Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ സൈക്കിൾ ലെയ് നുകളും മറ്റും കാര്യക്ഷമമായി ഉപയോഗിക്കുവാൻ ലോക്കൽ കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകി പുതിയ ബിൽ. സൈക്കിൾ ലെയ് നുകളിൽ അനധികൃതമായി കാറുകളും മറ്റും പാർക്ക് ചെയ്യുന്നവരെ സിസിടിവി യിലൂടെ കണ്ടെത്തി ഇവർക്ക് തക്കതായ പിഴ ഈടാക്കാൻ ഉള്ള അധികാരവും മറ്റും ലോക്കൽ കൗൺസിലർക്ക് നൽകുന്നതാണ് ഈ ബില്ല്. സൈക്കിൾ ലെയ് നുകളിൽ പാർക്ക് ചെയ്യുന്ന കാറുകൾ സൈക്കിൾ യാത്രക്കാർക്ക് വളരെയധികം അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഇനിമുതൽ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി എടുക്കാൻ ഉള്ള അധികാരം ലോക്കൽ കൗൺസിലുകൾക്കു ലഭിച്ചിരിക്കുകയാണ്. പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള ട്രാൻസ്പോർട്ട് സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നത്. സൈക്ലിങ് മിനിസ്റ്റർ ക്രിസ് ഹിട്ടൻ ഹാരിസ് ആണ് ഈ പ്രധാനപ്പെട്ട പ്രസ്താവനകൾ എല്ലാം തന്നെ പുറപ്പെടുവിച്ചത്.

ഈയിടെയായി സൈക്കിളുകളും മറ്റും ഉപയോഗിക്കുന്നവരുടെയും, കാൽനടയാത്രക്കാരുടെയും എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള യാത്രക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ആരോഗ്യപ്രദമായ, പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലുള്ള യാത്രാ സംവിധാനങ്ങൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം ട്രാൻസ്പോർട്ട് സെക്രട്ടറി 2 ബില്യൺ പൗണ്ടിന്റെ പാക്കേജ് ആണ് ഇത്തരത്തിലുള്ള യാത്രക്കാർക്കായി അനുവദിച്ചത്. സൈക്കിൾ ലെയ്‌നുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഈ തുക ചിലവാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ 25 -നും 29 -നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും വാക്സിൻ നൽകാനുള്ള തീരുമാനത്തിൻെറ ഭാഗമായാണ് ഈ നീക്കം. രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ വാക്സിനുകൾ നിർണായക പങ്കാണ് വഹിക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു . ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിൻെറ പ്രധാനകാരണം രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക് ഡൗൺ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കി മുന്നേറിയ ബ്രിട്ടനെ ആശങ്കയിലാക്കിയത് ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദത്തിൻെറ വ്യാപനമാണ് . ഗവൺമെന്റിൻെറ നിർദിഷ്ട പദ്ധതി പ്രകാരം ജൂൺ 21 -നാണ് എല്ലാ ലോക് ഡൗൺ നിയന്ത്രണങ്ങളും പിൻവലിക്കേണ്ടത്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ച് ഇപ്പോഴേ ഉറപ്പു പറയാൻ സാധിക്കില്ല എന്ന അഭിപ്രായമാണ് ആരോഗ്യ സെക്രട്ടറി പ്രകടിപ്പിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. പുതിയ നയം മോദി സർക്കാരിൻറെ ഇതുവരെയുള്ള വാക്സിൻ വിതരണ നയത്തിൽ കാതലായ മാറ്റമാണ്. ഇന്ത്യയിൽ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിൽ ഗവൺമെൻറ് പരാജയമായിരുന്നു എന്ന് പരക്കെ വിമർശനമുയർന്നിരുന്നു. പുതിയ നയത്തിൻറെ ഭാഗമായി വാക്‌സിൻെറ സംഭരണം പൂർണമായും കേന്ദ്രസർക്കാരിന് കീഴിലായിരിക്കും.

75 ശതമാനം വാക്സിൻ നിർമാതാക്കളിൽ നിന്ന് കേന്ദ്രം നേരിട്ട് വാങ്ങും. ഇതാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്‌സിൻ കമ്പനികളിൽ നിന്ന് ആശുപത്രികൾക്ക് നേരിട്ട് വാങ്ങാനുള്ള അനുവാദവും നൽകുന്നുണ്ട്. എന്നാൽ ഒരു ഡോസിന് പരമാവധി 150 രൂപ സർവീസ് ചാർജ് മാത്രമേ സ്വകാര്യ ആശുപത്രികൾ ഈടാക്കാവൂ. കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം രാജ്യത്ത് പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികം താമസിക്കാതെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ രാജ്യത്ത് രൂക്ഷമായ വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഹാരി രാജകുമാരനും മേഗനും ഒരു പെൺകുഞ്ഞ് പിറന്നതിൻെറ സന്തോഷത്തിലാണ് ബക്കിംഗ്ഹാം കൊട്ടാരവും ബ്രിട്ടനും. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയോടും ഹാരിയുടെ അമ്മയായ ഡയാന രാജകുമാരിയോടുമുള്ള സ്നേഹ ബഹുമാനാർത്ഥം ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11. 40 ന് കാലിഫോർണിയയിലെ സാന്താ ബാർബറയിലെ ആശുപത്രിയിലായിരുന്നു ലിലിയുടെ ജനനം. എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ് എന്നത്. രണ്ട് വയസുകാരനായ ആർച്ചി രാജകുമാരനാണ് ഹാരിയുടെയും മേഗൻെറയും ആദ്യത്തെ കണ്മണി.

2018 മെയ് 19ന് വിവാഹിതരായ ഹാരിയും മേഗനും ബ്രിട്ടീഷ് രാജ കുടുംബവുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് യുഎസിലേയ്ക്ക് താമസം മാറ്റിയിരുന്നു. ഹാരിയും മേഗനും അടുത്തകാലത്ത് യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുത്തശ്ശനായ ഫിലിപ്പ് രാജകുമാരൻെറ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരി യുകെയിൽ എത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൻെറ പ്ലാറ്റിനം ജൂബിലിയിൽ ഹാരിയും മേഗനും പങ്കെടുക്കുന്നതിന് കൊട്ടാരത്തിൽ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

വാഷിംഗ്‌ടൺ : രാജ്യാന്തര സ്മാർട്ട് ഫോൺ വിപണിയിൽ വൻ നേട്ടവുമായി ഐഫോൺ കുതിക്കുകയാണ്. ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 12 പ്രോ മാക്സ് ആണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വരുമാനം പിടിച്ചെടുത്തത്. എന്നാൽ ഓരോ ഐഫോൺ 12 മോഡലിലും ആപ്പിൾ നിർമ്മിച്ച മാഗ്നറ്റിക് ചാർജിംഗ് സംവിധാനമായ മാഗ് സേഫ് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചുള്ള പുതിയ പഠനത്തിലെ കണ്ടെത്തലുകൾ ഈ ആഴ്ച ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (ജാഹ) പ്രസിദ്ധീകരിച്ചു. ജീവൻ രക്ഷാ തെറാപ്പികളെ തടഞ്ഞുനിർത്താൻ ഐഫോൺ 12 ന് സാധിക്കുമെന്ന നിഗമത്തിലാണ് അവർ എത്തിച്ചേർന്നത്. പേസ്‌മേക്കറുകളും ഡീഫിബ്രില്ലേറ്ററുകളും ഉൾപ്പെടുന്ന കാർഡിയാക് ഇംപ്ലാന്റബിൾ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി (സിഐഇഡി) വൈദ്യുതകാന്തിക ഇടപെടലിന് കാരണമാകുന്ന മാഗ്‌സെഫിന്റെ കഴിവിൽ നിന്നാണ് പ്രശ്‌നം ഉടലെടുക്കുന്നത്.10 ഗൗസ് കാന്തിക വലയത്തിൽ സി‌ഇ‌ഡികൾ തടസപ്പെടുമെന്നിരിക്കെ നേരിട്ട് ബന്ധത്തിൽ വരുമ്പോൾ ഐഫോൺ 12 പ്രോ മാക്‌സിന്റെ കാന്തിക വലയ ശക്തി 50 ജിയിൽ കൂടുതലാകാമെന്ന് പഠനത്തിൽ പറയുന്നു.

“ആളുകൾ പലപ്പോഴും സ്മാർട്ട്‌ഫോണുകൾ ബ്രെസ്റ്റ് പോക്കറ്റിലാണ് ഇടുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.” അവർ കൂട്ടിച്ചേർത്തു. ജനുവരിയിൽ ഹാർട്ട് റിഥം ജേണൽ നടത്തിയ ഗവേഷണവുമായി ജാഹയുടെ കണ്ടെത്തലുകൾക്ക് സാമ്യമുണ്ട്. ഐഫോൺ 12 ശ്രേണിയിലെ മാഗ് സേഫ് കാന്തങ്ങൾക്ക് “ഒരു രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയെ തടയാൻ കഴിയും” എന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഐഫോണും മാഗ് സേഫും സിഐഇഡി ഉപകരണത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് ഉപയോഗിക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.

എല്ലാ ഐഫോൺ 12 മോഡലുകളിലും മുമ്പത്തെ ഐഫോൺ മോഡലുകളേക്കാൾ കൂടുതൽ കാന്തിക ശക്തി അടങ്ങിയിട്ടുണ്ടെങ്കിലും, വൈദ്യശാസ്ത്രത്തിൽ കാന്തിക ഇടപെടലിന് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് കരുതുന്നില്ലെന്ന് ആപ്പിൾ പ്രതികരിച്ചു. ഈ റിപ്പോർട്ട് പൊതുജന അവബോധത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായി ജാഹ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി രോഗികൾ ഒരു ഹാർട്ട് റിഥം സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിക്കാൻ റിപ്പോർട്ട്‌ നിർദ്ദേശിക്കുന്നുണ്ട്. ഈ പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ ആപ്പിൾ തങ്ങളുടെ വെബ്‌സൈറ്റിലെ മാഗ് സേഫ് മുന്നറിയിപ്പ് അപ്‌ഡേറ്റ് ചെയ്യുമോ എന്ന് കണ്ടറിയണം. വരാനിരിക്കുന്ന ഐഫോൺ 13 ശ്രേണിയിൽ മാഗ്‌സേഫ് മാഗ്നറ്റുകൾ കൂടുതൽ ശക്തമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഇന്ത്യൻ വേരിയന്റ് വൻ ഭീഷണി സൃഷ്ടിച്ചതിൻെറ പിന്നാലെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നു. മെയ് 13, 14 തീയതികളിൽ 600 ഓളം ക്രൂയിസ് കപ്പൽ ജീവനക്കാർ റെഡ് ലിസ്റ്റിൽപ്പെട്ട ഇന്ത്യയിൽനിന്ന് ഹീത്രോ വിമാനത്താവളം വഴി യുകെയിൽ എത്തിച്ചേർന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അത് കൂടാതെ കർശനമായി നടപ്പിലാക്കേണ്ട 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഈ യാത്രക്കാരെ ഒഴിവാക്കിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

കടുത്ത പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സിൻെറ ശ്രദ്ധയിൽ പെടുത്തിയതിന് തുടർന്ന് മെയ് 19 ഓടുകൂടിയാണ് ഇത്തരത്തിലുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തപ്പെട്ടത്. ഷാഡോ ഇമിഗ്രേഷൻ മന്ത്രി പ്രസ്തുത സംഭവങ്ങളെക്കുറിച്ച് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത്തരം സുരക്ഷാ പഴുതുകൾ ഉണ്ടാക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങളെ തുടർന്ന് രോഗവ്യാപനം ഉയരുന്നതു മൂലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്ത് നീണ്ടു പോകാനുള്ള സാധ്യതയിലേയ്ക്ക് അദ്ദേഹം വിരൽ ചൂണ്ടി.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ എത്തിച്ചേരാൻ അനധികൃത കുടിയേറ്റം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഫേസ്ബുക്ക്, ട്വിറ്റർ , ടിക്‌ടോക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റങ്ങളെ ആകർഷണീയമാക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഫോട്ടോകളും കൂടുതൽ പേരെ ജീവൻ പണയം വച്ച് കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നതായി അവർ കൂട്ടിച്ചേർത്തു . ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നവർ പലപ്പോഴും സോഷ്യൽ മീഡിയ വഴിയാണ് ആളുകളെ കണ്ടെത്തുന്നത്.

വ്യാജ പാസ്പോർട്ടുകളും വിസകളും സംഘടിപ്പിച്ചു കൊടുക്കുന്ന ക്രിമിനൽ സംഘങ്ങളും വ്യാപകമായ രീതിയിൽ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള രാജ്യദ്രോഹപരമായ ഫോട്ടോകളും കമൻറുകളും നീക്കംചെയ്യാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് കർശന നിർദ്ദേശം നൽകി. യുകെയിൽ എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിലാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. കാലായിസിൽ നിന്ന് ഡോവറിലേക്ക് കുടിയേറുന്നവരുടെ ഒരു വീഡിയോ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിൽ എട്ട് ലക്ഷം പേരാണ് കണ്ടത്. അനധികൃത കുടിയേറ്റങ്ങൾ പലപ്പോഴും അഭയാർഥികളുടെ ജീവഹാനിയിലാണ് കലാശിക്കുന്നത്.

യുഎൻ ഡാറ്റാ പ്രകാരം 17480 കുടിയേറ്റക്കാരാണ് 2014 മുതൽ മുങ്ങിമരിച്ചിട്ടുള്ളത്. ആളുകൾ സ്വന്തം നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് പിന്നിൽ വേദനാജനകവും വിഷമകരവുമായ കാരണങ്ങളുണ്ടെന്ന് ബ്രിട്ടീഷ് റെഡ് ക്രോസിലെ അഭയാർഥി പിന്തുണാ മേധാവി ഡെബി ബസ്‌ലറിൻെറ അഭിപ്രായം. 2014 -ലെ കുടിയേറ്റ പ്രതിസന്ധിയുടെ തുടക്കം മുതൽ, നിയമവിരുദ്ധമായി യുകെയിൽ എത്തിയ 12 കുടിയേറ്റക്കാർ മരണപ്പെട്ടിരുന്നു. ലോറികളിൽ യുകെയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുക എന്നത് കഠിനജോലിയാണെന്ന് നാഷണൽ ക്രൈം ഏജൻസി (എൻ‌സി‌എ) പറയുന്നു. 40 പ്രധാന തുറമുഖങ്ങളിലൂടെ 2018 ൽ ഏകദേശം 3.6 ദശലക്ഷം ലോറികളും കണ്ടെയ്നറുകളും രാജ്യത്ത് പ്രവേശിച്ചതായി ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്ന കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപെടുന്ന അവസ്ഥയാണ് മിക്കപ്പോഴും സംഭവിക്കുന്നത് .

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- 25 വർഷം നീണ്ടു നിന്ന തങ്ങളുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുൻഭാര്യ മറീന വീലർ. 2019 ൽ തനിക്കു സെർവൈക്കൽ ക്യാൻസർ സ്ഥിരീകരിച്ചതായും മറീന വെളിപ്പെടുത്തിയിരിക്കുകയാണ്. കാരി സിമണ്ട്സുമായുള്ള ബോറിസ് ജോൺസന്റെ വിവാഹം വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ വച്ച് രഹസ്യമായി നടന്നതിന് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മറീന പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 1993ലാണ് മറീന വീലർ – ബോറിസ് ജോൺസൻ വിവാഹം നടന്നത്. ഇരുവർക്കും രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇതിലുണ്ട്. 2018 ലാണ് ഇരുവരും പിരിയുകയാണെന്ന വാർത്ത പുറത്തുവന്നത്. ഒരു തരത്തിലും മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കാൻ പറ്റാതായതിനെ തുടർന്നാണ് അവസാനിപ്പിച്ചത് എന്ന് അവർ പറഞ്ഞു.

ക്യാൻസർ സ്ഥിരീകരിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം മറീന മറ്റ് സ്ത്രീകൾക്ക് പ്രചോദനം ആകുകയാണ്. കൃത്യമായ ഇടവേളകളിൽ ക്യാൻസർ ടെസ്റ്റ് ചെയ്യുവാൻ അവർ സ്ത്രീകളെ ബോധവൽക്കരിക്കുന്നു. വളരെ തുടക്കത്തിൽ കണ്ടുപിടിച്ചതിനെ തുടർന്നാണ് തന്റെ അസുഖം ഭേദമാക്കാൻ സാധിച്ചതെന്ന് അവർ പറഞ്ഞു. എഴുത്തുകാരിയും, അഡ്വക്കേറ്റും ആയിരിക്കുന്ന മറീനയുമായുള്ള ദാമ്പത്യത്തിനിടെ തന്നെ, തനിക്ക് ബോറിസ് ജോൺസനുമായി നാലുവർഷം നീണ്ടുനിന്ന ബന്ധമുണ്ടായിരുന്നുവെന്ന് യുഎസ് ബിസിനസ് വിമൺ ജെന്നിഫർ അർകുറി വെളിപ്പെടുത്തിയിരിക്കുകയാണ്. 2012 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ, ബോറിസ് ജോൺസൺ രണ്ടാംതവണ ലണ്ടൻ മേയർ ആയിരിക്കുന്ന സമയത്താണ് തങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്ന് ജെന്നിഫർ വ്യക്തമാക്കുന്നു. തന്റെ വാദങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകൾ ഉണ്ടെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത്തരത്തിലുള്ള ബന്ധത്തെപ്പറ്റി ഇതുവരെ നിഷേധിച്ചിട്ടില്ല. എന്നിരുന്നാലും തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തരത്തിലുള്ള പ്രസ്താവനയും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കഴിഞ്ഞ കാലത്തിന്റെ യാഥാർഥ്യങ്ങൾ എന്ന രീതിയിൽ നമ്മളെ വിശ്വസിപ്പിച്ചിരുന്ന പലതും യഥാർത്ഥത്തിൽ നുണകളാണ്. ഒരിക്കലും കേട്ടിട്ടില്ലാത്ത വ്യക്തികളെ പറ്റിയും പൂർണ്ണമായി മനസ്സിലാകാത്ത സാമ്രാജ്യങ്ങളെക്കുറിച്ചും അഭിമാനിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചു കാലങ്ങളായി രാഷ്ട്രീയക്കാർ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. എഴുത്തുകാരനായ ഓട്ടോ ഇംഗ്ലീഷാണ് ന്യൂസ് ആർക്കൈവുകളിൽ തുടങ്ങി മ്യൂസിയങ്ങളിലെ പുരാവസ്തുക്കളെ പറ്റി അന്വേഷണം നടത്തുകയും ചരിത്രത്തിലെ അനതിസാധാരണമായ നുണകൾക്ക് പിന്നാലെ യാത്ര നടത്തുകയും ചെയ്തിരിക്കുന്നത്.

വ്യാജ ചരിത്രം ആഴത്തിൽ വേരോടാറുണ്ട് പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ നുണകൾ എല്ലാം ഒന്നും പൊളിച്ചടുക്കാം എന്നു ഞാൻ കരുതിയതായി അദ്ദേഹം പറഞ്ഞു. വ്യാജമായ ചരിത്ര നിർമ്മിതിയെ പറ്റി നമ്മളിൽ കൂടുതൽ പേരും വ്യാകുലപ്പെടുന്നില്ല എന്നതാണ് നേര്. എന്നാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അത് സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്ര സുഖം തോന്നാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് എന്റെ പതിവാണ്. ന്യൂസ് ആർക്കൈവുകളെകുറിച്ചും, പുരാവസ്തു മ്യൂസിയങ്ങളെ സമീപിച്ചും അന്വേഷണങ്ങൾ നടത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

രാജകുടുംബം ജർമനിയിൽ നിന്നുള്ളതാണെന്നാണ് പൊതുവെയുള്ള തെറ്റിദ്ധാരണ, എന്നാൽ 1702 ൽ കുട്ടികളില്ലാത്ത ആൻ രാജ്ഞിക്ക് ശേഷം ജർമ്മൻ വംശജനായ ജോർജ് ഒന്നാമൻ റെ പിന്തുടർച്ച ഉറപ്പാക്കിക്കൊണ്ട് ഒരു നിയമം പാസാക്കിയിരുന്നു. അദ്ദേഹത്തിന്റെ മകൻ ജോർജ് രണ്ടാമൻ മുതൽ മുഴുവൻ ഭരണകർത്താക്കളും ഇംഗ്ലീഷുകാർ ആയിരുന്നു.

അതുപോലെ ലോകത്തെ മുഴുവൻ ഞെട്ടി വിറപ്പിച്ചിരുന്ന ഹിറ്റ്ലർ സ്വമേധയാ നൽകിയിരുന്ന തലക്കെട്ട് താൻ ഒരു കലാകാരനായിരുന്നു എന്നത്. എന്നാൽ ഇതിൽ വസ്തുതയില്ലെന്നാണ് ഓട്ടോ ഇംഗ്ലീഷിൻെറ കണ്ടെത്തൽ. സമാനമായ രീതിയിൽ ലോകമറിയുന്ന നാവികനായ കൊളംബസിന്റെ യഥാർത്ഥ ജീവിതവും പരാജയങ്ങളും സ്പെയിനിലേക്ക് നാടുകടത്തപ്പെട്ടതുൾപ്പെടെ അദ്ദേഹം വിലയിരുത്തുന്നുണ്ട്.

ഷെഫ് ജോമോൻ കുര്യക്കോസ്

വൃത്തിയാക്കിയ വലിയ കൊഞ്ച് തോടോടു കൂടിയത്​ – 6 എണ്ണം
തക്കാളി- 2 എണ്ണം
പച്ചമുളക് – 2 എണ്ണം
ചെറിയഉള്ളി – ഒരു കപ്പ്​
കറിവേപ്പില- 2 തണ്ട്
ഇഞ്ചി നീളമുള്ളത്​ – 2 എണ്ണം
വെളുത്തുള്ളി 5 അല്ലി
പച്ചമാങ്ങ ​ – 1 എണ്ണം
കുരുമുളക് 1 ടീ സ്​പൂൺ
ഉപ്പ്​ – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്​

തയാറാക്കുന്ന വിധം:

1) വെളിച്ചെണ്ണ ചേർത്ത്​ ചേരുവകളെല്ലാം അരച്ച്​ പേസ്റ്റ് ആക്കിയെടുക്കുക. എന്നിട്ട്​ വൃത്തിയാക്കി വരഞ്ഞു വച്ചിരിക്കുന്ന കൊഞ്ചിൽ പേസ്​റ്റ്​​ പുരട്ടി രണ്ട്​ മണിക്കൂർ വെക്കുക.
വെളിച്ചെണ്ണ തൂവി ചൂടാക്കിയ തവയിൽ മൊരിച്ചു എടുക്കുക. തവയിൽ നിന്നും കോരുന്നതിന് മുമ്പ്​ അല്പം ചെറിയഉള്ളിയും കറിവേപ്പിലയും ചതച്ചു ചേർത്താൽ നല്ല വാസനയും രുചിയും കൂടും.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

RECENT POSTS
Copyright © . All rights reserved