Latest News

മൂന്നുമാസത്തെ വിസിറ്റിങ് വിസയിലെത്തി തെരുവിൽ കച്ചവടം ചെയ്തും തെണ്ടിയും ല്ക്ഷങ്ങൾ സമ്പാദിക്കുന്നവർ യു.എ.ഇയിലുണ്ടെന്ന് ദുബായ് പൊലീസ് .ഭിക്ഷാടനം പോലെ തെരുവു കച്ചവടവും ദുബായിൽ വിലക്കിയിട്ടുണ്ടെന്ന് ദുബായ് പൊലീസിന്റെ കുറ്റാന്വേഷണവിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.

തെരുവു കച്ചവടക്കാരിലേറെയും അനധികൃതമായി ദുബായിൽ തങ്ങുന്നവരാണ്. നഗരത്തിന്റെ അപരിഷ്‌കൃതമായ മുഖമായി ഇവർ മാറുകയാണ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്താൽ കണ്ടെത്തുകയും പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു.

ഭിക്ഷാടനത്തിന്റെ മറ്റൊരു രൂപമാണ് തെരുവ് കച്ചവടമെന്നും അദ്ദേഹം പറയുന്നു. കാലപ്പഴക്കം ചെന്നവയോ നിലവാരമില്ലാത്തവയോ ആയ സാധനങ്ങളാണ് ഇവർ വിൽക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാമ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ൽ യു.എ.ഇയിൽ അനധികൃതമായി തങ്ങിയിരുന്ന 34,881 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുമുമ്പത്തെവർഷം അറസ്റ്റിലായവരുടെ എണ്ണം 49,205 ആയിരുന്നു. 2017-ൽ അറസ്റ്റിലായവരിൽ 2355 പേർ തെരുവ് കച്ചവടക്കാരും 1840 പേർ ഭിക്ഷയാചിക്കുന്നവരുമായിരുന്നു. 2016-ൽ അറസ്റ്റിലായ ഒരു ഭിക്ഷക്കാരൻ മാസം 50 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദ സഞ്ചാരിയെന്ന നിലയിൽ മൂ്ന്നുമാസത്തെ ടൂറിസ്റ്റ് വിസയിലെത്തിയാണ് ഇയാൾ ഭിക്ഷയാചിച്ചിരുന്നത്.

ഒരു ഭിക്ഷക്കാരൻ ദിവസം ശരാശരി ഒന്നരലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ദുബായ് പൊലീസിന്റെ കണക്ക്. മണിക്കൂറിൽ 25,000 രൂപയോളം. വെള്ളിയാഴ്ചകളിലാണ് ഇവർക്ക് കൂടുതൽ പണം കിട്ടുന്നത്. പള്ളികൾക്ക് മുന്നിൽ ഭിക്ഷയാചിക്കുന്നവർക്ക് വാരിക്കോരിയാണ് പണം കൊടുക്കുന്നതെന്നും പൊലീസ് പറയുന്നു. ജോലിക്കുള്ള വിസയിൽ എത്തിയവർ പോലും വെള്ളിയാഴ്ചകളിൽ ഭിക്ഷാടനം നടത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

നന്മവൃക്ഷത്തിന്റെ വേരുകൾ

കൊട്ടാരം കോശി വരുന്നതുകണ്ട് രഘുനാഥൻ അമ്പരന്നു. അയാൾ വരുന്നതിന്റെ ഉദ്ദേശം അന്വേഷണത്തെപ്പറ്റി അറിയാൻ തന്നെയാണ്. എന്താണ് തനിക്കതിനെക്കുറിച്ച് പറയാനുള്ളത്? ഉത്തരം കണ്ടെത്താൻ കഴിയാതെ വന്നാൽ അയാൾ ചോദിക്കുക ഒന്നു മാത്രമാണ്. നിങ്ങൾ കുറ്റവാളികളുടെ രക്ഷകരാണോ എന്നാണ്. പാവങ്ങളുടെ നികുതി പണം ശമ്പളം തരുന്നത് കുറ്റവാളികളെ രക്ഷിക്കാനാണോ എന്ന്. മനസ്സിൽ ആശയകുഴപ്പമേറി, അതിന്റെയുള്ളിൽ ധാരാളം നിഗൂഢതകൾ ഉള്ളതായിട്ടറിയാം. അവരെ എതിർത്ത് മുന്നോട്ടുപോയാൽ തൊപ്പി തലയിൽ കാണില്ല. പലജനപ്രതിനിധികളും നിയമങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന സാഹചര്യത്തിലാണ് കൊട്ടാരം കോശിയുടെ കോടതിയിലെ പ്രകടനങ്ങൾ. കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക് വരുന്നത് ആദ്യമായാണ്. അകത്തിരുന്ന പോലീസുകാരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. കോശി അകത്തേക്കു വന്നു.
രഘുനാഥനെ നോക്കി.
“”മിസ്റ്റർ രഘുനാഥൻ ഞാൻ ഇപ്പോൾ വന്നത് നിഷയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ കണ്ടിട്ടാണ്. അദ്ദേഹത്തോടും പറഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എന്തെങ്കിലും തിരിമറി നടത്തിയാൽ മറ്റ് ഉന്നത ഡോക്ടർമാരെ ഞാനിവിടെ കൊണ്ടുവരുമെന്നാണ്. നല്ല ഡോക്ടേഴ്സ് ഒരിക്കലും കടമ മറന്ന് ഒന്നും ചെയ്യില്ല”
കൊട്ടാരം കോശി രഘുനാഥനെ സൂക്ഷിച്ചുനോക്കി. കണ്ണുകളും മുഖഭാവവും മാനസിക സമ്മർദ്ദത്തിലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. നിമിഷനേരം ആ മുഖത്തേക്കു നോക്കിയിട്ടു പറഞ്ഞു. “”ഇതൊന്നും പോലീസിന്റെ മാത്രം കാര്യക്ഷമത ഇല്ലായ്മ എന്നൊന്നും ഞാൻ പറയില്ല. പ്രധാനമന്ത്രി മുതൽ താഴേയ്ക്ക് അഴിമതി ഒരു പകർച്ചവ്യാധിയായി മാറിയിരിക്കുന്ന രാജ്യത്ത് നീതിയും സത്യവും നിക്ഷേധിക്കപ്പെടുക സ്വാഭാവികമാണ്. ഇന്നത്തെ ഇവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. ഇൗ കേസിൽ ഒരു കള്ളത്തരത്തിനും താങ്കൾ കൂട്ടുനില്ക്കരുത്. ഇതിന്റെ പിന്നിൽ ഞാനാണുള്ളത്. ”
അതിനിടയിൽ രഘുനാഥിന്റെ ഫോൺ ശബ്ദിച്ചു.
“”സാറെ ഞാൻ വിളിക്കാം. എന്റെ അടുക്കൽ കൊട്ടാരം കോശിസാർ ഉണ്ട്. നിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരല്പം തിരക്കിലാണ്. ശരി സാർ” എല്ലാം നിശ്ശബ്ദം കേട്ടിരുന്ന രഘുനാഥൻ പറഞ്ഞു
“”എന്നെപ്പോലുള്ളവരുടെ അവസ്ഥ സാറിനറിയാമല്ലോ. ഭരണത്തിലുള്ള കക്ഷിയാണ് പ്രതിയെങ്കിൽ കേസ് വളച്ചൊടിക്കാൻ പറയും.”
കൊട്ടാരം കോശി അതിന് മറുപടി പറഞ്ഞത് “”എന്റെ കേസുകളിൽ ബാഹ്യശക്തികളോ മന്ത്രിമാരോ ഇടപെടുന്നത് ഞാൻ അനുവദിക്കില്ല. അതൊക്കെ നിങ്ങളെപ്പോലുള്ളവർ ചെയ്താൽ മതി. കഴിഞ്ഞ പതിനെട്ടിന് രണ്ടു യുവാക്കൾ അവളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി തന്നിരുന്നുവല്ലോ. അതിൽ നിങ്ങൾ എന്തു നടപടി എടുത്തു.? ഉം… പറയു. കേൾക്കട്ടെ.
അവർ തന്നെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നത്. അതിനുള്ള ദൃക്സാക്ഷിയും എന്റടുത്തുണ്ട്. അവരെയെല്ലാം കോടതിയിൽ ഞാൻ ഹാജരാക്കും. ആലോചിക്കുക. മേലുദ്യോഗസ്ഥർ എല്ലാം ഇതിലെ പ്രതികളാണ്. ഇവരുമായുള്ള ഫോട്ടോകൾ, ഫോൺ സംഭാഷണങ്ങൾ എല്ലാം തന്നെ ഞാൻ ചോർത്തിക്കഴിഞ്ഞു. നിങ്ങൾ ഏത് ദിശയിൽ ഇൗ കേസ് അട്ടിമറിക്കാൻ ശ്രമിച്ചോ അതേ ദിശയിൽ തന്നെ നിങ്ങൾ ഒാരോരുത്തരെ ഞാൻ അട്ടിമറിച്ചിരിക്കുന്നു. നിയമത്തിനൊപ്പം നടന്നിട്ട് അതിന്റെ കഴുത്ത് അറക്കരുത്. ഇൗ കാര്യങ്ങൾ താങ്കളെ നേരിൽ കണ്ട് ഒന്ന് പറയാൻ വേണ്ടിയാണ് ഞാനിവിടെ വന്നത്. ജോലിത്തിരക്കുണ്ടല്ലോ. ഇറങ്ങുന്നു. എഫ്.എെ.ആറിന്റെ കോപ്പിതരൂ.”
എഫ്എെആറിന്റെ കോപ്പി വാങ്ങിയിട്ട് മിന്നലുപോലെ കൊട്ടാരം കോശി പുറത്തേക്കു നടന്നു. രഘുനാഥൻ നിമിഷങ്ങൾ വിറങ്ങലിച്ചിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്. ഇൗ ജോലി ലഭിച്ചതിന് ശേഷമാണ് ജീവിതമൊന്ന് പച്ച പിടിച്ചു വന്നത്. സാമ്പത്തിക വകുപ്പ് കണ്ടെത്താതിരിക്കാൻ ബിനാമി പേരുകളിലാണ് കൈക്കൂലി കാശ് നിക്ഷേപിച്ചിരിക്കുന്നത്. കോശിയുമായി ഏറ്റുമുട്ടുന്നത് സൂക്ഷിക്കണം. ഉള്ള മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ഫോൺവിളി പോലും ആപത്താണ്. ആരെങ്കിലും വിളിച്ചാലും ഫോൺ എടുക്കില്ല. രഘുനാഥൻ നന്നേ തളർന്നിരുന്നു.
ഇൗ കസേരയിലിരുന്ന് പല കേസുകളും അട്ടിമറിച്ചിട്ടുണ്ട്. കൊട്ടാരം കോശിയുടെ കയ്യിൽ പെട്ടാൽ പഴയ പല കേസുകളും കോടതിമുറിക്കുള്ളിൽ പൊടി തട്ടി ഉണരും. കോശിയുടെ ശരീരഭാഷ കോടതിമുറിയിൽ ഇതുപോലെ ആകില്ല. ആരും വിയർക്കും. ഇപ്പോൾത്തന്നെ നല്ല ഉഷ്ണം. മുകളിലേക്ക് നോക്കി . ഫാൻ കാര്യമായിത്തന്നെ കറങ്ങുന്നുണ്ട്. ഇനിയും ഇൗ കേസിനെ ദുർബലപ്പെടുത്താനാകില്ല. കൊലപാതകികളെ അകത്താക്കാതെ നിവൃത്തിയില്ല. ആദ്യദിവസങ്ങളിൽ മാധ്യമങ്ങളിൽ ചെറിയ വാർത്തകളായിരുന്നു. കോശി കേസ് ഏറ്റെടുത്ത സ്ഥിതിക്ക് ഇനി കളി മാറും. പത്രങ്ങളും ചാനലുകളും എല്ലാം ഇൗ കേസിന്റെ പിന്നാലെയായിരിക്കും. കുറ്റകൃത്യത്തിന് കൂട്ടുനില്ക്കേണ്ടിയിരുന്നില്ല.
വീട്ടിലെത്തി കോശി ആഭ്യന്തരമന്ത്രിക്ക് കമ്പ്യൂട്ടറിലൂടെ ഒരു മെയിൽ അയച്ചു. “”താങ്കളുടെ ആഭ്യന്തര വകുപ്പിന് തന്നെ അപമാനമായി പോലീസിന്റെ ഭാഗത്തുനിന്ന് പലതും സംഭവിക്കുന്നു. പോലീസുകാർ കുറ്റവാളികളെ സംരക്ഷിക്കുന്നു.പോലീസ് സ്റ്റേഷൻ ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്. എന്റെ പ്രദേശത്ത് ഒരു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഒരു മന്ത്രിപുത്രനെന്ന് പരസ്യമായ രഹസ്യമാണ്.
ഇവരുടെമേൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമത്തെ കാറ്റിൽ പറത്തുന്ന ഇൗ വ്യവസ്ഥിതിക്ക് മാറ്റം വരുത്തണം. സ്ത്രീപുരുഷസമത്വം ഇവിടെ നിഷ്കരുണം ചവുട്ടി മെതിക്കപ്പെടുന്നു. സ്ത്രീകൾക്ക് സംരക്ഷണവും സ്വാതന്ത്യവും ഉറപ്പു വരുത്തുന്നില്ല. കപടസദാചാരസംസ്കാരത്തിൽ പുരുഷന്മാരെ വളർത്താതെ ലൈംഗികവിഷയങ്ങളിൽ സ്കൂൾതലം മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണം. നിഷയുടെ ഗതി ഇനി ഒരു പെൺകുട്ടിക്കുമുണ്ടാകരുത്.”
ആ കത്ത് വായിച്ച ആഭ്യാന്തരമന്ത്രി നിമിഷങ്ങൾ നിശ്ചലനായിരുന്നു.

ഇന്ത്യയിലെ കിരാത പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ പട്ടികയ്ക്കും എതിരെ യു കെ ഇന്ത്യൻ പ്രവാസികൾ സംഘടിപ്പിച്ച പ്രതിഷേധം വമ്പിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. ഡിസംബർ 29 ന് നോട്ടിങ് ഹാമിലെ ഓൾഡ് മാർക്കറ്റ് സ്ക്വയറിലെ ബ്രിയൻ ക്ലൂ സ്റ്റാ ച് യു വേദിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, കുട്ടികൾ ഉൾപ്പെടുന്ന നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ഇന്ത്യൻ മുസ്ലിങ്ങളുടെ വംശ ഹത്യക്ക് അടിത്തറ പാകുന്ന ഫാസിസ്റ്റ് അജണ്ടക്കെതിരിൽ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രവാസികൾ സി.എ.എ, എൻ.ആർ. സി ക്കെത്തിരിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

‘നാനാത്വത്തിൽ ഏകത്വം ‘ എന്നുള്ള തത്വത്തെ മുൻ നിർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം നിലവിലെ ഇന്ത്യയുടെ അവസ്ഥ വരച്ചു കാട്ടി. അയൽ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന വ്യാജേന രാജ്യത്തെ മുസ്ലിങ്ങളെ അന്യവൽകരിക്കുന്ന ബി. ജെ. പി യുടെ ഫാസിസ്റ്റ് അജണ്ട യെ പറ്റിയുള്ള ലഘു ലേഖകളും വിതരണം ചെയ്തു.

യൂറോപ്യൻ യൂണിയന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് മുന്നിൽ ഇന്ത്യ അനുഭാവപൂര്‍വ്വം നിലപാടെടുക്കുന്നു. യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള മദ്യത്തിനും കാറുകൾക്കും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് നീക്കം. ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനോട് ഇന്ത്യ അടുക്കുന്നത്.

മദ്യം, കാര്‍ തുടങ്ങി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളോട് ദീര്‍ഘകാലമായി ഇന്ത്യ മുഖംതിരിച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മൻ ചാൻസലര്‍ ഏയ്ഞ്ചെല മെര്‍ക്കലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഈ കരാറിലേക്ക് വീണ്ടും ഇന്ത്യ തിരിച്ചെത്തിയത്. പിന്നീട് വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയൽ ഇത് സംബന്ധിച്ച് ഏയ്ഞ്ചെല മെര്‍ക്കലുമായി വിശദമായ ചര്‍ച്ച നടത്തി. യൂറോപ്യൻ യൂണിയന്റെ ട്രേഡ് കമ്മിഷണര്‍ ഫിൽ ഹോഗനോടും ഇദ്ദേഹം സംസാരിച്ചിരുന്നു.

യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ കാര്യത്തിലും കേന്ദ്രത്തിന്റെ നിഗമനം സമാനമാണ്.

ഉഭയകക്ഷി വ്യാപാര കരാര്‍ യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഒപ്പുവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നേരത്തെ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറാമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതോടെയാണ് യൂറോപ്പുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടനുമായും വ്യാപാര കരാര്‍ ഒപ്പുവയ്ക്കും. ടെക്സ്റ്റൈൽ, ഫാം പ്രൊഡക്ട്സ് എന്നിവയ്ക്കായാവും കരാറെന്നാണ് വിലയിരുത്തൽ.

ലണ്ടൻ ∙ സ്വന്തമായി വിമാനം പോലും ലഭിക്കുമെന്നിരിക്കെ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇക്കണോമി ക്ലാസിൽ, പിന്നിലെ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതു പലർക്കും സങ്കല്‍പിക്കാന്‍ പോലുമാകില്ല. പക്ഷേ ബ്രിട്ടിഷ് എയർവേസിൽ കഴിഞ്ഞ ദിവസം അത്തരത്തിൽ യാത്ര ചെയ്ത വ്യക്തിയെക്കണ്ട് യാത്രക്കാർ ആദ്യമൊന്നമ്പരന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസനും പെൺസുഹൃത്ത് കേരി സൈമണ്ട്സുമായിരുന്നു അത്. കരീബിയൻ ദ്വീപുകളിൽ പുതുവർഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും.

കരീബിയൻ ദ്വീപുരാഷ്ട്രമായ സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ലണ്ടനിൽ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാൾ പകർത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചർച്ചകൾക്കിടയാക്കിയത്. വിൻഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കേരിയുമാണു ചിത്രത്തിൽ. യാത്രയ്ക്കിടെ ഉയർന്ന ക്ലാസിലേക്ക് സീറ്റ് അപ്ഗ്രേഡ് ചെയ്യാനുമാകില്ല. സീറ്റുമാറ്റത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങൾ നിലവിലുള്ളതിനാൽ അത്തരമൊരു ‘സഹായവും’ ഫ്ലൈറ്റ് ജീവനക്കാർക്കു നൽകാനാകില്ലെന്നതാണു സത്യം.

കാര്യമായ സുരക്ഷാപ്പടയും ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയർവേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാൽ ബ്രിട്ടന്റെ റോയൽ എയർഫോഴ്സിന്റെ സ്വകാര്യ വിമാനത്തിൽ പോവുകയായിരുന്നെങ്കിൽ ഒരാൾക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ടും (ഏകദേശം 93.44 ലക്ഷം രൂപ). കന്നുകാലി ക്ലാസ് എന്നു വിളിപ്പേരുള്ള ഇക്കണോമി ക്ലാസിൽ യാത്ര ചെയ്തതോടെ പ്രധാനമന്ത്രിയിലൂടെ മാത്രം ടിക്കറ്റ് നിരക്കിൽ ലാഭിച്ചത് 91 ലക്ഷത്തിലേറെ രൂപ!

കേരി സൈമണ്ട്സും പ്രധാനമന്ത്രിയുടെ ഭാര്യാപദത്തിന്റെ ആഡംബരങ്ങളിൽ അഭിരമിച്ചിട്ടില്ല. അടുത്തിടെ ഒരു സുപ്രധാന ചടങ്ങിലേക്കു ഡിസൈനർ വസ്ത്രങ്ങൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്തു വരികയായിരുന്നുവെന്ന് കേരി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, ഇപ്പോഴും തൊഴിലെന്ന നിലയ്ക്ക് ‘ഓഷ്യാന’ എന്ന പരിസ്ഥിതി ക്യാംപെയ്ൻ ഗ്രൂപ്പിന്റെ ഉപദേശകയായും ഈ മുപ്പത്തിയൊന്നുകാരി തുടരുകയാണ്. സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ ആഡംബര വില്ലകളിലൊന്നിലേക്കാണു പുതുവർഷാഘോഷത്തിനായി ബോറിസ് എത്തിയിരിക്കുന്നത്.

യാത്രയ്ക്കിടെ സെന്റ് ലൂഷ്യ പ്രധാനമന്ത്രി അലൻ ഷസ്റ്റനെയും ഒപ്പമുണ്ടായിരുന്നു. ക്രിസ്മസിന്റെ പിറ്റേന്ന് സെന്റ് ലൂഷ്യയിലിറങ്ങിയ ബോറിസ് ഷസ്റ്റനെയ്ക്കും വിമാനത്തിലെ ജീവനക്കാർക്കുമൊപ്പം ഫോട്ടോയും എടുത്തു. ബ്രിട്ടനിൽ നിന്ന് സെന്റ് ലൂഷ്യയ്ക്കു ലഭിക്കുന്ന സഹായങ്ങളിൽ ഷസ്റ്റനെ നന്ദി രേഖപ്പെടുത്തി. സെന്റ് ലൂഷ്യയിൽ നിന്നാണു ബോറിസും സംഘവും സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലേക്കു പോയത്. ബ്രിട്ടിഷ് രാജകുടുംബം ഉൾപ്പെടെ അവധിക്കാലം ചെലവഴിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണു മസ്റ്റീക്ക്.

 

ഇവിടെ ഒരാഴ്ചയ്ക്ക് 20,000 പൗണ്ട് (ഏകദേശം 18.69 ലക്ഷം രൂപ) ചെലവു വരുന്ന വില്ലയിലാണു ബോറിസിന്റെ പുതുവർഷാഘോഷം. ആറു കിടപ്പുമുറികളുള്ള വില്ല കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ മനോഹരമായ കാഴ്ച ചുറ്റിലും ദൃശ്യമാകുന്നുവെന്നതാണു പ്രത്യേകത. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിമാർ ചെലവു കുറഞ്ഞ അവധിക്കാല യാത്രാപാക്കേജുകളാണു പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്, അതും ഇംഗ്ലണ്ടിൽ തന്നെയുള്ളവ. തെരേസ മേയുടെ പ്രിയപ്പെട്ട സ്ഥലം വെയ്‌ൽസാണ്. ഡേവിഡ് കാമറൂണിന്റേത് ഇംഗ്ലണ്ടിലെതന്നെ കോൺവോളും.

മുംബൈ ∙ അവസരങ്ങളുടെ അസാധ്യകലയാണു രാഷ്ട്രീയമെന്നു തെളിയിച്ച് എൻസിപി നേതാവ് അജിത് പവാർ ‘വീണ്ടും’ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. ഏതാനും ആഴ്ചകൾക്കു മുൻപ് വിമതപ്രവർത്തനം നടത്തി ബിജെപിയുടെ ദേവേന്ദ്ര ഫ്ഡ്നാവിസിന് ഒപ്പവും അജിത് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ശിവസേന– എൻസിപി– കോൺഗ്രസ് സർക്കാരിന്റെ  മന്ത്രിസഭാ വികസനത്തിലാണ് അജിത്തിന് രണ്ടാം നറുക്കു വീണത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെ ഉൾപ്പെടെ 36 പേരാണ് ഇന്നു മന്ത്രിമാരായത്.

അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമെന്നു നേരത്തെതന്നെ റിപ്പോർട്ടുണ്ടായിരുന്നു. അജിത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണ് എൻസിപി ശിവസേനയ്ക്കു മേൽ സമ്മർദം ചെലുത്തിയിരുന്നത്. ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറും നടത്തിയ ചർച്ചയിലാണ് അജിത്തിന്റെ ഉൾപ്പെടെയുള്ളവരുടെ ചുമതല സംബന്ധിച്ചു ധാരണയായത്. എൻസിപിയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം ചേർന്ന അജിത്, ബിജെപി നേതാവ് ദേവേന്ദ്ര ഫ‍ഡ്നാവിസിനൊപ്പം നവംബർ 23നു രാവിലെയാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പരസ്യവോട്ടിലൂടെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു ശേഷം അജിത്തും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മണിക്കൂറുകൾക്കകം രാജിവച്ചു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു എൻസിപി നീക്കി. എന്നാൽ ഉദ്ധവ് താക്കറെ സർക്കാർ അധികാരമേറ്റതിനു പിന്നാലെ അജിത് എൻസിപി പാളയത്തിലേക്കു തിരിച്ചുവന്നു. ‌ശരദ് പവാർ കഴിഞ്ഞാൽ എൻസിപിയിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത്. പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണവും അജിത്തിനാണ്.

ആദ്യം ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ, 70,000 കോടി രൂപയുടെ ജലസേചന അഴിമതിക്കേസുകളിൽ അജിത്തിന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ക്ലീൻ ചിറ്റ് നൽകിയിരുന്നു. അഴിമതി ആരോപിക്കപ്പെട്ട നാളുകളിൽ മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് ക്രിമിനൽ കുറ്റം ചെയ്തതിനു തെളിവില്ലെന്നാണ് എസിബി വ്യക്തമാക്കിയത്. നവംബർ 23നു രാവിലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് 26നു വൈകിട്ടാണ് രാജിവച്ചത്. 25നാണ് അജിത് പവാര്‍ കൂടി ഉള്‍പ്പെട്ട ജലസേചന അഴിമതി കേസുകളില്‍ ഒമ്പതെണ്ണം അവസാനിപ്പിച്ചതായി എസിബി അറിയിച്ചത്.

നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. മരണകാരണം കരള്‍രോഗമാണെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍രോഗമുള്ളതിനാല്‍ മദ്യത്തിന്‍റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പിരശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്.

എറണാകുളം സിബിഐ കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സിബിഐ ഏഴു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കലാഭവൻ മണിയുടെ പാടിയിലെ പാർട്ടിയിൽ പങ്കെടുത്തവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനാ റിപ്പോർട്ടിൽ ദുരൂഹതയില്ലെന്നും സിബിഐ പറഞ്ഞു.

കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയാൻ തുടങ്ങുന്നതായി സൂചന. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം കണ്ടാൽ മുഖ്യമന്ത്രിസ്ഥാനം കൈപ്പിടിയിൽ ഒതുക്കാനുള്ള തയ്യാറെടുപ്പാണ് ഈ മാറിമറിയലിന് പിന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കരുക്കൾ നീക്കി തുടങ്ങുന്നത്. ഇവർ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യത്തിന്റെ പ്രതിഫലനമാണ് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള നിലപാടിലും കണ്ടതെന്നാണ് കരുതപ്പെടുന്നത്.

മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാൻ തുടങ്ങുന്നു എന്ന സൂചനകൾ ലഭിച്ചതോടെയാണ് എ ഗ്രൂപ്പിൽ മാറ്റങ്ങൾക്ക് തുടക്കമായത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാനും, ടി.എൻ പ്രതാപനും മുല്ലപ്പളി പക്ഷത്തേക്ക് ചുവടുമാറ്റം നടത്താൻ ഒരുങ്ങുകയാണെന്നും സൂചനകളുണ്ട്. പാർട്ടിയിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്നാണ് വിവരം.മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിക്കൊണ്ട് കോൺഗ്രസിന്റെ കേരള ഘടകത്തിൽ ശക്തമായ അടിത്തറ സൃഷ്ടിക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമം.

അതേസമയം കോൺഗ്രസ് താത്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ചകൾ നടത്തിയാണ് രമേശ് ചെന്നിത്തല നീക്കങ്ങൾ നടത്തുന്നത്. മുല്ലപ്പള്ളിയുടെ ചുവടുവയ്പ്പുകളെ ഉമ്മൻ ചാണ്ടിയും ജാഗ്രതയോടെയാണ്‌ വീക്ഷിക്കുന്നത്. ഭരണപക്ഷവുമായി ചേർന്ന് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം സമരം ചെയ്തതിനെ എതിർത്ത മുല്ലപ്പള്ളിയുടെ നിലപാടിനെ ഉമ്മൻ ചാണ്ടി തള്ളിയത് ഈ കാരണം കൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പാർട്ടിയിലെ ജനപ്രതിനിധികൾ തന്നെ പാർട്ടി ഭാരവാഹികളായി തുടരുന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി നേതൃസ്ഥാനങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഇത് ഗ്രൂപ്പ് പോരിന് വഴിവക്കുമെന്ന് കണ്ട് കോൺഗ്രസ് നേതൃത്വം മടിച്ചു നിൽക്കുകയാണ്. ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടും ടി.എം. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവർ ഇപ്പോഴും പാർട്ടി ഭാരവാഹികളാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും ടി.ജെ. വിനോദും എറണാകുളം ഡി.സി.സി. അദ്ധ്യക്ഷ സ്‌ഥാനത്തുണ്ട്.

പൊലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ ഗിരിതയുടെ മുഖത്ത് കുറ്റബോധം ലവലേശം ഉണ്ടായിരുന്നില്ല. ഇരുവശവും കാവലൊരുക്കിയാണ് പൊലീസ് വെണ്ടാർ ആമ്പാടിയിൽ വീട്ടിലേക്ക് തെളിവെടുപ്പിനായി ഗിരിതയെ കൊണ്ടുവന്നത്. സംഭവം അറിഞ്ഞ് അയൽക്കാരും ബന്ധുക്കളുമടക്കം നൂറുകണക്കിന് ആളുകൾ പാഞ്ഞെത്തി. പൊലീസ് വലയത്തിനുള്ളിൽ നിൽക്കുന്ന ഗിരിതയുടെ മുഖത്തേക്ക് നോക്കി അവർ ഉറക്കെ അസഭ്യം പറഞ്ഞു. എന്നിട്ടും ആ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. മുറ്റത്ത് നിന്ന് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലെടുത്തത് മുതൽ കൊലപാതകം വരെയുള്ള കാര്യങ്ങൾ ഒരു കൂസലുമില്ലാതെ വിവരിച്ചു.

2012 മേയ് 5നായിരുന്നു വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ബിമൽകുമാറുമായുള്ള വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ അമ്മായിഅമ്മ രമണിഅമ്മയുമായി (66) സ്വരച്ചേർച്ചയില്ലാതായി. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ബിമൽകുമാറിന് കേബിൾ ടി.വിയുമായി ബന്ധപ്പെട്ട ജോലിയുമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ മിക്കപ്പോഴും ഏറെ വൈകിയാണ് ബിമൽ വീട്ടിൽ എത്തിയിരുന്നത്. അപ്പോഴൊക്കെ രമണിഅമ്മയും ഗിരിതയും തമ്മിൽ വഴക്കായിരുന്നു. മദ്ധ്യസ്ഥതയ്ക്ക് ഓടിയെത്താറുള്ള അയൽക്കാരനായ യുവാവുമായി ഗിരിത അടുപ്പത്തിലായത് പെട്ടെന്നാണ്. ആ അടുപ്പം വളർന്നു. ഇത് രമണിഅമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്നം വഷളായി. 2015ൽ വയനാട്ടിലേക്ക് ബിമൽകുമാറിനൊപ്പം ഗിരിത മക്കളുമൊന്നിച്ച് താമസം മാറി. മൂത്ത മകളെ നവോദയ വിദ്യാലയത്തിൽ ചേർത്തു. അവിടെ താമസിച്ചുവരുമ്പോൾ നാട്ടിൽ വീടുപണി തുടങ്ങി. ബിമൽകുമാർ ഇടയ്ക്ക് വീടുപണിക്ക് മേൽനോട്ടം വഹിക്കാൻ വരുമ്പോഴും ഗിരിതയെ കൊണ്ടുവന്നില്ല.

കുടുംബ വീടിനോട് ചേർന്ന് ഗിരിതയുടെ പേരിലുള്ള ഭൂമിയിൽ വീട് വയ്ക്കാനാണ് തീരുമാനിച്ചത്. അവിടെ വീട് വച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തു. 2019 മേയിൽ ബിമലിനൊപ്പം ഗിരിതയും മക്കളും നാട്ടിൽ തിരികെ എത്തിയപ്പോഴാണ് തന്റെ ഭൂമിയിലല്ല വീട് വച്ചതെന്ന സത്യം ഗിരിത മനസിലാക്കിയത്. കുടുംബ വീട് പൊളിച്ച ശേഷം അവിടെയാണ് പുതിയ വീട് നിർമ്മിച്ചത്. പാലുകാച്ച് ചടങ്ങ് നടന്ന അന്നുമുതൽ രമണിഅമ്മയുമായി വഴക്കായി. അപ്പോഴും മദ്ധ്യസ്ഥ വേഷത്തിൽ അയൽക്കാരനായ യുവാവെത്തി.

ഡിസംബർ 11ന് ഉച്ചയൂണിനുശേഷം മുറിയിൽ അർദ്ധ മയക്കത്തിലായിരുന്നു രമണിഅമ്മ. ഗിരിത കൊലപാതകത്തിനായി മനസ് പാകപ്പെടുത്തി. മുറ്റത്ത് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് തീരുമാനിച്ചത്. ഒൻപത് കിലോവരുന്ന കല്ല് എടുത്തു. ഗ്യാസ് സ്റ്റൗവിന് മുകളിൽ ഉണ്ടായിരുന്ന ബിഗ്ഷോപ്പറെടുത്ത് കല്ല് അതിനുള്ളിലാക്കി. വീശിയടിക്കാൻ അതാണ് നല്ലതെന്ന് തോന്നി. അടുക്കള വാതിൽ അടച്ച് കുറ്റിയിട്ടു. കല്ലിട്ട ബിഗ്ഷോപ്പറുമായി ഗിരിത മുറിയിലേക്ക് കടന്നുവരുമ്പോൾ കണ്ണ് പകുതി തുറന്ന് അർദ്ധ മയക്കത്തിലായിരുന്നു രമണിയമ്മ. കല്ലുകെട്ടിയ ബിഗ്ഷോപ്പർ കൊണ്ട് രമണിയമ്മയുടെ തല ലക്ഷ്യമാക്കി ഒറ്റയടി.

അടിയേറ്റ് രമണിയമ്മ നിലവിളിയോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. മുറിയിലുള്ള മറ്റൊരു കട്ടിലിലേക്ക് കല്ലടങ്ങിയ ബിഗ്ഷോപ്പർ വച്ച ശേഷം രമണിയമ്മയെ കുത്തിപ്പിടിച്ചു കിടത്തി. വീണ്ടും കല്ലെടുത്ത് രണ്ടുതവണകൂടി അടിച്ചു. അപ്പോഴേക്കും പുറത്തുണ്ടായിരുന്ന പണിക്കാരും അയൽക്കാരും ബന്ധുക്കളുമൊക്കെ ഓടിയെത്തി കതക് ചവിട്ടിപ്പൊളിച്ചു. തലച്ചോർ തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന രമണിഅമ്മയെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുത്തൂർ പൊലീസ് പാഞ്ഞെത്തി ഗിരിതയെ അറസ്റ്റ് ചെയ്തു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് രമണിഅമ്മ മരിച്ചത്. കൊലപാതകത്തിൽ അയൽവാസിയായ കാമുകന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കാമുകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുമുള്ള രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദ് ആന്റണി ചുള്ളിക്കലും അബ്‌ദുൾ റഹീമും. കൊച്ചി സ്വദേശിയായ നിവേദും, ആലപ്പുഴ സ്വദേശിയായ അബ്‌ദുൾ റഹീമും ബംഗളുരു ചിന്നഹനപള്ളിയിൽ വച്ചാണ് വിവാഹിതരായത്. അഞ്ച് വർഷക്കാലമായി ഇവർ രണ്ടുപേരും പ്രണയത്തിലായിരുന്നു. നീല ഡിസൈനർ ഷെർവാണി ധരിച്ചുകൊണ്ടെത്തിയ ഇവരുടെ വിവാഹം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടന്നത്. പാശ്ചാത്യ രീതിയിൽ നടന്ന വിവാഹത്തിൽ രണ്ടുപേരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

പരസ്പരം മോതിരങ്ങൾ ധരിപ്പിച്ച ശേഷം നിവേദും ആന്റണിയും പരസ്പരം ചുംബിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. കേരളത്തിൽ നിന്നുമുള്ള ആദ്യ ഗേ ദമ്പതികളായ സോനുവിന്റെയും നികേഷിന്റെയും വിവാഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇവരും വിവാഹം ചെയ്തത്. ബംഗളുരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലയന്റ് കൊ-ഓർഡിനേറ്റർ ആയാണ് നിവേദ് ജോലി ചെയ്യുന്നത്. റഹീമാകട്ടെ യു.എ.ഇയിൽ ടെലിഫോൺ എൻജിനീയറാണ്. തന്റെ വളർത്തുമകളും ട്രാൻസ്ജൻഡറുമായ നയനയാണ് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിയതെന്ന് നിവേദ് പറയുന്നു.

RECENT POSTS
Copyright © . All rights reserved