മക്കള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറാണ്. എന്നാല്‍ സ്വന്തം മകള്‍ മരണത്തോട് മല്ലിടുമ്പോഴും അവളെ സഹായിക്കാനോ രക്ഷിക്കാനോ ശ്രമിക്കാത്ത ഒരു പിതാവിനെ കുറിച്ചു കേട്ടിട്ടുണ്ടോ. ഒടുവില്‍ ജീവന് വേണ്ടി ആ മകള്‍ അച്ഛനോട് അഭ്യര്‍ഥന പോലും നടത്തി. എന്നിട്ടും പിതാവിന്റെ നിസ്സഹകരണം അവളെ കൊണ്ടെത്തിച്ചത് മരണത്തിലാണ്.
ബോണ്‍മാരോ ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ എന്ന പതിമൂന്നുകാരിയാണ് തന്റെ പിതാവിനോട് കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സായ് ശ്രീയില്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞത്. കീമോതെറാപ്പിക്ക് മാത്രം 10 ലക്ഷം രൂപയും ബോണ്‍ മാരോ മാറ്റി വയ്ക്കുന്നതിന് 30 ലക്ഷം രൂപയും ആവശ്യമായിരുന്നു. ഇതിനായി സ്ഥലം വിറ്റ് പണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ അമ്മ സുമ സ്ഥയലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ പിതാവ് ശിവകുമാര്‍ ഇടപെട്ട് വില്‍പ്പന തടഞ്ഞു. ടി.ഡി.പി എം.എല്‍.എ ബോണ്ട ഉമാമഹേശ്വര റാവുവിന്റെ സഹായത്തോടെയാണ് കുട്ടിയുടെ പിതാവ് സ്ഥലം വില്‍പ്പന തടഞ്ഞത്.
ഈ സാഹചര്യത്തിലാണ് തന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോ പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ പിതാവും മാതാവും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. തന്റെ ഭാര്യയോടുള്ള വാശിക്കാണ് ഇയാള്‍ മകളുടെ ചികിത്സയ്ക്ക് പണം മുടക്കാന്‍ തയ്യാറാകാതിരുന്നത്. ഒടുവില്‍ പെണ്‍കുട്ടി വീഡിയോയിലൂടെ പിതാവിനോട് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കരുതോ. സ്ഥലം വിറ്റ് എനിക്ക് ചികിത്സ നല്‍കൂ. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് അവര്‍ (ഡോക്ടര്‍മാര്‍) പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ-പെണ്‍കുട്ടി പുറത്ത് വിട്ട വീഡിയോയിലെ അഭ്യര്‍ത്ഥന ഇങ്ങനെ പോകുന്നു.
സംഭവം ആന്ധ്രയിലെ ഒരു പ്രാദേശിക ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് ഫെയ്‌സ്ബുക്ക് വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. സ്വന്തം ചോരയില്‍ പിറന്ന മകളുടെ കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥനയും അയാള്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ പിതാവിന്റെ കനിവിന് കാത്ത് നില്‍ക്കാതെ സായ് ശ്രീ മെയ് 14ന് മരണത്തിന് കീഴടങ്ങി. പണമുണ്ടായിട്ടും മകളെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന പിതാവ് ശിവകുമാറിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തു.
പുരുഷവേശ്യയായുള്ള ജീവിതം ഭാര്യ പുറത്തുപറയുമോ എന്ന ഭയത്തെ തുടര്‍ന്ന് യുവാവ് ഇന്തോനേഷ്യന്‍ ഭിന്നലംഗക്കാരിയും ലൈംഗികത്തൊഴിലാളിയുമായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഇലക്ട്രിക് സ്റ്റൗവ്വിലിട്ട് വേവിച്ചു.
ബ്രസിസ്‌ബേന്‍ ഫ്‌ളാറ്റില്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത് മായാങ്ക് പ്രാസെറ്റ്യോ എന്ന 27 കാരിയാണ്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് മാര്‍ക്കസ് വേള്‍കേ ആത്മഹത്യ ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ശരീരം പല കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ തന്നെ ഉപേക്ഷിച്ചു പോയാല്‍ ലൈംഗികത്തൊഴിലായാണെന്ന വിവരം കുടുംബത്തെ അറിയിക്കുമെന്ന് പ്രസേറ്റ്യോ മാര്‍ക്കസ് വേള്‍കേയെ ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തേ മാര്‍ക്കസിനെ വിസ കിട്ടാന്‍ ലൈംഗികത്തൊഴിലിലൂടെ ശേഖരിച്ച 9000 ഡോളര്‍ പ്രസേറ്റ്യോ നല്‍കിയിരുന്നു. വോള്‍ക്കേ പാചകക്കാരനായിരുന്നെങ്കിലും ഇടയ്ക്കിടെ പുരുഷവേശ്യയായി ജോലി ചെയ്തും വരുമാനം കണ്ടെത്തിയിരുന്നു
ഐഎഎസ് ഒാഫിസർ അനുരാഗ് തിവാരിയെ ഉത്തർ പ്രദേശിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് ദുരൂഹ സാഹചര്യത്തിൽ ഐഎഎസ് ഒാഫിസറുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി അനുരാഗ് ഇവിടെയുള്ള ഗസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിനു സമീപത്തെ റോഡരികിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2007 ബാച്ചിലെ കർണാടക കേഡറിലുള്ള ഉദ്യോഗസ്ഥനായ അനുരാഗ്, യുപിയിലെ ബഹറിച്ച് സ്വദേശിയാണ്.
വഴിയാത്രക്കാരാണ് ഒരാൾ റോഡിൽ വീണുകിടക്കുന്ന കാര്യം പൊലീസിനെ അറിയിച്ചതെന്ന് ഹസ്രത്ഗഞ്ച് ഇൻസ്പെക്ടർ എ.കെ. സാഹി അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയുമായിരുന്നു.
മൃതദേഹത്തിലുണ്ടായിരുന്ന തിരിച്ചറിയിൽ കാർഡിൽ നിന്നാണ് മരിച്ചത് ഐഎഎസ് ഒാഫിസർ അനുരാഗ് തിവാരിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രാഥമിക നിരീക്ഷണത്തിൽ അനുരാഗിന്റെ കവിളിൽ പരുക്കേറ്റതിന്റെ പാടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണമെന്താണെന്ന് പറയാൻ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.
കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ഗവണ്‍മെന്റ് ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്‌കൂളിലെ രണ്ടാം വര്‍ഷ എ എന്‍. എം വിദ്യാര്‍ത്ഥിനി തൊടുപുഴ പുളിമൂട്ടില്‍ ഷാജിയുടെ മകള്‍ ശ്രീക്കുട്ടി (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30ന് ആയിരുന്നു സംഭവം. അധികൃതരുടെ മാനസിക പീഡനമെന്ന് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ കുളിമുറിയില്‍ കയറിയ ശ്രീക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ മറ്റു കുട്ടികള്‍ വാതില്‍ തുറന്നപ്പോള്‍ ഷവര്‍ പൈപ്പില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ സഹപാഠികളും സ്‌കൂളിലെ ജീവനക്കാരിയും ചേര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീക്കുട്ടിയുടെ മരണത്തിനു കാരണം നഴ്സിങ് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനമാണെന്നും, ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ മെസില്‍ ഭക്ഷണം മോശമായെന്നാരോപിച്ച് മൂന്നു മാസം മുമ്പ് ചില കുട്ടികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അധ്യാപകര്‍ക്ക് നല്‍കി. ഇതു സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഏഴു കുട്ടികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത് ശ്രീക്കുട്ടിയാണെന്ന് പറയുന്നു. ഇതോടെ കുട്ടികള്‍ക്കിടയില്‍ ചേരിതിരിവുണ്ടായതായും പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുന്നിനും മാനസിക പീഡനമുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു. അതേ സമയം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവം പി ടി എ യോഗം ചേര്‍ന്ന് വിശദീകരിക്കുകയും തുടര്‍ന്ന് പ്രശ്നം പരിഹരിച്ചിരുന്നതായും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് തലയോലപറമ്പ് എസ്ഐ വി എസ് സുധീഷ്‌കുമാര്‍ പറഞ്ഞു. മൃതദേഹം വൈക്കത്തു നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തു.
സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റ്എന്നറിയപ്പെടുന്ന മിനി റിച്ചാര്‍ഡും സിനിമയില്‍ നായികനായകന്മാരാകുന്നു. അതും ഇന്തോ- അമേരിക്കന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയചിത്രത്തിലൂടെ.
മലയാള സിനിമയില്‍ അടുത്തകാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ചലനം സൃഷ്ടിച്ച രണ്ടുപേരും ഒന്നിക്കുന്നതായി ഒരു സിനിമ വാരികയാണ് വെളിപ്പെടുത്തിയത്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇതിനുശേഷം മിനി റിച്ചാര്‍ഡ് നായികയായെത്തുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. പതിവില്‍നിന്നു വ്യത്യസ്തമായി പണ്ഡിറ്റ് ഇത്തവണ നിര്‍മാതാവിന്റെ റോളില്‍ പ്രത്യക്ഷപ്പെടില്ല. മിനി റിച്ചാര്‍ഡാണ് പണംമുടക്കുന്നത്.
ഒരു ഇന്ത്യന്‍ യുവാവിന്റെയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെയും കഥയാണ് പണ്ഡിറ്റ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം പറയുന്നത്. പണ്ഡിറ്റിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിനു പുറത്തു നടക്കുന്നതും ഇത് ആദ്യമായാണ്. മലയാളസിനിമയില്‍ സജീവമായ ചില താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. കൊച്ചി, ബംഗളൂരു, എന്നിവയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലുമായാണ് ഷൂട്ടിംഗ്. ഒരൊറ്റ ആല്‍ബത്തിലൂടെ ‘കുപ്രശസ്തി’യുടെ കൊടുമുടിയിലേറിയ നടിയാണ് മിനി റിച്ചാര്‍ഡ്. സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആല്‍ബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. ഒന്നരലക്ഷത്തോളം പേര്‍ മിനിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്. മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ലണ്ടന്‍: പഠനത്തില്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് കാമുകനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ശിക്ഷ ഒഴിവായേക്കും. ഓക്‌സ്‌ഫോര്‍ഡ്, ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍ വിദ്യാര്‍ത്ഥിനിയും ഹൃദയ ശസ്ത്രക്രിയാരംഗത്ത് ഉയര്‍ന്നുവരുന്ന വാഗ്ദാനവുമായ ലവിനിയ വുഡ്‌വാര്‍ഡിന്റെ ശിക്ഷ ഒഴിവാക്കുമെന്ന സൂചന ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് നല്‍കിയത്. റ്റിന്‍ഡര്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കേംബ്രിഡ്ജ് വിദ്യാര്‍ത്ഥിയായ കാമുകനെ മയക്കുമരുന്ന് ലഹരിയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ലാപ്‌ടോപ്പ്, ഗ്ലാസ്, ജാം ജാര്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു എന്നാണ് കേസ്.
വുഡ്‌വാര്‍ഡിന്റെ അക്കാഡമിക് പ്രകടനം വിലയിരുത്തിയ കോടതി ഈ കുറ്റത്തിന് ലഭിക്കാവുന്ന ജയില്‍ ശിക്ഷ വേണമെങ്കില്‍ ഒഴിവാക്കാനാകുമെന്ന് വ്യക്തമാക്കി. ഒരു തവണ സംഭവിച്ച അബദ്ധമാക്കി കണക്കാക്കിയാല്‍ ഇത്രയും അസാധാരണ പ്രകടനം കാഴ്ച വെക്കുന്ന, വാഗ്ദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന യുവതിയുടെ ഭാവി ഇല്ലാതാക്കുന്ന നടപടി എടുക്കാതിരിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ ചെയ്ത കുറ്റം ജയില്‍ ശിക്ഷ അര്‍ഹിക്കുന്നതുതന്നെയാണെന്നും ജഡ്ജ് ഇയാന്‍ പ്രിംഗിള്‍ വ്യക്തമാക്കി. മെഡിക്കല്‍ ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പോലും പ്രസിദ്ധീകരിച്ചിട്ടുള്ള വുഡ്‌വാര്‍ഡിനെ തിരികെ പ്രവേശിപ്പിക്കാന്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ വുഡ്‌വാര്‍ഡ് അങ്ങേയറ്റം ഹീനമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത കാമുകന്‍ വുഡ്‌വാര്‍ഡിന്റെ അമ്മയെ സ്‌കൈപ്പില്‍ വിളിച്ചതില്‍ പ്രതിഷേധിച്ചാണ് ബ്രെഡ് നൈഫ് ഉപയോഗിച്ച് കാലില്‍ കുത്തിയത്. വുഡ് വാര്‍ഡ് മയക്കുമരുന്നിന് അടിമയാണെന്ന വാദവും കോടതിയില്‍ ഉയര്‍ന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിച്ച കോടതി സെപ്റ്റംബര്‍ 25 കേസില്‍ വിധി പറയുമെന്നും അറിയിച്ചു.
സ്വന്തം ലേഖകന്‍
ചെള്‍ട്ടന്‍ഹാം : യുകെ മലയാളികളുടെ സ്വന്തം കലാകാരനായ ഫ്രാങ്കിളിന്‍ ഫെര്‍ണാണ്ടസ്സിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷമാക്കി കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മലയാളി അസോസിയേഷന്‍ ഓഫ് ചെള്‍ട്ടന്‍ഹാമിലെ അംഗമായ ഫ്രാങ്കിളിന്‍ ഫെര്‍ണാണ്ടസിന്റെ അന്‍പതാം പിറന്നാള്‍ അങ്ങേയറ്റം സ്നേഹാദരവുകളോടെയാണ് സുഹൃത്തുക്കള്‍ ആഘോഷിച്ചത്. ഇന്നലെയാണ് ഫ്രാങ്കിളിന്റെ അന്‍പതാം പിറന്നാളിന്റെ ആഘോഷങ്ങള്‍ നടന്നത്. തീര്‍ത്തും സര്‍പ്രൈസ് ആയിട്ടാണ് അസോസിയേഷന്‍ അംഗങ്ങള്‍ ഫ്രാങ്കിളിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്.
ഫ്രാങ്കിളിന്റെ ഭാര്യയായ അമ്പിളിയെ മാത്രമാണ് ഇങ്ങനെ ഒരു ആഘോഷം നടത്തുന്നതിനെപ്പറ്റി അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ അറിയിച്ചിരുന്നത്. ഈ ആഘോഷങ്ങള്‍ നടത്തുന്നത് ഫ്രാങ്കിളിന്‍ അറിയാതിരിക്കുന്നതിന് വേണ്ടി ചില ക്രമീകരണങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയിരുന്നു. ആദ്യമായി അവരുടെ അസോസിയേഷന്റെ വാട്സ് ആപ് ഗ്രൂപ്പ് അപ്ടേറ്റ് ചെയ്യാന്‍ പോകുകയാണ് എന്ന് പറഞ്ഞ് ഫ്രാങ്കിളിനെ അതില്‍ നിന്ന് ഒഴിവാക്കി. അതിനുശേഷം ആ ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങളേയും ഫ്രാങ്കിളിന്റെ അന്‍പതാം പിറന്നാളിനെ പറ്റി അറിയിക്കുകയും, ആഘോഷങ്ങള്‍ക്കായി വൈകിട്ട് ഫ്രാങ്കിളിന്റെ വീട്ടില്‍ എത്തണം എന്ന് അറിയിക്കുകയും ചെയ്തു.
വൈകിട്ട് ആറുമണിയോടുകൂടി നാല്‍പ്പതോളം അംഗങ്ങള്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ്സിനോടൊപ്പം ഫ്രാങ്കിളിന്റെ വീട്ടില്‍ എത്തി സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ഭാര്യ അമ്പിളി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് ആണ് ഫ്രാങ്കിളിനെ ഞെട്ടിച്ചത്. സുഹൃത്തുക്കളില്‍ നിന്നും ഫ്രാങ്കിളിന്റെ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ അമ്പിളി പുതിയ ഒരു കാറാണ് പിറന്നാള്‍ സമ്മാനമായി ഫ്രാങ്കിളിന് നല്‍കിയത്.
കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം അന്‍പതാം പിറന്നാള്‍ ആഘോഷിച്ച ഫ്രാങ്കിളിന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പിറന്നാള്‍ എന്നാണ് ഈ അന്‍പതാം പിറന്നാളിനെ വിശേഷിപ്പിച്ചത്.
ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത് കേൾക്കൂ: ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയിൽനിന്നു ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസ്. ഏഴു യാത്രക്കാരേ ബസിലുള്ളു. നാലു വയസ്സ് തോന്നിക്കുന്ന കുഞ്ഞുമായി മൂവാറ്റുപുഴയിൽനിന്നു ദമ്പതികൾ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി.
കണ്ടക്ടറും യാത്രക്കാരും വിവരം തിരക്കി. രോഗം മൂർച്ഛിച്ച കുഞ്ഞുമായി കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കുള്ള പോകുകയാണ് അവർ. ടാക്സിക്കൂലി നൽകാനില്ലാത്തതിനാൽ ബസിൽ കയറിയതാണ്. അൽപംകൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ നില കൂടുതൽ വഷളായി. കണ്ടക്ടറും യാത്രക്കാരും ചേർന്നു പ്രഥമശുശൂഷ നൽകി. ഡ്രൈവർ ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. മോനിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറോളം അത്യാഹിതവിഭാഗത്തിൽ ചെലവഴിച്ചു.
എന്നിട്ടു ദമ്പതികളെയും കുഞ്ഞിനെയും കയറ്റി വീണ്ടും ബസ് പുറപ്പെട്ടു. ഏറ്റുമാനൂരിൽ എത്തി കുട്ടികളുടെ ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ വിളിച്ചുകൊടുത്തു. ഓട്ടോക്കൂലിയും നൽകി. ബസിന്റെ നമ്പരും കൂടുതൽ വിവരങ്ങളും കൃത്യമായി ലഭിക്കാത്തതിനാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരു വിവരങ്ങൾ ലഭ്യമായില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനേൽ സെക്രട്ടറിയും യാത്രക്കാരനുമായിരുന്ന എ.ആർ.സുരേന്ദ്രൻ പറയുന്നു.
വീട്ടില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പതിനേഴുകാരി പാതിരാത്രിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടു എന്ന് വീട്ടിലേക്ക് ഒരു ഫോണ്‍. ആദ്യം ഞെട്ടിയെങ്കിലും സംഭവം സത്യമാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞത് മുറിയില്‍ മകളെ കാണുന്നില്ല.സിനിമ കഥകളെ പോലും അമ്പരിപ്പിക്കുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്.
തിരുവനന്തപുരം ശ്രീകാര്യത്തിനടുത്തുള്ള വീട്ടിലക്ക് പാതിരാത്രിയില്‍ നിങ്ങളുടെ മകള്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലാണെന്ന് പോലീസ് ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടി. ഭക്ഷണം കഴിച്ചു വീട്ടില്‍ കിടന്നുറങ്ങിയ മകള്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലാണെന്നോ? എങ്ങനെ എത്താന്‍ എന്ന ചിന്തയില്‍ ആദ്യം റോംങ് കോള്‍ ആയിരിക്കുമെന്ന് കരുതിയെങ്കിലും നേരെ മകളുടെ മുറിയിലേക്ക് എത്തിയ മാതാപിതാക്കള്‍ ശരിക്കും ഞെട്ടി. മകള്‍ മുറിയിലില്ല. പോലീസ് പറഞ്ഞത് വിശ്വസിച്ച് അവര്‍ നേരെ ആശുപത്രിയിലേക്ക്. അപകടത്തില്‍പെട്ട മകള്‍ ആശുപത്രിയിലുണ്ട്. ഗുരുതരമായ പരിക്കൊന്നുമില്ലെങ്കിലും സംഗതി അത്ര പന്തിയല്ലായിരുന്നു.
സംഭവം ഇങ്ങനെ: വീട്ടുകാരോടൊപ്പം രാത്രി ഭക്ഷണം കഴിച്ചു കിടന്ന പതിനേഴുകാരിക്കു കാമുകനെ കാണാന്‍ ആഗ്രഹം. മറ്റൊന്നും നോക്കിയില്ല, അയല്‍വീട്ടിലെ സ്‌കൂട്ടറെടുത്തു നേരെ പുറപ്പെട്ടു. കാമുകനെ കണ്ടു മടങ്ങുമ്പോഴാണ് അര്‍ധരാത്രിയില്‍ നഗരത്തില്‍വച്ചു അപകടം സംഭവിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ശ്രീകാര്യത്തുവച്ച് പോലീസിനെ കണ്ടപ്പോള്‍ ഭയപ്പെട്ടു സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു .
തലയ്ക്കും കൈകാലുകള്‍ക്കു സാരമായി പരിക്കേറ്റു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പോലിസ് സ്‌കൂട്ടറിന്റെ നമ്പരിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍ ഉടമയെ തിരിച്ചറിഞ്ഞു. പോലീസ് എത്തി കാര്യം പറഞ്ഞപ്പോഴാണ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ അപ്രത്യക്ഷമായ വിവരം ഉടമപോലും അറിഞ്ഞത്. അതേസമയം, ബോധം വീണ യുവതിയോട് ആശുപത്രി അധികൃതര്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കിയത് ഉള്ളൂരില്‍ താമസിക്കുന്ന കാമുകനായ യുവാവിന്റെ നമ്പരും. ഈ യുവാവിനെ വിളിച്ചാണ് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെ നമ്പര്‍ കണ്ടെത്തി വിളിച്ചു കാര്യം പറഞ്ഞത്.
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ വച്ച് യുവതിക്ക് നേരെ പീഡനശ്രമം. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയിലെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. വിജനമായ സ്ഥലത്തുള്ള പാഡിയില്‍ പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല. ഇവിടെ വച്ചാണ് തന്നെ യുവാവ് ലൈംഗികമായി ഉപയോഗിച്ചതെന്ന് തൃശൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു
കലാഭവന്‍ മണി ഔട്ട്ഹൗസായി കൊണ്ടു നടന്നിരുന്ന ഈ പാഡിയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്നത്. കരള്‍രോഗബാധിതനായ മണിയുടെ രോഗം മൂര്‍ച്ഛിച്ചതും ഈ പാഡിയില്‍ വച്ചാണ്.