Latest News

ഈരാറ്റുപേട്ടയിലെ ലോഡ്ജിൽ വിമുക്തഭടനായ സെക്യുരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വള്ളിക്കോട് നരിയാപുരം കിഴക്കേത്തറ മലയിൽ ഷാജി മാത്യു (56)വിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫിഞ്ച് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഷാജി മാത്യു. മൃതദേഹത്തിനു സമീപത്തുനിന്നു വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. ഭാര്യ: സുബി. മക്കൾ: ഷാരോൺ, സുബിൻ.

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽ ചാടി. കോട്ടയം ജില്ലാ ജയിലിൽനിന്നാണ് പ്രതി ബിനുമോൻ കടന്നത്.

കഴിഞ്ഞ ജനുവരി 17നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. വധക്കേസിലെ അഞ്ചാംപ്രതിയാണ് ബിനുമോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുവന്നിടുന്നത്. ബിനുമോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.

ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ ജയിൽചാടിയത്. ബാത്‌റൂമിൽ പോകാനായി എണീറ്റ ബിനുമോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജയിൽ മതിൽ ചാടിക്കടന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പലക ചാരിവച്ച് മതിലിൽ കയറി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം.

ഛത്തീസ് ഗഡിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മലയാളി ജവാൻ മരിച്ചു. സിആർപിഎഫ് കമാൻഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആർ ആണ് മരിച്ചത്. നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ 7.30ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്. ഇവിടെ നടത്തിയ തിരച്ചിലിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.

സുഖ്മാ – ബീജാപ്പൂർ ജില്ലകളുടെ അതിർത്തിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ എകെ 47 തോക്കുകൾ അടക്കം ആയുധങ്ങളും നഷ്ടമായെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു. ഇവർ നാല് പേരെയും രക്ഷിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.

യു.കെ യിലെ പൗരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതിയും ആദരവുമായ ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് നേടി മലയാളി സോയി ജോക്കബ്. താൻ ചെയ്യുന്ന തൊഴിലിനോടുള്ള സമർപ്പണവും സമൂഹത്തെ സഹായിക്കുന്നതിനുള്ള സന്മനസുമുള്ളവരെയാണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്.

വിദേശത്ത് സേവനമനുഷ്ഠിച്ച് ആ രാജ്യത്തിന്റെ സമാദരണീയനാവുക എന്നത് ആരാജ്യത്തും സ്വദേശത്തുമുള്ള മലയാളി സമൂഹത്തിന് ആകെ അഭിമാനം പകരുന്നു.യു കെയിൽ എത്തി കുറഞ്ഞ കാലയളവിൽ തന്നെ കുത്താട്ടുകുളം സ്വദേശിയായ സോയി രാജ്യം ശ്രദ്ധിച്ച ബഹുമതി നേടിയിരിക്കുന്നത്.സോയി ജേക്കബിന് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

എം.എല്‍.എ കെ.കെ. രമക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സി.പി.ഐ.എം നേതാവ് എളമരം കരീം. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ എം.എല്‍.എ സ്ഥാനമെന്നായിരുന്നു പരാമര്‍ശം.

ചൊവ്വാഴ്ച വടകര ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകന്‍ അനുസ്മരണ ചടങ്ങില്‍ വെച്ചായിരുന്നു വിവാദ പരമാര്‍ശം നടത്തിയത്.

വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കെ.കെ. രമ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി അധികം അഹങ്കരിക്കേണ്ടെന്നും എളമരം കരീം പ്രസംഗത്തില്‍ പറയുന്നുണ്ട്.

”വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍ സമ്മേളനങ്ങള്‍. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, എന്താണ് റെവല്യൂഷണറി.

ഒരു എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി ആരും അഹങ്കരിക്കരുത്. എം.എല്‍.എ ആവാന്‍ അല്ലെങ്കില്‍ ഇതുപോലുള്ള സ്ഥാനം ലഭിക്കാന്‍, ഈ വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ധരിക്കണം.

ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,” എളമരം കരീം പറഞ്ഞു.

ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം നടത്തിയത്. ടി.പി. ചന്ദ്രശേഖരനെക്കുറിച്ചും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം പ്രസംഗത്തില്‍ സംസാരിച്ചിട്ടുണ്ട്. സി.പി.ഐ.എം ആരോപിക്കുന്നത് പോലെ, ടി.പി വധത്തിന് ശേഷം പാര്‍ട്ടി നേതാക്കളെ കേസില്‍ ‘കുടുക്കാന്‍’ വേണ്ടി നടത്തിയ നീക്കങ്ങളെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗത്തില്‍ സംസാരിച്ചു.

എം.എല്‍.എ കെ.കെ. രമ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

നിയമസഭയില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും താന്‍ ഉയര്‍ത്തിയ കടുത്ത നിലപാടുകളാകാം ഒരിടവേളക്ക് ശേഷം ഇത്തരം വിമര്‍ശനം തനിക്കെതിരെ ഉയരാന്‍ കാരണം എന്നാണ് മനസിലാക്കുന്നതെന്ന് കെ.കെ. രമ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് വടകര മണ്ഡലത്തില്‍ നിന്ന് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കെ.കെ. രമ വിജയിച്ചത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒമ്പതാം പ്രതിയായിരുന്നയാളാണ് സി.എച്ച്. അശോകന്‍. സി.പി.ഐ.എമ്മിന്റെ ഏരിയാ കമ്മിറ്റി സെക്രട്ടറിയും എന്‍.ജി.ഒ യൂണിയന്റ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് ഇപ്പോൾ തോന്നുമ്പോൾ കടന്നുപോയെന്ന് പിസി ജോർജ്ജിന്റെ ഭാര്യ ഉഷ ജോർജ്. താൻ അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞുപോയതാണെന്നും ഉഷ പറയുന്നു. കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണ്.

പിസി ജോർജിന്റെ അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കൊന്തയ്ക്ക് ശക്തിയുണ്ടെങ്കിൽ രാജിവെക്കുമെന്ന് ഉഷ പ്രതികരിച്ചത്. ദിവസങ്ങൾക്കകം സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ ഉഷയുടെ പ്രസ്താവന വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

ഉഷ ജോർജിന്റെ വാക്കുകൾ;

ഭർത്താവിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി എന്ന് കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ആ സാഹചര്യത്തിൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പോലും അങ്ങനെ തന്നെ പറഞ്ഞുപോകുമായിരുന്നു. കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണ്.

സജി ചെറിയാനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഉഷ പറഞ്ഞു. ഞാൻ കൃഷിയും ചെടിയുമൊക്കെയായി കഴിഞ്ഞുപോവുന്നയാളാണ്. ചാനലിന്റെ മുന്നിൽ പോലും ഞാൻ വരാറില്ല. അന്നത്തെ അവസ്ഥയിൽ വന്നുപോയതാണെന്നും ഉഷ പറഞ്ഞു. പി.സി ജോർജിന്റെ ഭാഗത്തു നിന്ന് അത്തരത്തിലൊരു പെരുമാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ട്. മോളെ എന്ന് വിളിച്ചിട്ട് മാത്രമാണ് സംസാരിക്കുക. ഷോണിന്റെ കുട്ടിയെ ചക്കരക്കൊച്ചേയെന്നാണ് വിളിക്കാറ്. അത്രമാത്രം സ്നേഹമാണ്. ആ രീതിയിലേ മറ്റുള്ളവരോടും സംസാരിക്കുറുള്ളൂ.

നടന്‍ ചിയാന്‍ വിക്രമിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നെഞ്ചുവേദനയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്രമിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി ഇതുവരെ ഒരു വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.

മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) വെടിയേറ്റുമരിച്ചു. കിഴക്കൻ ജപ്പാനിലെ നരാ നഗരത്തിൽ വച്ച് ആബെയ്ക്ക് വെടിയേറ്റത്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ആബെയ്ക്ക് വെടിയേറ്റത്. ജപ്പാൻ സമയം രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

നരാ നഗരവാസിയായ മുൻ പ്രതിരോധസേനാംഗം (മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ്) തെത്സുയ യമാഗമി എന്ന നാൽപ്പത്തിയൊന്നുകാരനാണ് ആബെയെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ സ്വയം നിർമിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു സൂചനയുണ്ട്.

പിന്നിലൂടെയെത്തിയ അക്രമി പ്രസംഗിച്ചുകൊണ്ടിരിക്കെ ആബെയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്. വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു. ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. എയർ ആംബുലൻസിൽ കയറ്റുമ്പോൾ തന്നെ ആബെയുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവർത്തകർ അറിയിച്ചു.

ആദ്യം വെടിയൊച്ച കേട്ടെങ്കിലും ആബെ വീണില്ലെന്നും രണ്ടാമത് വലിയൊരു വെടിയൊച്ച കേട്ടതോടെ ആബെ വീഴുന്നതാണ് കണ്ടതെന്നും ദൃക്‌സാക്ഷി പറഞ്ഞു. വെടിയൊച്ചയ്ക്കൊപ്പം പുകയും ഉയർന്നിരുന്നു. ആബെ വീണതോടെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകി.

പൊതുചടങ്ങില്‍ പങ്കെടുക്കവേ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67)യ്ക്ക് വെടിയേറ്റു. പിന്നില്‍ നിന്നാണ് അക്രമി വെടിവച്ചത്. നെഞ്ചിലാണ് വെടിയേറ്റത്. തൊട്ടുപിന്നാലെ ഹൃദയസ്തംഭനവുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലായി. നില അതീവ ഗുരുതരമാണ്.

നാരായില്‍ പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് പിന്നിലൂടെ വന്ന അക്രമി വെടിവച്ചത്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയിലാണ് അദ്ദേഹം നിലത്ത് വീണത്.

ആദ്യത്തെ വെടിയൊച്ച കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും രണ്ടമതും വെടിവച്ചതോടെ ശബ്ദവും പുകയുമുണ്ടായി എന്നും സ്ഥലത്തുണ്ടായിരുന്ന ഒരു യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഞായറാഴ്ച നടക്കുന്ന ഉപരിസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിലായിരുന്നു ഷിന്‍സോ.

അക്രമിയായ 40 വയസ്സ പിന്നിട്ട ഒരു പുരുഷനെ സ്ഥലത്തുനിന്നും പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും തോക്കും പിടിച്ചെടുത്തു. രണ്ടാമത്തെ വെടിയേറ്റതോടെ ഷിന്‍സോ നിലത്തുവീണതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും കടുത്ത തോക്ക് നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. അതുകൊണ്ടുതന്നെ വെടിവയ്പ് പോലെയുള്ള ആക്രമണങ്ങള്‍ ഇവിടെ വിരളമാണ്.

ബിനോയ് എം. ജെ.

മുതലാളിത്തം (capitalism), മൂലധനത്തെയും(capital)പണത്തെയും (money)ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തികവ്യവസ്ഥിതിയാണ്. ഇവിടെ പണമാകുന്നു ജോലി ചെയ്യുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനം(motivation). എന്നാൽ മാനസികമായ പ്രചോദന(psychological motivation)മാണ് സാമ്പത്തികമായ പ്രചോദനത്തെക്കാൾ (economic motivation)ശക്തമെന്ന് മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. വാസ്തവത്തിൽ പ്രാഥമിക ആവശ്യങ്ങളായ ആഹാരം,വസ്ത്രം,പാർപ്പിടം ഇവ മാത്രമേ പണം ഉപയോഗിച്ച് വാങ്ങേണ്ടതായുള്ളൂ. ഇവ മൂന്നും നേടിയെടുത്ത ഒരാൾക്ക് പണമില്ലാതെയും ജീവിതത്തിന് അർത്ഥം കണ്ടെത്തുവാൻ കഴിയുന്നു. പിന്നീട് മാനസികമായ പ്രചോദനമാണ് ആവശ്യം. പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യന്റെ ആവശ്യങ്ങളെ (needs) ഇപ്രകാരം തരം തിരിക്കുന്നു.
1. ശാരീരികമായ ആവശ്യങ്ങൾ
2. സുരക്ഷിതത്തിനുള്ള ആവശ്യം
3.മാനസികമായ ആവശ്യങ്ങൾ
4.ആത്മബഹുമാനത്തിനുള്ള ആവശ്യം
5.ആത്മസാക്ഷാത്കരത്തിനുവേണ്ടിയുള്ള ആവശ്യം

ഈ ആവശ്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ അവയിൽ ആദ്യത്തെ രണ്ട് ആവശ്യങ്ങളെ (ശാരീരികമായ ആവശ്യം, സുരക്ഷിതത്വത്തിനുള്ള ആവശ്യം)മാത്രമേ പണം കൊണ്ട് നേടിയെടുക്കുവാൻ കഴിയൂ എന്ന് കാണാം . മറ്റുള്ള മൂന്നാവശ്യങ്ങൾ പണം കൊണ്ട് നേടിയെടുക്കുവാൻ ശ്രമിച്ചാൽ അത് പരാജയത്തിൽ കലാശിക്കും എന്ന് മാത്രമല്ല, അതിൽ നിന്നുണ്ടാകുന്ന മോഹഭംഗവും നിരാശയും പലവിധത്തിലുള്ള പ്രശ്നങ്ങൾക്കും പ്രക്ഷുബ്‌ധതകൾക്കും കാരണമാകുന്നു. ഉദാഹരണത്തിന് തൊഴിലാളികളെ വിലക്കെടുക്കുവാൻ കഴിയും. എന്നാൽ തൊഴിലാളികളുടെ സ്നേഹത്തെ വിലക്കെടുക്കുവാനാവില്ല. അതിനുള്ള ഓരോ ശ്രമവും പ്രശ്നങ്ങളിലേക്കും സംഘർഷത്തിലേക്കുമേ നയിക്കൂ. മൂതലാളിത്ത സമ്പദ് വ്യവസ്ഥയിലെ എല്ലാ പ്രക്ഷുബ്‌ധകളുടെയും അടിസ്ഥാന കാരണം ഇതാകുന്നു.

പണം എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല. മറിച്ച് അത് എല്ലാ പ്രശ്നങ്ങളുടെയും കാരണമാകുന്നു. പണം കൊണ്ട് പ്രശ്നങ്ങളെ പരിഹരിക്കുവാൻ ശ്രമിക്കുമ്പോൾ നാം കൂടുതൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്നു. ഈ ദൂഷിതവലയത്തിൽ നിന്നും പുറത്തു കടക്കുവാൻ മനുഷ്യന് കഴിയുന്നില്ല. കർമ്മം അഥവാ സേവനമാകുന്നു എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം. പണം കിട്ടിയെങ്കിലേ സേവനം ചെയ്യൂ എന്ന് വ്യക്തികൾ വാശിപിടിക്കുമ്പോൾ സേവനങ്ങളുടെ ഒഴുക്കിന് തടസ്സമുണ്ടാവുകയും തന്മൂലം സമൂഹത്തിലെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. ഇങ്ങനെ കുമിഞ്ഞു കൂടുന്ന പ്രശ്നങ്ങൾ കാലക്രമത്തിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് വഴിവച്ചേക്കാം.

മുതലാളിത്തം വിജയകരമായി ഓടുന്ന ഒരു രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം സംഭവിക്കുകയില്ല എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അതിനാൽതന്നെ സോഷ്യലിസം സാർവ്വലൗകീകമായ ഒരു പ്രതിഭാസമല്ലെന്ന് നമുക്ക് മനസ്സിലാക്കാം . അത് സാമൂഹിക പുരോഗതിയിലെ അനിവാര്യമായ ഒരു ഘട്ടമോ കമ്മ്യൂണിസത്തിന്റെ കാരണമോ മുന്നോടിയുമോ അല്ലതാനും. അത് മുഖ്യധാരയിൽനിന്നുള്ള ഒരു വ്യതിചലനം(deveation) മാത്രം. അതുകൊണ്ടാണ് അതിന് ആയുസ് കുറയുന്നതായി കാണപ്പെടുന്നത്. മുതലാളിത്തത്തിൽനിന്ന് കമ്മ്യൂണിസത്തിലേക്ക് നേരെ പോകാമെങ്കിൽ പിന്നെ സോഷ്യലിസത്തിന്റയും ,ടോട്ടാലിറ്റേറിയനിസത്തിന്റെയും ,ഡിക്ടേറ്റർഷിപ്പിന്റയും മറ്റും ആവശ്യമെന്ത്?

കമ്മ്യൂണിസം മുതലാളിത്തത്തിന് വിരുദ്ധമായ ഒരു സംവിധാനമല്ല, മറിച്ച് മുതലാളിത്തത്തെ പിന്തുടരുന്ന അതിന്റെ സന്താനം തന്നെയാകുന്നു. വ്യക്തി സ്വാതന്ത്ര്യമാകുന്നു ഇവയുടെ രണ്ടിന്റെയും പ്രത്യേകതയും സവിശേഷതയും. മുതലാളിത്തത്തെ പിന്തുണയ്ക്കുന്നവൻ കമ്മ്യൂണിസത്തെയും പിന്തുണച്ചേ തീരൂ. മുതലാളിത്തത്തിൽ പണത്താൽ പ്രചോദിതമായി വ്യക്തി കർമ്മം ചെയ്യുമ്പോൾ, കമ്മ്യൂണിസത്തിൽ സമൂഹത്തിന്റെ നന്മയ്ക്കായി വ്യക്തി കർമ്മം ചെയ്യുന്നു. ആദ്യത്തേത് സ്വാർത്ഥകവും രണ്ടാമത്തേത് പരാർത്ഥകവുമാണ്. ആദ്യത്തേത് ലൗകികവും രണ്ടാമത്തേത് ആദ്ധ്യാത്മികവും ആണ്. സൗജന്യ സേവനമാണ് കമ്മ്യൂണിസത്തിന്റെ മുഖമുദ്ര. പണത്താൽ പ്രചോദിതമായി ചെയ്യപ്പെടുന്ന അതേ കർമ്മം സമൂഹനന്മയെപ്രതി ചെയ്യപ്പെടുമ്പോൾ മുതലാളിത്തം കമ്മ്യൂണിസത്തിന് വഴിമാറുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ മുതലാളിത്തത്തിൽ പണത്തിന്റെ സാന്നിദ്ധ്യം ഉള്ളപ്പോൾ കമ്മ്യൂണിസത്തിൽ അങ്ങനെയൊന്നുണ്ടാവില്ല.

വ്യവസായ -വാണിജ്യ സ്ഥാപനങ്ങൾ പണം വാങ്ങാതെ സേവനങ്ങളും ഉത്പന്നങ്ങളും അവ ആവശ്യമുള്ളവർക്ക് ദാനമായി കൊടുക്കുമ്പോൾ കമ്മ്യൂണിസം രംഗപ്രവേശം ചെയ്യുന്നു. ഇത് മുതലാളിത്ത ത്തിന്റെ ഒരു തുടർച്ച മാത്രമാണ്. വ്യക്തികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള വ്യവസായങ്ങൾ തുടങ്ങുവാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. ക്രമേണ സാമ്പത്തിക വ്യവസ്ഥയിൽ നിന്നും പണം തിരോഭവിക്കുന്നു. പണം തിരോഭവിക്കുന്നതോടൊപ്പം സ്വകാര്യസ്വത്തും തിരോഭവിക്കുന്നു. ഇത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. സമൂഹം അതിനോട് പൊരുത്തപ്പെടുവാൻ സമയം എടുക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved