മമ്മൂട്ടിയുടെ കരിയറില്‍ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. ശ്യാമ, നിറക്കൂട്ട് എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട രണ്ട് സിനിമകളായിരുന്നു. വിജയിച്ച ആ സിനിമകള്‍ക്ക് ശേഷം എത്തിയ ചിത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ന്യായ വിധി, വീണ്ടും, പ്രണാമം, കഥയ്ക്ക് പിന്നില്‍ എന്നീ സിനിമകളെല്ലാം വന്‍ പരാജയമായിരുന്നു. ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്.
വീണ്ടും എന്ന സിനിമയില്‍ തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. ജോഷിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വീണ്ടും. പ്രണാമം എന്ന സിനിമയില്‍ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.
നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കില്‍ കൂവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസമെന്നും ഷിബു ചക്രവര്‍ത്തി സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പറഞ്ഞു.
മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ നൽകി.
10 വർഷ കാലാവധിയുള്ളതാണ് യുഎഇ ഗോൾഡൻ വിസ. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ കിട്ടുന്നത്.
അടുത്ത ദിവസങ്ങളിൽ ഇരുവരും ഗോൾഡൻ വിസ സ്വീകരിക്കുമെന്നാണ് വിവരം. നേരത്തെ പ്രവാസി വ്യവസായികൾക്കും മലയാളി ഡോക്ടർക്കും യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു.
തിരുവനന്തപുരം ലോ അക്കാദമി മൈതാനത്ത് അദ്ധ്യാപകനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമി അദ്ധ്യാപകന്‍ സുനില്‍കുമാറാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ സുനിൽകുമാർ തിരുവനന്തപുരം വഴയിലയിൽ ആയിരുന്നു താമസം. പത്തു വര്‍ഷത്തോളമായി ലോ അക്കാദമിയില്‍ ജോലി ചെയ്യുന്നു.
കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ സുനില്‍കുമാര്‍ പങ്കെടുത്തിരുന്നു. രണ്ടു മൂന്നു ദിവസമായി ഇദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്വയം തീക്കൊളുത്താനുള്ള കാരണം വ്യക്തമല്ല. പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗ്രൗണ്ടില്‍ നിന്ന പെട്രോള്‍ വാങ്ങിയ കുപ്പിയും കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു സുനില്‍ കുമാറിന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു
കാമുകിക്കൊപ്പം സുഖ ജീവിതം നയിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ സ്വദേശിനി നിഷാനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നിസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിസാമിന്റെ വീട്ടിലെ അടുക്കളയിൽ അവശ നിലയിൽ കണ്ടെത്തിയ നിഷാനയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുക്കളയിൽ അവശനിലയിൽ ഭാര്യ കിടക്കുന്നതായി കണ്ടു എന്നാണ് നിസാം ബന്ധുക്കളോട് പറഞ്ഞിരുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നിഷാന മരണപ്പെടുകയായിരുന്നു. നിഷാനയുടെ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നിസാം കുറ്റം സമ്മതിച്ചത്. നിഷാനയുടെ കഴുത്തിൽ പാടുകൾ കണ്ടതായി ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു.
നിസാമിന് മറ്റൊരു യുവതിയുമായി അടുപ്പം ഉള്ളത് നിഷാന ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ ഉണ്ടായ വഴക്കിനിടെ നിസാം നിഷാനയുടെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ നിലത്ത് വീണ നിഷാന ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി വീട്ടുകാരെ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം കാമുകിയായ യുവതിയുടെ പിതാവിന്റെ പലചരക്ക് കട നാട്ടുകാർ തകർത്തു. ഇന്ന് രാവിലെ മൈലാപ്പൂരിലുള്ള വീട്ടിലേക്ക് പ്രതിയെ തെളിവിനെടുപ്പിനായി കൊണ്ടുവന്നപ്പോൾ നാട്ടുകാർ മർദ്ധിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിക്ക് സംരക്ഷണം നൽകിയത്.
കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകയും കോട്ടയം ആർപ്പൂക്കര സ്വദേശിനിയുമായ അനു ട്രീസാ ജേക്കബിന്റെ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഭർത്താവ് മണിമല സ്വദേശിയായ നെൽസൺ ജോസഫ്.കഴിഞ്ഞ 42 ദിവസമായി കോവിഡ് ബാധിതയായി എറണാകുളം അമൃത ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അനു. ഇതിനോടകം തന്നെ 23 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായതായി ഭർത്താവ് നെൽസൺ ജോസഫ് പറഞ്ഞു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിരുന്ന അനു മാലിദ്വീപിൽ ജോലി ചെയ്തു വരികയായിരുന്നു.
ദിവസേന മരുന്നിനും മറ്റുമായി വലിയൊരു തുകയാണ് ചിലവ് വരുന്നത്. ഒരു മാസം മുൻപാണ് അനു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ജൂലൈ ഒന്നിന് കോവിഡ് പോസിറ്റീവ് ആകുകയും രണ്ടിന് ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങിയും വീട് പണയം വെച്ചുമൊക്കെയാണ് ഇതുവരെ ചികിത്സ നടന്നിരുന്നത്. ചികിത്സയിൽ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.
എന്നാൽ തുടർ ചികിത്സകൾക്കായും അനുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും വലിയൊരു തുക തന്നെ ആവാശ്യമാണ്. ചികിത്സക്ക് അടിയന്തിര സഹായമായി യുഎൻഎ കേരളാ സംസ്ഥാന കമ്മറ്റി 50000 രൂപ നൽകിയതായും യുഎൻഎ അമൃത യൂണിറ്റ് കഴിയുന്ന എല്ലാ സഹായങ്ങളും നൽകി വരുന്നതായും യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷാ, യുഎൻഎ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഷോബി ജോസഫ് എന്നിവർ പറഞ്ഞു. നമ്മളാൽ കഴിയുന്ന സഹായം നൽകി അനുവിനെ ജീവിതത്തിലേക്ക് നമുക്ക് തിരികെയെത്തിക്കാം. ഭർത്താവ് നെൽസൺ ജോസഫിന്റെ അക്കൗണ്ട് നമ്പർ:
അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ആദിത്യനെ വിട്ട് ലണ്ടനിലുള്ള കാമുകൻ ഷിജു മേനോനെ കല്യാണം കഴിച്ച് ലണ്ടനിൽ താമസിക്കാനാൻ അമ്പിളി ദേവി നടത്തിയ നീക്കം പുറത്ത്. ഇരുവരും നടത്തിയ ചാറ്റിലാണ് ഇതുള്ളത്.ഇരുവരുടെയും ബന്ധം തകരാന്‍ കാരണം അമ്പിളിയുടെ രഹസ്യ ബന്ധമെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ആദിത്യന്‍ ജയനുമായി പ്രശ്‌നങ്ങള്‍ക്ക് കാരണം വിവാഹത്തിന് ശേഷവും അമ്പിളി ദേവി ലണ്ടനിലുള്ള കാമുകന്‍ ഷിജു മേനോനുമായുള്ള ബന്ധം തുടരുകയായിരുന്നു.
അമ്പിളി ദേവി ഒരേ സമയം ആദിത്യന്‍ ജയനെയും ലണ്ടനിലുള്ള ഷിജു മേനോനെയും പ്രണയിക്കുകയായിരുന്നു. ആദിത്യന്‍ ജയനെ വിവാഹം ചെയ്തതിന് ശേഷം ഷിജു മേനോനുമായി രഹസ്യ ബന്ധം തുടര്‍ന്നു. ആദിത്യനും അമ്പിളിദേവിക്കും ഒരു കുട്ടി ജനിച്ച ശേഷവും ഷിജുവുമായി നടി രഹസ്യ ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഷിജു അമ്പിളിക്ക് സോഷ്യല്‍ മീഡിയകളിലൂടെ അയച്ചു കൊടുത്ത നഗ്ന വീഡിയോകള്‍ ആദിത്യന്‍ കാണാനിടയായി. ഈ വീഡിയോയാണ് അമ്പിളിയുടെ ഫേസ്ബുക്ക് മെസ്സെഞ്ചര്‍ വീഡിയോ സഹിതം ആദിത്യന്‍ കോടതിയില്‍ ഹാജരാക്കിയത്.
ഷിജുവിനെ വിവാഹം ചെയ്യാമെന്നായിരുന്നു അമ്പിളി പറഞ്ഞത്. എന്നാല്‍ അമ്പിളി തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് ഷിജു പിന്നീടാണ് മനസിലാക്കിയത്. ആദിത്യനെ വിവാഹം ചെയ്തത് ഷിജു അറിയുന്നത് നാളുകള്‍ക്ക് ശേഷമാണ്. വിവാഹ വിവരം അറിഞ്ഞതോടെ അമ്പിളിയുമായുള്ള സെക്‌സ് വീഡിയോ ചാറ്റുകള്‍ ഷിജു ആദിത്യന് അയച്ചു കൊടുത്തു. ഇങ്ങനെയാണ് അമ്പിളിയുടെയും ഷിജുവിന്റെയും സെക്‌സ് വീഡിയോകള്‍ ആദിത്യന് ലഭിച്ചത്. ഇതോടെയാണ് അമ്പിളിയും ആദിത്യനും അകന്നത്.
ആദിത്യന്‍ ഈ വീഡിയോകള്‍ കോടതില്‍ തെളിവായി ഹാജരാക്കി. ഒരേ സമയം രണ്ട് പേരെ പ്രണയിക്കുകയും ഇതില്‍ ആദിത്യനെ അമ്പിളി വിവാഹം ചെയ്യുകയുമായിരുന്നു. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ ആയിരുന്നു. ഈ ബന്ധം പിരിഞ്ഞിരുന്നു. പിന്നീടാണ് രണ്ട് കാമുകന്മാരെ ഒന്നിച്ച് നടി പ്രണയിച്ചത്.
ആദിത്യന് എതിരെ സ്ത്രീധന പീഡന പരാതിയില്‍ 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാല്‍ 38 പവന്‍ സ്വര്‍ണം മാത്രമാണ് അമ്പിളി കൊണ്ടുവന്നതെന്ന രേഖയും ആദിത്യന്‍ കോടതിയില്‍ ഹാജരാക്കി. വിവാഹത്തിന് മുമ്പ് സ്വര്‍ണ്ണം എടുത്തപ്പോള്‍ അമ്പിളിയും ആദിത്യനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റാണ് ഈ തെളിവ്. എത്രയായി എന്ന് ചാറ്റില്‍ ആദിത്യന്‍ ചോദിക്കുന്നു. 38 പവന്‍ എന്ന് അമ്പിളി മറുപടി പറയുന്നു. അയ്യോ എന്ന് ആദിത്യന്‍ പറയുന്നു.. കുഴപ്പമില്ല എന്ന് അമ്പിളി.. എനിക്കറിയില്ല എന്നോടൊന്നും പറയരുതെന്ന് ആദിത്യന്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞിട്ടല്ല, അമ്മയും അച്ചനും കൂടിയാ എന്ന് അമ്പിളി ഗോള്‍ഡ് ഇടാത്ത നിനക്ക് എന്തിന് ഇതൊക്കെ എന്ന് ആദിത്യന്‍ .ഇരിക്കട്ടേ സാരമില്ലെന്ന് അമ്പിളി ദേവി.ഞാന്‍ ആകെ വാങ്ങിയത് 3 പവന്‍ എന്ന് ആദിത്യന്‍.. ഇത്തരത്തിലാണ് ഇരുവരുമായുള്ള ചാറ്റ്. ഇതോടെ 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനം എന്ന് അമ്പിളി ദേവി പറഞ്ഞത് കള്ളം എന്ന് കോടതി കണ്ടെത്തി.
കല്യാണത്തിനു അമ്പിളി ഇട്ട 2 വലിയ സ്വര്‍ണ്ണ പതക്ക മാലകള്‍ 12000 രൂപയ്ക്ക് തൃശൂര്‍ ഗുഡ് വില്‍ കളക്ഷനി നിന്നും വാങ്ങിയ മുക്കുപണ്ടമാണ്. ഇത് ആദിത്യന്‍ വാങ്ങിയതാണ്. ഇതിന്റെ ബില്ലുകള്‍ കോടതിയില്‍ ഹാജരാക്കി. ഈ മാലകളുടെ കൂടെ അമ്പിളി ഇട്ട കമ്മല്‍ വാങ്ങിയതും 2500 രൂപയ്ക്ക് ആണ്. ഇതും മുക്ക് പണ്ടമാണ്.കല്യാണത്തിനു അമ്പിളി ഇട്ട നെറ്റി ചുട്ടി ഡാന്‍സിന്റെ അണിയുന്ന സാധനം ആയിരുന്നു..മാത്രമല്ല കല്യാണത്തിനു അമ്പിളിയുടെ വീട്ടുകാരെല്ലാം വിവാഹത്തിനിട്ട വസ്ത്രങ്ങള്‍ ആദിത്യന്‍ വാങ്ങി നല്കിയതായിരുന്നു. ഇതിന്റെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കി. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് തിരുവന്തപുരത്തേ പൂജപ്പുരയിലുള്ള ലോവല്‍ ആയിരുന്നു. ഇയാളുടെ 5 സെന്റെ ഭൂമി അമ്പിളി എഴുതി വാങ്ങിയിരുന്നു. ഇയാളേ വിവാഹ മോചനം ചെയ്തിട്ടും ഈ ഭൂമി അമ്പിളി തിരികെ നല്കിയിരുന്നില്ല.
ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കണ്ടെത്തുന്ന മുറയ്ക്കാണ് മരണ സംഖ്യ സ്ഥിരീകരിക്കുന്നത്. അതേസമയം, യാഥാര്‍ത്ഥ സംഖ്യ ഇതിലും ഏറെയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് വരെ 1297 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 5700 പേര്‍ക്ക് പരിക്കേറ്റെന്നാണ് സര്‍ക്കാര്‍ കണക്ക്.
ശക്തമായ ഭൂകമ്പം ഹെയ്തിയിലെ നഗരപ്രദേശത്തെ കെട്ടിടങ്ങളെ തകര്‍ത്തുകളഞ്ഞു.ഭൂകമ്പ മാപിനിയില്‍ 7.2 യൂണിറ്റ് ആണ് രേഖപ്പെടുത്തിയത്.2010 ല്‍ 220000 പേര്‍ മരണമടഞ്ഞ ഭൂകമ്പത്തേക്കാള്‍ തീവ്രമായിരുന്നു ഇത്തവണത്തേതെന്ന് വിദഗ്ധര്‍ പറഞ്ഞു.പേമാരിയും കൊടുങ്കാറ്റും രക്ഷാപ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു.ദുരന്തം നേരിടാനായി പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി ഒരു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കെട്ടിടാവശിഷ്ടങ്ങളില്‍ ഇനിയും ജീവനോടെ പലരും കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. തിരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചന ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഹെയ്തി എടുത്തിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക സംഘം ഹെയ്തിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായം നല്‍കുന്നുണ്ട്.
സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്.
മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ തരൂരിനെതിരെ തെളിവുകൾ ഹാജരാകുന്നതിൽ പോലീസ് പരാജയപ്പെട്ടു.
ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്.
എന്നാൽ മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെതിരായ ശരിയായ തെളിവുകൾ ഇല്ലാത്തത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.
താന്‍ ഭാഗഭാക്കാവുന്ന ഒരു സുപ്രധാന സിനിമാ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ പത്തിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് മാത്രമാണ് പൃഥ്വി അറിയിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് വൈറല്‍ ആയതോടെ കമന്റ് സെക്ഷനിലും സിനിമാഗ്രൂപ്പുകളിലും സിനിമാപ്രേമികള്‍ ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പല സംവിധായകരുടെയും പേരുകള്‍ ആരാധകര്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും പറയുന്നത് വേണുവിന്റെ പേരാണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.
എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നാളത്തെ പ്രഖ്യാപനത്തിനു ശേഷമേ പ്രോജക്റ്റ് ഇതുതന്നെയാണോ എന്ന് അറിയാനാവൂ.
സൂപ്പര്‍ത്താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍മീഡിയ പേജ് വഴിയും ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത.
ഒരു കാലത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ സംസാരിച്ച പൃഥ്വിരാജ് ഇപ്പോള്‍ അവരെ വെച്ച് സിനിമയുണ്ടാക്കി നേട്ടം കൊയ്യുകയാണന്നാണ് ഇവരില്‍ ചിലര്‍ അധിക്ഷേപിക്കുന്നത്. എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാള്‍ ഇതുമായി മുന്നോട്ടു പോകുമെന്നും കമന്റുകളുണ്ട്.
പണ്ട് പൃഥ്വിരാജ് സീനിയര്‍ താരങ്ങള്‍ യുവ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു എന്നാല്‍ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന് ഒരു കമന്റില്‍ പറയുന്നു. എന്തായാലും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിരിക്കുന്ന ഇത്തരം വിമര്‍ശനങ്ങളോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മനു വാര്യരുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കുരുതി’യാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. മതതീവ്രവാദം വിഷയമാക്കിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്. ജനഗണമന, ഭ്രമം, തീര്‍പ്പ്, കടുവ, ബറോസ്, ബ്രോ ഡാഡി, വിലായത്ത് ബുദ്ധ, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ളത്.
വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനാണ് വധുവിന്റെ പരാതിയില്‍ അറസ്റ്റിലായത്. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിശ്ചയം കഴിഞ്ഞ് അടുത്ത ദിവസം വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മേയിലായിരുന്നു വിവാഹ നിശ്ചയം. യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം.കട്ടിലിലേക്ക് വലിച്ചെറിയുകയും നിർബന്ധിച്ചു വസ്ത്രങ്ങൾ മുഴുവൻ വലിച്ചു ഉരുകയും ചെയ്തു എന്നാണ് യുവതി മൊഴിയിൽ പറയുന്നത്. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്.
ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ് 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്