UK

ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം യുകെയിൽ നിന്നുള്ള യാത്രക്കാർ യൂറോപ്യൻ യൂണിയനിൽ എത്തുന്നിടത്തെല്ലാം ക്വാറൻ്റീനിൽ പോകണമെന്ന ഉറച്ച നിലപാടിലാണ് ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ. “ഞങ്ങളുടെ രാജ്യത്ത്, നിങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നാണ് വരുന്നതെങ്കിൽ, ക്വാ റൻ്റീൻ കൂടിയേ തീരൂ. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലും അങ്ങനെയല്ല, അതാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്,“ മെർക്കൽ ജർമ്മൻ പാർലമെന്റിൽ വ്യക്തമാക്കി.

എന്നാൽ സുരക്ഷിത രാജ്യങ്ങളുടെ യാത്രാ പട്ടിക പുതുക്കാൻ ഒരുങ്ങി യുകെ. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഈ വർഷത്തെ വേനൽക്കാല അവധി യാത്രകൾക്കുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏതൊക്കെ രാജ്യങ്ങളാണ് ക്വാറൻ്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റേണ്ടതെന്നും യാത്രാ നിരോധനം തുടരേണ്ടതെന്നും സർക്കാർ ഇന്ന് വെളിപ്പെടുത്തും.

വിദേശ യാത്രകൾക്കായുള്ള യുകെ സർക്കാരിൻ്റെ ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ ഭാഗമായി ജനപ്രിയ ഹോളിഡേ ഹോട്ട്സ്പോട്ടുകളായ മാൾട്ട, ബലേറിക് ദ്വീപുകൾ – ഐബിസ, മല്ലോർക്ക, മിനോർക്ക, ഫോർമെൻറേറ എന്നിവ ഗ്രീൻ ലിസ്റ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. സമീപ ഭാവിയിൽ രണ്ട് ഡോസുകളും എടുത്തവർക്ക് എല്ലാ ആമ്പർ ലിസ്റ്റ് രാജ്യങ്ങളിലേക്കും യാത്ര നടത്താമെന്ന് ആരോഗ്യ സെക്രട്ടറി സൂചന നൽകി.

ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന രണ്ട് ഡോസുകൾ എടുത്തവർക്ക് ക്വാറൻ്റീന് പകരം ദിവസേന കോവിഡ് ടെസ്റ്റ് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്.

അതിനിടെ ഇംഗ്ലണ്ടിലെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. കോവിഡ് ഉള്ളവരിൽ മൂന്നിലൊന്ന് പേരും കുറഞ്ഞത് 12 ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി റിയക്ട്-2 നടത്തിയ പഠനം പഠനം വ്യക്തമാക്കുന്നു.

രണ്ട് വിഭാഗം ആളുകളിലാണ് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഏറ്റവും പ്രകടമായത്. ആദ്യ വിഭാഗത്തിൽ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ക്ഷീണം, പേശിവേദന എന്നിവയാണ്, രണ്ടാമത്തെ വിഭാഗത്തിൽ ശ്വാസം മുട്ടൽ, നെഞ്ചിലെ മുറുക്കം, നെഞ്ചുവേദന എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. 2020 സെപ്റ്റംബറിനും ഈ വർഷം ഫെബ്രുവരിക്കുമിടയിൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് ലണ്ടനിൽ നടത്തിയ റിയാക്ട്-2 പഠനത്തിൽ 508,707 മുതിർന്നവരാണ് പങ്കെടുത്തത്.

വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ടിലെ റിട്ട: ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് (72) മറ്റാര്‍ക്കും ഇല്ലാത്ത, കിട്ടരുതേ എന്നാരും ആഗ്രഹിച്ച് പോകുന്ന ഒരു റെക്കോര്‍ഡുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന് റെക്കോര്‍ഡ്.

പത്ത് മാസമാണ് ഡേവ് കോവിഡ് ചികിത്സയിലിരുന്നത്.തുടര്‍ച്ചയായി 43 തവണ കോവിഡ് സ്ഥിരീകരിച്ച ഡേവ് ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന ലോകത്തിലെ ഏക വ്യക്തിയാണ്.ഏഴ് തവണ രോഗം മൂര്‍ഛിച്ച് ഡേവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ബന്ധുക്കള്‍ പലപ്പോഴും തന്റെ സംസ്‌കാരത്തിനൊരുങ്ങിയിരുന്നുവെന്നാണ് ഡേവ് പറയുന്നത്. 2020 മാര്‍ച്ചിലാണ് ഡേവിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

ആദ്യം ബാധിച്ച വൈറസിന്റെ അവശിഷ്ടങ്ങളാണോ വീണ്ടും വീണ്ടും രോഗത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നുവെങ്കിലും ടെസ്റ്റുകളില്‍ ആക്ടീവ് വൈറസുകളാണ് ഡേവിന്റെ ശരീരത്തിലുണ്ടായിരുന്നത് എന്ന് കണ്ടെത്തി. സാധാരണ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ഫലിക്കാതെ വന്നതോടെ യുഎസ് ബയോടെക്ക് ഫേം ആയ റീജെനറോണ്‍ വികസിപ്പിച്ചെടുത്ത ആന്റിബോഡികളുപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഡേവ് കോവിഡ് മുക്തനാകുന്നത്.ബ്രിട്ടനില്‍ ഈ ചികിത്സ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഡേവിന്റെ പ്രത്യേകാവസ്ഥ കണക്കിലെടുത്ത് ഈ ചികിത്സയ്ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

305 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയതിന്റെ സന്തോഷം ഭാര്യ ലിന്‍ഡയുമൊത്ത് ഷാംപെയ്ന്‍ പൊട്ടിച്ചാണ് ഡേവ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം താനൊരിക്കലും മറക്കില്ലെന്നും ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതേ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡേവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് ബാധിതനാകുമ്പോള്‍ ലുക്കീമിയയില്‍ നി്ന്ന് മോചിതനാകുന്നതേ ഉണ്ടായിരുന്നുള്ളു ഡേവ്. കോവിഡിന് മുമ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഡേവിനെ അലട്ടിയിരുന്നു.

ഡേവിന്റെ കേസ് നിലവില്‍ പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ് ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആന്‍ഡ്രൂ ഡേവിഡ്‌സണ്‍. ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഡേവിഡിന്റെ ചികിത്സാറിപ്പോര്‍ട്ട് ജൂലൈയില്‍ നടത്താനിരിക്കുന്ന യൂറോപ്യന്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

യുകെയിൽ നെഞ്ചിടിപ്പേറ്റി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം. ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ 41 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്.മുൻ ഗാമികളിൽ നിന്ന് വ്യത്യസ്തമായി ഡെൽറ്റ പ്ലസിന് ആശങ്കാജനകമായ മൂന്ന് സ്വഭാവങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; അതിതീവ്ര വ്യാപന ശേഷി, ശ്വാസകോശ കോശങ്ങളുടെ റിസപ്റ്ററുകളിൽ ശക്തമായ ബൈൻഡിംഗ്, മോണോക്ലോണൽ ആന്റിബോഡി പ്രതികരണം കുറയ്ക്കൽ എന്നിവയാണ്.

ബ്രിട്ടനിൽ ഫെബ്രുവരി 19 ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 11,625 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. 28 ദിവസത്തിനുള്ളിൽ 27 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 91 മരണങ്ങളുണ്ടായി, ആഴ്ചയിൽ ആഴ്ചയിൽ 44.4 ശതമാനം വർധന.

യുകെ വിദേശ യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന ഡിന്റാ ടോമിയുടെ പിതാവ് തൊടുപുഴ വെള്ളിയാമറ്റം അബ്രാഹം കിഴക്കേക്കര, കൊച്ചു മറ്റത്തിൽ (79) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാമറ്റം സെൻറ് ജോർജ് ഇടവക ദേവാലയത്തിൽ  വെച്ച്  നടത്തപ്പെട്ടു. ഭാര്യ പരേതയായ റോസമ്മ ഏബ്രഹാം (മൈലാടൂർ, അറക്കുളം) മക്കൾ: ഡോണ ബാബു, ഡീന സിബി, ഡിന്റാ ടോമി, ഡോണി , ഡിജു . മരുമക്കൾ: പരേതനായ ബാബു മൈക്കിൾ (നായ്ക്കംപറമ്പിൽ, മേരിലാൻഡ് പാല), സിബി പെരുമറ്റത്തിൽ (തെക്കുംഭാഗം, തൊടുപുഴ), ടോമി കോലഞ്ചേരി (കാലടി) സൈന (ചെമ്പളായിൽ,കൊല്ലപ്പള്ളി) അനു (മേനാച്ചേരിയിൽ, ഉള്ളനാട്).

മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

നോക്കൗട്ട് സാധ്യതകൾക്കരികെ കിക്കോഫ് മുഴങ്ങിയ നിർണായക പോരാട്ടങ്ങളിൽ ജയംപിടിച്ച് കരുത്തരായ ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും പ്രീ ക്വാർട്ടറിൽ. ചെക് റിപ്പബ്ലിക് ഉയർത്തിയ വെല്ലുവിളി റഹീം സ്റ്റെർലിങ് നേടിയ ഗോളിലൂടെ മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ് ഡി ചാമ്പ്യൻമാരായതോടെ നോക്കൗട്ടിൽ മരണഗ്രൂപിൽനിന്ന് ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവയിൽ ഒരാളെയാകും നേരിടുക. സ്വന്തം കളിമുറ്റമായ വെംബ്ലിയിൽ കാണികളുടെ ആർപുവിളികൾക്കു നടുവിലായതിനാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ സൗത്ഗേറ്റ്. ഗ്രൂപ് എഫിലെ അവസാന പോരാട്ടങ്ങളിൽ ജർമനി ഹംഗറിക്കെതിരെയും പോർച്ചുഗൽ ഫ്രാൻസിനെതിരെയും ഇന്ന് കളിക്കുന്നതിനാൽ ഇംഗ്ലണ്ടിെൻറ എതിരാളികളെയും അതുകഴിഞ്ഞ് അറിയാം.

തുടക്കം മുതലേ ആധിപത്യം നിലനിർത്തിയ ഇംഗ്ലീഷ് പടക്ക് 12ാം മിനിറ്റിലാണ് സ്റ്റെർലിങ് ലീഡും ജയവും സമ്മാനിച്ചത്. ക്രൊയേഷ്യക്കെതിരെ വിജയ ഗോൾ കുറിച്ച സ്റ്റെർലിങ്ങിന് ടൂർണമെൻറിലെ രണ്ടാം ഗോൾ. 

യൂറോകപ്പ് ഇത്തവണ 24 ടീമാക്കിയതോടെ രണ്ട് പതിറ്റാണ്ടിനു ശേഷം സാധ്യതകളുടെ വഴി തുറന്നതായിരുന്നു സ്കോട്ലൻഡിന്. ജയിച്ചാൽ പ്രീ ക്വാർട്ടർ എന്ന വലിയ നേട്ടം പക്ഷേ, മോഡ്രിച്ച് നയിച്ച ക്രോട്ടുകൾക്ക് മുന്നിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ടീം വീണുടഞ്ഞു. ആദ്യം ചെക്കുകൾക്കെതിരെയും അതുകഴിഞ്ഞ് നാട്ടുകാരായ ഇംഗ്ലീഷ് പട്ടാളത്തിനെതിരെയും കിടിലൻ പ്രകടനവുമായി മൈതാനം നിറഞ്ഞ് കൈയടി നേടിയ സ്കോട്ടുകൾക്ക് പക്ഷേ, ഇത്തവണ അവസരങ്ങൾ കുറഞ്ഞു. കളി പൂർണമായി നിയന്ത്രിച്ച് ക്രൊയേഷ്യ പിടിച്ചത് ആധികാരിക ജയം.

17ാം മിനിറ്റിൽ നികൊള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ തന്നെയാണ് ഗോൾ വേട്ട തുടങ്ങിയത്. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ മക്ഗ്രിഗർ സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ലൂക േമാഡ്രിചും ഇവാൻ പെരിസിച്ചും ചേർന്ന് ക്രൊയേഷ്യൻ വിജയം അനായാസമാക്കി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

അപ്പോൾ എല്ലാവരും കൊട്ടിയാഘോഷിച്ചു കഴിഞ്ഞില്ലേ ഒരുവളുടെ സ്ത്രീധന കുരുക്കിൽ പെട്ട മരണം.

ഓരോ വാർത്തയും ഒരു ആഘോഷമാണ്. കേൾക്കുക.. ഞെട്ടുക.. വാർത്തയെ മാർക്കറ്റിങ് ചെയ്യുക ..അടങ്ങുക.. അവളുടെ മരണത്തിൻെറ മണം മാറുന്നതിനുമുമ്പ് പിന്നെയും അടുത്ത ഇരയ്ക്കായ് ഉന്നമിട്ട്‌ കാത്തിരിക്കുക. ഇതായി കുറേനാളായ് നമ്മുടെ അവസ്ഥ.

മറ്റുള്ളവരെ തോൽപ്പിക്കാനായ് ഇങ്ങനെ വാരിക്കോരി കൊടുക്കുന്നതിനു മുമ്പ് സ്ത്രീധന സമ്പ്രദായം തുടങ്ങിയതിനു പിമ്പിലുള്ള കഥയറിയാമോ?

പതിററാണ്ടുകൾക്കു മുമ്പ് ശൈശവ വിവാഹം നടത്തിയിരുന്ന കാലത്ത് പെൺകുഞ്ഞുങ്ങൾക്ക് മതിയായ വിദ്യാഭ്യാസവും വിവരവുമൊന്നുമില്ലാതെ….മതിയായ യാത്ര സൗകര്യങ്ങളോ മകളുടെ ഒരാവശ്യം കേട്ടറിയാൻ ഇന്നത്തെ പോലെ ഫോൺ സൗകര്യങ്ങളോ ഒന്നുമില്ലാതെ….
ദൂരദേശത്തേക്കു കെട്ടിച്ചയക്കുമ്പോൾ, വീടിനുള്ളിൽ അകപ്പെട്ടുപോകുന്ന തന്റെ മകൾക്ക് പെട്ടൊന്നൊരാവശ്യം വന്നാൽ അവളുടെ ആവശ്യം നിറവേറ്റാനായി അപ്പന്റെയും അമ്മയുടെയും മടിയിൽ തിരുകിയിരുന്ന നാണയത്തുട്ടുകൾ എണ്ണി പെറുക്കി തന്റെ മകളുടെ കൈക്കുള്ളിൽ വച്ച് വളരെ കരുതലോടെ പറഞ്ഞയച്ചിരുന്ന ഒരു കാലത്തെ നല്ല പ്രവർത്തിയെ ഇന്നത്തെ തലമുറ കൂടുതൽ ആധുനീകരിപ്പിച്ചു കണ്ട ആണുങ്ങൾ ഉമ്മറപ്പടിയിൽ കേറിയിറങ്ങി നിങ്ങളുടെ മകൾക്കു വിലയിടുന്നത് കേട്ട് പഞ്ചപുച്ഛം അടക്കി അവരെ സന്തോഷിപ്പിക്കുന്നതും അനുസരിപ്പിക്കുന്നതും വരെയായി നമ്മളുടെ ഔചിത്യ ബോധം .

പണ്ട് അവൾക്കൊരു ശാരീരിക ബുദ്ദിമുട്ടുവന്നാൽ അല്ലെങ്കിൽ അവളുടെ കുഞ്ഞുങ്ങൾക്കോ കെട്ടിയവനോ പെട്ടെന്നൊരു ആവശ്യം വന്നാൽ മൈലുകൾ നടന്നു താണ്ടി അവളെ പോയി സഹായിക്കാനുള്ള സമയപരുതി മുന്നിൽ കണ്ടുകൊണ്ട് നമ്മുടെ പൂർവികർ ചെയ്ത പുണ്യ പ്രവർത്തി ( Gift money) ഇന്ന് പലരുടെയും കാതകനായി മാറുന്നു. അതെ വലിയ സമ്മാനം ഒരു വലിയ ശാപമായി മാറിയേക്കാം

സമ്മാന തുക എന്നുവച്ചാൽ
Gift is a token of love

പക്ഷെ ആ token of love നെ നമ്മൾ അതിനെ എവിടെയോ കൊണ്ടേ തുലച്ചു. കാരണം നമ്മൾ മലയാളികൾക്ക് പണ്ടേ ഗിഫ്റ്റ് കൊടുക്കുന്ന കാര്യത്തിലും മേടിക്കുന്ന കാര്യത്തിലും ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ചക്കക്കൂട്ടാൻ കണ്ടപോലാണ്. കൊടുക്കാനും ആർത്തി മേടിക്കാനും ആർത്തി. മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ കൂടുതൽ കൊടുക്കുകയും വേണം എന്നാൽ പിറുപിക്കുകയും വേണം. എത്ര കൊടുത്താലും മേടിച്ചാലും തൃപ്തിയില്ല. അതിലൊക്കെ ചില പാശ്ചാത്യരെ മാതൃക ആക്കേണ്ടതുണ്ട് . ഒരു ചോക്കലേറ്റ്‌ ബാറോ ഒരു ബഞ്ച്‌ ഫ്ലവറോ അതുമതി അവർക്ക് ഒരു സ്നേഹ സാമ്പ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ.

ആതൊകൊണ്ട് ഒന്ന് ‌ മനസ്സിലാക്കുക ഇന്ന് കാലം മാറി. ഓരോ മകളും നല്ല വിദ്യാഭ്യാസവും വിവരവുമുള്ളവളായി, ഒരാവശ്യം വന്നാൽ സ്വന്തം കാലിൽ നിൽക്കാനോ അല്ലെങ്കിൽ കൂടപിറപ്പുകളെ തന്റെ കഷ്ടപാട് അറിയിക്കാൻ ഏറ്റവും മികച്ച ഫോൺ സമ്പ്രദായവും ഇന്ന് നിലവിൽ ഉണ്ട് .

അല്ലാതെ പണ്ടത്തെപൊലെ രണ്ടും മൂന്നും ദിവസങ്ങളോ അഴ്ചകളോ നടന്നു സ്വന്തം വീട്ടിലെത്തേണ്ട ഗതികേടില്ലാതെ നമ്മുടെ യാത്ര സംവിധാനങ്ങളും ഹെൽത്ത് സിസ്റ്റങ്ങളുമൊക്കെ നിലവിലുണ്ട്‌ .

ആതുകൊണ്ട്‌ ഇനിയെങ്കിലും മനസിലാക്കുക കെട്ടിച്ചു വിടുന്ന ഓരോ മകളും ചുമ്മാ ഒരു സുപ്രഭാതത്തിൽ അന്യന്റെ വീട്ടിലേക്കു ഓടിക്കയറുന്നവളല്ല . അവൾക്ക് ഭാര്യ അല്ലെങ്കിൽ മരുമകൾ എന്നതിൽ കൂടുതൽ അർത്ഥങ്ങളുണ്ട് .

അവൾ നാളെയുടെ പ്രതീക്ഷയാണ്. അവൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അവളിലൂടെ യാഥാർഥ്യമാകുന്നത് നാളെ എന്നുള്ള ഒരു പ്രതീക്ഷയാണ്. നാളത്തെ ഒരു ജനതയുടെ ഉത്തരവാദിത്തം മുഴുവൻ അവളുടെ ചൂടിലൂടെ നിറവേറ്റപ്പെടേണ്ടവളെയാണ് വിലയിട്ടു മേടിക്കുന്നതും കൊടുക്കുന്നതും . അങ്ങനെയുള്ള അവൾ കണ്ടവരുടെ അടിയും ഇടിയും ചീത്തയും കേൾക്കേണ്ടവളല്ല .
“ she is more responsible for how to make the new generation more better “.

അങ്ങനുള്ളപ്പോൾ അവളെന്ന ദേവിയെ പൊന്നിനും പണത്തിനും തൂക്കി കൊടുക്കാതിരിക്കട്ടെ …
തൂക്കം നോക്കി വാങ്ങാതിരിക്കട്ടെ …എത്ര കൂടുതൽ കൊടുത്തു എന്നതിൽ അഭിമാനിക്കുന്നതിനു പകരം എത്ര കുറച്ചു മേടിച്ചു എന്നതിൽ ആവട്ടെ അഭിമാനം….നന്നായി നോക്കുന്നു എന്നതിൽ ആവട്ടെ സ്റ്റാറ്റസ് . മേടിക്കുന്നവന് അറിയില്ലെങ്കിൽ കൊടുക്കുന്നവനെങ്കിലും അറിയട്ടെ താനെന്തു ചെയ്യുന്നുവെന്ന് ..
നമ്മളുടെ വിദ്യാഭ്യാസം സൈൻ തീറ്റയും കോസ് തീറ്റയെയും കുറിച്ച് പഠിപ്പിക്കുന്നതിന് പകരം മാനസീക ബലം കിട്ടാനുള്ള തീറ്റയെകുറിച്ചാകട്ടെ നമ്മുടെ പാഠ്യപദ്ധതി ..
ഇങ്ങനെ പല നല്ലകാര്യങ്ങൾക്കുമാകട്ടെ നമ്മുടെ ഇടയിലെ ഫെമിനിസമെന്ന ചിന്താഗതി ….

ഈതൊക്കെ അറിയാമെങ്കിലും നാളെയും നമ്മടെ അപ്പനമ്മമാർ ഞെളിഞ്ഞു നിന്നുപറയും ഞാനെന്റെ മകളെ നൂറുപവൻ കൊടുത്താണ് കെട്ടിച്ചതെന്ന്.

ഇനിയെങ്കിലും നമ്മുടെ സമൂഹത്തിൽ നിഷ്കളങ്കതയുടെ മരണമണങ്ങൾ അതെന്നും നീറിപുകയാൻ നമ്മൾ കാരണം ആകാതിരിക്കട്ടെ

അപ്പോൾ വായിച്ചു കഴിഞ്ഞെങ്കിൽ ഒട്ടും സമയം കളയാതെ ഇനി എല്ലാവരും വീട്ടിൽ കൊഞ്ചി കളിച്ചു ഒന്നുമറിയാതെ വളരുന്ന മകളെ കാതകനു കൊടുക്കാൻ പ്രതി മാസം പോസ്റ്റ് ഓഫീസിൽ പോയി സുകന്യ സമൃദ്ധി പദ്ധതിയിലോ കെഎസ്എഫ്ഇയിലൊ ഒക്കെ സ്വത്തു സ്വരൂപണം തുടങ്ങിക്കോളൂ …

(ഇതെഴുതി നിങ്ങടെ തലയിൽ അടിച്ചേൽപ്പിക്കുമ്പോഴും എനിക്ക് തല ഉയർത്തിതന്നെ പറയാൻ പറ്റും ഞാൻ സ്ത്രീധനം ഒട്ടും തന്നെ കൊടുത്തിട്ടുമില്ല കെട്ടിയോൻ അതൊട്ടു ചോദിച്ചിട്ടുമില്ല. അതുപൊലെതന്നെ ഞാൻ എന്റെ മകന് വേണ്ടി ഇരക്കാനും മകൾക്ക് വേണ്ടി കൊടുക്കാനും ഉദ്ദേശിച്ചിട്ടുമില്ല )

 

യുകെയിലെ രോഗപ്രതിരോധത്തെ മുഴുവൻ താറുമാറാക്കി ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് മാറ്റി വെയ്ക്കേണ്ട സാഹചര്യത്തിന് കാരണമായ ഡെല്‍റ്റ വേരിയന്റിൻെറ സാന്നിധ്യം കേരളത്തിലും. അപ്പർ കുട്ടനാടിൻെറ ഭാഗമായ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തി. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്.

മെയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.

ദുരൂഹത വിടാതെ പിന്തുടരുന്ന പാരിസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ മരണത്തിൽ പങ്ക് അന്വേഷിക്കാൻ മുൻ ഭർത്താവ് ചാൾസ് രാജകുമാരനെ ചോദ്യം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. തന്നെ വധിക്കാൻ ചാൾസ് രാജകുമാരൻ പദ്ധതിയിടുന്നതായി ഡയാന എഴുതിവെച്ച കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന് സ്കോട്ലൻഡ് യാഡ് മുൻ മേധാവി ലോഡ് സ്റ്റീവൻസ് പറയുന്നു. 

െസന്‍റ് ജെയിംസ് കൊട്ടാരത്തിൽ അതി രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. വാഹനത്തിന്‍റെ ബ്രേക് നഷ്ടമായി തലക്ക് പരിക്കേറ്റ് താൻ മരിക്കുമെന്നും അതുവഴി ചാൾസിന് ടിഗ്ഗി ലെഗ് ബൂർകിനെ വിവാഹം ചെയ്യാനാകുമെന്നുമായിരുന്നു ഡയാനയുടെ കത്തിലെ ഉള്ളടക്കം. ഡയാനക്കു ശേഷം വിവാഹം കഴിച്ച കാമില പാർകറുമായുള്ള ബന്ധത്തെ പോലും ഗൗരവത്തോടെയല്ല ചാൾസ് കണ്ടിരുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

മരണത്തിന് രണ്ട് വർഷം മുമ്പ് ഈ കത്ത് എന്തിനുവേണ്ടിയാണ് ഏഴുതിയതെന്ന് മനസ്സിലായിരുന്നില്ലെന്ന് സ്റ്റീവൻസ് പറയുന്നു. കാമുകൻ ദോദി അൽഫയാദും ഡ്രൈവർ ഹെന്‍റി പോളുമൊത്ത് മേഴ്സിഡസ് കാറിൽ സഞ്ചരിക്കവെ പാരിസിലാണ് ഇവരുടെ വാഹനം അപകടത്തിൽ പെടുന്നത്. ടണലിൽ നിയന്ത്രണം വിട്ട ഇടിച്ചു തകരുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ദുരന്തം വരുത്തിയെന്നായിരുന്നു വർഷങ്ങൾ നീണ്ട അന്വേഷണത്തിലെ കണ്ടെത്തൽ.

യുകെയിൽ കോവിഡ് മൂന്നാം തരംഗത്തിൻ്റെ കാര്യത്തിൽ വിദഗ്ദർ രണ്ടു തട്ടിൽ. രാജ്യത്ത് ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്സിൻ വിദഗ്ധനായ ഡോ.ആദം ഫിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അതിവേഗത്തിൽ പടരുന്ന കോവിഡിെൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുയെന്ന് ഫിൻ വാക്സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിച്ചു.

യുകെയിൽ ഡെൽറ്റ വകഭേദം വാക്സിനുകളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. എന്നാൽ, പ്രതീക്ഷിച്ചത്ര വർധനവ് ഉണ്ടാവുന്നില്ലെന്നത് ആശ്വാസകരമാണ്. എത്രയും വേഗം പ്രായമായവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുകയാണ് വേണ്ടത്. അത് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന് ഫിൻ പറഞ്ഞു.

പ്രായമായവരെ വാക്സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.കെയിൽ ഇതുവരെ 540 പേർക്ക് കോവിഡിെൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വർധന മൂന്നാം തരംഗ സൂചനയല്ലെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻ്റ് ട്രോപ്പിക്കൽ മെഡിസിനിലെ വാക്സിനോളജി പ്രൊഫസർ ബ്രണ്ടൻ റെൻ പറയുന്നു.

മുതിർന്ന ജനസംഖ്യയുടെ 81% ത്തിലധികം പേരും ആദ്യത്തെ കൊറോണ വാക്സിൻ ഡോസും 59% രണ്ട് ഡോസുകളും ലഭിച്ചവരാണ്. അതിനാൽ ജാഗ്രത അനിവാര്യമാണെങ്കിലും മൂന്നാം തരംഗ സാധ്യത വിരളമാണെന്ന് റെൻ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ്റെ പുരോഗതി പരിഗണിക്കുമ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ജൂൺ 19 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും റെൻ പറഞ്ഞു.

എന്നിരുന്നാലും ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്ന പുതിയ വൈറസുകളുടെ ആവിർഭാവം യുകെയെ സംബന്ധിച്ചിടത്തോളം “അപകടകരമായ ഒരു ശൈത്യകാലം” എന്ന ഭീഷണി മുന്നോട്ടു വക്കുന്നതായി വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തണുപ്പു കാലം കഴിയുന്നതുവരെ കൂടുതൽ ലോക്ക്ഡൗണുകൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

രാജ്യത്തെ പുതിയ കേസുകളില്‍ 94 ശതമാനം വരെ ഡെല്‍റ്റ വേരിയന്റ് കാരണമാണ്. കോവിഡ് മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനത്തിൽ നിന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച പിന്നോക്കം പോയിരുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

അമ്മയെന്ന വികാരത്തെ പലകവികളും പല ആവർത്തി പറഞ്ഞു കേട്ടിട്ടുണ്ട് .. ആ വികാരത്തിന് പകരമാവില്ലോന്നുമെങ്കിലും അച്ഛനെന്ന വികാരത്തിനുമുണ്ട് ചൂടേറെ.

നമ്മോടു പറയാതെ നാം മനസിലാക്കാതെ പോയ പലവിധ മാനസിക നൊമ്പരങ്ങളുണ്ടാമനസ്സിൽ .
അമ്മയെന്ന വികാരത്തിന് മുമ്പിൽ പലപ്പോഴും ഒളിമങ്ങിപോകുന്ന വിളക്കാണഛൻ …
അമ്മയെ കൈയടിച്ചു പുകഴ്ത്തുമ്പോഴും ഒരുചിരി എനിക്ക് സമ്മാനിച്ചിരുന്നെങ്കിൽ എന്ന് പറയാതെ പറയുന്ന കാഴ്‍ചകൾ കാണാമാകണ്ണിൽ….
എത്ര പെട്ടെന്നാണ് മകനിൽനിന്നും കാമുകനിൽനിന്നും അച്ഛനിലേക്കൊരു പറിച്ചുനടൽ

വേഗം തന്നെ ആരോ മനഃപൂർവം പതിച്ചു നൽകിയ ഗൗരവമേറ്റി നടക്കുമ്പോഴും കൗമാരകാലത്തെ പൊട്ടിച്ചിരി അസ്തമിച്ചുവെന്നറിഞ്ഞു ജീവിത നൗകമുഴുവൻ തുഴയാൻ കഷ്ടപെടുമാ കരിവാളുപ്പുകൾ കാണാമാക്കണ്ണിൽ

അച്ഛന്റെ സാമിപ്യ ശക്തി അറിയണമെങ്കിൽ നേരം ഇരുട്ടണം. സൂര്യനസ്തമിക്കും വരെയുള്ള ധൈര്യം എന്തോ അങ്ങ് അച്ഛനെത്തുവോളം ചോർന്നു പൊയ്കൊണ്ടേയിരിക്കും അത്രയ്ക്കുണ്ട് ആ അഛനെന്ന വാക്കിന്റെ പവർ . അതായിരിക്കാം അച്ഛനോടുപമിക്കാൻ സൂര്യനല്ലാതെ വേറൊരു അല്മകൃതമില്ലാത്തതീ ഭൂമിയിൽ

അമ്മയും മക്കളും മാത്രമുള്ളൊരു വീട്ടിലേക്ക് അച്ഛൻ കടന്നുവരുമ്പോൾ കിട്ടുന്ന ആശ്വാസം അത് പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ല അച്ഛന്റെ വരവ് അത് ഏതൊരാവസ്ഥയിലായിക്കോട്ടെ ….നേരം വൈകുംതോറും അച്ഛന്റെ അഭാവം നമ്മിൽ ഉണ്ടാക്കുന്ന എന്തോ ഒരു ആളൽ അത് മാറ്റാൻ അച്ഛനെന്ന കഥാപാത്രത്തിനോളമൊക്കില്ലാരുമേ ..

ആദ്യമായഛന്റെ നെഞ്ചിലെ ചൂടേറ്റതു മുതലുള്ള ഒരു സുരക്ഷിതത്വം മറ്റെവിടേയും അനുഭവിച്ചിട്ടില്ലിതുവരെ

അച്ഛന്റെ മടിക്കെട്ടിലെ നെയ്യപ്പത്തിനും ഉണ്ണിയപ്പത്തിനുമൊക്കെ എന്തോ ഒരു മാസ്മരിക രുചിയാണ് .

കണ്ണുരുട്ടുമ്പോഴും അച്ഛൻ നൽകുമാ സ്നേഹം കരുതൽ സുരക്ഷിതത്വമെല്ലാമുൾക്കൊള്ളുന്ന
ഉള്ളിലലിവിന്റെ അക്ഷയപാത്രം കാട്ടിത്തന്നില്ലാരുമിന്നേവരെ

സ്വയം ഉരുകുമ്പോഴും തന്നെ ആശ്രയിക്കുന്നവരെ മുഴുവൻ താങ്ങിനിർത്തുമാ മനസിലെ ആളലറിയിക്കാതെ വിങ്ങലുകൾ ഒതുക്കി ഒരു അരയാലുപോലെ തണലേകുന്നതറിയാൻ വൈകിടല്ലേ

അമ്മയില്ലാവീട്ടിലെ അച്ഛന്റെ ദയനീയ അവസ്ഥ വർണിച്ചീടുവാൻ വാക്കുകളിനീയും കടമെടുക്കണം

അമ്മയില്ലാവീടൊരു ഭീകരമാണെങ്കിൽ അച്ഛനില്ലാവീടൊരു അതിഭീകരം കാണാതെ പോകല്ലാരുമാ മെഴുതിരിനാളത്തെ …കെടുത്തരുതേ …..തെളിയില്ലിതുപോൽ മറ്റാരും….

RECENT POSTS
Copyright © . All rights reserved