Main News

ജോജി തോമസ്

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച കൊറിയോഗ്രാഫർക്കുള്ള അവാർഡ് എറണാകുളം തൃപ്പൂണിത്തറ സ്വദേശി ക്രിസ്റ്റി ജോസഫിന് സമ്മാനിക്കും. ഒക്ടോബർ 28-ാം തിയതി ഗ്ലാസ്കോയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ വച്ചാണ് അവാർഡ് ദാനം നടത്തപ്പെടുക.

ഡാൻസിങ് ടൈഗർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന ക്രിസ്റ്റി പരിശീലിപ്പിച്ച നിരവധി കുട്ടികളാണ് യുകെയിലെ പല വേദികളിലും വിജയക്കൊടി നാട്ടിയിരിക്കുന്നത്. കഴിഞ്ഞ ബൈബിൾ കലോത്സവത്തിൽ ഗ്രൂപ്പ് ഇനങ്ങളിൽ വിജയികളായ പല കുട്ടികളേയും പരിശീലിപ്പിച്ചത് ക്രിസ്റ്റി ജോസഫാണ്. ഡാൻസിന്റെ ബാലപാഠങ്ങൾ അറിയാത്തവരെ പരിശീലിപ്പിച്ച് വിജയപീഠത്തിൽ എത്തിക്കുന്നതാണ് ക്രിസ്റ്റിയുടെ ശൈലി.

യുകെയിലേയ്ക്ക് കുടിയേറുന്നതിനു മുമ്പ് ക്രിസ്റ്റി നിരവധി പ്രമുഖ പരിപാടികളിൽ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട് . ഏഷ്യാനെറ്റ് ഫിലിം അവാർഡ്, മഴവിൽ മനോരമ, ഫ്ലവേഴ്സ് ടിവി ക്രിട്ടിക്സ് , ആനന്ദ് ടിവി അവാർഡ് തുടങ്ങിയവയിൽ കൊറിയോഗ്രാഫി ചെയ്യുന്നതിലൂടെ ക്രിസ്റ്റിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ക്രിസ്റ്റി യുകെയിൽ താമസിക്കുന്നത് സ്കോട്ട് ലൻഡിലെ ഗ്ലാസ്കോയിലാണ്.

ജോസഫ് പി എക്സും പരേതയായ ഏലിയാമ്മ ജോസഫുമാണ് ക്രിസ്റ്റിയുടെ മാതാപിതാക്കൾ . ക്രിസ്റ്റിയുടെ കലാ ജീവിതത്തിന് ആവശ്യമായ പിന്തുണ നൽകുന്നത് ഭാര്യ ആഷ്‌ന ഫ്രാൻസിസ് ആണ് . ആഷ്‌നയുടെ മാതാപിതാക്കൾ വൈറ്റില സ്വദേശികളായ ഫ്രാൻസിസ് കെ ജിയും റീനയുമാണ്. പ്രമുഖ കൊറിയോഗ്രാഫർ ദീപു റോക്കോണിന്റെ ശിഷ്യനായ ക്രിസ്റ്റിക്ക് കലാ ലോകത്ത് ഇനിയും സഞ്ചരിക്കാൻ ദൂരം ഏറെയാണ്.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സിനായുള്ള മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് യുകെയിൽ ഉടനീളം ലഭിച്ചത്. യുകെ മലയാളി നേഴ്സുമാർ ആവേശത്തോടെ ഏറ്റെടുത്ത മത്സരത്തിൽ ബിജി ജോസ് , ബിന്ദു എബ്രഹാം, റ്റിൻസി ജോസ് എന്നീ മൂന്ന് മലയാളി നേഴ്സുമാരാണ് അവസാന റൗണ്ടിലെത്തിയത്.

ബിജി ജോസ് കഴിഞ്ഞ 29 വർഷമായി നേഴ്സായി ജോലി ചെയ്യുകയാണ്. ഇന്ത്യാ , സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്ത ബിജി 2003 മുതൽ നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലാണ് താമസിക്കുന്നത്. ചികിത്സാരംഗത്ത് മാത്രമല്ല ചാരിറ്റി പ്രവർത്തനത്തിലും സ്വന്തമായി കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ് ബിജി ജോസിൻ്റെത് . നോർത്തേൺ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ നേഴ്സ് കമ്മ്യൂണിറ്റി ആയ നോർത്തേൺ അയർലൻഡ് ഇന്ത്യൻ ഗ്രൂപ്പിൻറെ രൂപീകരണം ബിജി ജോസിന്റെ നേതൃത്വത്തിലായിരുന്നു. തിരക്കേറിയ വാർഡുകളിൽ ഇടവേളകളില്ലാതെ ബിജി ജോലി ചെയ്യുന്നത് അവളുടെ അർപ്പണ മനോഭാവത്തിന്റെ തെളിവായാണ് മേലധികാരികൾ സാക്ഷ്യപ്പെടുത്തുന്നത് . 2003 ജൂലൈയിൽ ഫുൾടൈം സ്റ്റാഫ് നേഴ്സ് ആയി യുകെയിൽ എത്തിയ ബിജി ഇപ്പോൾ ബെൽഫാസ്റ്റിലെ ഓർമ്മർ പാർക്ക് സർജറിയിലാണ് സേവനം അനുഷ്ഠിക്കുന്നത്.

2001 -ൽ ആംബർഡിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്സി നേഴ്സിങ് പാസായി ആണ് ബിന്ദു എബ്രഹാം തന്റെ നേഴ്സിങ് ജീവിതം യുകെയിൽ ആരംഭിച്ചത്. തന്റെ ജോലിയുടെ ഭാഗമായി ഒട്ടേറെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിക്കാൻ ബിന്ദുവിനായി . ന്യൂറോളജി വിഭാഗത്തിലെ ഡെപ്യൂട്ടി ചാർജ് നേഴ്സ്, ടീച്ചിങ് ആൻഡ് സ്റ്റാഫ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് ഹെഡ് , ഓങ്കോളജി കീമോതെറാപ്പി യൂണിറ്റിലെ സീനിയർ ചാർജ് നേഴ്സ് എന്നീ മേഖലകളിലെ മികച്ച സേവനമാണ് അവസാന റൗണ്ടിലെത്താൻ ബിന്ദു എബ്രഹാമിനെ സഹായിച്ചത്. നിലവിൽ ബിന്ദു എഡിൻബർഗ് റോയൽ ഇൻഫർമറിയിലെ ഹിമോഫീലിയ നോംബോഡിസ് ഇമ്മ്യൂണോളജി വിഭാഗത്തിലെ സീനിയർ ചാർജ് നേഴ്സായും നേഴ്സ് സ്പെഷ്യലിസ്റ്റായും ആണ് സേവനം അനുഷ്ഠിക്കുന്നത്. എൻഎച്ച്എസിൽ മഹാമാരിയുടെ സമയത്ത് സപ്പോർട്ടീവ് തെറാപ്പിക്കായി ആരംഭിച്ച ELCH ഹോസ്പിറ്റലുകൾ ഉൾപ്പെടെ മൂന്ന് വിഭാഗങ്ങളുടെ നേതൃപരമായ പദവികൾ സുത്യർഹമായ രീതിയിൽ ബിന്ദു വഹിക്കുന്നുണ്ട്.

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന റ്റിൻസി ജോസ് 2008 -ലാണ് യുകെയിലെത്തിയത്. 2014 മുതലാണ് തന്റെ സ്വപ്ന സ്ഥാനപമായ എൽഎച്ച്സിലെ ജോലിയിൽ സ്റ്റാഫ് നേഴ്സായി റ്റിൻസി പ്രവേശിച്ചത്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ് ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകമാനം അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ്കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ ടിൻസിയക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . അക്യൂട്ട് കെയർ ആകുക എന്നത് ആരോഗ്യ മേഖലകളിൽ കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. 2023 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗികൾക്ക് പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തിയതിൽ റ്റിൻസി പങ്കെടുത്തിരുന്നു. ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു .

കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജ ജോസഫിന്റെയും നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തിഞ്ഞെടുക്കുന്നത്. മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്റ്റോക്ക്-ഓൺ-ട്രെന്റ് കാർ ഗരേജിൽ നിന്ന് മോഷ്ടിച്ചത് 75,000 പൗണ്ട് വിലമതിക്കുന്ന വാഹനങ്ങൾ. ബെന്റിലീയിലെ ഡിവിഡി റോഡിലെ സ്ഥാപനത്തിൽ അഞ്ചുപേരുടെ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇന്നലെ പുലർച്ചെ 2.20 നും 3.50 നും ഇടയിൽ നീല ഔഡി എ6, ഒരു നീല ബിഎംഡബ്ല്യു എക്സ്5, റേഞ്ച് റോവർ വോഗ്, രണ്ട് കറുത്ത ഔഡി ക്യു7 കാറുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

ഓഡി ക്യൂ 7 കാറുകളിലൊന്ന് പിന്നീട് കണ്ടെടുത്തു. അന്വേഷണത്തെ സഹായിക്കുന്ന സിസിടിവി അല്ലെങ്കിൽ ഡാഷ്‌ക്യാം ഫൂട്ടേജുകൾ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് സ്റ്റാഫോർഡ്‌ഷെയർ പോലീസിന്റെ വക്താവ് പറഞ്ഞു. “ഞങ്ങളുടെ വെബ്‌സൈറ്റായ www.staffordshire.police.uk- ലെ ലൈവ് ചാറ്റിലൂടെ ഞങ്ങളെ ബന്ധപ്പെടുക. അല്ലെങ്കിൽ ഒക്ടോബർ 18 ലെ സംഭവ നമ്പർ 56 ഉദ്ധരിച്ച് 101-ൽ വിളിക്കുക, അജ്ഞാതമായി റിപ്പോർട്ട് ചെയ്യാൻ, 0800 555 111 എന്ന നമ്പറിൽ വിളിക്കുക – പോലീസ് പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഈ സെപ്റ്റംബറിൽ ഭക്ഷ്യവില സൂചികയിൽ കുറവ് രേഖപ്പെടുത്തി. രണ്ടു വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ധനവില കുത്തനെ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ പണപ്പെരുപ്പനിരക്കിൽ 6.5 % എന്ന നിലയിൽ തന്നെ തുടരുകയാണ് .കഴിഞ്ഞ ദിവസം ശമ്പള വർദ്ധനവ് പണപ്പെരുപ്പ നിരക്കിനെ കവച്ചു വച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് ജീവിത ചെലവ് വർദ്ധനവു മൂലം പൊറുതിമുട്ടിയ സാധാരണ ജനതയ്ക്ക് ഒത്തിരി ആശ്വാസം നൽകുന്ന വാർത്തയായിരുന്നു. പാൽ, മുട്ട, ചീസ് എന്നിവയുടെ വിലകുറഞ്ഞ് സൂപ്പർമാർക്കറ്റുകളിൽ ജനങ്ങൾ ചിലവഴിക്കുന്ന തുകയിൽ കുറവ് വരുത്തിയതായി ഓഫീസ് പോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) പറഞ്ഞു.

അടുത്ത മാസങ്ങളിൽ മൊത്തത്തിലുള്ള പണപെരുപ്പ നിരക്ക് ചെറുതായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. വർഷാവസാനത്തോടെ പണപെരുപ്പ നിരക്ക് നിലവിലെ 6.7 ശതമാനത്തിൽ നിന്ന് 5.5% ആയി കുറയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഗോള വിപണിയെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യയും റഷ്യയും ഉൽപ്പാദനം വെട്ടി കുറയ്ക്കാൻ തീരുമാനിച്ചതാണ് ഇന്ധന വില ഉയരാൻ കാരണമായത്. ഇസ്രയേൽ ഹമാസ് സംഘർഷം നീളുകയാണെങ്കിൽ എണ്ണവില വീണ്ടും ഉയർന്നേക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ ലൻഡിലെ ഗ്ലാസ്കോയിൽ ഒക്ടോബർ 28-ാം തീയതി നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ ബഹുമുഖ പ്രതിഭയ്ക്കുള്ള അവാർഡ് ഡോ. റ്റിസ ജോസഫ് ഏറ്റുവാങ്ങും. ആതുര ശുശ്രൂഷയ്ക്ക് ഒപ്പം സന്നദ്ധ സേവനത്തിനും മോഡലിങ്ങിനും സമയം കണ്ടെത്തുന്ന ഡോ. റ്റിസ മിസ്സിസ് ഏഷ്യാ മത്സരത്തിൽ വിജയിയായി അഭിമാനകരമായ നേട്ടം കൈവരിച്ചിരുന്നു.

15 വർഷമായി യുകെയിൽ താമസിച്ചുവരുന്ന റ്റിസ ജനറൽ പ്രാക്ടിഷനറാണ് . ഗ്ലാസ്ഗോയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന റ്റിസയൂടെ ഭർത്താവ് ഡോ കുര്യൻ ഉമ്മൻ ക്ലിനിക്കൽ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. പത്ത് വയസ്സുകാരിയായ മകൾ റിയ എലിസബത്ത് ഉമ്മൻ പ്രൈമറി 5 -ൽ ആണ് പഠിക്കുന്നത്. തൊടുപുഴ സ്വദേശികളായ ഡോ. എൻ കെ ജോസഫ്- അക്കാമ്മ ജോസഫ് ദമ്പതികളുടെ മകളാണ് റ്റിസ ജോസഫ്.

ഫാഷൻ മേഖലയോട് നേരത്തെ തന്നെ താല്പര്യം ഉണ്ടായിരുന്ന റ്റിസാ , കോളേജ് പഠനകാലത്ത് നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും, സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. മോഡലിംഗാണ് ഇഷ്ടമുള്ള മേഖലയെന്ന് റ്റിസാ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ‘സ്ത്രീകൾക്ക് മുന്നോട്ട് കടന്നു വരുവാൻ കൂടുതൽ അവസരങ്ങളും, സാധ്യതകളും ഇന്ന് ഉണ്ട്. അത് കൃത്യമായി ഉപയോഗിക്കുവാനും, അതിലൂടെ മുന്നോട്ട് വരാൻ ശ്രമിക്കുകയുമാണ് ഞാൻ ചെയ്തത്’- റ്റിസാ കൂട്ടിച്ചേർത്തു. ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്നും മോഡലിംഗ്/ ഫാഷൻ രംഗത്ത് ലഭിക്കുന്ന വിലയേറിയ ബഹുമതികളിൽ ഒന്നാണ് ഏഷ്യ ജിബി മത്സരം.

മോഡലിംഗിനോടൊപ്പം, തൊഴിൽ പരമായി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുമായി സംസാരിക്കുന്നതിനും അവരുടെ വിഷയങ്ങൾ പഠിക്കുവാനും ഡോ .റ്റിസാ ജോസഫ് ശ്രദ്ധിക്കാറുണ്ട്. . മാനസികമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെയും മുൻപന്തിയിൽ ഡോ . റ്റിസയുണ്ട്. കഠിനാധ്വാനം, താല്പര്യം, സമർപ്പണം എന്നീ മൂന്ന് കാര്യങ്ങളാണ് തന്നെ വിജയത്തിലേക്ക് എത്തിച്ചത് എന്ന് റ്റിസാ പറഞ്ഞു. ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുകെ മലയാളി ഡോക്ടർ.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിൽ ബെസ്റ്റ് റീൽസ് മേക്കർ അവാർഡ് ജ്യോതി മുകേഷിന്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ജ്യോതി മുകേഷിന് അവാർഡ് സമ്മാനിക്കും.

സ്കോട്ട് ലൻഡ് എൻഎച്ച്എസിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയിരുന്ന ജ്യോതി ജോലിയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനാണ് കുഞ്ഞു കുഞ്ഞു വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്. അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അയച്ചു കൊടുത്തിരുന്ന ചെറിയ വീഡിയോകൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻ ആരംഭിച്ചത്. ഇന്ന് ഫേസ്ബുക്കിലും ടിക്ക് ടോക്കിലും ഒട്ടേറെ ആരാധകരാണ് ജ്യോതി മുകേഷിന്റെ വീഡിയോകൾക്ക് ഉള്ളത്.

പ്രശസ്തമായ ആറന്മുള കണ്ണാടിക്കും വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരുകേട്ട പത്തനംതിട്ടയിലെ ആറന്മുളയാണ് ജ്യോതിയുടെ ജന്മദേശം. ചെറുപ്പം തൊട്ട് നൃത്തത്തിനോടും അഭിനയത്തിനോടും അഭിനിവേശം ഉണ്ടായിരുന്ന ജ്യോതിയുടെ കഴിവുകളെ പരിപോഷിപ്പിച്ചത് നേഴ്സിംഗ് പഠനകാലമാണ്. ബിസിനസുകാരനായ ഭർത്താവ് മുകേഷും പ്രൈമറി 3 യിൽ പഠിക്കുന്ന ആദ്യത്തും 2 വയസ്സുകാരനായ ദേവും അടങ്ങിയതാണ് ജ്യോതി മുകേഷിന്റെ കുടുംബം.

അദ്യത്തിന്റെയും ദേവിന്റെയും കൊച്ചു കൊച്ചു കളിച്ചിരികൾ അടങ്ങിയതായിരുന്നു ആദ്യകാലത്ത് ജ്യോതിയുടെ വീഡിയോകളിൽ നിറഞ്ഞ് നിന്നിരുന്നത്. ഇന്ന് വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന ജ്യോതിയുടെ വീഡിയോകൾക്ക് ലോകമെങ്ങും ഒട്ടേറെ ആരാധകരാണ് ഉള്ളത്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നഗരങ്ങളിൽ കാർ ട്രാഫിക് കുറയ്ക്കാൻ ഏതെങ്കിലും തരത്തിലുള്ള കൺജക്ഷൻ ചാർജ് ഏർപ്പെടുത്തണമെന്ന് നാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്മീഷൻ. ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ലീഡ്സ് എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനായി 22 ബില്യൺ പൗണ്ട് നിക്ഷേപിക്കാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ തിരക്കേറിയ റോഡുകൾ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

നഗര കേന്ദ്രങ്ങളിലേക്ക് വാഹനമോടിക്കുന്നത് തടയാൻ കൺജക്ഷൻ ചാർജ് അല്ലെങ്കിൽ ജോലിസ്ഥലത്തെ പാർക്കിംഗ് സ്കീമുകൾ പോലുള്ള നടപടികൾ ആവശ്യമാണെന്നും എൻഐസി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ നെറ്റ്‌വർക്ക് റെയിലിനും ദേശീയ പാതയ്ക്കും കൂടുതൽ പണം ആവശ്യമായി വരുമെന്നതിനാൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിന് മുൻഗണന നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജോൺ ആർമിറ്റ് വ്യക്തമാക്കി.

അതേസമയം, ഓഗസ്റ്റ് അവസാനം മുതൽ ലണ്ടൻ നഗരത്തിലെ 32 ബറോകളും അൾട്രാ എമിഷൻ സോണായി മാറിയിരുന്നു. ലണ്ടൻ നഗരത്തിലെ 32 ബറോകളും അൾട്രാ എമിഷൻ സോണായി മാറി. കൂടുതൽ വായു മലിനീകരണത്തിന് വഴിവയ്ക്കുന്ന പഴയ വാഹനങ്ങളുമായി എത്തുന്നവർ ഓരോ 24 മണിക്കൂറും 12.50 പൗണ്ട് വീതം പിഴ ഒടുക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ :- 500 ഓളം പേരുടെ മരണത്തിന് ഇടയാക്കിയ ഗാസയിലെ ആശുപത്രിയിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ ഈ ആക്രമണത്തിൽ കുറഞ്ഞത് 500 പേർ കൊല്ലപ്പെട്ടതായും കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായുമാണ് ഹമാസ് അവകാശപ്പെടുന്നത്. ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ഹോസ്പിറ്റലിന് നേരെയുണ്ടായ ആക്രമണം ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഭീകരർ തെറ്റായി പ്രയോഗിച്ച റോക്കറ്റാണെന്ന് ഇന്റലിജൻസ് വിവരങ്ങൾ വെളിപ്പെടുത്തിതായാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്. എന്നാൽ തങ്ങൾ ചെയ്ത മനുഷ്യത്വരഹിതമായ ആക്രമണത്തെ മറച്ചുവയ്ക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ഹമാസ് വക്താവ് കുറ്റപ്പെടുത്തി.

സ്ഫോടനത്തിന്റെ ദൃശ്യത്തിൽ ആശുപത്രിയിൽ മുഴുവൻ തീ പടരുന്നതും, ആശുപത്രിയുടെ പരിസരം മൃതദേഹങ്ങളാൽ ചിതറി കിടക്കുന്നതും വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ചെറിയ കുട്ടികളാണ് എന്നുള്ളത് മനുഷ്യമനഃസാക്ഷിയെ നടുക്കുന്നതാണ്. നടക്കുമ്പോൾ ആശുപത്രിയിൽ നിരവധി പേർ അഭയം പ്രാപിച്ചിരുന്നതായും, ക്രൂരമായ കൂട്ടക്കൊലയാണ് നടന്നതെന്നും ഹമാസ് പ്രതികരിച്ചു. ആംഗ്ലിക്കൻ ചർച്ച് ധനസഹായം നൽകുന്ന ആശുപത്രിയിൽ ഏകദേശം 6,000 ഫലസ്തീനികൾ അഭയം പ്രാപിച്ചിരുന്നു. ഇസ്രായേലിനു പിന്തുണ നൽകാനും യുദ്ധം വ്യാപിക്കുന്നത് തടയാനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രദേശം സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

എന്നാൽ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇസ്രയേൽ ഡിഫൻസ് അധികൃതർ ശക്തമായി തന്നെ പ്രതികരിച്ചു. ഹമാസിനോടൊപ്പം ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് ജിഹാദ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിൽ എന്ന് ഇസ്രായേൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി. ഇത്തരം ഒരു ആശുപത്രി ഒരിക്കലും തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇസ്രായേൽ പ്രതികരിച്ചു. ഒരു തീവ്രവാദ സംഘടനയുടെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ എല്ലാവരും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ഇസ്രയേൽ അധികൃതർ അഭ്യർത്ഥിച്ചു. വടക്കൻ ഗാസയിലെ അൽ-അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ലോകാരോഗ്യ സംഘടനയും ശക്തമായി അപലപിച്ചു. എന്നാൽ ഗാസയിലെ ഭീകരർ തന്നെയാണ് ആശുപത്രി ആക്രമിച്ചത് എന്നും ഇസ്രായേലി ഡിഫൻസ് ഉദ്യോഗസ്ഥർ അല്ലെന്നും, നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ സ്വന്തം മക്കളെയും കൊലപ്പെടുത്തുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈകാരികമായി പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവു മൂലം കടുത്ത ഞെരുക്കത്തിലൂടെയായിരുന്നു ശരാശരി യു കെ മലയാളികളുടെ ജീവിതം മുന്നോട്ട് പൊയ് കൊണ്ടിരുന്നത്. എന്നാൽ ഇതിൽ നിന്ന് ഒരു മാറ്റം വരുന്നതിന്റെ ശുഭ സൂചനകൾ കണ്ടു തുടങ്ങിയതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങി. ഏകദേശം രണ്ട് വർഷത്തിനിടെ ആദ്യമായി പണപ്പെരുപ്പം ശമ്പള വർദ്ധനവിന് പിന്നിലായതിന്റെ കണക്കുകൾ പുറത്തു വന്നു.

ജൂണിനും ഓഗസ്റ്റിനും ഇടയിലെ വേതന വർദ്ധനവ് 7.8 % എന്ന വാർഷിക നിരക്കിലേയ്ക്ക് ഉയർന്നു. ഇത് ഇതേ കാലയളവിലെ പണപ്പെരുപ്പത്തിനേക്കാൾ കൂടുതലാണെന്ന ആശ്വാസവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 2021 ഒക്ടോബർ മാസത്തിന് ശേഷം ആദ്യമായാണ് ശമ്പള വർധനവ് പണപെരുപ്പ നിരക്കിനേക്കാൾ കൂടുതലാകുന്നത്. പൊതുമേഖല തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 6.8 ശതമാനത്തിൽ എത്തിയിരുന്നു.. ഇത് 2001 -ന് ശേഷം ഏറ്റവും വലിയ വർദ്ധനവാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യമേഖലയിൽ ശമ്പള വർദ്ധനവ് കൂടുതലാണ്. സ്വകാര്യ മേഖലയിലെ ശമ്പള വർദ്ധനവ് 8% ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫിനാൻസ്, ബിസിനസ് സേവനമേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് വാർഷിക വേതനത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായത്. ഇതിനു പിന്നാലെ മികച്ച ശമ്പള വർദ്ധനവ് ഉണ്ടായ വിഭാഗം നിർമ്മാണ മേഖലയിൽ ഉള്ളവരാണ്. എന്നാൽ നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വെച്ചതിന്റെ മൂന്നിരട്ടിയായി തുടരുകയാണ്. പണപ്പെരുപ്പം കുറയുകയും ശമ്പളത്തിന്റെ മൂല്യം വർധിക്കുകയും ചെയ്യുന്നു എന്നത് ശുഭവാർത്തയാണെന്ന് ചാൻസിലർ ജെറമി ഹണ്ട് പറഞ്ഞു . പണപ്പെരുപ്പം തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടർച്ചയായി വർധിപ്പിച്ചത് യുകെയിലെങ്ങും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒക്ടോബർ 28-ാം തീയതി ഗ്ലാസ് കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച യൂട്യൂബർ ഓഫ് ദി ഇയർ അവാർഡിനായി ഡോണ ലിയോണിനെ തിരഞ്ഞെടുത്തു. ഡോണാസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലെ വീഡിയോകളാണ് ഡോണയെ അവാർഡിന് അർഹയാക്കിയത്. തൃശ്ശൂർ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന സ്ഥലത്തുനിന്ന് യുകെയിലെത്തിയ ഡോണ സ്കോട്ട്‌ ലൻഡിലെ എഡിൻബർഗിലാണ് താമസിക്കുന്നത്. ഫാർമസിയിൽ ബിരുദവും യുകെയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ഫാർമസി ഡിസ്പെൻസറി അസിസ്റ്റൻസ് ആയി ജോലി നോക്കുന്ന സമയത്താണ് ഒട്ടേറെ ആസ്വാദകരുള്ള യൂട്യൂബ് വീഡിയോകൾ ചെയ്യാൻ ഡോണ സമയം കണ്ടെത്തുന്നത് . 2019 -ൽ പഠനം പൂർത്തിയാക്കിയ സമയത്ത് ആരംഭിച്ച യൂട്യൂബ് ചാനലിന് നിലവിൽ 12,000 -ത്തിലധികം സബ്സ്ക്രൈബേഴ്സ് ആയിക്കഴിഞ്ഞു.

വിദ്യാർത്ഥികൾക്കും കേരളത്തിൽ നിന്നും യുകെയിലെത്തുന്നവർക്കും ഉപകാരപ്രദമായ വീഡിയോകളാണ് ഡോണയുടെ ചാനലിന് ശ്രദ്ധ നേടാൻ കാരണമായത്. ഒരിടയ്ക്ക് ജീവൻ ടിവിയിലും ഡോണയുടെ വീഡിയോകൾ വാർത്തകൾക്കിടയിൽ നൽകിയത് വൻതോതിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഭർത്താവായ സെബിൻ ചിറ്റിലപ്പിള്ളി പീയൂസിൻെറ എല്ലാ പിന്തുണയുമാണ് 153 വീഡിയോകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന് പിന്നിലെന്ന് ഡോണ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒരു വയസ്സുകാരനായ മകൻ ലൂക്കിന്റെ കളി തമാശകളും ഡോണയുടെ വീഡിയോയ്ക്ക് വിഷയമായിട്ടുണ്ട്. ലിയോൺ കെ വാഴപ്പിള്ളിയും റെജി ലിയോണും ആണ് ഡോണയുടെ മാതാപിതാക്കൾ. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുക്കുവാൻ സാധിച്ച ഡോണാ ലിയോണിന് ഇനിയും വളർച്ചയുടെ ഒട്ടേറെ പടവുകൾ താണ്ടാൻ കഴിയട്ടെയെന്ന് മലയാളം യുകെ ന്യൂസ് ആശംസിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡോണ യുടെ യൂട്യൂബ് ചാനൽ വായനക്കാർക്ക് സന്ദർശിക്കാം. https://youtube.com/@DonnasWorld?si=vKktnczFlXVnSlqh

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved