ശുഭ
വസന്തം തിരയുന്നു നമ്മെ വീണ്ടുമി
ഓണപ്പുലരിയിൽ പൂക്കളം തീർക്കുവാൻ.
കാലം ഉതിർക്കുന്ന മഹാവ്യാധിയിൽ
കൈവിട്ടു പോയോ ഓണപ്പുലരികൾ .
പലവർണ്ണ പൂക്കളും ഇലവട്ട സദ്യയും
കൈകൊട്ടിക്കളിയും ഇനി ഓർമ്മ മാത്രം.
പുത്തനുടുപ്പിൻ പകിട്ടു കാട്ടാൻ തമ്മിൽ
ഒത്തുകൂടാതെ കുട്ടികളും .
ഇനിയെത്ര കാലം മുഖം മൂടിയിട്ട്,
തമ്മിലറിയാതെ അകലങ്ങൾ താണ്ടണം.
ഇനിയെന്ന് നമ്മൾ ഒന്നായ് ചേർന്ന്
ഓണപ്പുലരിയെ വരവേൽക്കും.
തുമ്പയും തുളസിയും നുള്ളി പൂക്കളം-
തീർക്കുന്ന ബാല്യങ്ങൾ ഇനി ഓർമ്മ മാത്രമോ?
സമ്പൽ സമൃദ്ധമായിരുന്നൊരി –
നാടിൻ്റെ ചേതന എങ്ങോ മറഞ്ഞിരിക്കുന്നു .
വസന്തവും വർണ്ണവും ഇഴചേർന്നൊഴുകുന്നരോണം,
ഇനിയെന്ന് കേരള മണ്ണിൽ തിരികെയെത്തും?
കാത്തിരിക്കുന്നു ഞാനാ നന്മതൻ പുലരിയെ ,
കാത്തിരിക്കുന്നു ഞാനാ മാവേലിനാടിനെ .
വരുമെന്ന് കാതോരം ആരോ ചൊല്ലി.
വരവേൽപ്പിനായി ഒന്നായി കാത്തിരിക്കാം …
ഒരുമതൻ ഓണത്തിനായ് കാത്തിരിക്കാം …
ശുഭ
കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുകെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ.
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി
ഭർത്താവ് – അജേഷ്


ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കനാല്‍ വാക്കിന്റെ വിശേഷങ്ങള്‍ തുടരുകയാണ്. NHS ന് പിന്തുണയര്‍പ്പിച്ച് യുകെ മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നല്‍കിയ കനാല്‍ വാക്ക് കഴിഞ്ഞ ശനിയാഴ്ച ലീഡ്‌സില്‍ പൂര്‍ത്തിയായെങ്കിലും സോഷ്യല്‍ മീഡിയയില്‍ കനാല്‍ വാക്കിന്റെ വിശേഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അത്യധികം ആവേശകരമായി ശനിയാഴ്ച സ്‌കിപ്ടണില്‍ കനാല്‍ വാക് ആരംഭിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം 25 ഓളം പേരാണ് കനാല്‍ വാക്കില്‍ പങ്കെടുത്തത്. കനാല്‍ യാത്ര ആഘോഷമായി സാവധാനം തുടങ്ങിയെങ്കിലും തുടക്കത്തില്‍ തന്നെ കമലേഷും അനിയന്‍കുഞ്ഞും മുമ്പിലെത്തിയിരുന്നു. കനാല്‍ വാക്കിലുള്ള ബാക്കിയുള്ളവര്‍ പിന്നീടവരെ കണ്ടത് ലീഡ്‌സിലെ ഫിനീഷിംഗ് പോയന്റില്‍ രാത്രി എട്ട് മണിക്കാണ്. വൈകുന്നേരം നാല് മണിക്ക് കമേലഷും അനിയന്‍കുഞ്ഞും
ലീഡ്‌സില്‍ എത്തിയെങ്കിലും പിന്നീടുള്ളവര്‍ എത്തിച്ചേര്‍ന്നത് എട്ട് മണിക്കാണ്. നാല് മണിക്കൂര്‍ ഇവര്‍ ലീഡ്ഡില്‍ കാത്തിരുന്നു തുടക്കത്തില്‍ കൂടെയുണ്ടായിരുന്നവരെ കാണുവാന്‍. വൈകിയെത്തിയെങ്കിലും കനാല്‍ വാക്കിന്റെ തനിമ നഷ്ടപ്പെടാതെ ബാക്കിയുള്ളവരും ലീഡ്‌സിലെത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. യൂറോപ്പിലെ പ്രധാന സൗത്തിന്ത്യന്‍ റെസ്സ്‌റ്റോറന്റ്‌റായ തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് ഡയറക്ടര്‍ സിബി ജോസും, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സിബി മാത്യൂ എനിവരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമാണ് കനാല്‍ വാക്കിന് നല്‍കിയത്.
രണ്ടായിരം പൗണ്ട് ലക്ഷ്യമിട്ട് ഷിബു മാത്യുവും ജോജി തോമസ്സും തുടങ്ങിയ കനാല്‍ വാക്ക് ആറായിരം പൗണ്ടിലേയ്ക്ക് എത്തുകയാണ്.
ചെറിയ സഹകരണമാണെങ്കില്‍ പോലും അത് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താഴെ കാണുന്ന ലിക്കില്‍ നിങ്ങളും ക്ലിക് ചെയ്യുക.
കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് 6000 പൗണ്ടിനോടടുക്കുന്നു. ഈ മാസം 30 വരെ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരവുമുണ്ട്. നിങ്ങളുടെ സംഭാവനകള്‍ താഴെയുള്ള ലിങ്കിന്‍ ക്ലിക് ചെയ്താല്‍ ഗ്രാന്‍ഫര്‍ ചെയ്യാം.
തിരുവനന്തപുരം ലോ അക്കാദമി മൈതാനത്ത് അദ്ധ്യാപകനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമി അദ്ധ്യാപകന്‍ സുനില്‍കുമാറാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ സുനിൽകുമാർ തിരുവനന്തപുരം വഴയിലയിൽ ആയിരുന്നു താമസം. പത്തു വര്‍ഷത്തോളമായി ലോ അക്കാദമിയില്‍ ജോലി ചെയ്യുന്നു.
കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ സുനില്‍കുമാര്‍ പങ്കെടുത്തിരുന്നു. രണ്ടു മൂന്നു ദിവസമായി ഇദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്വയം തീക്കൊളുത്താനുള്ള കാരണം വ്യക്തമല്ല. പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗ്രൗണ്ടില്‍ നിന്ന പെട്രോള്‍ വാങ്ങിയ കുപ്പിയും കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു സുനില്‍ കുമാറിന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു
നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്ക് കഴിഞ്ഞ ദിവസം ആണ് കാവ്യ മാധവൻ കോടതിൽ ഹാജർ ആയത്. ആദ്യം പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ കാവ്യ മൊഴി പറഞ്ഞിരിക്കുന്നത്. ഇതോടെ കാവ്യ കൂറ് മാറുകയും ചെയ്തിരുന്നു. കാവ്യ കൂറ് മാറിയതോടെ വീണ്ടും കാവ്യയെ ക്രോസ് വിസ്താരം നടത്താൻ പ്രോസിക്യൂഷൻ തീരുമാനിക്കുകയും തുടർച്ചയായ രണ്ടാം ദിവസവും കാവ്യ ഹാജർ ആകുകയും ചെയ്തിരുന്നു.
വിചാരണയ്ക്കിടയിൽ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തെ കുറിച്ചും കാവ്യയും ആദ്യ ഭർത്താവും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചും കാവ്യയും ദിലീപും തമ്മിലുള്ള വിവാഹത്തെ കുറിച്ചും എല്ലാം തന്നെ വിസ്തരിച്ചു ചോദിച്ചിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടയിൽ വെച്ചാണ് ആദ്യം ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എല്ലാവരുടെയും മുന്നിൽ വെച്ച് ദിലീപ് നടിയോട് കയർത്ത് സംസാരിച്ചിരുന്നു. പല താരങ്ങളും അതിനു സാക്ഷിയും ആയിരുന്നു. എന്നാൽ ഇപ്പോൾ അവരെല്ലാം തന്നെ കൂറ് മാറിയിരിക്കുകയാണ്. കാവ്യയും ഇപ്പോൾ കൂറ് മാറി.
എന്നാൽ ആദ്യം കാവ്യ പറഞ്ഞ മൊഴി ഇപ്പോൾ വീണ്ടും ചർച്ച ആകുകയാണ്. എന്റെ ആദ്യ വിവാഹം നടക്കുന്നത് 2018 ൽ ആയിരുന്നു. എന്നാൽ അധിക നാൾ ആ ബന്ധത്തിൽ ഒത്ത് പോകാൻ എനിക്ക് കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഞാൻ ആണ് ആദ്യം വിവാഹമോചനം വേണമെന്ന് അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്. പിന്നീട് രണ്ടുപേരുടെയും പരസ്പര സമ്മദത്തോടെ വിവാഹമോചനത്തിന് വേണ്ടിയുള്ള പെറ്റിഷൻ ഫയൽ ചെയ്യുകയായിരുന്നു. ശേഷം വിവാഹമോചനവും ലഭിച്ചു. ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്നങ്ങൾ എന്നാണ് തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. എന്നാൽ അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ആക്രമിക്കപ്പെട്ട നടി ഒരു കാരണം ആണ്. അമ്മയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായുള്ള റിഹേഴ്സലിനിടയിൽ വെച്ച് ഞാനും ദിലീപേട്ടനും തമ്മിൽ ഉള്ള ഒരു ഡാൻസ് പ്രാക്ടീസ് ചെയ്യുവായിരുന്നു. ഞങ്ങൾ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ നടി മഞ്ജു ചേച്ചിക്ക് അയച്ച് കൊടുത്തു. അത് പിന്നീട് ദിലീപേട്ടൻ വഴിയാണ് ഞാൻ അറിയുന്നത്.
അതിനു ശേഷം പ്രാക്ടീസിന് വന്ന പലരോടും നടി ഞങ്ങളെ കുറിച്ച് മോശമായ രീതിയിൽ ഓരോന്ന് പറഞ്ഞു. ഈ വിഷയത്തിൽ സിദ്ദിഖ് അങ്കിൾ ഇടപെട്ട് നടിയെ വിലക്കിയിരുന്നു. ഞങ്ങൾ ഒരു ബുദ്ധിമുട്ടും ഇവൾക്ക് ഉണ്ടാക്കിയിട്ടില്ല എന്നും ഇവളെ വിലക്കണം എന്ന് സിദ്ദിഖ് അങ്കിളിനോട് ദിലീപേട്ടൻ ആവിശ്യപെട്ടിരുന്നു. അങ്ങനെയാണ് സിദ്ദിഖ് അങ്കിൾ ഈ വിഷയത്തിൽ സംസാരിച്ചത്. വേറെ ആരെങ്കിലും ഈ വിഷയത്തിൽ ഇടപെട്ടിരുന്നോ എന്ന് എനിക്ക് അറിയില്ല എന്നും കാവ്യ പറഞ്ഞു.
കാമുകിക്കൊപ്പം സുഖ ജീവിതം നയിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ സ്വദേശിനി നിഷാനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നിസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിസാമിന്റെ വീട്ടിലെ അടുക്കളയിൽ അവശ നിലയിൽ കണ്ടെത്തിയ നിഷാനയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുക്കളയിൽ അവശനിലയിൽ ഭാര്യ കിടക്കുന്നതായി കണ്ടു എന്നാണ് നിസാം ബന്ധുക്കളോട് പറഞ്ഞിരുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നിഷാന മരണപ്പെടുകയായിരുന്നു. നിഷാനയുടെ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നിസാം കുറ്റം സമ്മതിച്ചത്. നിഷാനയുടെ കഴുത്തിൽ പാടുകൾ കണ്ടതായി ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു.
നിസാമിന് മറ്റൊരു യുവതിയുമായി അടുപ്പം ഉള്ളത് നിഷാന ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ ഉണ്ടായ വഴക്കിനിടെ നിസാം നിഷാനയുടെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ നിലത്ത് വീണ നിഷാന ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി വീട്ടുകാരെ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം കാമുകിയായ യുവതിയുടെ പിതാവിന്റെ പലചരക്ക് കട നാട്ടുകാർ തകർത്തു. ഇന്ന് രാവിലെ മൈലാപ്പൂരിലുള്ള വീട്ടിലേക്ക് പ്രതിയെ തെളിവിനെടുപ്പിനായി കൊണ്ടുവന്നപ്പോൾ നാട്ടുകാർ മർദ്ധിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിക്ക് സംരക്ഷണം നൽകിയത്.
കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ ജീവനൊടുക്കി ദമ്പതിമാർ. മംഗലുരുവിലാണ് സംഭവം. പൊലീസ് കമ്മീഷണർക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ് ഇവർ തൂങ്ങി മരിച്ചത്. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ 40 വയസ്സുകാരനായ രമേഷ്കുമാറും ഭാര്യ 35–കാരി ഗുണ ആർ. സവര്‍ണ എന്ന എന്നിവരെയാണ് കഴിഞ്ഞദിവസം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷമുള്ള പരിശോധനയിൽ ഇവർക്ക് കോവിഡ് ഇല്ല എന്നും സ്ഥിരീകരിച്ചു.
മരിക്കുന്നതിന് തൊട്ടുമുമ്പ് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർക എൻ. ശശികുമാറിന് ഭർത്താവ് വാട്സാപ്പ് വഴി ശബ്ദസന്ദേശം അയക്കുകയായിരുന്നു. തനിക്കും ഭാര്യക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാൻ പോകുകയാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഭാര്യക്ക് പ്രമേഹം ഉള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധയേയും ഇവർ ഭയന്നിരുന്നു. ആശുപത്രിയിൽ പ ോയാൽ മരണസമയത്ത് പരസ്പരം കാണാൻ കഴിയാതെയാകും എന്ന ചിന്തയാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ശബ്ദസന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയാണ് ആദ്യമേ ജീവനൊടുക്കിയത്. താനും മരിക്കുന്നുവെന്ന് ശബ്ദസന്ദേശം അവസാനിക്കുമ്പോൾ പറയുന്നു. വിവാഹിതരായിട്ട് വർഷങ്ങളായ ഇവർക്ക് കുട്ടികളില്ലാത്ത ദുഃഖവും അലട്ടിയിരുന്നു. ഉറക്കഗുളിക കഴിച്ചതിന് പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു.
ശബ്ദസന്ദേശം കേട്ട കമ്മീഷണർ രമേഷിനെ തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഫോൺ നമ്പർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ പൊലീസിനെ കമ്മീഷണർ ബന്ധപ്പെട്ടു. പൊലീസെത്തി ഇവരുടെ അപ്പാർട്മെന്റിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവർക്കും കോവിഡ് ഇല്ല എന്നും സ്ഥിരീകരിച്ചു.
കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകയും കോട്ടയം ആർപ്പൂക്കര സ്വദേശിനിയുമായ അനു ട്രീസാ ജേക്കബിന്റെ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഭർത്താവ് മണിമല സ്വദേശിയായ നെൽസൺ ജോസഫ്.കഴിഞ്ഞ 42 ദിവസമായി കോവിഡ് ബാധിതയായി എറണാകുളം അമൃത ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അനു. ഇതിനോടകം തന്നെ 23 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായതായി ഭർത്താവ് നെൽസൺ ജോസഫ് പറഞ്ഞു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിരുന്ന അനു മാലിദ്വീപിൽ ജോലി ചെയ്തു വരികയായിരുന്നു.
ദിവസേന മരുന്നിനും മറ്റുമായി വലിയൊരു തുകയാണ് ചിലവ് വരുന്നത്. ഒരു മാസം മുൻപാണ് അനു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ജൂലൈ ഒന്നിന് കോവിഡ് പോസിറ്റീവ് ആകുകയും രണ്ടിന് ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങിയും വീട് പണയം വെച്ചുമൊക്കെയാണ് ഇതുവരെ ചികിത്സ നടന്നിരുന്നത്. ചികിത്സയിൽ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.
എന്നാൽ തുടർ ചികിത്സകൾക്കായും അനുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും വലിയൊരു തുക തന്നെ ആവാശ്യമാണ്. ചികിത്സക്ക് അടിയന്തിര സഹായമായി യുഎൻഎ കേരളാ സംസ്ഥാന കമ്മറ്റി 50000 രൂപ നൽകിയതായും യുഎൻഎ അമൃത യൂണിറ്റ് കഴിയുന്ന എല്ലാ സഹായങ്ങളും നൽകി വരുന്നതായും യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷാ, യുഎൻഎ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഷോബി ജോസഫ് എന്നിവർ പറഞ്ഞു. നമ്മളാൽ കഴിയുന്ന സഹായം നൽകി അനുവിനെ ജീവിതത്തിലേക്ക് നമുക്ക് തിരികെയെത്തിക്കാം. ഭർത്താവ് നെൽസൺ ജോസഫിന്റെ അക്കൗണ്ട് നമ്പർ:
അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പൂര്‍ണമായും പിടിച്ചെടുത്തതോടെ സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള അഫ്ഗാന്‍ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയില്‍ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.
ഇപ്പോഴിതാ പറന്നുയരുന്ന വിമാനത്തില്‍ തൂങ്ങി യാത്ര ചെയ്യുന്നവരുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. പറന്നുയരുന്ന വിമാനത്തിന്റെ ചിറകിനടിയിലിരുന്ന് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ ഇവരില്‍ ആരോ തന്നെയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന കാര്യത്തിലും വ്യക്തതയില്ല.
താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നിലെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ തടിച്ചുകൂടിയത്. കാബൂളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ കയറിക്കൂടാന്‍ ജനങ്ങള്‍ തിക്കുംതിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ വിമാനത്തിനുള്ളില്‍ ഇടം ലഭിക്കാത്ത രണ്ടുപേരാണ് വിമാനത്തിന്റെ ടയറില്‍ തൂങ്ങി യാത്ര ചെയ്യാന്‍ ശ്രമിച്ചതെന്നാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ നിന്ന് ചിലര്‍ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതായി കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. ആളുകളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അവസാന അഭയമെന്നോണം വിമാനത്തിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു. കാബൂളില്‍ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ കാര്‍ഗോ ജെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫന്‍സ് മാധ്യമമായ ഡിഫന്‍സ് വണ്‍ പുറത്തുവിട്ടത്.
അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ആദിത്യനെ വിട്ട് ലണ്ടനിലുള്ള കാമുകൻ ഷിജു മേനോനെ കല്യാണം കഴിച്ച് ലണ്ടനിൽ താമസിക്കാനാൻ അമ്പിളി ദേവി നടത്തിയ നീക്കം പുറത്ത്. ഇരുവരും നടത്തിയ ചാറ്റിലാണ് ഇതുള്ളത്.ഇരുവരുടെയും ബന്ധം തകരാന്‍ കാരണം അമ്പിളിയുടെ രഹസ്യ ബന്ധമെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ആദിത്യന്‍ ജയനുമായി പ്രശ്‌നങ്ങള്‍ക്ക് കാരണം വിവാഹത്തിന് ശേഷവും അമ്പിളി ദേവി ലണ്ടനിലുള്ള കാമുകന്‍ ഷിജു മേനോനുമായുള്ള ബന്ധം തുടരുകയായിരുന്നു.
അമ്പിളി ദേവി ഒരേ സമയം ആദിത്യന്‍ ജയനെയും ലണ്ടനിലുള്ള ഷിജു മേനോനെയും പ്രണയിക്കുകയായിരുന്നു. ആദിത്യന്‍ ജയനെ വിവാഹം ചെയ്തതിന് ശേഷം ഷിജു മേനോനുമായി രഹസ്യ ബന്ധം തുടര്‍ന്നു. ആദിത്യനും അമ്പിളിദേവിക്കും ഒരു കുട്ടി ജനിച്ച ശേഷവും ഷിജുവുമായി നടി രഹസ്യ ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഷിജു അമ്പിളിക്ക് സോഷ്യല്‍ മീഡിയകളിലൂടെ അയച്ചു കൊടുത്ത നഗ്ന വീഡിയോകള്‍ ആദിത്യന്‍ കാണാനിടയായി. ഈ വീഡിയോയാണ് അമ്പിളിയുടെ ഫേസ്ബുക്ക് മെസ്സെഞ്ചര്‍ വീഡിയോ സഹിതം ആദിത്യന്‍ കോടതിയില്‍ ഹാജരാക്കിയത്.
ഷിജുവിനെ വിവാഹം ചെയ്യാമെന്നായിരുന്നു അമ്പിളി പറഞ്ഞത്. എന്നാല്‍ അമ്പിളി തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് ഷിജു പിന്നീടാണ് മനസിലാക്കിയത്. ആദിത്യനെ വിവാഹം ചെയ്തത് ഷിജു അറിയുന്നത് നാളുകള്‍ക്ക് ശേഷമാണ്. വിവാഹ വിവരം അറിഞ്ഞതോടെ അമ്പിളിയുമായുള്ള സെക്‌സ് വീഡിയോ ചാറ്റുകള്‍ ഷിജു ആദിത്യന് അയച്ചു കൊടുത്തു. ഇങ്ങനെയാണ് അമ്പിളിയുടെയും ഷിജുവിന്റെയും സെക്‌സ് വീഡിയോകള്‍ ആദിത്യന് ലഭിച്ചത്. ഇതോടെയാണ് അമ്പിളിയും ആദിത്യനും അകന്നത്.
ആദിത്യന്‍ ഈ വീഡിയോകള്‍ കോടതില്‍ തെളിവായി ഹാജരാക്കി. ഒരേ സമയം രണ്ട് പേരെ പ്രണയിക്കുകയും ഇതില്‍ ആദിത്യനെ അമ്പിളി വിവാഹം ചെയ്യുകയുമായിരുന്നു. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ ആയിരുന്നു. ഈ ബന്ധം പിരിഞ്ഞിരുന്നു. പിന്നീടാണ് രണ്ട് കാമുകന്മാരെ ഒന്നിച്ച് നടി പ്രണയിച്ചത്.
ആദിത്യന് എതിരെ സ്ത്രീധന പീഡന പരാതിയില്‍ 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാല്‍ 38 പവന്‍ സ്വര്‍ണം മാത്രമാണ് അമ്പിളി കൊണ്ടുവന്നതെന്ന രേഖയും ആദിത്യന്‍ കോടതിയില്‍ ഹാജരാക്കി. വിവാഹത്തിന് മുമ്പ് സ്വര്‍ണ്ണം എടുത്തപ്പോള്‍ അമ്പിളിയും ആദിത്യനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റാണ് ഈ തെളിവ്. എത്രയായി എന്ന് ചാറ്റില്‍ ആദിത്യന്‍ ചോദിക്കുന്നു. 38 പവന്‍ എന്ന് അമ്പിളി മറുപടി പറയുന്നു. അയ്യോ എന്ന് ആദിത്യന്‍ പറയുന്നു.. കുഴപ്പമില്ല എന്ന് അമ്പിളി.. എനിക്കറിയില്ല എന്നോടൊന്നും പറയരുതെന്ന് ആദിത്യന്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞിട്ടല്ല, അമ്മയും അച്ചനും കൂടിയാ എന്ന് അമ്പിളി ഗോള്‍ഡ് ഇടാത്ത നിനക്ക് എന്തിന് ഇതൊക്കെ എന്ന് ആദിത്യന്‍ .ഇരിക്കട്ടേ സാരമില്ലെന്ന് അമ്പിളി ദേവി.ഞാന്‍ ആകെ വാങ്ങിയത് 3 പവന്‍ എന്ന് ആദിത്യന്‍.. ഇത്തരത്തിലാണ് ഇരുവരുമായുള്ള ചാറ്റ്. ഇതോടെ 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനം എന്ന് അമ്പിളി ദേവി പറഞ്ഞത് കള്ളം എന്ന് കോടതി കണ്ടെത്തി.
കല്യാണത്തിനു അമ്പിളി ഇട്ട 2 വലിയ സ്വര്‍ണ്ണ പതക്ക മാലകള്‍ 12000 രൂപയ്ക്ക് തൃശൂര്‍ ഗുഡ് വില്‍ കളക്ഷനി നിന്നും വാങ്ങിയ മുക്കുപണ്ടമാണ്. ഇത് ആദിത്യന്‍ വാങ്ങിയതാണ്. ഇതിന്റെ ബില്ലുകള്‍ കോടതിയില്‍ ഹാജരാക്കി. ഈ മാലകളുടെ കൂടെ അമ്പിളി ഇട്ട കമ്മല്‍ വാങ്ങിയതും 2500 രൂപയ്ക്ക് ആണ്. ഇതും മുക്ക് പണ്ടമാണ്.കല്യാണത്തിനു അമ്പിളി ഇട്ട നെറ്റി ചുട്ടി ഡാന്‍സിന്റെ അണിയുന്ന സാധനം ആയിരുന്നു..മാത്രമല്ല കല്യാണത്തിനു അമ്പിളിയുടെ വീട്ടുകാരെല്ലാം വിവാഹത്തിനിട്ട വസ്ത്രങ്ങള്‍ ആദിത്യന്‍ വാങ്ങി നല്കിയതായിരുന്നു. ഇതിന്റെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കി. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് തിരുവന്തപുരത്തേ പൂജപ്പുരയിലുള്ള ലോവല്‍ ആയിരുന്നു. ഇയാളുടെ 5 സെന്റെ ഭൂമി അമ്പിളി എഴുതി വാങ്ങിയിരുന്നു. ഇയാളേ വിവാഹ മോചനം ചെയ്തിട്ടും ഈ ഭൂമി അമ്പിളി തിരികെ നല്കിയിരുന്നില്ല.
ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കരൂപ്പടന്ന മേപ്പുറത്ത് അലിയെ(65 വയസ്) ആണ് കിടപ്പുമുറിയിൽ പരുക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം കൊലപാതകമെന്നു കണ്ടെത്തി ഭാര്യ സുഹറയെ (56 വയസ്സ്) അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് പാലിയേറ്റീവ് കെയർ സെക്രട്ടറി കൂടിയായ അലി തലക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ് മരിച്ച നിലയിൽ കിടപ്പുമുറിയിൽ കാണപ്പെട്ടത്. ഭാര്യയും ഭർത്താവും മാത്രം താമസിക്കുന്ന വീട്ടിൽ ഭർത്താവ് മരിച്ചു കിടന്നത് ബാത് റൂമിൽ തലയടിച്ചു വീണ പരുക്കു കൊണ്ടാണെന്നാണ് ഭാര്യ സുഹറ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. പിറ്റേന്ന് അലിയുടെ ഖബറടക്കം കഴിഞ്ഞ ഉടനെ ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൃത്യമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും സുഹറയെ അടിക്കാനായി അടുക്കളയിൽ നിന്ന് എടുത്ത മരവടി പിടിച്ചു വാങ്ങി അലിയുടെ തലക്ക് അടിക്കുകയായിരുന്നു. അടി കൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നു ഭയന്ന് തുടരെ അടിച്ചെന്നും സുഹറ പോലീസിനോട് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം പുലർച്ചെ കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി ചവറിനിടയിൽ ഒളിപ്പിച്ചതും സുഹറ തന്നെയാണ്. തെളിവെടുപ്പിനിടെ ഇത് ഇവർ പോലീസിന് കാണിച്ചു കൊടുത്തു. ഞായറാഴ്ചയാണ് സുഹറ കുറ്റസമ്മതം നടത്തിയത്. വെള്ളിയാഴ്ച രാവിലെ തന്നെ റൂറൽ എസ്.പി.ജി. പൂങ്കുഴലി ഐ.പി.എസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു കെ.തോമസിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്.