തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട്, റോൾസ് റോയ്സ് വാങ്ങി പ്രതികാരം ചെയ്ത സർദാർജിയുടെ കഥ വർഷങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. തെൻറ തലപ്പാവിെൻറ നിറത്തിനനുസരിച്ച് ആഴ്ച്ചയിൽ ഏഴ് ദിവത്തേക്ക് ഏഴ് റോൾസ് റോയ്സ് ആണ് അന്ന് സർദാർജി വാങ്ങിയത്. ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനായ റൂബൻ സിങ്ങായിരുന്നു റോൾസ് വാങ്ങിയതിെൻറ പേരിൽ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇൗ സംഭവത്തോടെ കോളടിച്ചത് റോൾസിനാണ്. പ്രതികാരത്തിനായാണ് കാർ വാങ്ങിയതെങ്കിലും സർദാർജി ഇതോടെ റോൾസിെൻറ വലിയ ആരാധകനായി. നിലവിലുള്ള ഏഴ് എണ്ണത്തിനുപുറമേ മറ്റ് ആറെണ്ണംകൂടി വാങ്ങാൻ റൂബൻ തീരുമാനിക്കുകയായിരുന്നു.
പുതുപുത്തൻ റോൾസ് എസ്.യു.വിയായ കള്ളിനൻ, ഏറ്റവും വിലകൂടിയ വകഭേദമായ ഫാൻറം എന്നിങ്ങനെ ആറ് റോൾസ് റോയ്സുകളെക്കൂടി പിന്നീട് റൂബൻ സ്വന്തമാക്കി. ഇതോടെ റൂബെൻറ പക്കലുള്ള റോൾസ് റോയ്സുകളുടെ മൂല്യം 130 കോടി രൂപയായിട്ടുണ്ട്. അവസാനത്തെ ഡെലിവറിക്ക് റോൾസ് റോയ്സിെൻറ സി.ഇ.ഒ നേരിട്ട് എത്തുകയായിരുന്നു. കാരണം റോൾസിെൻറ ഏറ്റവുംവലിയ കസ്റ്റമറായി അപ്പോഴേക്കും റൂബൻ മറിയിരുന്നു.
ബ്രിട്ടനിലെ ഒാൾ ഡേ പി.എ എന്ന കൺസൾട്ടൻസി സ്ഥാപനത്തിെൻറ ഉടമയും ബില്യനേയറുമാണ് റൂബൻ സിങ്. ഒരിക്കൽ ഒരു ബ്രിട്ടീഷ് വർണവെറിയൻ സിങ്ങിെൻറ തലപ്പാവിനെ കളിയാക്കുകയായിരുന്നു. അഭിമാനത്തിൽ മുറിവേറ്റ റൂബൻ, തെൻറ ട്വിറ്റർ അകൗണ്ടിലാണ് തലപ്പാവിെൻറ നിറത്തിലുള്ള റോൾസ് റോയ്സുകൾ വാങ്ങാനുള്ള തീരുമാനം അറിയിച്ചത്. ബ്രിട്ടീഷുകാരുടെ അഭിമാന സ്ഥാപനമായ റോൾസിലൂടെ തെൻറ പ്രതികാരം നിർവഹിക്കുകയായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. ഇതോടൊപ്പം ദശലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും റൂബൻ പ്രഖ്യാപിച്ചു. തലപ്പാവിെൻറ നിറമുള്ള റോൾസിനരികിൽ റൂബൻ നിൽക്കുന്ന ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു.
റൂബെൻറ കാർ കലക്ഷൻ റോൾസ് റോയ്സിൽ മാത്രം ഒതുങ്ങുന്നതല്ല. പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്‌റോൺ, പഗാനി ഹുവാര, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 ബെർലിനെറ്റ ലിമിറ്റഡ് എഡിഷൻ എന്നീ ഒന്നാന്തരം സ്പോർട്സ് കാറുകളും റൂബെൻറ ഗ്യാരേജിലുണ്ട്. കാറുകൾക്ക് പുറമേ സ്വകാര്യ ജെറ്റ് വിമാനങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.യുകെയിൽ സ്ഥിരതാമസമാക്കിയ റൂബൻ 20ആം വയസ്സിൽ ബിസിനസ് ആരംഭിച്ചു. 1995 -ൽ മിസ്സ് ആറ്റിറ്റ്യൂഡ് എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. പിന്നീടാണ് ഒാൾ ഡേ പി.എ സ്ഥാപിച്ചത്.
യുദ്ധഭൂമിയായ അഫ്ഗാനിസ്താനിലെ കാബൂളിലുള്ള ഇന്ത്യൻ എംബസിയിൽ കുടുങ്ങിക്കിടക്കുന്നത് 200ലേറെ ഇന്ത്യക്കാർ. വിേദശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരും പാരാമിലിട്ടറി സൈനികരും ഇതിൽ ഉൾപ്പെടുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇവരെ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്നയച്ച വിമാനം കാബൂൾ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രത്യേക വിമാനം കാബൂളിൽ ലാൻഡ് ചെയ്തത്. എന്നാൽ വിമാനം എപ്പോൾ മടങ്ങുമെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
എയർഫോഴ്സിന്റെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് കാബൂളിൽ ലാൻഡ് ചെയ്തത്. താജിക്കിസ്താനിലാണ് വിമാനം ആദ്യമെത്തിയത്. കാബൂൾ വിമാനത്താവളത്തിലെ പ്രശ്നങ്ങളെ തുടർന്നാണ് വിമാനം താജിക്കിസ്താനിൽ ലാൻഡ് ചെയ്തത്. പിന്നീടാണ് വിമാനം കാബൂളിലേക്ക് പറന്നത്.
പക്ഷേ, സംഘർഷഭരിതമായ കാബൂൾ വിമാനത്താവളത്തിലേക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് ഇവരെ എങ്ങിനെ സുരക്ഷിതമായി എത്തിക്കുമെന്ന ആശങ്കയിലാണ് വിദേശകാര്യ മന്ത്രാലയം.
അഫ്ഗാൻ ഭരണം പിടിച്ചെടുത്ത താലിബാൻ കാബൂളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരിൽ 100ഓളം പേർ എംബസിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) സൈനികരാണ്. അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ആയിരങ്ങൾ കുതിച്ചെത്തിയതോടെ കാബൂൾ വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നത് സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ചർച്ച തുടരുകയാണ്.
അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. എന്നാൽ, അത് വിജയകരമായി നടപ്പാക്കുന്നത് ദുഷ്കരമായ സാഹചര്യമാണ് നിലവിൽ. ഇത് മറികടക്കാനുള്ള ശ്രമങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി വരികയാണ്. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങളും ചർച്ചയിലാണ്. താലിബാൻ കാബൂളിലേക്ക് നീങ്ങിയപ്പോൾ തന്നെ സ്ഥിതിഗതികൾ വഷളാകാൻ കാത്തുനിൽക്കാതെ അവിടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാൻ നടപടിയെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
അഫ്ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ് അവിടെ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
അഫ്ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ് അവിടെ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
താലിബാൻ അധികാരം പിടിച്ച അഫ്ഗാനിസ്താനിൽ നിന്നും വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ മരിച്ചു. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ് ദാരൂണമായി മരിച്ചത്. തെഹ്റാൻ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
കാബൂളിൽ നിന്നും വിമാനം പറന്നുയർന്നയുടൻ രണ്ട് പേർ വീഴുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിന്‍റെ ചക്രത്തോട് ചേർത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവർ അഫ്ഗാൻ വിടാൻ ശ്രമിച്ചത്. എന്നാൽ, ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്.
അഫ്ഗാൻ വിടാനായി ആയിരക്കണക്കിന് പേരാണ് ഇന്ന് കാബൂളിലെ ഹാമിദ് കർസായി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.
DISCLAIMER: DISTURBING FOOTAGE❗️❗️❗️
Two people who tied themselves to the wheels of an aircraft flying from Kabul, tragically fall down. pic.twitter.com/Gr3qwGLrFn— Tehran Times (@TehranTimes79) August 16, 2021
പൂജ കൃഷ്ണ
ഇസബെല്ല എന്നാണിവളുടെ പേര്. ആ ചെടിയുടെ അല്ല. അതിനു താങ്ങാവുന്ന, കൂട്ടാവുന്ന ആ സെറാമിക് പോട്ട്. ഇതവളുടെ കഥയാണ്!
എനിക്കീ അടുത്ത കാലത്താണ് ചെടികളോടും, പോട്ടുകളോടും കമ്പം കയറിയത്. നമ്മൾ ഒന്നെത്താൻ വൈകിയാൽ നമ്മളെ കാത്തിരുന്നു വാടുന്ന ഒരു ചെടിയെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിനേകുന്ന ഒരു അർത്ഥമുണ്ട്! ബിനുമോനാണ് ഈ കമ്പത്തിനും എന്റെ കൂട്ടു കക്ഷി.
ഒരു ഓൺലൈൻ സൈറ്റിൽ നിന്ന് ബഡ്ജറ്റിൽ ഒതുങ്ങാഞ്ഞിട്ടും ഇവളെ വാങ്ങിയത്, ആ പേര് കൊണ്ടും, ക്ലാസിക് ലുക്കുകൊണ്ടുമാണ്. പലവട്ടം ഇതേ സെല്ലറിന്റെ സെറാമിക് പോട്ടുകൾ വാങ്ങിയിട്ടുണ്ട്. അവയൊക്കെ ഒരു പോറൽ പോലും പറ്റാതെ ഭംഗിയായി എത്തിച്ചേർന്നിട്ടുമുണ്ട്. ആ ധൈര്യത്തിൽ തന്നെയാണിവളെയും കാത്തിരുന്നത്. എന്നാൽ പാക്കറ്റു കയ്യിൽ കിട്ടിയപ്പോൾ അകത്തൊരു കിലുക്കം! ഉള്ളൊന്നു കാളി. തുറന്നപ്പോൾ സംഭവം സത്യമാണ്, പൊട്ടി അടർന്നു വീണിട്ടുണ്ട്, ഉള്ളിൽ മൂന്നു കഷണങ്ങൾ.
റിട്ടേൺ പോളിസിയുണ്ട്, ഇവളെ മടക്കാം. പൊട്ടി അടരാത്ത ഒരുവൾ വരുമെങ്കിലും, എന്തിനെന്നറിയാതെ ഒരു വേദന! ചുമ്മാ കാത്തിരുന്നത്രയും ദിവസം ഇസബെല്ലാ… ഇസബെല്ലാ പാടി ഇഷ്ടം കൊഴുപ്പിക്കേണ്ടിയിരുന്നില്ല! അവളുടെ പൊട്ടി അടർന്ന കഷണങ്ങൾ ഉള്ളിൽ കൊണ്ടുരയുന്ന പോലെ! അല്ലേലും ചില നേരത്തു ഞാൻ ഓവർ ഡ്രാമയാണ്.
വൈകിട്ട് കോളേജ് വിട്ടു വന്ന ബിനുമോൻ എന്നെ കണ്ടതേ തിരക്കി, ‘പൊട്ടിയാണോ വന്നത്’? അല്ലെങ്കിലും എന്റെ മുഖം വായിക്കാൻ ബിനുമോനെ കഴിഞ്ഞിട്ടേ ഉള്ളു. എന്തുണ്ടെങ്കിലും സ്പോട്ടിൽ പിടിക്കും! അതെനിക്കുയർത്തുന്ന വെല്ലുവിളി ചില്ലറയല്ല! ചായകുടി കഴിഞ്ഞതേ ബിനുമോൻ പറഞ്ഞു ‘ഇങ്ങു കൊണ്ടുവന്നെ നോക്കട്ടെ’. പായ്ക്കറ്റോടെ എടുത്തുകൊണ്ടു ചെന്ന ഇവളെ കണ്ടിട്ട് എന്നോട് ചോദിച്ചു ‘അപ്പോൾ എന്താ പ്ലാൻ’? ഞാൻ പറഞ്ഞു ‘റിട്ടേൺ തന്നെ! അല്ലാതെന്താ ഇപ്പോൾ ഇതിൽ ഇത്ര പ്ലാനിടാൻ ഉള്ളത്’!
അടുത്തതായി ബിനുമോൻ ചോദിച്ച ചോദ്യങ്ങളിലും, ന്യായങ്ങളിലുമാണ് ഞാൻ കുഴങ്ങി പോയത്. ഇത് റിട്ടേൺ ചെയ്‌താൽ മറ്റൊന്ന് വരുമായിരിക്കാം, അതും വരുന്നത് പൊട്ടിത്തന്നെ ആണെങ്കിലോ? അതല്ല അതിനു ശേഷം നമ്മുടെ കയ്യിൽ നിന്നാണതു വീണു പൊട്ടുന്നതെങ്കിലോ? അവർ കഴിവതും ഭംഗിയായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണ് ഇതയച്ചത്, അവരെ തെറ്റ് പറയാൻ ആവില്ല. വഴിയിൽ കൈകാര്യം ചെയ്ത ആരുടെയോ തെറ്റ്. നമ്മൾ തിരിച്ചയച്ചാൽ, വഴിയിൽ ഇതിലും പൊട്ടി തകർന്നു ഒരിക്കലും കൂട്ടി ചേർക്കാൻ ആവാത്തവണ്ണമായിരിക്കും ഇത് അവർക്ക് തിരിച്ചെത്തുക. ആർക്കുമാർക്കും ഉപയോഗമില്ലാത്ത കുറെ കഷണങ്ങളായി ഇതെവിടെങ്കിലുമൊരു കുപ്പയിൽ അവശേഷിക്കും. അത് വേണോ? നമുക്കൊന്നൊട്ടിക്കാൻ ശ്രമിച്ചു നോക്കാം, നടന്നില്ലേൽ ബാക്കി അപ്പോൾ നോക്കാം!
ഞാനും അവളെ ഒന്ന് കൂടി നോക്കി. ശരിയാണ്, എന്തിനാണവളെ കുപ്പത്തൊട്ടിയിൽ തള്ളുന്നത്. അതിനാണോ അവർ അവളെ ഇത്ര ശ്രദ്ധ പൂർവം പൊതിഞ്ഞു അയച്ചത്. ഞാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നത്. അവളുടെ വില അറിയാത്താരോ അവളെ എടുത്തെറിഞ്ഞതല്ലേ. നമ്മുടേതാണ് പൊട്ടുന്നതെങ്കിൽ ഒട്ടിക്കാൻ ശ്രമിക്കില്ലേ? മുറിവൊട്ടുമെങ്കിൽ, അതിനു നമ്മൾക്കാവുമെങ്കിൽ, ഒന്ന് ശ്രമിച്ചു നോക്കുക തന്നെ!
അടുക്കള റെന്നൊവേറ്റു ചെയ്തപ്പോൾ പണിക്കാർ ബാക്കിവെച്ച് പോയ പശയാൽ ബിനുമോൻ സസൂഷ്മം അടർന്ന കഷ്ണങ്ങൾ ഓരോന്നായി ചേർത്തുവെച്ച് അവളെ പൂർവ സ്ഥിതിയിലാക്കി. കുറച്ചു നാൾ അങ്ങനെ തന്നെ സേഫ് ആയി വെച്ചു, ഒട്ടും ഇളകാതെ, ആരും തട്ടാതെ. പതുക്കെ, പൊട്ടിയ കഥ അവൾ പോലും മറന്ന പോലെ! പിന്നെ ആദ്യം കുറച്ചു വെള്ളം പതുക്കെ, പതുക്കെ പേടിച്ചു നിറച്ചു നോക്കി. ഇല്ല അവൾ ഒട്ടും ചോരുന്നില്ല! അപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല! നഷ്ടപെടും എന്ന് ഭയപ്പെട്ട പ്രിയപ്പെട്ട ഒരുവൾ തിരിച്ചു വന്ന പോലെ!
പിന്നെ ഒരു നാൾ അവളിൽ മണ്ണും, ചാണകപ്പൊടിയും, വളവും ചേർത്ത്, ഒരു ചെടി നട്ടു. ആ ചെടി അവളിൽ തളിർത്തു. പൊട്ടിത്തകർന്നു എന്ന് കരുതിയവൾ, ഇന്നാ ചെടിക്കു വീടാണ്. ഒന്നെത്തി നോക്കിയാൽ ഇപ്പോഴും കാണാം ആ ഒട്ടിച്ചേരലുകൾ, അതിളകാത്ത വണ്ണം വേണമവളെ കൈകാര്യം ചെയ്യാൻ! എന്നാൽ ഓരോ നോക്കിലും അവൾ എന്നിൽ നിറയ്ക്കുന്നത് ആ മുറിവിന്റെ നോവല്ല, മറിച്ചു കരുതലിന്റെ കരുത്താണ്! ആർക്കാണ് അവളെക്കണ്ടാൽ ഇപ്പോൾ പാടാൻ തോന്നാത്തത് ഇസബെല്ലാ… ഇസബെല്ലാ!
പൂജ കൃഷ്ണ
ഐടി പ്രൊഫഷണൽ. പഠനം മാക്ഫാസ്റ്റിൽ പൂർത്തിയാക്കി. താമസം പാലാ, രാമപുരം.
Contact: [email protected]


റോസ്മി ചാക്കോ
പുതിയ മനുഷ്യർ നല്ലവരാണ്
അവർ
കുന്നുകളുടെയും
മലകളുടെയും മുകളിൽ
കാടുപിടിച്ചു കിടക്കുന്ന
മുടിയെല്ലാം
വെട്ടി വൃത്തിയാക്കിയിട്ടുണ്ട്
അനാവശ്യമായി ഒഴുകുന്ന
പുഴകളെയെല്ലാം വറ്റിച്ച്
ശാന്തസുന്ദരമായ
മൈതാനങ്ങളാക്കിയിട്ടുണ്ട്
ചേറും ചെളിയുമായികിടക്കുന്ന
നെൽപാടങ്ങളെയെല്ലാം നികത്തി
അതിസുന്ദരമായ ബംഗ്ലാവുകളും
പണിതുയർത്തിയിട്ടുണ്ട്
നമ്മുടെ നല്ലതിനുവേണ്ടി
ഈ നാശം പിടിച്ച ഭൂമിയെയും
വെടിയുണ്ടകളാക്കി
മടിയിലെടുത്തുവയ്ക്കാനാണ്
പുതിയ തീരുമാനം
റോസ്മി ചാക്കോ
2018 ൽ കോഴിക്കോട് വെച്ചു നടന്ന വിദ്യാരംഗം സംസ്ഥാനതല കവിതാക്യാമ്പിൽ ആലപ്പുഴയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥിനി


ഒരു ദിവസം സൂര്യനിൽ നിന്നുള്ള ചൂടും വെളിച്ചവുമെല്ലാം നിലയ്ക്കും. പിന്നെ തണുത്തുറയും, വൈകാതെ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും. ആകാശത്ത് തിളങ്ങുന്നൊരു ക്രിസ്റ്റൽ. പിന്നെ സൗരയൂഥത്തിൽ എന്തു സംഭവിക്കുമെന്നു പറയാൻ പോലും പറ്റില്ല. അതിനും മുൻപേ തന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതായിട്ടുണ്ടാകും.
ഇനിയും 500 കോടി വർഷം മാത്രമേ സൂര്യന് ആയുസ്സുള്ളൂവെന്നതാണു സത്യം. നിലവിൽ നമ്മുടെ സൂര്യൻ ‘മഞ്ഞക്കുള്ളൻ നക്ഷത്ര’മാണ്. അതായത്, അത്യാവശ്യം കത്തിജ്വലിച്ചു നിൽക്കാൻ കെൽപുള്ളത്. ന്യുക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയ വഴിയാണ് സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ 500 കോടി വർഷം കഴിയുന്നതോടെ സൂര്യൻ തണുത്തു വരും. ഫ്യൂഷന്റെ ശക്തി ക്ഷയിച്ചു വരുമെന്നു ചുരുക്കം. ഇതിന്റെ ആദ്യഘട്ടത്തിൽ കത്തിജ്വലിക്കുന്ന അവസ്ഥയിലേക്ക് എത്തും സൂര്യൻ. അതായത്, ചുവന്നു തുടുത്ത ഒരു ‘രാക്ഷസൻ നക്ഷത്ര’മായി മാറും. പിന്നീട് പതിയെ വലുപ്പം കുറഞ്ഞ് ‘വെള്ളക്കുള്ളൻ നക്ഷത്ര’മായിത്തീരും. ചൂട് ഉൽപാദിപ്പിക്കപ്പെടാതാകുന്നതോടെ‘കരിഞ്ഞ്’ കറുത്ത കുള്ളന്മാരായും മാറും. ഇതിനു ശേഷമാണ് ഖരരൂപത്തിലായി ഉറച്ച് ക്രിസ്റ്റലായി മാറുക. അപ്പോഴേക്കും ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ടാകും.
സൂര്യൻ ക്രിസ്റ്റൽ രൂപത്തിലാകുമെന്ന നിഗമനത്തിൽ 50 വർഷം മുൻപേ തന്നെ ഗവേഷകർ എത്തിയിരുന്നു. എന്നാൽ അതിനു ചേർന്ന തെളിവുകൾ മാത്രം കിട്ടിയില്ല. തെളിവിനു വേണ്ടി അവർ ഒരു കാര്യം ചെയ്തു. ഗയ സ്പെയ്സ് ടെലസ്കോപ് വഴി ഭൂമിക്കു ചുറ്റുമുള്ള 15,000 വെള്ളക്കുള്ളൻ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 300 പ്രകാശ വർഷം അകലെയുള്ളവയായിരുന്നു ഇവയെല്ലാം. ഇതിൽ നിന്നാണ് ഒരു കാര്യം മനസ്സിലായത്. മിക്ക നക്ഷത്രങ്ങളും തണുത്തുറഞ്ഞ് ക്രിസ്റ്റൽ പരുവത്തിലേക്ക് ആയിക്കഴിഞ്ഞു. എല്ലാ വെള്ളക്കുള്ളൻ നക്ഷത്രങ്ങളും ഒരിക്കൽ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുമെന്നത് ഉറപ്പാണ്. വമ്പൻ നക്ഷത്രങ്ങളായിരിക്കും ഏറ്റവും ആദ്യം ക്രിസ്റ്റലാവുക. നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങൾ നമ്മുടെ ഗാലക്സിയിലുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.
ഒരു കഷണം കിട്ടിയാൽ ശതകോടീശ്വരനാകാം: ബഹിരാകാശത്ത് ഒഴുകുന്ന സ്വർണനിധി
ഒരു കഷണം കിട്ടിയാൽ ശതകോടീശ്വരനാകാം: ബഹിരാകാശത്ത് ഒഴുകുന്ന സ്വർണനിധി
കാർബണും ഓക്സിജനും ചേർന്നായിരിക്കും ക്രിസ്റ്റലിന് രൂപം കൊടുക്കുക. ചില നക്ഷത്രങ്ങൾക്ക് ഏകദേശം ലോഹരൂപവുമുണ്ടാകും. നക്ഷത്രങ്ങൾ തണുക്കുമ്പോൾ വജ്രക്കല്ലുകൾ രൂപപ്പെടാനും ഏറെ സാധ്യതയുണ്ട്. അത്തരം ‘വജ്രനക്ഷത്രങ്ങൾ’ നമ്മുടെ കണ്ണിൽപ്പെടാതെ എവിടെയൊക്കെയോ ഇപ്പോഴും ഉണ്ടുതാനും. അവയെ നോക്കി കണ്ണഞ്ചിയിരിക്കുകയല്ല, അതൊരു ഓർമപ്പെടുത്തലാണെന്നു തിരിച്ചറിയുകയാണു വേണ്ടത്. ഒരു നാൾ നമ്മുടെ സൂര്യനും അതുപോലെ…! പക്ഷേ 500 കോടി വർഷത്തിനകം സൂര്യനില്ലാതെയും ജീവിക്കാൻ സാധിക്കുന്ന മറ്റേതെങ്കിലും ഗ്രഹം മനുഷ്യർ കണ്ടുപിടിച്ചിട്ടുണ്ടാകുമെന്നാണു ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
ജർമ്മൻ ഫുട്ബാൾ ഇതിഹാസം ഗെർഡ് മുള്ളർ(75) അന്തരിച്ചു. വെസ്റ്റ് ജർമ്മനിക്കായി 62 മത്സരം കളിച്ച മുള്ളർ 68 ഗോളുകൾ നേടിയിട്ടുണ്ട്. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ് ഫൈനലിൽ നേടിയ ചരിത്ര ഗോളും ഇതിൽ ഉൾപ്പെടുന്നു. 15 വർഷത്തോളം ബയേൺ മ്യൂണിക്കിനായി കളിച്ച ഗെർഡ് 594 മത്സരങ്ങളിൽ നിന്നായി 547 ഗോളുകൾ നേടിയിട്ടുണ്ട്.
ബയേൺമ്യൂണിക്കിനും ആരാധകർക്കും ഇത് കറുത്ത ദിനമാണ്. മഹാനായ സ്ട്രൈക്കറാണ് ഗെർഡ് മുള്ളർ. ദുഃഖകരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നുവെന്ന് ബയേൺ പ്രസിഡന്‍റ് പറഞ്ഞു.1970 ലോകകപ്പിൽ 10 ഗോൾ നേടിയ മുള്ളർ സുവർണ്ണ പാദുകവും സ്വന്തമാക്കി. ടി.എസ്.വിയിലൂടെയാണ് മുള്ളർ കളി തുടങ്ങിയത്. പിന്നീട് 1964ൽ ബയേൺ മ്യൂണിക്കിലെത്തി.
മുള്ളറെത്തി നാല് വർഷത്തിനുള്ളിൽ ബയേൺ ജർമ്മൻ ചാമ്പ്യൻമാരായി. മൂന്ന് യുറോപ്യൻ കപ്പ് വിജയങ്ങളിലും മുള്ളർ ബയേൺ മ്യൂണിക്കിന്‍റെ ഭാഗമായി. ലോക ഫുട്ബാളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും(16) റൊണാൾഡോയും(15) അദ്ദേഹത്തെ മറികടന്നു.
പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് നടന്‍ ഉമ്മര്‍ ദീര്‍ഘകാലം പ്രയാസപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ മകന്‍. ഉമ്മര്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഹരിഹരന്‍ സര്‍ കൂടെ നിന്നിരുന്നുവെന്നും ഉമ്മറിന്റെ മകന്‍ റഷീദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഉമ്മറിന്റെ മകന്റെ പ്രതികരണം.
”രോഗം മൂര്‍ച്ഛിച്ച് ഉമ്മറിനെ ഹോസ്പിറ്റലില്‍ ആക്കിയപ്പോള്‍ കുടുംബ ഡോക്ടര്‍ കൂടെയില്ലാത്തതുകൊണ്ട് ആശുപത്രിക്കാര്‍ അത് മുതലാക്കിയിരുന്നു. ഐസിയുവില്‍ 4500 രൂപയാണ് ഒരു ദിവസത്തെ ചാര്‍ജ്. മരുന്നുകള്‍ക്കും മൂവായിരത്തിലധികം രൂപയാകും. ഇരുപത് വര്‍ഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. അഡ്മിറ്റ് ചെയ്യുന്ന സയമത്ത് വാപ്പയുടെ അക്കൗണ്ടില്‍ 7500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചികിത്സയ്ക്ക് വേണ്ട പൈസ അമ്മയില്‍ നിന്നോ ചലചിത്ര പരിഷത്തില്‍ നിന്നോ വാങ്ങരുതെന്ന് പറഞ്ഞിരുന്നു. വാപ്പയുടെ സഹോദരിയുടെ മക്കളാണ് സഹായിച്ചത്. അഞ്ച് ലക്ഷത്തിലധികം രൂപ ആശുപത്രിയില്‍ ചിലവായിരുന്നു. എല്ലാ ദിവസവും ആശുപത്രിയില്‍ ഹരിഹരന്‍ സര്‍ കാണാന്‍ വരുമായിരുന്നു. ആശുപത്രിക്കാര്‍ നല്ല രീതിയില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ഞങ്ങള്‍ വീട് വിറ്റും ചികിത്സ നടത്തുമെന്ന് ഹോസ്പിറ്റലുകാര്‍ക്ക് ഉറപ്പായതുകൊണ്ട് തന്നെ അവര്‍ പരമാവധി ഉപയോഗപ്പെടുത്തുമായിരുന്നു.
ഹരിഹരന്‍ സാറിടപെട്ടാണ് വിജയ ഹോസ്പിറ്റലിലേക്ക് ബാപ്പയെ മാറ്റിയത്. അന്ന് കെ.പി.എ.സിയുടെ നാടക ഗാനങ്ങളൊക്കെ കേള്‍ക്കുമായിരുന്നു. ബാപ്പ എപ്പോഴും കമ്മ്യൂണിസ്റ്റായിരുന്നു. എപ്പോഴും പറയുമായിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ആദ്യം പണം കൊടുക്കണം. അത് കഴിഞ്ഞ് മക്കള്‍ക്ക് കൊടുത്താല്‍ മതിയെന്ന്. ഒരു കാലം കഴിഞ്ഞപ്പോള്‍ പിന്നെ അവാര്‍ഡൊന്നും വാങ്ങേണ്ട പുതിയ ആളുകള്‍ക്ക് അതൊക്കെ കിട്ടണമെന്നും ബാപ്പ തീരുമാനിച്ചിരുന്നു, റഷീദ് പറഞ്ഞു.
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെത്തിയതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. വലിയ ചെറുത്തു നില്‍പ്പും പോരാട്ടങ്ങളുമില്ലാതെ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതായാണ് റിപോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കാബുളില്‍ പലയിടത്തും വെടിയൊച്ചകള്‍ കേട്ടിരുന്നതായി പ്രസിഡന്റിന്റെ പാലസ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല. താലിബാന്‍ കമാന്‍ഡര്‍ക്കു വേണ്ടി അദ്ദേഹം വൈകാതെ പദവി ഒഴിയുമെന്നാണ് റിപോര്‍ട്ട്. കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തെങ്കിലും കൂടുതല്‍ രക്തച്ചൊരിച്ചിലിന് അവസരമുണ്ടാക്കേണ്ട എന്നാണ് തീരുമാനമെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ല.
കാബൂളിന്റെ നാലു ഭാഗത്തു നിന്നും താലിബാന്‍ ഭീകരര്‍ ഇരച്ചെത്തുകയായിരുന്നുവെന്ന് സര്‍ക്കാരിലെ ഉന്നതര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ കാബൂളിലെ തങ്ങളുടെ എംബസിയില്‍ നിന്ന് എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരേയും യുഎസ് ഒഴിപ്പിച്ചു. വസിര്‍ അക്ബര്‍ ഖാനിലെ അതീവസുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന എംബസിയില്‍ നിന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് യുഎസ് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയത്. ഇവരെ വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്നും യുഎസിലേക്ക് തിരിച്ചു കൊണ്ടുപോകും. ഇപ്പോള്‍ യുഎസിന്റെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കാബൂല്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യുറോപ്യന്‍ സേനാംഗങ്ങളേയും കാബുളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നാറ്റോ സേനയും അറിയിച്ചു.
ഞായറാഴ്ച രാവിലെ ജലാലാബാദ് ഏറ്റുമുട്ടലില്ലാതെയാണ് താലിബാന്‍ കീഴടക്കിയത്. ഇതോടെ സുപ്രധാന ഹൈവേകളുടെ നിന്ത്രണം താലിബാന്റെ കൈവശമായി. സമീപത്തെ പാക് അതിര്‍ത്തി പോസ്റ്റായ തോര്‍ഖാം പോസ്റ്റും താലിബാന്‍ പിടിച്ചെടുത്തു. ഇതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തേക്കുള്ള ഏക മാര്‍ഗം കാബൂള്‍ വിമാനത്താവളം മാത്രമായി. കഴിഞ്ഞ ദിവസം മസാറെ ശരീഫ് കീഴടക്കിയാണ് താലിബാന്‍ ജലാലാബാദിലെത്തിയത്. പിന്നീട് പ്രതീക്ഷിച്ചതിലും വേഗത്തില്‍ താലിബാന്‍ കാബൂളും പിടിച്ചടക്കുകയായിരുന്നു.
ജലാലാബാദ് ഗവര്‍ണര്‍ താലിബാനു കീഴടങ്ങിയതോടെ ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായില്ല. ഏറ്റുമുട്ടല്‍ നിരവധി സാധാരണക്കാരുടെ മരണത്തിലേക്കു നയിക്കുമെന്നതിനാല്‍ താലിബാനെ തടയാതിരിക്കുകയായിരുന്നു ഏക പോംവഴിയെന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിൽ രാജ്യമെമ്പാടും വാർത്തകൾ കൊണ്ട് നിറയുകയാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലെ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് ഇത്തരത്തിൽ പ്രതിഷേധ പിന്നിലെ കറുത്ത കരങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ പ്രമുഖ പാലമായ വെസ്റ്റ് മിൻസ്റ്ററിലെ പാലത്തിലാണ് ഇത്തരത്തിൽ കൂറ്റൻ ബാനറുകൾ പൊങ്ങിയത്. റിസൈൻ മോദി അഥവാ മോദി രാജി വയ്ക്കുക എന്ന രീതിയിലുള്ള മുദ്രാവാക്യമാണ് ബാനറുകളിലും കാണാൻ കഴിയുന്നത്.
പ്രതിഷേധക്കാർ കൂറ്റൻ ബാനറുകളുമായി പ്രതിഷേധം ഉയർത്തുകയും ഇത്തരത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ മുൻപിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ച് പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൽ ഒരു അന്യരാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് മൊത്തം ഇന്ത്യ മഹാരാജ്യത്തിലെ തന്നെ നാണക്കേടാണ്. മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങൾക്കെതിരെ ആണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഒരു തരത്തിൽ ഇത് ഇന്ത്യ ക്കെതിരെയുള്ള മറ്റ് രാജ്യങ്ങളുടെ അഥവാ മോദിയുടെ മുസ്ലിം നയങ്ങൾക്കെതിരെയുള്ള മറ്റു രാജ്യങ്ങളുടെ പ്രതിഷേധമാണ് കാണുന്നത്.
പ്രതിഷേധ സംഘം തന്നെ മോദിക്കെതിരെ യുള്ള ആരോപണങ്ങൾ കാരണം നിരത്തിയുള്ള വാർത്ത കുറിപ്പും പുറത്തിറക്കിയിരുന്നു. രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ വംശഹത്യ എം ആൾക്കൂട്ട ആക്രമണങ്ങളും ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ബലാൽസംഘ ശ്രമങ്ങളും കാർഷികമേഖലയിലെ കോർപ്പറേറ്റ് വൽക്കരണവും കാശ്മീരി നിലപാടുകളും മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നതും ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
എന്തായാലും ഈ പ്രതിഷേധം ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾക്കും ലോക മാധ്യമങ്ങൾക്ക് വിളയില് ചർച്ചയായിട്ടുണ്ട് പലരും മോദിയുടെ ഇത്തരത്തിലുള്ള നിലപാടുകളെ പിന്തുണച്ചുകൊണ്ട് ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത് മൊത്തത്തിൽ നാടിനു തന്നെ ആപത്താണ് എന്നാണ് പ്രതിപക്ഷ ത്തിന്റെ അഭിപ്രായം