Latest News

ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ കുട്ടികളുടെയിടയില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുന്‍ കാലങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അറിയിപ്പ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ആശുപത്രിയിലെത്തുന്നതില്‍ കൂടുതല്‍. നിലവിലിവര്‍ക്ക് വാക്‌സീന്‍ പ്രായോഗികമല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ ഏതാണ് രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഒമിക്രോണ്‍ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കൂടിയായപ്പോള്‍ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കോവിഡ് ടെസ്റ്റുകളുടെ കുറവും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

നിലവില്‍ ഹോം കൊറോണ വൈറസ് കിറ്റുകളുടെ വിതരണക്ഷാമം വന്‍ പ്രതിസന്ധിയിലാണ് യുഎസില്‍. ജനുവരി വരെ കിറ്റുകളുടെ ക്ഷാമം തുടരുമെന്നും വിതരണത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പകര്‍ച്ചവ്യാധി നിദഗ്ധന്‍ ഡോ.ആന്റണി ഫൗച്ചി അറിയിച്ചിരിക്കുന്നത്.

ശൈത്യകാലത്ത് യുഎസില്‍ കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ തന്നെ പ്രവചിച്ചിരുന്നു.

ആള്‍ദൈവമായി മാറി തട്ടിപ്പുമായി ടെലിവിഷന്‍ താരം. ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണിയാണ് പുതിയ ആള്‍ദൈവമായി മാറിയിരിക്കുന്നത്.

കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയ താരമാണ് അന്നപൂര്‍ണി. ദേവി’യായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂര്‍ണിയെന്ന ആരോപണം ഉയര്‍ന്നതോടെ പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍. ഇതോടെ ആള്‍ദൈവം മുങ്ങി. അതേസമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി സോഷ്യൽമീഡിയ. ബിജെപി അനുഭാവിയായ എംജി ശ്രീകുമാറിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെയാണ് പ്രമുഖരടക്കം വിമർശിക്കുന്നത്.

കോൺഗ്രസ് നേതാവ് വിടി ബൽറാം ‘സംഘീത’ നാടക അക്കാദമിയെന്ന് പരാമർശിച്ചാണ് നടപടിയെ വിമർശിച്ചത്. വിടി ബൽറാമിനെ കൂടാതെ സംവിധായകൻ ജിയോ ബേബി, മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ തുടങ്ങിയവരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എംജി ശ്രീകുമാർ മുൻപ് നടത്തിയ ബിജെപി അനുകൂല പ്രസ്താവനകൾ, ബിജെപി വേദികളിലെ ചിത്രങ്ങൾ തുടങ്ങിയവയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവിൽ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘സംഘ് സഹയാത്രികൻ എം.ജി ശ്രീകുമാർ ഇടത് സർക്കാറിന്റെ സംഗീത നാടക അക്കാദമി ചെയർമാനാകും’ എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ബിജെപി തെരഞ്ഞെടുപ്പ് വേദികളിൽ സജീവമായി പങ്കെടുത്തിരുന്നതാണ് എംജി ശ്രീകുമാറിനെ വിമർശനത്തിന് ഇരയാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന്റെ തെരഞ്ഞടുപ്പ് പ്രചാരണ ഗാനം ആലപിക്കുകയും പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

2016 ൽ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാർ പ്രചാരണം നടത്തിയിരുന്നു. ‘ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. മോഡിയുടെ ഭരണത്തിന് കീഴിൽ കരുത്ത് പകരാൻ കേരളത്തിൽ താമര വിരിയണമെന്നും’ കഴക്കൂട്ടത്തെ ബിജെപി വേദിയിൽ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

നടി കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയായതിന് ശേഷം എംജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാനായെത്തും എന്നാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനുമാകും.

 

മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.

കോവിഡ് സാഹചര്യങ്ങളാൽ ‘ബറോസിന്റെ’ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു. സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് വീണ്ടും പുനരാരംഭിച്ചു.

ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമാണ് കാരണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല, ‘ബറോസ്’ ടീമിനൊപ്പമില്ല.

സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിതത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളർച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.

പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ഹരിയാനയിലെ അമ്പാലയിൽ അജ്ഞാതർ ക്രിസ്ത്യൻ പള്ളി ആക്രമിച്ച് യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. ഇന്ന് ഉച്ചക്ക് ശേഷമാണ് അക്രമം നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്

ഉച്ചക്ക് 12.30ന് രണ്ടുപേർ മതിൽ ചാടികടന്നാണ് പള്ളി കോമ്പൗണ്ടിൽ കടന്നത്. 1.40 ഓടെ അവർ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.-സാദർ പൊലീസ് സ്റ്റേഷനില് സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് പറഞ്ഞു.

ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികളുടെ അക്രമം അടുത്തിടെയായി വർധിച്ചുവരികയാണ്. ക്രിസ്മസ് ആഘോഷത്തിനിടെ നിരവധി സ്ഥലത്താണ് അക്രമം നടന്നത്. യു.പി, കർണാടക, ഗുരുഗ്രാം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നു.

സംസ്ഥാനത്ത് മദ്യക്കച്ചവടത്തിൽ റെക്കോർഡ്. ക്രിസ്മസ് ദിനത്തിനു തലേന്നു വിറ്റത് 65 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. 265 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്.

തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതൽ മദ്യം വിറ്റത്. 73.53 ലക്ഷം രൂപയുടെ വിൽപ്പന ഈ ഷോപ്പിൽ നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപ്പാണ്–70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട–63.60 ലക്ഷം രൂപ.

സല്‍മാന്‍ ഖാന് പാമ്പു കടിയേറ്റത് കൈയ്യില്‍. ക്രിസ്മസ് രാത്രി പന്‍വേലിലെ ഫാം ഹൗസില്‍ സുഹൃത്തുക്കളോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് പാമ്പു കടിയേറ്റത്. ആറ് മണിക്കൂറോളം താരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

സല്‍മാന്‍ ഖാന്റെ അമ്പത്തിയഞ്ചാം പിറന്നാളാണ് നാളെ. പിറന്നാള്‍ ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ ഫാം ഹൗസില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാമ്പു കടിയേറ്റത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഫാം ഹൗസില്‍ എത്തിയിരുന്നു.

വനപ്രദേശത്താണ് സല്‍മാന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. നിരവധി പക്ഷികളും മൃഗങ്ങളും ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന ഈ ഫാം ഹൗസിലുണ്ട്. ര്രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെയാണ് താരത്തെ പാമ്പു കടിച്ചത്.

കയ്യില്‍ കുത്തേറ്റതോടെ സല്‍മാന്‍ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫാമില്‍ ഇതിനു മുമ്പും പാമ്പുകളെ കണ്ടിരുന്നു.

തോട്ടം ജോലിക്കാരോട് കൂടുതല്‍ പാമ്പിനെ സൂക്ഷിക്കണമെന്നും സല്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് താരത്തിന് പാമ്പു കടിയേല്‍ക്കുന്നത്. വിഷമില്ലാത്ത പാമ്പ് ആയതിനാല്‍ ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന താരത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷംആണ് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ അത്ര സന്തേഷത്തില്‍ അല്ല. ടിക്കറ്റിന് പൊള്ളുന്നവിലയാണ്.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനയാത്രക്കായി വലിയ തുകയാണ് ഈടാക്കുന്നത്. സൗദിയിലെ ഏതു വിമാനത്താവളത്തിലേക്ക് പോകണമെങ്കിലും ടിക്കറ്റ് നിരക്ക് അരലക്ഷത്തിലധികം രൂപ വരും. എന്നാല്‍ ചാർട്ടേഡ് വിമാനങ്ങൾക്ക് 40,000ത്തിനു മുകളിലാണ് വില ഈടാക്കുന്നത്. സൗദിയില്‍ നിന്ന് വാക്സിന്‍ എടുത്ത് പോകുന്നവര്‍ ആണെങ്കില്‍ ചെലവ് കുറയും.എന്നാല്‍ ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്ക്

ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണെങ്കില്‍ വീണ്ടും ചെലവ് കൂടും. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് വീണ്ടും പോകാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ താങ്ങാന്‍ സാധിക്കാത്ത നിരക്കാണ് ഈ തുക. ഗുരുതര സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പല പ്രവാസികളും കടന്നു പോകുന്നത്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗദി സൗജന്യമായി ഇഖാമയും റീഎൻട്രി വിസയും പ്രവാസികള്‍ക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ കാലാവധി ജനുവരിയിൽ 31ന് അവസാനിക്കും. അതിനുമുമ്പ് സൗദിയിലേക്ക് മടങ്ങി പോകണം. എന്നാല്‍ വില്ലനായിരിക്കുന്നത് ടിക്കറ്റ് നിരക്കാണ്. ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കി നല്‍കിത് കൊണ്ടാണ് പലര്‍ക്കും സൗദിയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചത്. അല്ലാതെ വലിയ തുക നല്‍കി വിസയും ടിക്കറ്റും എടുത്ത് സൗദിയിലേക്ക് വരാനുള്ള സാമ്പത്തിക ശേഷി പലര്‍ക്കും ഇല്ല.

ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാൻ ഏകദേശം 11,000 സൗദി റിയാൽ വേണ്ടിവരും. അതായത് (2,20,000 ഇന്ത്യൻ രൂപ) ചെലവ് വരും. എന്നാല്‍ കൊവിഡ് ബാധിച്ചത് മുതല്‍ പല കമ്പനികളും വിലയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത്ര വലിയ തുക നൽകി കമ്പനികൾ ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ തയ്യാറാകുമോ എന്ന കാര്യവും സംശയത്തിലാണ്. എന്നാല്‍ നാട്ടില്‍ നിന്നും സൗദിയിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നഷ്‌ടമാകാന്‍ സാധ്യതയുണ്ട്.

വലിയ പ്രതിസന്ധിയില്‍ ആയിരിക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാക്കേജുകൾ പ്രഖ്യാപിക്കണം എന്നാണ് പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യം. ഇനി നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിമാന ടിക്കറ്റിന് ആവശ്യമായ തുക പലിശരഹിത വായ്പയായി നല്‍കണം എന്ന ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

സ്പിരിച്ച്വല്‍ ഡെസ്‌ക്.
തിരുപ്പിറവി കഴിഞ്ഞുള്ള ആദ്യ ഞായര്‍. ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്കിയ വചന സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. തിരുക്കുടുംബം. ഇത്രയും സുന്ദരമായ ഒരുക്കം ലോകത്ത് എവിടെയെങ്കിലും നടന്നതായി കാണുന്നുണ്ടോ??
ആകാശവും ഭൂമിയും ജീവജാലങ്ങളും വായുവും പ്രകാശവും സൃഷ്ടിച്ചു. കരയും കടലുമായി മാറ്റി നിര്‍ത്തി സസ്യലതാതികള്‍ സൃഷ്ടിച്ചു. ജീവജാലങ്ങളെ സൃഷ്ടിച്ചതിന് ശേഷമാണ് ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചത്. അവന് വേണ്ടി ഒരുക്കപ്പെട്ട പ്രചഞ്ചം എത്ര സുന്ദരമാണ്.
സൃഷ്ടിക്കല്ല സൃഷ്ടാവിനാണ് വില കൊടുക്കേണ്ടത്.

തിരുക്കുടുംബം എന്താണ് എന്ന് വ്യക്തമാക്കുകയായിരുന്നു റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയിനിയില്‍.
തിരുകുടുംബം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒരു കുടുംബം ഈ ഇടവകയില്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ വികാരിയച്ചന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെയടുത്തു വരുവിന്‍. ഇടവകയുടെ സമസ്ത സമ്പത്തും അവര്‍ക്കു വേണ്ടി കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. തിരുക്കുടുംബം അനുഭവിച്ച കഷ്ടപ്പാട് ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത്.

തിരുക്കുടുംബത്തേക്കുറിച്ച്
ആധികാരീകമായി സംസാരിച്ച ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയിലിന്റെ സന്ദേശം പൂര്‍ണ്ണമായി കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഇന്ത്യയിലെ പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയർത്തുന്നതിനുള്ള ബിൽ കൊണ്ട് വരാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിരുന്നു. ചില ഇ തു പാർട്ടികൾ ഈ നീക്കത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.

അകതേ സമയം പുരോഗമന പ്രസ്ഥാനമായ ഇടതു പക്ഷം ഇതിനെ എതിർക്കുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപികയും പൊതുപ്രവർത്തകയുമായ ബെറ്റിമോൾ മാത്യു. കഴിഞ്ഞ ദിവസങ്ങളിൽ വിപ്ലവം യൂണിഫോമിൽ പൂത്തപ്പോൾ ഇന്നത്തെ വിപ്ലവം വിവാഹ പ്രായത്തിലാണ് കത്തിക്കയറുന്നതെന്നും ഏതായലും ഇത് കണ്ടിരിക്കാൻ നല്ല രസമാണെന്നും ബെറ്റിമോൾ മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫെമിനിസ്റ്റ്കളുടെ വീക്ഷണത്തിൽ വിവാഹം, കുടുംബം തുടങ്ങിയവ സാമ്പത്തിക സ്ഥാപനങ്ങളും സ്ത്രീവിരുദ്ധതയുടെ ഉപാധികളുമാണ്. അത് കേവലം സ്ത്രീയെ ഒരു വസ്തുവായി കാണാനും കൈമാറ്റം ചെയ്യാനുമുള്ള ഒരു പരിപാടിയാണ്. ഇതുവഴി സ്വത്ത് തന്റെതെന്ന് ഉറപ്പുള്ള കുട്ടികളിലേക്ക് തന്നെ എത്തിക്കുക എന്നതാണ് ഏക ലക്ഷ്യം.

പുരുഷന്റെതായ ഒരു ലോകക്രമത്തിൽ അവന്റെ ഭാവി തലമുറയെ ലഭ്യമാക്കാനുള്ള ഉപാധിയായിട്ടാണ് ഇത് നിലവിൽ വന്നത്. ഇതിൽ ആചാരങ്ങളും വിശ്വാസങ്ങളും ഉൾപ്പെടുത്തി മതം അതിന്റെ അധികാരം ഉറപ്പിക്കാനും വിശ്വാസികളെ നില നിർത്താനും നിലക്കു നിർത്താനും ഇടപെടലുകൾ നടത്തുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ഇതിൽ പൊതു നിയമങ്ങൾ കൊണ്ട് വരുന്നത്.

അല്ലങ്കിൽ ഇണയെ തിരഞ്ഞെടുക്കുന്നതും കുടുംബ സംവിധാനവുമൊക്കെ ഓരോ വ്യക്തികളുടേയും സ്വകാര്യ തിരഞ്ഞെടുപ്പ് ആകേണ്ടതാണെന്നും ബെറ്റിമോൾ മാത്യു പറയുന്നു. കമ്യൂണിസ്റ്റ് കാരുടെ കാഴ്ചപ്പാടിൽ കമ്യൂൺ ലൈഫാണ് മാതൃകാപരം അല്ലാതെ അവിടെ കുടുംബം ഒരു അനിവാര്യതയല്ല. ഏതായലും നിയമ നിർമ്മാണത്തിലുള്ള സോ കോൾഡ് ഫെമിനിസ്റ്റുകളുടെ രോദനം ഏറെ രസകരമാണെന്ന് ബെറ്റിമോൾ മാത്യു പറയുന്നു.

ഒരു ഫെമിനിസ്റ്റിന്റെ അഭിപ്രായത്തിൽ 13 വയസു മുതൽ ലൈംഗിക ബന്ധത്തിനുള്ള ശേഷി ലഭിക്കുന്ന പെൺകുട്ടികൾ 21 വയസു വരെ കാത്തിരിക്കണമെന്നും, വിവാഹപൂർവ്വ ലൈംഗിക ജീവിതത്തിനു നമ്മുടെ ദുഷിച്ച സമൂഹത്തിൽ സാധ്യത ഇല്ലന്നുമാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഉയർത്തിയിരിക്കുന്നത് പോക്സോ കേ സിലെ പ്രായപരിധിയല്ല മറിച്ച് വിവാഹത്തിനുള്ള പ്രായപരിധിയാണ്.

പലരും ആവേശം കയറി അതു പോലും മറന്നിരിക്കുകയാണ്. പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർക്കു ഉഭയ സമ്മത പ്രകാരമുള്ള ലൈം ഗി ക ത കുറ്റകൃത്യമല്ലന്നു മാത്രമല്ല ലിവിംഗ് ടുഗതറും അനുവദിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. പുരോഗമന പരമായ നിലപാടുകളുടെ തുടർച്ചയിട്ടാണ് വിവാഹ പ്രായം ആണിനൊപ്പം പെണ്ണിനും 21 വയസ്സാക്കിയ നിയമ നിർമാണത്തെ നമ്മൾ കാണേണ്ടത്.

അല്ലാതെ ഈ നിയമം അനുസരിച്ച് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായമല്ല 21 ആക്കിയിരിക്കുന്നത്. വിവാഹത്തെ കേവലം ലൈം ഗി ക ബന്ധത്തിനുള്ള ലൈസൻസായി മാത്രം കാണുന്ന ഫെമിനിസ്റ്റുകളെ വിളിക്കേണ്ടത് എന്താണെണെന്ന് ബെറ്റിമോൾ മാത്യു ചോദിക്കുന്നു. പുരോഗമന വാദികളായ മഹിളകളുടെ സ്ത്രീ പക്ഷ വീക്ഷണത്തിന്റെ വിശാലത ഇപ്പോൾ വെളിവാക്കപ്പെടുന്നുണ്ടെന്ന് ബെറ്റിമോൾ മാത്യു കുറ്റപ്പെടുത്തി.

ഒരു അധ്യാപിക എന്ന നിലയിൽ പതിനെട്ടിൽ കെട്ടി പഠനം മുടങ്ങുന്ന നിരവധി കുട്ടികളെ കാണുന്നത്‌കൊണ്ട് തനിക്ക് ഈ നിയമ നിർമ്മാണത്തോട് യോജിപ്പാണ്. വിവാഹത്തിന്റെ പ്രായത്തിലെങ്കിലും ആണിനും പെണ്ണിനും തുല്യത നൽകിയ നിയമ നിർമ്മാണത്തെ ബെറ്റിമോൾ മാത്യു അഭിനന്ദിക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved