Latest News

സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.നിയമസഭാ കക്ഷി യോഗത്തിന് ശേഷം എം എല്‍ എമാരെ മൂന്ന് ഐ ഐ സിസി നിരീക്ഷകരും ഒറ്റക്കൊറ്റക്ക് കണ്ടിരുന്നു. അതിന് ശേഷം നിരീക്ഷകര്‍ ഐ ഐ സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ സിദ്ധരാമയ്യയെയാണ് കൂടുതല്‍ എം എല്‍ എ മാരും പിന്തുണക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഡി കെ ശിവകുമാര്‍ തന്റെ സമ്മര്‍ദ്ദം  ശക്തമാക്കിയിട്ടുണ്ട്. വൊക്കലിംഗ സമുദായത്തെയും അതിലെ ആത്മീയ നേതാക്കളെയും മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിനാണ് ഡി കെ ശിവകുമാര്‍ ലക്ഷ്യമിടുന്നത്. അതേ സമയം ഹൈക്കമാന്‍ഡിനെ ധിക്കരിച്ചു കൊണ്ടുള്ള ഒരു നീക്കവും അദ്ദേഹം നടത്തില്ലെന്നും ഉറപ്പാണ്.

ഡി കെ ശിവകുമാറിന് പാരയായത് അദ്ദേഹത്തിന്റെ പേരിലുള്ള ഇ ഡി കേസുകളാണ്. ഡി കെ യെ മുഖ്യമന്ത്രിയാക്കിയാല്‍ ഇ ഡി കേസുകള്‍ ബി ജെ പി മുറുക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യക്കെതിരെ ഇതുവരെ വ്യക്തിപരമായ ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും അതിനു മുമ്പ് ഉപമുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹത്തിനെതിരെ ഒരു അഴിമതിയാരോപണവും ബി ജെ പിക്കടക്കം ആര്‍ക്കും ഉയര്‍ത്താന്‍ കഴിഞ്ഞട്ടില്ല. അത് കൊണ്ട് സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്.

തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 35 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 33 പേർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട് പൊലീസ് ഐ.ജി എന്‍ കണ്ണനാണ് വിവരങ്ങൾ മാധ്യമങ്ങളെ അറിയച്ചത് .

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരന്തം റിപ്പോർട്ട് ചെയ്തത്. അന്ന് രണ്ടുപേരാണ് മരിച്ചത്. പിറ്റേദിവസം രണ്ടു പേർകൂടി മരിച്ചു. ഞായറാഴ്ച ആറ് മരണം റിപ്പോർട്ട് ചെയ്തു.വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്തു.

കേരളാ തീരത്ത് പിടിച്ച ഇരുപത്തയ്യായിരം കോടിയുടെ മയക്ക് മരുന്നിന് പിന്നില്‍ പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ഹാജി സലിം നെറ്റ് വര്‍ക്കാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കറാച്ചിയില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ എന്നിവടങ്ങളിലേക്കും അതോടൊപ്പം ശ്രീലങ്ക, മാലിദ്വീപ് എന്നിവടങ്ങളിലേക്കും കടത്താനുള്ള മയക്ക് മരുന്നാണ് കൊച്ചി തീരത്ത് സുരക്ഷാ സേനകള്‍ പിടിച്ചത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്രയധികം മയക്ക് മരുന്ന് കറാച്ചിയില്‍ നിന്നും കയറ്റിവിട്ടതെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2500 കിലോ വിരുന്ന മെത്താഫെറ്റാമിന്‍ എന്ന് മയക്കു മരുന്നാണ് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോ, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത നീക്കത്തോടെ കൊച്ചി തീരത്ത് നിന്നും പിടിച്ചത്. ഇതിലും ഇരട്ടിയിലേറെ മയക്കമരുന്ന് ഇത് കൊണ്ടുവന്ന മദര്‍ഷിപ്പിലുണ്ടായിരുന്നുവെന്നാണ് നേവിയും നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോയും പറയുന്നത്. മറ്റു ചില ചെറിയ ബോട്ടുകളിലും മയക്ക് മരുന്നിന്റ പെട്ടികള്‍ ഉണ്ടായിരുന്നു. ഇറാന്‍. അഫ്ഗാന്‍ അതിര്‍ത്തികളില്‍ നിന്നും ശേഖരിക്കുന്ന ഈ മയക്കുമരുന്ന് കറാച്ചിയിലെ ഹാജി സലിം നെറ്റ് വര്‍ക്കാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് കടത്തുന്നത്. പിടിച്ചെടുത്ത പെട്ടികളില്‍ ‘റോളക്‌സ് 555’ എന്ന മുദ്ര കണ്ടതോടെയാണ് ഹാജി സലിം നെറ്റ് വര്‍ക്കാണ് ഇതിന് പിന്നിലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉറിപ്പിച്ചത്.

ഇറാനില്‍ നിന്നുള്ള മദര്‍ഷിപ്പാണ് കടലില്‍ മുങ്ങിയതെങ്കിലും അതിലെ മയക്ക് മരുന്നകള്‍ വെള്ളം കയറാത്ത തരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ എല്‍ ടി ടി ഇ വീണ്ടും പുനരുജ്ജീവനത്തിന് ശ്രമിക്കുന്നണ്ട്. അത് കൊണ്ട് തന്നെ അവശിഷ്ട എല്‍ ടി ടി ഇ കേഡറുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ശ്രീലങ്കയിലും മാലി ദ്വീപിലും മയക്ക് മരുന്ന് ശൃംഖലകള്‍ പരിപോഷിപ്പിക്കുന്നുണ്ട്. ഹാജി സലിം നെറ്റ് വര്‍ക്കിന് അവരുമായി അടുത്ത ബന്ധമുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പാക്കിസ്ഥാന്‍ പൌരനെ ഇന്‍റെലിജന്‍സ് ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

സ്വന്തം പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കൊല്ലപ്പെട്ട ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സന്ദർശിച്ച്‌ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്.
സ്വന്തം പിതാവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കയ്യൂരുള്ള സ്വഭവനത്തിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ശിവദാസിന്റെ വസതിയിൽ എത്തുകയായിരുന്നു പിതാവ്.ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും,മോൻസ് ജോസഫ് എം.എൽ .എ യും വൈദികരും മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ഉണ്ടായിരുന്നു.

നേരത്തെ സീറോ മലബാർ സഭയുടെ അൽമായ കമ്മീഷൻ പ്രൊലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സാബു ജോസിന്റെ നേതൃത്വത്തിൽ പ്രൊലൈഫ് ശുശ്രുഷകർ ഡോ. വന്ദനയുടെ മൃതശരീരം ഭവനത്തിൽ എത്തിയപ്പോൾ അ വിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒറ്റയ്ക്ക് നേടിയ ഉജ്ജ്വല വിജയം ലണ്ടനിൽ ആഘോഷമാക്കുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പരിപാടികൾ സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹെയ്‌സിൽ ഇന്ന് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ അടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.

കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവും, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖവുമായ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും,എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വo, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ തന്ത്രങ്ങൾ, ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾ എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായി.

ജനാധിപത്യ-മതേതര ഭാരതത്തെ തിരിച്ചു കൊണ്ടുവരുവാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്നും, കോൺഗ്രസ്സ് നേതൃത്വം നൽകുന്ന പ്രതിപക്ഷ ഐക്യ സംവിധാനത്തിനു അത് സാധ്യമാകും എന്ന സന്ദേശമാണ് കർണ്ണാടക നൽകുന്നത്.

ഇന്ന്, മെയ് 14 നു ഞായറാഴ്ച ഉച്ചക്ക് 3:30 ന് മിഡിൽസെക്സിലെ ഹെയ്‌സിൽ വെച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ്‌ കമൽ ദലിവാൽ അദ്ധ്യക്ഷത വഹിക്കും. ഐഒസി ദേശീയ നേതാക്കളും, വിവിധ ചാപ്റ്റർ പ്രസിഡന്റുമാരും , കോൺഗ്രസ്സ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.

Address: 188, Pasadena Close, Hayes, UB3 3NQ

ബേസിൽ ജോസഫ്

ചേരുവകൾ

ബോൺലെസ്സ് ചിക്കൻ -250 ഗ്രാം
ബ്രഡ് – 1 പീസ്
പൊട്ടറ്റോ – 1 എണ്ണം (പുഴുങ്ങിയത് )
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കുഞ്ഞുള്ളി -5 എണ്ണം
വെളുത്തുള്ളി – 1-2 അല്ലി
കറിവേപ്പില – ഒരു തണ്ട്
മുളക്പൊടി -1/2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി -1/2 ടേബിൾസ്പൂൺ
ഗരംമസാല -1/2 ടേബിൾസ്പൂൺ കുരുമുളക് പൊടി -1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട -1 എണ്ണം
ബ്രഡ് ക്രംബ്സ് – ആവശ്യത്തിന്
ഓയിൽ – വറുക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കൻ അല്പം കുരുമുളക് ചേർത്ത് പകുതി കുക്ക് ചെയ്തെടുക്കുക. പിന്നീട് കുക്ക് ചെയ്ത ചിക്കൻ ബ്രഡ് , പൊട്ടറ്റോ , ഇഞ്ചി, വെളുത്തുള്ളി, കുഞ്ഞുള്ളി,കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല,
കുരുമുളക് പൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ഒരുമിച്ച് ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ചെറിയ ബോളാക്കി വടയുടെ രൂപത്തിൽ മുട്ടയിലും ബ്രെഡ് ക്രംബ്സിൽ മുക്കി കവർ ചെയ്യുക. അതിനു ശേഷം ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറു തീയിൽ രണ്ട് സൈഡും മറിച്ചിട്ടു ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക. ടൊമാറ്റോ സോസിനൊപ്പം ചൂടോടെ സേർവ് ചെയ്യുക.

 

റ്റിജി തോമസ്

ഒരു നാടിൻറെ സാമൂഹിക സ്പന്ദനങ്ങളെ അടുത്തറിയാനുള്ള ഏറ്റവും എളുപ്പമാർഗം ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്. ആരാധനാലയവും വിദ്യാലയവും സൂപ്പർമാർക്കറ്റുകളും പബ്ബുകളുമൊക്കെ അങ്ങനെയുള്ള സ്ഥലങ്ങളാണ്. ഇതിന് ഞാൻ അവലംബിച്ച ഏറ്റവും പ്രധാനപ്പെട്ട മാർഗം യുകെയിലുള്ളപ്പോൾ എൻറെ സഹോദരൻ ജോജിയോടും കുടുംബത്തോടുമൊപ്പം അവർ പോകുന്ന സ്ഥലങ്ങളിൽ ഒപ്പം ചേരുക എന്നതായിരുന്നു. സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലേയ്ക്ക് തിരിച്ച അവരുടെ ഒപ്പം ഞാനും കൂടി .

വെയ്ക്ക് ഫീൽഡിൽ ജോജിയുടെ വീട്ടിൽ നിന്ന് 2.7 മൈൽ മാത്രമേ മോറിസൺ സൂപ്പർമാർക്കറ്റിലേയ്ക്ക് ഉള്ളൂ .കഷ്ടിച്ച് 7 മിനിറ്റ് ഡ്രൈവ് . യുകെയിലായിരുന്നപ്പോൾ പല സൂപ്പർമാർക്കറ്റുകളിൽ പോയെങ്കിലും ചെന്നതിന്റെ അടുത്ത ദിവസം പോയ മോറിസൺ സൂപ്പർമാർക്കറ്റാണ് മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്നത്. അതിന് പ്രധാനകാരണം ഒപ്പമുണ്ടായിരുന്ന ജോജിയും മിനിയും ഓരോ കാര്യങ്ങളെയും കുറിച്ച് വിവരിച്ചു തന്നതാണ്.

വെയ്ക്ക് ഫീൽഡിൽ നിന്ന് 15 മൈൽ മാത്രം ദൂരമുള്ള ബ്രാഡ് ഫോർഡിൽ 1899 -ൽ വില്യം മോറിസൺ ആണ് മോറിസണിന്റെ ആദ്യ ഷോപ്പ് ആരംഭിച്ചത്. ആദ്യകാലത്ത് മുട്ടയും ബട്ടറും മാത്രം വിൽക്കുന്ന കടയായിട്ടായിരുന്നു തുടക്കം . എന്നാൽ ഇന്ന് യുകെയിലുടനീളം 500 -ൽ അധികം സൂപ്പർമാർക്കറ്റുകളും ഒരു ലക്ഷത്തി ഇരുപതിനായിരം ജീവനക്കാരുമായി മോറിസൺ യുകെയിലെ തന്നെ ഒന്നാം നിര സൂപ്പർമാർക്കറ്റുകളുടെ ഗണത്തിലാണ്. ഒട്ടേറെ മലയാളികളും മോറിസന്‍റെ ഭാഗമായി ജോലിചെയ്യുന്നുണ്ട്. എടിഎം, ഫാർമസി , കഫേ, പെട്രോൾ സ്റ്റേഷൻ വിശാലമായ കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടുന്ന സൂപ്പർമാർക്കറ്റിലെ സന്ദർശനം നൽകിയത് നല്ലൊരു അനുഭവമാണ് .

പാർക്കിങ്ങിനായുള്ള സ്ഥലത്ത് തന്നെ നമ്മുടെ നാട്ടിൽ നിന്നുള്ള വ്യത്യാസം ഒട്ടേറെയുണ്ട്. ശാരീരിക വൈഷമ്യമുള്ളവർക്കും കുട്ടികളുമായി വരുന്ന മാതാപിതാക്കൾക്കും വേണ്ടി കാർ പാർക്കിങ്ങിനായി പ്രത്യേക സ്ഥലം ഒരുക്കിയിരിക്കുന്നു.

എല്ലാ സൂപ്പർ മാർക്കറ്റുകളും തന്നെ കസ്റ്റമേഴ്സിന് സീസണൽ ആയിട്ടുള്ള ഓഫറുകൾ കൊടുക്കാറുണ്ട്. മോറിസണെ കൂടാതെ ആസ്ഡാ , ആൾഡി, ലിഡിൽ , സെയ്സ്ബറി എന്നീ സൂപ്പർ മാർക്കറ്റുകളും വെയ്ക്ക് ഫീൽഡിൽ ഉണ്ട് . മലയാളികൾ തമ്മിൽ നല്ലൊരു നെറ്റ് വർക്ക് ഉള്ളതുകൊണ്ട് നമ്മുടെ ഇഷ്ട വിഭവങ്ങൾ മാർക്കറ്റിൽ വരുമ്പോൾ മറ്റുള്ളവരെ അറിയിക്കുന്ന രീതിയും ഉണ്ട് . മലയാളികൾക്ക് ഇഷ്ടമുള്ള മത്തി പോലുള്ള ഭക്ഷ്യ വിഭവങ്ങൾ വന്നെന്ന് ആരെങ്കിലും കണ്ടാൽ ഉടൻതന്നെ മറ്റുള്ളവരെ അറിയിച്ച് കട കാലിയാക്കുമെന്ന് ചുരുക്കം.

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളികൾ ഉണ്ട് … മിനി പറഞ്ഞു.

നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി എല്ലായിനം മദ്യവും സൂപ്പർമാർക്കറ്റുകളിൽ നിന്ന് മേടിക്കാൻ സാധിക്കും. സന്ദർശിച്ച എല്ലാ സൂപ്പർമാർക്കറ്റുകളിലും ആകർഷകമായ രീതിയിൽ എല്ലാവിധ മദ്യങ്ങളുടെയും വലിയ ഒരു ശേഖരം കാണാൻ സാധിച്ചു.

അതു കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പ്രശസ്തമായ , നീണ്ട ക്യൂവിൽ നിസ്സഹായ മുഖത്തോടെ നിൽക്കുന്ന ആളുകളുടെ മുഖമാണ് ഓർമ്മ വന്നത്. സാധാരണ വീട്ട് സാധനങ്ങൾക്കൊപ്പം മദ്യവും വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഈ നാടിൻറെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും ഭാഗമാണ്. കേരളത്തിലെ പോലെ മദ്യപിക്കുന്നവരും അല്ലാത്തവരും എന്ന വേർതിരിവ് ഇവിടെ കുറവാണ്. നമ്മുടെ സിനിമകളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും മദ്യപാനവും മദ്യപിക്കുന്നവരും എപ്പോഴും കോമഡി കഥാപാത്രങ്ങൾ ആണല്ലോ. ഒരുപക്ഷേ അത് കേരളത്തിൻറെ മാത്രം പ്രത്യേകത ആയിരിക്കും.

തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന് ഭക്ഷണം ശേഖരിക്കുന്നതു പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ക്രമീകരണങ്ങൾ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളിലും ഉണ്ട്

ഇംഗ്ലണ്ടിലെ സോഷ്യൽ ലൈഫിന്റെ ഭാഗമായ പബ്ബുകളെ കുറിച്ച് കൂടുതൽ പറഞ്ഞത് ജോജിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് സംസ്കാരത്തിൻറെ ഭാഗമാണ് പബ്ബുകളും . ആളുകൾക്ക് ഒത്തുചേരാനും ചർച്ചകൾക്കായും ഉള്ള സ്ഥലത്തിനപ്പുറം ആ നാടിൻറെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പബ്ബുകൾ മാറി. പബ്ലിക് ഹൗസ് എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞ പബ്ബുകൾ ഇംഗ്ലണ്ടിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഘടകങ്ങളാണ്.വെസ്റ്റ് യോർക്‌ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ തന്നെയുണ്ട് നൂറിലധികം പബ്ബുകൾ .

കോവിഡ് മഹാമാരിയെ തുടർന്ന് പബ്ബുകൾ അടച്ചു പൂട്ടിയിരുന്നു . ലോക്ഡൗണിന് ശേഷം പുനരാരംഭിച്ച പബ്ബുകളിലൊന്നിൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശനം നടത്തിയതിന്റെയും ബിയർ നുണയുന്നതിന്റെയും ചിത്രങ്ങൾ അന്ന് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും സൂപ്പർമാർക്കറ്റുകളും മറ്റ് ഒട്ടേറെ ടൂറിസ്റ്റ് പ്ലെയ്സുകളും സന്ദർശിച്ചെങ്കിലും സമയം പരിമിതി കൊണ്ട് യുകെയിലെ ഒരു പബ്ബ് സന്ദർശിക്കാൻ എനിക്കായില്ല.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

 

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

സ്വന്തം ലേഖകൻ

ലണ്ടൻ : ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ മൈതാനങ്ങളെ ചൂടുപിടിപ്പിക്കുവാൻ കേരള സൂപ്പർ ലീഗ് എന്ന പേരിൽ മലയാളികൾക്കു മാത്രമായി യുകെയിലെ 8 റീജിയണിലെ മൈതാനങ്ങളിൽ 32 ടീമുകൾ T20 ക്രിക്കറ്റിനായി തയ്യാറെടുക്കുന്നു. യുകെയിലെത്തിയ കാലം മുതൽ ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ കവൻട്രിയിലെ ലിജുവും നോർത്താപ്ടണിൽ നിന്നും റോസ്ബിനും , ബാബുവും , പ്രണവും കൂടാതെ ലണ്ടനിൽ നിന്നുള്ള കിജിയും ഒന്നിച്ചു ചേർന്ന് ഇതിനോടകം നിരവധി ടൂർണമെൻ്റുകൾ യുകെയിൽ പലയിടത്തും വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട് . അവർ തന്നെയാണ് ഈ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന് ഇത്തവണയും ചുക്കാൻ പിടിക്കുന്നത്.

 

ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പന് വിരാമമിട്ടുകൊണ്ട് ബിലാത്തിയിലെ പ്രഥമ T20 ക്രിക്കറ്റ് പൂരത്തിന് ഇംഗ്ലണ്ടിന്റെ പൂന്തോട്ടമായ കെന്റിൽ ഈ മാസം 14-ാം തീയ്യതി ഞായറാഴ്ച കൊടിയേറുകയാണ്. എട്ടു സോണുകളിൽ നിന്നും 32 ടീമുകളാണ് 20 ഓവർ ക്രിക്കറ്റിൽ അങ്കത്തിനിറങ്ങുന്നത്.

ഐ പി എല്ലിന്റെ പ്രചോദനം ഉൾകൊണ്ട് ഇംഗ്ലണ്ടിലെ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്നാണ് L G R ACADEMY KERALA SUPER LEAGUE T20 എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിയ്ക്കുന്നത് . യുകെയിലെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിൽ നടക്കുന്ന ഈ കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഈ ക്രിക്കറ്റ് ലീഗ് ഒരു മുതൽ കൂട്ടായി മാറുമെന്നും ഉറപ്പാണ് .

മത്സര വിജയികളെ കാത്തിരിക്കുന്നത് നിരവധിയായ സമ്മാനങ്ങളാണ്.

First prize : £2500 + Trophy
Second prize : £1500 + Trophy
Semi finalist : £500+ Trophy
Quarter finalist: £250 + Trophy

1. Best batmen : Cash prize + Trophy
2. Best bowler : Cash prize + Trophy
3. Best wicket keeper : Cash prize + Trophy
4. Best fielder : Cash prize + Trophy
5. Most valuable player : Cash prize + Trophy
6. Fair Play Award : Trophy

Man of the matches for all the matches.

യുകെ മലയാളികളുടെ പ്രഥമ T20 ലീഗായ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന്റെ (KSL) ആഘോഷങ്ങളിലേക്ക് യുകെയിലെ ഒരോ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ROSBIN RAJAN. 07881237894

LIJU LAZER 07429325678

KIJI KOTTAMAM 07446936675

PRANAV PAVI 07435508303

BABU THOMAS. 07730883823

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഞാൻ ഒരു പാർട്ടിയുടെയും ആളല്ല . എങ്കിലും ഇന്റർവ്യൂ കേട്ടതിൽ നിന്ന് മനസിലായതനുസരിച്ചു വീണാ ജോർജിന്റെ തലയിൽ കേറാൻ മാത്രമുള്ളതൊന്നും അവർ പറഞ്ഞിട്ടില്ല . പെട്ടെന്നുണ്ടായ പേടിപ്പിക്കുന്ന ഒരു സിറ്റുവേഷനിൽ പതറി പോയിട്ടുണ്ട് എന്ന് മാത്രമാണ് പറയാൻ ശ്രമിച്ചത് എന്നാണ് എനിക്ക് മനസിലായത് …

അല്ലെങ്കിൽ തന്നെ ഏത് ഡോക്ടറാണ് എക്സ്പീരിയൻസ് ഇല്ലാതെ രജിസ്റ്റേർഡ് ഡോക്ടർ ആകുന്നത് . അല്ലെങ്കിൽ തന്നെ എത്ര വർഷങ്ങൾ എക്സ്പീരിയൻസ് ഉണ്ടെന്നുപറഞ്ഞാലും ചില അവസരങ്ങളിൽ അത് ഡോക്ടറായാലും നേഴ്സായാലും മനുഷ്യരായ നമ്മളൊക്കെ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നുപോകും .

ഉദാഹരണത്തിന് എനിക്കറിയാവുന്ന ഒരു ഒരു സായിപ്പ് , ഒരു നേഴ്‌സിംങ് ഹോമിന്റെ ഉടമയാണ് . വളരെ ചെറുപ്പം മുതലേ കരാട്ടെയൊക്കെ അഭ്യസിച്ചു ബ്ലാക്ക് ബെൽറ്റ് നേടിയ ആളാണ് താരം . പറഞ്ഞിട്ടെന്താ , ഒരു ദിവസം പുള്ളീടെ വീട്ടിൽ ആക്രമിച്ചു കേറാൻ വന്ന ഒരു കള്ളനെ നേരിടുന്ന സമയത്ത് കള്ളൻ ഈ സായിപ്പിന്റെ ബട്ടക്‌ നോക്കി ഒരു കുത്തു കുത്തി ഓടിക്കളഞ്ഞു . ഇവിടെ എക്സ്പീരിയൻസോ ബ്ലാക്ക് ബെൽറ്റൊ ഒന്നും ഒരു രക്ഷകനായില്ല .

അപ്പൊ പറഞ്ഞുവന്നത് ബോട്ടപകടം ആയികൊള്ളട്ടെ , കത്തികുത്തലുകൾ ആയിക്കൊള്ളട്ടെ , റോഡപകടം ആയിക്കൊള്ളട്ടെ …ഇങ്ങനെ പ്രതീക്ഷിക്കാതിരിക്കുമ്പോഴുള്ള മരങ്ങളെല്ലാം ഒരു വല്യ മെന്റൽ ഷോക്ക് തന്നെയാണ് , ഉൾക്കൊള്ളാൻ പറ്റാത്തത് തന്നെയാണ് . എങ്കിലും ഇങ്ങനെത്തെ സംഭവങ്ങൾ ഒരു റിസ്ക് അസ്സെസ്സ്മെന്റായി കണക്കിലെടുത്തു ഭാവിയിൽ ഇങ്ങനത്തെ കേസുകൾ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത് . അല്ലാതെ ബോട്ടുടമയെയോ ഗവൺമെന്റിനെയോ , വീണയെയോ, പ്രതിയെയോ ഒന്നും ചെളിവാരി എറിഞ്ഞു പൊക്കിയും താത്തും താറടിച്ചും സമയം കളഞ്ഞിട്ടു ഒരു കാര്യമില്ല . മറിച്ചു ഇനി അടുത്ത നിമിഷത്തിലുണ്ടായേക്കാവുന്ന ബോട്ടപകടം , ഇനി അടുത്ത നിമിഷത്തിൽ ഇതേ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന മരണം ഇവയൊക്കെ തടുക്കാൻ നമുക്കെന്തു ചെയ്യാനാകും എന്ന് ചിന്തിക്കാം .

സുരക്ഷിതമല്ലാത്ത മേഖലകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രത്യേകിച്ചു ആശുപത്രികൾ അത് സാധാരണയായി നമ്മുടെ മനസ്സിലേക്ക് വരാറില്ല. എന്നിരുന്നാലും, ആശുപത്രികൾ എല്ലാംതന്നെ ഇരുപത്തിനാല് മണിക്കൂറുകളും തുറന്നു പ്രവർത്തിക്കുന്നതിനാൽ ആര് എപ്പോൾ എവിടുന്ന് അക്രമം കൊണ്ടുവരുമെന്ന് പറയാൻ പറ്റില്ല .

ഇത് ആരോഗ്യ പ്രവർത്തകരെ മാനസികമായും ശാരീരികമായും തളർത്തുകയും അതിലൂടെ രോഗികൾക്ക് കിട്ടുന്ന പരിചരണത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യും. അതിനാൽ അക്രമസാധ്യതകൾ കുറയ്ക്കുന്നതിനും ജോലിക്കാരെ സംരക്ഷിക്കുന്നതിനുമുള്ള വിജയകരമായ വഴികൾ കണ്ടെത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.

അതിനായി ആരോഗ്യ പ്രവർത്തകർക്ക്, കുറ്റകൃത്യങ്ങൾ എങ്ങനെ നേരത്തെ മനസ്സിലാക്കാമെന്നും, എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് മുമ്പേ അവ എങ്ങനെ പരിഹരിക്കാമെന്നുമൊക്കെയുള്ള പരിശീലനം വളരെ ആവശ്യമാണ് .

വാർഡുകളിൽ കയറുന്നതിന് മുമ്പേ തിരിച്ചറിയലിനായി സ്റ്റാഫിന്റെ വിരലടയാളമോ ചിത്രങ്ങളോ പോലുള്ള സുരക്ഷാ ഘടകങ്ങൾ ഉപയോഗിച്ചാൽ പലതരത്തിലുള്ള മോഷണവും അനുബന്ധിച്ച കുറ്റകൃത്യങ്ങളും തടയാൻ ഫലപ്രദമായ മാർഗമാണ് സ്മാർട്ട് കാർഡുകൾ. കൂടാതെ മെറ്റൽ ഡിറ്റക്ടറുകൾക്ക് ആയുധങ്ങൾ കണ്ടുപിടിക്കാൻ മാത്രമല്ല, ഒരുപരുധിവരെ കുറ്റവാളികളെ തടയാനും കഴിയും.

എല്ലാവരേയും സുരക്ഷിതമായി നിലനിർത്താൻ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ വേറൊരു പരിഹാരമാണ് വീഡിയോ നിരീക്ഷണ സംവിധാനം. പരിസരം, ചുറ്റളവ്, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയുടെ കവറേജ് നൽകുന്നതിലൂടെ ഒട്ടുമിക്ക കുറ്റകൃത്യങ്ങളും ഗണ്യമായി കുറയ്ക്കാൻ കഴിയും. മാത്രവുമല്ല നിരീക്ഷണ ക്യാമറകൾ ഉണ്ട് എന്നുള്ള ബോർഡുകൾ കൂടി ആശുപത്രി പരിസരത്ത് സ്ഥാപിച്ചാൽ, തങ്ങൾ റെക്കോർഡുചെയ്യുന്നുവെന്ന് സ്വയം ബോധ്യം വരുന്നതിനാൽ കുറ്റവാളികൾ ഒരുപരുധിവരെ അകന്നു നിൽക്കാൻ കാരണമാകുകയും ചെയ്യും.

കൂടാതെ ജോലിസ്ഥലത്തു ദിനം തോറും നടക്കുന്ന അക്രമ സംഭവങ്ങൾ കറക്ടായി രേഖപ്പെടുത്തുകയും റെക്കോർഡുകൾ സൂക്ഷിക്കുകയും അവ ശരിയായ രീതിയിൽ അന്വേഷിച്ചു തിരുത്ത പെടുകയും ചെയ്യുന്നത് അവ പിന്നീടും ആവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും .

ട്രെയിനിങ് കിട്ടിയെന്നും പറഞ്ഞു നടക്കുന്ന അക്രമ സംഭവങ്ങളെല്ലാം ജീവനക്കാർക്ക് എല്ലായ്പ്പോഴും കണ്ടെത്താനോ തടയാനോ കഴിയില്ല,. കൂടാതെ ആശുപത്രികളിൽ വരുന്ന രോഗികളുടെയും അവിടുത്തെ ജീവനക്കാരുടെയും സുരക്ഷാ ഒരു ആശുപത്രിയുടെ ഉത്തരവാദിത്വം കൂടിയാണ് .

അല്ലാത്ത പക്ഷം ഇനി ബാക്കിയുള്ള ഡോക്ടർമാരും നേഴ്സുമാരുമെല്ലാം താമസിക്കാതെ ഇന്ത്യകടക്കും . അതിൽ വിഷമിക്കേണ്ടിവരുക വിദേശ്യ രാജ്യങ്ങളിൽ പോയി ചികിത്സ നേടുന്ന മന്ത്രിമാരല്ല മറിച്ചു പ്രായമായ നമ്മുടെ അപ്പനമ്മമാർ ആയിരിക്കും ….

RECENT POSTS
Copyright © . All rights reserved