Latest News

സംസ്ഥാനത്ത് മദ്യക്കച്ചവടത്തിൽ റെക്കോർഡ്. ക്രിസ്മസ് ദിനത്തിനു തലേന്നു വിറ്റത് 65 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. 265 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്.

തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതൽ മദ്യം വിറ്റത്. 73.53 ലക്ഷം രൂപയുടെ വിൽപ്പന ഈ ഷോപ്പിൽ നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപ്പാണ്–70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട–63.60 ലക്ഷം രൂപ.

സല്‍മാന്‍ ഖാന് പാമ്പു കടിയേറ്റത് കൈയ്യില്‍. ക്രിസ്മസ് രാത്രി പന്‍വേലിലെ ഫാം ഹൗസില്‍ സുഹൃത്തുക്കളോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് പാമ്പു കടിയേറ്റത്. ആറ് മണിക്കൂറോളം താരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

സല്‍മാന്‍ ഖാന്റെ അമ്പത്തിയഞ്ചാം പിറന്നാളാണ് നാളെ. പിറന്നാള്‍ ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ ഫാം ഹൗസില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാമ്പു കടിയേറ്റത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഫാം ഹൗസില്‍ എത്തിയിരുന്നു.

വനപ്രദേശത്താണ് സല്‍മാന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. നിരവധി പക്ഷികളും മൃഗങ്ങളും ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന ഈ ഫാം ഹൗസിലുണ്ട്. ര്രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെയാണ് താരത്തെ പാമ്പു കടിച്ചത്.

കയ്യില്‍ കുത്തേറ്റതോടെ സല്‍മാന്‍ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫാമില്‍ ഇതിനു മുമ്പും പാമ്പുകളെ കണ്ടിരുന്നു.

തോട്ടം ജോലിക്കാരോട് കൂടുതല്‍ പാമ്പിനെ സൂക്ഷിക്കണമെന്നും സല്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് താരത്തിന് പാമ്പു കടിയേല്‍ക്കുന്നത്. വിഷമില്ലാത്ത പാമ്പ് ആയതിനാല്‍ ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന താരത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷംആണ് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ അത്ര സന്തേഷത്തില്‍ അല്ല. ടിക്കറ്റിന് പൊള്ളുന്നവിലയാണ്.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനയാത്രക്കായി വലിയ തുകയാണ് ഈടാക്കുന്നത്. സൗദിയിലെ ഏതു വിമാനത്താവളത്തിലേക്ക് പോകണമെങ്കിലും ടിക്കറ്റ് നിരക്ക് അരലക്ഷത്തിലധികം രൂപ വരും. എന്നാല്‍ ചാർട്ടേഡ് വിമാനങ്ങൾക്ക് 40,000ത്തിനു മുകളിലാണ് വില ഈടാക്കുന്നത്. സൗദിയില്‍ നിന്ന് വാക്സിന്‍ എടുത്ത് പോകുന്നവര്‍ ആണെങ്കില്‍ ചെലവ് കുറയും.എന്നാല്‍ ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്ക്

ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണെങ്കില്‍ വീണ്ടും ചെലവ് കൂടും. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് വീണ്ടും പോകാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ താങ്ങാന്‍ സാധിക്കാത്ത നിരക്കാണ് ഈ തുക. ഗുരുതര സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പല പ്രവാസികളും കടന്നു പോകുന്നത്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗദി സൗജന്യമായി ഇഖാമയും റീഎൻട്രി വിസയും പ്രവാസികള്‍ക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ കാലാവധി ജനുവരിയിൽ 31ന് അവസാനിക്കും. അതിനുമുമ്പ് സൗദിയിലേക്ക് മടങ്ങി പോകണം. എന്നാല്‍ വില്ലനായിരിക്കുന്നത് ടിക്കറ്റ് നിരക്കാണ്. ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കി നല്‍കിത് കൊണ്ടാണ് പലര്‍ക്കും സൗദിയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചത്. അല്ലാതെ വലിയ തുക നല്‍കി വിസയും ടിക്കറ്റും എടുത്ത് സൗദിയിലേക്ക് വരാനുള്ള സാമ്പത്തിക ശേഷി പലര്‍ക്കും ഇല്ല.

ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാൻ ഏകദേശം 11,000 സൗദി റിയാൽ വേണ്ടിവരും. അതായത് (2,20,000 ഇന്ത്യൻ രൂപ) ചെലവ് വരും. എന്നാല്‍ കൊവിഡ് ബാധിച്ചത് മുതല്‍ പല കമ്പനികളും വിലയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത്ര വലിയ തുക നൽകി കമ്പനികൾ ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ തയ്യാറാകുമോ എന്ന കാര്യവും സംശയത്തിലാണ്. എന്നാല്‍ നാട്ടില്‍ നിന്നും സൗദിയിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നഷ്‌ടമാകാന്‍ സാധ്യതയുണ്ട്.

വലിയ പ്രതിസന്ധിയില്‍ ആയിരിക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാക്കേജുകൾ പ്രഖ്യാപിക്കണം എന്നാണ് പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യം. ഇനി നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിമാന ടിക്കറ്റിന് ആവശ്യമായ തുക പലിശരഹിത വായ്പയായി നല്‍കണം എന്ന ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

സ്പിരിച്ച്വല്‍ ഡെസ്‌ക്.
തിരുപ്പിറവി കഴിഞ്ഞുള്ള ആദ്യ ഞായര്‍. ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്കിയ വചന സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. തിരുക്കുടുംബം. ഇത്രയും സുന്ദരമായ ഒരുക്കം ലോകത്ത് എവിടെയെങ്കിലും നടന്നതായി കാണുന്നുണ്ടോ??
ആകാശവും ഭൂമിയും ജീവജാലങ്ങളും വായുവും പ്രകാശവും സൃഷ്ടിച്ചു. കരയും കടലുമായി മാറ്റി നിര്‍ത്തി സസ്യലതാതികള്‍ സൃഷ്ടിച്ചു. ജീവജാലങ്ങളെ സൃഷ്ടിച്ചതിന് ശേഷമാണ് ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചത്. അവന് വേണ്ടി ഒരുക്കപ്പെട്ട പ്രചഞ്ചം എത്ര സുന്ദരമാണ്.
സൃഷ്ടിക്കല്ല സൃഷ്ടാവിനാണ് വില കൊടുക്കേണ്ടത്.

തിരുക്കുടുംബം എന്താണ് എന്ന് വ്യക്തമാക്കുകയായിരുന്നു റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയിനിയില്‍.
തിരുകുടുംബം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒരു കുടുംബം ഈ ഇടവകയില്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ വികാരിയച്ചന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെയടുത്തു വരുവിന്‍. ഇടവകയുടെ സമസ്ത സമ്പത്തും അവര്‍ക്കു വേണ്ടി കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. തിരുക്കുടുംബം അനുഭവിച്ച കഷ്ടപ്പാട് ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത്.

തിരുക്കുടുംബത്തേക്കുറിച്ച്
ആധികാരീകമായി സംസാരിച്ച ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയിലിന്റെ സന്ദേശം പൂര്‍ണ്ണമായി കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഇന്ത്യയിലെ പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയർത്തുന്നതിനുള്ള ബിൽ കൊണ്ട് വരാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിരുന്നു. ചില ഇ തു പാർട്ടികൾ ഈ നീക്കത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.

അകതേ സമയം പുരോഗമന പ്രസ്ഥാനമായ ഇടതു പക്ഷം ഇതിനെ എതിർക്കുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപികയും പൊതുപ്രവർത്തകയുമായ ബെറ്റിമോൾ മാത്യു. കഴിഞ്ഞ ദിവസങ്ങളിൽ വിപ്ലവം യൂണിഫോമിൽ പൂത്തപ്പോൾ ഇന്നത്തെ വിപ്ലവം വിവാഹ പ്രായത്തിലാണ് കത്തിക്കയറുന്നതെന്നും ഏതായലും ഇത് കണ്ടിരിക്കാൻ നല്ല രസമാണെന്നും ബെറ്റിമോൾ മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫെമിനിസ്റ്റ്കളുടെ വീക്ഷണത്തിൽ വിവാഹം, കുടുംബം തുടങ്ങിയവ സാമ്പത്തിക സ്ഥാപനങ്ങളും സ്ത്രീവിരുദ്ധതയുടെ ഉപാധികളുമാണ്. അത് കേവലം സ്ത്രീയെ ഒരു വസ്തുവായി കാണാനും കൈമാറ്റം ചെയ്യാനുമുള്ള ഒരു പരിപാടിയാണ്. ഇതുവഴി സ്വത്ത് തന്റെതെന്ന് ഉറപ്പുള്ള കുട്ടികളിലേക്ക് തന്നെ എത്തിക്കുക എന്നതാണ് ഏക ലക്ഷ്യം.

പുരുഷന്റെതായ ഒരു ലോകക്രമത്തിൽ അവന്റെ ഭാവി തലമുറയെ ലഭ്യമാക്കാനുള്ള ഉപാധിയായിട്ടാണ് ഇത് നിലവിൽ വന്നത്. ഇതിൽ ആചാരങ്ങളും വിശ്വാസങ്ങളും ഉൾപ്പെടുത്തി മതം അതിന്റെ അധികാരം ഉറപ്പിക്കാനും വിശ്വാസികളെ നില നിർത്താനും നിലക്കു നിർത്താനും ഇടപെടലുകൾ നടത്തുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ഇതിൽ പൊതു നിയമങ്ങൾ കൊണ്ട് വരുന്നത്.

അല്ലങ്കിൽ ഇണയെ തിരഞ്ഞെടുക്കുന്നതും കുടുംബ സംവിധാനവുമൊക്കെ ഓരോ വ്യക്തികളുടേയും സ്വകാര്യ തിരഞ്ഞെടുപ്പ് ആകേണ്ടതാണെന്നും ബെറ്റിമോൾ മാത്യു പറയുന്നു. കമ്യൂണിസ്റ്റ് കാരുടെ കാഴ്ചപ്പാടിൽ കമ്യൂൺ ലൈഫാണ് മാതൃകാപരം അല്ലാതെ അവിടെ കുടുംബം ഒരു അനിവാര്യതയല്ല. ഏതായലും നിയമ നിർമ്മാണത്തിലുള്ള സോ കോൾഡ് ഫെമിനിസ്റ്റുകളുടെ രോദനം ഏറെ രസകരമാണെന്ന് ബെറ്റിമോൾ മാത്യു പറയുന്നു.

ഒരു ഫെമിനിസ്റ്റിന്റെ അഭിപ്രായത്തിൽ 13 വയസു മുതൽ ലൈംഗിക ബന്ധത്തിനുള്ള ശേഷി ലഭിക്കുന്ന പെൺകുട്ടികൾ 21 വയസു വരെ കാത്തിരിക്കണമെന്നും, വിവാഹപൂർവ്വ ലൈംഗിക ജീവിതത്തിനു നമ്മുടെ ദുഷിച്ച സമൂഹത്തിൽ സാധ്യത ഇല്ലന്നുമാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഉയർത്തിയിരിക്കുന്നത് പോക്സോ കേ സിലെ പ്രായപരിധിയല്ല മറിച്ച് വിവാഹത്തിനുള്ള പ്രായപരിധിയാണ്.

പലരും ആവേശം കയറി അതു പോലും മറന്നിരിക്കുകയാണ്. പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർക്കു ഉഭയ സമ്മത പ്രകാരമുള്ള ലൈം ഗി ക ത കുറ്റകൃത്യമല്ലന്നു മാത്രമല്ല ലിവിംഗ് ടുഗതറും അനുവദിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. പുരോഗമന പരമായ നിലപാടുകളുടെ തുടർച്ചയിട്ടാണ് വിവാഹ പ്രായം ആണിനൊപ്പം പെണ്ണിനും 21 വയസ്സാക്കിയ നിയമ നിർമാണത്തെ നമ്മൾ കാണേണ്ടത്.

അല്ലാതെ ഈ നിയമം അനുസരിച്ച് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായമല്ല 21 ആക്കിയിരിക്കുന്നത്. വിവാഹത്തെ കേവലം ലൈം ഗി ക ബന്ധത്തിനുള്ള ലൈസൻസായി മാത്രം കാണുന്ന ഫെമിനിസ്റ്റുകളെ വിളിക്കേണ്ടത് എന്താണെണെന്ന് ബെറ്റിമോൾ മാത്യു ചോദിക്കുന്നു. പുരോഗമന വാദികളായ മഹിളകളുടെ സ്ത്രീ പക്ഷ വീക്ഷണത്തിന്റെ വിശാലത ഇപ്പോൾ വെളിവാക്കപ്പെടുന്നുണ്ടെന്ന് ബെറ്റിമോൾ മാത്യു കുറ്റപ്പെടുത്തി.

ഒരു അധ്യാപിക എന്ന നിലയിൽ പതിനെട്ടിൽ കെട്ടി പഠനം മുടങ്ങുന്ന നിരവധി കുട്ടികളെ കാണുന്നത്‌കൊണ്ട് തനിക്ക് ഈ നിയമ നിർമ്മാണത്തോട് യോജിപ്പാണ്. വിവാഹത്തിന്റെ പ്രായത്തിലെങ്കിലും ആണിനും പെണ്ണിനും തുല്യത നൽകിയ നിയമ നിർമ്മാണത്തെ ബെറ്റിമോൾ മാത്യു അഭിനന്ദിക്കുകയും ചെയ്തു.

വെയിൽസിൽ ഇന്ന് മുതൽ നൈറ്റ്‌ക്ലബ്ബുകൾ അടയ്ക്കുകയും പബ്ബുകളിലും റെസ്റ്റോറന്റുകളിലും സിനിമാശാലകളിലും പരമാവധി ആറ് പേർക്ക് ഒരുമിച്ച് പങ്കെടുക്കാൻ അനുവദിക്കും. എന്നാൽ ഇൻഡോർ ഇവന്റുകളിൽ 30 പേരെ വരെ അനുവദിക്കും, അതേസമയം ഔട്ട്ഡോർ ഇവന്റുകളിൽ പരിധി 50 ആണ്. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇന്ന് രാവിലെ 6 മണി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

സ്കോട്ട്ലൻഡിൽ രാവിലെ അഞ്ചുമണി മുതലാണ് കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. വലിയ പരിപാടികളിൽ ഒരു മീറ്റർ സാമൂഹിക അകലം ആവശ്യമാണ്, ആളുകൾ നിൽക്കുന്ന ഇൻഡോർ ഇവന്റുകളിൽ 100 ​​പേർക്ക് അല്ലെങ്കിൽ ഇരിക്കുന്ന ഇവന്റുകൾക്ക് 200 പേർക്ക് വരെയാണ് അനുമതി. ഔട്ട്‌ഡോർ ഇവന്റുകൾക്ക്, പരിധി 500 ആളുകളാണ്.

തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ, നൈറ്റ്ക്ലബ്ബുകൾ മൂന്നാഴ്ചത്തേക്ക് അടച്ചിടാൻ നിർബന്ധിതരാകും, മദ്യം വിളമ്പുന്ന ക്രമീകരണങ്ങളിൽ ടേബിൾ സേവനം ആവശ്യമാണ്. കൂടാതെ ഹോസ്പിറ്റാലിറ്റിക്കും ഒഴിവുസമയ ക്രമീകരണങ്ങൾക്കും ഒരു മീറ്റർ സാമൂഹിക അകലം നിയമം ബാധകമാകും.

വടക്കൻ അയർലൻഡിൽ നൈറ്റ് ക്ലബ്ബുകൾ അടച്ചിടും, ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിലെ ഇൻഡോർ സ്റ്റാൻഡിംഗ് ഇവന്റുകളും നൃത്തവും നിരോധിക്കും. നടപടികൾ നാളെ രാവിലെ 6 മണിക്ക് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ, ഇൻഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിൽ ആറ് പേർക്ക് അല്ലെങ്കിൽ ഒരു വീട്ടിൽ നിന്ന് 10 ആളുകൾക്ക് ഒരുമിച്ച് കൂടാൻ അനുവദിക്കും.

കുട്ടികളെ മൊത്തത്തിൽ കണക്കാക്കില്ല. വിവാഹങ്ങളോ സിവിൽ പങ്കാളിത്ത ആഘോഷങ്ങളോ ഒഴിവാക്കും. ഓഫീസ് സ്ഥലങ്ങളിൽ രണ്ട് മീറ്റർ സാമൂഹിക അകലം നടപ്പിലാക്കുന്നതിന് ന്യായമായ നടപടികൾ സ്വീകരിക്കാൻ ബിസിനസുകളോട് പറയുമ്പോൾ, ഗാർഹിക മിശ്രണം പരമാവധി മൂന്ന് വീടുകളായി കുറയ്ക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യും. സാധ്യമാകുന്നിടത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിർദ്ദേശിക്കും.

ഇംഗ്ലണ്ടിൽ പുതിയ നടപടികളുടെ സാധ്യതകൾ ചർച്ച ചെയ്യാൻ മന്ത്രിമാർ തിങ്കളാഴ്ച യോഗം ചേരാനുള്ള സാധ്യത 10-ാം നമ്പർ നിരാകരിച്ചിട്ടില്ല. മന്ത്രിമാർ കൂടുതൽ ഡാറ്റയ്ക്കായി കാത്തിരിക്കുന്നതിനാൽ കോവിഡ് ഓ മീറ്റിംഗ് ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയെ കോളേജ് മുറ്റത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ ഏകപ്രതിയായ അഭിഷേക് ദിവസങ്ങൾ കൊണ്ട് ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒക്‌ടോബർ ഒന്നിനായിരുന്നു കേരളത്തെ നടുക്കി കൊണ്ട് പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിധിന മോൾ(22) ദാരുണമായി കൊല്ലപ്പെട്ടത്. സഹപാഠിയും വൈക്കം സ്വദേശിയായ അഭിഷേക് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പേപ്പർകട്ടർ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായിരുന്നു ഇരുവരും. പരീക്ഷയെഴുതാനെത്തിയതായിരുന്നു അഭിഷേകും നിധിനയും.

പെൺകുട്ടി മുൻ കാമുകനുമായി അടുത്തെന്ന സംശയമാണ് കൊല ചെയ്യുന്നതിന് അഭിഷേകിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതി കൊലചെയ്യുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വെബ്സൈറ്റ് നോക്കി എങ്ങനെ കൊല ചെയ്യാമെന്ന് മനസ്സിലാക്കി. ചെന്നൈയിൽ റിപ്പോർട്ട് ചെയ്ത പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ ഒരു കൊലപാതക വീഡിയോ അഭിഷേക് നിരവധി തവണ കണ്ടുവെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.

കൊലപാതകത്തിനായി പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡും ഇയാൾ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നുമായിരുന്നു അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി. കേസിൽ 80 സാക്ഷികളാണ് ഉളളത്. ഫോറൻസിക് റിപ്പോർട്ടുകളുടെ രേഖകൾ അടക്കം 48 രേഖകളും പോലീസ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു.

വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബര്‍ 22നായിരുന്നു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ് തുറന്നത്. താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തതെന്നും ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

വിജയലക്ഷ്മിയുടെ വാക്കുകള്‍;

‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്.

ആറാമത്തെ വയസില്‍ ദാസേട്ടന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം ജയചന്ദ്രന്‍ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും.

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായേക്കാവുന്ന ദിലീപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. കേസില്‍ പ്രതിയായ ദിലീപ്, അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ 2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയില്‍ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും തുറന്നുപറയുന്നതാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് അവകാശപ്പെടുന്നു.

ദിലീപിനെതിരെ നവംബര്‍ 25 ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബാലചന്ദ്രകുമാര്‍ ഈ ശബ്ദരേഖകള്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസില്‍ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു.

‘ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു’, തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദീലീപ് ഇക്കാര്യം പറയുന്നത്.

ഇതെല്ലാം മറച്ചുവയ്ക്കാന്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപ വരെ നല്‍കാന്‍ താന്‍ സന്നദ്ധനായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു.

മറ്റൊരു ശബ്ദരേഖയില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് പള്‍സര്‍ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുന്നുണ്ട്.

‘കൈയ്യില്‍ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവില്‍ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്നാണ് സംഭാഷണത്തില്‍ പറയുന്നത്. ഇതിനിടെ ‘ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ ആത്മവിശ്വാസത്തോടെ ദിലീപ് പറയുന്ന മറ്റൊരു ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായി വീട്ടിലെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍ നടത്തിയ സംഭാഷണങ്ങളാണ് ഇവ എന്നാണ് ശബ്ദരേഖകള്‍ പുറത്തുവിട്ട ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. ഈ സംഭാഷണങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

അതേസമയം, കഴിഞ്ഞയാഴ്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതില്‍ സമര്‍പ്പിച്ച ഹര്‍ജി ദിലീപ് പിന്‍വലിച്ചിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കാരൂർ സോമൻ, ലണ്ടൻ
എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി.സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സിസിലി ജോർജ് എല്ലാവര്ക്കും നൽകിയത് കുന്തിരിക്കത്തിന്റ മണമാണ്. ബ്രിട്ടനിലെ വായനക്കാർക്കിടയിൽ, സുകൃത്തുക്കളുടെയിടയിൽ സിസിലി ജോർജിന്റെ നറുമണം എന്നും തുമ്പി തുളുമ്പി കന്യാസുഗന്ധമായി ജീവിച്ചുകൊണ്ടിരിക്കും.    ലണ്ടൻ ആശുപതിയിൽ എത്തിയതിന് ശേഷ൦ ചുരുക്കം വാക്കുകളിൽ എന്നോട് സംസാരിച്ചു. എനിക്ക് ലോക റെക്കോർഡ് കിട്ടിയതിൽ അഭിനന്ദനങ്ങൾ അറിയിച്ചു. എന്റെ ഭാര്യ ഓമനയും മകൾ സിമ്മിയും കുടി ആശുപത്രീയിൽ കാണാൻ പോയിരുന്നു. അവിടെ അമേരിക്കയിൽ നിന്നുള്ള മകളെ പരിചപ്പെട്ടു. കുറെ പരിശോധനകൾ നടത്തിയാൽ മാത്രമേ അസുഖ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന അറിയിപ്പാണ് ലഭിച്ചത്. പ്രവാസ സാഹിത്യത്തിൽ ഞാൻ ഹ്ര്യദയത്തിലേറ്റിയ  ഏക എഴുത്തുകാരിയാണ് സിസിലി ജോർജ്. ഒരു സർഗ്ഗ പ്രതിഭയുടെ ഹ്ര്യദയ സ്പന്ദനം സിസിലിയിൽ ഞാൻ കണ്ടിരുന്നു.
പ്രവാസ സാഹിത്യത്തിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരിന്നു  സിസിലി ജോർജ്. സാഹിത്യ രചനകളിൽ മാത്രമല്ല ചിത്രകലയിലും, ചിത്രപ്പണികളിലും ഈശ്വരന്റെ ആശിർവാദം നേടിയ വ്യക്തിത്വ൦. അവിടുത്തെ മലയാളി സംഘടനയായ യു കെ അസോസിയേഷൻ അംഗം, ലണ്ടൻ മലയാളി കൗൺസിൽ അംഗം,  ലോക പ്രശസ്ത   ലിമ വേൾഡ് ലൈബ്രറിയുടെ ആരംഭകാലം മുതൽ സജീവസാന്നിധ്യമായി സഞ്ചരിച്ചു. അതിലെ എഡിറ്റോറിയൽ അംഗം.  റൈറ്റേഴ്‌സ് ബോക്സിൽ സിസിലിയുടെ വിവരണങ്ങൾ ലഭ്യമാണ്. ഇപ്പോഴും സിസിലി അടയാളപ്പെടുത്തിയ കയ്യക്ഷരങ്ങൾ എന്റെ കൈവശമുണ്ട്.  ലിമ ലൈബ്രറിയിൽ കഥകൾ ധാരാളമായി പ്രസിദ്ധികരിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ ഇംഗ്ലീഷ് മലയാളം പത്രമായ “കേരള ലിങ്ക്” ലും തുടരെ കഥകൾ എഴുതിയിരുന്നു.     ലിമ ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്ന കെ.പി. ആമസോൺ പബ്ലിക്കേഷൻ വഴി മൂന്ന് നോവൽ, കഥകൾ പുറത്തു വന്നു. “വേനൽ മഴ”, “പക്ഷി പാതാളം”, “സ്‌നേഹ നൊമ്പരങ്ങൾ”  ഇതെല്ലം പ്രവാസ സാഹിത്യത്തിലെ പ്രമുഖ  കൃതികളാണ്.  പലപ്പോഴും സർഗ്ഗ ധനരായ പ്രവാസി എഴുത്തുകാരെ അവഗണിക്കുന്ന പ്രവണതയാണ് കേരളത്തിൽ നിന്നുണ്ടാകുന്നത്. വാലാട്ടികളായി ചെല്ലുന്നവരെ അവർക്ക് പ്രിയമാണ്.  വരും തലമുറക്ക് വായിക്കാനായി   കെ.പി. ആമസോൺ പബ്ലിക്കേഷനിൽ സിസിലിയുടെ നോവൽ, കഥകൾ മരണമില്ലതെ നിറപുഞ്ചിരിയുമായി ജീവിച്ചിരിക്കുന്നു.
സിസിലിയുടെ കഥകളിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന ഭാഷ അവതരണം നാടൻ ശൈലിയിൽ സുന്ദരങ്ങളായ വ്യാഖ്യാനങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ളതാണ്.  ആവർത്തന വിരസത വായനക്കാർക്ക് അനുഭവപ്പെടാറില്ല.  സാങ്കേതിക വിദ്യകൾ വളർന്നിട്ടും ഗൂഗിൾ, യു ട്യൂബ് വേട്ടക്കാർ അരങ്ങു വാഴുമ്പോഴും  ബോധപൂർവ്വമോ അബോധപൂർവ്വമോ അതിൽ നീന്തിപ്പുളയാൻ സിസിലി ജോർജ് താല്പര്യം പ്രകടിപ്പിച്ചില്ല. സമ്പത്ത് വർദ്ധിച്ചപ്പോൾ എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരിയായി   കീരീടം ധരിച്ച രാഞ്ജി,  രാജാവിനെപ്പോലെ തലയർത്തിപ്പിടിക്കാനും സിസിലി ശ്രമിച്ചില്ല.  ആത്മ കഥാംശം നിറഞ്ഞ കഥകളിലൂടെ ആരാധകരാൽ വാഴ്ത്തുപാട്ടുകൾ കേൾക്കാനും ശ്രമിച്ചില്ല.   ഈശ്വരൻ ദാനമായി  നൽകിയ അക്ഷര ജ്ഞാനം വായനക്കാർക്ക് നൽകുക മാത്രമാണ് ചെയ്തത്.   പ്രശസ്തിയുടെ ഔന്നത്യമൊന്നും സിസിലി ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് ചുരുക്കം മാധ്യമങ്ങളിൽ എഴുതിയത്.   പാശ്ചാത്യ സംസ്കാരത്തിൽ ജീവിച്ചിട്ടും മാതൃ  ഭാഷക്കായി ത്യാഗം സഹിച്ച വ്യക്തിയാണ് സിസിലി ജോർജ്.
 ഭാരതത്തിൽ ആദിമ മനുഷ്യർ കാണപ്പെട്ടത് പഞ്ചാബ്, സിന്ധു ഗംഗ നർമ്മദാ തീരമെന്നും, ദ്രാവിഡ സംസ്കാരവും ഭാഷയും  നിർണ്ണായകമായ സ്ഥാനം  വഹിച്ചിരുന്നുവെന്നും പണ്ഡിതർ അവകാശപ്പെടുന്നുണ്ടെങ്കിലും  ആര്യഭാഷകളുടെ വരവും വളർച്ചയും ആർക്കും തള്ളിക്കളയാൻ സാധ്യമല്ല. ലോകമെങ്ങും ആദരിക്കപ്പെടുന്ന അന്യ – ആര്യഭാഷയായ ഇംഗ്ലീഷ് മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ദ്രാവിഡ മാതൃ ഭാഷയായ മലയാളത്തെ നെഞ്ചോട് ചേർത്താണ് സിസിലി ജോർജ് ജീവിച്ചത്.  യന്ത്ര യുഗത്തിന്റ വികാസത്തിലേക്ക് യൗവനക്കാർ മാറിയപ്പോഴും കുശവൻ മെനഞ്ഞെടുക്കുന്ന മൺപാത്രങ്ങൾ പോലെ നാടൻ തനിമയിൽ ഓരോ സൃഷ്ടികൾ മെനഞ്ഞെടുത്തു. വരച്ചെടുത്ത ഓരോ ചിത്രങ്ങളും നിറങ്ങൾ ചാർത്തി ലണ്ടനിലെ  ജീവ കാരുണ്യ സംഘടനകൾക്ക് കൈമാറി. ഞാൻ നാട്ടിലേക്ക് വരുന്നതിന് മുൻപ്   നവംബർ മാസത്തിൽ എന്നോട്    പറഞ്ഞത് “ധാരാളം തുണികൾ ഡിസൈൻ ചെയ്തുകൊടുക്കാൻ എത്തിയിരിക്കുന്നു. ഞാൻ ചോദിച്ചു.  “ജോലിക്ക്  നല്ല കൂലി കിട്ടുമെല്ലോ? അപ്പോൾ കിട്ടിയ ഉത്തരം. “ഈ തുണികൾ അയച്ചുതരുന്നവരും പാവങ്ങൾക്കായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. ഞാനും അതിലെ ഒരംഗം. എത്രയോ വർഷങ്ങളായി അവരെ സഹായിക്കുന്നു”.  യൂറോപ്പിൽ ഞാൻ ഏറ്റവും കൂടുതൽ  മടുപ്പില്ലാതെ  സംസാരിച്ചിരുന്നത് സിസിലി ജോർജുമായിട്ടാണ്.  സിസിലിയെ അപഗ്രഥിക്കപ്പെടുമ്പോൾ അടിസ്ഥാനപരമായി മാതൃ ഭാഷയോട്  മനസ്സറിഞ്ഞുള്ള   സ്‌നേഹം, ആത്മാർഥമായി സംസാരിക്കാൻ പറ്റിയ നല്ലൊരു ചങ്ങാതി,  നിറപുഞ്ചിരി നിറഞ്ഞ സംസാരം, കളങ്കം ചാർത്താത്ത സമീപനങ്ങൾ,  ആരെയും കൈപിടിച്ച് നടത്താനുള്ള വ്യഗ്രത, ആരെപ്പറ്റിയും പരദൂഷണം പറയാത്ത വ്യക്തിത്വം, അത്തരക്കാരെ കുരക്കുന്ന നായ്ക്കൾ എന്നാണ് വിശേഷിപ്പിച്ചത്. മൂല്യബോധമുള്ള സ്ത്രീ ജന്മം, നാടൻ ശൈലിയിലുള്ള എഴുത്തുകൾ, ചിത്രങ്ങൾ തുടങ്ങി  എല്ലാം രംഗത്തും നിലവാരവും വ്യക്തിത്വമുള്ള എഴുത്തുകാരി, ചിത്രകാരി, ജീവ കാരുണ്യ പ്രവർത്തകയായിട്ടാണ് കാണാൻ സാധിക്കുക.  ഇത്തരക്കാർ സാഹിത്യ ലോകത്തു് വിരളമാണ്.
കലാ -സാഹിത്യ ലോകത്തു് കുന്തിരിക്കത്തിന്റെ മണമുള്ളവർ ചുരുക്കവും കാട്ടു പൂക്കളുടെ മണമുള്ളവർ  ധാരാളവു മാണ്. കാട്ടുപൂക്കളുടെ ദുർഗന്ധമുള്ളവർ പരദൂഷണത്തിലും പലവിധ സന്ദേഹങ്ങളിലും കുരുങ്ങി  സോഷ്യൽ മീഡിയ യന്ത്ര പൂക്കളിൽ നിന്ന് പുറത്തുവിടുന്നത്  കാട്ടുപൂക്കളുടെ ദുർഗന്ധമാണ്. ഇവരുടെ മധ്യത്തിൽ നിന്നാണ് മണ്ണിന്റെ  ജൈവഗന്ധമുള്ള  കഥകൾ സിസിലി ജോർജ് നമ്മുക്ക് തന്നത്.  നല്ല വായനക്കാർ ഹ്ര്യദയത്തിലേറ്റിയ സിസിലി ജോർജ് എന്നും അണയാത്ത ഒരു ദീപശിഖയായി നമ്മിൽ ജീവിച്ചിരിക്കുമെന്നുറപ്പാണ്. ബ്രിട്ടനിലുള്ള കലാ സാഹിത്യ പ്രേമികൾക്ക് ഒരു തീരാ നഷ്ടമാണ് സിസിലിയുടെ വിടവാങ്ങൽ.  അഴകിൽ നെയ്തെടുത്ത  തന്റെ ചിത്രകഥകൾപോലെ  എല്ലാവരുടെയും ഹ്ര്യദയം കവർന്നുകൊണ്ടാണ് സിസിലി യാത്രയായത്‌. നന്മകൾ നിറഞ്ഞ ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
Copyright © . All rights reserved