ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു . ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആന്റണി നല്കിയ പുനഃപരിശോധാനാ ഹര്‍ജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.ദയാഹര്‍ജി രാഷ്ട്രപതിയും തളളിയതോടെയാണ് ആന്റണി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബനാഥനായ അഗസ്്റ്റിന്റെ കുടുംബസുഹൃത്തായിരുന്നു ആന്റണി. കൂട്ടക്കൊലപാതകത്തിന് കൃത്യമായ തെളിവില്ലെന്നും, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് തൂക്കുകയര്‍ വിധിച്ചതെന്നും സുപ്രീംകോടതിയില്‍ ആന്റണി വാദിച്ചു.ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്മോൻ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.
2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 2009ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്വെയേഴ്സ് ഉടമയായിരുന്നു മരിച്ച അഗസ്റ്റിൻ. അഗസ്റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്തു ജോലിക്കു പോകാൻ പണം നൽകാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടിൽ പതിയിരുന്ന് ഒറ്റയ്ക്കു വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.ഒട്ടേറെ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു.
ഒടുവിൽ ഹൈക്കോടതി നിർദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിലാണ്. കൂട്ടക്കൊല നടന്ന വീട് കേസ് തീർന്നശേഷം പൊലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധർ തമ്പടിച്ചപ്പോൾ സമീപവാസികളുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.
കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് മലയാളി മരിച്ചതെന്നാണ് സംശയം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തില്‍ ഇവര്‍
നായാട്ടിന് പോയതെന്നാണ് പ്രാഥമിക നിഗമനം. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ചങ്ങനാശേരി: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവും മകളും മരിച്ചു. തിരുവല്ല കുറ്റൂർ തലയാർ കല്ലേറ്റുപടിഞ്ഞാറേതിൽ ഉമേഷ് (28), ഉമേഷിന്റെ മകൾ ദേവർഷ നായർ (ഒന്നര)എന്നിവരാണു മരിച്ചത്. ഉമേഷിന്റെ ഭാര്യ ഇന്ദുലേഖ (25)യെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെളിയനാട്ടുനിന്നു ചങ്ങനാശേരിക്കു വന്ന കെഎസ്ആർടിസി ബസ് മനക്കച്ചിറ ഒന്നാം പാലത്തിൽ എതിരേ വന്ന ഇവരുടെ ബൈക്കിടിലിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. പാലത്തിന്റെ കൈവരിയിൽ തലയിടിച്ചു വീണ ഇന്ദുലേഖയുടെ കൈയിൽനിന്നു കുഞ്ഞ് തെറിച്ചുവീണു. അപകടത്തെത്തുടർന്ന് എസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മനയ്ക്കച്ചിറ ഒന്നാം പാലത്തിൽ അപകടം നിത്യസംഭവമാണെന്നും നടപടിയുണ്ടാവാത്തതിൽ അധികൃതർക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
വടകര സ്വദേശിയായ കുട്ടിയെയാണ് മാളില്‍ മറനന്ന് കുടുബം വീട്ടിലേക്ക് പോയത്. കോഴിക്കോട്ടെ ഹൈലറ്റ് മാലില്‍ ശനിയാഴ്ചയാണ് സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെയാണ് കുടുംബം അഞ്ചു വയസ്സുകാരിയെ മാളില്‍ മറന്നു. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
വീട്ടിലെത്തിയ ഇവര്‍ കുട്ടി കൂടയില്ലായെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോളാണ്. കുട്ടിയുടെ പിതാവ് വിദേശത്തായതിനാല്‍ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോള്‍ സുരക്ഷ ജീവനക്കാരാണ് കുട്ടയെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വനിത ഹെല്പ് ലൈനില്‍ വിവരമറിയിച്ചു. പൊലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്കൂളിന്റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.
ഇതേതുടര്‍ന്ന് കുറ്റ്യാടി എസ്.ഐ. സ്കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു.പൊലീസ് കുട്ടിയുടെ പിതാവിന്റെ സഹോദരനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് കുട്ടി കാറില്‍ ഇല്ലാത്തവിവരം ഇവര്‍ അറിയുന്നത്.
നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങി. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിപ്രഷധിച്ചാണ് സമരം. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും ജീവിക്കാൻ വഴിയില്ലാത്തതിനാലാണ് സമരമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.
ഒരു തെറ്റും ചെയ്യാതെ ഒരു നിമിഷം കൊണ്ട് ജീവിതം നഷ്ടമായതാണ് ഇവർക്ക്. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞവർ കയ്യൊഴിഞ്ഞതോടെയാണ്, ഭർത്താവ് നഷ്ടമായ വേദന മാറും മുൻപ് കുഞ്ഞുങ്ങളുമായി അധികാരികളുടെ മുന്നിലെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.
ഒരു മാസം മുൻപാണ് വാഹനത്തിന് ഗതാഗത തടസം സൃഷ്ടിച്ചെന്ന കാരണം പറഞ്ഞ ഡിവൈ.എസ്.പി ഹരികുമാർ സനലിനെ തളളിയിട്ട് കൊലപ്പെടുത്തിയത്. പൊലീസുകാരനാൽ കൊല്ലപ്പെട്ടത് കൊണ്ട് തന്നെ ഭാര്യക്ക് സർക്കാർ ജൊലി നൽകണമെന്ന് ഡി.ജി.പി ഗുപാർശ ചെയ്തിരുന്നു. സഹായം തേടി വിജി രണ്ട് തവണ മുഖ്യമന്ത്രിയെ കണ്ടു. മൂന്ന് മന്ത്രിമാർ വീട്ടിലെത്തി ഉറപ്പ് നൽകി. പക്ഷെ കേസും ബഹളവും അവസാനിച്ചതോടെ സർക്കാർ എല്ലാം മറന്നു. പ്രതിപക്ഷ നേതാവ് സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
23 ലക്ഷത്തിന്റെ കടബാധ്യതയുള്ളപ്പോൾ വരുമാനമെല്ലാം നിലച്ച കുടുംബം ജപ്തി ഭീഷണിയിലാണ്. അതിനാൽ സർക്കാർ സഹായിച്ചില്ലങ്കിൽ നിരാഹാര സമരമാണ് ഈ കുടുംബത്തിന്റെ അടുത്ത വഴി.
പാലാ/ രാമപുരം: സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന ഒരു വാർത്തയാണ് അക്ഷരനഗരിയെന്ന് വിശേഷണമുള്ള കോട്ടയം ജില്ലയിലെ പാലായിക്കടുത്തുള്ള രാമപുരത്തുനിന്നും വന്നിരിക്കുന്നത്. രാമപുരത്ത് വച്ച് നെടുമ്പാശേരിയിൽ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിനു നേരെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്. മുംബൈയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയ യുവതിക്കും ഇവരുടെ പിതാവിനും സഹോദരനും മർദനമേറ്റു. ശനിയാഴ്ച രാത്രി 9.30 ന് പാലാ നെച്ചിപ്പുഴൂരായിരുന്നു സംഭവം. റാന്നി ഇടമണ്‍ തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു(50), മകൻ ജോർജി(17), മകൾ മേഘ(22) എന്നിവർക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ നെച്ചിപ്പുഴൂർ തെക്കേകളത്തിനാനിക്കൽ ജെനീഷ് (42), ഇയാളുടെ പിതാവ് ബാലകൃഷ്ണൻ (78), സെയിൽ ടാക്സ് ഓഫീസിലെ ജീവനക്കാരൻ നെച്ചിപ്പുഴൂർ മാവേലിൽ ജോഷി ജോസഫ് (45) എന്നിവർ അറസ്റ്റിലായി. കേസിൽ ഇനിയും ഏഴോളം പേരെ പിടികൂടാനുണ്ട്.
മുംബൈയിൽ നഴ്സായ മേഘയുമായി സജി മാത്യുവും ജോർജിയും നെടുമ്പാശേരിയിൽനിന്ന് റാന്നിയിലേക്കു വരികയായിരുന്നു. നെച്ചിപ്പുഴൂർ ഭാഗത്തെത്തിയപ്പോൾ മേഘയ്ക്കു ഛർദിക്കാൻ തോന്നുകയും കാർ നിർത്തുകയും ചെയ്തു. ഈ സമയം സമീപത്തെ വീട്ടിനിന്നും ഇറങ്ങിവന്ന ജെനീഷും സംഘവും ഛർദിക്കാൻ നിന്ന മേഘയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി. ഇത് സജിയും ജോർജിയും ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്. സമീപത്തെ വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്ന ജെനീഷും സംഘവും കാർ യാത്രക്കാർ മദ്യപിക്കുകയായിരുന്നെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പത്തോളം പേർ ചേർന്ന് മേഘയെ ഉൾപ്പെടെ മർദിച്ചു.
സംഭവത്തിൽ ഇടപെടാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെയും സംഘം മർദിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കൾ പോലീസിൽ വിവരം അറിയച്ചതോടെയാണ് അക്രമികൾ പിൻവാങ്ങിയത്. പോലീസ് എത്തിയാണ് സജിയേയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. ഇതേ ആശുപത്രിയിൽ ജെനീഷും ബാലകൃഷ്ണനും ജോഷിയും ചികിത്സ തേടിയെത്തിയതോടെ മേഘയും പിതാവും അക്രമികളെ തിരിച്ചറിഞ്ഞു പോലീസിനു വിവരം കൈമാറി. പോലീസ് ഇവരെ ആശുപത്രിയിൽനിന്നും അറസ്റ്റ് ചെയ്തു. അക്രമണ സംഭവത്തിൽ ഉൾപ്പെട്ട ഏഴോളം പേരെ ഇനിയും പിടികൂടാനുണ്ട് എന്നാണ് അറിയുന്നത്. ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ടേക്ക് ഓഫ് അല്‍പ്പസമയത്തിനകം നടക്കും. അബുബാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്സപ്രസ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ കണ്ണൂരില്‍ നിന്ന് പറന്നുയരും. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നായിരിക്കും ആദ്യ വിമാനത്തിന് ഫ്ലാഗ് ഓഫ് ചെയ്യുക.
വിവിധ കലാപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. നേരത്തെ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വ്യോമയാന മന്ത്രിയായിരിക്കും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുകയെന്ന് തീരുമാനമെടുത്തിരുന്നു. രാവിലെ പത്തരമണിയോടെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തും. ചടങ്ങിന് വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക.
ഉത്തരകേരളത്തിന്റെ ഏറെ നാളെത്തെ സ്വപ്നമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. പ്രവാസി മലയാളികള്‍ക്ക് വിമാനത്താവളം ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. രാവിലെ 9.30ഓടെ ടെര്‍മിനല്‍ കെട്ടിടം വ്യോമയാന മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആയിരങ്ങളാണ് ചടങ്ങ് വീക്ഷിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയത്. ആദ്യഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരിക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുണ്ടാവുക. പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കും. കൂടാതെ ആഭ്യന്തര സര്‍വീസുകളും ഉടന്‍ ആരംഭിക്കും.
മായം കലര്‍ത്തിയ വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ സുലഭമാകുമ്പോഴും സാധാരണക്കാര്‍ അറിയാതെ പോകുന്നു ഒന്നുണ്ട്. സര്‍ക്കാര്‍ നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നമ്മള് കൂടിയ കാശു കൊടുത്ത് വാങ്ങിക്കുന്നതെന്ന്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കാര്യം നോട്ടീസ് മൂലം അറിയിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല എന്നുവേണം കരുതാന്‍. ഇതുകൂടാതെ വ്യാജന്മാര് പുതിയ പേരില്‍, ബ്രാന്‍ഡില്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് എത്തിക്കുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. താഴെ കൊടുത്തിരിക്കുന്നത് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ പേരുകളാണ്. ഇനിയെങ്കിലും ഇതൊന്ന് മനസ്സില്‍ കുറിച്ചു വച്ചോളൂ…
അത്ര പെട്ടെന്നൊന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധമാണ് ഭക്ഷ്യ എണ്ണകളിലെ മായം ചേര്‍ക്കല്‍. റിഫൈന്‍ഡ് ഓയിലിനെ വെളിച്ചെണ്ണയും നല്ലെണ്ണയുമാക്കി മാറ്റുന്ന തട്ടിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. സാധാരണക്കാര്‍ ഇപ്പോഴും ഈ ചതിയെക്കുറിച്ച് ബോധവാന്മാരല്ല. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പ് കണ്ടെത്താനാകുമെന്ന് പാചക രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ വിഡിയോ കാണാം
[ot-video][/ot-video]
കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും പീഡിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ജിന്‍സുവിനെതിരെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് വന്നേക്കുമെന്ന് സൂചന. ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ജിന്‍സു പീഡിപ്പിച്ച പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം കല്ലറ മറ്റം ജിത്തുഭവനില്‍ ജിന്‍സു(24) വിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കൂടുതല്‍ സ്ത്രീകളെ പീഡിപ്പിച്ചതായി വ്യക്തമാവുകയായിരുന്നു.
അതേസമയം പ്രതി പീഡിപ്പിച്ച ചില സ്ത്രീകള്‍ മാനഹാനി ഭയന്ന് പരാതിയുമായി മുന്നോട്ട് വരുന്നില്ലെന്നും പോലീസ് പറഞ്ഞു. മൂന്ന് പരാതിയിലേറെ ലഭിക്കുകയാണെങ്കില്‍ പ്രതിക്കെതിരേ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകള്‍ ചുമത്താനാവും പോലീസ് ശ്രമിക്കുക. വിഷയത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ജിന്ഡസുവിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പുകളാണ് പോലീസ് നടത്തുന്നത്. ഇതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തെങ്കിലേ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനം തിട്ട ജില്ലയില്‍ സുരേന്ദ്രന് പ്രവേശിക്കാന്‍ പാടില്ല എന്നതാണ് ഒരു ഉപാധി. കഴിഞ്ഞ 21 ദിവസമായി ജയിലിലായിരുന്നു സുരേന്ദ്രന്. ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ജാമ്യം ലഭിക്കാനുണ്ടായിരുന്നത്. നേരത്തെ പല കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമായിരുന്നു സുരേന്ദ്രനെതിരെ ഉന്നയിച്ചത്. സുരേന്ദ്രന് മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് ശബരിമലയില്‍ പോയതെന്നും നിയമത്തെ വെല്ലുവിളിക്കുന്നതാണ് സുരേന്ദ്രന്റെ പ്രവര്‍ത്തിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
സന്നിധാനത്ത് നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയേയും ബന്ധുവിനേയും അക്രമിച്ച സംഭവത്തിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്.
അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. അതേസമയം, അനുമതിയില്ലാതെ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിന് കൊല്ലം എ.ആര് ക്യാംപിലെ ഇന്‍സ്പെക്ടര്‍ വിക്രമന് നായരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എ.ആര് ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.