Latest News

യുകെയിൽ കോവിഡ് കേസുകൾ ഏകദേശം മൂന്ന് മാസത്തേതിൽ നിന്നുള്ള ഏറ്റവും ഉയർന്ന നിലയിൽ.അതേസമയം പുതിയ കേസുകളുടെ എണ്ണം ഏഴ് ദിവസത്തെ ശരാശരിയിൽ പ്രതിദിനം 44,145 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ശൈത്യകാല പ്രതിസന്ധി ഒഴിവാക്കാൻ നിർബന്ധിത ഫെയ്സ് മാസ്കുകളും വീട്ടിൽ നിന്ന് കൂടുതൽ ജോലി ചെയ്യുന്നതുൾപ്പെടെ തിരികെ കൊണ്ടുവരുന്ന ഒരു ‘പ്ലാൻ ബി’ ഉടൻ നടപ്പാക്കണമെന്ന്, മുതിർന്ന എൻഎച്ച്എസ് വിദഗ്ദർ മുന്നറിയിപ്പ് നൽകി.

എൻ‌എച്ച്‌എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ, കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ബാക്കപ്പ് തന്ത്രം നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എൻഎച്ച്എസ് കോൺഫെഡറേഷൻ ഇംഗ്ലണ്ട്, വെയിൽസ്, എന്നിവിടങ്ങളിലെ മുഴുവൻ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഒന്നിച്ചു ചേർന്നുള്ള സംഘടനയാണ്.

വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തിന് എൻഎച്ച്എസ് തയ്യാറെടുക്കുകയാണെന്നും, വർദ്ധിച്ചു വരുന്ന കേസുകളിൽ ഒരു പിടി കിട്ടാൻ സർക്കാർ പരാജയപ്പെട്ടാൽ, പകർച്ച വ്യാധികളിൽ നിന്ന് രാജ്യം വീണ്ടെടുക്കുന്നത് അപകടത്തിലാക്കുമെന്നും ടെയ്‌ലർ പറഞ്ഞു. മാർച്ചിന് ശേഷം യുകെയിലെ കൊറോണ വൈറസ് മരണങ്ങൾ ഏറ്റവും ഉയർന്ന ദൈനംദിന തലത്തിലേക്ക് ഉയരുമ്പോഴാണ് കർശനമായ മുന്നറിയിപ്പ്.

ചൊവ്വാഴ്ച, കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ച് 28 ദിവസത്തിനുള്ളിൽ 223 പേർ കൂടി മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ യുകെയിലെ മൊത്തം മരണസംഖ്യ 138,852 ആയി. വാരാന്ത്യത്തിൽ മരണങ്ങളും കേസുകളും റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം കാരണം ചൊവ്വാഴ്ചകളിൽ ഈ സംഖ്യ പലപ്പോഴും കൂടുതലാണെങ്കിലും, മാർച്ച് 9 ന് ശേഷം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

തങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതരാക്കുന്ന വിധത്തിൽ പെരുമാറുന്നതിലൂടെ’ എൻഎച്ച്എസിന് അധിക പിന്തുണ നൽകാൻ ടെയ്‌ലർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഗവൺമെന്റ് പ്ലാൻ ബി കാലതാമസം കൂടാതെ നടപ്പാക്കേണ്ട സമയമാണിതെന്നും, മുൻകരുതൽ നടപടികളില്ലാതെ, ഒരു ശൈത്യകാല പ്രതിസന്ധിയിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിച്ചുവരുന്ന കേസ് നിരക്കുകൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന്’ ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. എന്നാൽ നൈറ്റ്ക്ലബ് പ്രവേശനത്തിനായി വാക്സിൻ പാസ്പോർട്ടുകൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്ലാൻ ബി അവതരിപ്പിക്കാനുള്ള പദ്ധതി നിലവിൽ പ്രധാനമന്ത്രിയുടെ പരിഗണനയിൽ ഇല്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

2050 ഓടെ യുകെയെ ഹരിത രാജ്യമാക്കാൻ ഒരു ട്രില്യൺ പൗണ്ടിന്റെ വൻ പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി നികുതിയും ഉപഭോക്തൃ ചെലവുകളും ഉയരുമെന്നാണ് ട്രഷറിയുടെ മുന്നറിയിപ്പ്. ഇത് പണപ്പെരുപ്പത്തിനും ഉയർന്ന നികുതികൾക്കും ഇടയാക്കുമെന്നും ചാൻസലർ റിഷി സുനക് പറയുന്നു.

എന്നാൽ സമ്പൂർണ ഹരിത രാജ്യമാകാനുള്ള ആഗ്രഹത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ട്രഷറി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.നെറ്റ് സീറോ ലക്ഷ്യം കൈയ്യെത്തിപ്പിടിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടം ശക്തമാക്കാനുമുള്ള വിശദമായ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

കാർബൺ ബഹിർഗമനം കു റയ്ക്കുന്നതിൻ്റെ ഭാഗമായി മൂലധന ചെലവിൽ മാത്രം പ്രതിവർഷം 60 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് എകദേശ കണക്ക്. ഗ്യാസ് ബോയിലറുകൾ ഉപേക്ഷിക്കാൻ വീട്ടുകാർ നിർബന്ധിതരാകുന്നതിനാൽ, ബില്ലുകൾ ഉയരുന്നതിനുള്ള സാധ്യതയുമുണ്ട്.

പ്രതിവർഷം 50 ശതമാനത്തിലധികം വർദ്ധനവായിരിക്കും കുടുംബങ്ങൾ ചുമക്കേണ്ടി വരിക എന്നാണ് ഇത് അർഥമാക്കുന്നത്. ഹീറ്റ് പമ്പുകൾ ചെലവേറിയതും സാധാരണക്കാർക്ക് അനുയോജ്യമാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. ട്രഷറി ഒരു തവണ 5,000 പൗണ്ട് സബ്‌സിഡി നൽകാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇൻസ്റ്റലേഷൻ കൂടി കണക്കിലെടുക്കുമ്പോൾ ഈ ആനുകൂല്യം വളരെ കുറവാണ്. മാത്രമല്ല മൂന്ന് വർഷത്തേക്ക് പ്രതിവർഷം 30,000 ബോയിലറുകൾക്കാണ് സബ്സിഡി. ഇതും രാജ്യ വ്യാപകമായ ആവശ്യം നിവർത്തിക്കാൻ കഴിയുന്ന ഇളവുകളല്ല.

മാത്രമല്ല ആളുകൾക്ക് അവരുടെ വീടുകൾ ഇൻസുലേറ്റ് ചെയ്യാനുള്ള ധനസഹായത്തിൻ്റെ അഭാവം സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. കാരണം വീടുകൾ നന്നായി ഇൻസുലേറ്റ് ചെയ്തില്ലെങ്കിൽ ചൂട് പമ്പുകൾ പ്രവർത്തിക്കില്ല. ഉത്തരം കിട്ടാത്ത ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ഉയരുമ്പോഴും സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ജോൺസൺ.

അതേസമയം ഇലക്ട്രിക് കാർ വിപ്ലവത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ട്രഷറി മറ്റൊരു മുന്നറിയിപ്പും നൽകുന്നുണ്ട്. ഇന്ധന തീരുവ ഇല്ലാതാകുന്നതോടെ പ്രതിവർഷം 37 ബില്യൺ പൗണ്ടിൻ്റെ കുറവാണ് ട്രഷറി വരുമാനത്തിൽ ഉണ്ടാവുക.റോഡ് വിലനിർണ്ണയം പോലുള്ള പകര നികുതികൾ വിടവ് നികത്തില്ലെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ആളുകൾക്ക് അധിക നികുതികൾ അല്ലെങ്കിൽ ചെലവ് വെട്ടിക്കുറക്കൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.

ആര്യന് ഒപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ഇത്തവണ ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.

മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ കഴിയുന്നത്. ജാമ്യം നിഷേധിച്ച കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസ് 13ന് പരിഗണിക്കാന്‍ 11ന് ലിസ്റ്റ് ചെയ്തുവെങ്കിലും ഒക്ടോബര്‍ 13ന് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 20ലേക്ക് മാറ്റിയിരുന്നു. ആര്യന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍.സി.ബി സംഘം വാദിക്കുന്നത്.

മലയാളികളുടെ പ്രിയ അവതരികയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിക്ക് പകരം വയ്ക്കാന്‍ മറ്റൊരു അവതാരികയില്ലെന്ന് തന്നെ പറയാം. ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള അവതരശൈലിയെ ആദ്യമൊക്കെ ആളുകള്‍ വിമര്‍ശിച്ചുവെങ്കിലും പിന്നീട് രഞ്ജിനിയെ എല്ലാവരുടേയും പ്രിയങ്കരിയാക്കി. വിവാദങ്ങള്‍ക്കും ഒട്ടും കുറവല്ല രഞ്ജിനി. എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുകളുള്ള താരത്തിന് അതുകൊണ്ട് തന്നെ ഹേറ്റേഴ്‌സും കൂടുതലാണ്. ഇപ്പോഴിതാ, താരം ഒരു പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയതമന്റെ പിറന്നാളിന് പങ്ക് വച്ച പോസ്‌റ്റോട് കൂടിയാണ് പ്രണയവാര്‍ത്ത പുറത്തായത്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിനി.

രഞ്ജിനിയുടെ വാക്കുകള്‍,

പതിനാറ് വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം വന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥംമായാണ് പ്രണയിച്ചത് എങ്കില്‍ക്കൂടിയും എല്ലാം തകരുകയായിരുന്നു.
ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ രണ്ടാളും സിംഗിള്‍ ആയതോടെയാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല.

യുഎസിലെ ഹൂസ്റ്റണിൽ നിന്നും പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം പൂർണമായും കത്തിയമർന്ന് അപകടം. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലെ ചെറുവിമാനത്താവളത്തിലാണ് അപകടമുണ്ടായത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലക്കുള്ള യാത്ര തുടങ്ങുകയായിരുന്നു ഫ്‌ലയർ ബിൽഡേർസ് ഉടമ അലൻ കെന്റിന്റെ സ്വകാര്യ വിമാനം. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി.

നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ് ആശുപത്രിലേക്ക് മാറ്റേണ്ടി വന്നത്. ഉടനടി പ്രവർത്തിച്ചതിനാൽ ജീവനക്കാരടക്കം മുഴുവൻ ആളുകളുടെയും ജീവൻ രക്ഷിക്കാനായെന്നും അപകടത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും ഫെഡറൽ എവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയിൽ കത്തിയമർന്നത് പത്ത് വീടുകൾ. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ് 10 വീടുകൾ അഗ്‌നിക്കിരയായത്.

സതാരയിലെ പഠാൻ താലൂക്കിലെ മജ്‌ഗോൺ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. വീടിന് തീയിട്ട സഞ്ജയ് പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഭാര്യ പല്ലവിയുമായി വഴക്കിട്ടതിന് ശേഷമാണ് സ്വന്തം വീടിന് തീയിട്ടത്.

അഗ്നിബാധയെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയിൽ അയൽപക്കത്തെ വീടുകളിലേക്ക് തീപടർന്നു. ഗ്രാമീണർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വീടുകൾ കത്തിയമർന്നു.

സഞ്ജയ്‌യെ തീപിടിത്തത്തിൽ നിന്ന് നാട്ടുകാർ രക്ഷിച്ചെങ്കിലും ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷമാണ് പോലീസിന് കൈമാറിയത്. നിസാരപരിക്കേറ്റ പല്ലവിയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ സഞ്ജയ്‌യെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് താനല്ലെന്ന് വെളിപ്പെടുത്തി സീരിയല്‍ താരം ജീഷിന്‍ മോഹന്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും ജിഷിന്‍ പറയുന്നു. ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയില്‍ താരം ജിഷിന്‍ ആണെന്നായിരുന്നു ചില യൂട്യൂബ് ചാനലുകളില്‍ വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഇതു തെറ്റാണെന്നും അത്ര സാധാരണമല്ലാത്ത പേര് ഉള്ള അഹങ്കാരം ഇതോടെ പോയി കിട്ടിയെന്നും ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലൈവില്‍ വ്യക്തമാക്കി. ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ വാഹനം നിര്‍ത്താതെ പോയതോടെ ഒരു സംഘം പിന്തുടരുകയും ഗായത്രിയേയും സുഹൃത്തിനെയും നടുറോഡില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു.

ജിഷിന്റെ വാക്കുകള്‍;

‘ആ ജിഷിന്‍ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്. എല്ലാവരുടെയും വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങള്‍ സീരിയല്‍ താരങ്ങളെ കാണുന്നത്. അതിന്റെ ഒരു സ്‌നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകള്‍ ഇട്ടു നശിപ്പിക്കരുത്. നിങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ച് കൊടുക്കുമ്പോള്‍ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം’

ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് വെളിപ്പെടുത്തിയ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിഡ്‌നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ലഹരി മരുന്നിന്റെ അടിമയായ സ്ലേറ്റര്‍ ഭാര്യയുമായി വഴക്കിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ ടിവി അവതാരകയായ ജോ ആണ് ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രതാപകാലത്ത് ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഓപ്പണിങ് ബാറ്ററായ സ്ലേറ്റര്‍. 1993 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസീസിനായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററുടെ റോളില്‍ കളിക്കളങ്ങളില്‍ സജീവമായിരുന്നു.

ഈ വര്‍ഷം മെയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെതിരെ കടുത്ത വിമര്‍ശനവുമായി സ്ലേറ്റര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കൈകളില്‍ ചോരക്കറയുണ്ടെന്നായിരുന്നു സ്ലേറ്റിന്റെ പരാമര്‍ശം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള ഓസ്‌ട്രേലിയക്കാര്‍ക്ക് നാട്ടില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം. ആ സമയത്ത് ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലായിരുന്നു സ്ലേറ്റര്‍.

വരകൾകൊണ്ടെഴുതി വിസ്മയം തീർത്ത മലയാളി വിദ്യാർഥിക്ക് അംഗീകാരം. ലോക കൈയെഴുത്ത് മത്സരത്തിലാണ് കണ്ണൂർ കുടിയാന്മല സ്വദേശിനി ആൻമരിയ ബിജു ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. ന്യൂയോർക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 13-19 പ്രായമുള്ളവരുടെ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻമരിയക്ക് സമ്മാനം ലഭിച്ചത്.

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. പ്രൈമറി ക്ലാസിലെ അധ്യാപികമാരാണ് കാലിഗ്രഫിയിൽ പ്രാഥമിക പരിശീലനം നൽകിയത്. കഴിഞ്ഞ ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് കൂടുതൽ സമയം കാലിഗ്രഫിക്കായി ചെലവഴിച്ചതെന്ന് ആൻമരിയ പറഞ്ഞു.വിവിധ തരം പേനകളും പെൻസിലുകളുമുപയോഗിച്ചാണ് വരകൾ രൂപപ്പെടുത്തിയത്. ജൂണിലാണ് ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാൻ ലിങ്ക് ലഭിച്ചത്. കുടിയാൻമലയിലെ ചന്ദ്രൻകുന്നിൽ ബിജു ജോസിെൻറയും സ്വപ്ന ഫ്രാൻസിസിെൻറയും മകളാണ്. സഹോദരങ്ങൾ: അലൻ, അമൽ.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറത്തുകൊന്നു.കാലങ്ങളായുള്ള ഭര്‍ത്താവിന്‍റെ കിടപ്പ് സഹിക്കാന്‍ പറ്റാതെ ചെയ്തുപോയതാണെന്നായിരുന്നു ഭാര്യയുടെ മൊഴി.ഭാര്യ സുമതിയെ പൊലിസ് അറസ്റ്റ് ചെയ്തു

ദാരുണമായ സംഭവമാണ് നെയ്യാറ്റിൻകര മണവാരിയില്‍ നടന്നത്.രാവിലെ ഒൻപത് മണിയോടെയാണ് 72 കാരനായ ഗോപിയെ മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്.കഴുത്തില്‍ മാരകമായ മുറിവേറ്റിരുന്നു.ഗോപിയുടെ ഭാര്യ സുമതിയെ തൊട്ടടുത്ത പുരയിടത്തില്‍ അബോധാവസ്ഥയിലും കണ്ടെത്തി.പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചു.ബോധം തെളിഞ്ഞ ശേഷം സുമതി ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

താൻ പുലര്‍ച്ചെ ഭര്‍ത്താവിന്‍റെ കഴുത്തില്‍ അടുക്കളയിലുണ്ടായിരുന്ന കത്തി വച്ച് വെട്ടി.മരണം ഉറപ്പാക്കിയ ശേഷം താൻ ആത്മഹത്യക്ക് ശ്രമിച്ചു.ഭര്‍ത്താവ് 15 വര്‍ഷമായി കിടപ്പിലാണ്.കിടക്കയില്‍ കിടന്ന് അനുഭവിക്കുന്നത് കണ്ട് നില്‍ക്കാനുള്ള മാനസികാവസ്ഥ ഇനിയും ഇല്ല.അതിനാലാണ് കൊല നടത്തിയത്.മൊഴി രേഖപ്പെടുത്തി ഡോക്ടര്‍ അത് പൊലീസിന് കൈമാറി.പൊലീസെത്തി സുമതിയെ കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങളായി ഗോപിയും സുമതിയും മകളുടെ വീട്ടിലായിരുന്നു താമസം.രണ്ടാഴ്ച മുൻപാണ് മണവാരിയിലെ മകന്‍റെ വീട്ടിലെത്തിയത്.മകൻ പുതിയ വീട് പണിയുന്നതിനാല്‍ ഒരു താല്‍ക്കാലിക ഷെഡില്ലായിരുന്നു ഇവരുടെ താമസം.

Copyright © . All rights reserved