Latest News

കൊറോണ സിനിമ വ്യവസായത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് പ്രതിസന്ധിയില്‍. കൊറോണക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാതെ ജനം തിയേറ്ററുകളിലേക്ക് എത്താനും സാധ്യത കുറവാണ്. ഈ യാഥാര്‍ത്ഥ്യവും സിനിമ ലോകം മുന്നില്‍ കാണുന്നുണ്ട്. തിയേറ്റര്‍ ഉടമകള്‍ക്കും ഈ ഭയമുണ്ട്. ഒരു മാസത്തിലേറെയായി തിയേറ്ററുകള്‍ അടച്ചിടേണ്ടി വന്നതിലൂടെ ഭീമമായ നഷ്ടമാണ് ഉടമകള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഈ നഷ്ടത്തില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് അവരുടെ ആവശ്യം. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്) ജനറല്‍ സെക്രട്ടറി എം സി ബോബി പറഞ്ഞത്.

മധ്യവേനലവധിയും വിഷുക്കാലവും നഷ്ടപ്പെടുകയും പെരുന്നാള്‍ക്കാലം പ്രവചനീതതവുമായ സ്ഥിതിക്ക് പുതിയ റിലീസുകള്‍ എപ്പോള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഉറപ്പ് പറയാന്‍ കഴിയുന്നില്ല. പ്രളയകാലത്തേതിനു സമാനമായ രീതിയില്‍ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ വന്‍ നഷ്ടമായിരിക്കും ഏറ്റുവാങ്ങേണ്ടി വരിക. അതിനാല്‍, ലോക് ഡൗണ്‍ കാലത്തിനു മുമ്പ് തിയേറ്ററുകളില്‍ ഉണ്ടായിരുന്ന ചിത്രങ്ങളും ചെറി ബഡ്ജറ്റ് സിനിമകളും അതുപോലെ, അന്യഭാഷ സിനിമകളുമായിരിക്കും ആദ്യഘട്ടത്തില്‍ തിയേറ്ററില്‍ എത്താന്‍ സാധ്യത. ഇവയുടെ അവസ്ഥ മനസിലാക്കി മാത്രമായിരിക്കും മരക്കാര്‍, മാലിക് പോലുള്ള സിനിമകളുടെ റിലീസിംഗ്. ഫിയോക് ജനറല്‍ സെക്രട്ടറി എം സി ബോബി ചൂണ്ടിക്കാണിക്കുന്നതും ഇതേ സാധ്യതയാണ്.

അതേസമയം, മുടങ്ങി കിടക്കുന്ന സിനിമ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇനിയമേറെക്കാലം എടുക്കുമെന്നാണ് അറിയുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയവയും റിലീസിന് തയ്യാറായി നില്‍ക്കുന്നതുമായ സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കുന്നതിനായിരിക്കും മുന്‍ഗണന. അതിനുശേഷം മാത്രമെ ചിത്രീകരണങ്ങള്‍ പുനരാംരഭിക്കുന്നതിനെക്കുറിച്ച്ആ ലോചിക്കുകയുള്ളൂവെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍; ‘ഇപ്പോള്‍ നമ്മുടെ മുന്‍പിലുള്ള പ്രധാന പ്രതിസന്ധിയെന്നു പറയുന്നത്, തയ്യാറായിരിക്കുന്നതും പാതിവഴിയില്‍ കിടക്കുന്നതുമായ സിനിമകള്‍ പൂര്‍ത്തിയാക്കി തിയേറ്ററുകളില്‍ എത്തിക്കുകയെന്നതാണ്. എങ്കിലെ ഈ വ്യവസായം ട്രാക്കില്‍ എത്തുകയുള്ളൂ. മുന്നോട്ട് ഓടനുള്ള ഊര്‍ജ്ജം അവിടെ നിന്നും കിട്ടണം. അതു കഴിഞ്ഞു മാത്രമെ ഇപ്പോള്‍ മുടങ്ങി കിടക്കുന്നതും പുതിയതുമായ ചിത്രീകരണങ്ങളെക്കുറിച്ച് ആലോചിച്ചിട്ടു കാര്യമുള്ളൂ. ഇപ്പോഴത്തെ സാഹചര്യം വച്ച് സിനിമ ചിത്രീകരണം വളരെ നീണ്ടു പോകാന്‍ സാധ്യതയുണ്ട്’.

എന്തായാലും മലയാള സിനിമ വ്യവസായം വലിയൊരു തകര്‍ച്ച മുന്നില്‍ കാണുന്നുണ്ടെന്നു സിനിമപ്രവര്‍ത്തകര്‍ സമ്മതിക്കുകയാണ്. ഇതെങ്ങനെ നേരടുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ വ്യവസായത്തിന്റെ ഇനിയുള്ള നിലനില്‍പ്പെന്നാണ് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നത്.

‘എത്രകാലം ഈ പ്രതിസന്ധി നീണ്ടുനില്‍ക്കുമെന്നറിയില്ല. കെട്ടികിടക്കുന്ന സിനിമകളുണ്ട്, റിലീസിന് തയ്യാറായവുണ്ട്, പാതിവഴിയിലും പോസ്റ്റ് പ്രൊഡക്ഷനിലും നിന്നുപോയവയുണ്ട്. ഈ സിനിമകളൊക്കെ പൂര്‍ത്തിയാക്കി തിയേറ്ററില്‍ കൊണ്ടുവരികയെന്നത് ശ്രമകരമായ ജോലി തന്നെയാണ്. മലയാള സിനിമയുടെ ഏറ്റവും മികച്ച സീസണാണ് വിഷുക്കാലം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ തിയേറ്ററുകളില്‍ മറ്റെന്നത്തേക്കാളുമേറെ ആളുകയറുന്ന കാലമാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം, ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായ മാലിക്ക് എന്നിവയെല്ലാം ഈ സീസണില്‍ തിയേറ്ററില്‍ എത്തേണ്ടതായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടു. വിഷുക്കാലം കഴിഞ്ഞാല്‍, സിനിമയെ സംബന്ധിച്ച് അടുത്ത സീസണ്‍ ഈദ് ആണ്. മേയ് അവസാനം. അപ്പോഴേക്കും ഈ പ്രതിസന്ധികളെല്ലാം കടന്ന് സിനിമകള്‍ തിയേറ്ററില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അപ്പോഴും നടന്നില്ലെങ്കില്‍, പിന്നെ വരുന്നത് മഴക്കാലമാണ്. അതായത്, മുന്നിലുള്ളത് പരീക്ഷണഘട്ടമാണ്. അതെങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മലയാള സിനിമയുടെ നിലനില്‍പ്പ്.

ഇതേ കാര്യം തന്നെ കഴിഞ്ഞ ദിവസം ഛായാഗ്രഹകന്‍ എസ്. കുമാറും ചൂണ്ടിക്കാണിച്ചിരുന്നു. സിനിമ പ്രവര്‍ത്തകര്‍ ഇപ്പോഴെ പ്ലാന്‍ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കില്‍ കൊറോണക്കാലം മലയാള സിനിമയെ തകര്‍ത്തു കളയും എന്നായിരുന്നു കുമാര്‍ ആശങ്കപ്പെട്ടത്. ‘ഈ ലോക് ഡൗണ്‍ ഏപ്രില്‍ 15 കഴിഞ്ഞും നീളുകയാണെങ്കില്‍ ഏപ്രില്‍ 21 ന് നോമ്പ് തുടങ്ങും, പിന്നെ പെരുന്നാളിനെ പുതിയ റിലീസുകള്‍ ഉണ്ടാകൂ. അപ്പോഴേക്കും മഴ തുടങ്ങും. ചുരുക്കി പറഞാല്‍ മലയാള സിനിമയിലെ കൊറോണ ഇംപാക്ട് ഈ വര്‍ഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല. ഹോളിവുഡില്‍ കൊറോണ ഇംപാക്ട് മാറുവാന്‍ പത്തു വര്‍ഷമൊക്കെ എടുത്തേക്കുമെന്നാണ് പറയുന്നത്. ഫാസ്റ്റ് ഫൈവ് ഒക്കെ ഒരു വര്‍ഷമാണ് പോസ്റ്റ്പോണ്‍ ചെയ്യപ്പെട്ടത്. ബോണ്ട് 8 മാസവും. ഇതെല്ലാം കഴിഞ്ഞാലും ജനങ്ങളുടെ കൈയ്യില്‍ തീയറ്ററില്‍ പോയി സിനിമ കാണുവാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവണമെന്നില്ല. എന്തായാലും ഈ അവസ്ഥ ഒരു 31 നു അപ്പുറം കടന്നല്‍, അത് ഏകദേശം ഉറപ്പായി കഴിഞ്ഞു നമ്മുടെ സാമ്പത്തിക രംഗം അമ്പെ തകരും. പിന്നെ അതില്‍ കരകയറാന്‍ സമയം എടുത്തേക്കാം. ലോകം മുഴുവന്‍ ഒരേയവസ്ഥയായ സ്ഥിതിക്ക് കാര്യങ്ങള്‍ വല്യ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ ഇപ്പോഴെ പ്ലാന്‍ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കില്‍ ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു വ്യവസായം തകര്‍ന്നു പോയേക്കാം’; എസ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ ഇപ്രകാരമാണ് ഈ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

മറ്റൊരു ഗൗരവകരമായ സാഹചര്യം കൂടി മലയാള സിനിമ വ്യവസായത്തിനു മുന്നില്‍ വെല്ലുവിളിയായുണ്ട്. സിനിമകള്‍ റിലീസിംഗിനു തയ്യാറായി വന്നാലും തിയേറ്ററുകളിലേക്ക് ആളുകള്‍ വരണം. അതത്ര എളുപ്പമാകണമെന്നില്ല. ബി. ഉണ്ണികൃഷ്ണനും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ‘കൊറോണയുടെ ഭീഷണി മുഴുവനുമായി ഒഴിഞ്ഞുപോണം. സാമൂഹിക അകലം തീര്‍ന്ന് പഴയപോലെയാകണം കാര്യങ്ങള്‍. ഒരു സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് ഒരു കലാസൃഷ്ടി കാണാന്‍ ജനങ്ങള്‍ ഒത്തുകൂടണം. അത്തരമൊരു മാനസിലാകവസ്ഥയിലേക്ക് ആളുകള്‍ എത്തണം. കാഴ്ച്ചയുടെ ശീലങ്ങള്‍ മാറുന്നൊരു സമയം കൂടിയാണിത്. വലിയ രീതിയിലുള്ള പ്രതിസന്ധിയാാണ് ഒരു കൊച്ചു വ്യവസായമായ മലയാള സിനിമ നേരിടുന്നത്. എല്ലാ സിനിമ മേഖലകളും സമാനമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഹോളിവുഡൊക്കെ വന്‍ പ്രതിസന്ധിയിലാണ്. ജെയിംസ് ബോണ്ട് സിനിമ ഒരു വര്‍ഷത്തേക്ക് തള്ളിവച്ചിരിക്കുന്നു, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസും റിലീസിംഗ് മാറ്റിവച്ചിരിക്കുകയാണ്. നമുക്ക് പക്ഷേ, അനന്തമായി റിലീസുകള്‍ നീക്കി വയ്ക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളത്. നമ്മുടെ സ്ഥിതി വ്യത്യസ്തമാണ്. റിലീസുകള്‍ നീണ്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പലരീതിയില്‍ നേരിടേണ്ടി വരും. പലിശയ്ക്ക് പണമെടുത്തൊക്കെയാണ് ഓരോ സിനിമയും പൂര്‍ത്തിയാക്കുന്നത്. റിലീസ് ചെയ്യാന്‍ പറ്റാതെ വരുന്ന സാഹചര്യമാണെങ്കില്‍ അതുണ്ടാക്കുന്ന സാമ്പത്തികാഘാതം വളരെ വലുതായിരിക്കും. താങ്ങാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, സിനിമ എന്ന വ്യവസായത്തിന്റെ ഗണിതങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടാന്‍ പോവുകയാണ്. അതെപ്രകാരം എന്നത് സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നതിന് അനുസരിച്ചേ പറയാന്‍ കഴിയൂ’.

കൊറോണ വൈറസ് ബാധയില്‍ ലോകം ആശങ്കയിലാണെങ്കിലും ചൈനയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശ്വാസം നല്‍കുന്നതാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ എവിടെയും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണ് വുഹാന്‍ വരുന്നത്. വെള്ളിയാഴ്ച, പ്രവിശ്യയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചൈനയുടെ ആരോഗ്യ കമ്മിഷനെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഹുബെയ്ക്കു വെളിയില്‍ ചൈനയില്‍ ആകെ പുതിയ 54 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് വന്നവരിലാണ് ഇപ്പോള്‍ രോഗം കാണുന്നത്. പുതിയ കേസുകള്‍ കൂടിയായപ്പോള്‍ ആകെ 649 കേസുകള്‍ വിദേശത്തുനിന്നു വന്നവരുടെ കണക്കില്‍പ്പെടുന്നു. അതേസമയം, ജനുവരി 23 മുതല്‍ ലോക്ഡൗണിലായിരുന്ന വുഹാന്‍ നഗരം ഇപ്പോള്‍ പതിയെ തുറന്നുകൊടുത്തിട്ടുണ്ട്.

ജർമ്മനിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഹെസ്സെ ധനകാര്യമന്ത്രി തോമസ് ഷെഫറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 54 കാരനായ ഷഫറിനെ ശനിയാഴ്ച റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാർത്ത കേട്ടതിന്റെ ഞെട്ടലിലാണെന്നും ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി വോൾക്കർ ബോഫയർ പ്രസ്താവനയിൽ വ്യക്തമാക്കി.

ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിലെ ഹെസ്സെയിലാണ് രാജ്യത്തെ പ്രമുഖ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പത്തു കൊല്ലമായി ഹെസ്സയുടെ ധനമന്ത്രിയായിരുന്നു ഷെഫര്‍. ജര്‍മൻ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്കാരനാണ് ഷേഫര്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തെ സാമ്പത്തിക മേഖലകളിൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ ഓർത്ത് ഇദ്ദേഹം വളരെയധികം ആശങ്ക പങ്കുവച്ചിരുന്നതായി ഹെസ്സെ മുഖ്യമന്ത്രി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ മടിച്ചപ്പോള്‍ അയല്‍വാസികളായ മുസ്ലിം സഹോദരങ്ങള്‍ സംസ്‌കാരത്തിന് നേതൃത്വം നല്‍കി. കൊവിഡ് ഭയം മൂലമാണ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ മടി കാണിച്ചത്. രാമനാമം ഉരുവിട്ട് മൃതദേഹം തോളിലേറ്റിയ മുസ്ലിം യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിതര്‍ ഉണ്ട്. ഇറ്റലിയും അമേരിക്കയും എന്തിനധികം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ ഭീതിയോടെയാണ് ജാഗ്രതയോടെയുമാണ് കൊറോണയെ നേരിടുന്നത്. എന്നാല്‍ ഇത്തരമൊരു ദുരന്തം വരുമെന്നും ഏപ്രില്‍ മാസത്തോടെ അതിന് അവസാനം കുറിയ്ക്കുമെന്നും പ്രവചിച്ച ഒരു ബാലനുണ്ട് – അഭിഗ്യ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷ്യയായ അഭിഖ്യ യുട്യൂബ് വിഡിയോയിലൂടെ ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.

മാത്രമല്ല ലോകം നേരിടാന്‍ പോകുന്ന ആഗോള പ്രതിസന്ധിയെക്കുറിച്ചും വിഡിയോയില്‍ പറയുന്നുമുണ്ട്. ദുരന്തം ചൈനയെ ഏറ്റവും മോശമായി ബാധിക്കും, വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, എന്നത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെ കാണാന്‍ കഴിയുന്ന ചില പ്രവചനങ്ങള്‍ മാത്രമാണ്.

2019 ഓഗസ്റ്റ് 22 ന് പോസ്റ്റ് ചെയ്ത വിഡിയോയിലെ ബാല ജ്യോതിഷക്കാരന്‍ അമ്പരപ്പിക്കുന്ന ചില പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നത്. ദുരന്തം ചൈനയെ ഏറ്റവും മോശമായി ബാധിക്കും, വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, എന്നത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെ കാണാന്‍ കഴിയുന്ന ചില പ്രവചനങ്ങള്‍ മാത്രമാണ്. ഈ പ്രവചനങ്ങള്‍ നടത്തുന്നതിനു പുറമേ, പ്രവചനങ്ങള്‍ക്ക് പിന്നിലുള്ള ജ്യോതിഷപരമായ യുക്തിയും ഇവിടെ അവതാരകന്‍ വിശദീകരിക്കുന്നുണ്ട്.

രസകരമെന്നു പറയട്ടെ, 2019 നവംബറിനും 2020 ഏപ്രിലിനുമിടയിലുള്ള കാലഘട്ടത്തിലാണ് ഈ ദുരന്തം വരുമെന്ന് അഭിഗ്യ ഈ പ്രവചനത്തിനിടെ കൃത്യമായി പറയുന്നുണ്ട്. ഈ കാലയളവില്‍ ലോകമെമ്പാടും ഒരു ദുരന്തം ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, കൊറോണ വൈറസ് പ്രേരിപ്പിച്ച കോവിഡ്-19 ന്റെ ആദ്യ കേസും കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലുള്ളതാണ്. യാദൃശ്ചികം?

വിഡിയോയില്‍ നടത്തിയ മറ്റൊരു പ്രവചനം ഗതാഗത വ്യവസായമാണ്. ഗതാഗത വ്യവസായം ഈ സമയത്ത് കഠിനമായി പ്രതിസന്ധിയിലാകുമെന്ന് അവതാരകന്‍ പ്രവചിക്കുന്നു. ഗതാഗത വ്യവസായത്തിനുള്ളില്‍, വിമാനക്കമ്പനികളെ ഏറ്റവും മോശമായി ബാധിക്കുന്നതായി അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. ഈ പ്രതിഭാസമാണ് ഇപ്പോള്‍ ലോകം കണ്ടുക്കൊണ്ടിരിക്കുന്നത്.

വരാനിരിക്കുന്ന ദുരന്തം ചൈനയെ സാരമായി ബാധിക്കുമെന്ന് അഭിഗ്യ പ്രവചിക്കുന്നു, ആകസ്മികമായി, അദ്ദേഹം ‘യുദ്ധം’ എന്നാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ ഈ പ്രവചന കാര്യങ്ങള്‍ വിരുദ്ധമാണെന്ന് തോന്നുന്നു, കാരണം ചൈന സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. സമ്പന്ന രാജ്യങ്ങളെ ഈ ദുരന്തം ബാധിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ നാമെല്ലാവരും എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

സ്വന്തം ലേഖകൻ

മാഞ്ചസ്റ്റർ : യുകെയിലെ സാമൂഹ്യപ്രവർത്തനും , മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ  പ്രസിഡന്റുമായ കെ. ഡി. ഷാജിമോൻ്റെ മാതാവ് കോട്ടയം ആർപ്പൂക്കര കുളത്തുങ്കൽ ദാമോദരൻ ഭാര്യ കമലമ്മ ദാമോദരൻ (75) നിര്യാതയായി. മക്കൾ കെ. ഡി. ഷാജിമോൻ , ബിന്ദു പ്രസന്നൻ , മരുമക്കൾ മേഘല ഷാജി , പ്രസന്നൻ.

സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടും . ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഷാജിമോനും കുടുംബാംഗങ്ങൾക്കും അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ ഷാജിമോന്റെയും കുടുംബത്തിന്റയും വേദനയിൽ പങ്കു ചേരുകയും മലയാളം യുകെ ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു .

കോവിഡ് 19 ന്റെ കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ അഥവാ സമൂഹവ്യാപനം തടയാന്‍ സാധിക്കില്ല എന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ ഡയറക്ടര്‍ ബാലറാം ഭാര്‍ഗവ്. ചൈനയിലെ വുഹാനില്‍ പടര്‍ന്നു പിടിച്ചതിനു സമാനമായി വൈറസ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട് എന്നാണു റിപ്പോര്‍ട്ട്‌ പറയുന്നത്.

അടുത്ത മുപ്പതു ദിവസം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. അതിനെ വിജയകരമായി അതിജീവിക്കാന്‍ സാധിച്ചാല്‍ പാതി ജയിച്ചു എന്ന് കരുതാമെന്നും ബാലറാം ഭാര്‍ഗവ് അറിയിച്ചു. കോവിഡ് 19 വൈറസ് ബാധയുടെ മൂന്നാം ഘട്ടമാണിത്. ഇന്ത്യയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണെങ്കിലും രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ രാജ്യം ഇനി നിര്‍ണായക ഘട്ടങ്ങളെയാണ് നേരിടാന്‍ പോകുന്നത്.

രോഗം വ്യാപിച്ചു കഴിഞ്ഞ് ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സമൂഹവ്യാപന അവസ്ഥ. കൊവിഡ് 19 ന്റെ കാര്യത്തില്‍ ഇന്ത്യ സ്റ്റേജ് – 2 അഥവാ ലോക്കല്‍ ട്രാന്‍സ്മിഷനില്‍ എത്തിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിലേക്ക് വൈറസ് പോകുന്നത് തടയാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.

ഇനിയുള്ള ഓരോ നാളും ഏവരും സ്വയം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ചൈനയിലും ഇറ്റലിയിലും പടര്‍ന്ന പോലെ ക്രമാതീതമായി വ്യാപിക്കും. സ്റ്റേജ് മൂന്നിലും നാലിലും എത്തിനില്‍ക്കുന്ന പല രാജ്യങ്ങളിലും അസുഖം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഈ ഘട്ടങ്ങളില്‍ ഇരട്ടിയിലധികമായിരുന്നു.

ICMR ന്റെ റിപ്പോര്‍ട്ട്‌ പ്രകാരം രോഗം പടരുന്നതില്‍ നാല് ഘട്ടങ്ങളാണ് ഉള്ളത്. ഇതിലാദ്യത്തെ ഘട്ടമാണ് വിദേശത്തു നിന്ന് വന്നവരില്‍ മാത്രം രോഗം കണ്ടെത്തുന്ന അവസ്ഥ. രണ്ടാം ഘട്ടമാണ് വിദേശത്തു നിന്ന് വന്നവരുമായി ഇടപഴകിയവരില്‍ രോഗം കണ്ടെത്തുന്നതാണ്. മൂന്നാം ഘട്ടമാണ് സമൂഹവ്യാപനം. ഏറ്റവും ഒടുവിലത്തെ ഘട്ടം അതീവഗുരുതരമാണ്. അനിയന്ത്രിതമായി രോഗം പൊട്ടിപ്പുറപ്പെടുന്ന അവസ്ഥയാണിത്‌.

പത്തൊമ്പതുകാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കുറ്റത്തിന് 26 കാരനായ യുവാവിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ശക്തമായ അന്വേഷണത്തെ തുടര്‍ന്ന് ആത്മഹത്യ’ കേസ് കൊലപാതകമായി മാറുകയായിരുന്നു . വാമനപുരം സ്വദേശിയായ ആദര്‍ശ് ആണ് അറസ്റ്റിലായത്.

19 വയസുകാരിയായ രാകേന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തിയതായി വാമനപുരം ആനാക്കുടി കുന്നുംപുറത്തു വീട്ടില്‍ നിന്നും നന്നാട്ടുകാവ് ജി.വി.എന്‍ മന്ദിരത്തില്‍ വാടകയ്ക്കു താമസിക്കുന്ന ആദര്‍ശ് ഒടുവില്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു . രാകേന്ദു തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആദര്‍ശിന്റെ നാടകീയ ശ്രമങ്ങള്‍ പോത്തന്‍കോട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

23 ന് രാത്രി 8.15 ന് ആദര്‍ശ് മദ്യവും വാങ്ങി വീട്ടിലെത്തി. 10.30 നു മുറിക്കുള്ളില്‍ വച്ച് മദ്യം കഴിച്ചു. ഇതിനിടെ ആദര്‍ശിന്റെ ചില വഴിവിട്ടബന്ധങ്ങളെക്കുറിച്ച് രാകേന്ദുവുമായി വാക്കേറ്റമുണ്ടായി. 11.30 വരെ തര്‍ക്കം നീണ്ടു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന കമ്പി കൊണ്ട് രാകേന്ദുവിനെ മര്‍ദിക്കുകയും കഴുത്തിലും കാലിലും കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ പാടുകള്‍ അന്വേഷണത്തിന് തെളിവായി ശേഖരിച്ചിട്ടുണ്ട്.കഴുത്തു ഞെരിക്കുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പാതി അബോധാവസ്ഥയിലായ രാകേന്ദുവിനെ മുണ്ടുകൊണ്ട് കഴുത്തില്‍ കുടുക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കി. അതിനു ശേഷം ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ച് അതേ മുറിയില്‍ തന്നെ കട്ടിലില്‍ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 10ന് ആദര്‍ശിന്റെ പിതാവ് അനില്‍കുമാര്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്ന് വാതില്‍ തുറന്നത്. രാകേന്ദു ഫാനില്‍ തൂങ്ങിയെന്നു പറഞ്ഞു.

പൊലീസ് വന്നശേഷം അഴിച്ചാല്‍ മതിയെന്നു പറഞ്ഞതു പോലും കേള്‍ക്കാതെ ആദര്‍ശ് മൃതദേഹം കുരുക്കഴിച്ച് താഴെയിറക്കുകയും അടുത്ത സുഹൃത്തുക്കളുടെയും പിതാവിന്റെയും സഹായത്തോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആദര്‍ശിന്റെ മൊഴിയിലെ വൈരുദ്ധ്യം ആദ്യമേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ പഴുതടച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.ആറ്റിങ്ങല്‍ ഡിവൈഎസ്പി പി.വി ബേബിയുടെ നിര്‍ദേശ പ്രകാരം പോത്തന്‍കോട് സിഐ ഡി. ഗോപി , എസ് ഐമാരായ അജീഷ്, രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുവേലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയായിരുന്നപ്പോഴാണ് സമീപത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന ആദര്‍ശുമായി പരിചയപ്പെടുത്തുന്നതും പ്രണയത്തിലാകുന്നതും. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചപ്പോഴും പ്രണയം തുടരുകയായിരുന്നു.പല സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ചു പോയിട്ടുണ്ട്. രാകേന്ദുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവരികയും ഇക്കഴിഞ്ഞ ജനുവരി മുന്നിന്ന് വേങ്കമല ക്ഷേത്രത്തിനു മുന്നില്‍ വച്ച് ആദര്‍ശ് താലി കെട്ടുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ആദര്‍ശ് മറ്റു പെണ്‍കുട്ടികളെ ഫോണില്‍ വിളിക്കുന്നതു ചൂണ്ടിക്കാട്ടി ഇവര്‍ തമ്മില്‍ തുടക്കത്തിലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 71 ദിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് കഴിഞ്ഞത്. അധ്യാപനം മതിയാക്കിയ ശേഷം ആദര്‍ശ് ഓട്ടോറിക്ഷ, ടിപ്പര്‍ വാഹനകളില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

45 മിനിറ്റിനകം കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്ധ സംഘത്തില്‍ സംഘത്തില്‍ കാസര്‍കോട് സ്വദേശിനിയും.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പെരിയ സ്വദേശിയുമായ പെരിയയിലെ പി ഗംഗാധരന്‍നായരുടെ പേരമകളായ ചൈത്ര സതീശനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.

സംവിധാനം വികസിപ്പിച്ച കാലിഫോര്‍ണിയ ആസ്ഥാനമായ സെഫിഡ് കമ്ബനിയിലെ ബയോ മെഡിക്കല്‍ എന്‍ജിനീയറാണു ചൈത്ര. അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ്-19 സ്ഥിരീകരണത്തിന് ഒരു ദിവസത്തിലേറെയെടുക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഗംഗാധരന്‍നായരുടെ മൂത്ത മകള്‍ യുഎസില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഷീജയുടെയും അവിടെ എന്‍ജിനീയറായ പയ്യന്നൂര്‍ സ്വദേശി സതീശന്റെയും മകളാണ് ചൈത്ര.

വിദ്യാഭ്യാസ രംഗത്തെ മികവിനു യുഎസ് പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ ചൈത്ര കാലിഫോര്‍ണിയയിലെ യുസി ഡേവിസ് എന്‍ജിനീയറിങ് കോളജില്‍ നിന്നാണു ബയോമെഡിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്. സഹോദരന്‍ ഗൗതം യുഎസില്‍ ബിരുദ വിദ്യാര്‍ഥിയാണ്.

കോറോണയിൽ പ്രവാസിയായ മകന്റെ വിയോഗമറിഞ്ഞ വേദനയില്‍ അമ്മയും മരിച്ചു. കൊറോണയെ തുടര്‍ന്നുള്ള അനിശ്ചിതത്വം കാരണം മൃതദേഹം നാട്ടില്‍ എത്തിക്കാനാവാതെ ബന്ധുക്കള്‍ വല്ലാതെ ഉഴലുകയാണ്. കൊല്ലകടവ് കടയിക്കാട് കിഴക്കേവട്ടുകുളത്തില്‍ കുടുംബത്തിലാണ് ഉറ്റവരെയും നാട്ടുകാരെയും ധര്‍മസങ്കടത്തിലാക്കിയ രണ്ട് മരണങ്ങള്‍ സംഭവിച്ചത്. കെ.എം.സിറിയക്കിന്റെ മകന്‍ കുവൈത്തില്‍ നഴ്സായ രഞ്ജു സിറിയക് (38) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

എന്നാൽ വൈകീട്ട് മൂന്നരയോടെയാണ് മരണവിവരം സുഹൃത്തുക്കള്‍ വീട്ടില്‍ അറിയിച്ചത്. ഇതേതുടർന്ന് വിയോഗ വാര്‍ത്ത കേട്ടപാടെ ശ്വാസതടസ്സം നേരിട്ട് രഞ്ജുവിന്റെ അമ്മ ഏലിയാമ്മ സിറിയക് (കുഞ്ഞുമോള്‍ 60) കുഴഞ്ഞുവീഴുകയുണ്ടായി. അതിവേഗം തന്നെ അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .

അതേസമയം കുവൈത്ത് അദാന്‍ ആശുപത്രിയിലാണ് രഞ്ജു നഴ്സ് ആയി ജോലി ചെയ്തിരുന്നത്. ഭാര്യ ജീനയും അവിടെ തന്നെ നഴ്സ് ആയി ജോലിചെയ്തുവരികയാണ്. ഇവരുടെ മകള്‍ ഇവാന്‍ജെലിന്‍ എല്‍സയും ഇവര്‍ക്കൊപ്പമുണ്ട്.

എന്നാൽ ഏവരെയും ഏറെ സങ്കടത്തിലാക്കിയത് പലമാര്‍ഗത്തിലും ശ്രമിച്ചെങ്കിലും കൊറോണ മൂലമുള്ള വിമാനയാത്രാ വിലക്ക് കാരണം രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക പ്രായോഗികമല്ല. ഏലിയാമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് കടയിക്കാട് ബഥേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടക്കുന്നതായിരിക്കും. എന്നാൽ അതേദിവസം തന്നെ മകന്റെ ശവസംസ്‌കാരം കുവൈത്തില്‍ സാധ്യമാകുമോ എന്ന ശ്രമത്തിലാണ് ബന്ധുക്കള്‍.

ഇത്തരത്തിൽ ഒത്തിരിയേറെ പ്രവാസികളുടെ മൃതദേഹങ്ങളാണ് നടണയാൻ കാത്ത് പ്രവാസലോകത്തെ പല ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വഴിമുടക്കിയത് അവസാനയാത്രക്കായി കാത്തിരുന്ന ഒത്തിരി പ്രവാസികളുടെ മൃതദേഹങ്ങളായിരുന്നു.

RECENT POSTS
Copyright © . All rights reserved