വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബിഎ ആളൂര്‍ മുഖേന കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
തുടര്‍ന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിടുകയായിരുന്നു. കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെനന്നും ഇത്രയും കാലത്തിനിടയില്‍ ഒരുകേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു ആളൂരിന്റെ വാദം.
പോലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചിരുന്നു. ഈ വാദങ്ങളാണ് കോടതി തള്ളിയത്. 21-ന് പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്.
ഷെറിൻ പി യോഹന്നാൻ
ഹിന്ദിയിലും തമിഴിലുമായി നിരവധി ആന്തോളജികൾ പുറത്തിറങ്ങിയ ഈ ഒടിടി കാലത്ത് മനസ്സിൽ തോന്നിയ ആഗ്രഹം ആയിരുന്നു മലയാളത്തിൽ നിന്നൊരു ആന്തോളജി ഇറങ്ങണമെന്നത്. അധികം വൈകാതെ തന്നെ മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഒത്തുചേർന്ന് മലയാളത്തിലും ഒരു ആന്തോളജി പുറത്തിറങ്ങി – ‘ആണും പെണ്ണും’. എന്നാൽ തീയേറ്ററിൽ അർഹിച്ച വിജയം നേടാതെയാണ് ചിത്രം കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തത്. അരമണിക്കൂർ വീതമുള്ള മൂന്നു കഥകളും മൂന്നു കാലത്തെ സ്ത്രീ ജീവിതങ്ങളെ പറ്റി ചർച്ച ചെയ്യുന്നു.
സാവിത്രി – സ്വാതന്ത്ര്യത്തോട് അടുക്കുന്ന കാലത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭീകര അവസ്ഥകളാണ് ജെയ് കെ സംവിധാനം ചെയ്ത ‘സാവിത്രി’ തുറന്നിടുന്നത്. ജന്മിത്ത വ്യവസ്ഥിതി ചൂഷണത്തിനുള്ള വഴി ഒരുക്കുമ്പോൾ അതിനെ സധൈര്യം നേരിടാൻ ശ്രമിക്കുന്ന പെണ്ണിനെയാണ് ജെയ് കെ ആവിഷ്കരിക്കാൻ ശ്രമിച്ചതെങ്കിലും ആ ഒരു ശക്തി കഥയിൽ കണ്ടില്ല. ലളിതമായ കഥാഖ്യാനമാണ് ചിത്രം പിന്തുടരുന്നത്. ആർട്ട് വർക്കും പ്രകടനങ്ങളും നന്നായിരുന്നുവെങ്കിലും കഥപറച്ചിൽ ശക്തമല്ലാത്തതിനാൽ ശരാശരി അനുഭവം മാത്രമായി ഒരുങ്ങുന്നു.
രാച്ചിയമ്മ – സ്ത്രീമനസിന്റെ നിഗൂഢതയെപ്പറ്റിയും സാർവലൗകികത്വത്തെപ്പറ്റിയും പറയുന്ന ഉറൂബിന്റെ കഥയുടെ ചലച്ചിത്രവിഷ്കാരമാണ് ഇത്. വേണു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയും ആസിഫ് അലിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നിസ്വാർത്ഥമായ സ്ത്രീമനസിന്റെ ഉദാഹരണമാണ് രാച്ചിയമ്മ. ഭൗതികമായ സ്വന്തമാക്കലല്ല, ആത്മീയമായ ഉൾച്ചേരലാണ് യഥാർത്ഥ സ്നേഹമെന്ന് രാച്ചിയമ്മ പറയുന്നു. “നമ്മൾ മനുഷ്യരല്ലേ?” എന്ന് പറഞ്ഞുള്ള രാച്ചിയമ്മയുടെ വിങ്ങൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ മാതൃക ആവുന്നുണ്ട്. ചിത്രത്തിലെ ഫ്രെയിമുകളും മനോഹരം.

റാണി – ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയിൽ നിന്നാണ് ആഷിക് അബു ഈ ചിത്രം നിർമിച്ചത്. ഇത്തരമൊരു കഥയെ എങ്ങനെ ചലച്ചിത്ര രൂപത്തിലേക്ക് എത്തിക്കുമെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രമാണ് ‘റാണി’. ബാഹ്യമായി ലിബറൽ എന്ന് വിശ്വസിക്കുകയും ഉള്ളിൽ പാരമ്പര്യത്തെ പുൽകുകയും ചെയ്യുന്ന നായകൻ. അവനെക്കാൾ ധൈര്യമുള്ള, പ്രണയത്തിൽ സ്വന്തന്ത്രമായി വർത്തിക്കുന്ന നായിക. സദാചാരവും സമൂഹവും സെക്സും ഇവിടെ പ്രമേയങ്ങളായി എത്തുന്നു. റോഷൻ, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ അവതരണവും റാണിയെ ഒരു പെർഫെക്ട് സെഗ്മെന്റ് ആക്കി മാറ്റുന്നുണ്ട്. ലൈംഗിക ചർച്ചയിലൂടെ സംതൃപ്തി നേടുന്ന വൃദ്ധ ദമ്പതികളും പ്രണയാർദ്രമായി പറയുന്ന വാക്കുകളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുന്ന റാണിയും കഥയിൽ ഡാർക്ക് ഹ്യൂമർ എലമെന്റുകൾ നിറയ്ക്കുന്നു.
‘ആണും പെണ്ണും’ നല്ലൊരു ആന്തോളജിയാണ്. പല കാലങ്ങളിലെ കഥ പറയുന്നതിനോടൊപ്പം പെണ്ണിനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്നുണ്ട് ചിത്രം. ഡയറക്റ്റ് ഒടിടി റിലീസ് ചെയ്തിരുന്നെങ്കിൽ ഇതിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമ.
തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി അര ഏക്കർ സ്ഥലവും പത്ത് ലക്ഷം രൂപയും പാവപ്പെട്ടവർക്ക് വീട് വെക്കുവാൻ നൽകിയ യുകെയിലെ നോട്ടിംഗ്ഹാം സ്വദേശി സാജൻ പൗലോസിനെ ബ്രിട്ടീഷ് ബ്ലാസ്റ്റേഴ് സ് ഫുട്ബോൾ അക്കാദമി ഡയറക്ടർമാരായ രാജു ജോർജ് കാഞ്ഞിരത്താനം, ബിനോയ് , ജോസഫ് മുള്ളൻകുഴി, ബൈജു മേനാചേരി, ജിബി വർഗീസ്, അഡ്മിനിസ്ട്രേഷൻ മാനേജർമാരായ ജാൻ ആലപ്പാടൻ, ലൈജു വർഗീസ്, സിൻഡോ ദേവസിക്കുട്ടി, ടെക്നിക്കൽ മാനേജർമാരായ ഫ്രാൻസൺ ജേക്കബ്, ഹരികുമാർ, അഡ്വൈസർമാരായ സുനിൽ, ലിജോയ്, ഡിമി, ആൻസൺ, ജോബി, കോർഡിനേറ്റർമാരായ ലിജു ജോസഫ്, സുനിൽ, ജിതിൻ, സിബി മാത്യൂസ്, ലിതിൻ എന്നിവരുടെ സാന്നിധ്യത്തിൽ അക്കാദമി ഹെഡ് കോച്ച് പീറ്റ് ബെൻ ഉപഹാരം കൈമാറി.

നീലിശ്വരം – കമ്പനിപ്പടി പരേതനായ അറയ്ക്കൽ പൗലോസ് (Ex Military) പരേതയായ മേരി എന്നിവരുടെ സ്മരണയ്ക്കായിട്ടാണ് സാജനും സഹധർമ്മിണിയും ചേർന്ന് സന്നദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയത്.
അങ്കമാലി പുളിയനത്ത് വാങ്ങിയ 50 സെന്റ് സ്‌ഥലവും 10 ലക്ഷം രൂപയും നിർധനരായ 10 കുടുംബങ്ങൾക്ക് വീട് വയ്ക്കുവാൻ കിഡ്നി ദാനം ചെയ്ത് അവയവ ദാനത്തിന്റെ ഉദാത്ത മാതൃക സൃഷ്‌ടിച്ച ഫാദർ ഡേവിസ് ചിറമേൽ അച്ഛൻ നേതൃത്വം നൽകുന്ന ചാരിറ്റി ട്രസ്റ്റിനാണ് വീട് വയ്ക്കുവാനുള്ള സ്‌ഥലവും 10 ലക്ഷം രൂപയും സൗജന്യമായി കൈമാറിയിരിക്കുന്നത്. ഈ സ്‌ഥലത്ത് പാവപ്പെട്ട 10 പേർക്കുള്ള സ്വപ്ന ഭവനം ഒരുങ്ങും.
മനുഷ്യൻ പണത്തിനും പ്രശസ് തിയ്ക്കും വേണ്ടി പായുമ്പോൾ അശരണരെയും നിരാലമ്പരെയും കരുതുന്നവർ സ്വർഗ്ഗരാജ്യത്തിന് ഉടമകളായി മാറുന്നു. സാജനും കുടുംബവും മാറിയ ലോകത്തിന് പ്രതീക്ഷ നൽകുന്ന മഹദ് വ്യക്തിത്വങ്ങളാണ്
യു കെ യിലെ നോട്ടിങ്ഹാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് സാജനും കുടുംബവും. ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന സാജൻ തന്നാൽ കഴിയുന്ന എന്തും കാര്യങ്ങളും സമൂഹത്തിന് നൽകാൻ താല്പര്യമുള്ളയാളാണ്. എല്ലാവരോടും പുഞ്ചിരി തൂകിയും സ്നേഹ നിർഭരമായും ഇടപഴകുന്ന സാജന്റെ മുഖം ഒരിക്കൽ പരിചയപ്പെട്ടവർ മറക്കാനിടയില്ല. സന്നദ്ധ പ്രവർത്തനങ്ങളിൽ സാജന് പിന്തുണ സഹധർമ്മിണി മിനി സാജനും മക്കളുമാണ്.

യുകെയിലെ നോട്ടിങ്ഹാമിൽ നടന്നുവരുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി (ബി ബി എഫ് എ) ഫുട്ബോൾ ക്യാമ്പ് ബ്രിട്ടനിലെ അറിയപ്പെടുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആയി വളരുകയാണ്.
ലോകത്തിലെ മുൻനിര ക്ലബുകളുടെ കോച്ചുo ഫുട്ബോൾ രംഗത്ത് 25 വർഷം പരിചയ സമ്പന്നനായ പീറ്റ് ബെൻ ആണ് ക്യാമ്പിലെ ഫുട്ബോൾ താരങ്ങളെ പരിശീലിപ്പിക്കുന്നത്.

കഴിഞ്ഞ നാളുകളിലെ കോച്ചിംഗ് രംഗത്തെ വൻ വിജയത്തിനുശേഷമാണ് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി മറ്റൊരു കോച്ചിംഗ് ക്യാമ്പുമായി എത്തുന്നത്. കായികരംഗത്തെ കഴിവ് കൂടുതൽ വളർത്തിയെടുക്കുവാൻ വേനൽ അവധിക്കാലത്തെ ഈ കോച്ചിംഗ് ക്യാമ്പ് ഗുണകരമാവും.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
വളരെയധികം ദൈവങ്ങളും ദൈവ ശാസ്ത്രങ്ങളും തത്വസംഹിതകളും വ്യവസ്ഥിതികളുമുള്ള ലോകത്തില്‍ രക്ഷസാധ്യമാകുന്നതിന് ഒറ്റ ദൈവം മാത്രമേയുള്ളൂ, അത് കര്‍ത്താവായ യേശു ക്രിസ്തുവാണെന്നുള്ള ചിന്താഗതിയെ ഹൃദയത്തില്‍ സ്വീകരിക്കുന്ന ചിന്ത സങ്കുചിതമാണെന്ന് നീ വിജാരിച്ചാല്‍, ഈ സങ്കുലിത ചിന്ത കൊണ്ടും ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനം കൊണ്ടും മാത്രമേ നിനക്ക് രക്ഷപെടാനായിട്ട് സാധ്യമാകൂ.
ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ജൂലൈ നാലിന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
റഫാൽ ഇടപാടിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
‘ചോർ കി ദാദി’ (കള്ളൻറെ താടി) എന്ന അടിക്കുറിപ്പോടെ രാഹുൽ പങ്ക് വെച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം വൈറലായി മാറി.
മോദിയുടേതിനോട് സാദൃശ്യമുള്ള താടിയിൽ റഫാൽ വിമാനം ബന്ധിപ്പിച്ചുള്ളതാണ് ചിത്രം. രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് ഒരുലക്ഷത്തിനടുത്ത് ലൈക്ക് ലഭിച്ചു.
റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം തുടങ്ങിയെന്ന് ഫ്രഞ്ച് ഓൺലൈൻ മാധ്യമമായ മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.
ഫ്രഞ്ച് പ്രൊസിക്യൂഷൻ സർവീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. സ്പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിൽ ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചു.
56,000 കോടി രൂപയ്ക്ക് ഫ്രാൻസിൽ നിന്ന് 36 യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണം ആദ്യം ഉയരുന്നത്.
View this post on Instagram
ജപ്പാനിലെ അട്ടാമിയിലുണ്ടായ ഉരുൾപൊട്ടലിൽ വാൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മലമുകളിൽ നിന്നും വൻതോതിൽ ചെളി കുത്തിയൊലിച്ചുവരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടലോര നഗരമായ അട്ടാമിയിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. പ്രദേശത്തു നിന്നും കോസ്റ്റ് ഗാർഡ് ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഗവർണർ അറിയിച്ചു.
വൻ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രധാനമന്ത്രി യോഷിഹിദെ സുഗ രക്ഷാപ്രവർത്തനത്തിന് കർമ സേനയെ നിയോഗിച്ചു. കനത്ത മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം തിമർത്ത് പെയ്ത്‌കൊണ്ടിരിക്കുന്ന ജപ്പാനിൽ ഉരുൾപൊട്ടൽ സാധാരണ സംഭവമായിരിക്കുകയാണ്.
അതിനിടെ കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത തുടരുകയാണ്. 19 പേരെ കാണാതായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 20 പേരെയാണ് കാണാതായതെന്ന് എൻ.എച്ച്.കെ ബ്രോഡ്കാസ്റ്റർ പറയുന്നു. എന്നുമാത്രമല്ല, കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിരിക്കാൻ ഇടയുണ്ടെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നു.
#JAPAN – Rescuers search for survivors in landslide-hit Japan town.
📸 @CTriballeau #AFP pic.twitter.com/FVDgV4go90— AFP Photo (@AFPphoto) July 4, 2021
വെംബ്ലിയിലെ യൂറോ സെമി ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉറപ്പാക്കി ഇംഗ്ലണ്ട്.ഇംഗ്ലീഷ് സംഘം 1996 ന് ശേഷം രണ്ടാം തവണയും യൂറോ സെമിയിൽ പ്രവേശിക്കുകയും ചെയ്തു. യുക്രെയ്നെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവരെ നാല് ഗോളിന് തകർത്ത് വിട്ടാണ് അവസാന നാല് ടീമുകളിൽ ഇംഗ്ലണ്ടും സീറ്റ് പിടിച്ചത്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചെത്തിയ ഡെന്മാർക്കാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ.
മികച്ച താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നു എന്ന് വിമർശനങ്ങളെ തച്ചുടക്കുന്ന പ്രകടനമാണ് റോമിലെ ഒളിമ്പിക്കോ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് യുക്രെയ്നെതിരെ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങി. ഹാരി മഗ്വയർ, ജോർദാൻ ഹേണ്ടേഴ്സൻ എന്നിവരാണ് ഇംഗ്ലണ്ടിൻ്റെ മറ്റ് ഗോൾ സ്കോറർമാർ.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് മറ്റ് മൂന്ന് ഗോളുകളും നേടിയത്. ടൂർണമെൻ്റിൽ ഇതുവരെയും ഗോൾ വഴങ്ങിയിട്ടില്ല എന്നത് അവർ ഈ മത്സരത്തിലും കാത്തു. കളിയുടെ 35ാം മിനിറ്റിൽ യുക്രെയ്ൻ പ്രതിരോധ നിരയിലെ വിശ്വസ്തനായ ക്രിവ്സ്റ്റോവ് പരുക്കേറ്റ് പുറത്തായതാണ് അവർക്ക് തിരിച്ചടിയായത്. അതിനുപുറമേ അവരുടെ സൂപ്പർ താരങ്ങളായ യാർമൊലെങ്കോയും യാരെംചുക്കും നിറം മങ്ങിയതും അവർക്ക് തിരിച്ചടിയായി.
മത്സരത്തിന് ഇരു ടീമുകളും അണിനിരന്നത് മാറ്റങ്ങളുമായാണ്. ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോൾ യുക്രെയ്ൻ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഇംഗ്ലണ്ട് ആധിപത്യം നേടിയെടുത്തു. മറുവശത്ത് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തിയാണ് യുക്രെയ്ൻ കളിച്ചത്.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ യുക്രെയ്ൻ്റെ പ്രതിരോധ മതിൽ മറികടന്ന് ഇംഗ്ലണ്ട് ലീഡ് നേടി. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നാണ് ടീമിനായി സ്കോർ ചെയ്തത്. പന്തുമായി മുന്നേറിയ ഇംഗ്ലണ്ട് താരം സ്റ്റെർലിങ് ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന കെയ്നിനെ ലക്ഷ്യം വച്ച് നൽകിയ പാസ് സ്വീകരിച്ചായിരുന്നു താരം ഗോൾ നേടിയത്. കൃത്യമായ പാസ് സ്വീകരിച്ച കെയ്ൻ ഗോൾകീപ്പർ ബുഷാന് അവസരമൊന്നും നൽകാതെ പന്ത് വലയിലെത്തിച്ചു.
ഗോൾ വഴങ്ങിയതോടെ തിരികെ ഗോൾ നേടാനായി ആക്രമിച്ച് കളിക്കാൻ തുടങ്ങി. എന്നാൽ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്ന് മുന്നേറാൻ അവർക്ക് സാധിച്ചില്ല. മറുവശത്ത് ഗോൾ നേടിയിട്ടും ഇംഗ്ലണ്ട് ആക്രമണം തുടർന്നതോടെ മത്സരത്തിന് ആവേശമേറി. 17ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധ നിരയുടെ പിഴവിൽ നിന്നും പന്ത് ലഭിച്ച യുക്രെയ്ൻ്റെ യാരെംചുക്ക് പന്തുമായി ബോക്സിലേക്ക് മുന്നേറി ഷോട്ടുതിർത്തെങ്കിലും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ക്ഫോർഡ് ഗോൾശ്രമം വിഫലമാക്കി.
ഗോൾ വഴങ്ങിയതിന് ശേഷം യുക്രെയ്ൻ പ്രതിരോധ നിര മികച്ച് നിന്നതോടെ ഇംഗ്ലണ്ട് ആക്രമണങ്ങളിൽ പലതും അവരുടെ പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു. 33ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഡെക്ലാൻ റൈസിന്റെ തകർപ്പൻ ലോങ്റേഞ്ചർ ഗോൾകീപ്പർ ബുഷാൻ തട്ടിയകറ്റി. റീബൗണ്ട് കിട്ടിയ മേസൺ മൗണ്ട് വീണ്ടും ഷോട്ടുതിർത്തെങ്കിലും അത് പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു.
അതിനിടെ 35ാം മിനിറ്റിൽ യുക്രെയ്ൻ്റെ പ്രതിരോധ നിരയിലെ വിശ്വസ്തനായ ക്രിവ്സ്റ്റോവ് പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ആദ്യ പകുതിയിൽ പിന്നീട് സമനില നേടാനായി യുക്രെയ്ൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധം തീർത്ത ഇംഗ്ലണ്ട് നിരയെ അവർക്ക് മറികടക്കാൻ കഴിഞ്ഞില്ല.
രണ്ടാം പകുതി തുടങ്ങിയത് ഇംഗ്ലണ്ടിൻ്റെ ഗോൾ കണ്ടുകൊണ്ടാണ്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നെ ഫൗൾ ചെയ്തതിന് ബോക്സിന് കുറച്ചകലെ നിന്ന് ലഭിച്ച ഫ്രീകിക്കിൽ നിന്നുമാണ് അവർ ഗോൾ നേടിയത്. ലെഫ്റ്റ് ഫ്ലാങ്കിൽ നിന്നും ലൂക്ക് ഷാ എടുത്ത ഫ്രീകിക്കിൽ യുക്രെയ്ൻ പ്രതിരോധ നിര താരങ്ങളെ മറികടന്ന ഇംഗ്ലണ്ട് പ്രതിരോധ താരമായ മഗ്വയറിൻ്റെ ഹെഡ്ഡർ യുക്രെയ്ൻ ഗോളിയെ കീഴ്പ്പെടുത്തി വലയിലേക്ക് താഴ്ന്ന് ഇറങ്ങി.
രണ്ടാം ഗോൾ നേടിയതിന് മിനിറ്റുകൾക്ക് ശേഷം വീണ്ടും ഇംഗ്ലണ്ട് അവരുടെ ലീഡ് ഉയർത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നാണ് മത്സരത്തിൽ തൻ്റെ രണ്ടാം ഗോൾ നേടിക്കൊണ്ട് ഇംഗ്ലണ്ടിന് മൂന്ന് ഗോളിൻ്റെ ലീഡ് സമ്മാനിച്ചത്. ഇത്തവണയും ഗോളിന് വഴി ഒരുക്കിയത് ലൂക്ക് ഷായായിരുന്നു. ഇടത് ഭാഗത്ത് കൂടി സ്റ്റെർലിങ് നടത്തിയ മുന്നേറ്റത്തിൽ നിന്ന് താരത്തിൻ്റെ ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ബോക്സിൻ്റെ നടുവിലേക്ക് ലൂക്ക് ഷാ ഉയർത്തിവിട്ട പന്തിലേക്ക് തല വച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഹെഡ്ഡർ യുക്രെയ്ൻ ഗോളി ബുഷാൻ്റെ കാലുകൾക്കിടയിലൂടെയാണ് ഗോളിലേക്ക് പോയത്.
മൂന്ന് ഗോൾ ലീഡ് നേടി സെമി ഉറപ്പിച്ചതോടെ ഇംഗ്ലണ്ട് പരിശീലകൻ കളിയിൽ മാറ്റങ്ങൾ വരുത്തി. ഒരു മഞ്ഞക്കാർഡ് കണ്ട് നിൽക്കുകയായിരുന്ന ഡെക്ലാൻ റൈസിനെ പിൻവലിച്ച് ജോർദാൻ ഹേണ്ടേഴ്സനെ കളത്തിലിറക്കി. 62ാം മിനിറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ തൻ്റെ ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും യുക്രെയ്ൻ ഗോളിയായ ബുഷാൻ്റെ തകർപ്പൻ സേവ് താരത്തെ ഗോൾ നേടുന്നതിൽ നിന്നും അകറ്റി നിർത്തി.
മത്സരത്തിൽ മികച്ച പ്രകടനം കൊണ്ട് കളം നിറഞ്ഞു കളിച്ച സ്റ്റെർലിങിൻ്റെ പാസിൽ നിന്ന് കെയ്ൻ തൊടുത്ത ഗോളെന്നുറച്ച ഇടം കാലൻ വോളിയെ തകർപ്പൻ സേവിലൂടെയാണ് ബുഷാൻ നിർവീര്യമാക്കിയത്. പക്ഷേ ഇതിന് പിന്നാലെ തന്നെ ഇംഗ്ലണ്ട് വീണ്ടും ഗോൾ നേടി. പകരക്കാരനായി വന്ന ഹേണ്ടേഴ്സൻ്റെ വകയായിരുന്നു ഇംഗ്ലീഷ് ടീമിൻ്റെ നാലാം ഗോൾ. കോർണറിൽ നിന്നും മേസൺ മൗണ്ട് നൽകിയ ക്രോസിലേക്ക് ഒറ്റക്ക് ചാടിയ ഇംഗ്ലണ്ട് മധ്യനിര താരത്തിൻെറ ക്ലോസ് റേഞ്ച് ഹെഡ്ഡർ ഒരിക്കൽ കൂടി യുക്രെയ്ൻ ഗോളിയെ കീഴ്പ്പെടുത്തി.
നാല് ഗോളുകൾ നേടിയതോടെ പ്രധാന താരങ്ങളെ പിൻവലിച്ച് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് മാറ്റങ്ങൾ കൊണ്ടുവന്നു. പിന്നീട് 75ാം മിനിറ്റിൽ മകരെങ്കോ 25 വാര അകലെ നിന്നും ഒരു ഉശിരൻ ഷോട്ടിലൂടെ ഇംഗ്ലണ്ട് ഗോളി പിക്ഫോർഡിനെ പരീക്ഷിക്കാൻ നോക്കിയെങ്കിലും താരം അത് ഗോളിൽ നിന്നും കുത്തിയകറ്റി. പിന്നീട് അധികം മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായില്ല.
മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പരാതി അറിയിക്കാൻ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കൊല്ലം എം.എൽ.എ മുകേഷ് ശകാരിക്കുന്ന ശബ്ദരേഖ വാർത്തയായിരുന്നു. വിദ്യാർത്ഥിയോട് ധാർഷ്ട്യത്തോട് ഉള്ള മുകേഷിന്റെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍. ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് എം മുകേഷ് എന്ന കൊല്ലം എം.എൽ.എയെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം എന്ന് രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സാർ ഞാൻ പാലക്കാട് നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി മുകേഷിനെ ഫോണിൽ വിളിക്കുന്നത്. പാലക്കാടോ! ആറു പ്രാവശ്യം ഒക്കെ വിളിക്കുക എന്ന് പറഞ്ഞാൽ, ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണ് താനെന്ന് നീരസത്തോടെ മുകേഷ് പറയുന്നു. താൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണെന്ന് വിദ്യാർത്ഥി പറയുന്നു.
ഒന്നാമത് പാലക്കാടു നിന്നും കൊല്ലം എം.എൽ.എയെ വിളിക്കേണ്ട ഒരു കാര്യമില്ലെന്നും പാലക്കാട് എം.എൽ.എയെ അല്ലെ വിളിച്ച് പറയേണ്ടത് എന്നും മുകേഷ്. താൻ പത്താം ക്ലാസ് വിദ്യാർത്ഥി ആണെന്ന് കുട്ടി അറിയിക്കുന്നു. വിദ്യാർത്ഥി ആണെങ്കിലും എന്താണെങ്കിലും പാലക്കാട് എം.എൽ.എ എന്നൊരാൾ ജീവനോടെ ഇല്ലേ എന്ന് മുകേഷ് ചോദിക്കുന്നു. സർ എനിക്ക് സാറിന്റെ നമ്പർ ഒരു കൂട്ടുകാരൻ തന്നപ്പോൾ ഞാൻ വിളിച്ചു നോക്കിയതാണ് എന്ന് മറുപടി.
കൂട്ടുകാരൻ എന്ന് പറഞ്ഞാൽ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും സ്വന്തം മണ്ഡലത്തിലെ എം.എൽ.എയുടെ നമ്പർ തരാതെ വേറെ ഏതോ രാജ്യത്ത് ഉള്ള വേറെ ഏതോ ജില്ലയിൽ ഉള്ള എം.എൽ.എ യുടെ നമ്പർ തന്നിട്ട് എന്താണ് അവൻ പറഞ്ഞത് എന്ന് മുകേഷ് ചോദിക്കുന്നു. ഒന്ന് വിളിച്ച് നോക്കാൻ പറഞ്ഞു എന്ന് വിദ്യാർത്ഥി മറുപടി നൽകുന്നു. അപ്പോൾ ‘വേണ്ട’ എന്ന് മുകേഷ് ഉറച്ച സ്വരത്തിൽ പറയുന്നു. ഒക്കെ സാർ എന്ന് വിദ്യാർത്ഥിയും.
സ്വന്തം എം.എൽ.എ യെ വിളിച്ചോ എന്നിട്ട് അയാൾ എന്ത് പറയുന്നു എന്ന് പറഞ്ഞിട്ട് വേണം തന്നെ വിളിക്കാൻ. ഇത് സ്വന്തം എം.എൽ.എ മരിച്ചു പോയത് പോലെയാണല്ലോ നിങ്ങൾ എന്നെ വിളിച്ചത് ആറ് പ്രാവിശ്യം ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട യോഗത്തിൽ ഇരിക്കുകയല്ലേ. ആറുപ്രാവിശ്യം വിളി കണ്ടിട്ട് ആൾക്കാർ എന്നെ നോക്കി ചിരിക്കുകയാണല്ലോ. ഇത് പിള്ളേര് കളിയാണോ എന്ന് മുകേഷ് ചോദിക്കുന്നു. വിദ്യാർത്ഥി സോറി സർ എന്ന് വീണ്ടും പറയുന്നു. സോറി ഒന്നുമല്ല ഇത് വിളച്ചിൽ. ഇത് ഒരാളെ ശല്യപ്പെടുത്തുക സ്വന്തം എം.എൽ.എ അവിടെകിടക്കുമ്പോൾ അയാളെ വിളിക്കാതെ. അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂൺ ആക്കിയിട്ട് വേറെ നാട്ടിൽ ഉള്ള എം.എൽ.എ യെ വിളിക്കുക. തെറ്റല്ലേ അത്, എന്ന് മുകേഷ് ചോദിക്കുന്നു. സോറി സർ അറിയാതെ പറ്റിപ്പോയി എന്ന് മറുപടിയായി കുട്ടി പറയുന്നു. നിങ്ങളുടെ എം.എൽ.എ ആരാണെന്ന് അറിയാമോ എന്ന് മുകേഷ് ചോദിക്കുന്നു. അറിയില്ല എന്ന് കുട്ടി പറയുന്നു. സ്വന്തം എം.എൽ.എ ആരാണെന്ന് അറിഞ്ഞുകൂടാ പത്താം ക്ലാസ് പഠിക്കുന്ന നീ എന്റെ മുമ്പിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ വച്ച് അടിച്ചേനെ. പാലക്കാട് എവിടെയാണ് നിന്റെ വീട് എന്ന് മുകേഷ് അന്വേഷിക്കുന്നു. പാലക്കാട് ഒറ്റപ്പാലം ആണെന്ന് വിദ്യാർത്ഥി പറയുന്നു. ഒറ്റപ്പാലത്തെ എം.എൽ.എയെ നിനക്ക് അറിഞ്ഞു കൂടെ ആദ്യം എം.എൽ.എയെ കണ്ടുപിടിക്ക് കേട്ടോ. എം.എൽ.എയെ കണ്ടുപിടിച്ചിട്ട് എം.എൽ.എ യുടെ അടുത്ത് പോയി സംസാരിക്ക്. മേലാൽ എം.എൽ.എയുടെ അടുത്ത് സംസാരിക്കാതെ തന്റെ അടുത്ത് വിളിക്കരുത് എന്നും മുകേഷ് പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.
നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ്.
എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.
ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?
സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?
പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.
പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിൻ്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.
ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും…
ചാലാട് കുഴിക്കുന്നിൽ ഒന്‍പത് വയസ്സുകാരി അവന്തികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മ വാഹിദയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. അവന്തികയുടെ അച്ഛൻ രാജേഷിന്റെ പരാതിയിലാണ് നടപടി.
ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെ തുടർന്ന് രാജേഷ് പൊലീസിനു പരാതി നൽകി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വാഹിദ അറസ്റ്റിലായത്. വാഹിദയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവന്തികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ പോസ്റ്റമോര്‍ട്ടം നാളെ നടക്കും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണ കാരണത്തിലടക്കം വ്യക്തത വരും. അച്ഛന്‍ രാജേഷും അമ്മ വാഹിദയും തമ്മില്‍ രാവിലെ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് രാജേഷിനെ പുറത്താക്കി വാഹിദ വാതില്‍ അകത്തുനിന്നും പൂട്ടി. പുറത്തുപോയി വന്ന രാജേഷ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് കുട്ടി നിലത്തു കിടക്കുന്നതായി കണ്ടത്. വാഹിദ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പങ്കാളിയുമായുള്ള ലൈംഗികബന്ധത്തിനിടയിൽ 40 വയസ്സുകാരനായ യോർക്ക് ഷെയർ സ്വദേശിയുടെ ലിംഗം ഒടിഞ്ഞത് ലോകത്തെ തന്നെ ആദ്യ സംഭവമെന്ന് ആരോഗ്യവിദഗ്ധർ. പഠന റിപ്പോർട്ട് പുറത്തുവന്നത് ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ്. ലംബമായി ലിംഗത്തിന് മൂന്ന് സെൻറീമീറ്റർ നീളത്തിൽ പൊട്ടലുണ്ടെന്ന് വ്യക്തമായത് എംആർഐ സ്കാനിങ് നടത്തിയപ്പോഴാണ്. പിന്നീട് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ലിംഗത്തിന് ചുറ്റുമുള്ള സംരക്ഷണഭിത്തി അസാധാരണമായി വളയുമ്പോഴാണ് ഒടിവ് സംഭവിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനു മുൻപ് തിരശ്ചീനമായ രീതിയിൽ ലിംഗത്തിന് ഒടിവ് സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ലംബമായി ഒടിവ് സംഭവിക്കുന്നത് ആദ്യമായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിന് ശേഷം യുവാവ് സുഖം പ്രാപിച്ച് സാധാരണ നിലയിലാകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.