റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ ഈ വര്‍ഷത്തെ കായികമേള 2017 മെയ് 20 ശനിയാഴ്ച സൗത്തെന്‍ഡിലെ ലെഷര്‍ ആന്‍ഡ് ടെന്നീസ് ക്ലബ്ബില്‍ വച്ച് നടത്തപ്പെടും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് സൗത്തെന്‍ഡ് മലയാളി അസോസിയേഷനാണ്. കായികമേളയില്‍ റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും പങ്കെടുക്കുമെന്ന് റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ പറഞ്ഞു.
ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ കായികവേദി മത്സരാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുവാന്‍ സഹായിക്കും. യുക്മ നാഷണല്‍ കായികമേളയുടെ നപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കായികമേള വന്‍ വിജയമാക്കുന്നതിന് സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
റീജിയണല്‍ കായികമേളയില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ടീം ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കും യുക്മ ദേശീയ കായികമേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. റീജിയണല്‍ കായികമേളയുടെ നടപടി ക്രമങ്ങളും മറ്റു വിശദ വിവരങ്ങളും ഇതിനോടകം അസോസിയേഷനുകളെ അറിയിച്ചുകഴിഞ്ഞു. റീജിയണല്‍ കായികമേള കാണുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണ്‍ സെക്രട്ടറി ജോജോ തെരുവനുമായി (07753329563 ) ബന്ധപ്പെടാവുന്നതാണ്
ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നമ്മുടെ ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണ് ഭൂമിക്കാകെ ഭീഷണിയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
രണ്ട് ലക്ഷം പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത കണക്കാക്കുക തന്നെ എളുപ്പമല്ല. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ രണ്ടിരട്ടി വരും ഈ കൊലകൊല്ലി പ്രപഞ്ച സുനാമിയെന്നാണ് കരുതുന്നത്. ഇതിനര്‍ഥം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഭൂമിയെ ഒന്നാകെ നശിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടെന്നാണ്.
റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേണലിലാണ് ഈ ഞെട്ടിക്കുന്ന പഠനവിവരങ്ങളുള്ളത്. നൂറുകണക്കിന് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പെര്‍സിയൂസ് സൗരയൂഥത്തോട് മറ്റൊരു ചെറു സൗരയൂഥം കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഈ ഊര്‍ജ്ജപ്രവാഹം ആരംഭിച്ചതെന്നാണ് കരുതുന്നത്. നാസയുടെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ സ്റ്റീഫന്‍ വാക്കര്‍ പറയുന്നത് പേര്‍സിയൂസ് അസാധാരണമാം വിധം തിളക്കമുള്ള സൗരയൂഥമായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ എക്‌സ്‌റേ നിരീക്ഷണ സംവിധാനമായ ചാന്ദ്രയില്‍ പതിഞ്ഞെന്നാണ്.
പെര്‍സിയൂസ് സൗരയൂഥത്തില്‍ കണ്ടെത്തിയ കോസ്മിക് സുനാമിയുടെ വലിപ്പം ഇപ്പോഴും വര്‍ധിക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടായ വിള്ളല്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊര ഭീതിക്ക് കാരണമായിരുന്നു. ഈ വിള്ളലിലൂടെ അപകടകരമായ കോസ്മിക് തരംഗങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു പേടിക്ക് കാരണമായത്.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ കെട്ടുറപ്പിനെ പിന്തുണയ്ക്കുന്ന ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടതില്‍ യൂറോപ്യന്‍ യൂണിയന് ആശ്വാസം. ലീ പെന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന ആശങ്ക നിലവിലുണ്ടായിരുന്നു. ഈ ആശങ്കയ്ക്കാണ് മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ വിരാമമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ അഭിനന്ദിക്കാന്‍ ആദ്യം രംഗത്തെത്തിയ രാഷ്ട്രത്തലവന്‍മാരില്‍ പ്രധാനമന്ത്രി തെരേസ മേയ് ആയിരുന്ന പ്രമുഖ എന്നതും ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിബന്ധങ്ങള്‍ ശക്തമാകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രസ്താവന.
ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഫ്രാന്‍സ് എന്നും ഒട്ടേറെ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും പ്രസ്താവന പറയുന്നു. യൂറോപ്പിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ ഫ്രഞ്ച് ജനത തയ്യാറായതില്‍ സന്തോഷമുണ്ടെന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറഞ്ഞത്. ശക്തമായ യൂറോപ്പിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലും യൂറോപ്പിന്റെ കെട്ടുറപ്പിനെ മാക്രോണ്‍ അധികാരത്തിലെത്തിയത് വളരെയേറെ സഹായിക്കുമെന്നാണ് പറഞ്ഞത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബ്രിട്ടനോട് മാക്രോണിന്റെ നിലപാട് എന്തായിരിക്കും എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന നിലപാടുകളും ഈ ബന്ധത്തെ നിര്‍ണ്ണയിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമടുത്ത വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ഇനി ബ്രെക്‌സിറ്റ് നിലപാടുകളായിരിക്കും നിര്‍ണ്ണയിക്കുക.
റോയ് മാത്യു
നോര്‍ത്താംപ്ടണ്‍ ചിലങ്ക ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ഏപ്രില്‍ 23ന് ആഘോഷിച്ചു. ചിലങ്കയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറയി. കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളും, ‘അച്ഛനുറങ്ങാത്ത വീട്’ എന്ന നാടകവും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. അതോടൊപ്പം ‘ഉപഹാര്‍ ‘ എന്ന ചരിറ്റി സംഘടനയുമായി ചേര്‍ന്ന് സ്‌റ്റെം സെല്‍ ദാനത്തിനായി ഒരു ക്യാമ്പയിനും അന്നേ ദിവസം നടത്തി. ഒരു പ്രത്യേക രോഗത്താല്‍ വലയുന്ന ജെയിംസ് ജോസ് എന്ന ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളെക്കൊണ്ടാവും വിധം പങ്കാളികളാകാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പ്രസിഡന്റ് ടോമി ഏബ്രഹാമും സെക്രട്ടറി സജി മാത്യുവും പറഞ്ഞു. ‘ഉപഹാര്‍’ ഭാരവാഹികള്‍ ചിലങ്കയുടെ അംഗങ്ങളില്‍ നിന്നും ലഭിച്ച വലിയ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തി. വിവിധ സംഘടകളുമായി ഒരുമിച്ച് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കനേഷ്യസ് അത്തിപ്പൊഴിയില്‍
ജന്മ നാടിന്റെ ഓര്‍മ്മകളുമായി, മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ മൂന്നാമത് സംഗമത്തിനായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക്. ജൂണ്‍ 24 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രാഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ യുകെയിലെ ചേര്‍ത്തല നിവാസികള്‍ മൂന്നാമത് സംഗമത്തിനായി ഒന്നിച്ചു കൂടും. സ്‌കൂള്‍, കോളേജ് കാലഘട്ടത്തിലെ ഓര്‍മ്മകളും, നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ കൈപ്പറ്റിയ ചാരിറ്റി ബോക്‌സില്‍ സമാഹരിച്ച പണം സംഗമ വേദിയില്‍ എത്തിച്ച്, അത് അര്‍ഹമായ കരങ്ങളില്‍ ഏല്‍പ്പിച്ചു മാതൃകയാകാനും ചേര്‍ത്തല സംഗമം ഒരുങ്ങുകയാണ്.
മറ്റു അസോസിയേഷന്‍, സംഗമ രീതികളില്‍ നിന്നും വ്യത്യസ്തമായി
നാട്ടുകാര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം കെട്ടി ഉറപ്പിക്കുകയാണ് ഒത്തു കൂടലിലൂടെ സംഗമം ശ്രമിക്കുന്നത്. പല കൂട്ടായ്മകളും ഒറ്റ ദിവസത്തെ ഒത്തുകൂടലില്‍ അവസാനിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. അതിനു വിപരീതമായി നാട്ടുകാര്‍ തമ്മില്‍ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടയുറപ്പിക്കുന്ന തരത്തിലാണ് ചേര്‍ത്തല സംഗമം പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തന മേഖല വിപുലീകരിക്കുവാനുള്ള ശ്രമത്തിലാണ് ചേര്‍ത്തലക്കാര്‍. യുകെയിലെ കലാസാംസ്‌കാരിക, പൊതു സംഘടനാ രംഗത്തുള്ള മികച്ച വ്യക്തിത്വങ്ങള്‍ ചേര്‍ത്തല സംഗമത്തിന്റെ വലിയ മുതല്‍ കൂട്ടാണ്.
ദേശാന്തരങ്ങള്‍ കടന്ന് ജീവിതം കെട്ടിപ്പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുകെ മലയാളികള്‍ ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓര്‍മ്മകളും ചിന്തകളും. നാടന്‍ കലാരൂപങ്ങളും സംഗീത നൃത്ത വിസ്മയങ്ങളുമായി മൂന്നാമത് ചേര്‍ത്തല സംഗമം അവിസ്മരണീയമായ ഒരു ദിനമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് ചേര്‍ത്തല സംഗമം ഭാരവാഹികള്‍. എല്ലാ ചേര്‍ത്തല നിവാസികളെയും സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും, ഇനിയും സംഗമത്തെ കുറിച്ച് അറിയാത്ത ചേര്‍ത്തല നിവാസികള്‍ യുകെയില്‍ ഉണ്ടെങ്കില്‍ ഇതൊരറിയിപ്പായി സ്വീകരിച്ചു മൂന്നാമത് സംഗമം ഒരു വലിയ വിജയമാക്കി തീര്‍ക്കണമെന്ന് സംഗമം ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
കനേഷ്യസ് അത്തിപ്പൊഴിയില്‍ -07737061687മനോജ് ജേക്കബ് -07986244923
സണ്ണി പത്തനംതിട്ട
മാവേലിക്കര: ബ്രട്ടനിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ 2016-ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി. എസ്. മധുകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നാല്പതു വര്‍ഷമായി സമാന്തര വിദ്യാഭ്യാസരംഗത്തും സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന സാം പതിനായിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ പഠിപ്പിച്ചുതീര്‍ത്ത സമഗ്രപാഠങ്ങള്‍ നല്‍കിയ ഒരു വെളിച്ചമായി ഞാന്‍ ഈപുരസ്‌കാരത്തെ കാണുന്നുവെന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ പറഞ്ഞു.
നല്ല അദ്ധ്യാപകര്‍ എന്നും നല്ല വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നും അതിന് സാറിന്റെ അദ്ധ്യാപക ജീവിതം സര്‍വ്വതാ വിജയം കണ്ടിരിക്കുന്നു. അവഗണന നേരിടുന്ന സമാന്തര വിദ്യാഭ്യാസമേഖലക്ക് ഈ അവാര്‍ഡ് ഒരു പുത്തന്‍ ഉണര്‍വ്വായിരിക്കുമെന്നും അതിന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം നല്കികൊണ്ട് മാവേലിക്കര എം.എല്‍.എ. ആര്‍. രാജേഷ് അഭിപ്രായപ്പെട്ടു.
ലണ്ടന്‍ മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.എ. ജോസഫ് 25000/- രൂപയുടെ ചെക്കും സാറിന് കൈമാറി. സ്ഥലത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍ ലില്ലിഗോപാലകൃഷ്ണന്‍, സ്വപ്ന, നിഷ, ഫിലിപ്പ് ഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എം.എസ്. സലാമത്ത് സ്വാഗതവും അഡ്വ: അനില്‍ബാബു നന്ദിയും അറിയിച്ചു.
വീടിനുള്ളില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്ന് മലയാളി യുവതി നിര്യാതയായി. കേംബ്രിഡ്ജിന് സമീപം ലൂട്ടനില്‍ താമസിച്ചിരുന്ന ജിന്‍സി ഷിജു (21) ആണ് അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനത്തിനായി എത്തിയ ജിന്‍സി ഷിജു ബുധനാഴ്ച വൈകുന്നേരം ഭക്ഷണം കഴിഞ്ഞതിന് ശേഷം ഉറങ്ങുന്നതിനായി മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. മുകള്‍ നിലയിലേക്ക് കയറി പോകുന്നതിനിടയില്‍ സ്റ്റെയര്‍കേസ് കയറുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ജിന്‍സി അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഉടന്‍ തന്നെ ജിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവന്‍ തിരിച്ച് പിടിക്കാന്‍ മെഡിക്കല്‍ സയന്‍സിന് സാധിച്ചില്ല.
സ്റ്റുഡന്റ് വിസയില്‍ എത്തിയ ജിന്‍സിയുടെ ഭര്‍ത്താവ് ഷിജുവിനും വിസ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് യുകെയില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയില്‍ എത്തിചേര്‍ന്ന ഷിജുവിന് അബോധാവസ്ഥയില്‍ കഴിയുന്ന ജിന്‍സിയെ ആണ് കാണാന്‍ സാധിച്ചത്. ജിന്‍സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഷിജുവിനെ അക്കാര്യം പറഞ്ഞ് മനസ്സിലാക്കി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.
തല ഇടിച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ജിന്‍സിയുടെ മരണത്തിന് കാരണം. അപകടം നടന്ന്‍ അധികം താമസിക്കാതെ തന്നെ ജിന്‍സിയെ ലൂട്ടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
ജിന്‍സിയുടെ കുടുംബം പൂനയില്‍ ആണ് താമസിക്കുന്നത്. 2016 ഡിസംബറില്‍ ആയിരുന്നു ജിന്‍സിയും ഷിജുവും തമ്മിലുള്ള വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിന്‍സി യുകെയില്‍ എത്തിയത്. ഇവിടെ ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്‍റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്.
റോയ് മാത്യു
ഇടുക്കി ജില്ലാ സംഗമത്തിന്റെ ആറാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കിയുടെ ജനപ്രതിനിധി ജോയിസ് ജോര്‍ജ് എംപി കുടുംബസമേതം യുകെയില്‍ എത്തിചേര്‍ന്നു. ഇവരെ സംഗമത്തിന്റെ മെമ്പര്‍മാരായ ബിനോയി, അജു, മാത്യു എന്നിവര്‍ കുടുംബ സമേതം ഹീത്രൂ എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു. ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധമായ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ കൃത്യം 9 മണി മുതല്‍ രജിസ്്രേടഷന്‍ ആരംഭിക്കുന്നതാണ്. ബര്‍മിങ്ങ്ഹാം നൈസിന്റെ കലാപരിപാടികള്‍ അരങ്ങേറും. അതോടൊപ്പം ഏഷ്യാനെറ്റിന്റെ പ്രോഗ്രാമായ യൂറോപ്പ് മലയാളി ജേര്‍ണലിന്റെ ടോക്ക് ഷോയും ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി കലാമത്സരങ്ങള്‍, കുട്ടികള്‍ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആസ്വാദ്യമായ പരിപാടികള്‍, നമ്മുടെ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ക്ക് ആദരം ഒരുക്കുന്നു, വിവധ തലത്തില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരം, കുട്ടികള്‍ക്ക് സമ്മാനം, പരിചയം പുതുക്കല്‍, പുതിയതായി എത്തിയവര്‍ക്ക് പരിചയപ്പെടാന്‍ അവസരം എന്നിവയാണ് സംഗമത്തിലെ പ്രധാന പരിപാടികള്‍.
നോട്ടിങ്ങ്ഹാം ചിന്നാസ് കാറ്ററിങ്ങിന്റെ വിഭവസമൃദ്ധമായ ഭഷണം. കുട്ടികള്‍ക്ക് സ്പെഷ്യല്‍ മെനു, വിലപ്പെട്ടതും ആകര്‍ഷകവുമായ പലവിധ റാഫിള്‍ സമ്മാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ആവശ്യമായ കോയിന്‍സ് കൈയില്‍ കരുതുക. ഈ സംഗമത്തോട് അനുബന്ധിച്ചു നമ്മള്‍ യുകെയില്‍ ഉള്ള ക്യാന്‍സര്‍ രോഗികളുടെ പരിപാലനത്തിന് ക്യാന്‍സര്‍ റിസേര്‍ച് യുകെയുമായി ചേര്‍ന്ന് ഉപയോഗ യോഗ്യമായ വസ്ത്ര കളക്ഷന്‍ നടത്തുന്നു. എലാവരും ഒന്നോ രണ്ടോ ബാഗുകളില്‍ വസ്ത്രങ്ങള്‍ സംഗമ സ്ഥലത്ത് എത്തിക്കുക. അതുവഴി നമ്മള്‍ ജീവിക്കുന്ന ഈ നാടിനോടും കരുണ കാട്ടാം. ഇതുവഴി നമുക്ക് വലിയ ഒരു തുക സമാഹരിച്ചു കൊടുക്കാന്‍ കഴിയും.
ഈ സ്നേഹ സംഗമത്തിലേക്കു കടന്നുവരാന്‍ ഏവരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി സ്വാഗതം ചെയ്യുന്നതായി സംഗമം രക്ഷാധികാരി ഫാ. റോയി കോട്ടക്കപ്പുറം അറിയിച്ചു.
CONVENER
1.റോയ് മാത്യു – മാഞ്ചെസ്റ്റെര്‍.
Joint conveners
2. ബാബു തോമസ് – നോര്‍ത്താംബടണ്‍.
3.ബെന്നി മേച്ചേരിമണ്ണില്‍ – നോര്‍ത്ത് വേല്‍സ്.
4. റോയി മാത്യു – ലിവര്‍പൂള്‍
5.ഷിബു വാലിന്മേല്‍ – അബര്‍ദീന്‍.
COMMETTE MEMBERS
6.ജസ്റ്റിന്‍ എബ്രഹാം -.റോതെര്‍ഹാം.
7. പീറ്റര്‍ താനോളില്‍ – സൌത്ത് വേല്‍സ്
8. ജിമ്മി ജേക്കബ് – സ്‌കെഗ്ഗിന്‍സ്
9.സാന്റോ ജേക്കബ് വൂല്‍വെര്‍ഹാമ്പ്ടന്‍,
10. പ്രീതി സത്യന്‍ – സ്റ്റീവനെജ്
11. ബിജോ ടോം – ബിര്‍മിങ്ങ്ഹാം
12. വിമല്‍റോയ് ബര്‍മിങ്ങ്ഹാം
13. ജോബി മൈക്കിള്‍ – സ്വാന്‍സി
14.ജോണ്‍ കല്ലിങ്കല്‍കുടി – ലെസ്റ്റെര്‍.
15, ജോസഫ് പൊട്ടനാനി – ബര്‍ട്ടണ്‍ -ഓണ്‍ ട്രെന്റ്.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയില്‍ കൂടി മലയാറ്റൂരിലെ കിഡ്നി രോഗിയായ ഷാനുമോന്‍ ശശിധരനു വേണ്ടി സ്വരൂപിച്ച 1025 പൗണ്ടിന്റെ ചെക്ക് ഇന്നു വൈകുന്നരം മലയാറ്റൂരിലെ കാടപ്പാറയിലുള്ള ഷനുമോന്റെ വീട്ടിലെത്തി റിട്ടയേര്‍ഡ് അധ്യാപകന്‍ ജോയി മാസ്റ്റര്‍ ഷാനുമോനു കൈമാറി. ചടങ്ങില്‍ മലയാറ്റൂര്‍ വിമലഗിരി പള്ളി അസിസ്റ്റ്ന്റ് വികാരി ഫാദര്‍ ബിജേഷ്, ഫാദര്‍ സെബാസ്റ്റ്യന്‍ മുട്ടംതോട്ടില്‍, എസ്ഐ തോമസ്, തോമസ് പനച്ചിക്കല്‍, ജിന്റോ ദേവസ്സി, ആന്റോ പനച്ചിക്കല്‍ എന്നിവര്‍ പങ്കെടുത്തു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഉപദേശകസമിതി അംഗം ലിവര്‍പൂളില്‍ താമസിക്കുന്ന മലയാറ്റൂര്‍ സ്വദേശി ലിദിഷ് രാജ് തോമസ് സന്നിഹിതനായിരുന്നു.
ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനുള്ള 1025 പൗണ്ടിന്റെ സഹായം ഇന്നലെ കൈമാറിയിരുന്നു. ജീവിതത്തില്‍ കടുത്ത പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിച്ചു വളര്‍ന്നുവന്ന ആളുകളുടെ ഒരു കൂട്ടമാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നു പറയുന്നത്. ആ കഷ്ടപ്പാടിന്റെ ഓര്‍മ്മകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.
നാട്ടിലെ കഷ്ടപ്പെടുന്ന പാവപ്പെട്ട മനുഷ്യരെ സഹായിക്കാന്‍ ഞങ്ങള്‍ നടത്തുള്ള എളിയ ശ്രമത്തെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പണം തന്നും ഒട്ടേറെ പേര്‍ സഹായിച്ചിട്ടുണ്ട്. അവരെല്ലവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. നാളെകളില്‍ ഞങള്‍ നടത്തുന്ന ഇത്തരം എളിയ പ്രവര്‍ത്തങ്ങളെ ഇനിയും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
മലയാളം യുകെ ന്യൂസ് ടീം.
ലെസ്റ്ററിൻറെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടുന്ന ദിനത്തിനായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ മലയാളം യുകെ ഓൺലൈൻ ന്യൂസ് ഒരുക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആഘോഷമായി മാറുന്നു. ഈ ആഘോഷത്തിന് പത്തരമാറ്റ് പകിട്ടേകി കൊണ്ട് നൂറ്റമ്പതു കോടി ക്ലബ്ബിലേയ്ക്ക് മലയാള സിനിമയെ നയിച്ച പ്രമുഖ സംവിധായകൻ വൈശാഖ് കുടുംബസമേതം അവാര്‍ഡ് നൈറ്റ് വേദിയിലെത്തി ചേരുന്നു. മെയ് 13 ശനിയാഴ്ച ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷിയാക്കി മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ വൈശാഖ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും. 2005 ൽ പുറത്തിറങ്ങിയ കൊച്ചി രാജാവ് മുതൽ പോക്കിരി രാജ, സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ് തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും ചരിത്രമായി മാറിയ പുലി മുരുകന്‍ വരെയുള്ള മഹത്തായ കലാ സൃഷ്ടികളിലൂടെ മലയാള സിനിമാ ലോകത്തിൻറെ അഭിമാന താരമായ വൈശാഖിൻറെ സാന്നിദ്ധ്യം ആഘോഷത്തിൻറെ മാറ്റുകൂട്ടും.
കുടുംബ സമേതമാണ് വൈശാഖ് അവാർഡ് നൈറ്റിൽ പങ്കെടുക്കുക. വൈശാഖിനൊപ്പം പത്നി നീന വൈശാഖ്, മക്കളായ ഇസബെല്‍, ദേവ് എന്നിവരും അവാര്‍ഡ് നൈറ്റ് വേദിയില്‍ താരപ്പൊലിമയേകും. യുകെ മലയാളി സമൂഹത്തിലെ ആദരണീയ വ്യക്തിത്വങ്ങളെയും മികവുറ്റ അസോസിയേഷനുകളെയും കാരുണ്യ സ്പര്‍ശം നല്‍കുന്ന സംഘടനകളേയും അംഗീകരിക്കുന്ന അവാർഡ് നൈറ്റിൻറെ മുഖ്യാതിഥി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ്. ഒപ്പം വിശിഷ്ടാതിഥിയായി ഇടുക്കിയില്‍ നിന്നുള്ള ജനകീയനായ എം.പി. ജോയിസ് ജോര്‍ജ്ജും പങ്കെടുക്കും.
മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒൻപതു വരെയും ലെസ്റ്ററിലെ റാവൻസ് ബ്രിഡ്ജ് ഡ്രൈവിലുള്ള മെഹർ കമ്യൂണിറ്റി സെന്ററിലാണ് അവാർഡ് നൈറ്റ് നടക്കുന്നത്. ഇരുന്നൂറിലേറെ പ്രതിഭകൾ 40 ലേറെ വർണ വിസ്മയമൊരുക്കുന്ന പ്രകടനങ്ങളുമായി എത്തുന്ന കലാസന്ധ്യയുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ദൂര സ്ഥലങ്ങളില്‍ നിന്നുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും കോച്ചുകൾ ബുക്കു ചെയ്താണ് പങ്കെടുക്കുന്നവർക്ക് സൗകര്യമൊരുക്കുന്നത്. 2000 ലേറെ പേർക്ക് സൗകര്യപ്രദമായി ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യം മെഹർ സെന്ററിലുണ്ട്. 350 ലേറെ കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യവുമുണ്ട്.
മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെയും ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷത്തിലേയ്ക്കുമുള്ള പ്രവേശനവും കാര്‍ പാര്‍ക്കിംഗും തീര്‍ത്തും സൗജന്യമാണ്. മിതമായ നിരക്കിൽ ലെസ്റ്റർ കേരള കമ്യൂണിറ്റി വൈവിധ്യമായ കേരളീയ, ഇംഗ്ലീഷ് വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. അഭൂതപൂർവ്വമായ സഹകരണമാണ് മലയാളി സമൂഹത്തിൽ നിന്ന് അവാർഡ് നൈറ്റിൻറെ വിജയത്തിനായി ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് യുകെയിലെ ഏറ്റവും ജനപ്രിയ ചാനലായി മാറിയ മാഗ്നാവിഷനും യുകെയിലെ ആദ്യ മലയാളം റേഡിയോ ആയ ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിൻറെ മീഡിയ പാർട്ണർമാരാണ്.
സമയക്ലിപ്തത പാലിച്ചുകൊണ്ട് പ്രോഗ്രാമുകൾ സ്റ്റേജിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പ്രോഗ്രാം കമ്മറ്റി. സ്റ്റേജ് ഷോകൾ അനിയന്ത്രിതമായി നീണ്ടു പോവുന്ന പതിവിനു അന്ത്യം കുറിക്കാൻ തീരുമാനിച്ച് കൊണ്ട് കൃത്യ സമയത്ത് തന്നെ പ്രോഗ്രാമുകള്‍ ആരംഭിച്ച് പ്രഖ്യാപിത സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി.
യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കും. യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, സാംസ്കാരിക സംഘടനകളായ ചേതന, സമീക്ഷ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹികള്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേരും. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ വിവിധ പരിപാടികൾ ചടങ്ങിനോട് അനുബന്ധിച്ച് നടക്കും. മികച്ച അസോസിയേഷനുകൾക്കും ചാരിറ്റിയുൾപ്പെടെ വിവിധ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവച്ച പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും എക്സൽ അവാർഡുകൾ സമ്മാനിക്കും. നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. ലേഖന മത്സരത്തിൽ ലിങ്കൺ ഷയറിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിൻ രണ്ടാമതും ബർമ്മിങ്ങാമിൽ നിന്നുള്ള ബിജു ജോസഫ് മൂന്നാമതും എത്തി.
റാമ്പിന്റെ രാജകുമാരിമാർ ക്യാറ്റ് വാക്കിൻറെ അകമ്പടിയോടെ സ്റ്റേജിൽ എത്തുന്ന മിസ് മലയാളം യുകെ മത്സരം ആയിരിക്കും അവാര്‍ഡ് നൈറ്റ് വേദിയിലെ മറ്റൊരു ആകര്‍ഷണം. സൗന്ദര്യവും ബുദ്ധിശക്തിയും ഒത്ത് ചേര്‍ന്ന എട്ട് മിടുക്കികള്‍ അണിനിരക്കുന്ന മിസ്സ് മലയാളം യുകെ മത്സരം മൂന്ന് റൗണ്ടുകള്‍ ആയാണ് നടക്കുക. മത്സരത്തിനുള്ള ആദ്യ ഗ്രൂമിംങ്ങ് സെഷൻ ലെസ്റ്ററിൽ ശനിയാഴ്ച നടന്നു. ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, വാറ്റ് ഫോർഡിൽ നിന്നും സഹോദരിമാരായ മെറിറ്റ ജോസ്, ബെല്ലാ ജോസ്, നനീറ്റെണിൽ നിന്നും സ്നേഹാ സെൻസ്, ഡെർബിയിൽ നിന്ന് ഇരട്ടകളായ സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി, ലെസ്റ്ററിൽ നിന്നും ഹെലൻ മരിയ ജെയിംസ്, അൻജോ ജോർജ് എന്നിവരുമാണ് മിസ് മലയാളം യുകെ 2017ൽ പങ്കെടുക്കുന്നത്. നീന വൈശാഖ് ആയിരിക്കും മിസ്സ് മലയാളം യുകെ മത്സരത്തിലെ വിജയികളെ കിരീടം അണിയിക്കുന്നത്.
പ്രോഗ്രാം ആങ്കറിംഗിലെ പ്രതിഭകളായ മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെ മത്സരത്തിൽ സ്റ്റേജിൽ ആവേശം വിതറാൻ നേതൃത്വം നല്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ് മിസ് മലയാളം യുകെയുടെ കോർഡിനേറ്റർ. അത്യാധുനിക ലൈറ്റിംഗ് സൗണ്ട് സംവിധാനങ്ങളോടെയാണ് സ്റ്റേജ് പെർഫോർമൻസുകൾ നടക്കുന്നത്.
യുകെയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ബീ വണ്‍, ഒന്നാം നിര സോളിസിറ്റര്‍ സ്ഥാപനമായ കെന്നഡി സോളിസിറ്റര്‍സ്, പ്രമുഖ വസ്ത്രാലയമായ കാവ്യ സില്‍ക്സ് തുടങ്ങിയവരാണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു