Association

വിൽസൺ പുന്നോലി

എക്സിറ്റർ: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എക്സിറ്റർ മലയാളിയുടെ പൊതു കൂട്ടായ്മയുടെ കേന്ദ്രമായ സെന്റ് ജെയിംസ് ഹാളിൽ പുതു വർഷത്തിൽ പുതിയ സംഘടനയായി അവർ വീണ്ടും ഒത്തു ചേർന്നപ്പോൾ അത് ഒരു പുതിയ ചരിത്രം കൂടി രചിക്കുകയായിരുന്നു.

കോവിഡ് കേസുകളുടെ എണ്ണം ലോകത്തിലാകമാനം എന്നതു പോലെ ഇംഗ്ലണ്ടിലും ഉയരുമ്പോൾ, കൊറോണ എന്ന കുഞ്ഞൻ വൈറസിനെ ഭയന്നു സ്വഭവനങ്ങളിൽ ഒതുങ്ങി കൂടാതെ, വേണ്ടത്ര മുൻകരുതലുകൾ എടുത്തു കൊണ്ടു അവയെ പ്രതിരോധിക്കാൻ എക്സിറ്റർ കേരള കമ്മ്യൂണിറ്റി (ഇകെസി) നേതൃത്വം എടുത്ത ധീരമായ തീരുമാനത്തെ കമ്മ്യൂണിറ്റി അംഗങ്ങളും അതേ അവേശത്തോടും മുൻകരുതലോടും ഏറ്റെടുത്തപ്പോൾ ആവരുടെ ആദ്യത്തെ കൂട്ടായ്മ, അംഗബലം കൊണ്ടും പരിപാടികളുടെ എണ്ണവും മികവും കൊണ്ടും വൻ വിജയമായിരുന്നു എന്നതിനു ഒരു സംശയവുമില്ല. മുൻപു നടന്ന കരോളിനും പിന്നീട് നടന്ന ക്രിസ്തുമസ് പുതുവർഷ ആലോഷങ്ങൾക്കും ശേഷവും ഒരംഗത്തിനെ പോലും കുഞ്ഞൻ വൈറസിനു തോല്പിക്കാൻ കഴിഞ്ഞില്ല എന്നത് അംഗങ്ങളുടെ ആത്മധൈര്യത്തിന്റെയും കൃത്യമായ സുരക്ഷാ ഒരുക്കത്തിന്റെയും വിജയം കൂടിയായി അവർ കാണുന്നു.

മുൻ കാലങ്ങളിൽ നിന്നും വ്യതസ്തമായ നാലു മണിക്ക് ആരംഭിച്ച് കൃത്യമായ സമയക്രമം പാലിച്ചു കൊണ്ട് ഏതാണ്ട് പതിനൊന്നു മണി വരെ അംഗങ്ങളുടെ മാത്രം പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് വളരെ വിഭവ സമൃദ്ധമായ ഒരു കലാസദ്യ പുതുവർഷ ദിനത്തിൽ അംഗങ്ങൾക്കായി ഒരുക്കാവാൻ സാധിച്ചു എന്നത് ഇകെസി നേതൃത്വത്തിന്റെ കൂട്ടായ പ്രവർത്തനമാണെങ്കിലും അതിനു ചുക്കാൻ പിടിച്ച കമ്മറ്റി ട്രഷറർ ബിനോയ് പോളിനും വൈസ് പ്രസിഡന്റ് ഷൈനി പോളിനും ജോയ്ന്റ് സെക്രട്ടറി അമൃതാ ജെയംസിനും മീഡിയ കോർഡിനേറ്റർ സെബാസ്റ്റ്യൻ സ്കറിയ്ക്കും കുട്ടികളെ പരിശീലിപ്പിച്ച അലീന പോൾ പാലാട്ടിക്കും അവരുടെ പ്രിയ ഡാൻസ് ടീച്ചർ മാധുരി രാജേഷിനും തീർച്ചയായും അഭിമാനിക്കാം. കൂടാതെ ആദ്യാവസാനം ശബ്ദ – വെളിച്ച ക്രമീകരണങ്ങൾ വളരെ ആസ്വാദകരമായ രീതിയിൽ സമന്വയിപ്പിക്കാൻ സാധിച്ച പീറ്റർ ജോസഫിന്റെ കഴിവിനെ എടുത്തു പറയേണ്ടതു തന്നെ.

കിസ്തുമസ്സ് പാപ്പയെ സ്വീകരിച്ചതിനു ശേഷം, പ്രസിഡന്റ് രാജേഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടി ചെയർമാൻ കുര്യൻ ചാക്കോ (ബൈജു) ഉദ്ഘാടനം ചെയ്യുകയുണ്ടായി. കോവിഡ് മഹാമാരിയുടെ കാലത്താണ് സംഘടന ആരംഭിച്ചതെങ്കിലും വിഷമ കാലഘട്ടത്തിൽ അംഗങ്ങൾക്ക് കൈത്താങ്ങ് നിന്നതിനൊപ്പം സ്പോർട്സ് ഡേയും കരോളും പുതുവർഷാഘോഷവും അടക്കമുള്ള ഒരോ കൂട്ടായ്മയും വിജയകരമാക്കുന്ന കമ്മറ്റി അംഗങ്ങളുടെ പ്രവർത്തന മികവിനെ അഭിമാനപൂർവ്വം അനുസ്മരിക്കുകയും കമ്യൂണിറ്റി അംഗങ്ങളുടെ ആത്മാർത്ഥതയോടും ഐക്യത്തോടുമുള്ള സഹകരണത്തിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു.


അധ്യക്ഷ പ്രസംഗത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിവരിച്ച ഘട്ടത്തിൽ ഇകെസിയുടെ ആരംഭ ഘട്ടത്തിൽ അംഗങ്ങളെ ഒരുമയോടും പരസ്പര സഹകരണത്തോടും ഒപ്പം എക്സിറ്റർ മലയാളി സമൂഹത്തെ സമാധാനത്തിലും ഐക്യത്തിലും നയിക്കുന്നതിൽ ചെയർമാൻ എന്നതിലുപരി അവരുടെ പ്രിയ ബൈജു ചേട്ടൻ നടത്തിയ ക്രിയാത്മകമായ ഇടപ്പെടലുകളെ രാജേഷ് നായർ നന്ദിയോടെ എടുത്തു പറഞ്ഞു.

രണ്ടു വർഷം കൊണ്ട് ഇകെസിക്ക് ശക്തമായ അടിത്തറ ഒരുക്കിയതിനു ശേഷം പ്രഥമ ചെയർമാൻ സ്ഥാനമൊഴിഞ്ഞ പദവിയിലേക്ക് തികച്ചും ആരോഗ്യഹരവും സൗഹൃദവുമായ അന്തരീക്ഷത്തിൽ നടന്ന മത്സരത്തിൽ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ചെയർമാനായി ബാബു ആന്റണി തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി.

ചടങ്ങിൽ സെക്രട്ടറി ജോമോൻ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പൊതുയോഗം അത് പാസ്സാക്കുകയും ചെയ്തു.
പിന്നീട്, സെക്രട്ടറി നടത്തിയ തന്റെ കൃതജ്ഞതാ പ്രസംഗത്തിൽ സംഘടനയുടെ എലാവിധ പ്രവർത്തനങ്ങൾക്കും സഹകരിക്കുന്ന മുഴുവൻ അംഗങ്ങൾക്കും അതുപോലെ തന്നെ സ്പോൺസേഴ്സുമാരായി സാമ്പത്തികമായി സഹായിക്കുന്ന വെരിട്ടാസ് എഡുക്കേഷനൽ കൺസട്ടൻസിയ്ക്കും ലോയൽറ്റി ഫിനാഷ്യസിനും കെ. ജോൺ പബ്ലിക് സ്കൂളിനും ഫോട്ടോഗ്രാഫർ നിമ്മി മറിയം എബ്രാഹമിനും കമ്മറ്റിയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

കിസ്തുമസ് ഭവന അലങ്കാര മത്സരത്തിൽ ഔട്ട് ഡോർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് ബാബു ആന്റണിയും പ്രിൻസ് ജോസഫും അർഹരായപ്പോൾ കുര്യൻ ചാക്കോയും ബിനോയ് പോളും ഇൻഡോർ വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കെടുകയും ബിജു അന്റണി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

 

കവൻട്രി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷമായ “ആഘോഷരാവ്” ജാനുവരി എട്ടിന് വൈകുന്നേരം നാലുമണി മുതൽ ഏഴുമണി വരെ വെർച്വൽ ആയി ആഘോഷിച്ചു. സികെസി യുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ്‌ ആഘോഷരാവിന്റെ ആഘോഷം എല്ലാ പ്രേക്ഷകരിലേക്കും എത്തിച്ചത്. നേരിൽക്കണ്ട് കൂടിച്ചേർന്ന് നടത്തേണ്ടിയിരുന്ന ആഘോഷമാണ് കോവിഡ് ഒമിക്രോണിൻറെ രൂക്ഷമായ വ്യാപനം മൂലം എല്ലാവരുടെയും സുരക്ഷയെ മാനിച്ച് വെർച്വൽ ആയി മാറ്റേണ്ടി വന്നത്. മുൻ തയ്യാറാക്കി റെക്കോർഡ് ചെയ്ത കലാപരിപാടികൾ തത്സമയ അവതരണത്തോടു സമന്വയിപ്പിച്ചാണ് ഫേസ്ബുക്ക് ലൈവിലൂടെ അതി ഗംഭീരമായി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ടെക്നോളജിയുടെ സഹായത്തോടെ ഒരു അവാർഡ്നൈറ്റിനെ വെല്ലുന്ന രീതിയിലാണ് ആഘോഷരാവ് കൊണ്ടാടിയത്. ഹരീഷ് പാലായുടെ എഡിറ്റിംഗും, രേവതി നായരുടെയും, ബ്ളെസ്സന്റ് ജോർജിന്റെയും അവതരണവും കൂടി ചേർന്നപ്പോൾ യുകെയിൽ തന്നെ അല്ല ലോകത്താദ്യമായി ആണ് ഇങ്ങനെ ഒരു പരുപാടി വെർച്ച്വൽ ആയി കണ്ടതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

നെറ്റിവിറ്റി ഷോ, കരോൾ ഗാനങ്ങൾ, നൃത്ത വിസ്മയങ്ങൾ, ഗാനലാപനങ്ങൾ എന്നിവകൊണ്ട് സമൃദ്ധമായിരുന്നു കലാപരിപാടി. ഈ പരിപാടികൾക്ക് മേമ്പൊടി ആയി അവതാരകർ ചോദ്യോത്തര(Quiz) വേളകളും, ഡെഡിക്കേഷൻ മെസേജിനും ഉള്ള അവസരങ്ങൾ ഒരുക്കി. ഈ ആഘോഷത്തിൽ ഏറ്റവും ശ്രദ്ധേയമായതും ഫേസ്ബുക്ക് ലൈവിൽ അധികം പരീക്ഷിക്കാത്തതുമായ ഒരു കാര്യം ലൈവിൻ ഫോണിൻ പരിപാടി ആയിരുന്നു.

പ്രേക്ഷകർ സ്റ്റുഡിയോയിലോട്ടു അവതാരകരെ ഫോൺ വിളിച്ച് തങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതായിരുന്നു അതിന്റെ പ്രത്യേകത. ഈ പരിപാടി വളരെ ഉത്സാഹവും ഉല്ലാസവും നിറഞ്ഞ വേളകൾ നിർമ്മിച്ചു. ഈ വക കാരണങ്ങൾക്കൊണ്ടാവണം ഫേസ്ബുക്ക് ലൈവിന്റെ ആദ്യാവസാനം പ്രേക്ഷകർ ഒട്ടും കൊഴിഞ്ഞുപോകാതെ ആകാംക്ഷയോടെ പരിപാടികൾ ആസ്വദിച്ചത്.

സികെസി പ്രസിഡൻറ് ശ്രീ ഷിൻസൺ മാത്യു ഉത്ഘാടന പ്രസംഗവും, കവൻട്രി സീറോ മലബാർ പ്രീസ്റ്റ് ഇൻചാർജ് ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ ക്രിസ്തുമസ്സ് മെസേജും, യുക്മാ പ്രസിന്ധന്റ് ശ്രീ മനോജ് പിള്ള ആശംസകളും നേർന്നു.

നാലുമണിക്ക് പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടി ഏഴുമണിയോടെ നറുക്കെടുപ്പും നന്ദി പ്രകടനത്തോടും അവസാനിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

ഇടുക്കി പൈനാവിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ സ. ധീരജിനെ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിനെതിരെ സമീക്ഷ യുകെ എന്ന യുകെയിലെ ഇടതുപക്ഷ കല സാംസ്‌കാരിക സംഘടന ശക്തമായ പ്രതിക്ഷേധം അറിയിച്ചു.

കലാലയങ്ങളെ ചോരക്കളമാക്കുന്ന നാടിൻ്റെ നാളെത്തെ വാഗ്ദാനങ്ങളായ യുവതയെ കൊന്നൊടുക്കുന്ന ഖദറിട്ട ഭീകരവാദികളായ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കെഎസ്‌യുവും യൂത്ത് കോൺഗ്രസ്സും നടത്തുന്ന മനുഷ്യത്വരഹിതമായ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാൻ കേരള ജനതക്കൊപ്പം പ്രവാസികളും അണിചേരുകയാണു. UKയിലെ കേരളീയരായ ജനങ്ങളെ അണിനിരത്തി സമീക്ഷ യുകെയും ഇന്ന് യുകെ സമയം 7 PM നു പ്രതിഷേധദിനമാചരിക്കുന്നു. സമീക്ഷ യുകെ യുടെ എല്ലാ ബ്രാഞ്ചുകളിലും പ്രതിക്ഷേധ ജ്വാല ഉയരും.

ക്രൂരവും പൈശാചികവുമായ കൊലയാണ്‌ നടന്നത്‌. പുറത്തുനിന്നുള്ളവരടക്കം ഇതിൽ പങ്കാളികളാണ്‌. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്‌. കഴിഞ്ഞ ആറ്‌ വർഷത്തിനിടെ 21 സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മികച്ച ക്രമ സമാധാന പരിപാലനത്തിന് പരിശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള നിഗൂഢ ലക്ഷ്യവും അക്രമ രാഷ്ട്രീയകാർക്കുണ്ട് . ഈ നിന്ദ്യ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ശക്തമായ നിലപാട് സ്വീകരിക്കണം എന്ന് സമീക്ഷ യുകെ അഭ്യർത്ഥിച്ചു .

ഒരു ഭാഗത്ത്‌ സമാധാനത്തെകുറിച്ച്‌ പ്രസംഗിക്കുകയും ഉപവസിക്കുകയും മറുവശത്ത്‌ രാഷ്‌ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ അണികളെ കൊല കത്തി നൽകി പറഞ്ഞുവിടുകയും ചെയ്യുന്ന കോൺഗ്രസ്‌ നേതാക്കളുടെ യഥാർത്ഥമുഖം ജനങ്ങൾ തിരിച്ചറിയണം. ഇനിയൊരു ജീവനും നഷ്ടപ്പെടരുതെന്ന ഉജ്വലമായ മാനവികത ഉയർത്തി പിടിക്കുന്നതോടൊപ്പം ഞങ്ങൾ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളാണെന്ന കോൺഗ്രസിൻ്റെ കപട മുഖംമൂടി ജനസമക്ഷം തുറന്നു കാണിക്കാൻ കേരളത്തിലേയും പ്രവാസ ലോകത്തേയും മുഴുവൻ ജനങ്ങളും പ്രതിഷേധത്തിൽ പങ്കു ചേരണം എന്ന് സമീക്ഷയുകെ ആഹ്വാനം ചെയ്തു.

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ സമ്മേളനം ജനുവരി 2 ന് കൂടുകയുണ്ടായി . സഖാവ് ഷാജു സി. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ,സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളിൽ ഉത്‌ഘാടനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ നാഷണൽ കമ്മറ്റി അംഗം സഖാവ് ജോഷി കടലുണ്ടി ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു . സമ്മേളനത്തിൽ 2021 -22 കാലഘട്ടത്തിലെ സമഗ്രമായ റിപ്പോർട്ടിങ്ങും, റിപ്പോർട്ടിന് മേലുള്ള ചർച്ചയും നടന്നു. തുടർന്ന് പുതിയ നേതൃ നിരയെ സമ്മേളനം ഐക്യകണ്ഡേന തിരഞ്ഞെടുത്തു . എട്ട് അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും ബ്രാഞ്ച് സെക്രെട്ടറി ആയി സ:ഷാജു സി ബേബിയേയും, പ്രെസിഡന്റായി സ:അരുൺ കെ ബാബുവിനെയും , ട്രെഷറർ സ്ഥാനത്തേക്ക് സ:സ്റ്റാൻലി യെയും,വൈസ് പ്രെസിഡന്റായി സ:ബാബു ഷഹനാസ് ,ജോയിന്റ് സെക്രെട്ടറി ആയി സ:ലിജോ എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു. ജനുവരി 22 നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിന് യോഗം പൂർണ്ണ പിന്തുണ അറിയിച്ചു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ചേർന്ന ആദ്യ കമ്മറ്റി ജനുവരി 22 ന് നടക്കുന്ന നാഷണൽ സമ്മേളനത്തിന് മുന്നോടി ആയുള്ള മെമ്പർഷിപ് ക്യാമ്പയിനോട് അനുബന്ധിച്ചു പുതിയ മെമ്പർമാരെ ചേർക്കുന്നതിനും, വരും വർഷങ്ങളിൽ സമീക്ഷയുടെ പ്രവർത്തനം ഷെഫീൽഡ് ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ വ്യപിപ്പിക്കാനും തീരുമാനം എടുത്തു.

 

ടോം ജോസ് തടിയംപാട്

കോട്ടയം, വാഴുർ സ്വദേശി ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1850 പൗണ്ട് (185000 രൂപ ) ഗോപകുമാറിന്റെ വസതിയിലെത്തി ലിവർപൂൾ മലയാളി അസോഷിയേഷൻ (LIMA) പ്രസിഡണ്ട് സെബാസ്റ്യൻ ജോസഫ് ഗോപകുമാറിനു കൈമാറി. ലിമ യുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി മാക്കിൽ സന്നിഹിതനായിരുന്നു ചാരിറ്റിക്കു വേണ്ടി സഹായിച്ച എല്ല യു കെ മലയാളികൾക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്,

പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തിൽ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴേയ്ക്ക് തളർത്തികളഞ്ഞു . അതോടെ മൂന്നു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലായി ഇവരെ സഹായിക്കുന്നതിനുവേണ്ടിയാണു ചാരിറ്റി നടത്തിയത് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 450000 (ഒരുകോടി നാലു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

രാജു പള്ളത്ത്

ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് നവ നേതൃത്വം. സുനിൽ തൈമറ്റം – പ്രസിഡണ്ട് ,ജനറൽ സെക്രട്ടറിയായി രാജു പള്ളത്ത് , ട്രഷറർ ആയി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റായി ബിജു സഖറിയാ, ജോയിന്റ് സെക്രട്ടറിയായി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ആയി ജോയി തുമ്പമൺ എന്നിവരാണ് ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. സുനിൽ ട്രൈസ്റ്റാർ ആണ് പ്രസിഡന്റ് എലെക്ട് .

പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റം രണ്ട് ദശാബ്ദത്തിലേറെയുള്ള മാധ്യമരംഗത്തെ പ്രവർത്തന പരിചയവുമായാണ് ഇന്ത്യാ പ്രസ് ക്ലബ് സാരഥ്യം ഏറ്റെടുക്കുന്നത് . മലയാളി എക്സ്പ്രസ്സ്.കോം ചീഫ് എഡിറ്ററാണ് . ഇന്ത്യ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി,നാഷണൽ ട്രഷറർ, ഫ്ലോറിഡ ചാപ്റ്റർ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട രാജു പള്ളത്ത്, ഏഷ്യാനെറ്റിന്റെ നോർത്ത് അമേരിക്കൻ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രൊഡ്യൂസറും കൂടിയാണ് ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് , നാഷണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ മീഡിയ എക്സ്സലൻസി അവാർഡ് മികച്ച പ്രൊഡ്യൂസർ എന്ന നിലയിൽ കരസ്ഥമാക്കിയിരുന്നു രാജു പള്ളത്ത്.

ട്രഷറർ ആയി നിയമിതനായിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ ചീഫ് ക്യാമറാമാനും , കോ-ഓർഡിനേറ്റിംങ് പ്രൊഡ്യൂസർ കൂടിയായ ഷീജോ പൗലോസ് ആണ്. കഴിഞ്ഞ ഭരണ സമിതിയിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.ബെര്‍ഗന്‍ കൗണ്ടി (ന്യു ജെഴ്‌സി) ഗവണ്മെന്റിന്റെ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട് . 2017ല്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബെസ്റ്റ് കോര്‍ഡിനേറ്റിംഗ് പ്രൊഡ്യൂസ്രര്‍/ടെക്‌നീഷ്യന്‍ ആവര്‍ഡ് ലഭിച്ചു.

വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുവാൻ നിയുക്തനായിരിക്കുന്നത് ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ യുടെ സിഈഓ ആയ ബിജു സഖറിയായാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇന്ത്യ പ്രസ് ക്ലബ്ബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹം ഏഷ്യാനെറ്റ്, ജയ്‌ഹിന്ദ്‌ ടിവി തുടങ്ങിയ മറ്റു മുഖ്യാധാരാ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ പ്രസ് ക്ലബ് ടിവി പ്രൊഡകഷൻ വിഭാഗത്തിലെ മീഡിയ എക്സ്സലൻസി അവാർഡ് ജേതാവ് കൂടിയാണ്.

ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ട് കൈരളി ടിവി യുഎസ്എ യുടെ അവതാരകയാണ്. ഇക്കഴിഞ്ഞ ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്‌ട്ര മീഡിയ കോൺഫ്രൻസ് വേദിയിൽ മികച്ച അവതാരകക്കുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു സുധ പ്ലാക്കാട്ട് .

ജോയിന്റ് ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജോയി തുമ്പമൺ ഹാര്‍വെസ്റ്റ് യു.­എ­സ്.എ ടിവി­യുടെ ഡയറക്ടർ ആണ് . എഴു­ത്തു­കാ­ര­നും, പത്ര­പ്ര­വര്‍ത്ത­ക­നുമായ ജോയി തുമ്പ­മണ്‍, വിവിധ സാംസ്കാ­രിക മാധ്യ­മ­ങ്ങ­ളില്‍ പ്രവര്‍ത്തിച്ചുവ­രു­ന്നു. ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് . സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ് എലെക്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ ട്രൈസ്റ്റാർ പ്രവാസി ചാനൽ സിഇഒയും കഴിഞ്ഞ കമ്മറ്റിയിലെ ജനറൽ സെക്രട്ടറിയും ആയിരുന്നു.

ചിക്കാഗോയിൽ നടന്ന ഒൻപതാം അന്താരാഷ്‌ട്ര കോൺഫറൻസിൽ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി നിലവിലുള്ള പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപനാളം സുനിൽ തൈമറ്റത്തിന് കൈമാറിയിരുന്നു.ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത് ജനുവരി ഒന്ന് മുതലാണ്.

സംഘടന ഇതുവരെ നേടിയ മികവും യശസ്സും പുതിയ തലത്തിലേക്കുയർത്താൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റവും ജനറൽ സെക്രട്ടറി രാജു പള്ളത്തും ട്രഷറർ ഷിജോ പൗലോസും പറഞ്ഞു. സൗഹൃദം കൈമുതലായുള്ള സംഘടന ഇവിടെയും ,കേരളത്തിലും അടിയന്തര സഹായം ആവശ്യമുള്ള മാധ്യമ പ്രവർത്തകർക്ക് താങ്ങായി മുന്നോട്ടു പോകും .

ടോം ജോസ് തടിയംപാട്

കോട്ടയം, വാഴുർ സ്വദേശി ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്കു വലിയ പിന്തുണയാണ് ലഭിച്ചത്. ചാരിറ്റി അവസാനിച്ചപ്പോൾ ലഭിച്ചത് 1850 പൗണ്ട് ഏകദേശം (185000 രൂപ ). സഹായിച്ച നല്ലവരായ യു കെ മലയാളികൾക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു പണം അയച്ച എല്ലാവര്ക്കും ബാങ്ക് സ്റ്റേറ്റ്മെന്റ് അയച്ചിട്ടുണ്ട് ലഭിക്കാത്തവർ താഴെ കാണുന്ന ഞങ്ങളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടണം എന്നറിയിക്കുന്നു .ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു .

പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തിൽ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴേയ്ക്ക് തളർത്തികളഞ്ഞു . അതോടെ മൂന്നു പെൺകുട്ടികളും അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലായി ഇവരെ സഹായിക്കുന്നതിനുവേണ്ടിയാണു ചാരിറ്റി നടത്തിയത് . ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്,
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 450000 (ഒരുകോടി നാലു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളംയു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ഉണ്ണികൃഷ്ണൻ ബാലൻ

കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്ന കെ റെയിൽ എന്ന അതിവേഗ റെയിൽവേ പദ്ധതിക്ക് ലോക പ്രവാസി കുടുംബങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിരിക്കുകയാണ്,
സമീക്ഷ യുകെ എന്ന യുകെയിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടന . കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും പദ്ധതിയെ കുറിച്ച് കുപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ അനാവശ്യ ഭീതിപടർത്താൻ ശ്രമിക്കുകയാണ് . വലതുപക്ഷ മാധ്യമങ്ങളും ഇവർക്കൊപ്പം ചേർന്നിട്ടുണ്ട് . സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന നുണ പ്രചാരണങ്ങൾ ജനം തള്ളിക്കളയണം എന്നും സമീക്ഷ അഭ്യർത്ഥിച്ചു .

നവകേരള സൃഷ്ടിക്കായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളം ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുകയും, പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകുകയുമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പശ്ചാത്തല സൗകര്യവികസന രംഗത്ത് ഇനിയും മുന്നോട്ടുപോയെങ്കില്‍ മാത്രമേ കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് കഴിയുകയുള്ളൂ. നിലനില്‍ക്കുന്ന ലോക വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ പരിമിതിക്കകത്ത് നിന്നുകൊണ്ടും ഇത് പരിഹരിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

കള്ള പ്രചാരണത്തിലൂടെ നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വികസന വിരോധികളെ ജനം തിരിച്ചറിയണം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദേശീയ പാതകളിലെയും റെയില്‍വേട്രാക്കുകളിലെയും ഗതാഗതം 30 ശതമാനം മുതല്‍ 40 ശതമാനം വരെ കേരളത്തില്‍ മന്ദഗതിയിലാണ്. എറണാകുളം – തിരുവനന്തപുരം യാത്രയ്ക്ക് 6 മണിക്കൂര്‍ വരെ എടുക്കുന്നു. അതിവേഗ പാത വന്നുകഴിഞ്ഞാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാനാവും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ജോലി ചെയ്ത് മടങ്ങാന്‍ പറ്റുന്ന സാഹചര്യം ഇത് സൃഷ്ടിക്കും.

കേരളത്തിന്‍റെ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ദിവസം കൊണ്ട് ഉദ്ദിഷ്ടകാര്യം ചെയ്ത് മടങ്ങാനാവും. ഇതുവഴി പ്രതിദിന മനുഷ്യസമയ ലാഭം ഏറെയാണ്. ഇവ മറ്റു തരത്തില്‍ പ്രയോജനപ്പെടുത്താനാവും. അത് നാടിന്റെ വികസനത്തിന് സഹായകവുമാണ്. ഇതിന് നല്‍കേണ്ടിവരുന്ന ചാര്‍ജ്ജാവട്ടെ സാധാരണക്കാരന് താങ്ങാന്‍പറ്റുന്നതുമാണ്. ഇത്തരത്തിൽ ജനജീവിതത്തിനു ഉതകുന്ന ഒരു പദ്ധതിക്ക് പിന്തുണനൽകേണ്ടത് നാടിന്റെ വികസനങ്ങൾക്ക് എക്കാലവും എല്ലാ പിന്തുണയും നൽകിയിട്ടുള്ള പ്രവാസി സമൂഹത്തിന്റെ കടമയാണ് . ലോകത്തിൽ അങ്ങോളം ഇങ്ങോളമുള്ള മറ്റു പ്രവാസി സംഘടനകളും പദ്ധതിയെ പിന്തുണച്ചു മുന്നോട്ടു വരണം എന്നും സമീക്ഷ യുകെ അഭ്യർത്ഥിച്ചു .

ഓരോ പ്രവാസി കുടുംബങ്ങളും കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ നടപ്പാക്കുന്നതിനു വേണ്ടി, കേരളത്തിലെ പിണറായി സർക്കാറുമായി സഹകരിക്കണമെന്നും സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.

 

 

 

ടോം ജോസ് തടിയംപാട്

പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴൂർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടെന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തിൽ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴത്തോട്ടു തളർത്തികളഞ്ഞു . സമയത്തു വേണ്ട ചികിത്സ ലഭിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതായിരുന്നു തളർച്ചയുടെ കാരണം .

ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു വാഴൂരിൽ വാടകവീട്ടിലേക്കു താമസം മാറി. ഉണ്ടായിരുന്ന പണം മുഴുവൻ ചികിൽസക്കായി ചിലവഴിച്ചു ഇപ്പോൾ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു . മൂന്നു പെൺകുട്ടികൾ കോളേജിലും സ്കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ക്രിസ്തുമസിന്റെ ഈ നാളുകളിൽ നമുക്ക് ഇവരെ സഹായിക്കാം.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഗോപകുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 985 പൗണ്ട് , ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ,ചാരിറ്റി കളക്ഷൻ വരുന്ന ഒന്നാം തീയതി അവസാനിക്കും .

ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്, . നമ്മെളെല്ലാം ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് ഈ മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ മുൻപിൽ കൈനീട്ടുന്നു സഹായിക്കുക .നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക
. ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

യുകെയിലെ നമ്പർ വൺ കൾച്ചറൽ സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി സിറ്റി കൗൺസിലുമായി യോജിച്ച് കവൻട്രി സിറ്റി ഓഫ് കൾച്ചറിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് കവൻട്രി കേരളാ കമ്മ്യൂണിറ്റി.

മലയാളികളായ നമ്മൾ എവിടെ ചെന്നാലും നമ്മുടെ സംസ്കാരങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം തങ്ങളായിരിക്കുന്ന സ്ഥലങ്ങളിലെ സംസ്കാരവും ആയി ഇഴുകി ചേരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കവൻടി കേരളാ കമ്മ്യൂണിറ്റി തെളിയിച്ചത്.

ചെണ്ടയുടെ താളത്തോടൊത്ത് താളം വെച്ചും, മോഹിനിയാട്ടവും, ഭരതനാട്യവും ആവോളം ആസ്വതിച്ച് പരുപാടി കാണാനെത്തിയ ഇംഗ്ലീഷുകാരും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു മണിക്കൂർ ലൈവായി നടത്തിയ പരുപാടി വീടുകളിലിരുന്ന് ആസ്വതിച്ചത് അനേകരാണ്.

വളരെ നാളുകളായി കവൻട്രി മലയാളികൾ പ്രയത്‌നിച്ച്, ആഗ്രഹിച്ച കാര്യം സാധിച്ചതിന്റെ ചാരിതാർതൃത്തിലാണ് സികെസി കമ്മറ്റി അംഗങ്ങൾ എന്ന് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിണ്ടന്റ് ശ്രീ ഷിൻസൺ മാത്യു അറിയിച്ചു.

യുകെയിലെ അറിയപ്പെടുന്ന ചെണ്ട വിദ്വാനായ ശ്രീ വിനോദ് നവധാരയുടെ കീഴിൽ ഹരീഷ് പാലായുടെയും, സാജു പള്ളിപ്പാടന്റെയും നേത്രുത്ത്വത്തിലുള്ള മേളപ്പൊലിമയുടെ ചെണ്ട പ്രകടനത്തിലൂടെ കേരളത്തിന്റെ തനിമയും, പൈത്രുകവും വിളിച്ചോതിയപ്പോൾ മോഹിനിയാട്ടവുമായി രേവതി നായരും, അലാന സാജനും, ഭരതനാട്യവുമായി ദിയാ ശങ്കറും, പാട്ടുമായി ജിനു റ്റിജോയും ഒപ്പം ചെണ്ടയെകുറിച്ചുള്ള വിവരണങ്ങൾ നൽകിയത് ഹന്നാ ജോസും ആണ്.

ലിൻസിയാ ജിനോ ആൻങ്കറിങ്ങും, സികെസി സെക്രട്ടറി സെബാസ്‌റ്റ്യൻ ജോൺ സ്വാഗതവും, ജോയിന്റ് സെക്രട്ടറി റ്റിജോ ജോസഫ് നന്ദിയും പറഞ്ഞു.

RECENT POSTS
Copyright © . All rights reserved