ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്.
പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന പ്രകൃതിസൗഹൃദ കപ്പലിലാണ് മ്യാ ആർട്ടിക് മേഖലയിലെത്തിയത്.
ആർട്ടിക് മേഖലയിൽ വൻതോതിൽ മഞ്ഞുരുക്കം ഉണ്ടാകുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത് നേരിട്ട് കണ്ടു മനസ്സിലാക്കുക എന്ന ലക്ഷ്യം കൂടി തനിക്കുണ്ടായിരുന്നു എന്ന് മ്യാ പറയുന്നു. സമുദ്രങ്ങളുടെ നില മെച്ചപ്പെടുത്താനും കാലാവസ്ഥാ പ്രതിസന്ധിക്കു പരിഹാരം കാണാനും എല്ലാ ലോക നേതാക്കളും ഒത്തൊരുമിച്ച് നടപടികളെടുക്കണമെന്ന ആവശ്യമാണ് മ്യാ മുന്നോട്ടുവയ്ക്കുന്നത്.
ആർട്ടിക് മേഖലയിലേക്കുള്ള യാത്രയും മഞ്ഞുപാളിക്ക് മുകളിലെ പ്രതിഷേധ സമരവും അസാധാരണമായ ഒരു അനുഭവമായിരുന്നു എന്ന് മ്യാ കൂട്ടിച്ചേർക്കുന്നു. യാത്രയുടെ ഭംഗി കൊണ്ട് മാത്രമല്ല അതിവേഗതത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആർട്ടിക് മേഖലയെ ഈ അവസ്ഥയിലെങ്കിലും കാണാൻ സാധിച്ചു എന്നതിനാലാണതെന്നും മ്യാ പറയുന്നു.
VIDEO: An 18-year-old activist and ornithologist, Mya-Rose Craig, holds a sign reading “youth strike for climate” on September 20 standing on an ice floe in the Arctic Sea during a Greenpeace mission to the region, in what it said was the world’s most northerly climate strike pic.twitter.com/xkuYrdvuXR
— AFP news agency (@AFP) September 26, 2020
ശ്രീലങ്കയിൽ ഗോവധം നിരോധിക്കാനുള്ള നിർദേശത്തിന് സർക്കാർ അംഗീകാരം നൽകി. ഇതു നിയമമാക്കാനുള്ള നടപടികൾ അതിവേഗം ആരംഭിക്കും. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയാണ് ഗോവധം നിരോധിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി ഗ്രൂപ്പിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാൽ ബീഫ് ഇറക്കുമതി ചെയ്ത് രാജ്യത്ത് ഉപയോഗിക്കാം.
കാര്‍ഷികജോലിക്ക് കന്നുകാലികളെ കിട്ടാനില്ലെന്ന പരാതികൾ ഉയർന്നതോടെയാണ് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.ഗോവധ നിരോധനം നടപ്പാക്കാനായി ആനിമല്‍ ആക്ട്, ഗോവധ ഓര്‍ഡിനന്‍സ്, മറ്റ് ബന്ധപ്പെട്ട നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തുമെന്നും സർക്കാർ വ്യക്തമാക്കി.
ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കടലൂര്‍ പുതിയോട്ടില്‍ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരാണ് മരിച്ചത്. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞവീണ അബ്ദുല്ലയെ ഹസ്മ രക്ഷിക്കാന്‍ എത്തിയതോടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടിയത്.
റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അബ്ദുല്ലക്ക് ക്ഷീണം അനുഭവപ്പെട്ടത്. ശരീരം തളര്‍ന്ന് അബ്ദുല്ല റെയില്‍ പാളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു ഭാര്യ. ഇതിനിടയിലാണ് പാളത്തിലൂടെ ട്രെയിന്‍ വരുന്നതായി കണ്ടത്.
അബ്ദുല്ലയെയും കൊണ്ട് അസ്മ പെട്ടെന്ന് പാളം കടക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കടന്നു വന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. തൊട്ടടുത്താണ് ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്. സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
നടൻ ദിലീപ് പ്രതിയായ കേസിൽ ദിലീപിന് അനുകൂലമായി മാധ്യമങ്ങൾക്ക് മുന്നിൽ താൻ മുമ്പ് മൊഴി നൽകിയത് എന്തിനെന്ന് വെളിപ്പെടുത്തി മാപ്പുസാക്ഷിയായ വിപിൻ ലാൽ. നടിയെ ആക്രമിച്ചതിൽ ദിലീപിന് പങ്കില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ താൻ നേരത്തെ പറഞ്ഞത് ഭയം മൂലം ആയിരുന്നുവെന്ന് വിപിൻ ലാൽ വെളിപ്പെടുത്തുന്നു. ആ സമയത്ത് താനും ജയിലിലായിരുന്നു. ജയിലിൽ ഉള്ള സമയത്ത് ദിലീപിനെതിരെ പറയണ്ടെന്നും കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജയിലിനുള്ളിൽ നിന്നുള്ള ചിലർ അന്ന് പറഞ്ഞത് അനുസരിച്ചാണ് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൻ ലാൽ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
അതേസമയം, തനിക്കും കുടുംബത്തിനും നേരെ തുടർച്ചയായി ഭീഷണിക്കത്തുകൾ വരുന്നുണ്ടെന്ന വിപിൻ ലാലിന്റെ പരാതിയിൽ പോലീസ് നടപടി ആരംഭിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് എതിരെ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും പോലീസിന് നൽകിയ മൊഴിയും വിചാരണ കോടതിയിൽ തിരുത്തി പറയണമെന്ന് ആവശ്യപ്പെട്ടാണ് തനിക്ക് ഭീഷണിക്കത്തുകൾ ലഭിക്കുന്നതെന്ന് വ്യക്തമാക്കിയാണ് വിപിൻ ലാൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
‘ആദ്യം അവർ വന്ന് തന്റെ ബന്ധുവിനോട് സംസാരിച്ചു. ദിലീപിന്റെ ആളുകളെന്നായിരുന്നു പറഞ്ഞത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് അറിയിച്ചു. പിന്നീടാണ് ഭീഷണിക്കത്തുകൾ വന്നുതുടങ്ങിയത്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകൾ. ‘നിന്നെ വന്ന് കണ്ടതല്ലേ, എന്നിട്ടും മൊഴി മാറ്റില്ലെന്നാണോ, എങ്കിൽ നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. കുടുംബത്തിലേക്കാണ് കത്ത് വന്നത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്’ വിപിൻ പറയുന്നു. ഭീഷണിക്കത്തുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും വിപിൻ വ്യക്തമാക്കി.
കാസർകോട് കോട്ടിക്കുളം സ്വദേശിയായ വിപിൻ ലാൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ സഹ തടവുകാരനായിരുന്നു. ഈ സമയത്ത് ഇയാൾക്ക് കത്ത് എഴുതി നൽകിയത് വിപിൻ ആയിരുന്നു.
നടന്‍ സൂര്യയുടെ ആല്‍വാര്‍ പേട്ടിലുള്ള ഓഫീസിന് നേരെ ബോംബ് ഭീഷണി. താരത്തിന്റെ ഓഫീസില്‍ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് ആല്‍വാര്‍പേട്ട് പോലീസ് കണ്ട്രോള്‍ റൂമിന് ലഭിക്കുന്നത്.
വളരെക്കാലം മുമ്പ് തന്നെ ഈ കെട്ടിടത്തില്‍ നിന്നും അഡയാറിലേക്ക് തന്റെ ഓഫീസ് താരം മാറ്റിയിരുന്നു. സന്ദേശം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ളവര്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ യാതൊന്നും കണ്ടെത്താനായില്ല. അതിനാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് പ്രതികരിച്ചു.
നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ സൂര്യയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് എതിരെയാണ് സൂര്യ രംഗത്തെത്തിയത്. അതുകൊണ്ട് തന്നെ ഈ ബോംബ് ഭീഷണിക്ക് പിന്നില്‍ രാഷ്ട്രീയ വശമുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
യൂട്യൂബിലൂടെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ മർദ്ദിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയ വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈനെ ആക്ഷേപിച്ച് പിസി ജോർജ്ജ് എംഎൽഎ.
വനിത കമ്മീഷൻ അധ്യക്ഷയുടെ ചരിത്രമൊക്കെ തനിക്കറിയാമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും പിസി ജോർജ്ജ് കുറ്റപ്പെടുത്തി. ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ പാർട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞത്. മറ്റുള്ളവരെല്ലാം കോടതിയിൽ പോണം, സിപിഎമ്മുകാർ വൃത്തികെട്ട പണി ചെയ്താൽ പാർട്ടി കമ്മിറ്റി.
ഓരോരുത്തരെ സ്വഭാവം അനുസരിച്ചാണ് അവർ പ്രതികരിക്കുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു. യൂട്യൂബറെ ആക്രമിച്ച സ്ത്രീകൾക്ക് ചേർന്ന അതേ സ്വഭാവമാണ് വനിത കമ്മിഷൻ അധ്യക്ഷയ്ക്കും. അതുകൊണ്ടാണ് ഭാഗ്യലക്ഷ്മിയെ അവർ പിന്തുണച്ചത്. താൻ സ്ത്രീകളെ അപമാനിച്ച് വർത്തമാനം പറയാത്തതു കൊണ്ടും വ്യക്തിപരമായി ആക്രമിക്കാത്തതു കൊണ്ടും അവരെ ചരിത്രം പറയുന്നില്ല. വനിത കമ്മിഷൻ ചെയർപേഴ്‌സണെ തനിക്ക് നന്നായി അറിയാം. അവരെ ചരിത്രവും അറിയാം. കൂടുതലൊന്നും പറയുന്നില്ല. ഒരു ഹിന്റ് മാത്രം തന്നന്നേയുളളൂ പിസി ജോർജ്ജ് പറഞ്ഞു.
അതേസമയം, നേരത്തെ, വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയേയും മറ്റ് സ്ത്രീകളേയും പിന്തുണച്ച് എംസി ജോസഫൈൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞിരുന്നു. സൈബർ നിയമത്തിൽ പരിമിതികളുണ്ടെന്നും, ഇത് മറികടക്കാൻ ഭേഗഗതി വരുത്തണമെന്നും എംസി ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു.
ആറു വയസുകാരി മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയില്‍ അച്ഛനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ന്യൂഡല്‍ഹിയിലെ സരിത വിഹാറില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയാണ് മകളെ നിരന്തരം പീഡിപ്പിച്ചത്. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെ ഇയാള്‍ നാട്ടിലേക്ക് മുങ്ങിയെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുര്‍ന്ന് പ്രതിക്കെതിരേ പോലീസ് കഴിഞ്ഞ ജനുവരിയില്‍ തന്നെ കേസെടുത്തിരുന്നു, എന്നാല്‍ കേരളത്തിലേക്ക് മുങ്ങിയ ഇയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. ഇതോടെ കോട്ടയം സ്വദേശിനിയായ ഭാര്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു.
ഡല്‍ഹിയില്‍ അതിഥി മന്ദിരവും ദക്ഷിണേന്ത്യന്‍ റസ്‌റ്റോറന്റും നടത്തുന്ന മലപ്പുറം സ്വദേശിയുമായി എട്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഹോട്ടലിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി പുലര്‍ച്ചെ സ്ഥിരമായി തന്നെ ചന്തയിലേക്ക് അയച്ച ശേഷമാണ് മകളോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.
ഒരു ദിവസം കുട്ടി വേദനിക്കുന്നതായി പറഞ്ഞപ്പോഴാണ് വിവരം തിരക്കിയത്. അച്ഛന്‍ സ്ഥിരമായി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാറുള്ളതും മറ്റും കുട്ടി വെളിപ്പെടുത്തി. ഇക്കാര്യം ചോദിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചു. ഭീഷണിപ്പെടുത്തി. ജനുവരി നാലിന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസും ഭര്‍ത്താവിനൊപ്പം നില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു. എന്നാല്‍ മകളെ വീണ്ടും പീഡിപ്പിച്ചതോടെ ജനുവരി 24ന്
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവെച്ചു.കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ,കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുമ്പോൾ ,ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണുണ്ടായിരുന്നത്.കേരളത്തിന് പുറമേ തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്.
അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനാണ് നേരത്തെ കമ്മീഷന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ടുകള്‍ ചീഫ് സെക്രട്ടറിമാരും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും കമ്മീഷനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മലയാളത്തിന്റെ പ്രിയ നടി ലിസി ലക്ഷ്മി. ചില ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്, മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തിൽ പറയാൻ കഴിയുമെന്ന് ലിസി.മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ് ആണിതെന്നും സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ലിസി പ്രതികരിച്ചു.
ലിസിയുടെ കുറിപ്പ്
മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്.
മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാർക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു.
വാൽക്കഷ്ണം- ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യൻമാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി.
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ രണ്ടാഴ്ച മുന്‍പ് ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരണമടഞ്ഞു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ ജീവന്‍ ഇതുവരെ പിടിച്ചുനിര്‍ത്തിയിരുന്നത്.
ഈ മാസം 14നാണ് 19കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പാടത്ത് പശുവിന് പുല്ല് ചെത്താന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. സഹോദരന്‍ ഒരു കെട്ട് പുല്ലുമായി വീട്ടിലേക്ക് മടങ്ങി. ഇതിനിടെ വലിയ പാടത്ത് കുറച്ച് അകലെ നിന്ന് പുല്ലരിയുകയായിരുന്ന സഹോദരിയെ കാണാതാവുകയായിരുന്നു. പിന്നിലൂടെ വന്ന അക്രമികള്‍ കഴുത്തില്‍ ദുപ്പട്ട ചുറ്റി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് നാവ് അറുത്തുമാറ്റിയ നിിയില്‍ പിന്നീട് പെണ്‍കുട്ടിയെ കണ്ടെത്തി.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു. കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു.
നാലു പേര്‍ ചേര്‍ന്നായിരുന്നു അക്രമിച്ചത്. പീഡനത്തിനു ശേഷം പെണ്‍കുട്ടിയുടെ നാവും അക്രമികള്‍ അരിഞ്ഞുകളഞ്ഞിരുന്നു. അലിഗഡിലെ ജെ.എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു ആദ്യം പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. നില വഷളായതോടെ ഇന്നലെ എയിംസിലേക്ക് മാറ്റുകയായിരുന്നു.
അക്രമികളെ നാലു പേരെയും അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് വലിയ അനാസ്ഥ ആദ്യഘട്ടത്തിലുണ്ടായി എന്ന് വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു.