Main News

വിവാഹമോചനത്തെ സംബന്ധിക്കുന്ന പുതിയ നിയമം വിവാഹമോചനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗക്ക് അഭിപ്രായപെട്ടു . എന്നാൽ വിവാഹമോചന നിരക്കിൽ വലിയ വർദ്ധന ഉണ്ടാവാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. 50 വർഷത്തിനു ശേഷമാണ് ബ്രിട്ടനിൽ വിവാഹമോചന നിയമത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. പുതിയ നിയമങ്ങൾ ദമ്പതികൾ തമ്മിലുള്ള പരസ്പര പഴിചാരലിൽ നിന്നുള്ള ഒരു വിടുതൽ ആകും എന്നും അദ്ദേഹം പറഞ്ഞു.

ബിൽ നിയമമാകുന്നതിനായി എംപിമാരുടെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. പഴയ നിയമം അനുസരിച്ച് ദമ്പതികൾ തമ്മിൽ രണ്ടു വർഷത്തോളം അകന്നു താമസിച്ചാൽ മാത്രമേ വിവാഹമോചനം അനുവദിച്ചിരുന്നുള്ളു. ലേബർ പാർട്ടിയും ഈ നിയമങ്ങളെ അനുകൂലിക്കുന്നതായി പാർട്ടിയുടെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റിച്ചാർഡ് ബർഗോൺ അറിയിച്ചു. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് വിടുതൽ ഉണ്ടാകുന്നതിനും, കുട്ടികൾക്ക് ഏൽക്കുന്ന മാനസിക പീഡനങ്ങൾ ലഘൂകരിക്കാനും ഈ നിയമം സഹായകരമാകുമെന്ന് അദ്ദേഹം അറിയിച്ചു. വിവാഹമോചനം ആവശ്യമായിരിക്കുന്ന ദമ്പതികൾക്ക് വേണ്ടതായ നിയമ സഹായങ്ങൾ ഗവൺമെന്റ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുരുഷനു മറ്റുള്ള സ്ത്രീകളുമായി ബന്ധം , ഗാർഹിക പീഡനം, പരസ്പരധാരണയോടെ കൂടെ രണ്ടു വർഷത്തിലധികം ഉള്ള അകൽച്ച തുടങ്ങിയവയാണ് വിവാഹമോചനം നൽകുവാനായി പൂർവ്വ നിയമം അനുസരിച്ചുള്ള കാരണങ്ങൾ. എന്നാൽ പുതിയ നിയമം അനുസരിച്ച് പരസ്പരധാരണയോടെ കൂടി പരാതി നൽകുവാനും മറ്റുമുള്ള സാഹചര്യങ്ങളുണ്ട്. പരസ്പരം കൂട്ടിച്ചേർക്കാൻ ആവാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങൾക്ക് വിവാഹമോചനം നൽകുവാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. എന്നാൽ ദമ്പതികൾ തമ്മിൽ പരസ്പരം ഒന്നിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചു ചില എംപിമാർ ഈ നിയമത്തെ അനുകൂലിച്ചില്ല.

പുതിയ നിയമം വിവാഹമോചനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചു. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളാണ് രംഗത്തുവന്നിട്ടുള്ളത്. എന്നാൽ ബ്രിട്ടനിലെ ചരിത്രത്തിലെ ഒരു വലിയ മാറ്റമാണ് ഈ തീരുമാനം എന്ന് നീയമാ വിദഗ്ധർ അഭിപ്രായപ്പെട്ടു .

ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനകാര്യ വകുപ്പ് കൈക്കാര്യം ചെയ്യുന്ന വനിതാ മന്ത്രി എന്ന പദവി നിര്‍മ്മല സീതാരാമനുള്ളതാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ധനവകുപ്പാണ് നിര്‍മ്മല കൈക്കാര്യം ചെയ്യുന്നത്. ഇപ്പോള്‍ ഇതാ നിര്‍മ്മലയെ തേടി മറ്റൊരു സുവര്‍ണ നേട്ടം കൂടി. യുകെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ ലിസ്റ്റില്‍ ഒരാള്‍ നിര്‍മ്മല സീതാരാമനാണ്. ‘100 Most Influential in UK-India Relations: Celebrating Women’ എന്ന പട്ടികയിലാണ് നിർമ്മല സീതാരാമൻ ഇടം പിടിച്ചിരിക്കുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദാണ് പട്ടിക പുറത്തിറക്കിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ചിട്ടുള്ള നിര്‍മ്മല മന്ത്രി പദത്തിലെത്തും മുന്‍പ് യുകെയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രിയായിരിക്കെ നിർമ്മല നടത്തിയ പ്രവർത്തനങ്ങളാണ് നേട്ടം കെെവരിക്കാൻ കാരണമായത്. ഒന്നാം മോദി സർക്കാർ മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു നിർമ്മല സീതാരാമൻ.

ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത എന്ന നേട്ടം സ്വന്തമാക്കിയ നിര്‍മ്മല സീതാരാമന്‍ തന്നെയാണ്. ഇന്ദിരാ ഗാന്ധിക്കു ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന നേട്ടമാണ് നിർമ്മല സീതാരാമൻ ഇത്തവണ സ്വന്തമാക്കിയത്. നേരത്തെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി ഇന്ദിരാ ഗാന്ധി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 1970 – 1971 കാലഘട്ടത്തിലാണ് ധനകാര്യ വകുപ്പ് ഇന്ദിരാ ഗാന്ധി കെെകാര്യം ചെയ്തത്.

ഇതിന് മുൻപ് നിർമ്മല സീതാരാമൻ കെെകാര്യം ചെയ്തിരുന്നത് പ്രതിരോധ വകുപ്പാണ്. അവിടെയും ഇന്ദിരയ്ക്ക് ശേഷം നിർമ്മല തന്നെ!. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പ് കെെകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. മനോഹർ പരീക്കറിന് ശേഷമാണ് നിർമ്മല സീതാരാമൻ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്. ഇന്ദിരയ്ക്ക് ശേഷം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതലയുള്ള സൂപ്പർ ലേഡിയായിരിക്കുകയാണ് നിർമ്മല സീതാരാമൻ.

യുകെ സ്ഥിരതാമസക്കാരിയായ നീന സാലെ ദത്തെടുത്ത പാകിസ്ഥാനി പെൺകുട്ടി സോഫിയയ്ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നൽകില്ലെന്ന തീരുമാനം പിൻവലിച്ച് ആഭ്യന്തര ഭരണകാര്യാലയം. ദി ഇൻഡിപെൻഡന്റ് ന്യൂസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്തതിനുശേഷമാണ് ആഭ്യന്തരഭരണ കാര്യാലയം തങ്ങളുടെ തീരുമാനം മാറ്റിയത്. കുട്ടിയെ ദത്തെടുക്കാൻ ബ്രിട്ടീഷ് അധികാരികൾ അനുമതി നൽകിയതിനെ തുടർന്നാണ് ലണ്ടനിൽ സ്ഥിരതാമസക്കാരിയായ നോർവീജിയൻ സ്വദേശി നിന സാലെ, കഴിഞ്ഞ നവംബറിൽ പാകിസ്താനിലേക്ക് പോയത്. അന്ന് ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള സോഫിയയുമായി സാലെ പൊരുത്തപ്പെടുകയും ചെയ്തു.

ഒരു ബ്രിട്ടീഷ് താമസക്കാരന് വിദേശത്തുനിന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ കുഞ്ഞിനെ , യു.കെ ദത്തെടുക്കൽ അധികാരികൾ അംഗീകരിക്കുകയും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യോഗ്യത സർട്ടിഫിക്കറ്റ് നേടുകയും വേണം. തുടർന്ന് ബ്രിട്ടനിലേക്ക് ദത്തെടുക്കുന്നതിനു മുമ്പ് കുട്ടിയുടെ രാജ്യത്ത് ആവശ്യമായ നിയമനടപടികൾ പൂർത്തീകരിക്കണം. ഇതൊക്കെ ചെയ്‌തെങ്കിലും സോഫിയക്കുള്ള യു. കെ വിസ ആഭ്യന്തരഭരണകാര്യാലയം നിരസിച്ചു. പാകിസ്ഥാനിൽ നടന്ന ദത്തെടുക്കൽ യു. കെയിൽ അംഗീകരിക്കാൻ കഴിയില്ല എന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. കറാച്ചിയിൽ ഒരു മുറി വാടകയ്ക്കെടുത്താണ് കഴിഞ്ഞ 7 മാസങ്ങളായി അവർ താമസിക്കുന്നത്. 40 ഡിഗ്രി കവിയുന്ന താപനില താങ്ങാനാവാത്ത അവസ്ഥയിലുമാണ് അവർ ജീവിക്കുന്നത്. ” അവൾക്ക് 7 മാസം പ്രായമുണ്ട്. അവൾ എന്റെ ആദ്യത്തെ കുട്ടിയാണ്. ഇവിടെ ഈ ഒറ്റമുറിയിൽ കഴിയുന്നത് തീർത്തും അസഹനീയമാണ്. ഞങ്ങൾ ഇവിടെ കുടുങ്ങിപോയതിനാൽ അവൾക്ക് വളരുവാനുള്ള പലതും നൽകാൻ കഴിയാതെപോയി. കുടുംബവും സുഹൃത്തുക്കളും ഇല്ലാതെ ഒറ്റപെട്ടാണ് ഇവിടെ കഴിയുന്നത്.” സാലെ പറയുകയുണ്ടായി.

ജൂൺ 17 നാണ് സാലെയുടെ ദുരവസ്ഥയെക്കുറിച്ച് ഇൻഡിപെൻഡന്റ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തത്. ആഭ്യന്തരഭരണകാര്യാലയം കുടുംബങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയക്കാർ രംഗത്ത് വന്നു. സാലെയുടെ വക്കീൽ സൈമ റസാഖിന് 4 ദിവസങ്ങൾക്കുശേഷം ആഭ്യന്തരഭരണകാര്യാലയത്തിൽ നിന്നും ഒരു ഇമെയിൽ ലഭിച്ചു. മിസ് സാലെയുടെ അപേക്ഷ പുനഃപരിശോധിച്ചതിനുശേഷം മുമ്പത്തെ നിർദ്ദേശങ്ങൾ പിൻവലിക്കാനും നിങ്ങളുടെ കക്ഷിക്ക് ഒരു ഇ ഇ ഏ ( യൂറോപ്യൻ ഇക്കണോമിക് ഏരിയ ) ഫാമിലി പെർമിറ്റ്‌ നൽകാനും തീരുമാനമെടുത്തെന്ന് ഇമെയിലിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആഭ്യന്തരഭരണകാര്യാലയം തങ്ങളുടെ ജീവിതം മാറ്റിമറിച്ചെന്നും ഈ ദുരവസ്ഥ തങ്ങളെ മാനസികമായും ശാരീരികമായും തളർത്തിയെന്നും സാലെ പറഞ്ഞു. ആഭ്യന്തരഭരണകാര്യാലയത്തിന്റെ ഇത്തരം രീതികളെ അവൾ കുറ്റപ്പെടുത്തി. “ആഭ്യന്തരഭരണ കാര്യാലയം പ്രവർത്തനക്ഷമമാകുന്നതിനും ശരിയായ വിധി ലഭിക്കുന്നതിനും കേസുകൾ പതിവായി മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ നീനയെ സംബന്ധിച്ചിടത്തോളം വേഗത്തിലുള്ള പ്രക്രിയ ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ” ഇമിഗ്രേഷൻ അഡ്വൈസ് സർവീസിലെ സൂപ്പർവൈസർ സൈമ റസാഖ് ഇപ്രകാരം പറഞ്ഞു.ആഭ്യന്തരഭരണകാര്യാലയത്തിന്റെ ഇത്തരം നടപടികൾമൂലം അനേകർക്കാണ് ദുരിതം അനുഭവിക്കേണ്ടിവരുന്നത്. മിസ് സാലെയുടെ അപേക്ഷ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണന്ന് ആഭ്യന്തരഭരണ കാര്യാലയം സ്ഥിരീകരിച്ചു.

 

ബ്രിട്ടനിലെ മൂന്നാമത്തെ വലിയ ലോട്ടറി ടിക്കറ്റ് ജേതാവ് പേര് വെളിപ്പെടുത്താതെ അജ്ഞാതനായി തുടരുന്നു. യൂറോമില്യൺ ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ മൂന്നാമത്തെ വലിയ വിജയമാണിത്. 123 മില്യൺ പൗണ്ടാണ് ടിക്കറ്റ് ഉടമയ്ക്ക് ലഭിച്ചത്. രാജ്യം മുഴുവനുള്ള ടിക്കറ്റ് ഉടമകളോട് അവരുടെ നമ്പറുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയായി നീണ്ടുനിന്ന ദുരൂഹതയ്ക്ക് വഴിത്തിരിവായി ഒരാൾ പണത്തിൽ അവകാശം ഉന്നയിച്ചിരിക്കുകയാണ്. ഈ വർഷം യു. കെയിൽ നേടിയ നാലാമത്തെ വലിയ വിജയമാണിത്. യൂറോമില്യൺസിന്റെ പുതുവർഷ ദിനത്തിലെ നറുക്കെടുപ്പിൽ നോർത്തേൺ അയർലണ്ടിൽ നിന്നുള്ള പാട്രിക്കിനും ഫ്രാൻസിസ് കോണോളിയ്ക്കും 114.9 മില്യൺ പൗണ്ട് ലഭിച്ചിരുന്നു. പിന്നീട് മാർച്ചിൽ എഡി ഗുഡ്ചൈൽഡിന് 71 മില്യൺ പൗണ്ടും ഏപ്രിലിൽ ഒരു അജ്ഞാത ടിക്കറ്റ് ഉടമയ്ക്ക് 35.2 മില്യൺ പൗണ്ടും ലഭിച്ചിരുന്നു.

ലോട്ടറി വിജയികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് ക്യാംലോട്ട് ലോട്ടറി കമ്പനി അറിയിച്ചു. ഈ 123 മില്യൺ പൗണ്ട് നേടിയ ആളെപ്പറ്റിയുള്ള മറ്റു വിവരങ്ങൾ പുറത്തു വിടില്ല എന്നും അവർ അറിയിച്ചു. ഈ ടിക്കറ്റ് ഉടമയെ സൺ‌ഡേ ടൈംസ് റിച്ചിലെ യു കെയിൽ താമസിക്കുന്ന 1000 സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തും.വിജയിയായ വ്യക്തിക്ക് ജൂൺ 11 ലെ നറുക്കെടുപ്പിൽ 5 പ്രധാന നമ്പറുകളും 2 ലക്കി സ്റ്റാർസും ഒത്തുവന്നിരുന്നു. 25, 27, 39, 42, 46 എന്നീ നമ്പറുകൾക്കും 11, 12 എന്നീ ലക്കി സ്റ്റാർസിനും ആണ് സമ്മാനം ലഭിച്ചത്. “എക്കാലത്തെയും മികച്ച ലോട്ടറി വിജയികളിൽ ഒരാൾ താനാണെന്ന് അദ്ദേഹത്തിന് അറിവില്ലായിരിക്കാം.” നാഷണൽ ലോട്ടറിയിലെ ആൻഡി കാർട്ടർ പറഞ്ഞു. വിജയിയെ സന്ദർശിക്കാൻ നാഷണൽ ലോട്ടറി ടീം തയാറെടുക്കുകയാണ്.പുതിയൊരു ജീവിതരീതി തുടങ്ങുവാൻ വിജയിയെ ഈ ടീം സഹായിക്കുന്നതാണ്.

യൂറോമില്ലിയൺസിലെ ഏറ്റവും വലിയ വിജയം 2011 ജൂലൈയിൽ ലാർഗ്സിൽ നിന്നുള്ള കോളിൻ – ക്രിസ് വെയർ ദമ്പതികൾ നേടിയ 161 മില്യൺ പൗണ്ടിന്റെ വിജയം ആയിരുന്നു. മക്കൾക്കുവേണ്ടി വീടുകളും വാഹനങ്ങളും വാങ്ങുമെന്നാണ് അവർ പറഞ്ഞത്. ഒപ്പം എസ് എൻ പിയ്ക്ക് 1 മില്യൺ പൗണ്ട് സാമ്പത്തികസഹായവും അവർ നൽകി. 2012 ഓഗസ്റ്റിൽ അഡ്രിയാനും ഗില്ലിൻ ബെഫോർഡും നേടിയ 148 മില്യൺ പൗണ്ട് ആണ് രണ്ടാമത്തെ വലിയ വിജയം.

പഠനത്തിന് അവസാനം അധ്യാപകർക്ക് നൽകേണ്ട പാരിതോഷികങ്ങളെപ്പറ്റി ആകുലരാണ് മാതാപിതാക്കൾ. കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർക്കുള്ള സ്ഥാനം പ്രധാനമാണ്. അതിനാൽ ഒരു ടേമിന്റെ അവസാനം എന്ത് പാരിതോഷികങ്ങൾ ആണ് അധ്യാപകർ പ്രേതീക്ഷിക്കുന്നത് ? . എന്നാൽ അധ്യാപകർ ഒരിക്കലും പാരിതോഷികങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. കുട്ടികളുടെയും മാതാപിതാക്കളുടെയും സ്നേഹം മാത്രമാണ് അവർക്കു വേണ്ടത്. എന്നാൽ ഇത് മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നില്ല എന്നാണ് ഒരു പഠനം തെളിയിക്കുന്നത്.

മംസ്നെറ്റ് 1200 അധ്യാപകർക്ക് ഇടയിൽ നടത്തിയ സർവേയിൽ, മൂന്നിൽ രണ്ട് ശതമാനം അധ്യാപകരും കുട്ടികളുടെ ഭാഗത്തുനിന്നും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നു വെളിപ്പെടുത്തി. എന്നാൽ മാതാപിതാക്കൾ അധികം പണം ചെലവാക്കി ഏറ്റവും മികച്ച സമ്മാനങ്ങൾ വാങ്ങി നൽകാനാണ് ശ്രമിക്കുന്നത്. എന്നാൽ എല്ലാ മാതാപിതാക്കൾക്കും ഇത്രയും പണം ചെലവാക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ല. ക്ലാസ് മുഴുവൻ ചേർന്ന് വാങ്ങിക്കുന്ന സമ്മാനത്തിൽ 40 പൗണ്ട് നൽകുവാൻ ഇല്ലാത്തതിനാൽ തന്നെ മറ്റുള്ള മാതാപിതാക്കൾ അപമാനിച്ചതായി ഒരു മാതാവ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഒരിക്കലും വിലയേറിയ സമ്മാനങ്ങൾ ആവശ്യമില്ലെന്നും, അഥവാ നിർബന്ധമെങ്കിൽ 10 പൗണ്ട് വരെ മാത്രമേ സമ്മാനത്തിനായി ചിലവാക്കാം എന്ന ഒരു അധ്യാപിക സർവേയിൽ വെളിപ്പെടുത്തി. ഒട്ടു മിക്ക അധ്യാപകരും തങ്ങൾ ഒരിക്കലും വിലയേറിയ സമ്മാനങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നാണ് സർവ്വേയിൽ വെളിപ്പെടുത്തിയത്.

ഒരിക്കലും സമ്മാനങ്ങൾ അവനവന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ഉപകരണങൾ ആയി മാറരുത്. മറിച്ച് അധ്യാപികയോട് ഉള്ള സ്നേഹവും കരുതലും എല്ലാം ഉൾക്കൊള്ളുന്നതായിരിക്കണം. സമ്മാനത്തിന് വിലയിൽ അല്ല മറിച്ച്, അതിൽ അടങ്ങിയിരിക്കുന്ന സ്നേഹത്തിനാണു പ്രാധാന്യം എന്നാണ് ഒട്ടുമിക്ക അധ്യാപകരും അഭിപ്രായപ്പെട്ടത് .

 

അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാന 2 സ്ഥാനാർത്ഥികളായ ഹണ്ടും ജോൺസണും വോട്ട് ലഭിക്കുവാൻ പല പദ്ധതികളും തന്ത്രങ്ങളും ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ബോറിസ് ജോൺസണും കാമുകിയായ ക്യാരി സൈമണ്ട്സും തമ്മിലുള്ള തർക്കം വിവാദം ആയിരിക്കുകയാണ്. ജോൺസനെതിരെയുള്ള ഒരായുധമായി ഹണ്ടും ഇത് ഉപയോഗിക്കുന്നു. ബോറിസ് ജോൺസന്റെ അയൽവാസിയായ ടോം പെൻ ആണ് സംഭവം ഗാർഡിയൻ ന്യൂസിനോട് റിപ്പോർട്ട്‌ ചെയ്തത്.തന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോകാൻ ബോറിസ് ക്യാരിയോട് ആവശ്യപ്പെട്ടെന്ന് ഗാർഡിയൻ ന്യൂസ്‌ പറയുന്നു. തർക്കം രൂക്ഷമായതോടെ പോലീസും എത്തുകയുണ്ടായി.

ശനിയാഴ്ച നടന്ന ചർച്ചയിൽ ഇതിനെ പറ്റി ഒന്നും തന്നെ പറയുവാൻ ജോൺസൻ തയാറായില്ല. മോഡറേറ്റർ ഇയാൻ ഡെയ്ൽ പ്രശ്നത്തെ പറ്റി പല തവണ ചോദിച്ചു. ” പോലീസ് നിങ്ങളുടെ വീട്ടിൽ വന്നെങ്കിൽ അത് എന്തിനാണെന്ന് അറിയേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌.നിങ്ങൾ പ്രധാനമന്ത്രി ആവാൻ പോരാടുന്നു. നിങ്ങളെ വിശ്വസിക്കുന്ന ഒരുപാടുപേർക്ക് സംഭവം എന്താണെന്ന് അറിയണം” ഡെയ്ൽ പറഞ്ഞു. ഈ സംഭവത്തെകുറിച്ച് പല അഭിപ്രായങ്ങളുമായി അനേകർ രംഗത്ത് വന്നു. പ്രധാനമന്ത്രി ആവാൻ ഇരിക്കുന്ന ആൾ എല്ലാ കാര്യങ്ങൾക്കും ഉത്തരം നൽകണം എന്നാണ് ജെറമി ഹണ്ട് പറഞ്ഞത്. “എന്നാൽ രാജ്യത്തിന്റെ പ്രശ്നം വെച്ചുനോക്കുമ്പോൾ ബോറിസിന്റെയും ക്യാരിയുടെയും പ്രശ്നം അപ്രസക്തമായ ഒന്നാണ്. ഒരാളുടെ ജീവിതത്തിൽ നടക്കുന്നത് അയാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന ഒരു നേതാവിനെയാണ് ജനങ്ങൾക്ക് വേണ്ടത്.” ഹണ്ട് കൂട്ടിച്ചേർത്തു. ബ്രക്സിറ്റ് വിഷയത്തിൽ പ്രയാസമുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാത്ത ജോൺസനെ ഹണ്ട് കുറ്റപ്പെടുത്തി.

“എന്താണ് സംഭവിച്ചതെന്ന് പറയുന്നതാണ് നല്ലത്. “മന്ത്രി ലിയാം ഫോക്സ് പറഞ്ഞു. രാഷ്ട്രീയനേതാവ് ലിസ് ട്രൂസ് ഇപ്രകാരമാണ് പറഞ്ഞത് ” അദ്ദേഹം എപ്രകാരമാണ് ജോലി ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാം. അദ്ദേഹത്തിന് കാമുകിയുമായുള്ള പ്രശ്നത്തെ ഓർത്ത് ജനങ്ങൾ വ്യാകുലപ്പെടില്ല. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. 8 വർഷം ലണ്ടൻ മേയർ ആയി മികച്ച ഭരണമാണ് അദ്ദേഹം നടത്തിയത്.” ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി ആൻഡ്രൂ ഗ്വിൻ ഇപ്രകാരമാണ് അഭിപ്രായപെട്ടത് “ഇത് വ്യക്തിപരമായ പ്രശ്നം ആണെങ്കിലും ഓരോ ചെറിയ കാര്യങ്ങളും ജനശ്രദ്ധയിൽ പെടും.” ബ്രിട്ടന്റെ പ്രധാനമന്ത്രിയാവാൻ ബോറിസ് ജോൺസൻ അനുയോജ്യനല്ലെന്നും ഗ്വിൻ പറയുകയുണ്ടായി. ബോറിസ് ജോൺസൻ പല ചർച്ചകളും സംവാദങ്ങളും ഒഴിവാക്കുന്നു.അദ്ദേഹം ജനങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന് ഹണ്ട് ആരോപിച്ചു. ഈ വിഷയം ബോറിസ് ജോൺസനെ ഏത് രീതിയിൽ ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

തന്റെ മകനെ ബ്രിട്ടീഷ് സ്റ്റേറ്റ് നിയന്ത്രിക്കുന്നത് തനിക്കിഷ്ടമല്ല എന്ന കാരണത്താൽ ജനനം രജിസ്റ്റർ ചെയ്യാതിരുന്ന പിതാവിന് ഹൈക്കോടതിയിലെ കേസിൽ തോൽവി. കുഞ്ഞിന്റെ മേൽനോട്ട ചുമതലയുള്ള ടവർ ഹാംലെറ്റ് സോഷ്യൽ സർവീസ് ആണ് നിയമ കാരണങ്ങളാൽ വിശദാംശങ്ങൾ പുറത്തു വിടാത്ത വ്യക്തിയുടെയും പങ്കാളിയുടെയും നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതും ഇടപെടാൻ ആവശ്യപ്പെട്ടതും. ഈ വർഷം ആദ്യം ജനിച്ച കുഞ്ഞിന്റെ ജനനം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

എന്നാൽ കോടതിക്ക് കുട്ടിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ പേരെന്റ്റ്‌ ആകാനുള്ള യോഗ്യത ഉണ്ട് എന്ന് ബഹുമാനപ്പെട്ട ജഡ്ജ് ഹെയ്ഡൻ പറഞ്ഞു. ഈമാസം ആദ്യം കുടുംബ കോടതിയിൽ നടന്ന സ്വകാര്യ വാദത്തിന്റെ വിധി ഓൺലൈനായി പബ്ലിഷ് ചെയ്തിട്ടുണ്ട്. അതേസമയം ” ടി “എന്ന് വിളിക്കപ്പെടുന്ന കുട്ടിയെ സംരക്ഷിക്കാനും മാതാപിതാക്കളെ ഗാർഹിക നിരീക്ഷണത്തിൽ ആക്കാനും കോടതി തീരുമാനിച്ചു. കുട്ടിയുടെ വിദൂരഭാവി കണക്കിലെടുത്താണ് ദമ്പതിമാരെ നിരീക്ഷിക്കാൻ കോടതി തീരുമാനിച്ചത്. മാതാപിതാക്കളുടെ കോടതിയോടുള്ള സമീപനം വെച്ച് അവർക്ക് തടവ് ശിക്ഷ ലഭിക്കേണ്ടതാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

ദമ്പതിമാരുടെ വ്യത്യസ്തമായ സമീപനത്തിന് കാരണം ഭർത്താവിനെ ചില വികലമായ വിശ്വാസപ്രമാണങ്ങൾ ആണെന്ന് കോടതി കണ്ടെത്തി. വ്യക്തിഗത പരമാധികാരത്തിൽ വിശ്വസിക്കുകയും രാഷ്ട്രത്തിന് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എതിർക്കുകയും ചെയ്യുന്ന ആളാണ് അച്ഛൻ, എന്നാൽ അമ്മയാവട്ടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും മറ്റാരെങ്കിലും ചെയ്യുന്നതിൽ വിരോധമില്ലാത്ത വ്യക്തിയാണ്.

തന്റെ മകന്റെ ജനനം രജിസ്റ്റർ ചെയ്യുന്നത് നിയമങ്ങൾ നിറഞ്ഞ ഒരു കപ്പലിൽ മകനെ കയറ്റിവിടുന്നത്ര ചീത്തയാണെന്നും അത് ചെയ്യാത്തിടത്തോളം അവൻ സ്വതന്ത്രനാണെന്നും പിതാവ് പറഞ്ഞതായി കോടതി അറിയിച്ചു.

ബസ് കമ്പനികൾ ഡ്രൈവർമാർക്ക് മണിക്കൂറുകളോളം വിശ്രമമില്ലാത്ത ഷെഡ്യൂളിലുകൾ നൽകുന്നതു മൂലം . അപകടങ്ങൾ വർധിക്കുന്നുവെന്ന്‌ യൂണിയൻ ചീഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈവർമാരുടെ പ്രവർത്തന മണിക്കൂറുകൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിനെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ സമ്മർദം ഏറുകയാണ്.

ലോക്കൽ റൂട്ടുകളിൽ ഒരു ദിവസം പത്തു മണിക്കൂറാണ് ഡ്രൈവർമാർക്ക് ഓടിക്കാവുന്നത്. അതിൽ അഞ്ചര മണിക്കൂറിനുശേഷം ഒരു അരമണിക്കൂർ ഇടവേളയും അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ഒരു ദിവസം അവധിയും അനുവദിക്കപ്പെട്ടിട്ടുണ്ട്. ദീർഘദൂര ഡ്രൈവർമാർക്ക് ഒരു ആഴ്ചയിൽ 56 മണിക്കൂർ മാത്രമാണ് ഓടിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയിൽ 90 മണിക്കൂർ മാത്രം.

 

 

ദീർഘദൂര ഡ്രൈവർമാരെ പോലെതന്നെ ലോക്കൽ റൂട്ടുകളിൽ ഓടുന്നവർക്കും സമയ ക്രമീകരണങ്ങൾ അനുവദിക്കണമെന്നും നാലര മണിക്കൂർ  നീണ്ട ഡ്രൈവിങ്ങിന് ശേഷം മുക്കാൽ മണിക്കൂറെങ്കിലും ഇടവേള അനുവദിക്കണമെന്നും ഉള്ള ആവശ്യമാണ് ആർഎംടി യൂണിയനും എംപിമാരും ഉയർത്തുന്നത്. നീണ്ട പ്രവർത്തന മണിക്കൂറുകൾ ഡ്രൈവർമാരെ ക്ഷീണിതരാക്കുന്നു. 2015-ൽ കാവെന്ററിയിൽ നടന്ന അപകടത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ ഡ്രൈവർ 70 മണിക്കൂറിലധികം ആണ് ആഴ്ചയിൽ ഡ്രൈവിങ്ങിൽ ഏർപ്പെട്ടത് എന്നാണ് കണ്ടെത്തിയത്.

ബസ് ഡ്രൈവർമാരുടെ ഇത്തരം നീണ്ട പ്രവർത്തന മണിക്കൂറുകൾ പൊതുജനങ്ങൾക്ക് ആപത്താണെന്ന് എംപി മാറ്റ് വെസ്റ്റേൺ അറിയിച്ചു. ഈ അവസ്ഥ ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കും ഒരുപോലെ ആപത്താണെന്ന് ആർഎം ടി ജനറൽ സെക്രട്ടറി മിക്ക് ക്യാഷ് അഭിപ്രായപ്പെട്ടു.

മൂന്നാമതൊരു കുഞ്ഞിനു കൂടി ആഗ്രഹിച്ച ലിൻഡ്‌സെയ് ക്ലാർക് സിസേറിയന് ശേഷം ഉണർന്നത് തനിക്കു വന്ധ്യംകരണം നടത്തി എന്ന വാർത്ത കേട്ട്. എന്നാൽ താൻ ഇതിന് അനുവാദം നൽകിയിട്ടില്ലെന്ന് ലിൻഡ്‌സെയ് പറഞ്ഞു. 34 കാരിയായ ലിൻഡ്‌സെയുടെ അണ്ഡവാഹിനിക്കുഴൽ ആണ് നീക്കം ചെയ്തത്. ഗർഭകാലഘട്ടത്തിൽ ബിപി കൂടി പ്രീ എക്ലാംസിയ എന്ന അവസ്ഥ പലതവണ അഭിമുഖീകരിക്കേണ്ടി വന്നതിനാലാണ് വന്ധ്യംകരണം നടത്തിയത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലിൻഡ്‌സെയുടെ അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്തിയതിനാൽ അവർക്കു 25000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. സിസേറിയന് ശേഷം ഉണർന്നപ്പോൾ തനിക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി എന്ന വാർത്തയാണ് അറിയിച്ചത്. എന്നാൽ തന്നോട് അത് മുൻകൂട്ടി അറിയിച്ചില്ലെന്നും താൻ അതിനു തയ്യാറെടുത്തിരുന്നില്ലെന്നും അവർ പറഞ്ഞു. തനിക്ക് രണ്ടാമത് ഒരു കുഞ്ഞു ഉണ്ടായതിന്റെ സന്തോഷം മുഴുവൻ നഷ്ടമാക്കുന്നതാണ് ഇത്തരമൊരു വാർത്ത എന്നാണ് അവർ പ്രതികരിച്ചത് . ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിൽ വെച്ച് 2014 ഏപ്രിലിൽ ആണ് ഈ സംഭവം നടന്നത്.

അഞ്ചു വയസ്സുള്ള ലാസി എന്ന മകളും പത്തു വയസ്സുകാരൻ ഹാർവെയ്‌യുമാണ് ദമ്പതികളുടെ മക്കൾ. ഹാർവേയുടെ ഗർഭകാലഘട്ടത്തിൽ പലതവണ ബിപി കൂടി ലിൻഡ്‌സെയുടെ അവ്സഥ വളരെ ഗുരുതരമായിരുന്നു. . മാസം തികയാതെയുള്ള പ്രസവം ആയിരുന്നു ഹാർവെയ്‌യുടേത്. ലാസിയെ ഗർഭിണിയായിരുന്നപ്പോഴും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നു. അതിനാൽ മൂന്നാമതൊരു പ്രസവത്തിനുള്ള അപകട സാധ്യതകൾ അധികമാണ്.

തങ്ങൾക്ക് തെറ്റുപറ്റിയെന്നും രോഗിയുടെ അനുവാദമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത് എന്നും ആശുപത്രി അധികൃതർ അംഗീകരിച്ചു. മേലിൽ ഇത്തരം നീക്കങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കും എന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

വരുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ തിരിച്ചടി ഉണ്ടാകും എന്ന് ഡെപ്യൂട്ടി നേതാവ് ടോം വാട്സണിന്റെ വിലയിരുത്തൽ. കഴിഞ്ഞയിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയം ശരിയായി വിലയിരുത്തപെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു . ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ പരാജയം നേരിടേണ്ടി വരുമെന്ന് ലേബർ പാർട്ടി എംപി മാരോടും സുഹൃത്തുക്കളോടും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബ്രക്സിറ്റ് പിന്തുണയ്ക്കേണ്ട എന്ന തീരുമാനമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഏറ്റ പരാജയയത്തെ ലേബർ പാർട്ടി വിലയിരുത്തിയ റിപ്പോർട്ടുകൾ മാധ്യമങ്ങൾക്ക് ചോർന്നിരുന്നു. ഇത് പാർട്ടിയുടെ യഥാർത്ഥ അവസ്ഥയെ വളച്ചൊടിക്കുന്നതിന് കാരണമായി. കൃത്യമായ അവസ്ഥ മനസ്സിലാക്കി വേണ്ടതായ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ പാർട്ടിക്ക് വൻ നാശം സംഭവിക്കുമെന്ന് നൂറോളം ലേബർ പാർട്ടി എംപിമാർക്ക് നൽകിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് വിഷയത്തിൽ പാർട്ടിയുടെ തീരുമാനം ചർച്ചചെയ്യാൻ ചൊവ്വാഴ്ച യോഗം ചേരാൻ ഇരിക്കുന്നതിനിടയിൽ ആണ് വാട്സണിന്റെ പരാമർശം.

യൂറോപ്യൻ യൂണിയനിൽ തുടരുന്നതിന് പ്രതികൂലിക്കുന്ന കാരണങ്ങളെ വ്യക്തമാക്കി വാട്സൺ തയാറാക്കിയ കുറിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു . പക്ഷെ ബ്രെക്സിറ്റ്‌ വിഷയത്തിൽ ലേബർ പാർട്ടി ഇതുവരെയും വ്യക്തമായ ഒരു തീരുമാനം പൊതുജങ്ങൾക്കു മുൻപിൽ സമർപ്പിച്ചിട്ടില്ല .

 

RECENT POSTS
Copyright © . All rights reserved