Latest News

തനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ജോജു ജോർജ് രംഗത്ത്. ഒരിടവേളയ്ക്ക് ശേഷം ഇരട്ട എന്ന സിനിമ താരത്തിന്റേതായി പുറത്തെത്തിയിരുന്നു. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ താനിപ്പോൾ സ്ട്രഗിൾ ചെയ്യുകയാണ് എന്നാണ് ജോജുവിന്റെ തുറന്നുപറച്ചിൽ.

ഇക്കാരണത്താൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് നടൻ ജോജു ജോർജ് അറിയിച്ചു. തന്നെ ഒരു കലാകാരനെന്ന നിലയിൽ അംഗീകരിച്ചവർക്ക് നന്ദി പറഞ്ഞ താരം, വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതു മൂലം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

തനിക്ക് ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാ സിനിമകളെയും പിന്തുണയ്ക്കണം. ഇരട്ട എന്ന എന്റെ പുതിയ സിനിമയോട് നിങ്ങൾ കാണിച്ച് സ്നേഹത്തിന് നന്ദിയെന്നും താരം പറഞ്ഞു.

താൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇൻബോക്സിൽ എല്ലാം കടുത്ത ആക്രമണമായി. ഞാൻ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തന്നെ വെറുതെ വിടണമെന്നും താരം അഭ്യർത്ഥിക്കുന്നു.

കൂടാതെ, ‘ഞാൻ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി’- ജോജു വീഡിയോയിലൂടെ പ്രതികരിച്ചതിങ്ങനെ.

ബ്രസീൽ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ലോകാത്ഭുതങ്ങളിലൊന്നായാണ് ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസീലിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ ഫെർണാഡോ ബ്രാ​ഗയാണ് അപൂർവമായ ചിത്രം പകർത്തിയത്.

‘ഇന്ന് വെള്ളി…ദിവ്യ വെളിച്ചം’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റ​ഗ്രാമിൽ ഫെർണാഡോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം തരംഗമായത്. പ്രതിമയുടെ തലയ്ക്ക് മുകളിലൂടെ വെളിച്ചം കടന്നുപോകുന്നത് ദൈവികമായി കാണപ്പെടുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കൃത്യസമയത്ത് തന്നെ ക്യാമറ ക്ലിക്ക് ചെയ്ത ഫെർണാഡോയെ അഭിനന്ദിക്കുന്നുമുണ്ട്. ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നിന് മുകളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ൽ ഉണ്ടായ മിന്നലിൽ പ്രതിമയുടെ തള്ളവിരൽ തകർന്നിരുന്നു.

 

View this post on Instagram

 

A post shared by Fernando Braga (@fsbragaphotos)

സഹോദരിയുടെ മകളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. വർക്കല കല്ലമ്പലം സ്വദേശി ഇസ്മായിൽ (55) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ കടയിലിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വത്ത് തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം.

കടയിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി നിലവിളിച്ച്കൊണ്ട് കടയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് നിലത്ത് കിടന്ന് ഉരുണ്ടതോടെ തീ അണഞ്ഞെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

അതേസമയം വിഷം കഴിച്ച ശേഷമാണ് ഇസ്മായിൽ യുവതിയെ കൊലപ്പെടുത്താനെത്തിയത്. നാട്ടുകാർ തടഞ്ഞ് വെച്ച ഇസ്മയിലിനെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കമ്പി കയറ്റിപോകുകയായിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി ശ്രേധേഷ് (21) ആണ് മരിച്ചത്. പട്ടിക്കാട് ദേശീയപാതയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.

കമ്പി കയറ്റി പോകുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. ലോറിയുടെ പുറകിലായിരുന്ന യുവാവിന് പെട്ടെന്ന് ബൈക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് തലയിൽ കമ്പി തുളച്ച് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ല, മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിൻ്റെ ആരോപണം. ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമാണ് 46കാരനായ കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നു സഹോദരൻ രാഘവൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം.

ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു. വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, കഴുത്തു മുറുകിയതാണു മരണ കാരണമെന്നാണു മെഡിക്കൽ കോളജ് പോലീസിന്റെ നിഗമനം.

വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ ഇന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷനും മെഡിക്കൽ കോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

കല്ല്യാണ വീടുകളില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വിവാഹത്തിനിടെ നടന്ന അപ്രതീക്ഷിതമായ ഒരു സംഭവമാണ് സൈബര്‍ലോകം ഏറ്റെടുത്തിരിക്കുന്നത്.

ഒരു പെണ്‍കുതിരയുടെ പുറത്തിരുന്ന് വിവാഹ വേദിയിലേക്ക് വരന്‍ എത്തുമ്പോള്‍ പെട്ടെന്ന് പടക്കം പൊട്ടുകയും ശബ്ദം കേട്ട് കുതിര വരനുമായി ഓടുന്നതാണ് വീഡിയോ. ദൂരേക്ക് ഓടിപ്പോകുന്ന കുതിരയെ വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

വീഡിയോയില്‍ കുതിര വരനെയും കൊണ്ട് വിവാഹം നടക്കുന്നയിടത്തേക്ക് വരുന്നത് കാണാം. എന്നാല്‍, അവിടെ വച്ച് പടക്കം പൊട്ടുകയും ഇതിന്റെ ശബ്ദം കേട്ട കുതിര പേടിച്ചരണ്ട് അവിടെ നിന്നും വരനെയും പുറത്ത് വച്ച് ഓടിപ്പോവുകയാണ്.

ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നില്‍ക്കും എന്നാണെന്ന് തോന്നുന്നു. എന്നാല്‍, കുതിര അവിടെ ഒന്നും നിന്നില്ല. അത് വരനുമായി ഓടിപ്പോയി. ഇത്കണ്ട് വിരുന്നെത്തിയവര്‍ തലയില്‍കൈവെച്ച് നില്‍ക്കുകയാണ്. രണ്ട് മില്ല്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്.

 

 

View this post on Instagram

 

A post shared by memes comedy (@ghantaa)

ബുദീനയിൽ പാകിസ്ഥാൻകാരന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താനിയും തമ്മിൽ തർക്കമുണ്ടായി ഇത് പരിഹരിക്കാനെത്തിയ ഹക്കീമിനെ പാകിസ്ഥാനി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായർ. 1994 ൽ പുറത്തിറങ്ങിയ മാനത്തേരായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ടുവിലെ സരിത എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അഞ്ചു സുന്ദരികൾ, നെല്ലു, കോട്ടി, ആട്, ലൈല ഓ ലൈല, പുള്ളിക്കാരൻ സ്റ്റാറ, ചങ്ക്‌സ്, മണിയറയിലെ അശോകൻ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. നടിയും മോഡലുമായ താരം ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു നടൻ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും തുടർന്ന് പ്രണയം നിരസിച്ചതിന്റ പേരിൽ അയാളിൽനിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2009 ൽ താൻ ആദ്യമായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആ ചിത്രത്തിന്റെ സഹനിർമാതാവും ചിത്രത്തിലെ വില്ലനുമായ വ്യക്തി തന്നോട് പ്രണയാഭ്യർത്ഥ നടത്തിയെന്നാണ് അഞ്ജലി പറയുന്നത്. തന്റെ ചേച്ചിയും സിനിമ നടിയായിരുന്നു അവൾ ഭരതരാജിനെ വിവാഹം കഴിച്ച് തമിഴ് നാട്ടിൽ സെറ്റിൽഡ് ആയിരിന്നു അതുപോലെ താനും അയാളെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യമെന്ന് അഞ്ജലി പറയുന്നു.

പക്ഷെ അവിടുത്തെ രീതികൾ തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു നാട്ടിൽ കുടുംബംമായി ജീവിക്കാനായിരുന്നു താൻ ആഗ്രഹിച്ചത്. എന്നാൽ ഷൂട്ടിംഗ് സെറ്റിലും പലയിടത്തും അയാൾ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു. തന്റെ വണ്ടി തടഞ്ഞു വയ്ക്കൽ ബാഗ് എടുത്തു മാറ്റൽ തുടങ്ങി തന്നെ തള്ളിയിടുകപോലും അയാൾ ചെയ്തിരുന്നു. ഒടുവിൽ അയാളെ ഭയന്ന് താൻ പോലീസ് പ്രൊട്ടക്ഷൻ പോലും ആവശ്യപ്പെട്ടിരുനെന്നു അഞ്ജലി പറയുന്നു.

ട്രെയിനിൽ നിന്നും കൊണ്ടുപോയ ബാഗ് അയാളുടെ അനുജത്തി എത്തിച്ചുതരാമെന്നു പറഞ്ഞിരുന്നു. അനുജത്തി തന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. പക്ഷെ അവിടെ എത്തിയപ്പോൾ അയാൾ മലേഷ്യയിൽ ഒരു ഷൂട്ടിനുപോയെന്നായിരുന്നു തന്നോട് പറഞ്ഞത്. സിനിമയുടെ പോസ്റ്റർ കാണിച്ചു തരാമെന്നു പറഞ്ഞ് അവർ തന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി വാതിലടച്ചു. അപ്പോൾ അയാൾ അകത്തുണ്ടായിരുന്നു. ആദ്യം അയാളുടെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തന്നെ അടിച്ചു. കയ്യിൽ കത്തിയുമുണ്ടായിരുന്നു.

തന്റെ അമ്മയും മറ്റുള്ളവരും പുറത്തുണ്ടായിരുനെങ്കിലും വിളിക്കാൻ പേടിയായിരുന്നു. അയാളുടെ സിനിമയിൽ താൻ നായികയാവണമെന്ന് പറഞ്ഞ് കുറേ മുദ്ര പത്രങ്ങളിൽ അയാൾ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. ഒരു പ്രണയ ലേഖനവും തന്നെകൊണ്ട് എഴുതിപ്പിച്ചു. അതിനിടയിൽ എപ്പോഴോ ഫോൺ കൈയിൽ കിട്ടിയപ്പോൾ അമ്മയെ വിളിച്ചു. ഭാഗ്യം കൊണ്ട് താൻ രക്ഷപെട്ടെന്ന് താരം പറയുന്നു.

ജോജി ഫിലിപ്പ് , ക്രോയ്ഡോൺ

മാടപ്പള്ളി : ” എനിക്കെന്റെ അമ്മയെ വേണം ” ,,,” പോലീസുകാർ എന്റെ അമ്മയെ റോഡിലിട്ട് ചവിട്ടി …” ലോകത്തിന്റെ ക്രൂരത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത , മാടപ്പളി ഗ്രാമവും അതിലെ നല്ലവരായ നിവാസികളുടെയും നന്മ മാത്രമറിയാവുന്ന .. ഒരു 8 വയസ്സുകാരിയുടെ ഈ ചങ്കുപെട്ടുന്ന രോദനം .. പിടിച്ചുലച്ചത് ഇരട്ട ചങ്കനെന്നും , മുചങ്കെനെന്നും വാഴ്ത്തി പാടുന്ന സാക്ഷാൽ പിണാറായി വിജയൻ നയിക്കുന്ന കേരള സർക്കാരിനെയാണ് !! ഇന്ത്യൻ പാർലമെന്റിലും , കേരള നിയമസഭയിലും , എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തിൽ ഈ ശബ്ദം അലയടിച്ചു , നേതാക്കന്മാർ കക്ഷി രാഷ്ട്രീയം പോലും നോക്കാതെ മാടപ്പള്ളിലേയ്ക്ക് കുതിച്ചെത്തി , തന്റെ അമ്മയെ കാക്കിയിട്ട ആൺ പോലീസുകാർ നടുറോഡിലൂടെ തെരുവ് നായെ പോലെ വലിച്ചിഴക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന സാക്ഷര കേരളത്തിലേ ഈ ബാലികയെ സമാധാനിപ്പിക്കാൻ , കരഞ്ഞു കുതിർന്ന ഗ്രാമ വാസികൾക്കോ , ഓടികൂടിയെത്തിയ നേതാക്കന്മാർക്കോ സാധിച്ചില്ല , കാരണം ആ 8 വയസുകാരി ഈ ലോകത്തോട് ചോദിച്ചത് അവളുടെ അമ്മയ്ക്ക് ലഭിക്കാതെ പോയ നീതിയാണ് .. കേരള സർക്കാർ നാഴികയ്ക്ക് നാൽപതു വട്ടം പറയുന്ന സ്ത്രി സുരക്ഷയാണ് , പറക്കമുറ്റാത്ത , ആ പിഞ്ചു ബാലിക, തന്റെ അമ്മയെ രക്ഷിക്കണേ .. എന്ന് അലമുറയിട്ടിട്ട് കരയാൻ തുടങ്ങിട്ട് 300 ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു !! നീതി കൊടുക്കില്ല എന്ന് കട്ടായം പറഞ്ഞു , തോൽക്കാൻ മനസ്സുകാണിക്കാത്ത സമര പോരാളികളുടെ മുതുകിൽ നിനച്ചറിവില്ലാത്ത കള്ള കേസുകൾ കുടുക്കി വോട്ടു ചെയ്തു ജയിപ്പിച്ചവരെ തന്നെ തുറങ്കലിൽ അടയ്ക്കുന്ന ” ഭസ്മാസുര ” നിലപട് എടുത്തു തുടരുന്ന പിണറായി സർക്കാരിന് , മറ്റൊരു നന്ദിഗ്രാമം ആയി മാറി കഴിഞ്ഞിരിക്കിന്നു കഴിഞ്ഞ 300 ദിവസങ്ങളായി മാടപ്പള്ളി ഗ്രാമം !!

കഴിഞ്ഞ വർഷം മാർച്ചുമാസമാണ് ( മാർച്ച് 17 , 2022 ) മാടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ കേരള ഭൂപടത്തിൽ ഹൈലൈറ്റ് ചെയ്യിപ്പിച്ച നിർദയ സംഭവം ഉണ്ടായത് , 18 വർഷത്തോളം നാട്ടുകാരെയും , വീട്ടുകാരെയും ഉപേക്ഷിച്ചു വിദേശത്തു ജോലി ചെയ്തു സമ്പാദിച്ച , തന്റെ രണ്ടു വീടുകളും തനിക്ക് നഷ്ടപ്പെടാൻ പോകുന്നു എന്ന് മസ്സിലാക്കിയ വീട്ടമ്മ തന്റെ പറമ്പിൽ കെ റെയിലിന്റെ കുറ്റി നാട്ടാൻ വന്നവരെ തടഞ്ഞു എന്നതാണ് വിഷയത്തിനാധാരം , വീട്ടമ്മയായ റോസിലിൽ ഫിലിപ്പ് ( ജിജി ഫിലിപ്പ് ) എതിർത്തപ്പോൾ സമാധാനപരമായി തിരികെ പോയ കെ റെയിൽ ഉദ്യോഗസ്ഥൻ , ആരാലോ പ്രചോദനമുൾക്കൊണ്ട് , യുദ്ധകാല അടിസ്ഥാനത്തിൽ ഇടിവണ്ടിയുടെ അകമ്പടിയോടെ , നീതിപാലകർ എന്ന് വിളിക്കുന്നവർ , കാക്കിയിട്ട നിർദ്ധയരായ കൊട്ടേഷൻ ഗുണ്ടകളായി മാറി , ആൺ പെൺ , കുട്ടികൾ , വൃദ്ധർ എന്നീ നോട്ടമില്ലാതെ , പിണറായി ഭക്തി , മയക്കുമരുന്നു പോലെ സിരകളിൽ ആവാഹിച്ച ഒരുകൂട്ടം പോലീസുകാരുടെ കാളിയ മർദനമാണ് പിന്നീട് മാടപ്പള്ളിയിൽ അരങ്ങേറിയത് , തുടർന്ന് പോലീസിന്റെ ലാത്തികൾക്കും ,അവരുടെ ” ലാടം” പിടിപ്പിച്ച ഷൂസുകൾക്കും വിശ്രമില്ലയിരുന്നു , മാടപ്പള്ളിലെ 80 കഴിഞ്ഞ മാതാപിതാക്കന്മർക്ക് തങ്ങളുടെ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഈ ദുരവസ്ഥ നേരിൽ കാണേണ്ടി വന്നപ്പോൾ ആയുസു നീട്ടി തന്ന ദൈവത്തെ പോലും അറിയാതെ പഴിച്ചു പോയി ,കിറ്റ് നൽകി ജനത്തിന്റെ കണ്ണിൽ പൊടിയിട്ട ഓശാന കഴിഞ്ഞു ഇനി പീഡന കാലവും മരണവും ദുഃഖ വെള്ളിയുമാണെന്ന് മാടപ്പള്ളിക്കാർ തിരിച്ചറിഞ്ഞ ദിവസം , കൊല്ലാൻ കൊണ്ടുപോകുന്ന അറവ് മാടിന് നൽകിയ വൈക്കോൽ പോലെ കയിച്ചു പിണറായി കൊടുത്ത കിറ്റ്‌ , അന്നുമുതൽ മാടപ്പള്ളിക്കാർക്ക് !!!

ആണെന്നോ പെണ്ണെന്നോ , വൃദ്ധരെന്നോ നോക്കാതെ , ചാകര കഴിഞ്ഞെത്തിയ മുക്കുവന്റെ വള്ളത്തിൽ മൽസ്യം അട്ടിയിട്ടതുപോലെ , ഇടിവണ്ടിയിൽ , മാടപ്പള്ളിക്കാരെ കുത്തിനിറച്ചു , “ഇനി നീയൊക്കെ അഴിയെണ്ണടാ ” എന്നാക്രോശിക്കുന്ന ഒരുപറ്റം കലിതുള്ളുന്ന പോലീസ് ഗുണ്ടകളുടെ കൈക്കരുത്തും , കാൽ കരുത്തും വീണ്ടും മാടപ്പള്ളിക്കാരുടെ മുതുകത്തും മുഖത്തും ഒരുപാട് പ്രയോഗിച്ചു എല്ലാവരെയും തൃക്കുടിത്താനം പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴേയ്‌ക്കും വണ്ടിയിൽ കയറ്റിയ സമര പോരാളികൾക്ക് , പലർക്കും നാമമാത്ര ജീവൻ മാത്രമേ മിച്ചമുണ്ടായിരുന്നുള്ളു , പോലീസ് സ്റ്റേഷന്റെ മുറിയിൽ മനുഷ്യാവകാശത്തിന്റെ കണികപോലുമില്ലാത്ത , ജനമൈത്രി എന്ന പേരിന് പോലും അപമാനമായ പോലീസുകാരുടെ വായിൽ നിന്ന് വരുന്ന അറയ്ക്കുന്ന വാക്കുകൾ അവർ സമര പോരാളികളുടെ മുതുകത്തു നൽകിയ കനത്ത പ്രഹരത്തെക്കാളും സഹികെട്ടതായിരുന്നു , മെഡിക്കൽ പരിശോധന കഴിഞ്ഞു 150 ൽ പരം ആളുകൾക്കെതിരെ എടുത്ത കേസിൽ പലരെയും മനസ്സില്ലാ മനസോടെ ജാമ്യത്തിൽ വിട്ടയച്ചപ്പോഴും പോലീസുകാരുടെ മുഖത്തു , അമ്പെയ്തു വീഴ്ത്തിയ പക്ഷിയുടെ പിടപ്പ് കണ്ടു രസിക്കുന്ന നിർദ്ധയ കാട്ടാളന്റെ ക്രൂര പുഞ്ചിരിയുണ്ടായിരുന്നു , പാവം ഗ്രാമ വാസികൾക്ക് അന്ന് മനസ്സിലായില്ല അന്ന് തുടങ്ങിയ കേസുകൾ ഇനി ഒരിക്കലും അവസാനിക്കാത്ത കേസുകളുടെ സുനാമിയായി അവർക്ക് നേരെ പതിക്കുമെന്ന് !! കെ റെയിൽ വിരുദ്ധ സമരത്തിൽ വലിച്ചിഴയ്ക്ക പെട്ട വീട്ടമ്മ ശ്രീമതി റോസിലിൽ ഫിലിപ്പിന്( ജിജി ഫിലിപ്പ് ) എതിരായി തന്നെയുണ്ട് 23 ൽ പരം കേസുകൾ .

വിട്ടു തലടങ്കലിൽ പെട്ട രാജ്യ ദ്രോഹ കുറ്റമാരോപിച്ച കുറ്റവാളിയെ പോലെയാണ് ഇപ്പോൾ ഈ സമര പോരാളിയായ വീട്ടമ്മയുടെ അവസ്ഥ , സ്വന്തം പറമ്പിൽ ഒരു കൃഷി ഇറക്കുവാനോ , വിളവെടുക്കാവണോ , ഈ വീട്ടമ്മയ്ക്കാവില്ല , കൃഷിയിറക്കിയാൽ പിഴുതെറിയും എന്ന് ഒരു മറയുമില്ലതെ ഭീഷണി മുഴക്കുന്ന പിണറായി ഭക്തരുടെയും , മാടപ്പള്ളിൽ ജീവിക്കനുവദിക്കില്ലന്ന് മുഖത്ത് നോക്കി പറയുന്ന പാർട്ടി പോരാളികളുടെയും , നിരന്തര ശല്യം മൂലം ജീവിതം ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു ജിജി ഫിലിപ്പ് എന്ന ഈ വീട്ടമ്മക്ക് , വയോ വൃദ്ധരായ , സ്വന്തം അമ്മയെയും , ഭർത്താവിന്റെ അമ്മയെയും ശിശ്രുഷിക്കേണ്ട ഈ വീട്ടമ്മയ്ക്ക് , ഒരിക്കലും നേരം തികഞ്ഞിട്ടല്ല കേസുകൾക്കായി , പോലീസ് സ്റ്റേഷനുകളിലും , കോടതികളിലും ആഹാരം പോലും കഴിക്കാതെ പോകേണ്ടി വരുന്നത് , ഒരിക്കലും കണ്ണിൽ ചോരയില്ലതെ മനസ്സറിയാത്ത കേസുകൾ ചാർത്തി തരുമ്പോഴും , “നിന്നെ അനുഭവിപ്പിക്കുമെടി ” എന്ന് പറയാതെ പറയുന്ന പിണറായി പോലീസിന്റെ ക്രൂര പുഞ്ചിരി കണ്ടു മടുത്തതുകൊണ്ട് , ഇപ്പോൾ ഒരു ഭയവുമില്ല എന്ന രീതിയിലേക്ക് മാറി ഈ മാടപ്പള്ളിക്കാരി വീട്ടമ്മ , എന്നാലും സമരത്തിൽ നിന്നിം പിന്മാറില്ല എന്ന ശതമായ തീരുമാനത്തിലാണ് ജിജി ഫിലിപ്പും , മാടപ്പള്ളിലെ ആയിരക്കണക്കിന് ജനങ്ങളും , പച്ചയായ ഗ്രാമത്തിന്റെ സൗന്ദര്യവും , പച്ചയായ മനുഷ്യരുടെ ഹൃദയ വിശാലതയും മാടപ്പള്ളിയുടെ മുഖമുദ്രയായിരുന്നു , എന്നാൽ ഒരു ഭരണാധികാരിയുടെ നിലതെറ്റിയ ഗർവിന്റെയും , പക്വതയില്ലാത്ത തീരുമാനത്തിന്റെയും ഫലമായി , പോലീസ് രാജ് നടപ്പാക്കി , മനുഷ്യരെ രാഷ്ട്രീയത്തിന്റെ പേരിൽ വെറുപ്പിച്ചു , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം നടപ്പിലാക്കുന്ന പിണറായിയുടെയും കൂട്ടുകാരുടെയും ഭരണത്തിന്റെ ശവമഞ്ചലിൽ അടിക്കുന്ന അവസാനത്തെ ആണിയാകും മാടപ്പള്ളിക്കാരുടെ കെ റെയിൽ വിരുദ്ധ സമരം എന്നുറപ്പ് , നന്ദിഗ്രാമിൽ തകർന്ന ബംഗാള് പോലെ ഇനി കെ റെയിലിൽ തകർന്ന കേരളത്തിൽ മാത്രമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ എന്ന് കേൾക്കാൻ നാളധികം വേണ്ടിവരില്ല എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മാടപ്പള്ളിക്കാരും !!!

മാടപ്പള്ളി കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഒട്ടു മിക്ക ആളുകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പീഡനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് , ഒന്നുകിൽ പോലീസിൽ നിന്നും അല്ലെങ്കിൽ പിണറായി ഭക്തരായ സഖാക്കളിൽ നിന്നും , പോലീസും കോടതിയും മാടപ്പള്ളിക്കാർക്ക് പണ്ട് ഭയമായിരുന്നെങ്കിൽ ഇന്ന് കുഞ്ഞുകുട്ടി ആബാലവൃന്ദം മാടപ്പള്ളിക്കാർക്ക് ഈ വർഗ്ഗത്തിന്റെ പുച്ഛമാണ് കുഞ്ഞിനെ സമര മുഖത്ത് കൊണ്ടുവന്നു എന്ന് ആരോപിച്ചു ബാലാവകാശ കേസ് എടുത്തിരിക്കുകയാണ് മാടപ്പള്ളിയിൽ കെ- റെയില്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ജിജി ഫിലിപ്പിനെതിരെ , അമ്മക്കൊപ്പം നിൽക്കുക എന്നത് കുഞ്ഞിന്റെ അവകാശമാണ്. സ്വന്തം വീട്ടുമുറ്റത്ത് നിന്നപ്പോഴാണ് പൊലീസ് അതിക്രമം നടത്തിയത്. ബാലാവകാശ കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ജിജി ഫിലിപ്പ് പറഞ്ഞു. സമരത്തില്‍ ചിലർ കുട്ടികളെ കവചമാക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു., സ്ത്രീ സമത്വവും , സ്ത്രീ സുരക്ഷയും ഈ സർക്കാരിൽ നിന്നിം തീർത്തും മാറിപ്പോയിരിക്കുന്നു , കെ റെയിൽ കുറ്റി നാട്ടിയതിനാൽ , പഠിത്തം മുടങ്ങിയവരും , വീട് പണിയാൻ പറ്റാത്തവരും , വസ്തു വിറ്റ് പെണ്മക്കളുടെ കല്യാണം നടത്താമെന്ന് സ്വപ്നം കണ്ട മാതാപിതാക്കളും നാൾക്ക് നാൾ കുടി വരുകയാണ് മാടപ്പള്ളിയിൽ , ജാതി മത വർഗ്ഗ വർണ്ണ ഭേതമില്ലാതെ ഒരുമയോടെ കഴിഞ്ഞ മാടപ്പള്ളിക്കാർക്ക് , നശിച്ച രാഷ്ട്രീയത്തിന്റെ വിഷ വിത്ത് പാകി ജനങ്ങളെ തിരിക്കാൻ നോക്കിയാ പിണറായി സഖാവിന് തെറ്റി , കാരണം കെ റെയിൽ വിരുദ്ധ സമരത്തിന് കക്ഷി രാഷ്രിയമില്ല .. അവിടുത്തെ ജങ്ങൾക്ക് , അതായത് കൊച്ചു കുട്ടി മുതൽ മുതു മുത്തശ്ശിക്ക് വരെ ഒന്നേ അറിയൂ അവർ ഒന്നായി ഒന്ന് മാത്രമേ പറയു അത് മറ്റൊന്നുമല്ല ” കെ റെയിൽ വേണ്ട , കേരളം മതി ..!!” എന്നത് മാത്രം , മാടപ്പള്ളിക്കാരുടെ ഭാഷയിൽ ഇത് ഒരു സമരമല്ല .. അതിജീവനത്തിന്റെ ജീവ-മരണ പോരാട്ടമാണ് … !!

കെ റെയിൽ വിരുദ്ധ സമരം തുടങ്ങി വച്ച ബാബു കുട്ടൻചിറയും ( ജില്ലാ ചെയർമാൻ ), മിനി ഫിലിപ്പും ( ജില്ലാ രക്ഷാധികാരി ), വി ജെ ലാലിയും ( ജില്ലാ രക്ഷാധികാരി ) എസ് രാജീവൻ (സംസ്ഥാന ജനറൽ കൺവീനർ )
എം പി ബാബുരാജ് (സംസ്ഥാന ചെയർമാൻ ) ജോസഫ് എം പുതുശ്ശേരി ( മുൻ MLA )ചാക്കോച്ചൻ മണലേൽ ( സംസ്ഥാന വൈസ് ചെയർമാൻ ) എന്നീ നേതാക്കൻമാർ ചങ്ക് ചേർന്ന് മുന്നോട്ട് നയിക്കുന്ന ഈ സമരം വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് മാടപ്പള്ളിയിലെ അനേകായിരം സ്ത്രീ ജനങ്ങളാണ് , അതിൽ ആദ്യം പറഞ്ഞ പിഞ്ചുബാലിക ഉൾപ്പെടും , അവൾക്ക് സപ്പോർട്ടായി അവളുടെ 80 കഴിഞ്ഞ മുത്തശ്ശിയും!!!

ടോം ജോസ് തടിയംപാട്

ഇന്നു വൈകുന്നേരം 4 മണിയോടുകൂടി വെന്റിലേറ്റർ വിഛേദിച്ചു മരണത്തിനു കിഴടങ്ങിയ അനു (37) വിന്റെ ഭൗതിക ശരീരം കണ്ടു ആദരാജ്ഞലി അർപ്പിക്കാൻ മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ എത്തിയ ഞങ്ങളുടെ ഹൃദയം നുറുങ്ങുന്ന വാക്കുകളായിരുന്നു ഭർത്താവു മാർട്ടിൻ അനുവിന്റെ അടുത്തിരുന്നുകൊണ്ടു കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നത്. എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും ഈ വാക്കുകൾ കേട്ടുനിന്ന ഞങ്ങളെ വേദനിപ്പിച്ചു.വീണ്ടും ഞാൻ ഒറ്റയ്ക്കായി എന്നുപറഞ്ഞു മാർട്ടിൻ തലതാഴ്ത്തി കരച്ചിൽ തുടരുകയാണ്
.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു മന്ത്രകോടി വായനാട്ടിലാണ് ഇരിക്കുന്നത് അതുകൊണ്ടുവരുവാൻ നടപടികൾ മലയാളി സുഹൃത്തുക്കൾ സ്വീകരിച്ചിട്ടുണ്ട് .

മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ്‌ കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി വിവാഹം കഴിഞ്ഞു ഇന്നലെ 8 വർഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിച്ചിട്ടില്ല കാരണം അവർക്കതു താങ്ങാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു.

നേഴ്സ് ആയ മാർട്ടിൻ ഇറാക്കിലാണ് ജോലി ചെയ്തിരുന്നത്. അനുവിന്റെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിൽസിക്കാവുന്ന മുഴുവൻ ചികിത്സകളും നൽകി അങ്ങനെ ഇരുന്നപ്പോഴാണ് യു കെയ്ക്ക് പോകാൻ അവസരം കിട്ടിയത് നമുക്ക് മുൻപോട്ടു പോകേണ്ടെ അതുകൊണ്ടു ചേട്ടൻ യു കെയ്ക്ക് പോകു എന്ന് നിർബന്ധിച്ചത് അനുവാണ്. യു കെ യിൽ എത്തിയാൽ ചിലപ്പോൾ കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു .

മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തി. കഴിഞ്ഞ മാസം 2 ന് അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ തന്നെ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല. മുട്ടാത്ത വാതിലുകളില്ല. പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. .മാർട്ടിനെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്. ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) യുടെ നേതൃത്വം ഒന്നടങ്കം എത്തി മാർട്ടിന് പിന്തുണ അറിയിച്ചു .മാർട്ടിനോടൊപ്പം പഠിച്ചവരും മറ്റുസുഹൃത്തുക്കളും സഹായത്തിനായി കൂടെയുണ്ട് .

അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ്. നാട്ടിൽ നേഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്ന സമയത്താണ് ക്യാൻസർ എന്ന മഹാരോഗം അവരെ പിടികൂടിയത്. പരേതയ്ക്ക് ആഞ്ജലീന (7) ഇസബെല്ല (3) എന്ന രണ്ടു മക്കളാണ് ഉള്ളത്. അനുവിന് ഒരു ഇരട്ട സഹോദരിയാണ് ഉള്ളത്. അവർ കാനഡയിൽ ജോലി ചെയ്യുന്നു . ഭർത്താവു മാർട്ടിൻ വി ജോർജ് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിട്ടാണ് ജോലി ചെയ്യുന്നത്. മാർട്ടിൻ പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.

RECENT POSTS
Copyright © . All rights reserved