തൊടുപുഴ കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. പേഴുംകണ്ടം സ്വദേശി വിജേഷിന്റെ ഭാര്യ അനുമോൾ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അനുമോളെ കാണാതായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അതേസമയം അനുമോളുടെ ഭർത്താവ് വിജേഷിനെ കാണാനായില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച അനുമോൾ. വെള്ളിയാഴ്ച അനുമോൾ സാധാരണ സ്‌കൂളിലെത്തുകയും വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ശനിയാഴ്ച മുതൽ അനുമോൾ കാണാതാവുകയായിരുന്നു. അനുമോളെ കുറിച്ച് വിവരമില്ലാത്തതിനാൽ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് അടച്ചിട്ട വീട്ടിൽ നിന്നും പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
സ്കോട് ലാൻ്റിൻ്റെ പ്രമുഖ മലയാളി അസ്സോസിയേഷനായ യുസ്മയും സഹ അസ്സോസിയേഷനായ എൽ. എം. സിയും സംയുക്തമായി നടത്തുന്ന സിംഫണി 23 എന്ന ചാരിറ്റി ഷോ വരുന്ന ശനിയാഴ്ച്ച സ്കോട് ലാൻ്റിലെ ലിവിംഗ്സ്റ്റണിൽ അരങ്ങേറും.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് പ്രൈമറി സ്കൂൾ ഹാളിൽ സിംഫണി 23 ന് തുടക്കമാകും. യൂറോപ്പിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന സിംഫണിയിൽ മലയാളത്തിൻ്റെ പ്രശസ്ത ഗായകൻ വിൽസൺ പിറവം മുഖ്യ അതിഥിയായിരിക്കും.

ലോകപ്രശസ്ത കഥാകൃത്ത് ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ “പൂവൻ പഴം ” എന്ന ചെറുകഥയെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കുന്ന സ്വതന്ത്ര നാടക ആവിഷ്കാരം ” പൂവൻ പഴം റീലോഡഡ്” സിംഫണിയിലെ ഒരു പ്രത്യേക ഇനമാണ്. അനേകം അവിസ്മരണീയമായ കഥകളിലൂടെ ഒരോ വായനക്കാരനും പ്രിയപ്പെട്ടവനായ ബേപ്പൂർ സുൽത്താനുള്ള ഒരു എളിയ സമർപ്പണം കൂടിയാണ് ഈ സൃഷ്ടി. മലയാള സംസ്കാരത്തിന് സുപരിചിതമായ കുടുംബാന്തരീക്ഷങ്ങളിലെ നുറുങ്ങു സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്.

എഡിൻബറയിലെയും ലിവിങ്ങ്സ്റ്റണിലേയും മലയാളികളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ഇങ്ങനെ ഒരു നാടകം രൂപപ്പെടാൻ കാരണം. ഇവരുടെ കുടുംബങ്ങളുടെ പിന്തുണയും പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്.
ശ്രീകാന്ത് സി.വി , നവീൻ തോമസ്, അനീഷ് കാനായി , റിത്തിക ജനാർദ്ദനൻ , കുമാരി നിഹാരിക പൊതുവാൾ എന്നിവരാണ് അഭിനേതാക്കൾ.

സംവിധാനം : അനീഷ് കാനായി.
തിരക്കഥ/സംഭാഷണം: നവീൻ തോമസ്, അനീഷ് കാനായി.
സാങ്കേതിക സഹായം: മനോജ് സതീശൻ, സുജിത്ത് മത്തോളി. ചമയം: പ്രതിഭ ശ്രീകാന്ത്.
കലാസ്വാദകർക്ക് മാത്രമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് യുകെയിലെ എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയ്ച്ചു. ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.
മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.
സിംഫണി 2023 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-
Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP
Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5
ബിജു കുളങ്ങര
ലണ്ടൻ. ഇന്ത്യൻ ദേശീയപതാകയെ അപമാനിക്കുകയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് നേരെ അക്രമം നടത്തുകയും ചെയ്ത ഖലിസ്ഥാൻ വാദികളുടെ നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രതിഷേധിച്ചു. അക്രമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും പിടികൂടണമെന്നും വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന ഖലിസ്ഥാൻ വാദികളുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ഐഒസി ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ അപമാനിക്കപ്പെട്ട സംഭവം സംഭവിക്കാൻ പാടില്ലാത്തത് ആണ്. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ വൃണപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഐഒസി കേരള ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ അജിത് മുതയിൽ, അപ്പച്ചൻ കണ്ണഞ്ചിറ, അശ്വതി നായർ ബേബിക്കുട്ടി ജോർജ്ജ്, സുരജ് കൃഷ്ണൻ, ജെന്നിഫെർ ജോയ്, സുനിൽ രവീന്ദ്രൻ തുടങ്ങിവർ പ്രസംഗിച്ചു. വിവിധ റീജിയൻ നേതാക്കളായ ബോബിൻ ഫിലിപ്പ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, ഇൻസൺ ജോസ്, റോമി കുര്യാക്കോസ്, അരുൺ തോമസ്, എൽദോ ജോയ് തുടങ്ങിയവർ പങ്കെടുത്തു.
ആഗോളതലത്തിൽ സാമൂഹിക പ്രവർത്തകർ ഒന്നിച്ചുചേർന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനുവേണ്ടി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (IFSW) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ് ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക. “Respecting Diversity Through Joint Social Action” എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ പരിപാടികൾ IFSW ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ കാര്യ പരിപാടികൾ 2023 മാർച്ച് മാസം 25-ാം തീയതി ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള സോഷ്യൽ വർക്കിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ഈ വർഷത്തെ പ്രമേയത്തിനനുസരിച്ചു വിഷയാവതരണം നടത്തുകയും സന്ദേശങ്ങൾ നൽകുകയും, ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. ഈ വർഷത്തെ ആശയത്തിന്മേൽ യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ പരിപാടികൾ ഉദ്ദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്,പ്രൊഫ. പി.കെ. ഷാജഹാൻ (ഡീൻ, അക്കാദമിക് അഫയേഴ്സ്, TISS മുംബൈ ക്യാമ്പസ്) ആണ്. തുടർന്ന് ബഹുമാന്യനായ ഇന്ത്യൻ പാർലിമെന്റ് അംഗം ഡോ. ശശി തരൂർ (എംപി), മിസ് ഇസബെല്ലെ ട്രോളർ (മുഖ്യ സാമൂഹിക പ്രവർത്തക, കുട്ടികളും കുടുംബങ്ങളും) എന്നിവരുടെ ലോക സോഷ്യൽ വർക്ക് ദിന സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.

ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷത്തെ പ്രമേയം സോഷ്യൽ വർക്കിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ തലമുറയ്ക്കും വരും തലമുറയ്ക്കും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് യു.കെ.എം.എസ്.ഡബ്ല്യു ഫോറം കാണുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിവർത്തനത്തിലേക്ക് നയിക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ വ്യത്യസ്ത കമ്മ്യൂണിറ്റികൾക്ക് എങ്ങനെ നടത്താനാകുമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാകും ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിനാചരണം. യുകെയിലുള്ള സോഷ്യൽ വർക്കേഴ്സിൽ പലരും തങ്ങളുടെ മേഖലകളിൽ പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുള്ളവരും അനുഭവങ്ങൾ പങ്കിടുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ വർഷത്തെ ഐഎഫ്എസ്ഡബ്ല്യു മുന്നോട്ടുവച്ചിട്ടുള്ള വിഷയം വളരെയധികം കാലീക പ്രസക്തമായ ഒന്നാണ്.

2014-ൽ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു-ഫോറം യു.കെ യിൽ ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണൽ ഡെവലപ്പ്മെന്റിനാവശ്യമായ ട്രെയിനിംങ്ങുകളും നടത്തിവരുന്നു. സോഷ്യൽ വർക്ക് മേഖലയിൽ തൊഴിൽ നേടുന്നതിനായി ഉദ്യോഗാർത്ഥികളുടെ റെജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്കും വിവിധ പരിപാടികളിലൂടെ യു.കെ.എം.എസ്.ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. കൂടാതെ, സാമൂഹിക പ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സമൂഹത്തിൽ നിരാലംബരായവർക്ക് പലതരം ഇടപെടലുകളിലൂടെ സഹായഹസ്തവുമായി യു.കെ.എം.എസ്.ഡബ്ല്യു ഫോറം നിലകൊള്ളുന്നു.
യുകെ മലയാളി സോഷ്യല് വര്‍ക്കേഴ്സ്സ് ഫോറത്തിന്റെ (യു.കെ.എം.എസ്.ഡബ്ല്യു ഫോറം ) 2023 – 25 പ്രവർത്തനത്തിനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം ചുമതലയേറ്റ് ഔദ്ദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും മുന്നോട്ടുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുകയും ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യഘട്ടമെന്നോണം പുതിയ അംഗങ്ങൾക്കുവേണ്ടി ഒരു സെമിനാറും സംഘടിപ്പിക്കുകയുണ്ടായി.

ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും വിനയപുരസരം സ്വാഗതം ചെയ്യുന്നു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓൺലൈൻ (സൂം)വഴിയാണ് നടത്തപ്പെടുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
https://forms.gle/bDBYEpWyVGEc5Qxe6
തോമസ്സ് ജോസഫ് – 07939492035 (Chair person)
ഷീനാ ലുക്സൺ – 07525259239 (Secretary)
മാർട്ടിൻ ചാക്കു – 07825 447155 (Treasurer)
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബാല. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ ബാല സോഷ്യൽ മീഡിയയിലൂടെയാണ് തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരെ അറിയിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അടുത്തിടെ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ രോഗത്തെ തുടർന്നായിരുന്നു ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബാല ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ ആരാധകർ സങ്കടത്തിലായിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നും ഉണ്ടാവില്ല എന്നും നേരത്തെയും ആശുപത്രിയിൽ കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഭാര്യ എലിസബത്ത് സംഭവങ്ങളോട് പ്രതികരിച്ചത്. പതിവുപോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തും എന്നും അവർ വ്യക്തമാക്കുകയുണ്ടായി.
ബാല ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരുന്ന മോശം മെസ്സേജുകളെ കുറിച്ച് പറഞ്ഞ് എലിസബത്ത് രംഗത്തെത്തുകയും ചെയ്തു. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാത്തതുകൊണ്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക എന്നാണ് എലിസബത്ത് പറഞ്ഞത്. ഇതേസമയം തന്നെ ബാലയുടെ നേരത്തേ നടന്ന ഒരു ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗായകൻ എം ജി ശ്രീകുമാറിനോടൊപ്പം പറയാൻ നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ബാലയുടെ വീഡിയോയാണ് അത്. ബാലയെപ്പറ്റിയും അടുത്തിടെ ഉണ്ടായ വിവാദങ്ങളെ കുറിച്ചും ഒക്കെ അഭിമുഖത്തിൽ എംജി ശ്രീകുമാർ ചോദിച്ചിരുന്നു.
ആരെ വിശ്വസിക്കണം എന്ന് അറിയാത്തതുകൊണ്ട് താൻ കേരളം ഉപേക്ഷിച്ചു പോകാൻ നോക്കിയെന്ന് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയായി ബാല പറയുകയുണ്ടായി. എന്തെങ്കിലും ടാറ്റു ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ജീവിതപങ്കാളിയെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കിൽ ടാറ്റൂ അടിക്കുന്നത് ഒരു പ്രശ്നമല്ലെന്ന് ബാല പറയുന്നു. എൻറെ ഒരു സുഹൃത്തിന് ടാറ്റൂ അടിക്കുന്നത് ഇഷ്ടമാണ്. അയാൾ ഭാര്യയെ നിർബന്ധിച്ചെങ്കിലും അവർക്ക് ഇഷ്ടമായിരുന്നില്ല. ഒടുവിൽ അയാളുടെ ആഗ്രഹപ്രകാരം ചെറിയ ടാറ്റു ചെയ്തു. ശരിക്കും അദ്ദേഹത്തിന് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നു അത്. എന്നാൽ എൻറെ ഒരു അസിസ്റ്റൻറ് ടാറ്റൂ അടിച്ചു. എന്നിട്ട് വീട്ടിലേക്ക് പയെങ്കിലും അവർ തമ്മിൽ വേർപിരിയേണ്ടി വന്നു.
എന്തായിരുന്നു എന്നതല്ല ആ എവിടെ അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്നമായത്. മാറിടത്തിലാണ് ആ ടാറ്റു ചെയ്തത്. ആരാ ഇത് ചെയ്തതെന്ന് ചോദ്യത്തിന് ഒരു ചേട്ടൻ ചെയ്തത് എന്നായിരുന്നു മറുപടി. അവിടെ ടാറ്റൂ അടിക്കണമെങ്കിൽ അതിനെ ബാലൻസ് ചെയ്യണമല്ലോ. നിൻറെ ശരീരത്തോട് അവൻ എങ്ങനെ ടാറ്റൂ ചെയ്യും എന്നായി അമ്മായിയമ്മ. അത്രയും ആ ചെക്കൻ വിചാരിച്ചിരുന്നില്ല. ഒടുവിൽ രണ്ടുപേർക്കും പിരിയേണ്ടി വന്നു എന്നും ബാല പറഞ്ഞു. എന്നെ പച്ചയ്ക്ക് മുതുകിൽ കുത്തി. കാശിന്റെ പേരിൽ അല്ല. എല്ലാവർക്കും അറിയുന്ന വ്യക്തിയാണ്. ഇപ്പോൾ പേര് പറയാൻ സാധിക്കില്ലെന്ന് ചെന്നൈയിലേക്കുള്ള മാറ്റത്തെപ്പറ്റി ബാലപറയുകയുണ്ടായി.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായി സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനു പിന്നില്‍ വില്ലനായത് നായകന്‍ രോഹിത് ശര്‍മയെന്നു റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താമെന്നായിരുന്നു സെലക്ടര്‍മാരുടെ അഭിപ്രായമെന്നും പക്ഷെ നായകന്‍ രോഹിത് ശര്‍മ ഇതിനെ എതിര്‍ക്കുകയായിരുന്നുവെന്നും
ക്രിക്ക് അഡിക്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദിനത്തില്‍ സഞ്ജുവിനെ ആവശ്യമില്ലെന്നും കെഎല്‍ രാഹുല്‍ ധാരാളമാണെന്നും രോഹിത് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സഞ്ജുവിനെ സെലക്ടര്‍മാര്‍ തഴഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാലാം നമ്പരില്‍ സൂര്യകുമാര്‍ യാഗവ് ബാറ്റിംഗില്‍ ദയനീയ പരാജയമായതോടെയാണ് സഞ്ജുവിനെ തഴഞ്ഞത് വീണ്ടും ചര്‍ച്ചയാവുന്നത്. ശ്രേയസിനു പകരം സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അവസാന ഏകദിനത്തിലെങ്കില്‍ താരത്തെ ഇറക്കണമെന്നാണ് പൊതുവികാരം.
മുംബൈയിലും വിശാഖപട്ടണത്തും നടന്ന മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് വിമര്‍ശനത്തിന് വിധേയനായത്. വലംകൈയ്യന്‍ ബാറ്റര്‍ രണ്ട് തവണയും സ്റ്റാര്‍ക്കിന് മുന്നിലാണ് കീഴടങ്ങിയത്. അതിനാല്‍, മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്നിരുന്നാലും മോശം ഫോമിലും താരത്തെ പിന്തുണയ്ക്കുമെന്ന് നിലപാടിലാണ് രോഹിത് ശര്‍മ്മ.
ടോം ജോസ് തടിയംപാട്
ലിവർപൂൾ ക്നാനായ യുവജന സംഘടനയായ KCYL മദേഴ്സ് ഡേയിൽ നടത്തിയ മമ്മിയും ഞാനും എന്ന പരിപാടി തുല്യ൦ വയ്ക്കാൻ കഴിയാത്ത ഒരു പരിപാടിയായി മാറി. KCYL അംഗങ്ങൾ ചേർന്ന് മെനോറ തെളിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത് . പിന്നീട് അമ്മമാർ ഒരുമിച്ചു ചേർന്ന് കേക്ക് മുറിച്ചു .

അമ്മമാരെ ആദരിച്ചുകൊണ്ടു കുട്ടികൾ നടത്തിയ വിവിധ പരിപാടികൾ വളരെയേറെ പുതുമയാർന്നതും കൗതുകകരവുമായിരുന്നു . അമ്മയും മക്കളും കൂടി കളിച്ച ഡാൻസുകളും വിവിധ കലാപരിപാടികളും പങ്കെടുത്തവർക്ക് ആനന്ദദായകമായിരുന്നു . അമ്മാരെല്ലാം ചുവന്ന വസ്ത്രം ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത് . KCYL ടീം അവർക്കു പുഷ്പ്പങ്ങൾ നൽകി ആദരിച്ചു . നാട്ടിൽ നിന്നും എത്തിയ കോട്ടയം രൂപത KCYL പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ പരിപാടിക്കു ആശംസകൾ നേർന്നു സംസാരിച്ചു .

പരിപാടികൾക്ക് ആൽവിൻ ബിനോയ് ,ക്രിസ്റ്റിന ലാലു ,ഡോണ ബേബി ,അലാന ഗ്രേസ് രാജു ,ജൂഡ് ലാലു എന്നിവർ നേതൃത്വം കൊടുത്തു .കുട്ടികൾ നടത്തിയ അതിഗംബീരമായ ഈ പരിപാകൾക്കു ലിവർപൂൾ ക്നാനായ പ്രസിഡണ്ട് ലാലു തോമസ് നന്ദി പ്രകാശിപ്പിച്ചു .വൈകുന്നേരം 6 മണിക്ക് തുടങ്ങിയ പരിപാടികൾ 10 മണിക്ക് ദേശിയ ഗാനത്തോട് കൂടി അവസാനിച്ചു . പങ്കെടുത്ത എല്ലാവർക്കും വളരെ രുചികരമായ ഭക്ഷണമാണ് സംഘാടകർ വിളമ്പിയത് .


കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച രാവിലെ ഓപ്പറേഷൻ കഴിഞ്ഞതിന് പിന്നാലെ യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
യുവതിയെ ഐസിയുവിൽ എത്തിച്ച ശേഷം മടങ്ങിയ അറ്റൻഡർ കുറച്ച് കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ അറ്റൻഡർ മയങ്ങി കിടക്കുകയായിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം വിട്ടുമാറാത്ത യുവതി ബോധം വീണ്ടെടുത്തപ്പോഴാണ് പീഡന വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരും പോലീസും അന്വേഷണം നടത്തുകയാണ്.
മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മീന. അടുത്ത കാലത്താണ് മീനയുടെ ഭര്‍ത്താവ് അന്തരിച്ചത്. ഇപ്പോഴിതാ നടിയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളുയരുകയാണ്. ഇതിനിടയില്‍ ഗോസിപ്പുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍.
നടന്‍ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന് രംഗനാഥന്‍ പറയുന്നു.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം’. – രംഗനാഥന്‍ പറയുന്നു.
യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.
മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണി. മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്നവൾ. സില്‍ക്ക് സ്മിത. ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പക്കത്തെത്തിയ വിജയലക്ഷ്മി ആരാധക കോടികളുടെ സിൽക്കായി വളർന്നത് സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെയാണ്. വിജയലക്ഷ്മിയില്‍ നിന്ന് സ്മിതയിലേക്കും അവിടെ നിന്ന് സില്‍ക്ക് സ്മിതയിലേക്കുമുള്ള അവളുടെ യാത്ര ഏതു ഫ്രെയിമുകൾക്കുമപ്പുറം നിൽക്കുന്ന ഒരു ചലച്ചിത്ര കാവ്യം പോലെയാണ്… ഒരുകാലത്ത് സില്‍ക്ക് സ്മിതയുടെ ഗാനരംഗങ്ങളില്ലാത്ത സിനിമകളെപ്പറ്റി തെന്നിന്ത്യയ്ക്ക് ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല. സിനിമയെ വെല്ലുന്നതായിരുന്നു സില്‍ക്കിന്റെ ജീവിതം.
സിൽക്കിൻ്റെ പെട്ടന്നുള്ള മരണ വാർത്ത ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ സിൽക്കിൻ്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മുൻപ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളതാണ് ബയിൽവൻ രംഗനാഥൻ.
പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. മോർച്ചറിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അതിനു കാരണം ബോധത്തോടെ അവിടെ നിൽക്കാനാവില്ല എന്നതാണ്. ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോർച്ചറികളുടെത്. വൃത്തി ഹീനവും ദുർഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്. മൃതദേഹങ്ങളിൽ നിന്നുള്ളതും മരുന്നുകളുടെയും രക്തത്തിൻ്റെതുമൊക്കെയായി ദുർഗന്ധവും വൃത്തിഹീനവുമായ അന്തരീഷം. അവിടെ ജോലി ചെയ്യുന്നവർക്ക് സ്വബോധത്തോടെ നിൽക്കാനാവില്ല. രാവിലെ ജോലിക്കു കയറുന്ന സമയം മുതൽ അവിടെയുള്ള ജീവനക്കാർ മദ്യപിച്ചായിരിക്കും നിൽക്കുന്നത്. സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഡോക്ടർ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതുമെല്ലാം ജീവനക്കാരാണ്. വളരെ ധൈര്യം വേണ്ട ജോലിയാണത്. അതുകൊണ്ടു തന്നെ ജീവനക്കാർ മദ്യപിക്കുന്നതിൽ ഡോക്ടർമാറും അധികൃതരും നടപടി സ്വീകരിക്കാറില്ല.
സിൽക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. വെള്ളിത്തിരയിൽ കൺകുളിർക്കെ കണ്ട അംഗലാവണ്യങ്ങളിൽ മതിമറന്നവരായിരുന്നു അന്നത്തെ അവരുടെ പുരുഷ ആരാധകരൊക്കെ തന്നെ. 35 -ാം വയസിലാണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സൗന്ദര്യംകൊണ്ടും ഉടലഴകുകൊണ്ടും അപ്പോഴും അവർ താരറാണിയായിരുന്നു. സിൽക്ക് സ്മിതയുടെ മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി എത്തിച്ചു. മദ്യം തീർത്ത ബോധത്തിനും അബോധത്തിനുമിടയിലെ നേർരേഖയിൽ നിൽക്കുന്നവനിലെ മൃഗം ഉണർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാമെന്നും പറയുകയാണ് ബയിൽവൻ രംഗനാഥൻ. സിൽക്ക് സ്മിതയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണെന്നും അതിൽ വാസ്തവമുണ്ടെങ്കിലും അസത്യങ്ങളും ഇടംപിടിക്കാമെന്നും അദ്ദേഹം ബയിൽവൻ രംഗനാഥൻ പറയുന്നു.