യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എംപിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും.
രണ്ട് പിസിആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ ഉൾപ്പെടുന്ന താമസത്തിനായി യാത്രക്കാർ നിലവിൽ ഒരാൾക്ക് 1,750 പൗണ്ട് നൽകുന്നു. നിരക്കുകൾ വർദ്ധിപ്പിച്ചാൽ ഒരാൾക്ക് 2,250 പൗണ്ട് വീതം നൽകേണ്ടി വരും.
സിംബാബ്‌വെ, ക്യൂബ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളെ ഇപ്പോൾ ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ലിസ്റ്റിലുണ്ടായിരുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 30,000 ത്തോളം ഹോളിഡേ മേക്കർമാർ സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളിൽ ക്വാറന്റൈനിൽ താമസിച്ചിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കരുതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സർക്കാർ ക്വാറന്റൈനിലേക്ക് മടങ്ങിവരേണ്ട ഒരേയൊരു ആളുകൾ ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പൗരന്മാരാണ്, അല്ലെങ്കിൽ സ്ഥിരമായി താമസിക്കാനുള്ള അവകാശമുള്ള ആളുകൾ മാത്രമാണെന്നും കോമൺസിൽ സംസാരിക്കവെ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
കോവിഡിന്റെ അപകട സാധ്യത കുറയ്ക്കുന്നതിനുള്ള മൂർച്ചയുള്ള ഉപകരണമായി ഹോട്ടൽ ക്വാറന്റൈൻ 2021 ഫെബ്രുവരിയിലാണ് നടപ്പിലാക്കിയത്. കൂടാതെ ഏതെങ്കിലും പുതിയ വകഭേദങ്ങളും യുകെയിലേക്ക് കൊണ്ടുവരുന്നത് തടയുന്നതിനുമുള്ള മാർഗ്ഗമായും കൂടിയാണ് സർക്കാർ ഹോട്ടൽ ക്വാറന്റൈൻ അവതരിപ്പിച്ചത്.
ഡോ. ഐഷ വി
ഇവരെ നമുക്ക് “‘ കുഞ്ഞൂഞ്ഞമ്മ” എന്ന് വിളിക്കാം. ചില മനുഷ്യരുടെ യോഗം അങ്ങിനെയാണ്. അവർക്ക് ഒരു പേര് ഉണ്ടായിരുന്നോ എന്ന് പോലും സമൂഹം ഓർക്കില്ല. നാല് ആൺ തരികളുടെ ഇടയിലെ ഒരു പെൺതരിയായി വളർന്നപ്പോൾ പോലും ആരും പേര് വിളിച്ചില്ല. മോളേന്നോ കുഞ്ഞേന്നോ ഒക്കെ വിളിച്ചു. ആൺ മക്കളെ പഠിപ്പിച്ചപ്പോൾ അവരെയാരും പഠിപ്പിച്ചില്ല. മുറച്ചെറുക്കന് വിവാഹം ചെയ്ത് കൊടുത്തപ്പോൾ അയാൾ അവളെ “എടീ” എന്നു വിളിച്ചു. കാലക്രമേണ അവരും സ്വന്തം പേര് മറന്നു. എങ്കിലും ഏക പുത്രിക്ക് ” ലക്ഷ്മി” എന്ന് പേരിടാൻ കുഞ്ഞൂഞ്ഞമ്മ മറന്നില്ല. കുഞ്ഞുഞ്ഞമ്മയുടെ ഭർത്താവ് കേശവൻ ഉളള പറമ്പിലെ തേങ്ങ സമയാസമയം വെട്ടിച്ച് കാശാക്കുകയല്ലാതെ തെങ്ങിന്റെ തടം തുറക്കുകയോ വളമിടുകയോ കിളയ്ക്കുകയോ മറ്റെന്തെങ്കിലും ജോലി ചെയ്യുകയോ ഒന്നും ചെയ്തില്ല. കുഞ്ഞൂഞ്ഞമ്മ ചാരവും അടുക്കള മാലിന്യവും സമയാസമയം ഓരോ തെങ്ങിന്റേയും മൂട്ടിലെത്തിച്ചിരുന്നതിനാൽ അന്നം മുട്ടാതെ കഴിയാനുള്ള വക കല്പ വൃക്ഷം അവർക്ക് നൽകിക്കൊണ്ടിരുന്നു. കാലം 1960 കളായിരുന്നതിനാൽ മൊബൈൽ ഫോൺ, ടിവി, മിക്സി, ഗ്രൈന്റർ, വാഷിംഗ് മെഷീൻ എന്നിങ്ങനെ യാതൊരു വീട്ടുപകരണങ്ങളും വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നില്ല. അവർക്ക് മറ്റ് ചിലവുകളും ഇല്ലായിരുന്നു. ഒരു വീടും പറമ്പുകളും ഏക പുത്രി ലക്ഷ്മി അവകാശിയായുള്ളതായതിനാൽ സ്ത്രീധനത്തെ കുറിച്ചും അവർക്ക് ചിന്തിക്കേണ്ടിയിരുന്നില്ല. മകളുടെ വിവാഹ ശേഷം മകളുടെ മക്കളെ വളർത്തുന്നതിലായി കുഞ്ഞൂഞ്ഞമ്മയുടെ ശ്രദ്ധ. മകളുടെ പ്രസവങ്ങളുടെ എണ്ണം കൂടി കൂടി വന്നു. കുഞ്ഞുഞ്ഞമ്മയുടെ കൂനും. കേശവന് സമയാസമയം ഭക്ഷണം കഴിച്ചാൽ മാത്രം മതി.
ഒന്ന് രണ്ട് ദിവസമായി കുഞ്ഞൂഞ്ഞമ്മയെ കാണുമ്പോൾ കേശവന്റെ അവിഹിതത്തെ കുറിച്ച് പറയാൻ തുടങ്ങി. വിഷമം ഉള്ളിലൊതുക്കിയെങ്കിലും മകൾ വീട്ടിലുണ്ടായിരുന്നതിനാൽ കുഞ്ഞൂഞ്ഞമ്മ അതേ പറ്റി ഒന്നും ചോദിച്ചില്ല. മകൾ ഭർത്താവിന്റെ വീട്ടിൽ പോയി കഴിഞ്ഞ് ഒരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ കുഞ്ഞൂഞ്ഞമ്മ കേശവനോട് അതേ പറ്റി ചോദിച്ചു. ചോദ്യം കേട്ടതും കേശവൻ ഉത്തരം പറയാൻ മുതിർന്നില്ല. പ്രവർത്തിച്ചതേയുള്ളൂ. കുഞ്ഞൂഞ്ഞമ്മയുടെ ആഹാരം തട്ടിതെറിപ്പിച്ചു. ആ വീട്ടിലെ അടുപ്പിൽ വേവിക്കാൻ ഭക്ഷണം കഴിക്കാൻ ഒന്നും തന്നെ കേശവൻ പിന്നെ കുഞ്ഞൂഞ്ഞമ്മയെ അനുവദിച്ചില്ല. അയൽപക്കത്ത് സഹോദരന്റെ വീട്ടിൽ പോയി പാചകം ചെയ്യാൻ കുഞ്ഞൂഞ്ഞമ്മ ശ്രമിച്ചെങ്കിലും നാത്തൂനാരുടെ മുഖം കടുത്തു കണ്ടപ്പോൾ അവർ ആ ശ്രമം മതിയാക്കി. അപ്പോഴാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് തന്റെ പേരിലുള്ള 20 സെന്റ് സ്ഥലത്ത് ഒരു വീട് വച്ചാലോ എന്ന ആഗ്രഹം ഉണ്ടായത്. പണിക്കാരെ കൊണ്ട് പറമ്പിലെ തന്നെ മണ്ണ് കുഴിച്ചെടുത്തു കുഴച്ച് മൺകട്ടയറുത്തെടുത്ത് വെയിലത്തുണക്കി വീട് പണിഞ്ഞു. രണ്ടുമൂന്ന് കട്ടകൾ അല്പം അകലത്തിൽ ക്രമീകരിച്ച് ജാലകങ്ങളും തയ്യാറാക്കി. മേൽക്കൂര ഓലമേഞ്ഞ് പ്രകൃതി സൗഹൃദമായ ഒരു വീട് നിർമ്മിക്കാൻ കുഞ്ഞുഞ്ഞമ്മയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. തന്റെ കാലം കഴിഞ്ഞാൽ സ്വയം മണ്ണോട് ചേരുന്ന വീട്. അതിൽ തനിച്ച് താമസമാക്കിയ ആദ്യ ദിവസം കുഞ്ഞൂഞ്ഞമ്മ മനസ്സിൽ വിചാരിച്ചു. പക്ഷി മൃഗാദികളും ഇത്രയൊക്കെത്തന്നെയല്ലേ ചെയ്യുന്നത്. കാറ്റിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്ന ഒരു ഗേഹം. അവയുടെ കാലശേഷം മണ്ണോട് ചേരും.
അന്നുമുതൽ അവർക്ക് വളരെ ശാന്തിയും സമാധാനവും അനുഭവപ്പെട്ടു. അടിക്കടിയുള്ള പ്രസവത്തിനിടയിൽ മകൾക്ക് അമ്മയുടെ കാര്യം അന്വേഷിക്കാൻ സാധിച്ചില്ല. അമ്മാമ്മയെ കാണാതെ വളർന്ന കുഞ്ഞുങ്ങളും കുഞ്ഞൂഞ്ഞമ്മയുടെ പേരിനെ കുറിച്ച് അജ്ഞാതരായിരുന്നു. കുഞ്ഞൂഞ്ഞമ്മയ്ക്ക് പ്രായം കൂടി വന്നപ്പോൾ സഹോദരൻ സാമ്പത്തികമായി സഹായിച്ചു പോന്നു. അങ്ങിനെ കുഞ്ഞൂഞ്ഞമ്മയുടെ അന്ത്യ കാലമായി. ആരെയും ബുദ്ധിമുട്ടിയ്ക്കാതെ കുറച്ച് കരിപ്പട്ടിയും ഒരു മൺകുടത്തിൽ വെള്ളവുമായി തന്റെ വീടിനകത്ത് വാർദ്ധക്യത്തിന്റെ ആസക്തികളുമായി കുഞ്ഞൂഞ്ഞമ്മ ചിത്രഗുപ്തന്റെ കണക്കെടുപ്പ് തീരുന്നതുവരെ കാത്തു കിടന്നു. ജീവനെടുക്കുന്നതു വരെ ജീവിച്ചല്ലേ പറ്റൂ. അപ്പോൾ ജീവൻ നിലനിർത്താൻ അല്പാല്പം കരിപ്പട്ടിയും ജലവും കുഞ്ഞൂഞ്ഞമ്മ അകത്താക്കി. അന്ത്യ നിമിഷങ്ങളെണ്ണി കഴിയുമ്പോൾ കുഞ്ഞൂഞ്ഞമ്മയുടെ മനസ്സ് വളരെ ശാന്തമായിരുന്നു. എല്ലാ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രവും. ശവസംസ്കാരം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇല്ലെങ്കിൽ സമൂഹത്തിന് നാറും എന്ന പക്ഷക്കാരിയായിരുന്നു അവർ. അങ്ങനെ യാതൊരു കർമ്മബന്ധവുമില്ലാതെ അവർ യാത്രയായപ്പോൾ സമൂഹം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി. കുഞ്ഞുഞ്ഞമ്മയുടെ ദേഹം മണ്ണോട് ചേർന്ന് കഴിഞ്ഞപ്പോൾ കാലം അതിന്റെ കർത്തവ്യം പൂർത്തിയാക്കി. വീട് നിന്നതിന്റെ ഒരു പാടു പോലും അവശേഷിപ്പിക്കാതെ എല്ലാം മണ്ണോട് ചേർത്തു.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
71 വർഷം മുമ്പ് ഡെൻമാർക്കിലെ ഒരു ബോഗിൽ ടോളണ്ട് മാൻ കണ്ടെത്തിയപ്പോൾ, അടുത്തിടെ നടന്ന ഒരു കൊലപാതകത്തിന്റെ ഇരയാണെന്ന് കണ്ടെത്തുന്നവർ കരുതി.
ഏതാണ്ട് 2,400 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ബോഗിലേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്നും അദ്ദേഹത്തെ ആദ്യം തൂക്കിലേറ്റിയെന്നും പുരാവസ്തു ഗവേഷകർ വെളിപ്പെടുത്തുകയായിരുന്നു – മൃഗങ്ങളുടെ കഴുത്തിൽ കെട്ടുംപോലെ ഇപ്പോഴുംഅയാളുടെ കഴുത്തിൽ ഒരു കയർ ഉണ്ടായിരുന്നു. ശരീരത്തിന്റെയും മുഖത്തിന്റെയും ശ്രദ്ധാപൂർവ്വമായ ക്രമീകരണം – അവന്റെ അടഞ്ഞ കണ്ണുകളും മങ്ങിയ പുഞ്ചിരിയും – ഒരു കുറ്റവാളിയായി വധിക്കപ്പെടുന്നതിനുപകരം ഒരു മനുഷ്യ ബലിയായിട്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് നിർദ്ദേശിച്ചു.
The Tollund Man’s large intestine.
അവർ അയാളുടെ കൈയിലേക്ക് കഞ്ഞിപ്പാത്രം വച്ചു കൊടുത്തു. ബാർലിയും വിവിധ ധാന്യങ്ങളും കൊണ്ട് തയാർ ചെയ്തിരുന്ന ആ കഞ്ഞിയിൽ മണൽത്തരികളും വിതറിയിരുന്നു. കഞ്ഞിക്കൊപ്പം മറ്റൊരു പാത്രത്തിൽ പാചകം ചെയ്തെടുത്ത ദശയുള്ള ഒരു മത്സ്യവുമുണ്ടായിരുന്നു. ചരിത്രാതീത കാലത്തിനപ്പുറം ആ അജ്ഞാത മനുഷ്യൻ സ്വാദോടെ കഞ്ഞി കുടിച്ചു. മത്സ്യത്തിന്റെ കഷണങ്ങൾ വായിലേക്കിട്ടു.
അതയാൾക്കുള്ള അവസാന ഭക്ഷണമായിരുന്നു. അതിനു ശേഷം അവർ അയാളെ കഴുമരത്തിലേക്ക് ആനയിച്ചു. കഴുത്തിൽ കയറു കൊണ്ടുള്ള കുടുക്കിട്ടു. നിമിഷങ്ങൾക്കുള്ളിൽ അയാളുടെ ശവം കഴുമരത്തിൽ തൂങ്ങിയാടി. അവർ കയർ അറുത്ത ശേഷം ആ മൃതദേഹം ചതുപ്പിലേക്കു തള്ളി. രണ്ടായിരത്തഞ്ഞൂറ് വർഷങ്ങൾ അയാളുടെ ശവശരീരം ആ ചതുപ്പിൽ കിടന്നു…അഴുകാതെ, പൊടിയാതെ, അതേ നിർവികാരമായ മുഖഭാവത്തോടെ…..
1950 ലാണ് ആ നിദ്രയ്ക്ക് അവസാനമായത്. ഡെൻമാർക്കിലെ ടോളൻഡിലുള്ള ഒരു കുടുംബം ഒരു ചതുപ്പിൽ ഉണങ്ങിയ പുല്ലും വിറകുകളുമൊക്കെ തിരിയുകയായിരുന്നു. പെട്ടെന്നാണ് അടിമുടി കറുപ്പ് നിറമുള്ള ഒരു മൃതശരീരം അവരുടെ ശ്രദ്ധയിൽ പെട്ടത്.ശരീരത്തിന്റെ കഴുത്തിൽ ഒരു കയർ കുരുങ്ങിയിരിക്കുന്നത് കാണാമായിരുന്നു. മൃതദേഹം നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടതിനാൽ, തൊട്ടുമുൻപുള്ള ദിവസം മരിച്ചതാണെന്നു വീട്ടുകാർക്കു തോന്നിപ്പോയി. ഇതു കണ്ടു ഭയന്ന അവർ പൊലീസിനെ വിളിച്ചു. അധികാരികൾ സ്ഥലത്തെത്തുകയും പരിശോധനകൾ നടത്തിയപ്പോൾ ഈ മൃതദേഹത്തിന്റെ ഉടമസ്ഥൻ ഇരുമ്പ് യുഗത്തിൽ ജീവിച്ചിരുന്നയാളാണെന്നു മനസ്സിലാക്കുകയും ചെയ്തു. ടോളൻഡ് മാൻ എന്ന് പിൽക്കാലത്ത് ആ ശരീരം അറിയപ്പെട്ടു. പ്രകൃതിയൊരുക്കിയ പ്രാചീന മമ്മി! അതാണു ടോളൻഡ് മാൻ .2600 വർഷം പഴക്കമുള്ള ടോളൻഡ് മാൻ ബിസി 400 ലാണ് ജീവിച്ചിരുന്നത്.
The Tollund Man’s intestine content.
മമ്മി എന്നു കേട്ടാൽ നമുക്ക് ഓർമ വരുന്നത് ഈജിപ്തിലെ മമ്മികളെക്കുറിച്ചാണ്. മരിച്ചവരുടെ ശരീരങ്ങൾ വളരെ സങ്കീർണമായ പ്രക്രിയകൾക്കു വിധേയമാക്കി കാലാകാലങ്ങളോളം സൂക്ഷിച്ചു വയ്ക്കുന്ന പ്രക്രിയയാണ് മമ്മിവത്കരണം. എന്നാൽ ചിലപ്പോൾ പ്രകൃതി തന്നെ സ്വാഭാവികമായി ചില മൃതശരീരങ്ങൾ മമ്മി രൂപത്തിലാക്കാറുണ്ട്. പീറ്റ് ബോഗ് എന്നറിയപ്പെടുന്ന ചതുപ്പുനിലങ്ങളിൽ കിടക്കുന്ന ശവശരീരങ്ങളാണ് ഇത്തരത്തിൽ മമ്മിയായി മാറുന്നത്. ബോഗ് ശരീരങ്ങൾ എന്ന് ഇവ അറിയപ്പെടുന്നു. ചതുപ്പുനിലങ്ങളിലെ അമ്ലതയും താപനിലയും കൂടിയ വെള്ളമാണ് ഇതിന് വഴിയൊരുക്കുന്നത്.സൂക്ഷ്മാണുക്കൾക്ക് ഈ സാഹചര്യങ്ങളിൽ ശരീരത്തെ ആക്രമിച്ച് അഴുകിപ്പിക്കാനാകില്ല എന്നതാണ് ഇതിനു കാരണം.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബോഗ് ശരീരം ഡെൻമാർക്കിൽ കണ്ടെടുത്ത കോൽബെർഗ് മനുഷ്യന്റേതാണ്. 10000 വർഷം പഴക്കമുള്ളതാണ് ഈ ശരീരം. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ടോളൻഡ് മാനിന്റെ ശരീരം തന്നെയാണ്. ഏറെക്കുറെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അതുപോലെ സംരക്ഷിക്കപ്പെട്ടതാണ് ഈ മമ്മി. മരിച്ചു കിടന്നപ്പോഴുള്ള മുഖഭാവം പോലും അതുപോലെ തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
The ingredients of the Tollund Man’s last meal, in relative quantities: A) barley seeds, B) pale persicaria, C) barley fragments, D) flax, E) black-bindweed, F) “fat hen” seeds, G) sand, H) hemp-nettles, I) camelina, J) corn spurrey, K) field pansy.
ആദിമകാലത്ത് എന്തെങ്കിലും കുറ്റം ചെയ്തതിനാൽ കഴുവിലേറ്റി ശിക്ഷിച്ചതാകാം ടോളൻഡ് മാനെയെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ കഴിഞ്ഞ ദിവസം ഡെൻമാർക്കിലെ സിൽക്ബർഗ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞർ കുറെ പഠനഫലങ്ങൾ പുറത്തുവിട്ടു. ടോളൻഡ് മാന്റെ വയറ്റിലാണ് ഇവർ ശ്രദ്ധയോടെ പരീക്ഷണം നടത്തിയത്. അങ്ങനെ അദ്ദേഹം അവസാനം കഴിച്ച ഭക്ഷണത്തിന്റെ വിശദാംശങ്ങൾ അറിയാൻ അവർക്കു സാധിച്ചു.വളരെ വ്യത്യസ്തതയുള്ള ഭക്ഷണമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പലവിധ ധാന്യങ്ങളിട്ടുള്ള കഞ്ഞിയും മത്സ്യം പാകം ചെയ്തതും. ഡെൻമാർക്കിൽ അക്കാലത്ത് മത്സ്യം വ്യാപകമായി ഭക്ഷിക്കില്ലായിരുന്നത്രേ. വിശേഷാവസരങ്ങളിലായിരുന്നു വലിയ മത്സ്യങ്ങൾ പാകം ചെയ്തിരുന്നത്. അതിനാൽ ഡെൻമാർക്കിൽ 500 ബിസി കാലഘട്ടത്തിൽ നിലനിന്ന പ്രാചീന സമൂഹം തങ്ങളുടെ വിശ്വാസങ്ങളുടെ ഭാഗമായിട്ടാകാം ടോളൻഡ്മാനെ കഴുവിലേറ്റി കൊന്നതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
റാസ്പുടിൻ പാട്ടിന് തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് കണ്മണിക്കുട്ടിയും അമ്മയും. മുക്തയുടേയും മകളുടേയും ഡാൻസ് സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. കണ്മണിക്കുട്ടി എത്ര ക്യൂട്ടായാണ് നൃത്തം ചെയ്യുന്നതെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഒരേ പോലത്തെ വസ്ത്രവും മുടിക്കെട്ടുമൊക്കെയായാണ് ഇരുവരുടേയും ഡാൻസ്.
ഈ വൈറൽ പാട്ടിനൊപ്പം ചുവടുവച്ച് അമ്മയും മകളും ആരാധകരുടെ മനം കവരുകയാണ്. കണ്മണിയ്ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. അമ്മയുടെ ഒരു കൊച്ചു പതിപ്പാണ് കണ്മണി. തന്റെ ‘കോപ്പി ക്യാറ്റ്’ എന്നാണ് മകളെപ്പറ്റി മുക്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും റിമികൊച്ചമ്മയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. റിമിയുടെ യൂട്യൂബ് വിഡിയോകളിലും ഈ കുഞ്ഞുതാരത്തെ കാണാറുണ്ട്.
View this post on Instagram
ബസിൽ ചേർത്തലയിൽ എത്താറായെന്നു ഹരികൃഷ്ണ പറഞ്ഞു, പിന്നാലെ രതീഷ് പറഞ്ഞത് ഹരികൃഷ്ണ ഇന്നു വരില്ലെന്ന് – ഈ പ്രതികരണത്തിലാണു സംശയം തോന്നിയതെന്ന് കടക്കരപ്പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹരികൃഷ്ണയുടെ പിതാവ് ഉല്ലാസ്. വെള്ളിയാഴ്ച ഉച്ചമുതലുള്ള ഡ്യൂട്ടിയായിരുന്നു ഹരികൃഷ്ണയ്ക്ക്. അതുകഴിഞ്ഞ് രാത്രി ഏഴരയോടെ വീട്ടിലേക്കു പുറപ്പെടാറാണു പതിവ്. സാധാരണ എത്തുന്ന സമയമായപ്പോൾ 9 മണിയോടെ വീട്ടുകാർ ഹരികൃഷ്ണയെ ഫോണിൽ വിളിച്ചു. ബസിലാണെന്നും ചേർത്തല എത്താറായെന്നും പറയുകയും ചെയ്തു. പക്ഷേ, അര മണിക്കൂർ കഴിഞ്ഞു വിളിച്ചപ്പോൾ ഫോണെടുത്തില്ല.
തുടർന്നാണ് വീട്ടുകാർ രതീഷിന്റെ ഫോണിലേക്കു വിളിച്ചത്. ജോലി കഴിഞ്ഞു ഹരികൃഷ്ണ വൈകിയെത്തുമ്പോൾ തങ്കിക്കവലയിൽനിന്നു സ്കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ളതു രതീഷാണ്. ശനിയാഴ്ച ലോക്ഡൗൺ കാരണം യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഹരികൃഷ്ണ വീട്ടിലേക്കു വരുന്നില്ലെന്നും കൂട്ടുകാരിയുടെ അടുത്തേക്കു പോയെന്നും രതീഷ് പറഞ്ഞു. കൂട്ടുകാരിയെ വിളിച്ചപ്പോൾ ഹരികൃഷ്ണ അവിടെയില്ലെന്ന് അറിഞ്ഞു. വീണ്ടും രതീഷിനെ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.തുടർന്ന് രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും അവിടെ ആരുമുള്ളതായി തോന്നിയില്ല. രതീഷിന്റെ സ്കൂട്ടറും അവിടെ ഉണ്ടായിരുന്നില്ല. പിന്നീടാണു പൊലീസിനെ അറിയിച്ചത്.
വീട്ടിലെത്തിയ ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് താൻ ഹരികൃഷ്ണയുടെ മുഖത്തിടിച്ചെന്ന് രതീഷ് പൊലീസിനോടു പറഞ്ഞതായി അറിയുന്നു. ഹരികൃഷ്ണ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ വലിച്ചു മുറിക്കുള്ളിലാക്കി. എന്നാൽ, ഹരികൃഷ്ണ ബോധരഹിതയായോ, മരണം സംഭവിച്ചത് എങ്ങനെയെന്നോ ഒന്നും വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.ഹരികൃഷ്ണയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല.
വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നു പൊലീസ് സംശയിക്കുന്നു.തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയിക്കുന്നു. അബദ്ധം പറ്റിയതാണെന്നാണു രതീഷ് പറഞ്ഞത്. എന്നാൽ, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. സംഭവിച്ച കാര്യങ്ങൾ കുറെയൊക്കെ രതീഷ് പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്തിട്ടില്ല. രതീഷിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഹരികൃഷ്ണയുടെ സഹോദരി നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. നീതുവിനു സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്നു. രാത്രി 9.30നു ശേഷം രതീഷിന്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. 10.30നു വീണ്ടും ഫോൺ ഓൺ ചെയ്ത് 12 സെക്കൻഡോളം ആരോടോ സംസാരിച്ചിട്ടുണ്ട്.
വീണ്ടും ഫോൺ ഓഫായി. വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. പട്ടണക്കാട് സിഐ ആർ.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്. വിശദ അന്വേഷണം തുടങ്ങി.
യുവതിയെ സഹോദരീഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കടക്കരപ്പള്ളി ഗ്രാമത്തിനു ഞെട്ടലും നൊമ്പരവുമായി. ഇന്നലെ രാവിലെ ആറോടെയാണ് നാട്ടുകാരിൽ പലരും സംഭവം അറിഞ്ഞത്. ഹരികൃഷ്ണയുടെയും രതീഷിന്റെയും ബന്ധുക്കളും നാട്ടുകാരും രതീഷിന്റെ വീട്ടിലേക്കെത്തി. വൻ പൊലീസ് സംഘവും ഫൊറൻസിക്, വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മന്ത്രി പി.പ്രസാദ്, മുൻമന്ത്രി പി.തിലോത്തമൻ, ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്, എഎസ്പി എ.നസീം, ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള തുടങ്ങിയവരും എത്തിയിരുന്നു.
ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് സംശയം. ഇവരുടെ സഹോദരി ഭര്‍ത്താവിനെ കാണാനില്ല. ചേര്‍ത്തലയ്ക്കടുത്ത് കടക്കരപ്പള്ളിയിലാണ് സംഭവം. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കടക്കരപ്പള്ളി പത്താം വാര്‍ഡില്‍ തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ 25 വയസുള്ള ഹരികൃഷ്ണയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം ആശുപത്രിയിലെ നഴ്‌സായിരുന്നു. സഹോദരി നീതു താമസിക്കുന്ന അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. നീതുവിന്റെ ഭര്‍ത്താവ് ഉണ്ണി എന്ന് വിളിക്കുന്ന രതീഷിനെ കാണാനില്ല.
എറണാകുളം മെഡിക്കല്‍ സെന്ററിലെ നഴ്‌സായ നീതുവിന് വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു. വണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടില്‍ എത്തിയിരുന്നുവെന്നാണ് സൂചന. രാവിലെ തങ്കി കവലയില്‍ സൈക്കിള്‍ വച്ച ശേഷം ബസിലാണ് വണ്ടാനത്തേയ്ക്ക് പോയത്. തിരികെ ഇവിടെ എത്തി സൈക്കിള്‍ എടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിനെ കാണാതാവുകയും ചെയ്തു.
കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാരും പോലീസും നടത്തിയ അന്വഷത്തിലാണ് മൃതദേഹം കണ്ടത്തിയത്. പട്ടണക്കാട് പോലീസ് അന്വേഷണം തുടങ്ങി.
ബലപ്രയോഗം നടന്നതായി സൂചനയുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേണം നടത്തി. ഫോറന്‍സിക് വിദഗ്്ധരും ഡോഗ് സ്്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. മന്ത്രി പി പ്രസാദ്, മുന്‍ മന്ത്രി പി തിലോത്തമന്‍ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവുമധികം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 4,53,339 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സീന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം വാക്‌സീന്‍ മാത്രമാണു സ്റ്റോക്കുള്ളതെന്നും മന്ത്രി അറിയിച്ചു. ഞായറാഴ്ച കൂടുതല്‍ വാക്‌സീന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 11.91, 98 മരണം.
കേരളം 10 ലക്ഷം വാക്‌സീന്‍ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. മികച്ച രീതിയില്‍ വാക്‌സീന്‍ നല്‍കുന്ന സംസ്ഥാനമാണു കേരളം. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നു സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണു പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുൻപില്‍. 53,841 പേര്‍ക്ക് വാക്‌സീന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സീന്‍ നല്‍കി കോട്ടയം ജില്ലയും തൊട്ടുപുറകിലുണ്ട്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കി. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ കൂടുതലാണ്.
വീണ്ടുമൊരു കാലവര്‍ഷം വന്നെത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്രളയത്തെയും വലിയ വെളളപ്പൊക്കത്തെയും നേരിട്ട കുട്ടനാടന്‍ സമൂഹം ഇത്തവണ വല്ലാത്തൊരു ആശങ്കയിലാണ്. കാലവര്‍ഷത്തിന് മുന്നെയുളള മഴയില്‍ തന്നെ വീട്ടിലും പറമ്പുകളിലുമൊക്കെ വെളളം കെട്ടി നില്‍ക്കുന്നു. പലരും പുതിയ വളളമടക്കം വാങ്ങിയാണ് തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. ഇനിയുമൊരു വെളളപ്പൊക്കമോ, പ്രളയമോ ഉണ്ടാകുമോ എന്ന പേടി കട്ടകുത്തി കായല്‍ നികത്തി നിലമൊരുക്കിയ കുട്ടനാടുകാരുടെ ഉളളിലും ഓളമിടുകയാണ്. വെളളപ്പൊക്ക സാധ്യത, എന്താണ് മുന്‍കരുതലുകള്‍, വെളളപ്പൊക്കം ഒഴിവാക്കാന്‍ എന്താണ് ശാസ്ത്രീയമായി ചെയ്യേണ്ടത്.
ഈ മേഖലയിൽ അടിക്കടി വെള്ളമുയരുന്നതിനു കാരണം ഭൂമി താഴുന്നതെന്നു പഠനം.ലോക അംഗീകാരങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ജൈവ വൈവിധ്യങ്ങളുടെയും പ്രകൃതി രമണീയതയുടെയും മുന്നില്‍ നില്‍ക്കുന്ന കുട്ടനാട്, ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളപ്പൊക്കത്തിന്റെ കണ്ണീര്‍ക്കയമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെയും കൃഷി തകര്‍ച്ചയേയും അതിജീവിക്കാനായി ഇവിടുത്തെ ജനതയുടെ ഒരു നല്ല പങ്കും പ്രാണരക്ഷാര്‍ത്ഥം മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു.
കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ശരാശരി 30 സെന്റീമീറ്റർ വരെ കരഭൂമി താഴ്ന്നിട്ടുണ്ടെന്നു കണ്ടെത്തിയത്. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് കരഭൂമിയിൽ താഴ്ച വന്നിരിക്കുന്നതെന്നു ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ പറഞ്ഞു.
2018 ഓഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ കുട്ടനാടൻ മേഖല ഏതാണ്ടു പൂർണമായും മുങ്ങി. പടിഞ്ഞാറൻ മേഖലയിൽ സ്വാഭാവികമായും അധികം ഉറപ്പില്ലാത്ത മണ്ണുള്ള പ്രദേശങ്ങൾ ഇതോടെ താഴ്ന്നു. ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടന അനുസരിച്ചാണു ഈ പ്രതിഭാസം ഉണ്ടായത്. ചെളി കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ഭൂമി താഴ്ന്നു. ഇങ്ങനെ ശരാശരി 30 സെന്റീമീറ്റർ വരെ താഴ്ചയുണ്ടായി.
എന്നാൽ 300 ചതുരശ്ര കിലോമീറ്റർ കര ഭൂമിയും 500 ചതുരശ്ര കിലോമീറ്റർ പാടശേഖരങ്ങളും 200 ചതുരശ്ര കിലോമീറ്ററിൽ ജലശേഖരവുമാണു കുട്ടനാടിന്റെ സ്വാഭാവിക പ്രകൃതി ഇപ്പോൾ. 300 ചതുരശ്ര കിലോമീറ്ററിലെ കര ഭൂമി മുഴുവനായും ജനവാസ കേന്ദ്രങ്ങളാണ്. ഭൂമിയിലെ ചെറിയ മാറ്റം പോലും കാര്യമായി പ്രതിഫലിക്കും. കൂടാതെ ആറുകള്‍ വഴി കിഴക്കൻ മേഖലയിൽനിന്ന് വേഗത്തിൽ വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.
മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് ഈ പ്രദേശത്തെ പ്രധാന ജലസ്രോതസുകൾ. ഇവയെല്ലാം കൊണ്ട് തന്നെ മഴ പെയ്താൽ ഉടൻ തന്നെ വെള്ളം പടിഞ്ഞാറൻ മേഖലയിൽ എത്തും. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ഇവ കാരണങ്ങളാണ്.
കുട്ടനാട് അന്താരാഷ്ട്ര കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പദ്മകുമാര്‍ വ്യക്തമാക്കുന്നു. അഭിമുഖം.
കുട്ടനാട്ടിലെ ജനങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇടപെടുന്നുണ്ട്. ഇതിലെല്ലാം വല്ലാത്ത ആശങ്കയാണ് ജനങ്ങളുടെ മനസില്‍ ഇതിനെക്കുറിച്ചുളളത്. അവര്‍ ജീവിക്കുന്നത് തന്നെ പേടിയിലാണ്. 2018ലെ ഒരു അനുഭവമുണ്ടല്ലോ, ഒരുകാലത്തും കുട്ടനാട്ടിലെ ആളുകള്‍ ഇതിനെയൊന്നും പേടിച്ചിരുന്നവരല്ല, ഇതിനെയെല്ലാം നേരിടാന്‍ തയ്യാറുളളവരായിരുന്നു, പക്ഷേ ഇപ്പോള്‍ വലിയ ഭയാശങ്കയിലാണ് അവരെന്നാണ് എനിക്ക് മനസിലായത്.
വെളളത്തിന്റെ ലെവല്‍ കൂടി നിന്നപ്പോഴാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധി മഴയും കാലാവസ്ഥയും ഒക്കെ വന്നത്. അതോടെ ജലനിരപ്പ് കൂടി, വെളളക്കെട്ടായി. 2018ലെ പ്രളയം മുന്നിലുണ്ട്. ഒരുപാട് ആളുകള്‍ വിളിച്ചുചോദിക്കുന്നുണ്ട്, സാര്‍ വെളളം ഒഴുകി പോകാന്‍ എന്താണ് വഴി, പമ്പ് വെച്ച് വെളളം വറ്റിച്ചാലോ, കടലിലേക്ക് വെളളം വറ്റിച്ചാലോ എന്നൊക്കെ, അതൊന്നുമല്ലാ വേണ്ടതെന്ന് ഞാനവരോട് പറഞ്ഞു, കായലില്‍ വെളളം എത്തുന്നില്ല. നദികളിലൂടെ വെളളം വന്ന് നിറഞ്ഞുകഴിഞ്ഞാല്‍ ഇത് തിരികെ കായലില്‍ ഒഴുകി എത്തേണ്ടേ, അതിന് കായലില്‍ എത്താന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. കായലിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നതല്ല അതിന് കാരണം. കായലിലേക്ക് വെളളം എത്താന്‍ ഒരുപാട് സമയം എടുക്കുന്നു. എടത്തോടുകളൊക്കെ നീരൊഴുക്ക് ഇല്ലാതെ അടഞ്ഞ് കിടക്കുകയാണ്. കൂടാതെ ധാരാളം തോടുകള്‍ കയ്യേറിയത് മൂലമുളള തടസങ്ങളും. ഇതൊന്നും പഴയപടി ആക്കുക എന്നത് എളുപ്പമുളള കാര്യമല്ല. പുതുതായി ചില ബൈപ്പാസ് കനാലുകള്‍ വെട്ടിയാണ് ഇതിന് പരിഹാരം കാണാന്‍ കഴിയുക. വെളളം വേഗം കായലില്‍ എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ പാടങ്ങളിലൂടെയാണ് കനാലുകള്‍ വെട്ടേണ്ടത്.
കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ മുന്‍നിര്‍ത്തി പഠനങ്ങളും പദ്ധതികളും നിര്‍ദേശങ്ങളും വിവിധ തലത്തില്‍ നിന്ന് ഉണ്ടായെങ്കിലും ഏകോപന സ്വഭാവത്തില്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആഗോളതാപനം മൂലം സമുദ്രജലനിരപ്പ് ഉയരുന്നത് കുട്ടനാടിന് വലിയ ഭീഷണി തന്നെയാണ്. അതോടൊപ്പം പ്രളയത്തിന് കാരണമാകുന്ന ഘടകങ്ങളെല്ലാം നിലനില്‍ക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കി തരുന്നത്. പൊതുസമൂഹമോ, നമ്മുടെ അധികൃതരോ കുട്ടനാടിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്ന് തോന്നുന്നില്ല. കായലിലേക്ക് ഒഴുകിയെത്തുന്ന നദികളുടെ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞതോടെ നദികളുടെ ആഴം കുറഞ്ഞു. ഇതായിരുന്നു നേരത്തെ വെള്ളപ്പൊക്കമുണ്ടാകാന്‍ പ്രധാന കാരണം. ഇങ്ങനെ വേമ്പനാട്ട് കായലിന്റെ ജലശേഷി നാലിലൊന്നായി കുറഞ്ഞു. കൂടാതെ തോട്ടപ്പളളി സ്പില്‍വേ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമവും ആയിരുന്നില്ല. വേമ്പനാട്ട് കായലില്‍ 5.75 ലക്ഷം ടണ്‍ എക്കല്‍ അടിഞ്ഞുകൂടിയെന്നാണ് കോഴിക്കോട് ജലവിഭവ ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ പ്രളയം, വെളളപ്പൊക്കം എന്നിവയില്‍ കായലിലും നദികളിലും അടിഞ്ഞ എക്കല്‍ നീക്കം ചെയ്യാത്തതിനാല്‍ ഇത്തവണയും പേടിക്കേണ്ടതുണ്ട്.
പ്രളയം കഴിഞ്ഞിട്ട് പ്രത്യേക പദ്ധതിയൊന്നും ഉണ്ടായിട്ടില്ല. കുട്ടനാടിനായി പുനര്‍നിര്‍മ്മാണ പ്രൊജക്റ്റ് ഉണ്ടാക്കാനായുളള ഒരു സമിതി ഉണ്ടാക്കി. റീ ബില്‍ഡിങ് കുട്ടനാട് എന്ന പേരില്‍ അതിജീവനത്തിനായി. ആ പ്രൊജക്റ്റ് എഴുതി ഉണ്ടാക്കുന്ന ചുമതല എനിക്കായിരുന്നു. അതിന്‍പ്രകരാം 200 പേജുളള റിപ്പോര്‍ട്ട് തയ്യാറാക്കി 2019 ഡിസംബറില്‍ കൃഷി വകുപ്പിന് സമര്‍പ്പിച്ചിരുന്നു. അതേസമയത്ത് തന്നെ പ്ലാനിങ് ബോര്‍ഡിന്റെ മറ്റൊരു റിപ്പോര്‍ട്ട് കൂടി നല്‍കിയിരുന്നു. ഇതില്‍ പ്ലാനിങ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചത് കൊണ്ട് ഞങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഒന്നും ഉണ്ടായില്ല.
പ്രളയ പ്രതിരോധ പദ്ധതികള്‍, ഓരുജലവുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍, ജീവനോപാധി മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികള്‍, ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍, അങ്ങനെ കൃഷി, മത്സ്യബന്ധനം അടക്കം എല്ലാ മേഖലയെയും ഏകോപിച്ചുളള 69 നിര്‍ദേശങ്ങളാണ് ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. കൂടാതെ പ്രളയാനന്തരമുളള പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ച് വലിയൊരു പഠനം നടത്തി ജൈവ വൈവിധ്യ ബോര്‍ഡിനും നല്‍കിയിരുന്നു. ഇതിലൊന്നും ഇതുവരെ നടപടികള്‍ ഉണ്ടായില്ല. റീ ബില്‍ഡിങ് കുട്ടനാടിനായി നല്ലവണ്ണം അധ്വാനിക്കുകയും ചെയ്തിരുന്നു.
ആസൂത്രണ കമ്മിഷന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും കുട്ടനാട്ടില്‍ വെളളപ്പൊക്കം നിയന്ത്രിക്കുന്നതിനായി പമ്പാ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ കുട്ടനാട്ടിലൂടെ ഒഴുകുന്ന കൈവഴികള്‍ ആഴം കൂട്ടണമെന്നും വേമ്പനാട് കായലിന്റെ ആഴം കൂട്ടണമെന്നും വിയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള ലീഡിങ് ചാനലിന്റെ ആഴം കൂട്ടണമെന്നും എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലവും 21ാം നൂറ്റാണ്ടില്‍ കുട്ടനാട്ടിലെ സമുദ്രജലനിരപ്പ് രണ്ടടിമുതല്‍ ഏഴടി വരെ ഉയരുമെന്നാണ് ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശവും സമുദ്രനിരപ്പിന് താഴെ കൃഷി ചെയ്യുന്ന അപൂര്‍വ പ്രദേശവും കൂടിയാണ് കുട്ടനാട്.
കഴിഞ്ഞ 10 കൊല്ലമായി ഞങ്ങള്‍ ഡാറ്റ എടുക്കുന്നുണ്ട്. 2010 മുതല്‍ 2020 വരെയുളള ഡാറ്റ പരിശോധിക്കുമ്പോള്‍ ഞെട്ടിപ്പോകും. കാരണം കായലിലെ ഉപ്പുരസം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഓരോ വര്‍ഷവും ഉപ്പുരസം കൂടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അര്‍ത്ഥം എന്താണെന്ന് വെച്ചാല്‍ കടല്‍വെളളം കയറുന്നതിന്റെ ആദ്യപടിയായിട്ടാണ് ഇതിനെ കാണേണ്ടത്. ഈ വര്‍ഷം മാത്രം ഉപ്പുരസം വളരെ കുറവാണ്. അതുമൊരു അതിശയമാണ്. അതിനൊരു പ്രധാന കാരണം ഡിസംബര്‍ കഴിഞ്ഞ് നിരന്തരം മഴയായിരുന്നു. ഏതാണ്ട് പത്ത് ശതമാനം കൂടുതലായിരുന്നു വേനല്‍മഴ. മഴ കൂടിയപ്പോള്‍ ഇവിടുത്തെ ജലനിരപ്പ് കൂടി. ഉപ്പുകേറല്‍ എന്നൊക്കെ പറഞ്ഞ് കോലാഹലങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ബണ്ട് കൃത്യമായി അടച്ചു. തോട്ടപ്പളളി സ്പില്‍വേ നന്നായി അടച്ചു. അവിടെ പ്രകൃതി തന്നെ ഒരു മണല്‍ച്ചിറ ഉണ്ടാക്കി കഴിഞ്ഞു. മാറ്റിയ മണല്‍ച്ചിറ വീണ്ടും വന്നു. ഉപ്പ് കേറാത്ത അവസ്ഥ ഉണ്ടായി.
കുട്ടനാട്ടിലെ ഭൂമി നിലവില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്. പണ്ട് കാലങ്ങളില്‍ വര്‍ഷാവര്‍ഷം മണ്ണ് വെട്ടിയിട്ട് ചെളി കുത്തിയെടുത്ത് പറമ്പ് ഉയര്‍ത്തുന്ന ഒരു രീതിയുണ്ടായിരുന്നു. കട്ടകുത്തലെന്നൊക്കെ പറയുന്ന അതൊക്കെ ഇപ്പോള്‍ നിന്നുപോയി. ഈ കുത്തിയെടുക്കുന്ന ചെളിയെന്ന് പറയുന്നത് ഓര്‍ഗാനിക് ഫാക്റ്ററാണ്. ജൈവ വസ്തുക്കളാണ്, ജൈവാംശമാണ്, എക്കലാണ്. കുട്ടനാടന്‍ ചെളി അഥവാ കട്ട എന്നുപറഞ്ഞാല്‍ എക്കലാണ്. ഇപ്പോഴാകട്ടെ വീടുകളൊക്കെ ഏതാണ്ട് കുഴിച്ചിട്ട പോലെയാണ് ഇരിക്കുന്നത്. നമ്മള്‍ പാടശേഖരമൊക്കെ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പറയും, പുറംബണ്ട് മെച്ചപ്പെടുത്തുക, ഉയര്‍ത്തുക എന്നൊക്കെ. പക്ഷേ വീടുകള്‍, അത് നമ്മള്‍ എന്തുചെയ്യും. എല്ലാവര്‍ക്കും വീടുകള്‍ ഉയര്‍ത്താന്‍ കഴിയുമോ.
കാലാവസ്ഥാ വ്യതിയാനം മൂലം ജലനിരപ്പ് ഉയരുമ്പോള്‍ ഭാവിയില്‍ കുട്ടനാട് ഇല്ലാതാകുമെന്നാണ് വിദേശ രാജ്യങ്ങളില്‍ നിന്നുളള പഠനങ്ങള്‍ പറയുന്നത്. കുട്ടനാടിനെ ജലസമാധി കാത്തിരിക്കുന്ന സ്ഥലമെന്ന് കൂടി പറയാറുണ്ട്. എന്നിട്ടും നമുക്ക് ഇപ്പോഴും മനുഷ്യരെ സംരക്ഷിക്കുന്നതിനെ പറ്റിയല്ല, പാടങ്ങള്‍ സംരക്ഷിക്കുന്നതിനെപ്പറ്റിയാണ് കൂടുതല്‍ ആശങ്ക. ഇപ്പോള്‍ ബണ്ടുകളില്‍ താമസിച്ചിരുന്ന ജനങ്ങള്‍ വരെ വളരെ ആശങ്കയിലാണ്. കാരണം പണ്ട് ബണ്ടില്‍ വെളളം കയറില്ലായിരുന്നു. ഇപ്പോള്‍ ബണ്ടുകളിലും വെളളം കയറി. അതുകൊണ്ട് തന്നെ ഇതിന്റെ ഗുരുതരാവസ്ഥ മനസിലാക്കേണ്ടതാണ്. കേരളത്തില്‍ ഇത്തരം സ്വഭാവ സവിശേഷതയുളള മറ്റൊരു പ്രദേശം കൊല്ലത്തെ മണ്‍റോ തുരുത്താണ്. അവിടെയും ഞങ്ങള്‍ പഠനം നടത്തുകയാണ്. അവിടെ ഭൂമി താഴ്ന്നുകൊണ്ടിരിക്കുകയാണ്. വീടുകളില്‍ തിരയടിക്കുന്നു. ഭയപ്പെടുത്തുന്ന സാഹചര്യം. 10,000 ജനങ്ങള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ അവിടെ 7,000 ജനങ്ങളെ ഉളളൂ. മുഖ്യമന്ത്രി ഇടപെട്ട് അവിടെ ജനങ്ങള്‍ക്കായി ഒരുപാട് പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഗ്ലോബലി ഇംപോര്‍ട്ടന്റ് പ്ലേസാണ് കുട്ടനാട്. ഗ്ലോബല്‍ ഹെറിറ്റേജ് എന്ന സംവിധാനം വന്നിട്ട് പത്തുവര്‍ഷമായി. കുട്ടനാടിനെ അതില്‍ ഉള്‍പ്പെടുത്തിയത് 2013ലും. ആഗോള പൈതൃക ഇടമായി പ്രഖ്യാപിച്ച് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മള്‍ക്ക് കുട്ടനാടിനായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ എന്നുളളത് ആലോചിക്കേണ്ടതാണ്.
റിപ്പോര്‍ട്ടുകള്‍ ഉണ്ടായതായി നമ്മള്‍ നേരത്തെ പറഞ്ഞു. കുട്ടനാട് പാക്കേജ് രണ്ട് എന്നൊരു റിപ്പോര്‍ട്ട്, പ്ലാനിങ് ബോര്‍ഡിന്റെ ഒരു റിപ്പോര്‍ട്ട്, കൃഷി വകുപ്പിന്റെ മുന്‍കയ്യില്‍ മറ്റൊരു റിപ്പോര്‍ട്ടുമുണ്ടായി. ഇതിന്റെ പ്രഖ്യാപനവും നടന്നു. എന്നാല്‍ പ്രവൃത്തിപഥത്തില്‍ ഇതൊന്നും കൊണ്ടുവന്നില്ല. ഇനിയും അത് താമസിക്കാന്‍ കഴിയില്ല. 2018 കഴിഞ്ഞ് ഇപ്പോള്‍ 2021 ആയി. റിപ്പോര്‍ട്ടില്‍ നമ്മള്‍ അക്കമിട്ട് നിരത്തിയ കാര്യങ്ങളുണ്ട്. അത് സംഭവിക്കേണ്ടതല്ലേ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നീരൊഴുക്ക് മെച്ചപ്പെടുത്തുക എന്നുളളതാണ്. ആ പരിപാടി നടന്നിട്ടില്ല. അവിടെയും ഇവിടെയും എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. വെളളം ഒഴുകി പോകാനുളള സൗകര്യം ഒരുക്കണം. ഒന്നാമത്തെ നടപടി അതാണ് വേണ്ടത്.
നമ്മുടെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം നമ്മുടെ കായലില്‍ വന്നുപോകുന്നത് 25 ടണ്‍ എക്കലാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് രണ്ടര ട്രക്ക് ലോഡ് എക്കലാണ് വന്നുപോകുന്നത്. മുന്‍പ് ഇതെല്ലാം കട്ടകുത്തി എടുത്തുകൊണ്ട് പറമ്പില്‍ ഇടും, പുരയിടങ്ങള്‍ മെച്ചപ്പെടുത്തും. ഈടും മാടിയുമൊക്കെ മെച്ചപ്പെടുത്തും. ആ പരിപാടി നിന്നുപോയി. ഇപ്പോ അങ്ങനെ വെളളത്തില്‍ ഇറങ്ങി കട്ട കുത്തുന്ന ആളുകളും ഇല്ല. അതിന് ചെറിയ യന്ത്രങ്ങള്‍ വേണം. അതിനെ പ്രോത്സാഹിപ്പിക്കണം. അതിനുളള സൗകര്യങ്ങള്‍ വേണം. നീരൊഴുക്ക് മെച്ചപ്പെടുത്തണം. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് വെളളം ഉള്‍ക്കൊളളാനുളള സ്ഥലങ്ങള്‍ വേണം. കൃഷി എങ്ങനെയും വര്‍ധിപ്പിക്കാന്‍ പാടില്ല. മഴക്കാലത്ത് കൃഷിക്ക് നിയന്ത്രണം വേണം. വെളളം ഉള്‍ക്കൊളളാനുളള സ്ഥലം വേണം. മുഴുവന്‍ വെളളവും ഒഴുക്കി കളയാനും പാടില്ല. വെളളം ശേഖരിക്കണം,
നമ്മള്‍ ഒരുപാട് പ്രതീക്ഷകളോടെയാണ് ഡാമുകളെ കണ്ടിരുന്നത്. മഴക്കാലത്ത് വെളളപ്പൊക്കത്തെ നിയന്ത്രിക്കും, പ്രതിരോധിക്കും. വേനല്‍ക്കാലത്ത് നദികളിലൂടെയുളള ഒഴുക്ക് നിലനിര്‍ത്തും. എന്നാല്‍ ഇത് രണ്ടും ഇപ്പോള്‍ സംഭവിക്കുന്നില്ല. എന്ത് സംഭവിച്ചു നമ്മുടെ ഡാമുകള്‍ക്ക് എന്ന് ആലോചിക്കണം. രണ്ട് മഴ പെയ്താല്‍ തുറന്ന് വിടുന്ന അവസ്ഥയാണ് ഇപ്പോള്‍. നമ്മുടെ പദ്ധതികള്‍ ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരിച്ചോ എന്ന് പരിശോധിക്കണം. എവിടെയാണ് തകരാര്‍, വെളളം അക്കോമഡേറ്റ് ചെയ്യാന്‍ പറ്റാത്ത പ്രശ്‌നമുണ്ടോ? അങ്ങനെയെങ്കില്‍ നമുക്ക് 1270 പാടശേഖരങ്ങളുണ്ട്. അതില്‍ കുറെ എണ്ണം ജലസംഭരണികളായി സംരക്ഷിക്കണം. വെളളം ഒഴുകിപോകാന്‍ സൗകര്യം ഇല്ലെങ്കില്‍ പാടങ്ങള്‍ വെളളം കേറി ഇറങ്ങാനുളള ക്ലോക്ക് റൂമുകളായി മാറ്റണം. വലിയൊരു ബോധവത്കരണം നടത്തണം. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ക്കായി ഒരു ഏകോപിത ഭരണസംവിധാനം ഉണ്ടാകണം. കുറെക്കാലമായി നമ്മള്‍ പറയുന്നതാണ്. റാംസര്‍ സൈറ്റാണ്, ഏകോപിതമായി പോകേണ്ടതാണ്. പൈതൃക മേഖല, ജൈവ വൈവിധ്യം, കൃഷിയുടെ നിലനില്‍പ്പ് എല്ലാം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കയും അകറ്റേണ്ടതാണ്. 20 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന മേഖലയാണ്.
വെളളം ഒഴുകി പോകാനുളള തടസം ഉണ്ടെങ്കില്‍ അതിന് മാറ്റം ഉണ്ടാകേണ്ടേ, ഒരുപാട് പ്രൊജക്റ്റുകളൊക്കെ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ അതൊന്നും വെളിച്ചം കാണില്ല. പ്രയോഗത്തില്‍ വരില്ല. വേറെ എന്തെങ്കിലും കാരണങ്ങള്‍ അതിനുണ്ടാകും. ആര്‍ക്കും കുട്ടനാട് ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് നമ്മള്‍ ഇതില്‍ കാണേണ്ടത്.
കേരളം കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്ന സ്ഥലമാണ്. കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ ഉണ്ടാകാന്‍ പോകുന്ന പ്രദേശം കൂടിയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടി മുന്‍കൈ എടുക്കണം. കാരണം അതിനുവേണ്ടി പ്രത്യേകം ഫണ്ടുകള്‍, കിട്ടാന്‍ വഴിയുണ്ട്. കാര്‍ഷിക പൈതൃക മേഖലയുടെ ഗ്രാന്റ് ഒരു പൈസ വാങ്ങി എടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. പല രാജ്യങ്ങളും അത് വാങ്ങിച്ചെടുത്ത് ഗുണകരമായി വിനിയോഗിക്കുന്നുണ്ട്. റാംസര്‍ സൈറ്റിന്റെ പേരില്‍ നമുക്ക് ഒരു ഫണ്ടിങ്ങും ലഭിച്ചിട്ടില്ല. നിലവില്‍ ഭരണത്തുടര്‍ച്ച ഉളളതിനാല്‍ തന്നെ ഇതൊക്കെ ഉപയോഗിക്കാന്‍ വേണ്ടിയുളള നല്ല സമയമാണ്. പരമാവധി ഈ മേഖലയെ സംരക്ഷിക്കാനുളള നടപടികള്‍ ഉണ്ടാകണം.
തണ്ണീര്‍മുക്കം ബണ്ട് ഇത്തവണ തുറന്നത് തന്നെ 150 ദിവസം കഴിഞ്ഞിട്ടാണ്. വളരെയേറെ താമസിച്ചു. ശരിക്കും പറഞ്ഞാല്‍ ഇത്രയും അടച്ചിടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. കൃഷിയില്‍ അവസാനത്തെ 30 ദിവസം ഉപ്പുവെളളം, അല്ലേല്‍ വെളളം കയറ്റേണ്ടതില്ല. ഇത്തവണ ഉപ്പുവെളളം എന്ന സാധനം വന്നിട്ടില്ല. ഞങ്ങള്‍ ഇവിടെ സ്ഥിരമായി ഇത് നിരീക്ഷിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരായത് കൊണ്ട് ഇത്തവണ ബണ്ടിന്റെ തെക്കുവശവും വടക്കുവശവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. ഉപ്പുരസം ഇല്ലായിരുന്നു. അതുമാത്രമല്ല, ഒരു 50 മുതല്‍ 60-65 സെന്റി മീറ്റര്‍ വരെ ബണ്ടിന്റെ തെക്കുവശത്ത് കുട്ടനാട്ടില്‍ കടല്‍നിരപ്പിനെക്കാള്‍ ഉയര്‍ന്നാണ് നിന്നത്. ഒരു തരത്തിലും ഉപ്പുവെളളത്തിന് സാധ്യതയില്ലായിരുന്നു. അത് എളുപ്പം തുറന്ന് വിടേണ്ടതായിരുന്നു.
ആദ്യം മാര്‍ച്ച് 31 എന്ന് പറഞ്ഞു. പിന്നെ ഏപ്രില്‍ രണ്ടെന്ന് പറഞ്ഞു, മെയ് ആദ്യമെന്ന് പറഞ്ഞു. തിയതി ഇങ്ങനെ മാറ്റിയത് കണ്ട് ജനങ്ങള്‍ അങ്കലാപ്പിലായി. ഒടുവില്‍ മെയ് 13നാണ് ബണ്ട് തുറന്നത്. സമീപകാലത്തൊന്നും ഇത്രയും നീണ്ടിട്ടില്ല തണ്ണീര്‍മുക്കം ബണ്ട് തുറക്കാനായി. അതിന് മുന്‍പ് 180 ദിവസം മുതല്‍ ആറ് മാസമൊക്കെ അടച്ചിട്ട സമയമുണ്ട്, ഒരു വട്ടം. 1983ലോ മറ്റോ. ഇത്തവണ 150 ദിവസം അടച്ചിട്ടു, ഇലക്ഷനായിരുന്നു, കൊവിഡായിരുന്നു, ഇങ്ങനെയൊക്കെയുളള പല കാര്യങ്ങളും പറഞ്ഞാലും ഉദ്യോഗസ്ഥ തലത്തില്‍ കൃത്യമായി ചെയ്യേണ്ട കാര്യങ്ങളാണ്, എന്നാല്‍ അത് നടന്നില്ല. ഇത് നീരൊഴുക്കിനെ ബാധിച്ചു. കുട്ടനാട്ടിലെ പുഞ്ചക്കൃഷിയെ ഉപ്പ് വെള്ളത്തില്‍നിന്നു രക്ഷിക്കുന്നതിനാണ് ഷട്ടറുകള്‍ എല്ലാ വര്‍ഷവും അടയ്ക്കുന്നത്. ഡിസംബര്‍ 15ന് അടച്ച് മാര്‍ച്ച് 15ന് തുറക്കുക എന്നതായിരുന്നു നേരത്തെയുളള സമയക്രമം. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏപ്രില്‍ പകുതിയോടെയാണ് തുറക്കുന്നത്. ഇത്തവണ അതും കഴിഞ്ഞ് മെയിലാണ് തുറന്നത്.
തോട്ടപ്പളളി സ്പില്‍വേയിലെ ഷട്ടറുകളിലൂടെ 65,000 ക്യുബിക് പെര്‍ സെക്കന്റ് വെളളം ഒഴുക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍ 20,000 ക്യുബിക് പെര്‍ സെക്കന്റ് വെളളം പോലും ഇപ്പോള്‍ പോകുന്നില്ല. ഇത്തവണ ബണ്ട് തുറന്ന അതേദിവസം തന്നെ തോട്ടപ്പളളി സ്പില്‍വേയും തുറന്നു. വിവാദങ്ങളൊക്കെ വന്നപ്പോള്‍ സ്പില്‍വേയുടെ ഒഴുക്കിന്റെ മുന്‍ഭാഗത്ത് തടസമുണ്ടായിരുന്ന മരങ്ങള്‍ വെട്ടിമാറ്റി, മണല്‍ച്ചിറ മാറ്റി, അതുകഴിഞ്ഞും മണല്‍ച്ചിറ വന്ന് അടഞ്ഞു. ഇത്തവണ നിറഞ്ഞിട്ടുണ്ട്. മതിയാകും എന്ന് ഞാന്‍ പറയില്ല. അതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ സ്പില്‍വേയുടെ ഷട്ടറുകള്‍ എല്ലാം തകര്‍ന്നുപോയി. നമ്മള്‍ 2016ല്‍ റിപ്പയര്‍ ചെയ്തതാണ്. അത് പകുതി ആയുസേ ഉളളൂവെന്ന് അന്ന് പറഞ്ഞതാണ്. ഇപ്പോ അടിയില്‍ നിന്നും അതിന്റെ ഫ്രെയിമെല്ലാം വിട്ടുകിടക്കുകയാണ്. അടക്കാനും വയ്യാ. തുറക്കാനും വയ്യാ. വെളളം ഒഴുകി പോകാനുളള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. അത് അടിയന്തരമായിട്ട് ചെയ്യേണ്ടതാണ്.
2018ലെ പ്രളയത്തില്‍ കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമായി 10,495 ഹെക്ടറിലെ കൃഷിയാണ് പൂര്‍ണമായും നശിച്ചുപോയത്. 28 പഞ്ചായത്തുകളില്‍ വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ടുമാസത്തിലേറെ വെളളം നിറഞ്ഞുനിന്നിട്ടും അവര്‍ കൃഷിയിറക്കി. 2018ല്‍ മഴക്കാല കൃഷി ഉണ്ടായിരുന്നില്ല, അത് കഴിഞ്ഞ് തുലാം പത്തിന് കൃഷി ആരംഭിച്ചു. റെക്കോഡ് വിളവ് എന്നുവെച്ചാല്‍ 40% വര്‍ധനയായിരുന്നു. കേരളത്തില്‍ അത്യുല്‍പ്പാദന ശേഷിയുളള വിത്ത് വന്ന ഹരിത വിപ്ലവത്തിന്റെ കാലമുണ്ട്. അതിനെക്കാള്‍ കൂടുതല്‍ വിളവ് വര്‍ധന ഒറ്റവര്‍ഷമുണ്ടായി. അതില്‍ നിന്ന് പിന്നീടൊരു പാഠം നമ്മള്‍ പഠിച്ചില്ല എന്നതാണ് വിളവ് കുറയാന്‍ കാരണം.
ധാരാളം എക്കല്‍ വന്ന് അടിഞ്ഞ് പാഠങ്ങള്‍ സമ്പുഷ്ടമായി, ധാരാളം വെളളം കേറിക്കിടന്ന് മണ്ണിലെ പുളിരസം മുഴുവന്‍ ഒഴുകിപോയി. ഇതായിരുന്നു വിളവ് കൂടാനുളള പ്രധാന കാരണം. ഇപ്പോഴാണേല്‍ പുളിരസം (അസിഡിറ്റി) കൂടുകയാണ്. ഇത് വരുത്താന്‍ പോകുന്ന ഗുരുതര പ്രശ്നമുണ്ട്, ലോഹങ്ങള്‍ വരെ ഇതില്‍ അലിഞ്ഞുചേരും. ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. സമയത്ത് കൃഷി ചെയ്യാനോ, പാഠം ഉള്‍ക്കൊളളാനോ നമുക്ക് കഴിഞ്ഞില്ല. 2019-20 കൃഷി പാടെ തകര്‍ന്നുപോയി. ഇത്തവണയും പലയിടത്തും പ്രശ്‌നങ്ങളാണ്. നമ്മുടെ കൃഷിക്ക് അച്ചടക്കം ഇല്ല. തോന്നിയത് പോലെയാണ് കൃഷിയിറക്കല്‍ അതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം.
എല്ലാവരുടെയും ആവശ്യം കാര്‍ഷിക കലണ്ടറായിരുന്നു. ഞങ്ങളെ (കുട്ടനാട് അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം) ആ ജോലി ഏല്‍പ്പിച്ചു. കുട്ടനാട്ടിലെ 1270 പാടശേഖരങ്ങളില്‍ 990 ഇടത്തെ കൃഷിരീതി പഠിച്ച് ഞങ്ങള്‍ കലണ്ടര്‍ ഉണ്ടാക്കി, റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2020 ഒക്ടോബറില്‍ രണ്ടാം കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. ഇപ്പോള്‍ അത് നടപ്പിലാക്കാനുളള ഐഡിയല്‍ സമയമാണ്. ജനങ്ങള്‍ക്കിടയില്‍ കൃഷിക്ക് സമയക്രമം വേണമെന്നുളള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ എല്ലാവരുമായി ആലോചിച്ച് സമയക്രമത്തില്‍ കലണ്ടര്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം.
വേനല്‍മഴ അടക്കമുളളവയില്‍ നിന്ന് കൃഷിയെയും കര്‍ഷകരെയും രക്ഷിക്കുക എന്നതാണ് കലണ്ടറിന്റെ ലക്ഷ്യം. കലണ്ടര്‍ പ്രകാരം മാര്‍ച്ച് 31ന് മുമ്പ് കൊയ്ത്തു കഴിയും വിധമുള്ള സമയക്രമമാണ് തീരുമാനിച്ചത്. ഇതുപ്രകാരം നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നേരത്തെയാകും. കുട്ടനാടിനെ ആറ് മേഖലകളാക്കി തിരിച്ച് തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം കായല്‍ നിലങ്ങള്‍, വടക്കന്‍ കുട്ടനാട്, ലോവര്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് എന്ന ക്രമത്തില്‍ കൃഷിയാരംഭിക്കണം. ഏറ്റവും അവസാനത്തെ കൊയ്ത്ത് അപ്പര്‍ കുട്ടനാട്ടിലായിരിക്കും. അതേസമയം അപ്പര്‍ കുട്ടനാട്ടിലും ഏപ്രില്‍ 15ന് അപ്പുറം പോകുന്നത് ഗുണകരമല്ല. എല്ലാ മേഖലയിലും 15 ദിവസം അധികമായി നല്‍കിയിട്ടുണ്ട്. പുഞ്ചക്കൃഷി ഒക്ടോബറില്‍ തുടങ്ങുകയും വേണം. രണ്ട് കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ രണ്ടാംകൃഷിക്ക് മൂപ്പുകുറഞ്ഞ വിത്ത് ഉപയോഗിക്കണം.
വിത്ത് ഒരുക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചാലേ കാര്‍ഷിക കലണ്ടര്‍ ഗുണകരമായി നടപ്പിലാക്കാന്‍ കഴിയൂ. അതിന് കൃഷിവകുപ്പ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ജലസേചനം, വൈദ്യുതി വൈകുപ്പ്, റവന്യു, സിവില്‍ സപ്ലൈസ് വകുപ്പുകള്‍, സീഡ് അതോറിറ്റി, കര്‍ഷകര്‍ എന്നിങ്ങനെ എല്ലാവരും ഒരു ഓര്‍ക്കസ്ട്ര പോലെ പ്രവര്‍ത്തിക്കണം. ഒന്ന് വേറിട്ട് നിന്നാല്‍ നടക്കില്ല. ഇതാണ് അതിന് പറ്റിയ സമയമെന്നാണ് തോന്നുന്നത്. ഭരണത്തുടര്‍ച്ച അടക്കം സാധ്യമായത് കൊണ്ട് മാറ്റത്തിന് നല്ല സമയമാണ്.
അതെ, എലിവേറ്റഡ് ഹൈവേയല്ല ആദ്യം ഇവിടെ ഉണ്ടാകേണ്ടിയിരുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ഇവര്‍ ഒളിച്ചോടുകയാണ്. ഇപ്പോള്‍ നീരൊഴുക്ക് കൂട്ടാനുളള നടപടികളാണ് വേണ്ടിയിരുന്നത്. കൃഷിയോ, വെളളപ്പൊക്കമോ ഒന്നുമല്ല ആദ്യം ഞങ്ങളുടെ പരിഗണന എന്ന് തന്നെയാണ് ഇതിലൂടെ ഇവര്‍ പറയുന്നത്.
എസി റോഡൊരു ബണ്ട് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. 24 കിലോ മീറ്റര്‍ നീളമുളള ബണ്ട്. വെളളം ഒഴുകിപ്പോകാന്‍ ആകെ മൂന്ന് ഓപ്പണിങ്ങേ ഉളളൂ. അതിനടിയില്‍ കൂടി വെളളം ഒഴുകിപ്പോകാനായി ക്രോസ് ഓപ്പണിങ്‌സ് ഒരുപാട് ഉണ്ടാക്കണം. കായലിലെ ജലനിരപ്പ് കൂടുന്നില്ല. മീനച്ചിലാറിലോ, ഇല്ലിക്കലിലോ, നാഗമ്പടത്തോ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുമ്പോഴും വേമ്പനാട് കായലില്‍ ജലനിരപ്പ് 10 സെ.മീ പോലും വര്‍ധിക്കുന്നില്ല. തോട്ടപ്പളളിയിലും 10 സെ.മീ പോലും ഉയര്‍ന്നില്ല. അപ്പോള്‍ എന്താണ് പ്രശ്നം. പ്രളയം ഉണ്ടായപ്പോള്‍ ചെങ്ങന്നൂര്‍ കൈകാലിട്ട് അടിച്ചു. മതിലുകള്‍ മുങ്ങുന്ന രീതിയില്‍ വെളളം വന്നു. തോട്ടപ്പളളിയില്‍ ആ സമയത്ത് സ്പില്‍വേയുടെ അടുത്തുളള വീടുകളില്‍ മുറ്റത്ത് പോലും വെളളം കയറിയില്ല. എന്തുകൊണ്ട് നമ്മുടെ വിദഗ്ധര്‍ക്ക് ഇത് മനസിലാക്കാന്‍ കഴിയുന്നില്ല. നീരൊഴുക്കിന് തടസം വരുമ്പോള്‍ സംഭവിക്കുന്നതാണ് വെളളപ്പൊക്കം. നീരൊഴുക്ക് ഉണ്ടാകാനായി പുതിയതായി കനാല്‍ വെട്ടണം. നല്ല വീതിയില്‍ ബൈപ്പാസ് കനാലുകള്‍. കൃഷിയില്ലാത്ത ഇടങ്ങള്‍ ഉണ്ടല്ലോ, വെളളം വെട്ടിയൊഴുകാന്‍ സ്ഥലമുളള ഇടങ്ങള്‍, അത് നമുക്ക് സ്പില്‍വേയില്‍ എത്തിക്കാം.
1921ല്‍ അന്നത്തെ പ്രജാസഭയില്‍ ചങ്ങനാശേരിക്കാരന്‍ കുട്ടനാടുകാരനായ ആയിട്ടുളള ഒരു മെംബര്‍ ഉണ്ടായിരുന്നു, പളളിത്താനം ലൂക്കാ മത്തായി. അദ്ദേഹം അന്നത്തെ മഹാരാജാവിനോട് സഭയില്‍ ആവശ്യപ്പെട്ടൊരു കാര്യമുണ്ട്. കുട്ടനാട്ടില്‍ മണ്ണിന്റെ ഉത്പാദനക്ഷമത കുറവാണ്. ഇതിനെ പ്രതിരോധിക്കാനുളള വഴി ചങ്ങനാശേരിയില്‍ നിന്നും ഒരു കനാല്‍ വെട്ടി അതിലൂടെ വെളളം ഒഴുകാനുളള സൗകര്യങ്ങള്‍ ഉണ്ടാക്കണം. അക്കാലത്ത് അവര്‍ക്ക് പോലും അറിയാം വെളളം ഒഴുകി പോകാനായി നല്ല നീരൊഴുക്കുകള്‍ സൃഷ്ടിച്ചാല്‍ മണ്ണിന്റെ ഫലപുഷ്ടി കൂടുമെന്നും കൃഷി മെച്ചപ്പെടുമെന്നും വെളളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുമെന്നും. നമ്മുടെ ചരിത്രരേഖകളില്‍ പരാമര്‍ശിച്ചിട്ടുളള ഇക്കാര്യമെങ്കിലും അധികൃതര്‍ മനസിലാക്കണം.
പരിസ്ഥിതിയെപ്പറ്റി നല്ല അവഗാഹമുളള, കൃഷി മനസിലുളള ആളാണ് മന്ത്രി പി. പ്രസാദെന്നാണ് ഞാന്‍ വായിച്ചും കണ്ടും അറിഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ടുമുണ്ട്. കൂടാതെ അദ്ദേഹം ഈ പ്രദേശത്തുകാരനുമാണ്. എനിക്ക് ആദ്യം സൂചിപ്പിക്കാനുളളത്, പ്രളയ പ്രതിരോധ പദ്ധതിക്ക് പ്രാമുഖ്യം കൊടുക്കണമെന്നാണ്. കൂടാതെ കൃഷി സമയബന്ധിതമായി, കാര്‍ഷിക കലണ്ടര്‍ പാലിച്ച് നടത്തണം. നമ്മള്‍ ജൂണ്‍ 15 ഓടെ കൃഷി തുടങ്ങാന്‍ പോകുകയാണ്. അടുത്ത പുഞ്ച വരുന്നതിന് മുന്‍പായി നവംബറിന് മുന്‍പായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാര്‍ഷിക കലണ്ടര്‍ സമയക്രമത്തില്‍ നടപ്പാക്കണം. ഒപ്പം തീരദേശത്തെ പ്രശ്‌നങ്ങളും വെളളം ഒഴുകിപ്പോകാനുളള ക്രമീകരണവും സാധ്യതയും സൃഷ്ടിക്കണം.
സ്വയം പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ എന്നും ഇഷ്ടമുള്ള താരമാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരം വിദഗ്ധനാണെന്ന് പലപ്പോഴും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒഴിവുസമയങ്ങളിൽ പാചകപരീക്ഷണങ്ങൾ നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ ഒരു സ്പെഷൽ ചിക്കൻ റോസ്റ്റാണ് ആരാധകർക്കായി പരിചയപ്പെടുത്തുന്നത്.
അധികം മസാലകൾ ചേർക്കാതെ ചേരുവകൾ ചതച്ചു ചേർത്താണ് ഈ സ്പെഷൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നതെന്നും താരം പറയുന്നു. വീഡിയോയിൽ സുചിത്രയേയും മോഹൻലാലിന്റെ പ്രിയ ചങ്ങാതിയായ സമീർ ഹംസയേയും കാണാം.
ചിക്കൻ- 500 ഗ്രാം
ചെറിയ ഉള്ളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഗരം മസാല
കടുക്
പെരുജീരകം
കറിവേപ്പില
വറ്റൽമുളക്- ചതച്ചത്
മഞ്ഞൾ
ഉപ്പ്
തേങ്ങ ചുട്ടത്- ഒരു കഷ്ണം
ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുട്ടെടുത്ത തേങ്ങ എന്നിവ വെവ്വേറെ ചതച്ചെടുക്കുക.
ഒരു ചട്ടി എടുത്ത് അടുപ്പിൽ വച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യാനുസരണം ഉപ്പ്, മഞ്ഞൾപ്പൊടി, പെരുജീരകം, കുരുമുളക് പൊടി, ഗരം മസാല, ചതച്ചുവച്ച വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് ചതച്ചുവച്ച തേങ്ങ കൂടി ചേർത്ത് വഴറ്റുക.കഴുകി വൃത്തിയാക്കിയ ചിക്കൻ കൂടി ചേർത്ത് നന്നായി വഴറ്റി ചെറുതീയിൽ അടച്ചുവെച്ചു വേവിക്കുക. ഒട്ടും വെള്ളം ചേർക്കേണ്ടതില്ല.
View this post on Instagram
ഉപ്പുതറ: പുരയിടത്തിലും മുറ്റത്തും കിടക്കുന്ന കല്ലുകള്‍ വീടുകള്‍ക്ക് മുകളിലേക്ക് വീഴുന്നതിന്റെ ഞെട്ടലില്‍ രണ്ടു കുടുംബങ്ങള്‍. വളകോട് പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെ വീടിന് മുകളിലേക്കാണ് ചെറിയ പാറക്കല്ലുകള്‍ ഭൂമിയില്‍നിന്ന് വീഴുന്നത്. സംഭവത്തിന്റെ നിജസ്‌ഥിതിയറിയാതെ ആശങ്കയിലാണ് ഇരു കുടുംബവും. ഈ മാസം രണ്ടുമുതലാണ് വീടുകള്‍ക്ക് മുകളിലേക്ക് പാറക്കഷണങ്ങള്‍ വീഴാന്‍ തുടങ്ങിയത്. തുടര്‍ ദിവസങ്ങളിലും കല്ലുകള്‍ വീഴാന്‍ തുടങ്ങിയതോടെ വാഗമണ്‍ പോലീസില്‍ പരാതി നല്‍കി.
പോലീസ് സമീപത്തെല്ലാം പരിശോധന നടത്തിയ ശേഷം വീട് പരിശോധിക്കുന്നതിനിടയിലും പാറക്കല്ലുകള്‍ വീണു. ആദ്യം രാത്രിയില്‍ മാത്രമായിരുന്നു കല്ലു വീണിരുന്നത്. ഇപ്പോള്‍ രാത്രിയും പകലും ഒരു പോലെയാണ് കല്ലുകള്‍ വീഴുന്നത്. ഇതു മൂലംവീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയിലാണ് വീട്ടുകാര്‍. വലിയ ശക്‌തിയിലാണ് പാറക്കഷ്‌ണങ്ങള്‍ എത്തുന്നത്. കല്ലുകള്‍ വീണ് രണ്ട് വീടിന്റെയും ആസ്‌ബറ്റോസ് ഷീറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വീടുകളിലായി ആറ് കുട്ടികളും ഉണ്ട്. കല്ല് വീഴുന്നതിനാല്‍ കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്. തനിയെ കല്ല് ഉയര്‍ന്ന് വീഴുന്നതറിഞ്ഞ് ധാരാളം പേര്‍ ഇത് കാണാനെത്തുന്നുമുണ്ട്.
വീടുകള്‍ ഇരിക്കുന്ന ഭൂമി ഇടിഞ്ഞ് താഴ്‌ന്നു. ഒരു വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ ഏല്‍ക്കുകയും ചെയ്‌തു. കല്ലുകള്‍ സദാ സമയവും വീഴുന്നത് എന്തുകൊണ്ടാണെന്ന് വ്യക്‌തമായിട്ടില്ല.ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാവുന്ന ഏതെങ്കിലും പ്രതിഭാസമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ജനപ്രതിനിധികള്‍ വീട്ടിലെത്തിയപ്പോഴും കല്ലേറ് നേരില്‍ കണ്ടിരുന്നു. മുറ്റത്തുനിന്ന് കല്ലുയരുന്നത് വീട്ടുകാര്‍ പലവട്ടം കാണുകയും ചെയ്‌തിട്ടുണ്ട്. വീട് സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച തൊടുപുഴയില്‍നിന്നുള്ള ജിയോളജിക്കല്‍ വകുപ്പ് അധികൃതര്‍ സ്‌ഥലത്ത് പരിശോധന നടത്തും.