Latest News

യുകെയിലെ റെഡ്ഡിച്ചിൽ മലയാളി നേഴ്സ് മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടി യുടെയും ശ്യാമളയുടെ മകളായ ഷീജ കൃഷ്ണ (43) ശനിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്‌, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.

പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.. ചിറക്കടവ് പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ബിജെപി ഭാരവാഹികളായ എ.എസ്.റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ അൽഫോൻസ് കണ്ണന്താനം എംപിയുമായി ബന്ധപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർഥിച്ചു.

അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയശേഷം മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ആന്‍റിഗ്വയിൽനിന്നു കാണാതായി. കരീബിയൻ രാജ്യമായ ആന്‍റിഗ്വയിലെ റോയൽ പോലീസ് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. 2018 ജനുവരി മുതൽ ചോക്സി ആന്‍റിഗ്വയിലാണ്.

ചോക്സിയെ കാണാതായ വാർത്ത അഭിഭാഷകൻ വിജയ് അഗർവാൾ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണു ചോക്സിയെ അവസാനമായി കണ്ടതെന്ന് ആന്‍റിഗ്വൻ പോലീസ് അറിയിച്ചു. പ്രമുഖ റസ്റ്ററന്‍റിൽ രാത്രി ഭക്ഷണം കഴിക്കാൻ പോയ ചോക്സി പിന്നീട് തിരികെയെത്തിയില്ല. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നു മുങ്ങുന്നതിനു മുന്പേ 2017ൽ ചോക്സി ആന്‍റിഗ്വൻ പൗരത്വമെടുത്തിരുന്നു.

ചോക്സിയും അനന്തരവൻ നീരവ് മോദിയും ചേർന്നാണു പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പു നടത്തിയത്. രണ്ടു പേർക്കെതിരെയും സിബിഐ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നീരവ് മോദി നിലവിൽ ലണ്ടൻ ജയിലിലാണ്.

സിനിയിലുടെയും സീരിയലിലൂടെയും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ. ശരണ്യയ്ക്ക് ടൂമറിന് ഒപ്പം കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കണ്ണീരോടെ നടി സീമ ജി നായരാണ് ഈ ദുഃഖവാര്‍ത്ത പങ്കുവെച്ചത്.

ജൂണില്‍ കീമോ ചെയ്യാന്‍ വേണ്ടി ഒരുങ്ങുന്നതിനു ഇടയിലാണ് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചത്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രതികൂലമായ മാറ്റം വരികയും സ്പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു.

ഇതോടെ പെട്ടെന്ന് ഒരു സര്‍ജറി ചെയ്യാന്‍ സാധ്യമല്ല എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. പിന്നീട് വേഗം തന്നെ ശരണ്യയെ ആര്‍ സി സിയിലേക്ക് കൊണ്ട് പോയി. ജൂണ്‍ മൂന്നിനാണ് കീമോ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നിന് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പിടിപെടുക ആയിരുന്നു.

യുട്യൂബ് ചാനല്‍ വഴിയാണ് സീമ ജി നായര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണിപ്പോള്‍ ശരണ്യ. എല്ലാവരും കൂടെ ഉണ്ടാകണം എന്നും ശരണ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും യുട്യൂബ് വഴി സീമ ജി നായര്‍ പറയുന്നു.

 

ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തെലങ്കാനയിലെ തലപൂർ ജില്ലയിലെ ജന്നാരം മണ്ഡൽ പ്രദേശത്താണ് സംഭവം.

 

അലോപ്പതി ചികിത്സയെ പരിഹസിക്കുകയും പലപ്പോഴും അശാസ്ത്രീയത ഒരു മറയുമില്ലാതെ വിളിച്ചുപറയുകയും ചെയ്യുന്ന ബാബാ രാംദേവിന്റെ വായടപ്പിച്ച് സോഷ്യൽമീഡിയയിൽ താരമായി ഡോ. ജയേഷ് ലെലെ. ചാനൽ ചർച്ചക്കിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിക്കാൻ തുടങ്ങിയ രാംദേവിനോട്, ‘മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്’ എന്ന് കടുപ്പിച്ച് പറഞ്ഞാണ് ഡോ. ജയേഷ് ലെലെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.

കടുത്ത രീതിയിൽതന്നെ വാദങ്ങൾക്ക് മറുപടി പറഞ്ഞ ലെലെ, തൻറെ സംസാരത്തിനിടയിൽ രണ്ടുതവണ രാംദേവ് ഇടപെട്ടപ്പോഴും രൂക്ഷമായിത്തന്നെ മറുപടി പറഞ്ഞു. പേടിച്ച രാംദേവ് മിണ്ടാതിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡോ. ലെലെ കടുത്തരീതിയിൽ സംസാരിക്കുന്നതിനിടെ വാർത്താ അവതാരക ‘പതുക്കെ’ എന്ന് പലതവണ പറയുന്നുണ്ടെങ്കിലും ലെലെ അതൊന്നും കേട്ടഭാവം നടിച്ചില്ല.

രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സെക്രട്ടറി ജനറലാണ് ഡോ. ജയേഷ് ലെലെ. നേരത്തെ തന്നെ ഐഎംഎയും രാം ദേവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. തന്റെ ആയുർവേദ മരുന്നെന്ന് അവകാശപ്പെടുന്ന മരുന്നുകളുമായി കോവിഡിനെ പ്രതിരോധിക്കാനിറങ്ങിയ രാംദേവ് പരസ്യമായി ആരോഗ്യപ്രവർത്തകരേയും അലോപ്പതി ചികിത്സാരീതിയേയും പരിഹസിച്ചിരുന്നു. ഇത് വലിയ രീതിയൽ പ്രതിഷേധത്തിന് കാരണമാവുകയും സംഭവത്തെ ഐഎംഎ അടക്കം എതിർക്കുകയും ചെയ്തിരുന്നു.

 

ഇതിന് പിന്നാലെ രാംദേവ് ഖേദപ്രകടനം നടത്തിുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആജ്തക് ചാനലിൽ നടന്ന ചർച്ചക്കിടെ രാംദേവിനെ ഡോ. ജയേഷ് ലെലെ വറുത്തുകോരിയത്. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമർശിച്ച് രാംദേവ് സംസാരിച്ചപ്പോഴാണ് കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്. ചർച്ചയിലെ ദൃശ്യങ്ങൾ വൈറലായതോടെ യോഗ ഗുരുവിന്റെ ‘വായടപ്പിക്കുന്ന മറുപടി നൽകിയ’ ലെലെയെ പ്രകീർത്തിച്ച് ട്വീറ്റുകൾ നിറഞ്ഞു.

കോവിഡ് 19 ഭേദമാകാൻ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങൾ മരിച്ചുവീണതെന്നായിരുന്നു ഞായറാഴ്ച രാംദേവ് നടത്തിയ വിവാദ പ്രസ്താവന. കോവിഡിനുള്ള മരുന്നുകളെ പേരെടുത്ത് വിമർശിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർമാരുടെ സംഘടനയും കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധനും രാംദേവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ താക്കീത് നൽകിയിരുന്നു.

 

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചത് അലോപ്പതി മരുന്നുകളാണെന്നും ഹർഷവർധൻ പറയുകയും രാംദേവിന് കത്തയക്കുകയും ചെയ്‌തോടെ ഇതിന് പിന്നാലെ പ്രസ്താവന പിൻവലിച്ചതായി രാംദേവ് അറിയിച്ചു. എന്നാൽ, അലോപ്പതി ചികിത്സക്കെതിരെ ഐഎംഎയോട് 25 ചോദ്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം നടത്തിയ ടിവി ചർച്ചയിലാണ് ഐഎംഎ ഭാരവാഹിയായ ലെലെയുമായി രാംദേവ് കൊമ്പുകോർത്തത്.

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി. മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയിൽ പറഞ്ഞത്. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളടക്കം കുടുംബം പൊലീസിന് കെ മാറിയിരുന്നു.

ആത്മഹത്യയ്ക്ക് കാരണം മാനസിക – ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മയടക്കമുള്ള ബന്ധുക്കളും ഉണ്ണിക്കെതിരെ പൊലീസിനെതിരെ മൊഴി നൽകി. പ്രാഥമിക തെളിവ് ശേഖരത്തിന് പിന്നാലെയാണ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ വീട്ടിൽ നിന്ന് അറസ്റ്റ്റ് ചെയ്ത ഉണ്ണിയെ തിരുവനന്തപുരത്തെത്തിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഉണ്ണിയെ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഇന്ത്യയിലെ ഭാവിയില്‍ ആശങ്ക. നാളെ മുതല്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ചട്ടങ്ങള്‍ അംഗീകരിക്കാനുള്ള അവസാന തിയ്യതിയായിരുന്നു മെയ് 25. എന്നാല്‍ ഇതുവരെയും ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ ഒരു പ്ലാറ്റ്ഫോമും ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്രവൃത്തങ്ങള്‍ പറയുന്നത് പ്രകാരം ചട്ടങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആശയ വിനിമയത്തിന്റെ ഇടനിലക്കാര്‍ എന്ന തരത്തിലുള്ള നിയമ പരിരക്ഷ ഈ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നഷ്ടപ്പെടുകയും ക്രിമിനല്‍ കേസ് വരെ എടുക്കാനും നിരോധനമേര്‍പ്പെടുത്താനും സാധിക്കും. എന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന നടപടി എന്നത് വ്യക്തമല്ല. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമോ എന്നതും വ്യക്തമല്ല.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്.

എന്തായാലും സര്‍ക്കാര്‍ നയം കടുപ്പിച്ചാല്‍ നിയമയുദ്ധത്തിലേക്ക് ഈ വിഷയം നീങ്ങും. പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളും, സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഉലച്ചിലുകള്‍ സംഭവിച്ചതായി കഴിഞ്ഞകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ടികിടോക്, പബ്ജി നിരോധനത്തില്‍ യാതൊരു ഇളവും നല്‍കാത്ത് കേന്ദ്രം ഇതിലെന്ത് തീരുമനമെടുക്കുമെന്നതും ആശങ്കയുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യന്‍ നയം അംഗീകരിക്കണം എന്ന് കേന്ദ്രം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുമ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചാലക്കുടി: ഒരു കുടുംബത്തിലെ ആറുപേർ ഒരുമാസത്തിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചു. മുംബൈയിൽ താമസിക്കുന്ന പരിയാരം സ്വദേശികളുടെ കുടുംബത്തിലാണ് ആറുപേർ മരണപ്പെട്ടത്.

പടിഞ്ഞാക്കര വീട്ടിൽ പരേതനായ പി.കെ. പോളിന്റെ ഭാര്യ സെലീന (88), മൂത്ത മകളും കൊട്ടേക്കാട് പല്ലൻ പൊറിഞ്ചുവിന്റെ ഭാര്യയുമായ വത്സ (64), രണ്ടാമത്ത മകളും പുതുക്കാട് പുളിക്കൻ വിൽസന്റെ ഭാര്യയുമായ ഗ്രേയ്‌സി (62), മകൻ ജോളി (58), മകൾ വത്സയുടെ മകൻ ടോണി (36) പോളിന്റെ സഹോദരൻ ദേവസ്സി (86) എന്നിവരാണ് മരിച്ചത്.

പോളും സഹോദരൻ ദേവസ്സിയും വർഷങ്ങൾക്ക് മുമ്പാണ് മുംബൈയിലേക്ക് ജോലിതേടി പോയത്. മുംബൈയിൽ യുണൈറ്റഡ് മോട്ടോഴ്‌സിലായിരുന്നു ജോലി. മക്കളും മുംബൈയിൽ ജോലിക്കാരായിരുന്നു. പോൾ ഏതാനും വർഷം മുമ്പ് മരിച്ചു.

മൂന്നുവർഷം മുമ്പ് സെലീന ഒഴികെയുള്ളവരെല്ലാം പോളിന്റെ സഹോദരന്റെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരിയാരത്ത് വന്നിരുന്നു. ബന്ധുക്കളുടെ വീടുകളിൽ ആഘോഷങ്ങൾക്കും അവധിക്കും ഇവർ നാട്ടിലെത്താറുണ്ട്.

എല്ലാവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, മരുന്ന് ലഭ്യമായിരുന്നില്ലെന്നാണ് നാട്ടിൽ ലഭിച്ച വിവരമെന്ന് പരിയാരത്തുള്ള ബന്ധുക്കൾ പറഞ്ഞു. വാക്സിനും ലഭിച്ചിരുന്നില്ല.

വത്സ ഏപ്രിൽ എട്ടിനും ടോണി 16-നും ദേവസ്സി 22-നും ഗ്രേയ്‌സി 24-നുമാണ് മരിച്ചത്. സെലീന മേയ് അഞ്ചിനും ജോളി 12-നും മരിച്ചു. വത്സയുടെയും ഗ്രേയ്‌സിയുടെയും ഭർത്താക്കന്മാർക്കും മകൻ ജോളിയുടെ ഭാര്യ റീനയ്ക്കും ഇവരുടെ മകൻ റോണിക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി.

മുംബൈയിൽ അടുത്തടുത്തായാണ് ഇവരെല്ലാം താമസം. ടോണിക്കാണ് ആദ്യം കോവിഡ് വന്നത്. പിന്നീട് മറ്റുള്ളവർക്കും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമൊട്ടാകെ ഒട്ടേറെ ആളുകളെ ബാധിച്ചിട്ടുള്ള ഒരു വലിയ രോഗാവസ്ഥ ആണ് ന്യൂറോളജി തകരാർ. ഇതിലക്ക് ആയി സ്പെഷ്യലിറ്റി ഡോക്ടർമാരും ആശുപത്രികളും ധാരാളം ഉണ്ട്. 600ലേറെ ന്യൂറോളജി ഡിസോർഡർ രോഗങ്ങൾ ഉണ്ടെങ്കിലും പലതിനും പരിഹാരം ഇന്നും കണ്ടെത്തിയിട്ടില്ല.

ഈ ഘട്ടത്തിൽ ആണ് ആയുർവേദ ശാസ്ത്രം ന്യൂറോളജി തകരാറുകളെ പറ്റി പറയുന്നുണ്ടോ? എന്താണ് ആയുർവേദ സമീപനം? എന്നൊക്കെ അറിയാൻ പൊതു സമൂഹത്തിന് ആകാംക്ഷ ഉണ്ട്.

ശരീര കർമ്മ നിർവഹണ വ്യവസ്ഥകളെ പറ്റി ഇന്ന് എല്ലാവർക്കും സാമാന്യ അറിവുള്ളതാണല്ലോ. നേർവസ് സിസ്റ്റം, സർക്കുലറ്ററി, ഡൈജേസറ്റീവ്, സ്കെലിറ്റൽ, മസ്‌ക്കുലർ എന്നിങ്ങനെ ഉള്ള വ്യവസ്ഥകൾ ആണ് ശരീര സംബന്ധമായി നമ്മൾ പറ്റിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി എങ്കിലും സമാനതകൾ ഉള്ള നിലയിൽ ആയുർവേദ സിദ്ധാന്തം നില കൊള്ളുന്നു. ശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമിതമാണ്. അഞ്ച് ഭൂതങ്ങളിൽ രണ്ടു വീതം ഉള്ള വാതം പിത്തം കഫം എന്നീ മൂന്നു വ്യവസ്ഥകൾ ശരീര കർമങ്ങൾ നിർവഹിക്കുന്നു. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ ഏഴു ധാതുക്കൾ ശരീര പ്രവർത്തനത്തിലും നിലനില്പിലും പങ്ക് വഹിക്കുന്നു. ശക്രുത് സ്വേദ മൂത്രം എന്നീ മൂന്നു വിസർജ്യങ്ങൾ മലങ്ങൾ ശരീരം പുറം തള്ളുന്നു. ദോഷ ധാതു മലങ്ങൾ ആണ് ശരീര നില നിൽപ്പിന്റെ അടിസ്ഥാനമായി കാണുന്നത്. ഇവയുടെ സന്തുലിതമായ അവസ്ഥ ആരോഗ്യത്തിനും ആസന്തുലിതാവസ്‌ഥ രോഗത്തിനും കാരണം ആകും.

ശരീരത്തിൽ ചലന സംബന്ധമായ എല്ലാ പ്രവർത്തനവും വാതത്തിന്റെ കർമ്മം ആകുന്നു. പചനം ദഹനം ഉത്പാദനം എല്ലാം പിത്തത്തിന്റെയും,ശരീര ആകൃതി പോഷണം സന്ധികളുടെ പ്രവർത്തനം സ്നിഗ്ദ്ധ ദ്രവ സാന്നിധ്യം നിലനിർത്തുക എന്നത് കഫത്തിന്റെയും കർമ്മം ആകുന്നു. ന്യൂറോ മസ്കുലോ സ്കെലിറ്റൽ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് വാതം എന്ന ഘടകം ആണ്. ന്യൂറോളജിക്കൽ ഡിസോർഡർ വാത രോഗങ്ങളുടെ പട്ടികയിൽ ആണ് ആയുർവേദ ശാസ്ത്രം ഉൾക്കൊള്ളിച്ചിട്ടുള്ളത്. വാത രോഗ ചികിത്സകൾ ഇത്തരം രോഗങ്ങൾക്ക് ആശ്വാസം ആകുന്നുമുണ്ട്.

അർദിതം അഥവാ ഫേഷ്യൽ പാൾസി, ഗ്രുധ്രസി അഥവാ സിയേറ്റിക്ക, അപതന്ത്രക അഥവാ കൺവൾഷൻ, അപസ്മാരം എപിലെപ്സി, കമ്പവാതം ട്രെമർ എന്നിങ്ങനെ ഉള്ള പല വാത രോഗങ്ങൾക്കും ന്യൂറോളജി ഡിസോർഡർ രോഗങ്ങൾക്ക് സമാനമായാണ് ആയുർവേദ വിവരണവും ചികിത്സയും.

പഞ്ചകർമ്മ ചികിത്സകൾ ന്യൂറോളജി ഡിസോർഡർ പ്രതിവിധിയായി കാണുന്നു. ഫലപ്രദമായ പ്രതിരോധവും പ്രതിവിധിയുമാകുന്നു എന്നതാണ് നൂറ്റാണ്ടുകളിലൂടെ ഉള്ള സാക്ഷ്യം. അഭ്യംഗം കിഴി പിഴിച്ചിൽ ഞവരക്കിഴി എന്നിവയും പഞ്ചകർമ്മ ചികിത്സക്രമങ്ങളും ഏറെ ഫലവത്തകുന്ന രോഗവസ്ഥായാണ് മിക്കവാറും ന്യൂറോളജി ഡിസോർഡർ രോഗങ്ങളും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ലക്ഷദ്വീപില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേർ പൊലീസ് കസ്റ്റഡിയില്‍. ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപിൽ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വെറും ഹായ് എന്നുമാത്രമാണ് ഷെഫീഖ്, അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശം.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ പട്ടേലിന്റെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾക്ക് പിന്നിൽ അണിനിരക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്ന് പാർലമെന്‍റിലടക്കം ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീന ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്ന് എ എം ആരിഫ് എം.പി, ബിനോയി വിശ്വം എംപി എളമരം കരീം എംപി എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.

നേരത്തെ ലക്ഷദ്വീപിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്, സണ്ണി വെയ്‌ൻ, ആന്‍റണി വര്‍ഗീസ്, സലീം കുമാർ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ വിചിത്രമായ പരിഷ്കാരങ്ങളിൽ ഇവിടുത്തെ ജനസമൂഹം വലിയ ആശങ്കയിലാണെന്നും പരിഷ്കാരങ്ങൾ എപ്പോഴും ദ്വീപിലെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും പൃഥ്വിരാജ് ചൂണ്ടികാട്ടിയിരുന്നു. അഡ്മിനിട്രേറ്ററുടെ നടപടികൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാർഥി സംഘടനകൾ അടക്കമുളളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ്.

മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുല്‍ പട്ടേൽ.

RECENT POSTS
Copyright © . All rights reserved