Latest News

മരിക്കുന്നതിന് 26 മിനിറ്റ് മുമ്പ് ഒരു തുടക്കത്തിന്റെ അവസാനത്ത് നിന്നാണ് മറ്റൊരു തുടക്കം ഉണ്ടാകുന്നത്. വീണ്ടും കാണാം എന്ന് പറഞ്ഞ് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു. ഇതിന് പിന്നാലെ തന്നെ സുബിയുടെ മരണവാര്‍ത്തയും എത്തിയത് അവിശ്വസനീയമായി.

അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു. സിനിമ ടെലിവിഷന്‍ രംഗത്തെ പ്രമുഖതാരം സുബി സുരേഷ് കരള്‍രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മിമിക്രി രംഗത്ത് നിന്നും ടെലിവിഷന്‍ രംഗത്ത് എത്തിയ താരം ആങ്കറായിട്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് സിനിമാതാരമായി വളരുകയൂം ചെയ്തു.

ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 41 വയസ്സാണ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

നടി സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം. കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സുബിക്ക് രോഗം ബാധിച്ചത് തികച്ചും അപ്രതീക്ഷിതമാണെന്നും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും ടിനി ടോം പ്രതികരിച്ചു. സുബിയുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിരുന്നുവെന്നും അവര്‍ ഏറെ സന്തോഷവതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്ത്, പതിനേഴ് ദിവസമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗമായിരുന്നു. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചത്. പുറത്ത് അധികം ആരോടും അധികം പറഞ്ഞിരുന്നില്ല. കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് ഒരു എട്ട് ദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായത്.

കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂര്‍ത്തിയാക്കി. പക്ഷേ അതിനിടെ സ്ഥിതി മോശമായി. വൃക്കയില്‍ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടര്‍ന്നു. അതിനിടെ രക്തസമ്മര്‍ദ്ദം കൂടി. അതിനാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ രക്ഷിക്കായില്ലെന്നും ടിനി ടോം പറഞ്ഞു.

പുരുഷമേല്‍ക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന്‍ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.

നടി സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റി വയ്ക്കാന്‍ ഉള്‍പ്പടെ ശ്രമിക്കുന്നതിനടെയാണ് സുബിയുടെ മരണം.

മിമിക്രി രംഗത്തിലൂടെയാണ് സുബി കലാരംഗത്തേക്ക് എത്തിയത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം ജനിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.

സ്‌കൂള്‍ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്‌റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ.. എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ -സുരേഷ്, അമ്മ- അംബിക, സഹോദരന്‍ -എബി സുരേഷ്.

കേളകം ഇരട്ടത്തോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. പൊയ്യമല മീശ കവല സ്വദേശിയും സ്കൂട്ടർ യാത്രക്കാരനുമായ വലിയാലക്കളത്തിൽ വിൻസൻ്റ് (40), കൂടെയുണ്ടായിരുന്ന വിൻസൻ്റിൻ്റെ സഹോദരൻ്റെ മകൻ ജോയൽ (18) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികനായ കൊട്ടിയൂർ പാമ്പറപ്പാൻ സ്വദേശി അമലേഷിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് പേരാവൂരിലെ സൈറസ് ആശുപത്രിയിൽലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും വഴി വിൻസൻ്റും ജോയലും മരണപ്പെടുകയായിരുന്നു.

ചുങ്കക്കുന്ന് പള്ളി തിരുനാൾ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിൻസെൻ്റും ജോയലും. കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന അമലേഷ് സഞ്ചരിച്ച ബൈക്കുമായാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. ഇരുവരുടെയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.

ക്രിക്കറ്റ് താരം പൃഥ്വി ഷാ തനിക്കെതിരെ നൽകിയ പരാതി വ്യാജമെന്നാരോപിച്ച് സെൽഫി വിവാദത്തിൽ അറസ്റ്റിലായ ഭോജ്‌പുരി നടി സപ്‌ന ഗിൽ. പൃഥ്വി ഷായും സംഘവും തന്നോടാണ് അപമര്യാദയായി പെരുമാറിയതെന്നും പിന്നീട് മാപ്പ് പറയുകയും ചെയ്തെന്നും യുവതി പറയുന്നു. മദ്യലഹരിയിലായിരുന്ന പൃഥ്വി ഷാ തന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചെന്നും യുവതി ആരോപിക്കുന്നു.

താൻ സെൽഫിയും പണവും ആവശ്യപ്പെട്ടെന്നാരോപിച്ചാണ് താരം യുവതിക്കും സംഘത്തിനുമെതിരെ പരാതി നൽകിയത്. എന്നാൽ താരത്തിന്റെ ആരോപണം തെറ്റാണെന്ന് യുവതി പറയുന്നു. വിഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ പൃഥ്വി ഷായും സംഘവും തന്നെയും സുഹൃത്തിനെയും മർദ്ദിക്കുകയായിരുന്നെന്നും യുവതി പറയുന്നു.

ഈ മാസം 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർക്കൊപ്പവും സെൽഫിയെടുക്കാൻ ഇവർ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്‌ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.

പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവർ കാറിന്റെ ചില്ല് തകർത്തു. ഇവർ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു. സംഭവത്തിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗതമി നായർ. സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനാഥ് രാജേന്ദ്രൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇദ്ദേഹത്തെ തന്നെയാണ് ഗൗതമി പ്രണയിച്ചു വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അടുത്തിടെ ആയിരുന്നു ഇരുവരും വിവാഹമോചനം നേടിയത്. എന്നാൽ അതിനെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ ആദ്യമായി വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഗൗതമി. അതിനുള്ള കാരണത്തെക്കുറിച്ചും അതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും എല്ലാം താരം ഇപ്പോൾ തുറന്നു സംസാരിക്കുകയാണ്.

“ഒരാളുടെ ഐഡിയോളജികൾ ആയി ഒത്തു പോകുന്നില്ലെങ്കിൽ പിന്നെ പിരിയുന്നത് ആണ് നല്ലത്. ഞാൻ എന്ന വ്യക്തി ഇവിടെ ഉണ്ട് എന്ന് നമ്മൾ തന്നെ മറ്റുള്ളവരെ അറിയിക്കണം. സിനിമകളിൽ ഇപ്പോൾ ഒരുപാട് പുതിയ ആളുകൾ വന്നിരിക്കുകയാണ്. ഞാൻ ഇപ്പോഴും അഭിനയിക്കാൻ തയ്യാറായി നിൽക്കുകയാണ്. പക്ഷേ ഈ കാര്യം സിനിമയിലെ പലർക്കും അറിയില്ല. പലരും എന്നോട് ചോദിക്കുന്നത് ഇപ്പോൾ അഭിനയിക്കുന്നുണ്ടോ എന്നൊക്കെയാണ്. ഇനി ഞാൻ സംവിധാനം മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്” – ഗൗതമി പറയുന്നു.

“2018 എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓം ശാന്തി ഓശാന എന്ന സിനിമയിൽ റാണി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ എന്നെയായിരുന്നു സംവിധായകൻ ആദ്യം വിളിച്ചത്. അന്ന് എനിക്ക് പോകുവാൻ പറ്റിയില്ല. അതുകൊണ്ടാണ് ജൂഡ് തന്നെ അടുത്ത സിനിമയായ 2018 എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ പോകുവാൻ തീരുമാനിച്ചത്” – ഗൗതമി പറയുന്നു.

വിവാഹമോചന വാർത്തകൾ പുറത്തേക്ക് വരുന്നതിൽ വലിയ താല്പര്യമില്ലാതിരുന്നതുകൊണ്ടാണ് അത് തുറന്നു പറയാതിരുന്നത് എന്നും ഗൗതമി പറയുന്നു. പിരിഞ്ഞു എങ്കിലും ഇപ്പോഴും ഭർത്താവിനെ കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ താൻ മറുപടി പറയാറുണ്ട് എന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് എന്നും മെസ്സേജുകളും കോളുകളും എല്ലാം ചെയ്യാറുണ്ട് എന്നും സിനിമയിൽ കാണുന്നതുപോലെ ഡ്രാമയൊന്നും ജീവിതത്തിൽ ഇല്ലായിരുന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ രണ്ടുപേരും വളരെ ഹാപ്പിയാണ് എന്നും തമ്മിൽ തർക്കങ്ങൾ ഒന്നും ഇല്ല എന്നും അടുത്തിടെ ഒരു തെറാപ്പി അറ്റൻഡ് ചെയ്തിരുന്നു എന്നും താരം പറയുന്നു.

2012 വർഷം മുതൽ ഇരുവരും തമ്മിൽ ആയിരുന്നു എന്നും പിന്നീട് 2017 വർഷത്തിലാണ് വിവാഹം ചെയ്തത് എന്നും അത് പക്ഷേ മൂന്നുവർഷം മാത്രമേ നീണ്ടു നിന്നുള്ളൂ എന്നുമാണ് താരം പറയുന്നത്. തമ്മിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും അതുകൊണ്ടുതന്നെ ഇരുവരും പിരിയുവാൻ തീരുമാനിച്ചപ്പോൾ എന്തിനാണ് പിരിയുന്നത് എന്ന് അത്ഭുതമായിരുന്നു വീട്ടുകാർക്ക് എന്നും എന്നാൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അല്ല മറിച്ച് ഐഡിയോളജികൾ ഒത്തു പോകാത്തതുകൊണ്ട് ആണ് പിരിയുവാൻ തീരുമാനിച്ചത് എന്നുമാണ് ഗൗതമി പറയുന്നത്.

 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത യുക്രെയ്ൻ സന്ദർശനം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ആധുനിക ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് യുദ്ധമേഖല സന്ദർശിക്കുന്നത്. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് മറ്റ് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുമ്പോൾ കർശനമായ സുരക്ഷ ഒരുക്കാറുണ്ട്. അദ്ദേഹത്തെ അനുഗമിച്ച് വലിയ വാഹന വ്യൂഹം തന്നെയുണ്ടാകും. എന്നാൽ ബൈഡന്റെ യുക്രെയ്ൻ സന്ദർശനത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബൈഡന്റെ യുക്രെയ്ൻ സന്ദർശനം മാസങ്ങളോളം ആസൂത്രണം ചെയ്തതും അതീവ രഹസ്യമായി നടത്തിയതുമാണെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസും യുഎസ് ദേശീയ സുരക്ഷാ ഏജൻസികളിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും മാസങ്ങളായി ഇതിനെ കുറിച്ച് ആസൂത്രണം ചെയ്തിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് ഈ പര്യടനം രഹസ്യമായി നടത്തണമെന്നാണ് പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നത്.

യുക്രെയ്‌നിൽ നേരിട്ട് എത്തുന്നതിന് പകരം പോളണ്ട് വഴി തലസ്ഥാനമായ കീവിൽ എത്തുകയായിരുന്നു. ബൈഡന്റെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രത്യേക വിമാനമായ എയർഫോഴ്സ് വൺ ഉപയോഗിച്ചിരുന്നില്ല. പകരം വ്യോമസേനയുടെ ബോയിംഗ് വിമാനം സി-32 തിരഞ്ഞെടുത്തു. എയർഫോഴ്‌സ് വണ്ണിൽ നിന്ന് യുക്രെയ്‌നിലേക്ക് പോകാത്തതിന്റെ പ്രധാന ലക്ഷ്യം റഡാറിന്റെ കണ്ണുകൾ ഒഴിവാക്കുക എന്നതായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും അടുത്ത ഉപദേശകരും രണ്ട് മാധ്യമപ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ബൈഡനൊപ്പം വാൾസ്ട്രീറ്റ് ജേർണൽ ജേണലിസ്റ്റ് സബ്രീന സിദ്ദിഖിയും ഫോട്ടോഗ്രാഫറുമാണ് ഉണ്ടായിരുന്നത്. ബൈഡൻ കിയെവിൽ എത്തിയതിന് ശേഷമാണ് അവരുടെ ഫോണുകൾ തിരികെ നൽകിയത്.

വാഷിംഗ്ടണിൽ നിന്ന് ജർമ്മനിയിലെ റാംസ്റ്റീനിലുള്ള യുഎസ് സൈനിക താവളത്തിലേക്ക് ഏഴ് മണിക്കൂറോളം വിമാനം പറന്നു. ഇവിടെ റാംസ്റ്റീനിൽ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇറക്കി. ഈ സമയം ആരും വിമാനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിന് ശേഷം വിമാനം പോളണ്ടിലേക്ക് പറന്നു. പോളണ്ടിലെത്തിയ ശേഷം ബൈഡൻ കീവിലേക്ക് ട്രെയിനിലാണ് എത്തിയത്.

10 മണിക്കൂറായിരുന്നു ഈ യാത്ര. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം കീവിൽ എത്തിയത്. ഒബാമ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരിക്കുമ്പോഴാണ് അദ്ദേഹം അവസാനമായി യുക്രെയ്‌നിലെത്തിയത്. കീവിലെത്തിയ ബൈഡനെയും അദ്ദേഹത്തിന്റെ ചെറിയ വാഹനവ്യൂഹത്തെയും യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് സ്വീകരിച്ചു. ഇതിനുശേഷം അദ്ദേഹത്തിന്റെ വാഹനവ്യൂഹം റോഡ് വഴി യുക്രൈൻ പ്രസിഡന്റിന്റെ വസതിയിലെത്തി. അന്നേരമാണ് ബൈഡൻ എത്തിയ വിവരം ലോകം അറിയുന്നത്.

കഞ്ചാവ് വലിക്കുന്നവരെ ആവശ്യമുണ്ട്. ‘കഞ്ചാവ് സ്‌മോക്കേഴ്‌സ്’ ആണോ നിങ്ങൾ…? ആണെങ്കിൽ ഒരു കമ്പനി പ്രൊഫഷണൽ സ്‌മോക്കേഴ്‌സിനെ തേടുകയാണ്. ഈ വിചിത്ര ജോലിയ്ക്ക് നല്ല ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പരസ്യം അനുസരിച്ച് കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്. പ്രതിഫലമായി പ്രതിവർഷം 88 ലക്ഷം രൂപ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജർമ്മനിയിൽ നിന്നുള്ള കന്നാമെഡിക്കൽ കമ്പനിയാണ് പ്രൊഫഷണൽ കഞ്ചാവ് സ്‌മോക്കേഴ്‌സിനെ തേടുന്നത്. പ്രൊഫഷണലായി കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കാൻ കഴിയുന്ന ജീവനക്കാരെയാണ് ഇവർക്കാവശ്യം. കന്നാമെഡിക്കൽ കഞ്ചാവ് ഒരു മരുന്നായി വിൽക്കുന്ന കമ്പനിയാണ്. തങ്ങളുടെ ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്.

ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, മാസിഡോണിയ, ഡെൻമാർക്ക് എന്നീ സോഴ്സിംഗ് രാജ്യങ്ങളിലെ ഉത്പന്നം മോണിറ്ററിംഗ് ചെയ്യുകയാണ് വേണ്ടത്. കൂടാതെ ജർമ്മനിയിൽ വിതരണം ചെയ്യുന്ന ഉത്പന്നത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്ന് കമ്പനിയുടെ സിഇഒ ഡേവിഡ് ഹെൻ പറഞ്ഞു.

ജോലിയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി കഞ്ചാവ് വലിക്കുന്ന ആൾ ആയിരിക്കണം. കൂടാതെ ജർമ്മനിയിൽ നിയമപരമായി കഞ്ചാവ് വലിക്കുന്നതിനുള്ള ലൈസൻസും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. നിലവിൽ ഒട്ടേറെ പേരാണ് ഇതിനോടകം ഈ ജോലിയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.

ജർമ്മനിയിൽ കഴിഞ്ഞ വർഷമാണ് കഞ്ചാവ് വലിക്കുന്നതിന് നിയമപരമായ അംഗീകാരം ലഭിച്ചത്. എന്നാൽ ഇത് ചികിത്സയ്ക്കായി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 30 ഗ്രാം വരെ കഞ്ചാവ് സൂക്ഷിക്കുന്നത് ക്രിമിനൽ വിഭാഗത്തിൽ പെട്ടതല്ല. എന്നാൽ ഇതിൽ കൂടുതലായി പിടികൂടിയാൽ നടപടിയെടുക്കാം. കൂടാതെ കഞ്ചാവ് ഉപയോഗം മുതിർന്നവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. തിരുവനന്തപുരം വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ കല്ലു എന്നു വിളിക്കുന്ന അലന്യ(15)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെെകിട്ട് ഏഴുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. അതേസമയം അലന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നത്.

വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അലന്യ. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പെണകുട്ടിയുടെ മാതാപിതാക്കൾ പോയ സമയത്താണ് മരണം നടന്നിരിക്കുന്നത് എന്നാണ് വിവരം.

കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിൻ്റെ മരണ വീട്ടിൽ പോയത് പെൺകുട്ടിയെ അയൽവാസിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു. വെെകുന്നേരം 6.45 ഓടെ പെൺകുട്ടി തൻ്റെ വീട്ടിലേക്ക് പോയി. ട്ടിൽ പോയി ഭക്ഷണമെടുത്തിട്ട് വരാമെന്ന് പറഞ്ഞിട്ടായിരുന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും പെണകുട്ടി തിരികെ വന്നില്ല. തുടർന്ന് പെൺകുട്ടിയെ തിരക്കി ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്.

പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് ബന്ധു ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും അവർ പശാലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കെട്ടഴിച്ച് താഴെയിറക്കിയത്. ദുരൂഹത ഉയർത്തുന്ന രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

പെണകുട്ടിയുടെ വീടിൻ്റെ മേൽക്കൂര ഷീറ്റിട്ടതാണ്. വീട്ടിലെ സ്വീകരണ മുറിയിലെ ഇരുമ്പ് പൈപ്പിൽ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. അതേസമയം പെൺകുട്ടിയുടെ കാൽ മുട്ടുകൾ തറയിൽ തട്ടിയിരുന്നതായി ബന്ധു വ്യക്തമാക്കി. സ്‌കൂൾ യൂണിഫോമായിരുന്നു പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിന് തൊട്ടു മുൻപ് വരെ പെൺകുട്ടി സന്തോഷത്തിലായിരുന്നു എന്ന് അയൽവാസിയും വ്യക്തമാക്കി. പെൺകുട്ടിയെ ഏതെങ്കിലും തരത്തിലുള്ള ദുഃഖങ്ങൾ അലട്ടിയിരുന്നതിൻ്റേയോ അവൾ ആത്മഹത്യ ചെയ്യുന്നതിൻ്റേയോ യാതൊരുവിധ സൂചനകളും മുൻപ് കാണാൻ കഴിഞ്ഞില്ലെന്നും മരിക്കുന്നതിന് തൊട്ടു മുൻപ് വരെ പെൺകുട്ടി നിന്ന വീട്ടിലുള്ളവർ വ്യക്തമാക്കി.

അലന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. വഴിഞ്ഞം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്തെത്തി തെളിവെടുക്കും. മരണത്തിൽ ദുരൂഹത ആരോപിക്കുന്നതിനാൽ കൃത്യമായ അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

മദ്യം നൽകി എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവാക്കളുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള താമസ സ്ഥലത്ത് പെൺകുട്ടിയെ എത്തിച്ചതിന് ശേഷം ബലം പ്രയോഗിച്ച് മദ്യം നൽകുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.

മദ്യം അകത്ത് ചെന്ന പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. രാത്രി രണ്ട് മണിയോടെ മയക്കം വിട്ടുണർന്നപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരമറിയുന്നത്. മയക്കമുണർന്നപ്പോൾ പൂർണ നഗ്നയായ നിലയിൽ കിടക്കുകയായിരുന്നു. സുഹൃത്തുക്കൾ മദ്യ ലഹരിയിൽ കിടന്നുറങ്ങുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ വസ്ത്രങ്ങൾ ധരിച്ചതിന് ശേഷം പെൺകുട്ടി മുറിയിൽ നിന്നും പുറത്തിറങ്ങുകയും സഹപാഠിയായ മറ്റൊരു നഴ്‌സിംഗ് വിദ്യാർത്ഥിയെ വിളിക്കുകയും ഈ സഹപാഠി പെൺകുട്ടിയെ താമസ സ്ഥലത്ത് എത്തിക്കുകയുമായിരുന്നു.

പ്രതികളിൽ ഒരാൾ താമസിക്കുന്ന റൂമിലാണ് പെൺകുട്ടിയെ എത്തിച്ചത്. കൂടെ താമസിച്ചിരുന്ന വിദ്യാർത്ഥികൾ നാട്ടിൽ പോയ സാഹചര്യം മുതലെടുത്താണ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് റൂമിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved