UK

മെട്രിസ് ഫിലിപ്പ്

കളക്ടർ ബ്രോ, മേയർ ബ്രോ, ചങ്ക് ബ്രോ, അങ്ങനെ അങ്ങനെ ബ്രോകളുടെ, ലോകമായി നമ്മുടെ സമൂഹം മാറിയിരിക്കുന്നു. കൂട്ടത്തിൽ ‘സിസ്’ന്റെയും ഉണ്ട്ട്ടോ. കൂടുതൽ സ്നേഹം ആ വ്യക്തികളോട് ഉള്ളത് കൊണ്ടല്ലേ, നമ്മളൊക്കെ അവരെ ബ്രോസ്‌ എന്ന് വിളിച്ചുകൊണ്ട്, തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കളിക്കൂട്ടുകാർ, പ്രവാസികൂട്ടുകാർ, നാട്ടിലെയും മറുനാട്ടിലെയും കൂട്ടുകാർ ഒന്നിക്കുമ്പോൾ, ഹായ് ബ്രോ, അളിയോ എന്ന് ഒക്കെ വിളിച്ചുകൊണ്ട്, കെട്ടിപിടിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. എന്നാൽ കെട്ടിപ്പിടുത്തം കൊറോണ കൊണ്ട് മാറ്റിയെങ്കിലും, ബ്രോ വിളി എന്തായാലും ഉണ്ട്. നമ്മൾ വിളിക്കുന്ന ബ്രോസുമാർ, എന്നും എപ്പോഴും നമ്മളെ ഒക്കെ തിരക്കികൊണ്ടിരിക്കുന്നുണ്ടാവും അല്ലെ. എന്നാലും ഉറപ്പില്ല.

ഈ തിരക്കുപിടിച്ചോടികൊണ്ടിരിക്കുന്ന ആധുനികലോകത്തിൽ, ബ്രോകളുടെ സ്നേഹവും, കരുതലും കാണുമ്പോൾ നമുക്ക് എന്ത് സന്തോഷം ആണല്ലേ. എന്നാൽ നമ്മൾ വിളിക്കുന്ന, നമ്മളെ വിളിക്കുന്ന ബ്രോകളുടെ സ്നേഹം എത്രമാത്രം ആഴത്തിൽ ഉണ്ട് എന്ന് പരീക്ഷിക്കാൻ പല വഴികൾ ഉണ്ട്. ഈ ചെറിയ പരിക്ഷണം കൊണ്ട് ഒട്ടേറെ പഠിക്കുവാനും സാധിക്കും.

ഇപ്പോൾ ഊണിലും ഉറക്കത്തിലും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, എല്ലാം നമ്മളെ വലവീശിപിടിച്ചിരിക്കുകയാണല്ലോ. ഒരാൾ ജീവനോടെ ഉണ്ടോ എന്ന് അറിയണമെങ്കിൽ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയാൽ മതി. അത്രമാത്രം സോഷ്യൽമീഡിയ സമൂഹത്തിൽ പടർന്നുപിടിച്ചിരിക്കുന്നു. വാട്ട്സ്ആപ്പ് ഇല്ലാത്തവർ വളരെ ചുരുക്കം. സ്കൂൾ, ഫാമിലി, ജോലിസ്ഥലം, അങ്ങനെ അങ്ങനെ നിരവധി ഗ്രൂപ്പുകൾ എല്ലാവർക്കും ഉണ്ട്.

ഇനിയാണ് ആ ചലഞ്ച്, വൺ വീക്ക്, നെറ്റ് ഓഫ് ചെയ്തു വെയ്ക്കുക. പിന്നീട് ഓപ്പൺ ചെയ്തു നോക്കുമ്പോൾ ഗ്രൂപ്പ് ചാറ്റിൽ നൂറ്കണക്കിന് മെസ്സേജുകൾ കാണാം. എന്നാൽ, നമ്മൾ ചങ്ക് ബ്രോസ് എന്ന് വിളിക്കുന്നവരുടെ ഒരു മെസ്സേജ് വിരളമായിരിക്കും. “ബ്രോ എവിടെ ആയിരുന്നു, എന്ത് പറ്റി” എന്നുള്ള ഒരു മെസ്സേജ് കാണുക വളരെ വളരെ ചുരുക്കം. എന്ത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ലോകം തിരക്കുപിടിച്ചു കൊണ്ടുള്ള ഓട്ടത്തിൽ ആണ്. ഫേസ്ബുക്കിൽ, നോക്കുമ്പോൾ, അപ്പപ്പോൾ, കാണുന്നവരുടെ പോസ്റ്റുകളിൽ, നമ്മൾ ലൈക്ക്, കമന്റ് ഇട്ട് പോകും, എന്നാൽ അൽപ്പം കഴിഞ്ഞു അവരെയൊക്കെ മറന്നുപോകും. ഫോണിൽ, സ്ക്രോൾ ചെയ്തു പോകുന്നതിനനുസരിച്ചു, നമ്മുടെ ഒക്കെ മനസ്സുകളിൽ പുതിയവർ കടന്നു വന്നുകൊണ്ടിരിക്കും. അത്രമാത്രം എന്ന് കരുതുക. അല്ലാതെ, ബ്രോസ് ഒക്കെ മറന്നു എന്ന് കരുതേണ്ടതില്ല.

ഏറ്റവും വേണ്ടപ്പെട്ടവർ മരണപ്പെട്ടു കഴിയുമ്പോൾ, ദുഃഖവുമായി, കഴിയുന്നവരെ, എത്രനാൾ നമ്മളൊക്കെ ഓർക്കും. കുറച്ചു ദിവസങ്ങൾ മാത്രം അല്ലെ. ജീവിതത്തിന്റെ ഓട്ടത്തിന്റെ സ്പീഡ് കൂടുതൽ ആയത്കൊണ്ട് എല്ലാവരും എല്ലാവരെയും മറക്കും. സാഹചര്യമങ്ങനെ ആക്കിതീർക്കും.

നമ്മളെ സഹായിക്കുന്നവരെയും നമ്മൾ സഹായിച്ചവരെയും കുറിച്ച് ഓർക്കണം. അവർ ഓർത്തില്ലെങ്കിലും, നന്ദിയും സ്‌നേഹവും എപ്പോഴും അവരോട് ഉണ്ടാകണം. ജീവിതം ഒന്നേ ഒള്ളു. പുഞ്ചിരിക്കുന്ന മുഖവുമായി മറ്റുള്ളവരോട് ഇടപെടാം. വാശിയും അഹങ്കാരവും അരിശവും കൊണ്ട് ഒന്നും നേടാൻ കഴിയില്ല എന്ന് ഓർക്കുക. നമ്മളെ ഓർമിച്ചില്ല എന്ന് കരുതി വിഷമിക്കാതെ, നമുക്ക് ഓർത്തുകൂടെ.

കാണാതെപോയ ആടിനെ കണ്ട് കിട്ടിയപ്പോൾ ആട്ടിടയൻ ആടിനെ ചേർത്തുപിടിച്ചപോലെ, ധൂർത്തപുത്രൻ തിരിച്ചു വന്നപ്പോൾ അപ്പൻ മകനെ ചേർത്തുപിടിച്ചപോലെ, നമ്മുടെ ബ്രോസ്മാരെ ചേർത്തുപിടിക്കാം. ഹായ് ബ്രോ… ഹായ് സിസ് എന്ന് ഉറക്കെ വിളിച്ചുകൊണ്ട് സ്നേഹിക്കാം..

ബ്രിട്ടനിലെ വാണിജ്യ വ്യാപാര മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള ഉന്നത ബ്രിട്ടീഷ് ബഹുമതി ലുലു ഗ്രൂപ്പിൻ്റെ ബ്രിട്ടനിലെ ഉപസ്ഥാപനമായ വൈ ഇൻ്റർനാഷണൽ കരസ്ഥമാക്കി. ഗ്രേറ്റർ ബർമിംഗ്ഹാം ചേംബർ ഓഫ് കോമേഴ്സിൻ്റെ 2021 വർഷത്തെ എക്സലൻസ് ഇൻ ഇൻ്റർനാഷണൽ അവാർഡാണ് വൈ ഇൻ്റർനാഷണൽ യു.കെ. യ്ക്ക് ലഭിച്ചത്.

ഇരുനൂറ് വർഷത്തിലേറെക്കാലമായി ബർമിംഗ് ഹാമിലെ വാണിജ്യ വ്യവസായ മേഖലകളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത സ്ഥാപനമായ ബർമിംഗ് ഹാം ചേംബർ ഓഫ് കോമേഴ്സ് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള
ചേംബർ ഓഫ് കോമേഴ്സാണ്

ബ്രിട്ടനിലെ ഭക്ഷ്യ സംസ്കരണ രംഗത്ത് 2013 മുതൽ സാന്നിധ്യമുള്ള വൈ ഇൻ്റർനാഷണൽ ബർമിംഗ് ഹാം സിറ്റി കൗൺസിൽ അഡ്വാൻസ്ഡ് മാനുഫാക്ചരിംഗ് സോണിലെ അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലും, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നു.

ബർമിംഗ് ഹാം ചേംബർ ഓഫ് കോമേഴ്സിൻ്റെ എക്സലൻസ് പുരസ്കാരം ബ്രിട്ടനിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ പ്രേരകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

വാണിജ്യ വ്യാപാര രംഗത്തെ മികവിന് ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരമായ ക്വീൻസ് അവാർഡ് എലിസബത്ത് രാജ്ഞി 2017 ൽ യൂസഫലിക്ക് നൽകി ആദരിച്ചിരുന്നു. തദ്ദേശിയൾ ഉൾപ്പെടെ 350 ൽ പരം ആളുകളാണ് വൈ ഇൻ്റർനാഷണൽ യുകെയിൽ ജോലി ചെയ്യുന്നത്.

ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ ഏറ്റവും പ്രമുഖമായതും ചരിത്ര പ്രസിദ്ധവുമായ സ്കോട്ട് ലാൻഡ് യാർഡ് പൈതൃക മന്ദിരം, എഡിൻബർഗിലെ കാലെഡോണിയൻ മന്ദിരം എന്നിവ ലുലു ഗ്രൂപ്പിൻ്റെതാണ്

ലോകത്തെ ഏറ്റവും എരിവുള്ള മുളക് ഇനി ലണ്ടനിലേയ്ക്ക്. ഭൂത് ജൊലോക്കിയ(ഗോസ്റ്റ് പെപ്പര്‍) എന്നറിയപ്പെടുന്ന മുളകാണ് വിദേശികള്‍ക്കിടയിലും പ്രിയമേറുന്നത്. നാഗാലാന്‍ഡില്‍ നിന്നും വിളവെടുത്ത മുളകുകള്‍ ഗുവാഹത്തിയില്‍ നിന്ന് വിമാനമാര്‍ഗം യുകെയിലേക്ക് ഇതാദ്യമായി കയറ്റി അയച്ചതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു.

ഒപ്പം 2019 ല്‍ ഭാര്യയോടൊപ്പം മേഘാലയയിലെ പച്ചക്കറിച്ചന്ത സന്ദര്‍ശിച്ചപ്പോള്‍ ‘ഭൂത് ജൊലോക്കിയ’ വാങ്ങാനിടയായതിനെക്കുറിച്ചുള്ള ഓര്‍മയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശ്, അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന ‘ഭൂത് ജൊലോക്കിയ’ മുളകുകളുടെ രാജാവ് എന്നാണ് നാഗാലാന്‍ഡില്‍ അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന പേരില്‍ 2009 ല്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ മുളകാണിത്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്തെടുക്കുന്ന തനതുവിളകളുടെ കയറ്റുമതിയില്‍ വന്‍ ഇനി കുതിച്ചുചാട്ടമുണ്ടാവുമെന്ന പ്രതീക്ഷയിലാണ്.

 

പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഒരു ആഹ്വാനം കേരളത്തിലാകെ ചർച്ചാ വിഷയമായിരിക്കുകയാണ്. അവസരം ഉപയോഗിച്ച് വൈദീകരെ എല്ലാം അവഹേളിക്കാൻ ഒരവസരം ലഭിച്ചപോലെ ചിലയാളുകൾ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്ന ഒരു സാഹചര്യത്തിലാണ് പാലക്കാരനായ സിബി പെരീക്കാട്ടിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഹിറ്റ് ആയിരിക്കുന്നത്..

പോസ്റ്റ് വായിക്കാം…

ഏതവനടാ പുല്ലേ കുരു പൊട്ടുന്നത്

ഇതു ഞാനും എന്റെ ഭാര്യയും ഞങ്ങളുട 6 പെണ്മക്കളുമാണ്. 💪
ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല, ഞാൻ ഉൾപ്പെടുന്ന കത്തോലിക്കാ സഭക്ക് എണ്ണം കൂട്ടനുമല്ല., എന്റെ അപ്പന് 8 മക്കളും വല്യപ്പന് 10 മക്കളും ഉണ്ടായിരുന്നു. അവരുടെ ഒപ്പം എത്തിയില്ലേലും അടുത്തെങ്കിലും എത്തണമെന്ന് വിചാരിച്ചു.
ഞാൻ വലിയ ധനവാൻ ഒന്നുമല്ല. പലപ്പോളും പരസഹായം തേടി തന്നെ ആണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.ഇതുവരെയും ഒരു ചില്ലികാശു പോലും സഭായോ ഇടവകയോ സ്കൂളോ സൗജന്യം തന്നിട്ടില്ല.എന്നാൽ അതൊന്നും ഇരുട്ടല്ല ഉഗ്രശോഭയുള്ള സൂര്യനു ഗഹണം ബാധിച്ചത് പോലെയേ തോന്നിയിട്ടുള്ളൂ.
കാര്യത്തിലേക്കു വരാം ഞാൻ ഉൾപ്പെടുന്ന പാല രൂപതയിൽ. മെത്രാൻ പ്രഖ്യാപിച്ച ചില അനുകൂല്യങ്ങൾക്ക് നിലവിൽ (2000 ശേഷം വിവാഹം കഴിച്ചവർ ആകണം, നാലിൽ കൂടുതൽ മക്കൾ വേണം )
എന്നെ കൂടാതെ എത്രപേർ ഉണ്ടാകും. എറിയാൽ 10 പേർ. ഇപ്പോൾ 4 മക്കളുള്ളവർക്ക് അതൊരു പ്രോത്സാഹനവും സഹായവുമായേക്കാം. അതാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യവും.
എന്തിനാണ് കൂടുതൽ കുട്ടികൾ? രാജ്യത്തിന്റെ നിയമങ്ങൾക്ക് എതിരാണ്! സ്ത്രീകളോടുള്ള അനീതിയാണ്. മതം വളർത്താൻ നോക്കുന്നു… എന്ന് തുടങ്ങി ഓരിയിടൽ അസഹ്യമായപ്പോൾ ആണ് ഞാൻ ഈ എഴുത്തിന് മുതിരുന്നത്. നിലപാടുകൾ ഉണ്ടായാൽ മാത്രം പോരാ അത് ഉറക്കെ പ്രഖ്യാപിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്യണം 👍

കപട ബുദ്ധിജീവികൾക്ക് തൊലിപ്പുറത്തെ കാര്യങ്ങൾ മാത്രമേ അറിയൂ. ഉള്ള് കീറി പരിശോധിക്കാൻ അറിയില്ല.
ജനസംഖ്യ നിയന്ത്രണം ലോകത്തു ഇവിടെ എത്തി നിൽക്കുന്നു എന്നെങ്കിലും അറിയണം.
പണ്ടൊക്കെ സിനിമാ കാണാൻ കയറിയാൽ ആദ്യം പരസ്യമാണ്. നാമൊന്ന് നമുക്കൊന്ന്. അത് മാറി നാം രണ്ട് നമുക്ക് രണ്ട് ആയി ഇപ്പോൾ പരസ്യമേ ഇല്ലാതായി.
കാര്യം? അല്പസ്വല്പം തലയുള്ളവർ ആണ് തലപ്പത്തിരുക്കുന്ന പോളിസികൾ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥർ. The long objective of the policy is to achive a stable population by 2045 ഇതാണ് ആ പോളിസി. 2064 ൽ ലോക ജനസംഖ്യ 970 കോടിയിൽ എത്തി തുടർന്നുള്ള 40 വർഷം 880 കോടി ആയി കുറയുമെന്ന് യൂണിവഴ്‌സിറ്റി ഓഫ് വാഷിങ്ട്ടൻ പഠനങ്ങൾ പറയുന്നു. കോവിഡ് വരും മുൻപുള്ള പഠനം. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകത്തു 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.2100 ഓടെ ജനസംഖ്യ പകുതി ആയി കുറയുമെന്ന് BBC റിപ്പോർട്ട് ചെയ്തത് അടുത്തിടായാണ്.

അല്ലെങ്കിൽ തന്നെ മനുഷ്യ വംശത്തിന്റെ കാര്യം കട്ടപൊകയാണ്. 50 കൊല്ലം മുൻപുള്ളതിന്റെ 100 ൽ ഒന്നേ പുരുഷ ബീജത്തിന് കൗണ്ട് ഉള്ളൂ….100
കൊല്ലം കഴിയുമ്പോൾ ഒന്നിനും കൊള്ളതായി പോകാനാണ് സാധ്യത

ജനസംഖ്യ ശോഷണത്തിനെതിരെ ലോകരാജ്യങ്ങൾ മുന്നോട്ട് വന്നുകൊണ്ടിരിക്കുമ്പോൾ ഇവിടെ കേരളത്തിന്റെ ഒരു മൂലയിൽ. 2000 കൊല്ലമായി അധിവസിക്കുന്ന ഒരു സമൂഹം അവരുടെ ഇടയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ അതിജീവനത്തിന് സ്വന്തം പൈസ മുടക്കി പദ്ധതിയുമായി വന്നപ്പോൾ ഓരിയിടുന്ന സകല സകല ശുനകന്മാരോടും പറയട്ടെ കാര്യങ്ങൾ പഠിച്ചു പറയുക. മക്കൾ കുറഞ്ഞു പോയത് കൊണ്ടോ ഇനി പറ്റില്ല എന്നറിയാവുന്നത് കൊണ്ടോ കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല.
1950 ൽ ലോകത്തു ഒരു സ്ത്രീക്ക് 4.7 കുട്ടികൾ ആയിരുന്നു കണക്ക്.
2017 ൽ അത് 2.4 ആയി. 2100 ൽ അത് 1.7 ആകും. 2017 ൽ 23. കോടി ഉണ്ടായിരുന്ന ജപ്പാനിൽ 2100 ആകുമ്പോൾ 3 കോടി ജനത ആയി ചുരുങ്ങും.

തൊഴിൽ എടുക്കാൻ ചൈനയിലെ പോലെ ആൾ ഇല്ലെന്നാവും. ചൈന കൊണ്ടു പഠിച്ചു 3 മക്കൾ വരെ ആക്കാമെന്നു വച്ചു. കാരണം 2017 ൽ തൊഴിൽ എടുക്കാൻ പയറ്റുന്നവർ 95 കോടി ആയിരുന്നത് 2100 36 കോടി ആയി മാറുമെന്ന് അവർ മനസ്സിലാക്കി. ഇന്ത്യയിൽ ഇത് 2017 ൽ. 76.2 കോടി 2100 ൽ 58 കോടി ആയി മാറും.

ഇപ്പോൾ മനസ്സിലായോ ജനന നിയന്ത്രണ കാര്യത്തിൽ സർക്കാർ പിറകോട്ടു പോയ കാര്യം 👍.
ചാനലിലെയും സോഷ്യൽ മീഡിയയിലെയും വിവരദോഷികളായ മക്കൾ വിരോധികളോട് ചിലതു കൂടി പറഞ്ഞോട്ടെ….
നിങ്ങൾ ഒക്കെ കൊട്ടി ഘോഷിക്കുന്ന നിയന്ത്രണം ഒരു രാജ്യത്തുമില്ല. ഇന്ത്യയിലും ഇല്ല. ചൈന മാത്രം അത് കടുപ്പിച്ചു നോക്കി പരാജയപ്പെട്ടു. മുസ്ലിം രാജ്യങ്ങളിൽ ഈ കാര്യം പറഞ്ഞു ചെന്നാൽ തല കാണില്ല. പിന്നെ യൂറോപ്പ് : പൊട്ടന്മാരെ…..യൂറോപ്പിൽ ജനസംഖ്യ കുറഞ്ഞു പോയതിന്റെ പ്രധാന കാരണം കുറച്ചു നൂറ്റാണ്ടു മുൻപ് അവിടെ മരണം നക്കി തുടച്ച ബ്ലാക്ക് ഡെത്ത് അഥവാ പ്ളേഗ് ബാധ. ആണ് . അവിടുത്തെ ജനതയുടെ മൂന്നിൽ രണ്ടും അന്ന് മരിച്ചു പോയി. ഇപ്പോൾ അവിടെ ജനസംഖ്യ കൂട്ടാൻ അവർ പെടാ പാട് പെടുന്നു. വലിഞ്ഞു കയറി വരുന്ന. പാക്കിസ്ഥാനിക്കുണ്ടാകുന്ന 12 മത്തെ കുഞ്ഞിന് വരെ സ്വന്തം പൗരൻ എന്ന് വിശ്വസിച്ചു സൗജന്യങ്ങൾ വരിക്കോരി കൊടുക്കുന്നു.
ചില. വനിതാ രത്നങ്ങൾ. ചാനലിൽ ഒക്കെ വന്നിരുന്നു ചിലക്കുന്നത് കണ്ടു.. മെത്രാന്റെ പദ്ധതികൾ. സ്ത്രീ വിരുദ്ധമാണ്.
ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്….. ഒരു പെണ്ണിനെ പ്രകൃതി ഒരുക്കി വീട്ടിരിക്കുന്നത് അമ്മയാകാനുള്ള എല്ലാ സംവിധാനത്തോടെയുമാണ്. ലോകത്തു ഈറ്റുനോവ് ഇല്ലാതെ ഒരു പിടക്കോഴിക്കു മുട്ടപോലും ഇടാനാവില്ല.
പ്രസവിച്ചാൽ സ്ത്രീകൾ വേദനിക്കുമത്രേ.
ആധുനീക വൈദ്യ ശാസ്ത്രം വളർന്നതൊന്നും ഈ കൂപ മണ്ടൂകങ്ങൾ അറിയുന്നില്ല.
സ്ത്രീയുടെ ആരോഗ്യവും സൗന്ദര്യവും പോകുമത്രേ…… 6 ൽ കൂടുതൽ മക്കൾ ഉള്ള 70 വയസ്സ് കഴിഞ്ഞ. പയറുപോലെ നടക്കുന്ന 10 അമ്മച്ചിമാരെ എന്റെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കാണിച്ചു തരാം. പോരൂ…
പിന്നെ ഒരു കാര്യം ആലോചിച്ചോ…..
പ്രകൃതി പെണ്ണിന് ഒരു വർഷം 12 തവണ അമ്മയാകാൻ അവസരമൊരുക്കുന്നുണ്ട്.
വലിയ. മൃഗങ്ങളിൽ അത് വർഷത്തിൽ ഒന്നോ രണ്ടു വർഷം കൂടുമ്പോളൊ ആണ്.
പിന്നെ…… ഒന്ന് പ്രസവിച്ചു ഒന്നര രണ്ട് മാസം കഴിയുമ്പോൾ വീണ്ടും സ്ത്രീയെ അമ്മയാകാൻ പ്രകൃതി ഒരുക്കുന്നു.
അതായത് ഒന്നര വർഷത്തിൽ. ഒരു പ്രസവം.
കാട്ടിൽ പെറ്റിരുന്ന കാലത്തും സ്ത്രീകൾ ബാക്കിയായിരുന്നു.
ഓരോ പ്രസവത്തിലും സ്ത്രീയിൽ പുതിയതായി ഉണ്ടാകുന്ന അഥവാ re generate ചെയ്യുന്ന കോശങ്ങൾ സ്ത്രീയുടെ ആയുർ ദൈ ർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രസവിക്കാത്ത സ്ത്രീകൾക്ക് ആയുർ ദൈർഘ്യം കുറവാണെന്നുള്ളത് ചുറ്റും കാണുന്നതല്ലേ.
കേരളത്തിൽ സർക്കാരിന്റെ വാക്ക് കേട്ട് ജനനം കുറച്ചു നിലനിൽപ് അപകടത്തിലായ. ക്രിസ്ത്യൻ സമൂഹം പാഴ്‌സി ജയ്ന മതക്കാർക്കുള്ള. ജനസംഖ്യ വർധനവിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചില്ലല്ലോ….
സ്വന്തം പണം ഉപയോഗിച്ച് ഒരു ചാരിറ്റി നടത്തുമ്പോൾ രോക്ഷം കൊള്ളുന്നവർ . എല്ലാവരും ഹിഡൻ അജണ്ടകൾ ഉള്ളിൽ പേറുന്നവർ ആണ്.
പലരുടെയും തനി സ്വരൂപവും. ജന പ്രതിനിതികളുടെ മൗനവും കാണാൻ പറ്റി.
PC ജോർജ് മാത്രം വേറിട്ട് നിന്നു. എന്റെ മണ്ഡലമാണ്.
കുരു പൊട്ടുന്ന സകല – മക്കളും ഒന്നോ രണ്ടോ മക്കളുള്ളവർ എല്ലാം വാർദ്ധക്യത്തിൽ മനസ്തപിക്കും.
സ്വന്തം സ്വർത്ഥതക്കു ഒന്നും രണ്ടും മക്കൾ ആയി കാലം കഴിച്ചവർ. സ്വന്തം മക്കൾ കല്യാണം കഴിച്ചു കഴിഞ്ഞു കൂടുതൽ കൊച്ചു മക്കളെ അവരോട് ആവശ്യപ്പെടുമ്പോൾ നിങ്ങൾ ചാനലിലും സോഷ്യൽ മീഡിയയിലും ഇന്ന് ഉറഞ്ഞു തുള്ളിയത് ഓർത്തോളണം..
പിന്നെ വലിയ പ്രതിഷേധക്കാർ വസ്തുതകൾ വിലയിരുത്താതെ മരണപ്പെട്ട കന്യസ്ത്രീയേയും കേസിൽ പെട്ട മെത്രാനേയും ഇതിൽ വലിച്ചിഴച്ചു ആത്മരതി അടഞ്ഞു രസിക്കുന്നത് കാണാൻ നല്ല രസമുണ്ട്. അതിനെ അതിന്റെ വഴിക്കു വിടുന്നു.
ഏതായാലും കല്ലറങ്ങാട്ട് പിതാവ് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ ഡിഗ്രികളോ പഠനങ്ങളോ ഒന്നും ഈ വിമർശിക്കുന്ന ഒരുത്തനും എത്തി പെടാൻ പോലും പറ്റില്ലാ. ഒന്നും കാണാതെ ഒന്നും പറയില്ല.
ഏതായാലും പാല രൂപതക്കൊപ്പം 💪

കിട്ടുന്ന 1500ന്റെ വിലയല്ല . അതിലും വലിയ ഒരു അംഗീകാരത്തിന്റെ ഒരു നിറവുണ്ട് അതിൽ 🙏
നമ്മുടെ ജീവിതം കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുകു തിരി ആണ്. അണയും മുൻപ് കഴിയുന്നതും കൂടുതൽ ചിരാതുകളിലേക്ക് അത് പകരുക. നമ്മൾ അർജിച്ച സ്വത്തുക്കൾ ഈ ശരീരം എല്ലാം ഉപേക്ഷിച്ചു പോകണം. പക്ഷേ നമ്മൾ തെളിച്ച. തിരികൾ നമുക്കായി പ്രകാശം പരത്തണം.

ഗാന്ധിജി പറഞ്ഞതുപോലെ എത്ര ആളുണ്ടായാലും അവർക്കെല്ലാം ജീവിക്കാനുള്ള റിസോർസ്സ് ഭൂമിയിൽ ഉണ്ട് പക്ഷേ സ്വർത്ഥതക്കുള്ളതില്ല.

പിന്നെ ഒന്ന് കൂടി എനിക്ക് മക്കൾ 6 പെണ്ണുങ്ങൾ ആണ്. ഒരു സംശയം തോന്നിയേക്കാം…ആൺകുട്ടിയെ തപ്പി 6 ൽ എത്തി എന്ന്
ഒരിക്കലുമല്ല. ആൺ പെൺ വ്യത്യാസം മക്കളിൽ കാണരുത്. അക്കാര്യത്തിൽ ഏറ്റവും വലിയ ഫെമിസ്റ്റ് ആണ് ഞാൻ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ പെണ്ണായി ജനിക്കണം. കാരണം അമ്മയാകുക,, അതെത്ര തവണ ആകുന്നുവോ അത്രയും മഹത്തരമാണ്.
പിന്നെ ആൺ പെൺ അനുപാതം വികസിത രാജ്യങ്ങളിൽ (ജനസംഖ്യ കുറവാകുന്ന ഇടങ്ങളിൽ ) യുദ്ധം,പ്രകൃതി ദുരന്തം, മഹാ വ്യാധികൾ ഒക്കെ ഉള്ളയിടങ്ങളിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സംവിധാനമാണ് പെൺ പ്രജകൾ കൂടുതൽ ഉണ്ടാവുക. കാരണം വംശം നിലനിൽക്കാൻ കുറച്ച് ആണുങ്ങളും കൂടുതൽ പെണ്ണുങ്ങളുമാണ് വേണ്ടതെ ന്നു പ്രകൃതിക്കറിയാം.

പ്രജയില്ലാതെ രാജ്യമില്ല. രാജ്യമില്ലാതെ രാജവുമില്ല…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കിടയിൽ ആകസ്മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യന് (45) വികാരനിർഭരമായ വിടവാങ്ങലാണ് യുകെ മലയാളികൾ നടത്തിയത്. ജൂലൈ -3 ദുക്റാന തിരുനാളിന്റെ അന്നായിരുന്നു സുമിത്ത് മരണമടഞ്ഞത്. പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ ഒരുക്കത്തിൽ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി എല്ലാവരും ഒത്തുകൂടിയത് യുകെ മലയാളികളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

യുകെയുടെ നാനാഭാഗത്തുനിന്നും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട സുമിത്തിന് ആദരാഞ്ജലികളർപ്പിക്കാനായി ഒത്തുചേർന്നത്. സുമിത്തിന്റെ മരണത്തിൽ പൊട്ടിക്കരയുന്ന ഭാര്യ മഞ്ജുവിനെയും മക്കളായ റെയ്മണ്ടിനെയും റിയയെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിങ്ങി പൊട്ടുന്ന അന്തരീക്ഷം.

പീൽഹാളിലെ ഒമ്പതാം നമ്പർ വീട്ടിലേയ്ക്ക് രാവിലെ 9 മണി കഴിഞ്ഞ് സുമിത്തിന്റെ ചേതനയറ്റ ശരീരം കൊണ്ടുവന്നപ്പോൾ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് മൃതദേഹം സ്വീകരിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു. വീട്ടിലെ തിരുക്കർമ്മങ്ങൾ നടന്നത് ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ മോൺ. സജി മലയിൽ പുത്തൻപുരയുടെയും ഫാ.ജോസ് അഞ്ചാനിക്കലിന്റെയും നേതൃത്വത്തിലാണ്. 10. 30 തോടു കൂടി ഇടവക ദേവാലയമായ വിഥിൻഷോ സെൻറ് ആൻറണീസ് ദേവാലയത്തിൽ എത്തിച്ച മൃതദേഹം ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ സ്വീകരിച്ചു. സുമിത്തിന്റെ ആത്മശാന്തിയ്ക്കുള്ള ദിവ്യബലിയ്ക്ക് നേതൃത്വം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ആണ് . രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര, മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ, സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മാടത്തിറമ്പിൽ, ഹോളി ഫാമിലി മിഷൻ ഡയറക്‌ടർ ഫാ വിൻസെന്റ് ചിറ്റിലപ്പള്ളി, ബ്ലാക്‌ബേൺ മിഷൻ ഡയറക്‌ടർ ഫാ ഡാനി മുളെപറമ്പിൽ, ഫാ ജോ മൂലേചേരി എന്നിവർ ദിവ്യബലിയിൽ കാർമ്മികരായി.

 

സുമിത്തിനെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അനുസ്മരിച്ച് സംസാരിച്ചത് കേൾവിക്കാരുടെ കണ്ണ് നനയിക്കുന്ന അനുഭവമായി. തൻറെ ചെറുപ്പം മുതൽ പപ്പ പാടിയ താരാട്ടുപാട്ടായ ലതാ മങ്കേഷ്കറിന്റെ പപ്പാ ജൽദി ആ ജാനാ ഡാഡി ജൽദി ആ ജാനാ മകൾ റിയ നിറകണ്ണുകളോടെ ആലപിച്ചപ്പോൾ മാഞ്ചസ്റ്റർ മലയാളികൾ എല്ലാവരും വിങ്ങിപ്പൊട്ടി. തങ്ങളെ എന്നും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പപ്പയെ കുറിച്ചായിരുന്നു മകൻ റെയ്മണ്ട് നിറകണ്ണുകളോടെ ഓർത്തെടുത്തത്. ആകാശത്തിലെ നക്ഷത്രങ്ങളിലൊരാളായി പപ്പയെ കാണാൻ കൊതിച്ച കുഞ്ഞു മനസ്സിന്റെ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ ആശ്വസിപ്പിക്കാൻ വാക്കുകൾ പരിമിതമായിരുന്നു. അതി വൈകാരികമായി ഭാര്യയും മക്കളും സുമിത്തിന് നൽകിയ യാത്രാമൊഴി ആ കുടുംബനാഥന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമായിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കെ സുമിത് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന നഴ്സുമാർ ഉടനടി ഉണർന്നു പ്രവർത്തിച്ചെങ്കിലും സുമിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.

യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ വളരെയേറെ ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സുമിത്തിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിച്ചേരാനായി.

മെട്രിസ് ഫിലിപ്പ്

മനുഷ്യ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം അവരുടെ യൗവനകാലഘട്ടമാണ്. 15 വയസ്സ് മുതൽ 30വയസ് വരെ നീണ്ടുനിൽക്കുന്ന അതി സുന്ദരമായ വർഷങ്ങൾ. ആ സമയങ്ങളിൽ നേടുന്ന വിദ്യാഭ്യാസവും, അറിവും, പരിശീലനങ്ങളും, കൂട്ടുകെട്ടും, മാതാപിതാക്കളുമൊത്തുള്ള ജീവിതവും, കുടുംബവും എല്ലാം ഒത്തുചേർന്ന്, അവർക്കു ലഭിക്കുന്ന ആ വലിയ അനുഭവസമ്പത്തുകൊണ്ടാണ്, പിന്നീട് ഉള്ള അവരുടെ ജീവിതം സന്തോഷകരമായി തീരുന്നത്. അപ്പോൾ ലഭിക്കുന്ന ഓർമ്മകളെ താലോലിച്ചുകൊണ്ട്, 50 ലും 60കളിലും, സഞ്ചരിക്കുമ്പോൾ അവർ പറയും, ഹൊ, എന്റെ യൗവനകാലഘട്ടമെത്ര രസമായിരുന്നു. അന്ന് ചെയ്ത കുസൃതികൾ ഓർത്തു ചിരിക്കും.

പ്രിയമുള്ളവരെ, ഇപ്പോൾ 40ന് മുകളിലോട്ട് ഉള്ളവർ ഒന്ന് ചിന്തിച്ചേ, തങ്ങളുടെ ആ പഴയ യൗവനകാലഘട്ടത്തെകുറിച്ച്. ജീവിതത്തിൽ, ഇപ്പോൾ നമ്മൾ ഓരോരുത്തരും വ്യത്യസ്ത ചുറ്റുപാടുകളിൽ ജീവിക്കുന്നവർ ആവാം,എങ്കിലും, ആ പഴയ കാലഘട്ടമെല്ലാവർക്കും, ഏതാണ്ട് ഒരുപോലെ ആയിരിക്കും.

ജനിച്ചാൽ മരിക്കും, അത് പ്രകൃതിയുടെ നിയമം ആണ്. എല്ലാ ജീവജാലങ്ങൾക്കും, സസ്യങ്ങൾക്കും എല്ലാം എല്ലാം ആ പ്രതിഭാസം ഉണ്ട് താനും. ഏതു ജീവജാലങ്ങൾക്കും, കരുത്തുള്ള വളർച്ചയുടെ സമയത്ത് നല്ല ഫുഡും, നല്ല അറിവും കൊടുത്താൽ, അവരുടെ മുന്നോട്ടുള്ള ജീവിതം സുന്ദരമാകും.

നാട്ടുരീതികൾ അനുസരിച്ച്, 12th പഠിച്ചതിന് ശേഷം,മാതാപിതാക്കൾ 3-4 വർഷങ്ങൾകൊണ്ട് അവരെ തൊഴിൽ അധിഷ്ഠിത കോഴ്സ് പഠിപ്പിച്ച് ഒരു ജോലിക്കാരാക്കി തീർക്കും. 21/23 വയസ്സിനുള്ളിൽ, ഒരു ജോലി അവർ നേടും. പിന്നെ ഈ പറഞ്ഞവർ ജോലിതിരക്കായി. ജീവിതത്തിന്റെ മറ്റ് enjoyments എല്ലാം മാറ്റിവെച്ചുകൊണ്ട് തന്റെ ജോലിയിൽ അവർ മുഴുകുന്നു. പണം സമ്പാദിക്കുന്നു. പിന്നെ ഒരു വിവാഹം ആണ് ലക്ഷ്യം.

ആധുനിക യുഗത്തിൽ ഒരു ജോലി ലഭിക്കുക എന്നതാണ് ഏറ്റവും പ്രദാനം. അതുകൊണ്ട് തന്നെ നഴ്സിംഗ്, മെഡിക്കൽ കോഴ്സസ്, ഐറ്റി IT കോഴ് സുകൾക്കാണ് കൂടുതലായി ചൂസ് ചെയ്യപ്പെടുന്നത്. അവ പഠിച്ചിറങ്ങിയാൽ ഉടൻ തന്നെ ജോലി ലഭിക്കും, കൂടാതെ വിദേശത്തേയ്ക്കും പറക്കാം.

ഒരു വ്യക്തിയുടെ 30 വയസിന് മുന്നേ തന്നെ വിവാഹം ചെയ്തു കുടുംബജീവിതം തുടങ്ങും. പിന്നെ കുട്ടികൾ ആയി. ഒരു വീട് ഉണ്ടാക്കണം, കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ ഭാര്യയും ഭർത്താവും ഒന്ന് ചേർന്ന് കുടുംബത്തെ സംരക്ഷിക്കുന്നു. വിദേശത്തുള്ളവരിൽ, ഭാര്യ മിക്കവാറൂം നൈറ്റ് ഷിഫ്റ്റ് ആയിരിക്കും. രാവിലെ, അങ്ങകലെ ഭാര്യയുടെ കാർ കണ്ട്, ഉടനെ ഭർത്താവ് മറ്റൊരു കാറിൽ ജോലിക്കു പോകുന്നു. അങ്ങനെ അങ്ങനെ അവരുടെ ജീവിതചക്രം 50/60 ലും എത്തുമ്പോഴേക്കും, അവരൊക്കെ എന്തെങ്കിലും ഒക്കെ രോഗം പിടിപെടും. മക്കൾ ഒക്കെ മാര്യേജ് ചെയ്ത് വിട്ട് കഴിഞ്ഞു ഒന്ന് റെസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുമ്പോഴേയ്ക്കും, ഇവർ അവശരായിരിക്കും. സമ്പാദിച്ചു കൂട്ടിയ പണം എല്ലാം കണ്ട് സന്തോഷിക്കാം എന്നല്ലാതെ, മറ്റൊന്നും ചെയ്യാൻ സാധിക്കാതെ ഇരിക്കുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.

അതിനാൽ ചെറുപ്പകാലത്തു മാക്സിമം എൻജോയ് ചെയ്യുവാൻ കുട്ടികൾ ശ്രദ്ധിക്കുക. പഠിക്കാൻ സാധിക്കുന്നിടത്തോളം പുതിയ പുതിയ കോഴ് സുകൾ ചെയ്യുക. പ്ലസ് 2 കഴിഞ്ഞു ഡിഗ്രി പഠിക്കുക. തുടർന്ന് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുക. കൂടുതൽ അറിവ് നേടുന്നതിനൊപ്പം, നല്ല ഫ്രണ്ട്‌സിനെകൂടി നേടുക. അവരോടൊപ്പം യാത്രകൾ ചെയ്യുക. നല്ലതും ചീത്തയും ആയ അനുഭവങ്ങൾ ഉണ്ടായാൽ മാത്രമേ അതിൽ നിന്നും നന്മ തിന്മകളെ വേർതിരിച്ചെടുക്കാൻ കഴിയൂ .

ഈ കോവിഡ് കാലം ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിച്ചു. കെട്ടിപൊക്കിയ സ്വപ്‍നങ്ങൾ എല്ലാം തകർന്നു വീണില്ലേ. 40/50/60 കളിലൊക്കെ ഉള്ളവർ ഇപ്പോൾ യൗവന കാലഘട്ട ഓർമ്മകൾ താലോലിച്ചുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു. ഇനിയും ഉള്ള കാലം നന്മകൾ ചെയ്ത്, ഉള്ളത് കൊണ്ട് അടിപൊളി ആയി ജീവിക്കാം. Life is beautiful എന്ന് ഉറക്കെ പറയാം.

 

യുകെയിൽ ട്രാഫിക് ലൈറ്റ് സംവിധാനത്തിലെ ആംബർ ലിസ്റ്റിൽ നിന്ന് ഫ്രാൻസിനെ മാറ്റാൻ നീക്കം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച അവലോകനത്തിൽ ഫ്രാൻസിൽ നിന്നുള്ള യാത്രാ ചട്ടങ്ങൾ പുതുക്കുമെന്നാണ് സൂചന. ഫ്രാൻസിൽ ബീറ്റ വേരിയൻറ് ഭീഷണി നിയന്ത്രണ വിധേയമായതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു.

കൂടാതെ കേസ് നിരക്കിൽ വർദ്ധനയുണ്ടെങ്കിലും ഗ്രീസിനെയും സ്‌പെയിനിനെയും ആംബർ പ്ലസ് പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നാണ് സൂചന. ഓഗസ്റ്റ് 5 ന് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. നിലവിൽ ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിനും എടുത്തവർ പത്തുദിവസം വരെ ക്വാറന്റൈനിൽ കഴിയണം. എന്നാൽ രാജ്യം ആംബർ പ്ലസ് പട്ടികയിൽ നിന്ന് ആംബറിലേക്ക് മാറുമ്പോൾ ഈ നിബന്ധനയിൽ നിന്ന് യാത്രക്കാർക്ക് രക്ഷപ്പെടാം.

അതേസമയം ബ്രിട്ടനിൽ രൂക്ഷ വ്യാപനമുള്ള ഡെൽറ്റ വേരിയന്റ് യൂറോപ്പിലെ ബീറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുകയാണെന്നും വരും ആഴ്ചകളിൽ ഇത് വീണ്ടും ഉയരുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്പെയിനിൽ ആശങ്ക പടർത്തുന്നതും കൂടുതൽ വാക്സിൻ പ്രതിരോധ ശേഷിയുമുള്ള ബീറ്റ അഥവാ ദക്ഷിണാഫ്രിക്കൻ വേരിയന്റ് ബ്രിട്ടനിൽ അത്ര പ്രബലമല്ല.

കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ ഫ്രാൻസിലെ 3.7 ശതമാനം കേസുകളും ബീറ്റ വേരിയന്റ് മൂലമാണ്. സ്പെയിനിൽ ഇത് 6.9 ശതമാനമാണ്. ഫ്രാൻസിലും കരീബിയൻ പ്രദേശങ്ങളിലെ മാർട്ടിനിക്, ഗ്വാഡലൂപ്പ് ദ്വീപുകൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ റീയൂണിയൻ എന്നിവ ഉൾപ്പെടുന്ന മേഖല എന്നിവിടങ്ങളിൽ ബീറ്റയുടെ വ്യാപനവും ആംബർ ലിസ്റ്റ് പുതുക്കാാനൊരുങ്ങുന്ന യുകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

അതിനിടെ ഇംഗ്ലണ്ടിൽ അതിശക്തമായ മഴ പെയ്തിറങ്ങിയതോടെ തലസ്ഥാന നഗരമായ ലണ്ടനിലെ റോഡുകളും വീടുകളും ട്യൂബ് സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി. ഇടിമിന്നലോട് കൂടിയ കൂടുതല്‍ മഴയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലണ്ടനിലും ഏതാനും ഹോം കൗണ്ടികള്‍ക്കും കൊടുങ്കാറ്റിന് സാധ്യതയുള്ള ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്.

നോര്‍വിച്ച് മുതല്‍ പ്ലൈമൗത്ത് വരെയുള്ള മേഖലകള്‍ക്ക് ഗതാഗത തടസ്സവും, വൈദ്യുതി തകരാറിനും കാരണമാകുന്ന കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ഈസ്റ്റ് ലണ്ടനിലെ ന്യൂഹാം ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ചികിത്സ ആവശ്യമുള്ളവര്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. വിപ്‌സ് ക്രോസ് ഹോസ്പിറ്റല്‍, ന്യൂഹാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിളും കനത്ത മഴയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായി ബാര്‍ത്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു.

സൗത്തെൻഡ് ഓൺ സീ: ലോകം നേരിട്ട മഹാമാരിയിൽ നിന്ന് കാത്തു രക്ഷിച്ച ദൈവത്തിനു നന്ദിയേകികൊണ്ട് ഇന്നലെ സൗത്തെൻഡ് ഓൺ സീയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ ശനിയാഴ്ച്ച കുഞ്ഞുങ്ങളുടെ ദിവ്യകാരുണ്യ സ്വീകരണവും ഫാദർ ജോസഫ് മുക്കാട്ടിന്റെയും ഫാദർ ജോഷി തുമ്പക്കാട്ടിന്റെയും മുഖ്യ കാർമികത്വത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

ഇത്രയും നാൾ ആപത്തൊന്നുമേശാതെ നോക്കി നടത്തിയ നല്ല നാഥന്റെ കാരുണ്യവും സ്നേഹവുമെല്ലാം ഉച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ട് സൗത്തെൻഡ് ഓൺ സീയിൽ അനുഗ്രഹ പെരുമഴയിൽ പങ്കെടുക്കുവാൻ പരിശുദ്ധാത്മാവിന്റെ സ്നേഹവായ്പ്പിൽ മുങ്ങി നിവർന്ന് കുഞ്ഞുണ്ണികളുടെ മാമ്മോദീസ സ്വീകരണവും യേശുവാകുന്ന മുന്തിരിച്ചെടിയുടെ ശാഖകളിലേക്ക് ഒട്ടിച്ചേർക്കപെട്ടു കൂടുതൽ ഫലം നൽകുവാനായി ഒത്തുചേർന്ന കുഞ്ഞുമക്കളുടെ കുർബാന സ്വീകരണവും എല്ലാത്തിനും താളവും മേളവും തിളക്കവും നൽകാനായി വിശുദ്ധ അൽഫോൻസമ്മയുടെ പെരുന്നാളും ഭക്തിയാദരപൂർവ്വം കൊണ്ടാടി.

റീനു ട്രീസ റോയി, ജോവിറ്റ സാബു സെബാസ്റ്റ്യൻ, മെറിൻ അഞ്ചാണ്ടിൽ, ആൻഡ്രിൻ സെബാൻ ജെയ്‌സൺ, ആരോൺ മാത്യു ടോജി, ആഷെർ എനോച് കുറ്റിക്കാടൻ തോമസ് ……. എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങി എത്തിയത്. ഇതിടൊപ്പം റൂബൻ കുറ്റിക്കാടൻ തോമസിന്റെ മാമ്മോദീസായും നടക്കുകയുണ്ടായി.

വല്യപ്പന്മാരുടേയും വല്യമ്മമാരുടെയുമൊക്കെ അനുഗ്രഹാശിസുകളോടെ നടത്തപെടാൻ ഏറെ ആഗ്രഹിച്ചിരുന്ന കുഞ്ഞുങ്ങൾക്ക് നമ്മുടെ നാടിൻറെ വീര്യം ഒട്ടും തന്നെ കളയാതെ വേദോപദേശങ്ങൾ അതിന്റെതായ ചൈതന്യത്തിൽ പകർന്നു കൊടുക്കാൻ യത്നിച്ച ജിഷ നൈസും ഈ ഒരു നിമിഷത്തെ സ്വർഗ്ഗതുല്യമാക്കാൻ ശ്രുതിമധുരഗാനമാലപിച്ച ഗായഗസംഗത്തിനും ജോലിഭാരമെല്ലാം മാറ്റിവച്ചു എല്ലാ ഇടവക അംഗങ്ങളുടെയും സാരധിയായ് നിന്ന് യെത്നിച്ച ട്രസ്റ്റി ടീമിനും ഏറ്റവുമുപരി എല്ലാത്തിനും ചുക്കാൻ പിടിച്ചു മുന്നോട്ടു നടത്തിയ ഞങ്ങളുടെ ബഹുമാനപെട്ട ജോസഫ് അച്ഛനും ഞങ്ങൾ ഇടവകയുടെ സ്‌നേഹാദരവുകൾ…..

വാർത്ത

ജോസ്‌ന സാബു സെബാസ്റ്റ്യൻ

സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ മഞ്ഞളി കുടുംബാംഗമാണ് ഇമ്മാനുവേൽ. എറണാകുളം രൂപതയിലെ കൊരട്ടി ഇടവക, ചിറങ്ങര കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് മിന്നു. ഇവരുടെ വിവാഹ ആലോചന കൊണ്ടുവരുന്നത് ബന്ധുക്കൾ തന്നെയാണ്.

2019 നവംബർ മാസം രണ്ടു പേരും വീഡിയോ കോൾ വഴി പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു. നാട്ടിലുള്ള വീട്ടുകാർ പരസ്പരം വീടുകളിൽ ചെന്നു കണ്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. 2021 ജനുവരിയിൽ വിവാഹം നടത്താമെന്നായിരുന്നു വാക്ക് . 2020 ആഗസ്റ്റ് 26. മനുവിൻ്റെ ബർത്ത് ഡേ. വിഷ് ചെയ്യാൻ വിളിച്ച മിന്നുവിനോട് മനു പറഞ്ഞു: “എൻ്റെ വയറിന് വല്ലാത്ത അസ്വസ്ഥത.” അതൊരു തുടക്കമായിരുന്നു. ഗുളികകൾ പലതും കഴിച്ചിട്ടും അസുഖം മാറിയില്ല. ആശുപത്രിയിലെത്തി. പരിശോധനയിൽ ചെസ്റ്റിന് താഴെ ഒരു ട്യൂമർ കണ്ടെത്തി.

ബയോപ്സി റിസൽട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു: അക്യുട്ട് ലിംഫോസൈറ്റിക് ലുക്കേമിയ! എല്ലാവർക്കും വിഷമമായി. നിശ്ചയിച്ച വിവാഹം നടത്തണമോ വേണ്ടയോ എന്നുള്ള ചർച്ചകളായി. മനുവിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന ചർച്ചകൾക്കിടയിൽ മിന്നു സ്വയം പറഞ്ഞു: ”ഈ അസുഖം വിവാഹത്തിനു ശേഷം വന്നാൽ ഞാനത് ഫെയ്സ് ചെയ്യണം. ഈ അസുഖം എനിക്കും വരാം. അതു കൊണ്ട് വിവാഹവുമായ് മുന്നോട്ടു പോകുക തന്നെ.”

2020 സെപ്തംബറിൽ ഇമ്മാനുവേൽ നാട്ടിൽ എത്തി. ലൂക്കേമിയ തന്നെയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഏത് രോഗത്തെയും പ്രാർത്ഥനകൊണ്ടും ആത്മധൈര്യം കൊണ്ടും നേരിടാം എന്ന വിശ്വാസം ഇമ്മാനുവേലിനുണ്ടായിരുന്നു. രോഗത്തെക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: ”എനിക്ക് ക്യാൻസറല്ലേ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ ഞെട്ടി. എൻ്റെ അമ്മയ്ക്ക് ഇതേ രോഗമായിരുന്നു. ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല എന്നും ഞാൻ ഡോക്ടറോട് പറഞ്ഞു….” ഉറച്ച ബോധ്യത്തോടെ ഇമ്മാനുവേൽ തുടർന്നു:

“ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. പഠിക്കാൻ ആവറേജ് ആയ എന്നെ ദൈവം ദുബായിൽ എത്തിച്ചു. എനിക്ക് ജോലി നൽകി. ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ചെലവായത്. എന്നാൽ കുറേയൊക്കെ ഇൻഷുറൻസ് വഴി ലഭിച്ചു. എൻ്റെ അപ്പച്ചനോ, വിവാഹിതയായ ചേച്ചിക്കോ ഈ അസുഖം നൽകാതെ, ദൈവം എനിക്ക് തന്നതിൽ സന്തോഷമേയുള്ളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന ദൃഢവിശ്വാസം അന്നും ഇന്നും എനിക്കുണ്ട്….”

2021 ഏപ്രിൽ അവസാനം മിന്നു നാട്ടിലെത്തിയതിനു ശേഷമാണ് ഇരുവരും നേരിൽ കാണുന്നത് തന്നെ. മെയ് 9 ന് മനസമ്മതവും 12 ന് വിവാഹവും കഴിഞ്ഞു. “എന്തിനെയും പോസിറ്റീവായ് സമീപിക്കണം” എന്നതാണ് ഇമ്മാനുവേലിൻ്റെ ആപ്തവാക്യം. ആ ധൈര്യം കണ്ടപ്പോൾ കൂടെ നിൽക്കണമെന്ന് മിന്നുവിനും തോന്നി. നിസാര കാര്യത്തിനുപോലും വിവാഹബന്ധം വേർപെടുത്താൻ തയ്യാറാകുന്ന ദമ്പതികൾക്കും
ജീവിതസുഖത്തിന് ഉദരശിശു തടസമാണെന്ന് വാദിക്കുന്നവർക്കും ഈ യുവ ദമ്പതികൾ വെല്ലുവിളി തന്നെ!

ഒപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏത് രോഗത്തെയും ശാപമായും പാപത്തിൻ്റെ പ്രതിഫലമായുമെല്ലാം കാണുന്നവരുണ്ടല്ലോ? യഹൂദർക്കിടയിലും അത്തരം ചിന്താഗതിക്കാർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജന്മനാ അന്ധനായ ഒരുവനെ നോക്കിക്കൊണ്ട്; ഇവൻ അന്ധനായ് ജനിച്ചത് ആരുടെ പാപം കൊണ്ടാണെന്ന് അവർ ചോദിക്കുന്നതും. “…ആരുടെയും പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌ ” (യോഹ 9 : 3) എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി.

വ്യക്തിപരമായ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രതിസന്ധികളും രോഗാവസ്ഥകളും ദൈവത്തിന് ഇടപെടാനുള്ള അവസരങ്ങളായ് കാണുമ്പോൾ മാത്രമേ വിശ്വാസ ജീവിതം സഫലമാകൂ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. രണ്ട് പേരെയും നന്നായി അറിയുന്ന ഫാദർ ജെൻസൺ പറഞ്ഞു നിർത്തുന്നു സോഷ്യൽ മീഡിയയിൽ.

വീഡിയോ കാണാം

https://youtu.be/xVM_oek9JBA

യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.

ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷംവരെ ഉയരാം. പ്രശ്നക്കാരാകോവിഡ് വകഭേദങ്ങൾ അതിവേഗത്തിൽ വ്യാപിക്കുന്നവയാണ്. ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയൻറ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ യഥാർത്ഥ രൂപത്തേക്കാൾ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്നതായിരുന്നു എന്നത് ഉദാഹരണം.

അതിനിടെ ബ്രിട്ടനിലെ പ്രതിദിന കൊറോണ വൈറസ് കേസുകൾ തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. കഴിഞ്ഞയാഴ്ചയിൽ നിന്ന് 41 ശതമാനം ഇടിവ്. മൂന്നാം തരംഗം അടുത്തയാഴ്ച കേസുകൾ വീണ്ടും ഉയർത്തുമെന്ന മുന്നറിയിപ്പിനിടെ ഉണ്ടാകുന്ന സ്ഥിരമായ ഇടിവ് പ്രതീക്ഷകൾ നൽകുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണക്കുകൾ പ്രകാരം യുകെയിൽ 31,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 46,519,998 പേർക്ക് ഇപ്പോൾ ഒരു വാക്സിൻ ആദ്യ ഡോസും 36,953,691 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.

വടക്കൻ അയർലണ്ടിൽ 1,520 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ 163 കോവിഡ് പോസിറ്റീവ് രോഗികളാണ് ഉണ്ടായിരുന്നത്. വടക്കൻ അയർലണ്ടിൽ ആകെ 2,200,125 പേർക്ക് ഇതുവരെ വാക്സിനുകൾ നൽകി. ശരത്കാലം വരെ രാജ്യത്തുടനീളം കേസുകൾ തുടരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രോഗം പടരുന്നത് തുടരുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) എന്നിവയിലെ പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു.

 

Copyright © . All rights reserved