Latest News

ബിനോയ് എം. ജെ.

‘പ്രകൃതി’ എന്നാൽ നിയമങ്ങളുടെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയിൽ ഉള്ളതെല്ലാം നിയമ ബദ്ധമാണ്. നിയമം കൂടാതെ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ല. ഈ നിയമങ്ങൾ കണ്ടെത്തുമ്പോഴാണ് പ്രകൃതിയുടെ മേൽ മനുഷ്യന് നിയന്ത്രണം കിട്ടുക. അങ്ങിനെ മാത്രമേ പ്രകൃതിയെ ജയിക്കുവാൻ മനുഷ്യന് കഴിയൂ. അതുകൊണ്ട് മനുഷ്യൻ പ്രകൃതിയെ കുറിച്ച് പഠിച്ചു കൊണ്ടേയിരിക്കുന്നു. പഠിച്ചേ തീരൂ… അപ്പോൾ മാത്രമാണ് മനുഷ്യജീവിതം അർത്ഥവ്യത്താകുന്നത്. പ്രകൃതി ആകട്ടെ മനുഷ്യന് പഠിക്കുവാനുള്ള ഒരു പാഠപുസ്തകം മാത്രവുമാണ്.

അതിനാൽ തന്നെ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നതിനായി നൈസർഗികമായ ധാരാളം പ്രകൃതിനിയമങ്ങൾ ഉണ്ടെന്ന് സാമാന്യമായി ഊഹിക്കാം .സമൂഹം പ്രകൃതിയുടെ ഭാഗമാകുന്നു. ഉറങ്ങി കിടക്കുന്ന ഈ സാമൂഹിക നിയമങ്ങളെ കണ്ടെത്തുക മാത്രമാണ് മനുഷ്യന്റെ ധർമ്മം .ഫ്രോയ് ഡും, മാർക് സും മാലിനോസ്കിയും മറ്റും ഇത്തരം നിയമങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ചവരാണ് . പോരാ ! നാമെല്ലാവരും തന്നെ അപ്രകാരം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങൾ ഒരു മനുഷ്യൻ ആണെങ്കിൽ നിങ്ങൾ അത് ചെയ്തേ തീരൂ. അല്ലാതെ മറ്റെന്താണ് നിങ്ങൾക്ക് ചെയ്യുവാനുള്ളത്? മനുഷ്യൻ ആണെന്ന് പറയുകയും മൃഗങ്ങളെപ്പോലെ ജീവിക്കുകയും ചെയ്തിട്ടെന്ത് കാര്യം? അന്വേഷണത്വരയും സർഗ്ഗശേഷിയും എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. അവയുടെ അഭാവത്തിൽ നമ്മുടെ ജീവിതം യാന്ത്രികമാകുന്നു. നമ്മുടെ ജീവിതം അധ:പ്പതിക്കുന്നു.

ഉദാത്തവും അന്വേഷണത്തിൽ അധിഷ്ഠിതവുമായ ഒരു ജീവിതം നയിച്ചുകൊണ്ട് , സമൂഹത്തിൽ മറഞ്ഞു കിടക്കുന്നതും എന്നാൽ അത്യന്തം പ്രാധാന്യമർഹിക്കുന്നതും ആയ നിയമങ്ങളെ കണ്ടുപിടിക്കുക വഴി , സമൂഹത്തിന്റെ ക്ഷേമത്തിനും സ്വന്തം ആത്മസാക്ഷാത്കാരത്തിനും വേണ്ടി പ്രവർത്തിക്കുന്നതിൽ ആധുനികമനുഷ്യൻ പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ പരിണതഫലമായി മനുഷ്യന്റെ സാമൂഹ്യജീവിതം അധംപതിച്ചു കൂപ്പ് കൂത്തിയിരിക്കുന്നു.

ഇന്ന് നാം തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ് ചെയ്തുകൂട്ടുന്നത്. നിയമങ്ങൾ കണ്ടെത്തുന്നതിനു പകരം നാം നിയമങ്ങൾ നിർമ്മിക്കുന്നു. നമ്മുടെ ഭരണാധികാരികളുടെ ഏക ജോലി നിയമങ്ങൾ നിർമിക്കുകയാണ്. ഇവിടെ ഞാൻ ലളിതവും ഗൗരവമുള്ളതുമായ ഒരു ചോദ്യം ഉന്നയിക്കട്ടെ . നിയമങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം മനുഷ്യന് ആരാണ് കൊടുത്തത്? ഈശ്വരനാണ് സമൂഹത്തെയും പ്രകൃതിയേയും സൃഷ്ടിച്ചതെങ്കിൽ, അതിൽ ഈശ്വരൻ നിയമങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. മനുഷ്യന്റെ സാമൂഹ്യജീവിതം തീർച്ചയായും നിയമബദ്ധമാണ്. നമുക്ക് അജ്ഞാതമായ പല നിയമങ്ങളും ഈ സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവയെ ലംഘിക്കുവാൻ ആർക്കും കഴിയുകയുമില്ല. അപ്പോൾ കൃത്രിമമായ ഈ നിയമങ്ങൾ ആർക്കുവേണ്ടി? എന്തിനുവേണ്ടി?

ഇത് കുത്തക ശക്തികൾ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിനു വേണ്ടി മാത്രം ചെയ്യുന്നതാണെന്ന് കാറൽ മാർക്സും മറ്റും വാദിക്കുന്നു .അത് ശരിയുമാണ്. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയിൽ ഇതിന്റെ പത്തിലൊന്നുപോലും നിയമങ്ങളുടെ ആവശ്യമില്ല . കമ്യൂണിസത്തിൽ ആകട്ടെ യാതൊരുവിധ നിയമങ്ങളും ആവശ്യമില്ല. കൃത്രിമമായ നിയമങ്ങൾ തിരോഭവിക്കുന്നിടത്ത് നൈസർഗ്ഗികമായ നിയമങ്ങൾ കണ്ടുപിടിക്കാനുള്ള വ്യഗ്രത കൂടും. അവിടെ മനുഷ്യൻ പ്രകൃതിയുമായി രമ്യതയിലും താളത്തിലും നീങ്ങുന്നു. ഇതാകുന്നു മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം. കൃത്രിമ നിയമങ്ങൾ ഓരോന്നോരോന്നായി എടുത്തുകളയണം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. അത്തരം സമൂഹത്തിൽ സ്വാതന്ത്ര്യവും അച്ചടക്കവും സ്വമേധയാ വന്നുചേരുന്നു. അവിടം സ്വർഗ്ഗതുല്യമാകുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഒരു ആഹ്വാനം കേരളത്തിലാകെ ചർച്ചാ വിഷയമായിരിക്കുകയാണ്. അവസരം ഉപയോഗിച്ച് വൈദീകരെ എല്ലാം അവഹേളിക്കാൻ ഒരവസരം ലഭിച്ചപോലെ ചിലയാളുകൾ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്ന ഒരു സാഹചര്യത്തിലാണ് പാലക്കാരനായ സിബി പെരീക്കാട്ടിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഹിറ്റ് ആയിരിക്കുന്നത്..

പോസ്റ്റ് വായിക്കാം…

ഏതവനടാ പുല്ലേ കുരു പൊട്ടുന്നത്

ഇതു ഞാനും എന്റെ ഭാര്യയും ഞങ്ങളുട 6 പെണ്മക്കളുമാണ്. 💪
ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല, ഞാൻ ഉൾപ്പെടുന്ന കത്തോലിക്കാ സഭക്ക് എണ്ണം കൂട്ടനുമല്ല., എന്റെ അപ്പന് 8 മക്കളും വല്യപ്പന് 10 മക്കളും ഉണ്ടായിരുന്നു. അവരുടെ ഒപ്പം എത്തിയില്ലേലും അടുത്തെങ്കിലും എത്തണമെന്ന് വിചാരിച്ചു.
ഞാൻ വലിയ ധനവാൻ ഒന്നുമല്ല. പലപ്പോളും പരസഹായം തേടി തന്നെ ആണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.ഇതുവരെയും ഒരു ചില്ലികാശു പോലും സഭായോ ഇടവകയോ സ്കൂളോ സൗജന്യം തന്നിട്ടില്ല.എന്നാൽ അതൊന്നും ഇരുട്ടല്ല ഉഗ്രശോഭയുള്ള സൂര്യനു ഗഹണം ബാധിച്ചത് പോലെയേ തോന്നിയിട്ടുള്ളൂ.
കാര്യത്തിലേക്കു വരാം ഞാൻ ഉൾപ്പെടുന്ന പാല രൂപതയിൽ. മെത്രാൻ പ്രഖ്യാപിച്ച ചില അനുകൂല്യങ്ങൾക്ക് നിലവിൽ (2000 ശേഷം വിവാഹം കഴിച്ചവർ ആകണം, നാലിൽ കൂടുതൽ മക്കൾ വേണം )
എന്നെ കൂടാതെ എത്രപേർ ഉണ്ടാകും. എറിയാൽ 10 പേർ. ഇപ്പോൾ 4 മക്കളുള്ളവർക്ക് അതൊരു പ്രോത്സാഹനവും സഹായവുമായേക്കാം. അതാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യവും.
എന്തിനാണ് കൂടുതൽ കുട്ടികൾ? രാജ്യത്തിന്റെ നിയമങ്ങൾക്ക് എതിരാണ്! സ്ത്രീകളോടുള്ള അനീതിയാണ്. മതം വളർത്താൻ നോക്കുന്നു… എന്ന് തുടങ്ങി ഓരിയിടൽ അസഹ്യമായപ്പോൾ ആണ് ഞാൻ ഈ എഴുത്തിന് മുതിരുന്നത്. നിലപാടുകൾ ഉണ്ടായാൽ മാത്രം പോരാ അത് ഉറക്കെ പ്രഖ്യാപിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്യണം 👍

കപട ബുദ്ധിജീവികൾക്ക് തൊലിപ്പുറത്തെ കാര്യങ്ങൾ മാത്രമേ അറിയൂ. ഉള്ള് കീറി പരിശോധിക്കാൻ അറിയില്ല.
ജനസംഖ്യ നിയന്ത്രണം ലോകത്തു ഇവിടെ എത്തി നിൽക്കുന്നു എന്നെങ്കിലും അറിയണം.
പണ്ടൊക്കെ സിനിമാ കാണാൻ കയറിയാൽ ആദ്യം പരസ്യമാണ്. നാമൊന്ന് നമുക്കൊന്ന്. അത് മാറി നാം രണ്ട് നമുക്ക് രണ്ട് ആയി ഇപ്പോൾ പരസ്യമേ ഇല്ലാതായി.
കാര്യം? അല്പസ്വല്പം തലയുള്ളവർ ആണ് തലപ്പത്തിരുക്കുന്ന പോളിസികൾ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥർ. The long objective of the policy is to achive a stable population by 2045 ഇതാണ് ആ പോളിസി. 2064 ൽ ലോക ജനസംഖ്യ 970 കോടിയിൽ എത്തി തുടർന്നുള്ള 40 വർഷം 880 കോടി ആയി കുറയുമെന്ന് യൂണിവഴ്‌സിറ്റി ഓഫ് വാഷിങ്ട്ടൻ പഠനങ്ങൾ പറയുന്നു. കോവിഡ് വരും മുൻപുള്ള പഠനം. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകത്തു 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.2100 ഓടെ ജനസംഖ്യ പകുതി ആയി കുറയുമെന്ന് BBC റിപ്പോർട്ട് ചെയ്തത് അടുത്തിടായാണ്.

അല്ലെങ്കിൽ തന്നെ മനുഷ്യ വംശത്തിന്റെ കാര്യം കട്ടപൊകയാണ്. 50 കൊല്ലം മുൻപുള്ളതിന്റെ 100 ൽ ഒന്നേ പുരുഷ ബീജത്തിന് കൗണ്ട് ഉള്ളൂ….100
കൊല്ലം കഴിയുമ്പോൾ ഒന്നിനും കൊള്ളതായി പോകാനാണ് സാധ്യത

ജനസംഖ്യ ശോഷണത്തിനെതിരെ ലോകരാജ്യങ്ങൾ മുന്നോട്ട് വന്നുകൊണ്ടിരിക്കുമ്പോൾ ഇവിടെ കേരളത്തിന്റെ ഒരു മൂലയിൽ. 2000 കൊല്ലമായി അധിവസിക്കുന്ന ഒരു സമൂഹം അവരുടെ ഇടയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ അതിജീവനത്തിന് സ്വന്തം പൈസ മുടക്കി പദ്ധതിയുമായി വന്നപ്പോൾ ഓരിയിടുന്ന സകല സകല ശുനകന്മാരോടും പറയട്ടെ കാര്യങ്ങൾ പഠിച്ചു പറയുക. മക്കൾ കുറഞ്ഞു പോയത് കൊണ്ടോ ഇനി പറ്റില്ല എന്നറിയാവുന്നത് കൊണ്ടോ കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല.
1950 ൽ ലോകത്തു ഒരു സ്ത്രീക്ക് 4.7 കുട്ടികൾ ആയിരുന്നു കണക്ക്.
2017 ൽ അത് 2.4 ആയി. 2100 ൽ അത് 1.7 ആകും. 2017 ൽ 23. കോടി ഉണ്ടായിരുന്ന ജപ്പാനിൽ 2100 ആകുമ്പോൾ 3 കോടി ജനത ആയി ചുരുങ്ങും.

തൊഴിൽ എടുക്കാൻ ചൈനയിലെ പോലെ ആൾ ഇല്ലെന്നാവും. ചൈന കൊണ്ടു പഠിച്ചു 3 മക്കൾ വരെ ആക്കാമെന്നു വച്ചു. കാരണം 2017 ൽ തൊഴിൽ എടുക്കാൻ പയറ്റുന്നവർ 95 കോടി ആയിരുന്നത് 2100 36 കോടി ആയി മാറുമെന്ന് അവർ മനസ്സിലാക്കി. ഇന്ത്യയിൽ ഇത് 2017 ൽ. 76.2 കോടി 2100 ൽ 58 കോടി ആയി മാറും.

ഇപ്പോൾ മനസ്സിലായോ ജനന നിയന്ത്രണ കാര്യത്തിൽ സർക്കാർ പിറകോട്ടു പോയ കാര്യം 👍.
ചാനലിലെയും സോഷ്യൽ മീഡിയയിലെയും വിവരദോഷികളായ മക്കൾ വിരോധികളോട് ചിലതു കൂടി പറഞ്ഞോട്ടെ….
നിങ്ങൾ ഒക്കെ കൊട്ടി ഘോഷിക്കുന്ന നിയന്ത്രണം ഒരു രാജ്യത്തുമില്ല. ഇന്ത്യയിലും ഇല്ല. ചൈന മാത്രം അത് കടുപ്പിച്ചു നോക്കി പരാജയപ്പെട്ടു. മുസ്ലിം രാജ്യങ്ങളിൽ ഈ കാര്യം പറഞ്ഞു ചെന്നാൽ തല കാണില്ല. പിന്നെ യൂറോപ്പ് : പൊട്ടന്മാരെ…..യൂറോപ്പിൽ ജനസംഖ്യ കുറഞ്ഞു പോയതിന്റെ പ്രധാന കാരണം കുറച്ചു നൂറ്റാണ്ടു മുൻപ് അവിടെ മരണം നക്കി തുടച്ച ബ്ലാക്ക് ഡെത്ത് അഥവാ പ്ളേഗ് ബാധ. ആണ് . അവിടുത്തെ ജനതയുടെ മൂന്നിൽ രണ്ടും അന്ന് മരിച്ചു പോയി. ഇപ്പോൾ അവിടെ ജനസംഖ്യ കൂട്ടാൻ അവർ പെടാ പാട് പെടുന്നു. വലിഞ്ഞു കയറി വരുന്ന. പാക്കിസ്ഥാനിക്കുണ്ടാകുന്ന 12 മത്തെ കുഞ്ഞിന് വരെ സ്വന്തം പൗരൻ എന്ന് വിശ്വസിച്ചു സൗജന്യങ്ങൾ വരിക്കോരി കൊടുക്കുന്നു.
ചില. വനിതാ രത്നങ്ങൾ. ചാനലിൽ ഒക്കെ വന്നിരുന്നു ചിലക്കുന്നത് കണ്ടു.. മെത്രാന്റെ പദ്ധതികൾ. സ്ത്രീ വിരുദ്ധമാണ്.
ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്….. ഒരു പെണ്ണിനെ പ്രകൃതി ഒരുക്കി വീട്ടിരിക്കുന്നത് അമ്മയാകാനുള്ള എല്ലാ സംവിധാനത്തോടെയുമാണ്. ലോകത്തു ഈറ്റുനോവ് ഇല്ലാതെ ഒരു പിടക്കോഴിക്കു മുട്ടപോലും ഇടാനാവില്ല.
പ്രസവിച്ചാൽ സ്ത്രീകൾ വേദനിക്കുമത്രേ.
ആധുനീക വൈദ്യ ശാസ്ത്രം വളർന്നതൊന്നും ഈ കൂപ മണ്ടൂകങ്ങൾ അറിയുന്നില്ല.
സ്ത്രീയുടെ ആരോഗ്യവും സൗന്ദര്യവും പോകുമത്രേ…… 6 ൽ കൂടുതൽ മക്കൾ ഉള്ള 70 വയസ്സ് കഴിഞ്ഞ. പയറുപോലെ നടക്കുന്ന 10 അമ്മച്ചിമാരെ എന്റെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കാണിച്ചു തരാം. പോരൂ…
പിന്നെ ഒരു കാര്യം ആലോചിച്ചോ…..
പ്രകൃതി പെണ്ണിന് ഒരു വർഷം 12 തവണ അമ്മയാകാൻ അവസരമൊരുക്കുന്നുണ്ട്.
വലിയ. മൃഗങ്ങളിൽ അത് വർഷത്തിൽ ഒന്നോ രണ്ടു വർഷം കൂടുമ്പോളൊ ആണ്.
പിന്നെ…… ഒന്ന് പ്രസവിച്ചു ഒന്നര രണ്ട് മാസം കഴിയുമ്പോൾ വീണ്ടും സ്ത്രീയെ അമ്മയാകാൻ പ്രകൃതി ഒരുക്കുന്നു.
അതായത് ഒന്നര വർഷത്തിൽ. ഒരു പ്രസവം.
കാട്ടിൽ പെറ്റിരുന്ന കാലത്തും സ്ത്രീകൾ ബാക്കിയായിരുന്നു.
ഓരോ പ്രസവത്തിലും സ്ത്രീയിൽ പുതിയതായി ഉണ്ടാകുന്ന അഥവാ re generate ചെയ്യുന്ന കോശങ്ങൾ സ്ത്രീയുടെ ആയുർ ദൈ ർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രസവിക്കാത്ത സ്ത്രീകൾക്ക് ആയുർ ദൈർഘ്യം കുറവാണെന്നുള്ളത് ചുറ്റും കാണുന്നതല്ലേ.
കേരളത്തിൽ സർക്കാരിന്റെ വാക്ക് കേട്ട് ജനനം കുറച്ചു നിലനിൽപ് അപകടത്തിലായ. ക്രിസ്ത്യൻ സമൂഹം പാഴ്‌സി ജയ്ന മതക്കാർക്കുള്ള. ജനസംഖ്യ വർധനവിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചില്ലല്ലോ….
സ്വന്തം പണം ഉപയോഗിച്ച് ഒരു ചാരിറ്റി നടത്തുമ്പോൾ രോക്ഷം കൊള്ളുന്നവർ . എല്ലാവരും ഹിഡൻ അജണ്ടകൾ ഉള്ളിൽ പേറുന്നവർ ആണ്.
പലരുടെയും തനി സ്വരൂപവും. ജന പ്രതിനിതികളുടെ മൗനവും കാണാൻ പറ്റി.
PC ജോർജ് മാത്രം വേറിട്ട് നിന്നു. എന്റെ മണ്ഡലമാണ്.
കുരു പൊട്ടുന്ന സകല – മക്കളും ഒന്നോ രണ്ടോ മക്കളുള്ളവർ എല്ലാം വാർദ്ധക്യത്തിൽ മനസ്തപിക്കും.
സ്വന്തം സ്വർത്ഥതക്കു ഒന്നും രണ്ടും മക്കൾ ആയി കാലം കഴിച്ചവർ. സ്വന്തം മക്കൾ കല്യാണം കഴിച്ചു കഴിഞ്ഞു കൂടുതൽ കൊച്ചു മക്കളെ അവരോട് ആവശ്യപ്പെടുമ്പോൾ നിങ്ങൾ ചാനലിലും സോഷ്യൽ മീഡിയയിലും ഇന്ന് ഉറഞ്ഞു തുള്ളിയത് ഓർത്തോളണം..
പിന്നെ വലിയ പ്രതിഷേധക്കാർ വസ്തുതകൾ വിലയിരുത്താതെ മരണപ്പെട്ട കന്യസ്ത്രീയേയും കേസിൽ പെട്ട മെത്രാനേയും ഇതിൽ വലിച്ചിഴച്ചു ആത്മരതി അടഞ്ഞു രസിക്കുന്നത് കാണാൻ നല്ല രസമുണ്ട്. അതിനെ അതിന്റെ വഴിക്കു വിടുന്നു.
ഏതായാലും കല്ലറങ്ങാട്ട് പിതാവ് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ ഡിഗ്രികളോ പഠനങ്ങളോ ഒന്നും ഈ വിമർശിക്കുന്ന ഒരുത്തനും എത്തി പെടാൻ പോലും പറ്റില്ലാ. ഒന്നും കാണാതെ ഒന്നും പറയില്ല.
ഏതായാലും പാല രൂപതക്കൊപ്പം 💪

കിട്ടുന്ന 1500ന്റെ വിലയല്ല . അതിലും വലിയ ഒരു അംഗീകാരത്തിന്റെ ഒരു നിറവുണ്ട് അതിൽ 🙏
നമ്മുടെ ജീവിതം കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുകു തിരി ആണ്. അണയും മുൻപ് കഴിയുന്നതും കൂടുതൽ ചിരാതുകളിലേക്ക് അത് പകരുക. നമ്മൾ അർജിച്ച സ്വത്തുക്കൾ ഈ ശരീരം എല്ലാം ഉപേക്ഷിച്ചു പോകണം. പക്ഷേ നമ്മൾ തെളിച്ച. തിരികൾ നമുക്കായി പ്രകാശം പരത്തണം.

ഗാന്ധിജി പറഞ്ഞതുപോലെ എത്ര ആളുണ്ടായാലും അവർക്കെല്ലാം ജീവിക്കാനുള്ള റിസോർസ്സ് ഭൂമിയിൽ ഉണ്ട് പക്ഷേ സ്വർത്ഥതക്കുള്ളതില്ല.

പിന്നെ ഒന്ന് കൂടി എനിക്ക് മക്കൾ 6 പെണ്ണുങ്ങൾ ആണ്. ഒരു സംശയം തോന്നിയേക്കാം…ആൺകുട്ടിയെ തപ്പി 6 ൽ എത്തി എന്ന്
ഒരിക്കലുമല്ല. ആൺ പെൺ വ്യത്യാസം മക്കളിൽ കാണരുത്. അക്കാര്യത്തിൽ ഏറ്റവും വലിയ ഫെമിസ്റ്റ് ആണ് ഞാൻ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ പെണ്ണായി ജനിക്കണം. കാരണം അമ്മയാകുക,, അതെത്ര തവണ ആകുന്നുവോ അത്രയും മഹത്തരമാണ്.
പിന്നെ ആൺ പെൺ അനുപാതം വികസിത രാജ്യങ്ങളിൽ (ജനസംഖ്യ കുറവാകുന്ന ഇടങ്ങളിൽ ) യുദ്ധം,പ്രകൃതി ദുരന്തം, മഹാ വ്യാധികൾ ഒക്കെ ഉള്ളയിടങ്ങളിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സംവിധാനമാണ് പെൺ പ്രജകൾ കൂടുതൽ ഉണ്ടാവുക. കാരണം വംശം നിലനിൽക്കാൻ കുറച്ച് ആണുങ്ങളും കൂടുതൽ പെണ്ണുങ്ങളുമാണ് വേണ്ടതെ ന്നു പ്രകൃതിക്കറിയാം.

പ്രജയില്ലാതെ രാജ്യമില്ല. രാജ്യമില്ലാതെ രാജവുമില്ല…

 

ചങ്ങനാശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രാത്രി ഏഴ് മണിയോടെയാണ് അപകടം. മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു.

രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിച്ചിട്ട ബൈക്ക് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിനെ മത്സരഓട്ടം നടത്തിയ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. പതിനെട്ടുവയസുകാരനായ ശരത് പി സുരേഷാണ് വാഹനം ഓടിച്ചിരുന്നത്.

ചങ്ങനാശേരി സ്വദേശികളായ മുരുകന്‍ ആചാരി(61) നടേശന്‍(41) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഇരുവരും സ്വര്‍ണപ്പണിക്കാരാണ്. സമീപദിവസങ്ങളിലായി ഇവിടെ മത്സരഓട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് ശരതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ തീവ്രവാദികൾ ക്രൂരമായി കൊന്നതായി റിപ്പോർട്ടുകൾ. ഹാസ്യനടൻ ഖാഷയെന്ന് വിളിക്കുന്ന നാസർ മുഹമ്മദിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തെ മർദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തോക്കുധാരികൾ അദ്ദേഹത്തെ െകാലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

വീട്ടിൽ നിന്നും നടനെ തട്ടിക്കൊണ്ടുപോയ ശേഷം മരത്തിൽ കെട്ടിയിട്ട് കഴുത്തറുത്ത് െകാന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നിൽ താലിബാൻ ആണെന്ന് താരത്തിന്റെ കുടുംബവും ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം താലിബാൻ നിഷേധിക്കുകയാണ്.

അതേസമയം താലിബാൻ ഭീകരരും അഫ്ഗാൻ സൈന്യവും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ട്. മെയ്–ജൂൺ മാസത്തിൽ മാത്രം 2,400 അഫ്ഗാൻ സിവിലിയൻമാർക്ക് പരുക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ വർഷത്തെ ആദ്യ ആറുമാസത്തിൽ മാത്രം അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 1,659 സിവിലിയന്‍മാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം വർധവാണിത്. 5,183 പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 32 ശതമാനവും കുട്ടികളാണ് എന്നതും കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
താലിബാന്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ വിരുദ്ധ സൈന്യമാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശസേനകളുടെ പിൻമാറ്റത്തോടെ അഫ്ഗാന് താഴ്​വരയില്‍ തലപൊക്കുന്ന തീവ്രവാദം ഇനിയുമെത്ര ജീവനെടുക്കുമെന്ന ചോദ്യവും ലോകമെങ്ങും ചർച്ചയാവുകയാണ്. മതതീവ്രവാദം രാഷ്ട്രഭരണമേറ്റെടുക്കുമ്പോൾ ആഗോളഭീകരതയ്ക്ക് വളക്കൂറുള്ള മണ്ണായി അഫ്ഗാനിസ്ഥാന്‍‌ മാറുമോ എന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ആശങ്കയേറ്റുന്നു.

 

അസം-മിസോറാം അതിർത്തിയിൽ നിഷ്പക്ഷ കേന്ദ്രസേനയെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടെ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, പോലീസ് ഡയറക്ടർ ജനറൽ ഭാസ്‌കർ ജ്യോതി മഹന്ത, മിസോറാമിൽ നിന്നുള്ള ഇതേ പദവിയിലുള്ള ഉദ്യോഗസ്ഥരായ ലാൽനുൻമാവിയ ചുവാങ്കോ, എസ്.ബി.കെ സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശീയപാത 306 ൽ അന്തർസംസ്ഥാന അതിർത്തിയിൽ ഒരു നിഷ്പക്ഷ കേന്ദ്ര സായുധ പോലീസ് സേനയെ (സി‌എ‌പി‌എഫ്) വിന്യസിക്കാൻ ഇരു സംസ്ഥാന സർക്കാരുകളും സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.

നിഷ്പക്ഷ സേനയെ സി‌എ‌പി‌എഫിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നയിക്കും. കൂടാതെ, സേനയുടെ പ്രവർത്തനം സുഗമമാക്കുന്നതിന്, രണ്ട് സംസ്ഥാന സർക്കാരുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ന്യായമായ സമയപരിധിക്കുള്ളിൽ ക്രമീകരണം നടത്തുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

തർക്കമുള്ള സ്ഥലത്ത് നിന്ന് തങ്ങളുടെ സേനയെ പിൻ‌വലിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മിസോറം ചീഫ് സെക്രട്ടറി ലാൽ‌നുൻ‌മാവിയ ചുവാങ്കോ പറഞ്ഞു, “ഞങ്ങൾ സമാധാനം നിലനിർത്താൻ പോകുകയാണ്,” അദ്ദേഹം പറഞ്ഞു.

അസമും മിസോറാമും തമ്മിലുള്ള അതിർത്തി തർക്കത്തിലെ ഏറ്റവും പുതിയ പ്രശ്നം അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചിരുന്നു. അതിൽ ആറ് പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അക്രമത്തിനും ആറ് പേരുടെ മരണത്തിനും കാരണമായ അസം-മിസോറാം അതിർത്തി തർക്കത്തിൽ കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെന്ന് ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു. “സംഘർഷം കുറയ്ക്കുക, സമാധാനം കൊണ്ടുവരിക, ഒരുപക്ഷേ പരിഹാരം കണ്ടെത്തുക എന്നിവയായിരുന്നു യോഗത്തിന്റെ ലക്ഷ്യം, ” എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഘർഷം കൂടുതലുള്ള അസം-മിസോറാം അതിർത്തി പ്രദേശങ്ങളിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നതിനാൽ സിആർ‌പി‌എഫ് ഡയറക്ടർ ജനറലും യോഗത്തിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചാ വിഷയം മുകേഷ്-മേതില്‍ ദേവിക വിവാഹമോചന വാര്‍ത്തയാണ്. സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞു നില്‍ക്കുന്നതും ഇരുവരുടെയും വേര്‍പിരിയലുമാണ്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകാണ് മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.

മുകേഷ്-മേതില്‍ ദേവിക വിവാഹമോചന വിഷയത്തില്‍ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് സരിത പറഞ്ഞു. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തത്. അതുമാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി യുഎഇയിലെ റാസല്‍ഖൈമയില്‍ താമസിക്കുകയാണ് സരിത.

മൂത്തമകന്റെ എംബിബിഎസ് പഠനത്തിനാണ് 10 വര്‍ഷം മുമ്പ് സരിത യുഎഇയിലെത്തിയത്. മകന്‍ പിന്നീട് പഠനം പൂര്‍ത്തിയാക്കി. രണ്ടാമത്തെ മകന്‍ ബിബിഎം ബിരുദ ധാരിയാണ്. ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നല്‍കിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ഇതുവരെ നടപടിയുണ്ടായില്ല. 1988 ലായിരുന്നു മുകേഷ്‌സരിത വിവാഹം. ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നിവരാണ് മക്കള്‍.

ഇരുവരും വേര്‍പിരിഞ്ഞ ശേഷം മുകേഷ് 2013ല്‍ നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുകയായിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ സരിത വിവിധ ഇന്ത്യന്‍ ഭാഷകളിലായി 160ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെയും തിരക്കുള്ള അഭിനേത്രിയായിരുന്നു. 1975 ല്‍ തെലുങ്ക് നടന്‍ വെങ്കട സുബ്ബയ്യയെ വിവാഹം ചെയ്ത സരിത അടുത്ത വര്‍ഷം തന്നെ വിവാഹമോചിതയായി. 1988സെപ്റ്റംബര്‍ രണ്ടിനായിരുന്നു മുകേഷുമായുള്ള വിവാഹം.

തിരുവനന്തപുരം ∙ സുപ്രീംകോടതി കടുത്ത വിമർശനം നടത്തിയതോടെ കയ്യാങ്കളി കേസിൽ സർക്കാരിനു കൈപൊള്ളി. സിജെഎം കോടതി മുതൽ കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിനു വിധി നാണക്കേടായി. നിയമസഭ ചേരുന്ന സമയത്താണ് വിധിയെന്നതിനാൽ അതിന്റെ അലയൊലികൾ സഭാതലത്തിലുമുണ്ടാകും. സർക്കാരിന്റെ രാഷ്ട്രീയ വാദങ്ങൾ ദുർബലമാകും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും 5 മുൻ എംഎൽഎമാരും തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നേരിടേണ്ടിവരും.

പ്രതികളുടെ വിടുതൽ ഹർജി ഓഗസ്റ്റ് 9ന് സിജെഎം കോടതി പരിഗണിക്കും. വിചാരണ നേരിടുമെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയമായി സർക്കാരിനു വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതോടെ വിചാരണക്കോടതിയിലും വിധിയുടെ സ്വാധീനമുണ്ടാകും. പ്രതികൾക്കു മുന്നിൽ വലിയ സാധ്യതകളൊന്നുമില്ല. പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രമായിരിക്കും സിജെഎം കോടതി പരിശോധിക്കുക. മറ്റുള്ള വിഷയങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തിക്കഴിഞ്ഞു. കോടതിയുടെ പരാമർശങ്ങൾ എതിരാണെന്നു ബോധ്യമായി നേരത്തേ കേസ് പിൻവലിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ രൂക്ഷ വിമർശനം ഒഴിവാക്കാമായിരുന്നു.

ബാർക്കോഴ കേസിൽ കെ.എം.മാണിയെ ശത്രുപക്ഷത്ത് നിർത്തിയാണ് സഭയിൽ കയ്യാങ്കളിയുണ്ടായതെങ്കിൽ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് (എം) ഇപ്പോൾ എൽഡിഎഫിലാണ്. രാഷ്ട്രീയമായി ഒരേ ചേരിയിലായതിനാൽ, കേസിന്റെ വിചാരണ ആരംഭിക്കുമ്പോൾ മാണിയെ വിമർശിക്കുന്ന നിലപാട് സ്വീകരിക്കാൻ സർക്കാരിനാകില്ല. വിചാരണാ വേളയിൽ സർക്കാരിനിതു പ്രതിസന്ധി സൃഷ്ടിക്കും, വാദങ്ങൾ ദുർബലമാകും. മാണി അഴിമതിക്കാരനായതിനാലാണ് പ്രതിഷേധിച്ചത് എന്ന മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ സുപ്രീംകോടതിയിലെ പരാമർശം കേരള കോൺഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. പരാമർശം പ്രതിപക്ഷം ഏറ്റെടുത്തതോടെ കേരള കോൺഗ്രസ് (എം) സർക്കാരിനെ പരാതിയറിയിച്ചു.

മാണി കുറ്റക്കാരനല്ലെന്നും രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും ഇതേ നിലപാടെടുത്തതാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കി. മാണിയല്ല അന്നത്തെ സർക്കാരാണ് അഴിമതിക്കാരെന്നു നിലപാട് മാറ്റേണ്ടിവന്നു. നിലപാടിലെ മാറ്റം രാഷ്ട്രീയ എതിരാളികളുടെ പരിഹാസത്തിനിടയാക്കി. മാണിക്ക് ക്ലീൻ ചിറ്റ് നൽകിയത് മാധ്യമങ്ങൾക്കു മുന്നിൽ വാദിക്കാനും സിപിഎം നേതൃത്വം ബുദ്ധിമുട്ടി. ഈ നിലപാടിൽ മാറ്റം വരുത്തുന്നത് സാധ്യമല്ലാത്തതിനാൽ ഏറെ കരുതലോടെയാണു സർക്കാരിനു മുന്നോട്ടുപോകേണ്ടിവരിക.

സഭയിൽ ജനപ്രതിനിധികളെന്ന സംരക്ഷണം മാത്രമേ ഉള്ളൂ എന്നും മറ്റു കാര്യങ്ങൾ ചെയ്യാൻ സംരക്ഷണമില്ലെന്നുമുള്ള കോടതി പരാമർശം എല്ലാം അംഗങ്ങളും ഓർമയിൽ സൂക്ഷിക്കേണ്ടിവരും. 2015 മാർച്ച് 13നായിരുന്നു കേരളത്തെ നാണംകെടുത്തിയ സംഘർഷമുണ്ടായത്. നിയമസഭയിൽ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണു കേസ്. ധനമന്ത്രി ആയിരിക്കെ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണു ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്.

ആറ് ഇടത് എംഎൽഎമാരെ പ്രതികളാക്കിയാണു തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. കെ.ടി.ജലീൽ, കെ.കുഞ്ഞഹമ്മദ്, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിൽ ആക്രോശിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്‌ത ശിവൻകുട്ടിയാണു കയ്യാങ്കളിക്കു നേതൃത്വം നൽകിയത്. മാണി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്രതിപക്ഷബഹളം തുടങ്ങി.

തുടർന്നുണ്ടായ സംഘർഷത്തിനിടെ സ്പീക്കറുടെ വേദി തല്ലിത്തകർക്കലടക്കം സഭയിൽ കാണാൻ പാടില്ലാത്തതു പലതും കേരളം കണ്ടു. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല. ബഹളത്തിനിടെ ജമീലാപ്രകാശം, ശിവദാസൻ നായരെ കടിച്ചതും വിവാദമായി. മുണ്ട് മാടിക്കുത്തി വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവൻകുട്ടിയും ബഹളത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന കെ.കെ.ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായും വിമർശനമുയർന്നു.

ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. ലങ്കന്‍ പര്യടനത്തിലുള്ള ടീമില്‍ കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ താരമാണ് ധവാന്‍. നേരത്തെ ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്കും കോവിഡ് പോസിറ്റീവായിരുന്നു.

ധവാന്റെ കാര്യത്തില്‍ ഇതുവരെ ബി.സി.സി.ഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ താരം ഐസലേക്ഷനിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ട്വിറ്ററില്‍ ഇത് സംബന്ധിച്ച ചര്‍ച്ച പൊടിപൊടിക്കുകയാണ്. ധവാന്‍ ഐസലേഷനിലാണെന്നും ധവാന് പകരം ആര് ക്യാപ്റ്റനാകണമെന്നുമാണ് ട്വിറ്ററിലെ ചൂടുള്ള ചര്‍ച്ച.

ധവാന് പകരം നായകനായി മലയാളി താരം സഞ്ജു സാംസണോ, വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറോ എത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ടി20 മത്സരം ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.

നിയമസഭാ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വലിയ തിരിച്ചടി. കേസുകള്‍ പിന്‍വലിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. ജനപ്രതിനിധികളുടെ അവകാശത്തെക്കുറിച്ച് കോടതി വിധി പ്രസ്താവിച്ചു കൊണ്ട് ഓര്‍മിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.

വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. എം.എല്‍.എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എം.എല്‍.എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.

2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യു.ഡി.എഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍.ഡി.എഫിന്റെ ഭാഗമാണ്.

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ബസിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ മരിച്ചു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ലക്നൗ- അയോദ്ധ്യ ദേശീയ പാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ പത്തൊന്‍പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹരിയാനയില്‍ നിന്ന് മടങ്ങുകയായിരുന്ന ബീഹാര്‍ സ്വദേശികളുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഇവര്‍ ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.

നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു. ബസിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.

RECENT POSTS
Copyright © . All rights reserved