Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ എൻഎച്ച്എസ്സിലൂടെ ഒരു ഡെന്റിസ്റ്റിന് അപ്പോയിൻമെന്റ് ലഭിക്കുക എന്നത് അസംഭവ്യമായ കാര്യമായി മാറിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ നിരവധി പേർ തങ്ങളുടെ ആവശ്യങ്ങൾക്ക് പ്രൈവറ്റ് ക്ലിനിക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ബ്രിട്ടനിൽ നിലനിൽക്കുന്നത്. റേച്ചൽ ബ്ലെറ്റ്ച് ലി എന്ന ലേഖിക മിറർ പത്രത്തിൽ എഴുതിയ വിശദമായ ലേഖനത്തിലാണ് എൻഎച്ച്എസിലെ നിലവിലെ അരക്ഷിതാവസ്ഥ തുറന്നുകാട്ടിയിരിക്കുന്നത്. പണ്ട് തന്റെ മുത്തശ്ശന്റെ സമയത്ത് പല്ല് സ്വയം പറിക്കേണ്ട സാഹചര്യമുണ്ടായിരുന്നതായും, എന്നാൽ അതേ നിസ്സഹായ അവസ്ഥയാണ് ഇപ്പോൾ ബ്രിട്ടനിലെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് അവർ തുറന്നു പറഞ്ഞു. എന്നാൽ പ്രൈവറ്റ് ചികിത്സ താങ്ങാൻ ആകാത്തവർക്ക് യാതൊരുവിധ സാഹചര്യങ്ങളും ഇല്ലെന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ ചെയർമാൻ എഡ്ഢി ക്രൗച്ച് വ്യക്തമാക്കി. പ്രൈവറ്റ് ക്ലിനിക്കുകളിൽ കൂടുതൽ ചിലവായതിനാൽ പലപ്പോഴും ആളുകൾ താൽക്കാലിക മാർഗ്ഗങ്ങൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അതിനാൽ തന്നെ നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന് എൻഎച്ച്എസ് ശക്തമായ മാറ്റങ്ങൾ കൊണ്ടുവരണം എന്നാണ് ലേഖനത്തിൽ റേച്ചൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ലേഖികയുടെ ആവശ്യം ഒരാളുടെ മാത്രം സ്വരമല്ല, മറിച്ച് ബ്രിട്ടനിലെ ഓരോ സാധാരണക്കാരുടെയും ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വേർപാടിനു ശേഷം നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഫിലിപ്പ് രാജകുമാരന്റെ മരണത്തിന് ശേഷം രാജ്ഞിയുടെ ഹൃദയം തകർന്നിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ വർഷം ഫിലിപ്പിന്റെ മരണത്തെത്തുടർന്ന് രാജ്ഞി മാറിപ്പോയെന്ന് റോയൽ എഴുത്തുകാരി കാറ്റി നിക്കോൾ അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ അദ്ദേഹം മരിച്ചതിന് ശേഷം രാജ്ഞി പഴയത് പോലെയായിരുന്നില്ല എന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഫിലിപ്പ് രാജ്ഞിയുടെ ബലവും ആശ്രയവും ഫിലിപ്പ് ആയിരുന്നെന്നും ദി ന്യൂ റോയൽസ് ക്വീൻ എലിസബത്തിന്റെ ലെഗസി ആൻഡ് ദി ഫ്യൂച്ചർ ഓഫ് ദി ക്രൗണിന്റെ രചയിതാവ് കൂടിയായ കാറ്റി നിക്കോൾ പറഞ്ഞു.

“ഫിലിപ്പ് പോയതിന് ശേഷം രാജ്ഞി ഒരിക്കലും സന്തോഷിച്ചിട്ടില്ല. ” എന്റർടൈൻമെന്റ് ടുനൈറ്റിൽ സംസാരിക്കുമ്പോഴാണ് കാറ്റി നിക്കോളിന്റെ പ്രതികരണം. ജീവിതത്തിൽ രാജ്ഞി ചെയ്ത എല്ലാ കാര്യങ്ങളിലും ഫിലിപ്പ് അവരെ പിന്തുണച്ചെന്നും ഫിലിപ്പിന്റെ പിന്തുണയില്ലാതെ അവൾ രാജ്ഞിയാകില്ലെന്ന് പറയുന്നത് ന്യായമാണെന്ന് ഞാൻ കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിന്റെ ഭാഗമായ കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ നടന്ന ചടങ്ങിനെത്തുടർന്ന്, രാജ്ഞിയുടെ അന്ത്യ വിശ്രമസ്ഥലത്ത് സ്ലാബ് സ്ഥാപിച്ചത് എങ്ങനെയെന്ന് അധികൃതർ പറഞ്ഞതായി റോയൽ മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. തറയിൽ ആലേഖനം ചെയ്ത സ്ലാബിൽ രാജ്ഞിയുടെ മാതാപിതാക്കളുടെ ചിത്രം ആലേഖനം ചെയ്തിരുന്നു. ഇപ്പോൾ അവയോടൊപ്പം ഭർത്താവിന്റെ വിവരങ്ങളും ചേർത്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അന്തരിച്ച ഭാര്യയുടെ സ്മരണയ്ക്കായി ഹാഫ് മാരത്തൺ നടത്തുന്ന 93 കാരൻ ഇന്ന് മാധ്യമങ്ങളിൽ ഇടം നേടുകയാണ്. നീൽ നോർമൻ എന്നയാൾ സ്വന്തം എസ്റ്റേറ്റിന് ചുറ്റുമാണ് മാരത്തൺ നടത്തുന്നത്. നോർമന്റെ ആദ്യ ലക്ഷ്യം അൽഷിമേഴ്‌സ് സൊസൈറ്റിക്ക് വേണ്ടി 100 പൗണ്ട് സമാഹരിക്കുക എന്നതായിരുന്നു. ഇതിലൂടെ നിരവധിയാളുകളെ സഹായിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

2020 ഡിസംബറിൽ 88 ആം വയസ്സിൽ കോവിഡ് ബാധിച്ചാണ് ഭാര്യ മരിച്ചത്. ഇതിനു മുൻപ് ഡിമെൻഷ്യ രോഗബാധിതയാകുകയും ചെയ്തു. സ്വാൻസീയിലെ കാസ്‌വെല്ലിലുള്ള ഹവർഗൽ ക്ലോസിൽ 100-ാം ലാപ്പിലാണ് ഇപ്പോൾ. ഏകദേശം 13 മൈൽ ദൂരം സഞ്ചരിച്ചുകഴിഞ്ഞു.

സന്ധിവാതവും കാൽമുട്ടും പ്രയാസത്തിലാക്കിയപ്പോൾ ആശ്വാസമായത് വാക്കറാണെന്നും അദ്ദേഹം പറഞ്ഞു. പാൻഡെമിക് സമയത്ത് തന്റെ ഫണ്ട് ശേഖരണം വെല്ലുവിളിയായി മാറിയപ്പോൾ അദ്ദേഹം തന്റെ കുടുംബത്തിന് സന്ദേശമയച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷമാണ് ധനസമാഹരണം ഊർജിതമായതെന്നും കൂട്ടിചേർത്തു. 100-ാം ലാപ്പ് പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തോടൊപ്പമുണ്ടാകും. എന്നാൽ ഇപ്പോഴും പ്രചോദനവും പ്രത്യാശയും നൽകുന്നത് 66 വയസ്സുള്ള ഭാര്യ ആനിയാണ്. അവർ മരിച്ചിട്ടില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ വർദ്ധിച്ചു വരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുവാൻ ചാൻസിലർ ക്വാസി ക്വാർടെങ് പ്രഖ്യാപിച്ച നടപടികൾ പണക്കാരെ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ചാൻസിലർ പ്രഖ്യാപിച്ചിരിക്കുന്ന ടാക്സ് കുറവുകൾ 10% വരുന്ന സമ്പന്നരായ കുടുംബാംഗങ്ങൾക്ക് മാത്രമാണ് സഹായകരമാകുന്നത് എന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നർ കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നടപടികൾ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതാണെന്ന് ട്രഷറി ചീഫ് സെക്രട്ടറി ക്രിസ് ഫിലിപ്പ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാൻസലർ ക്വാസി ക്വാർടെങ് കഴിഞ്ഞ 50 വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടാക്സ് വെട്ടി ചുരുക്കലുകൾ പ്രഖ്യാപിച്ചത്. 45 ബില്യൺ പൗണ്ടോളം തുകയുടെ നികുതി കുറവുകളാണ് മിനി ബഡ്ജറ്റിൽ ചാൻസലർ പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനും, നാഷണൽ ഇൻഷുറൻസിലുള്ള വർദ്ധന മരവിപ്പിക്കാനുമുള്ള തീരുമാനം ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുകെ ഇതിനോടകം തന്നെ മാന്ദ്യത്തിലായിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകുകയും പലിശ നിരക്ക് 2.25% ആയി ഉയർത്തുകയും ചെയ്തതിന് പിന്നാലെയാണ് ചാൻസിലറുടെ പ്രഖ്യാപനങ്ങൾ. 155,000 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുന്നവർക്ക് മാത്രമേ നിലവിലെ നികുതി നയങ്ങളിൽ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്ന വസ്തുതയാണ് കുറ്റപ്പെടുത്തലുകൾക്ക് വഴിതെളിച്ചിരിക്കുന്നത്.

എന്നാൽ ഇതൊരു സാമ്പത്തിക ഉദ്ദേജന പാക്കേജാണെന്നും ഇതുവഴി ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് കാര്യമായ വളർച്ചയുണ്ടാകുമെന്നുമാണ് ഗവൺമെന്റ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരം നടപടികൾ പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമായി യുകെ സ്റ്റോക്ക് മാർക്കറ്റുകൾ ഇടിയുകയാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് എന്തുതരം പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വേർപാടിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഒരു പുസ്തകം രംഗത്ത് വന്നിരിക്കുകയാണ്. ജോർജ് രാജകുമാരന് 18 വയസ്സ് തികയുമ്പോൾ നേതൃസ്ഥാനത്ത് പുതിയൊരാൾ എത്തുമെന്നത് നിശ്ചയമായിരുന്നു എന്നാണ് പുസ്തകം അവകാശപ്പെടുന്നത്. ഹാരി മേഗനേ കണ്ടുമുട്ടുന്നതിനു മുൻപ് പല പ്രശ്നങ്ങൾ അലട്ടിയിരുന്നതായും പുസ്തകം പറയുന്നുണ്ട്.

വാലന്റൈൻ ലോ എഴുതിയ കോർട്ടിയേഴ്സ്: ദി ഹിഡൻ പവർ ബിഹൈൻഡ് ദി ക്രൗൺ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. വില്യം, കേറ്റ് എന്നിവരിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുമ്പോൾ നേരിടേണ്ടി വന്നിരുന്ന പ്രശ്നങ്ങളെയും ഇതിൽ പരോക്ഷമായി പരാമർശിക്കുന്നുണ്ട്. ടൈംസ് ആണ് പ്രസാധകർ.

ജീവനക്കാരോട് മേഗന്റെ പെരുമാറ്റത്തെക്കുറിച്ചും പുസ്തകം അവകാശവാദമുന്നയിക്കുന്നു. ഒരു അവസരത്തിൽ, സസെക്‌സിലെ ഡച്ചസ്, സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് ജീവനക്കാരിയായ യുവതി തയ്യാറാക്കിയ പദ്ധതിയെ ശക്തമായി വിമർശിച്ചതായി പറയപ്പെടുന്നു. സ്ത്രീ പൊട്ടിക്കരഞ്ഞതായും പുസ്തകം അവകാശപ്പെടുന്നു.

അതേസമയം മേഗനും ഹാരിയും യൂ എസിലേക്ക് മാറിയെങ്കിലും ഇരുവരുടെയും പിന്തുണ രാജവാഴ്ച്ചയ്ക്കായിരുന്നെന്നും സർവേകൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്ഞിയുടെ മരണശേഷം കൂടുതൽ പിന്തുണയും സ്വീകാര്യതയും ലഭിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റി ടീമംഗം ബെഞ്ചമിൻ മെൻഡിയുടെ ആഡംബര വസതിയിൽ നടന്ന പാർട്ടിയിൽ ജാക്ക് ഗ്രീലിഷ് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ. കോടതിയിൽ നൽകിയ തെളിവിലാണ് ഗ്രീലിഷിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. 23 വയസ്സുള്ള യുവതിയുമായി ഗ്രീലിഷ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പറയപ്പെടുന്നു. തുടർന്ന് ആ രാത്രിയിൽ തന്നെ മെൻഡിയുടെ സുഹൃത്തായ ലൂയിസ് സാഹ മാറ്റൂറി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു.

മെൻഡിയും ലൂയിസ് സാഹ മാറ്റൂറിയും ഇപ്പോൾ വിചാരണയിലാണ്. ഇരുവരും ഒന്നിലധികം ബലാത്സംഗങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും നിഷേധിക്കുന്നു. ഒരു സ്ത്രീ പോലീസിന് നൽകിയ അഭിമുഖത്തിനിടയിലാണ് ഗ്രീലിഷിന്റെ പേര് വന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ചെഷയറിലെ പ്രെസ്റ്റ്ബറിയിലെ വീട്ടിൽ നടന്ന പാർട്ടിയുടെ അതേ സായാഹ്നത്തിൽ മെൻഡി തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്തതായി 18 വയസ്സുള്ള സ്ത്രീ ആരോപിക്കുന്നു. ആറ് ബലാത്സംഗങ്ങളും മൂന്ന് ലൈംഗികാതിക്രമങ്ങളുമാണ് മാറ്റൂറിയുടെ പേരിലുള്ളത്. ഏഴ് ബലാത്സംഗ കുറ്റങ്ങളും ഒരു ലൈംഗികാതിക്രമവും മെൻഡിയുടെ പേരിലുണ്ട്.

സ്ത്രീകളുമായോ പെൺകുട്ടികളുമായോ എന്തെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഉഭയസമ്മതപ്രകാരമാണെന്ന് ഇരുവരും പറയുന്നു. ഗ്രീലിഷിന്റെ പേര് ഉയർന്നെങ്കിലും അദ്ദേഹം കുറ്റം ചെയ്തതായി നിലവിൽ തെളിഞ്ഞിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വൻ നികുതി ഇളവുകൾ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിന്റെ വിലയിൽ വൻ ഇടിവ്. ചാൻസിലർ ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച ബഡ്ജറ്റിനോട് ഓഹരി വിപണിയും പ്രതികൂലമായാണ് പ്രതികരിച്ചത്. യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളും പൗണ്ടിന്റെ വിലയിടിവും ഓഹരി വിപണിയിൽ പ്രതിഫലിച്ചതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

പൗണ്ടിന്റെ തകർച്ച ഡോളറിനെതിരെ മൂന്ന് ശതമാനത്തിലധികമായിരുന്നു. യൂറോയ്ക്ക് എതിരെയും പൗണ്ടിന്റെ വിലയിടിഞ്ഞു. പൗണ്ടിന്റെ യൂറോയ്ക്ക് എതിരെയുള്ള ഇടിവ് 1ശതമാനമായിരുന്നു. എന്നാൽ പൗണ്ടിന്റെ വിലയിടിവിനെ കുറിച്ച് പ്രതികരിക്കാൻ ചാൻസിലർ കാർട്ടെംഗ് വിസമ്മതിച്ചു. വിപണിയിലെ ചലനങ്ങളെ കുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എമർജൻസി മിനി ബഡ്ജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച ചാൻസലർ ക്വാസി കാർട്ടെംഗ് ഒട്ടേറെ ഇളവുകളാണ് പ്രഖ്യാപിച്ചത് . പുതിയ ഇളവുകൾ പ്രകാരം ഇൻകം ടാക്സിന്റെ അടിസ്ഥാന നിരക്ക് 19 പെൻസായി കുറച്ചു. ഇത് ഏപ്രിൽ 2023 മുതൽ ആയിരിക്കും നടപ്പിലാവുക. കൂടാതെ ആദ്യമായി വീട് വാങ്ങുന്നവർക്ക് 450,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. നിലവിൽ ഈ പരിധി 300,000 പൗണ്ട് ആയിരുന്നു. 150,000 പൗണ്ടിന്മേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്തുകളഞ്ഞു. നിലവിൽ 125,000 പൗണ്ട് വരെയുള്ള പ്രോപ്പർട്ടി വാല്യൂവിന് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടിയിരുന്നില്ല. പുതിയ ബഡ്ജറ്റ് പ്രകാരം ഇത് 250,000 പൗണ്ട് ആയി ഉയർത്തി. 150,000 പൗണ്ടിനുമേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്ത് കളഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ ടാക്സ് പത്തൊൻപത് ശതമാനത്തിൽ നിന്ന് ഇരുപത്തഞ്ചു ശതമായി ഉയർത്താനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചു

എമർജൻസി മിനി ബഡ്ജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് ചാൻസലർ ക്വാസി കാർട്ടെംഗ്. ഇൻകം ടാക്സ്,സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഇളവുകൾ പ്രകാരം ഇൻകം ടാക്സിന്റെ അടിസ്ഥാന നിരക്ക് 19 പെൻസായി കുറച്ചു. ഇത് ഏപ്രിൽ 2023 മുതൽ ആയിരിക്കും നടപ്പിലാവുക. കൂടാതെ ആദ്യമായി വീട് വാങ്ങുന്നവർക്ക് 450,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. നിലവിൽ ഈ പരിധി 300,000 പൗണ്ട് ആയിരുന്നു. ഈ മാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

150,000 പൗണ്ടിന്മേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്തുകളഞ്ഞു. നിലവിൽ 125,000 പൗണ്ട് വരെയുള്ള പ്രോപ്പർട്ടി വാല്യൂവിന് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടിയിരുന്നില്ല. പുതിയ ബഡ്ജറ്റ് പ്രകാരം ഇത് 250,000 പൗണ്ട് ആയി ഉയർത്തി. 150,000 പൗണ്ടിനുമേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്ത് കളഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ ടാക്സ് പത്തൊൻപത് ശതമാനത്തിൽ നിന്ന് ഇരുപത്തഞ്ചു ശതമായി ഉയർത്താനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ് വരുത്തി കൂടുതല്‍ നേഴ്സുമാരെ യുകെയില്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കി എന്‍എംസി. നേഴ്സുമാരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ചുള്ള നിബന്ധനകളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അവർ അറിയിച്ചു. സെപ്റ്റംബർ 28ന് നടക്കുന്ന യോഗത്തിൽ ഇതുണ്ടാകും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച നിബന്ധനകളില്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശം എന്‍ എം സി മുമ്പോട്ട് വെച്ചിരുന്നു. എട്ടാഴ്ചയിലെ കണ്‍സള്‍ട്ടേഷനിടയില്‍ ഇതുമായി ബന്ധപ്പെട്ട് 34,000 പ്രതികരണങ്ങള്‍ ലഭിച്ചു. ഇതിൽ നിന്ന് പ്രധാനമായും രണ്ട് നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്.

ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ എഴുതിയ ഭാഷാ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കുകള്‍ ഒന്നാക്കി യോഗ്യത നിശ്ചയിക്കുന്നതായിരുന്നു ഒരു നിർദേശം. ചെറിയ മാർക്കുകളുടെ വ്യത്യാസത്തിനാണ് പലരും പരീക്ഷയിൽ പരാജയപ്പെടുന്നത്. ഇത് ഒഴിവാക്കാനാണ് ശ്രമം. മറ്റൊന്ന്, ബ്രിട്ടനിലെ നിലവിലെ തൊഴിലുടമയുടെ സാക്ഷ്യപത്രം യോഗ്യതയായി പരിഗണിക്കുക എന്നതാണ്. ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ കുറിച്ച് നിലവിലുള്ള തൊഴിലുടമയുടെ സാക്ഷ്യപത്രം, അവരുടെ ഭാഷാ പരിജ്ഞാനത്തിന്റെ തെളിവായി എടുക്കാം. എന്നാൽ ഇതിന് നിബന്ധനകളുണ്ട്.

ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്ത ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കാര്യവും പരിഗണനയ്ക്ക് എടുക്കാമെന്ന് ആദ്യ നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നെങ്കിലും അത് ഇപ്പോള്‍ പരിഗണിക്കില്ല. മറ്റ് നിർദേശങ്ങൾ സെപ്റ്റംബര്‍ 28 ലെ യോഗത്തില്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, അടുത്തവര്‍ഷം ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തും. ഇത് ഒട്ടേറെ പേർക്ക് സഹായകരമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ക്യാൻസർ രോഗം വന്ന രോഗികളിലെ ട്യൂമറുകൾ പുതിയതായി ജനിതക മാറ്റം വരുത്തിയ ഹെർപ്പസ് വൈറസ് ഉപയോഗിച്ചുള്ള ചികിത്സയിൽ ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തി. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് നടത്തിയ പരീക്ഷണത്തിലാണ് ജനിതക മാറ്റം വരുത്തിയ വൈറസിനെ ഉപയോഗിച്ച് നടത്തിയ ചികിത്സയിൽ സ്റ്റേജ് ഫോർ ക്യാൻസർ ബാധിതരായ നാലിലൊന്ന് രോഗികളിലും ഫലപ്രാപ്തി കണ്ടത്.

ത്വക്ക്, അന്നനാളം, തലയിലും കഴുത്തിലും ട്യൂമറുകൾ ഉള്ള 39 ക്യാൻസർ രോഗികളിലാണ് പരീക്ഷണം നടത്തിയത്. ചികിത്സയുടെ ഫലമായി വെസ്റ്റ് ലണ്ടനിൽ നിന്നുള്ള ഒരു രോഗിക്ക് തന്റെ ജോലിയിലേയ്ക്ക് തിരികെ പ്രവേശിക്കാനും കഴിഞ്ഞു. 39കാരനായ ക്രിസ്റ്റോഫ് വോജ്‌കോവ്‌സ്‌കിക്ക് 2017 മെയ് മാസത്തിലാണ് മ്യൂക്കോപിഡെർമോയിഡ് കാർസിനോമ എന്ന ക്യാൻസർ സ്ഥിരീകരിച്ചത്. ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷം ഇദ്ദേഹത്തിന് ചികിത്സ ഒന്നും തന്നെ ചെയ്യാൻ ബാക്കി ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രണ്ടാഴ്ച കൂടുമ്പോൾ അഞ്ച് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. ഇപ്പോൾ രണ്ടു വർഷമായി താൻ ക്യാൻസർ വിമുക്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് വീണ്ടും ജോലിചെയ്യാൻ ആവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം നടത്തിയ രോഗികളിൽ ഒൻപതിൽ മൂന്നുപേരും 15 മാസത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചു.

RECENT POSTS
Copyright © . All rights reserved