Latest News

രാജ്യത്തെ തൊഴിൽ സാധ്യത വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സഹായിച്ച 420 രഹസ്യങ്ങൾ എന്ന പുസ്തമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ആമസോണിൽ വിൽപ്പനയ്ക്ക് എത്തിയ ‘മാസ്റ്റർസ്‌ട്രോക്ക്: 420 സീക്രട്ടസ് ദാറ്റ് ഹെൽപ്പ്ഡ് പിഎം ഇൻ ഇന്ത്യ എംപ്ലോയ്‌മെൻറ് ഗ്രോത്ത്’- എന്ന ഇ-ബുക്കാണ് വലിയ ചർച്ചയായിരിക്കുന്നത്. മോഡിയുടെ ആ രഹസ്യങ്ങൾ ഒന്നറിയണമല്ലോ എന്ന് കരുതി പുസ്തകം വാങ്ങി തുറന്നവരൊക്കെ ഞെട്ടി. കവർ ചിത്രം ഒഴിച്ച് നിർത്തിയാൽ ബുക്കിനുള്ളിൽ ഒറ്റവരി പോലും ഇല്ല. ആമസോണിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഈ ഇ-ബുക്കിന് 56 പേജാണ് ഉള്ളത്. ബുക്കിന്റെ കവർ ചിത്രം പ്രധാനമന്ത്രി മോഡിയാണ്. എന്നാൽ, പൂർണമായും ശൂന്യം.

ബെറോസാഗർ ഭക്ത് എന്ന എഴുത്തുകാരനാണ് പുസ്തക രചയിതാവ്. ബെറോസാഗർ എന്നാൽ തൊഴിലില്ലാത്തയാൾ എന്നാണ് അർഥം. തൊഴിലുകൾ വർധിപ്പിക്കാൻ മോഡി എന്ത് ചെയ്തുവെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മഹാനായ നേതാവായ മോഡി എങ്ങനെയാണ് രാജ്യത്തെ സഹായിച്ചത്. ഇന്ത്യയിൽ തൊഴിലുകൾ വർധിപ്പിക്കുന്നതിനായി മോഡി ചെയ്ത കാര്യങ്ങൾ വിവരിക്കുകയാണ് പുസ്‌കത്തിലെന്നാണ് അതിന്റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പുസ്തകം പുറത്തെത്തിയതോടെ അതിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. പുസ്തകം വിൽപനക്കുവെച്ച ആമസോൺ ഇ-ബുക്ക്‌സിന്റെ കമന്റ് ബോക്‌സിലും ട്രോളുകൾ നിറഞ്ഞു. ഒടുവിൽ പുസ്തകം പിൻവലിച്ചിരിക്കുകയാണ് ആമസോൺ.

കൊച്ചി: എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും ചെക്ക്ബുക്ക് ചാർജ്ജുകളിലും മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്കാണ് പുതിയ നിയമങ്ങൾ ബാധകമാവുക. ജൂലൈ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്നും എസ്.ബി.ഐ അറിയിച്ചു.

എടിഎമ്മുകളിൽ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് പണം പിൻവലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിൻവലിക്കുമ്പോഴും 15 രൂപയും ജിഎസ് ടിയും നൽകണം.

10 പേജുള്ള ചെക്ക്ബുക്കാണ് എസ്ബിഐ നിലവിൽ സൗജന്യമായി പ്രതിവർഷം നൽകുന്നത്. ഇതിന് ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നൽകണം. അടിയന്തരമായി ചെക്ക്ബുക്ക് ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.

മൊറയൂർ: മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് സെക്കൻഡറി ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ രോഗികൾക്ക് ആവശ്യമായ ബക്കറ്റ്, കപ്പ്, ക്ലീനിംഗ് മോബ് എന്നിവ മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യൂത്ത് കെയർ പ്രവർത്തനത്തിൻ്റെ ഭാഗമായി വിതരണം ചെയ്തു.

മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫിയുടെ അടുത്തു നിന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് കാരാട്ട് അബ്ദുറഹിമാൻ ഏറ്റുവാങ്ങി.

മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിപി സുലൈമാൻ, ഫായിസ് പെരുമ്പിലായി, ഷാഫി പുത്തൻവീട്ടിൽ എന്നിവർ യൂത്ത് കയർ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

വിശ്വസ്തതയോടെ

കെ കെ മുഹമ്മദ് റാഫി
മണ്ഡലം യൂത്ത്
കോൺഗ്രസ് പ്രസിഡൻറ്
9961082618

ആനത്താൻ അജ്മൽ
മണ്ഡലം കോൺഗ്രസ്
പ്രസിഡൻ്റ്
9745537511

മാത്യു ജോയിസ്, ലാസ് വേഗാസ്

കുത്തിവയ്പ്പ് നടത്തിയ എല്ലാവരും 2 വർഷത്തിനുള്ളിൽ മരിക്കും . ഏതെങ്കിലും തരത്തിലുള്ള വാക്സിൻ ലഭിച്ച ആളുകൾക്ക് അതിജീവിക്കാൻ സാധ്യതയില്ലെന്ന് നൊബേൽ സമ്മാന ജേതാവ് ആയ ഫ്രഞ്ച് ഡോക്ടർ ലൂക്ക് മൊണ്ടാഗ്‌നിയർ സ്ഥിരീകരിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന അഭിമുഖത്തിൽ, ലോകത്തിലെ മികച്ച വൈറോളജിസ്റ്റ് ഇപ്രകാരമാണ് പ്രസ്താവിച്ചത് : “പ്രതീക്ഷയില്ല, ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചവർക്ക് ചികിത്സയില്ല. മൃതദേഹങ്ങൾ കത്തിക്കാൻ ജനങ്ങൾ തയ്യാറായിരിക്കണം.” വാക്സിനിലെ ഘടകങ്ങൾ പഠിച്ച ശേഷം മറ്റ് പ്രമുഖ വൈറോളജിസ്റ്റുകളുടെ അവകാശവാദങ്ങളെ ഈ ശാസ്ത്രീയപ്രതിഭ പിന്തുണച്ചുകൊണ്ടാണ് ഈ ഞെട്ടൽ സൃഷ്ടിച്ചിരിക്കുന്നത് “ആന്റിബോഡി വർദ്ധനവ് മൂലം അവരെല്ലാം മരിക്കും. കൂടുതലൊന്നും പറയാനാവില്ല.”

“ഇത് ഒരു വലിയ തെറ്റാണ്, അല്ലേ? ഒരു ശാസ്ത്രീയ പിശകും ഒരു മെഡിക്കൽ പിശകും. ഇത് അസ്വീകാര്യമായ തെറ്റാണ്, ”മോണ്ടാഗ്നിയർ ഇന്നലെ നടത്തിയ അഭിമുഖ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ യുഎസ്എ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു . “ചരിത്രപുസ്തകങ്ങൾ അത് തെളിയിച്ചു കാണിക്കും, കാരണം വാക്സിനേഷനാണ് വേരിയന്റുകൾ സൃഷ്ടിക്കുന്നത്.”

പല എപ്പിഡെമിയോളജിസ്റ്റുകൾക്കും ഇത് അറിയാം, എങ്കിലും ഈ പ്രശ്നത്തെക്കുറിച്ച് “അവർ നിശബ്ദത പാലിക്കുന്നു”, മോണ്ടാഗ്നിയർ പറഞ്ഞു.(ലൈഫ് സൈറ്റ് ന്യൂസ് , മെയ് 19, 2021)

മേൽ പ്രസ്താവിച്ച വാർത്ത തെറ്റാണെങ്കിലും ശരിയാണെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ ഭയാശങ്കകൾ ഉയർത്തിവിട്ടിരിക്കയാണ്. ഇത്രയും നെഗറ്റീവ് ഇമ്പാക്റ്റ് സൃഷ്ടിക്കുന്ന ഒരു വാർത്ത ലോകത്തിൽ ഇതുവരെ വന്നിരിക്കാനും സാധ്യതയില്ല.

കോവിഡ് മഹാമാരി അപ്രതീക്ഷിതമായി ലോകത്തിലാകെ പടർന്നു പിടിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ശാസ്ത്രലോകവും ആരോഗ്യ പരിപാലകരും വിറങ്ങലിച്ചു നിന്ന ആദ്യ മാസങ്ങൾ. സാമൂഹ്യഅകലവും മാസ്കും രോഗം പകരാതിരിക്കാൻ സഹായകമാകുമെന്ന് കണ്ടുപിടിച്ചു വ്യാപകമായപ്പോൾ, ലോകജനത അതേറ്റുവാങ്ങി പകുതി ആശ്വാസത്തിൽ കഴിയവേയാണ് , പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കിണഞ്ഞു പരിശ്രമിച്ചു പല വാക്സിനുകൾ കണ്ടുപിടിക്കുകയും ചരിത്രാതീത വേഗത്തിൽ, രോഗപ്രതിരോധത്തിനായി ജനങ്ങളിൽ ചിട്ടയായി എത്തിക്കാൻ എഫ്ഡിഏ ., സിഡിസി പോലുള്ള സർക്കാർ വിഭാഗങ്ങൾ ഒത്തൊരുമിച്ചു വിജയം കണ്ടെത്തിയതും. സ്വല്പം വൈകിയാണ് അമേരിക്കയിൽ തീവ്ര പരിപാലനം തുടങ്ങിയതെങ്കിലും, വാക്സിൻ ലഭ്യമായ നിമിഷം മുതൽ വളരെ ചിട്ടയായി ഭൂരിപക്ഷം ജനങ്ങളെയും വാക്സിനേഷൻ നടത്താൻ കാട്ടിയ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ ശ്രമങ്ങൾ അഭിനന്ദനീയമാണ്. അതിന്റെ വിജയമാണല്ലോ രോഗനിരക്കും മരണനിരക്കും കുത്തനെ താഴ്ന്നുവന്നതും, രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാസ്ക് പോലും നിർബന്ധമല്ലെന്ന് അമേരിക്കയിലെ ഭരണകൂടം പ്രസ്താവിച്ചതും. അങ്ങനെ അമേരിക്കയിലെ ജനജീവിതവും ബിസിനസ് സേവന മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ആശ്വാസകരമായിരിക്കുന്നു.

ലോകത്തിൽ പല മത പ്രവാചകരും കൊറോണയെ പേടിക്കേണ്ട എന്ന് വിധത്തിലുള്ള നിരവധി തെറ്റിധാരണജനകമായ പ്രവചനങ്ങളും പ്രസ്താവനകളും നടത്തി, വാക്സിൻ എടുക്കുന്നതിൽനിന്നും പിന്തിരിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പലതും പലപ്പോഴായി പ്രസിദ്ധീകരിക്കുന്നത് തന്നെ, തെറ്റായ സന്ദേശങ്ങൾ ആണ്.

അതെ സമയം ഇൻഡ്യാ പോലുള്ള പിന്നോക്ക രാജ്യങ്ങളിൽ പത്തു ശതമാനത്തിനുപോലും ഇതുവരെ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും നിരവധി തെറ്റിധാരണകൾ പരത്തി ജനത്തെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. പാത്രം കൊട്ടിയാൽ മതി, ചാണകത്തിൽ കുളിച്ചാൽ മതി, ഗംഗയിൽ നീരാടിയാൽ മതി കൊറോണാ വന്നതുപോലെ പൊയ്ക്കൊള്ളും എന്ന് സർക്കാർ തലത്തിൽ പോലും പരസ്യപ്രസ്താവനകൾ , പൊതുവേ വിദ്യാഭ്യാസം കുറവുള്ള ഗ്രാമീണ മേഖലകളിൽ ഉള്ള ജനങ്ങൾ വാക്സിൻ എടുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിൽ കൊണ്ടെത്തിച്ചു. ജനങ്ങൾ ആവശ്യപ്പെട്ടുമില്ല, ഗവൺമെന്റ് ഇവിടെ ഉത്പാദിപ്പിച്ച വാക്സിൻ മുഴുവൻ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു നല്ല പേർ നേടുകയും ചെയ്തു. ഫലമോ നിത്യവും ലക്ഷക്കണക്കിന് പുതിയ കോവിഡ് രോഗികൾ പെരുകുന്നു, വേണ്ട ചികിൽസാസൗകര്യങ്ങൾ ഇല്ലാതായിരിക്കുന്നു, അതിനിടെ രണ്ടാം തരംഗവും ജനിതകമാറ്റം വന്ന വേരിയന്റുകളും വ്യാപകമാകുന്നു, ലോകത്തിൽ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ലാത്ത തരത്തിൽ ദിവസവും നാലായിരത്തിലധികം ആൾക്കാർ മരിച്ചു വീഴുന്നു. ഇവിടെ വാക്സിൻ എടുത്തിട്ടാണോ ഡോക്ടർ സാറേ ഈ പ്രതിഭാസം?

മുഴുവൻ പേരും വാക്സിൻ എടുത്ത അമേരിക്ക പോലുള്ള രാജ്യങ്ങളിൽ എന്തേ മ്യൂട്ടേഷനും തരംഗങ്ങളും ഇന്ത്യയിലെപ്പോലെ ആവർത്തിക്കപ്പെടുന്നില്ല?. ഇതൊക്കെ നേരെ ചൊവ്വേ പഠനവിഷയമാക്കിയിട്ടു, അത്ര പ്രാധാന്യമുണ്ടെങ്കിൽ മാത്രം, ഭയാനക പ്രസ്താവനകൾ പടച്ചുവിട്ടാൽ പോരേ ?

ലളിതമായി ചിന്തിച്ചാൽ, എന്താണ് സംഭവിക്കാൻ പോകുന്നത് ? വാക്സിൻ എടുക്കാൻ പാവം ജനങ്ങൾ ഭയപ്പെടും , രോഗം പടർന്നു വീണ്ടും മഹാമാരിയുടെ താണ്ഡവം ലോകത്തെ നടക്കും. കൂട്ടത്തിൽ ഇതുവരെ വാക്സിൻ എടുത്ത് സുരക്ഷിതരായി എന്ന് കരുതിയിരിക്കുന്നവരിൽ, ഉടൻ മരിച്ചേക്കാം എന്ന ഭീതി ഉളവാക്കി കൊല്ലാക്കൊലയ്ക്കു വിധേയമാക്കാനും സാധ്യതയേറുന്നു.

നോബൽ പ്രൈസ് ജേതാവായാലും അവിവേകം പ്രദർശിപ്പിച്ചാൽ ചോദ്യം ചെയ്യപ്പെടണം. ഉത്തരവാദിത്തപരമായി കൈകാര്യം ചെയ്യേണ്ട ഈ വിഷയം, പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ചെയ്തതെങ്കിൽ ഒരു കടുംകൈ ആയിപ്പോയി. ശാസ്ത്ര വിജ്ഞാന വിദഗ്ധർ പ്രതിഷേധാത്മകമായി ഇതിനോട് പ്രതികരിക്കണം. ലോകജനതയ്ക്കു സമാധാനവും ആശ്വാസവും ചൊരിയുന്ന വാർത്തകൾക്ക് അല്ലേ മാധ്യമങ്ങൾ പ്രാധാന്യം നൽകാൻ ശ്രമിക്കേണ്ടത് ?, എന്നൊരു ചോദ്യം മാത്രം!

വാൽക്കഷണം: ഡോക്ടർ ലൂക് മോന്റണിയർ, താങ്കൾ ഭാഗ്യവശാൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് കരുതട്ടെ . അടുത്ത കൊല്ലം താങ്കൾക്കു ഇന്നത്തെ കണ്ടുപിടുത്തത്തിന് നോബൽ പ്രൈസ് പ്രഖ്യാപിക്കുമ്പോൾ , അത് ആദരവോടെ സമ്മാനിക്കാൻ ആരെങ്കിലും ഉണ്ടാവുമോ? അതല്ല നേരെ മറിച്ചു് വാക്സിൻ സ്വീകരിച്ചിട്ട്‌ ജീവനോടിരിക്കുന്നവർ ഒന്നടങ്കം അങ്ങയേ നേരിട്ട് കണ്ട് ദീർഘായുസിന് അനുഗ്രഹം പ്രാപിക്കാൻ അങ്ങോട്ട് വരാൻ സാധ്യതയുണ്ട് ; കൂട്ടത്തിൽ ലോകജനതയെ തെറ്റിദ്ധരിപ്പിച്ചു ഭീതി പരത്തിയതിന് ഇതുവരെ നൽകാത്ത ഒരു സമ്മാനവും അവർ അങ്ങേയ്ക്കു സമർപ്പിക്കുന്നതിന് സാദ്ധ്യതകൾ ഇല്ലാതില്ല! അതുകൊണ്ട്‌ നമുക്ക് കാണണം , കണിശമായും!

ബിനോയ് എം. ജെ.

ഞാൻ ജീവിതത്തിൽ ആദ്യമായി പഠിക്കുന്ന തത്വങ്ങളിൽ ഒന്ന് സമത്വവാദമാണ്. അതിൽനിന്ന് ഞാനിന്നും പുതിയ പാഠങ്ങൾ പഠിക്കുന്നു. സമത്വം ഒരു യാഥാർഥ്യവും അസമത്വം ഒരു തോന്നലുമാണ്. സമൂഹത്തിൽ എവിടെ നോക്കിയാലും നാം കാണുന്നത് അസമത്വമാണ്. ഈ അസമത്വത്തിലും സമത കണ്ടെത്തുന്നവൻ ആണ് ഉത്തമനായ യോഗി. അസമത, മായയും സമത്വം സത്യവുമാണ്.

ഉത്കർഷതയും അപകർഷതയും തോന്നൽ മാത്രമാണ്. ഒന്ന് മറ്റൊന്നിലേക്ക് നയിക്കുന്നു. ഇന്ന് നിങ്ങൾക്ക് ഉത്കർഷത തോന്നുന്നുണ്ടെങ്കിൽ നാളെ അപകർഷത ആകും തോന്നുക. സുഖ, ദുഃഖങ്ങൾ ജീവിതത്തിൽ മാറിമാറി വരുന്നു. എല്ലാം അസമതയുടെ പരിണതഫലങ്ങൾ ആണ്. എന്നാൽ നിങ്ങൾക്ക് നല്ല ഒരു തലച്ചോർ ഉണ്ടെങ്കിൽ ഈ അസമതയിലും ഒരു സമത്വം കണ്ടെത്താനാകും. അതാണ് പ്രകൃതി നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതും. അത്തരം വ്യക്തികളെ പരമഹംസർ എന്നാണ് ഭാരതീയ തത്ത്വചിന്തയിൽ വിളിക്കുക. പരമഹംസർ ആയവൻ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു. അയാൾ ഈശ്വരനെ ദർശിച്ചിരിക്കുന്നു. പൂച്ചയുടെയും പട്ടിയുടെയും മുന്നിൽ വീണു കിടന്നാരാധിക്കുവാനും അയാൾക്ക് മടിയുണ്ടാകില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കൽ അസമത്വം സമൂഹത്തിൽ നിലനിന്നിരുന്നെങ്കിൽ പിന്നീട് ഒരു കാലത്തും അവിടെ സമത്വം വരാൻ പോകുന്നില്ല . ഉദാഹരണത്തിന് സ്ത്രീകൾ വളരെ കാലങ്ങളായി അടിച്ചമർത്തപ്പെട്ടു വരികയാണെങ്കിൽ വരുംകാലങ്ങളിൽ അവർ അധികാരവും മേൽക്കോയ്മയും കൈവരിക്കും. തൊഴിലാളികൾ വളരെ കാലങ്ങളായി അടിച്ചമർത്തപ്പെട്ടു വരുന്നു. അതിനാൽ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥ വരുമ്പോൾ അവരായിരിക്കും ഭരണാധികാരികൾ. നോക്കൂ ഒരിക്കലും അസമത്വത്തിൽ നിന്നും സമത്വം ഉണ്ടാകുന്നില്ല. അസമത കൂടുതൽ അസമതയെ ജനിപ്പിക്കുന്നു. അതാകുന്നു പ്രകൃതിയുടെ സ്വരൂപം. അസമതയുടെ പ്രകൃതത്തെ മാറ്റുവാനേ നമുക്ക് കഴിയൂ അസമത്വത്തെ മാറ്റുവാൻ കഴിയില്ല. സാമ്പത്തിക അസമത്വം പരിഹരിക്കുമ്പോൾ രാഷ്ട്രീയ അസമത്വം വരുന്നു. രാഷ്ട്രീയ അസമത്വം പരിഹരിക്കുമ്പോൾ വൈജ്ഞാനിക അസമത്വം വരുന്നു.

ആയതിനാൽ അസമത്വത്തിൽ സമതയെ ദർശിക്കുവാൻ ശ്രമിക്കുവിൻ. ആഗ്രഹങ്ങൾ നിലനിൽക്കുന്നത് അസമത്വ ബോധം ഉള്ളിടത്താണ്. സമത്വബോധം ഉള്ളയാൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയില്ല. അയാൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് സ്വാർഥമോഹത്തിനുവേണ്ടി ആയിരിക്കുകയില്ല. മറിച്ച് അത് നിഷ്കാമകർമ്മം ആയിരിക്കും. അസംതൃപ്തി നിങ്ങളുടെ മനസ്സിൽ പ്രവേശിക്കാതെ ഇരിക്കട്ടെ. പകരം എല്ലാ സാഹചര്യങ്ങളിലും തുല്യതയും സമതയും ദർശിക്കുവിൻ. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്ന് തോന്നാം. അത് മായയാണെന്ന് അറിഞ്ഞു കൊള്ളുവിൻ

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോൾ   ലോക്ഡൗണ്‍ അവസാനിക്കാറായി എന്നു പറയാറായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തീരുമാനമെടുക്കാൻ രണ്ടു മൂന്നു ദിവസം കൂടിയുണ്ട്.

കോവിഡ് വ്യാപന നിയന്ത്രണത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ ജനങ്ങളുടെ ജീവസന്ധാരണത്തിനുള്ള മാർഗങ്ങൾ പരമാവധി തുറന്നു കൊടുക്കുകയും വേണം. ഇതു രണ്ടും കൂടിയുള്ള സമതുലിതമായ തീരുമാനമെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ചു ലോക് ഡൗൺ തുടരാനാണ് സാധ്യത

ദരിദ്രമായ കുട്ടിക്കാലമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായതിനാൽ പഠിച്ച് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി നേടിയ പ്രഭു പിന്നീട് ലണ്ടനിലേക്ക് ചേക്കേറിയതാണ് തലവര തന്നെ മാറ്റി മറിച്ചത്. സമ്പന്നരാജ്യമായ ബ്രിട്ടണിലും കോവിഡ് ലോക്ക്ഡൗൺ കാലം പട്ടിണിയുടേതായിരുന്നു പലർക്കും. ഇത്തരത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും സന്തോഷം നഷ്ടപ്പെട്ട കുട്ടികൾക്കും സഹായമെത്തിക്കൽ ആയിരുന്നു പ്രഭു എന്ന പാലക്കാട്ടുകാരനായ ഈ 34കാരന്റെ നിയോഗം.

വർഷം മാർച്ച് ആദ്യമാണ് പ്രഭു നടരാജൻ എന്ന മലയാളി മെച്ചപ്പെട്ട ജോലിയെന്ന സ്വപ്‌നവുമായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. അവിടെയെത്തി പത്താംനാൾ ലോക് ഡൗൺ ആരംഭിച്ചു. ജോലിപ്രതീക്ഷ അസ്തമിച്ചെങ്കിലും ആ ലോക്ഡൗൺ പ്രഭുവിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. കോവിഡ്കാലത്ത് ജനങ്ങളെ സേവിച്ച് ലണ്ടനിലെ താരമാണ് ഇന്ന് അദ്ദേഹം. നേടിയത് നാല് പുരസ്‌കാരങ്ങളാണ്. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും.

 

ഓക്‌സ്‌ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മാൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ ഒന്നാമതെത്തിയതാണ് പ്രഭുവിനെ രാജ്യം തന്നെ അറിയുന്ന വ്യക്തിയാക്കി മാറ്റിയത്. ബ്രിട്ടന്റെ ചരിത്രത്തിൽ 1,636 പേർക്ക് മാത്രം കിട്ടിയിട്ടുള്ള പോയന്റ് ഓഫ് ലൈറ്റ് അവാർഡും തുടർന്ന് തേടിയെത്തി. പ്രഭുവിന്റെ സേവനങ്ങളെ പ്രശംസിച്ച് വിക്ടോറിയ പ്രെന്റിസ് എംപിയുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് അത്താഴവിരുന്നിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണമെത്തിയത്.

ബ്രിട്ടനിലെത്തി ലോക്ഡൗണിൽ കുടുങ്ങിയ പ്രഭുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് നവംബർ 14 എന്ന തീയതിയായിരുന്നു. അന്നായിരുന്നു ഏഴാം വിവാഹവാർഷികം. കൂട്ടുകാരായി ആരുമില്ലെങ്കിലും 15 പായ്ക്കറ്റ് ഭക്ഷണം പ്രഭു വാങ്ങി. കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും നൽകാനായിരുന്നു പദ്ധതി. ആവശ്യക്കാരുണ്ടെങ്കിൽ ഭക്ഷണം നൽകാമെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. ഒന്നര മണിക്കൂറിലെത്തി നൂറു പേരുടെ വിളികൾ. ഇതോടെയാണ് ഭക്ഷണത്തിനായി കാത്തിരിക്കുന്നവരുണ്ടെന്ന് പ്രഭു തിരിച്ചറിഞ്ഞത്. ഇതോടെ കോവിഡ്കാല സേവനത്തിന് തുടക്കമായി.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും ആവശ്യമുള്ള നിരവധിപേരുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് സംഘടിപ്പിക്കാനിറങ്ങി. സാന്റാക്ലോസിന്റെയും സൂപ്പർമാന്റെയും ഉൾപ്പെടെ വിവിധ വേഷങ്ങളിട്ട് തെരുവിലിറങ്ങി. പ്രഭുവിന്റെ ലക്ഷ്യമറിഞ്ഞ് നിരവധിപേർ സഹായവുമായെത്തി. 2020ന്റെ അവസാനത്തിൽ മാത്രം 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ പ്രഭു നൽകിയിട്ടുണ്ട്. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ചോക്ലേറ്റുകളും നൽകാറുണ്ട്. സേവനം ഇപ്പോഴും തുടരുന്നു.

 

ഓക്‌സ്‌ഫോർഡിനടുത്ത് ബാൻബറിയിലാണ് താമസം. അവിടെ വൃദ്ധസദനത്തിൽ കെയർടേക്കറാണ് പ്രഭു. ഭാര്യ ശില്പ അവിടെ മാനേജരും. ഏക മകൻ അദ്വൈതിന് അഞ്ച് വയസ്സ്. പാലക്കാട് ഒലവക്കോട് പരേതനായ നടരാജന്റെയും വിജയലക്ഷ്മിയുടെയും മകനാണ് പ്രഭു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. വീടുകൾതോറും കയറിയിറങ്ങി തുണി വിറ്റാണ് അമ്മ പ്രഭുവിനെ പഠിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു പ്രഭു മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി ചെയ്തിരുന്നത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിൽ ദിലീപിനെയാണ് നായനായി നിശ്ചയിച്ചത്. അഡ്വാൻസും നൽകി. എന്നാൽ ചില അഭിപ്രായവ്യത്യാസങ്ങൾ മൂലം ദിലീപിനെ മാറ്റി പുതുമുഖമായ ജയസൂര്യയെ നായകനാക്കുകയായിരുന്നു. ഇതിന് കാരണം ദിലീപിന്‍റെ പിടിവാശിയാണെന്നാണ് വിനയൻ പറയുന്നത്. കലൂര്‍ ഡെന്നീസ് തിരക്കഥയെഴുതുന്ന സിനിമയില്‍ അഭിനയിക്കില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. എന്നാല്‍ സംവിധായകനാണ് സിനിമയുടെ മാസറ്റര്‍ എന്ന നിലപാട് സ്വീകരിച്ച താന്‍ ദിലീപിനെ ഒഴിവാക്കി ജയസൂര്യയെ നായകനാക്കി സിനിമ ചെയ്യുകയായിരുന്നു എന്ന് വിനയന്‍ പറഞ്ഞു.

വിനയന്റെ കുറിപ്പിന്റെ പൂർണരൂപം:

മലയാളസിനിമയിലെ തലമുതിർന്ന തിരക്കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ കലൂർ ഡെന്നീസ് മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ ആത്മകഥ എഴുതുന്ന വിവരം ഞാൻ ഈ ഒാൺലൈൻ ന്യൂസിലുടെയാണ് അറിഞ്ഞത്. ഇത്തവണത്തെ അദ്ധ്യായം വായിച്ചപ്പോൾ എൻെറ മനസ്സും 19 വർഷം പിന്നിലുള്ള ആ ഒാർമ്മകളിലേക്ക് അറിയാതെ പോയി..ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണല്ലോ നമ്മൾ പഴയ കാര്യങ്ങൾ ഒാർക്കുന്നത്.. “ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യൻ”എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു.. അതിനു കാരണമായതോ?മറ്റു ചില പിടിവാശികളും…
കല്യാണസൗഗന്ധികം മുതൽ രാക്ഷസരാജാവു വരെ നിരവധി വിജയ ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുകയും ഒരു സഹോദരനെ പോലെ ഞാൻ സ്നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു നടൻ ദിലീപ്. വളരെ ആത്മാർത്ഥതയോടെ ഞാൻ കണ്ടിരുന്ന ആ ബന്ധത്തിൽ ആദ്യമായി ചെറിയൊരു അകൽച്ച ഉണ്ടാകേണ്ടി വന്ന സാഹചര്യമാണ് ഡെന്നീസു ചേട്ടൻ വീണ്ടും ഒാർമ്മയിൽ എത്തിച്ചത്…

പി കെ ആർ പിള്ളച്ചേട്ടൻ ശിർദ്ദിസായി ക്രിയേഷൻസിനു വേണ്ടി നിർമ്മിച്ച ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ എൻെറ കഥയ്ക് തിരക്കഥ തയ്യാറാക്കുന്നത് ഡെന്നീസുചേട്ടൻ ആയിരിക്കുമെന്ന് അഡ്വാൻസ് വാങ്ങുമ്പോഴേ ഞാൻ വാക്കു കൊടുത്തിരുന്നതാണ്.. പിള്ളച്ചേട്ടനും ഡെന്നീസു ചേട്ടനും കൂടി എൻെറ വീട്ടിൽ വന്നാണ് ആ ചിത്രത്തിന് അഡ്വാൻസ് തന്നത്.. ആകാശഗംഗയും,ഇൻഡിപ്പെൻഡൻസും, വാസന്തിയും ലഷ്മിയും,കരുമാടിക്കുട്ടനും, പോലെ സൂപ്പർതാരങ്ങൾ ഒന്നുമില്ലാത്ത എൻെറ ചിത്രങ്ങൾ സൂപ്പർ ഹിറ്റായി മാറിയിരുന്ന ആ സമയത്ത് വമ്പൻ സിനിമകൾ ധാരാളം നിർമ്മിച്ച് സാമ്പത്തികമായി പാടേ തകർന്നു പോയ പി കെ ആർ പിള്ളച്ചേട്ടന് ഒന്നു പിടിച്ചു നിൽക്കാൻ ഒരു സിനിമ ചെയ്യണമെന്നും പറഞ്ഞാണ് എൻെറ അടുത്തു വരുന്നത്.. “രാക്ഷസ രാജാവ്” എന്ന എൻെറ മമ്മൂട്ടിച്ചിത്രത്തിൻെറെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന സമയമായിരുന്നു അത്. അതുകഴിഞ്ഞ് തമിഴ് ചിത്രമായ “കാശി” യുടെയും ഷൂട്ടിംഗ് തുടങ്ങേണ്ടതായിട്ടുണ്ട്., ഇതിനിടയിൽ ഡെന്നീസു ചേട്ടൻെറ നിർബന്ധം ഒന്നു കൊണ്ടു മാത്രമാണ് ആ സിനിമ ചെയ്യാൻ പിള്ളച്ചേട്ടനിൽ നിന്നും ഞാൻ അഡ്വാൻസ് വാങ്ങിയത്. കലൂർ ഡെന്നീസുമായി അതിനു മുൻപ് സിനിമ ഒന്നും ചെയ്തിട്ടില്ലങ്കിലും വളരെ നല്ല സുഹൃത് ബന്ധമായിരുന്നു ഞങ്ങൾ പുലർത്തിയിരുന്നത്..

ഞാനൊരു കഥ ദിലീപിനോടു പറഞ്ഞിട്ടുണ്ടന്നും ദിലീപിനെയും കാവ്യയേയും വച്ച് ആ സിനിമ വേണമെങ്കിൽ പിള്ളച്ചേട്ടനു വേണ്ടി ചെയ്യാമെന്നും ഞാൻ പറഞ്ഞു..പിള്ളച്ചേട്ടനു സന്തോഷമായി.. ദിലീപിനോട് അക്കാര്യം പറയുകയും ദിലീപിന് ഒരു ലക്ഷം രുപ അഡ്വാൻസായി പി കെ ആർ പിള്ള കൊടുക്കുകയുംചെയ്തു. ഇതിനിടയിലാണ്.. ചിത്രത്തിൻെ തിരക്കഥ തയ്യാറാക്കുന്നത് ശ്രീ കലൂർ ഡെന്നീസാണന്ന വാർത്ത ശ്രീ ദിലീപ് അറിയുന്നത്.. ഒരു ദിവസം ദിലീപ് പാലാരിവട്ടത്തുള്ള എൻെറ വീട്ടിൽ നേരിട്ടെത്തുന്നു.. ഭാര്യ മഞ്ജുവും അന്ന് കൂടെ ഉണ്ടായിരുന്നു എന്നാണെൻെറ ഒാർമ്മ.. സംസാരമദ്ധ്യേ ദിലീപ് ഇക്കാരം എടുത്തിട്ടു.. നല്ല കഥയാണന്നും പക്ഷേ തിരക്കഥ കലൂർ ഡെന്നീസെഴുതിയാൽ ശരിയാകില്ലന്നും പറയുന്നു..മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒക്കെ വേണ്ടി ധാരാളം ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച ആളാണന്നും ഞാൻ വാക്കു കൊടുത്തു പോയി എന്നു പറഞ്ഞിട്ടും ദിലീപ് നിർബന്ധം തുടർന്നു.. സത്യത്തിൽ എനിക്ക് ഡെന്നീസു ചേട്ടനോട് ഒരു ദേഷ്യവും ഇല്ല വിനയേട്ടാ.. എന്നാണ് ദിലീപ് പറഞ്ഞത് പക്ഷേ ഡെന്നീസു ചേട്ടൻെറ പങ്കാളിത്വം ഉണ്ടായാൽ ആ സിനിമ ഒാടില്ല എന്ന ഒറ്റ പിടിവാശിയിൽ ദിലീപ് നിന്നു.. അതിനു കാരണമായി ചൂണ്ടിക്കാണിച്ചത് ആ സമയത്തെ അദ്ദേഹം എഴുതിയ ചില സിനിമകളുടെ പരാജയമാണ്.. ചില സിനിമകളുടെ പരാജയം വച്ച് മൊത്തത്തിൽ വിലയിരുത്തരുതെന്നും.. അങ്ങനെയെങ്കിൽ ദിലീപ് അഭിനയിക്കുന്ന വേറെ ചില ചിത്രങ്ങൾ പരാജയപ്പെടുന്നില്ലേ? എന്നും ഞാൻ ചോദിച്ചു.. മാത്രമല്ല.. എൻെറ ഈ സബ്ജക്ട് തിരക്കഥയാക്കുമ്പോൾ ഞാൻ പുർണ്ണമായും കൂടെയുണ്ടാകും എന്നു പറഞ്ഞിട്ടും ദിലീപ് തൻെറ തീരുമാനത്തിൽ നിന്നു മാറുന്നില്ല എന്നു മനസ്സിലാക്കിയ ഞാൻ തെല്ലൊന്നാലോചിച്ച ശേഷം പറഞ്ഞു.. ദിലീപേ.. ഇതെൻെറ സിനിമയാണ്.. ഇതു വിജയിക്കേണ്ടത് ദിലീപിനേക്കാൾ കൂടുതൽ എൻെറ ആവശ്യമാണ്… പക്ഷേ അതിനായി ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടിൽ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല..എന്നു മാത്രമല്ല നിർമ്മാതാവു കഴിഞ്ഞാൽ സിനിമയുടെ ക്യാപ്റ്റൻ സംവിധായകനാണന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ..

തിരക്കഥാകൃത്തിനെയും, ക്യാമറാ മാനെയും, നായികയെയും ഒക്കെ തീരുമാനിക്കുന്നത് സംവിധായകൻെറ ചുമതലയാണ്. അല്ലാതെ നടൻെറ അല്ല..അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം.. ഏതായാലും ഡെന്നിസു ചേട്ടനെ മാറ്റുക എന്ന ദിലീപിൻെറ ആവശ്യം ഈ സിനിമയിൽ നടക്കില്ല. പിന്നെ ഒരു പോംവഴിയേ ഉള്ളു. വളരെ വിഷമത്തോടെ ആണങ്കിലും പറയട്ടേ.. തൽക്കാലം ദിലീപ് ഈ സിനിമയിൽ നിന്നു മാറുക..

നമുക്ക് അടുത്ത സിനിമ ചെയ്യാം.. ദിലീപ് പൊട്ടിച്ചിരിച്ചു.. പിന്നെ വിനയേട്ടൻ ആരെ വച്ചു ചെയ്യും… ദിലീപിൻെറ ആ ചോദ്യം പ്രസക്തമായിരുന്നു.. കാരണം ഹ്യൂമറും സെൻറിമെൻസും നിറഞ്ഞ ആ ഊമയുടെ വേഷത്തിന് ദിലീപ് കഴിഞ്ഞേ അന്നാരുമുണ്ടായിരുന്നൊള്ളു.. മാത്രമല്ല പഞ്ചാബി ഹൗസും, ഈ പറക്കും തളികയും, ഇഷ്ടവും ഒക്കെ തകർത്തോടിയ സമയം.. പക്ഷേ ഒരു ഫിലിം മേക്കറുടെ വ്യക്തിത്വം ബലികഴിച്ചു കൊണ്ട് താരത്തിൻെറ ആജ്ഞാനുവർത്തി ആകുന്നതിലും നല്ലത് സിനിമ ചെയ്യാതിരിക്കുന്നതല്ലേ എന്നു ഞാൻ ചിന്തിച്ചു… പിള്ളച്ചേട്ടനോട് ദിലീപിനു കൊടുത്ത അഡ്വാൻസ് തുക തിരിച്ചു വാങ്ങിക്കോളാൻ പറഞ്ഞു…അദ്ദേഹം ആ തുക തിരിച്ചു വാങ്ങി.. അതിൻെറ തൊട്ടടുത്ത ദിവസം എ സി വി യിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യനെ കാണുന്നു..( അന്ന് അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്ന എൻെറ മകൻ വിഷ്ണുവാണ് അതിനു കാരണമായത്) എൻെറ കഥാപാത്രമായി ഇയാളെ മാറ്റിയാലോ എന്നു ചിന്തിക്കുന്നു..

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജൻ ഫിലിപ്പിനെ വിട്ട് തൃപ്പൂണിത്തുറയിൽ നിന്നും അയാളെ വിളിപ്പിക്കുന്നു.. അങ്ങനെ ജയസൂര്യ എൻെറ മുന്നിലെത്തുന്നു…

ആ സമയം ജയനെ പോലെ ധാരാളം പേർ പുതുമുഖത്തെ തേടുന്നു എന്ന വിവരം അറിഞ്ഞ് എത്തിയെങ്കിലും ജയസൂര്യയെ തിരഞ്ഞെടുക്കുവാനാണ് ഞാൻ തയ്യാറായത്… ഞാൻ പറഞ്ഞ പോലെ ഒരു സീൻ എന്നെ അയാൾ അഭിനയിച്ചു കാണിച്ചു എന്നതിലുപരി അന്ന് കോട്ടയം നസീറിൻെറ ട്രൂപിൽ മിമിക്രി ചെയ്തിരുന്ന ജയൻെറ സാമൂഹ്യ പശ്ചാത്തലവും എന്നെ സംബന്ധിച്ച് ആ സെലക്ഷനിൽ ഒരു ഘടകം തന്നെ ആയിരുന്നു.. അവസരങ്ങൾ ചോദിച്ച് അലയുന്ന തനിക്ക് സിനിമയിൽ നല്ല ഒരു ഇൻട്രൊഡക്ഷൻ കിട്ടിയാൽ മിമിക്രിയിൽ കൂടുതൽ പ്രതിഫലം ലഭിക്കും എന്നു പറഞ്ഞ ജയൻെറ മുന്നിലേക്ക് അന്ന് മലയാളത്തിൻെറ പ്രിയങ്കരി ആയ നായിക കാവ്യാ മാധവൻെറ നായകപദവി ഞാൻ സമ്മാനിക്കുകയായിരുന്നു..

ആ ചിത്രത്തിൻെറ വിജയവും അതിനു ശേഷം ജയസൂര്യ കാണിച്ച അർപ്പണ ബോധവും പരിശ്രമവും ഒക്കെ ജയനെ വലിയ നിലയിൽ എത്തിച്ചിരിക്കാം…

പക്ഷേ അതിലും വലുതായി എൻെറ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്… തങ്ങളുടെ മകൻ സിനിമയിലെ നായകനാവുമോ എന്ന അടങ്ങാത്ത ആകാംഷയോടും അതിലേറെ പ്രാർത്ഥനയോടും കൂടി നിറകണ്ണുകളോടെ എന്നേ വന്നുകണ്ട് ചോദിച്ച ജയസുര്യയുടെ സ്നേഹ നിധികളായ മാതാപിതാക്കളുടെ മുഖമാണ്… അവരുടെ പ്രാർത്ഥനയുടെ കൂടെ ഫലമാണ് ജയസൂര്യ എന്നനടൻെറ ഇന്നത്തെ ഉന്നതി എന്നു വിശ്വസിക്കുന്നവനാണ് ഞാൻ..

ജയസുര്യ തന്നെ ആയിരിക്കും ആ ചിത്രത്തിലെ നായകൻ എന്നറിഞ്ഞ നിമിഷത്തിലെ ആ മാതാപിതാക്കളുടെ ആനന്ദക്കണ്ണീരും ഞാൻ കണ്ടതാണ്…

നമ്മൾ ഉയർച്ചയിൽ എത്തുമ്പോഴൊക്കെ അതെല്ലാം നമ്മുടെ മാത്രം എന്തോ അസാമാന്യ കഴിവു കൊണ്ടാണന്നു വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും.. ആ വിജയത്തിൻെറ ഒക്കെ പിന്നിൽ നമ്മൾ രക്ഷപെടണമേ എന്ന് ആത്മാർത്ഥമായി ചിന്തിച്ച ചിലരുടെ പ്രാർത്ഥനയും പരിശ്രമവും കൂടി ഉണ്ടായിരുന്നു എന്നോർക്കണം..അവരുടെ പ്രാർത്ഥനയുടെ ഫലത്തെ നമുക്ക് ഭാഗ്യമെന്നോ? യോഗമെന്നോ, ഗുരുത്വമെന്നോ ഒക്കെ വിളിക്കാം..

അതില്ലായിരുന്നു എങ്കിൽ നമ്മളേക്കാളേറെ കഴിവും സർഗ്ഗശേഷിയും ഉള്ള പലരും പടിക്കു പുറത്തു നിൽക്കുമ്പോൾ

തനിക്ക് ഈ സോപാനത്തിൽ കയറി ഇരിക്കാൻ കഴിയില്ലായിരുന്നു എന്നു ചിന്തിക്കുന്ന കലാ കാരനും മനുഷ്യനും ഒക്കെ ആയി നമ്മൾ മാറണം.. നന്ദിയും സ്നേഹവും ഒക്കെ മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞാൽ അതൊരു പ്രത്യേക സുഖമാണ്… അതിനു വേണ്ടി ചില തോൽവികൾ ഏൽകേണ്ടി വന്നാലും.. അതിലൊരു നൻമയുണ്ട്…വലിയ നൻമമരമൊന്നും ആകാൻ കഴിഞ്ഞില്ലങ്കിലും.. തികഞ്ഞ സ്വാർത്ഥരാകാതിരിക്കാൻ ശ്രമിക്കുക

കലൂർ ഡെന്നിസു ചേട്ടൻെറ വാക്കുകൾ വായിച്ച് ഇത്രയുമൊക്കെ ഒാർത്തു പോയി… ക്ഷമിക്കുക

യുവനടനും അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനുമായ ഉണ്ണി രാജന്‍ പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ ഉണ്ണിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടയിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള പ്രിയങ്കയുടെ ഫോണ്‍ രേഖകള്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഉണ്ണിയുടെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസം മുമ്പാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനില്‍ ജെ പ്രിയങ്കയെ(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്.

ഉത്തർപ്രദേശിൽ മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിന്റെ കാലിലും കയ്യിലും പൊലീസ് ആണി തറച്ചു കയറ്റിയെന്ന് ആരോപിച്ച് യുവാവിന്റെ അമ്മ പരാതി നൽകി. 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയത്. ബറേലിയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.

മാസ്ക് ധരിക്കാത്തിനെ തുടർന്ന് വീടിനു പുറത്തുള്ള റോഡ് വക്കിൽ ഇരിക്കുകയായിരുന്ന മകനെ പൊലീസുകാർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താൻ അവിടെ അന്വേഷിച്ചെത്തിയപ്പോൾ മകൻ സ്ഥലത്തില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു.

പൊലീസുകാർക്കെതിരെ പരാതി നൽകിയാൽ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവ് ആണ് ഇയാൾ. അതിൽ നിന്ന് തടിയൂരാൻ പൊലീസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എസ്.എസ്.പി രോഹിത് സാജ്‍വാൻ വ്യക്തമാക്കി എന്നാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved