പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്‍ച ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26500 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ധനയാണ് പദ്ധതി വിഹിതത്തില്‍ ഉള്ളത്. ഇതൊടൊപ്പം കേന്ദ്ര സഹായം കൂടി ചേരുമ്പോൾ 34538.95 കോടി രൂപയാകും സംസ്ഥാനത്തിന്‍റെ വാര്‍ഷിക പദ്ധതി.
പദ്ധതി വിഹിതത്തില്‍ 6227.5 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.23 ശതമാനത്തിന്‍റെ വര്‍ധനയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തുകയില്‍ വരുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5500 കോടി രൂപയായിരുന്നു തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായ സംഭവത്തില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുംചേരി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗികചൂഷണം നടത്തിയിരുന്നോയെന്ന് പോലീസിന് സംശയം. വിശദമായ ചോദ്യംചെയ്യലിനു വേണ്ടി ഫാ. റോബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കൊട്ടിയൂര്‍ മേഖലയില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള ഇരുപതോളം പെണ്‍കുട്ടികളെ ഫാ. റോബിന്‍ വിദേശത്തുപോകാന്‍ സഹായിച്ചിരുന്നു.
ഫാ.റോബിന്റെ സഹായത്താല്‍ വിദേശത്ത പോയവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന അന്വേഷണവും നടക്കും. പെണ്‍കുട്ടി ഗര്‍ഭിണിയായതും അമ്മയായതും മറച്ചുവയ്ക്കാന്‍ ഫാ. റോബിനെ സഹായിച്ചവരെപ്പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇപ്പോള്‍ അമ്മയായ പെണ്‍കുട്ടിയെ പള്ളിയില്‍വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചു. ഗര്‍ഭം ധരിച്ചെന്നറിഞ്ഞതോടെ മാതാപിതാക്കളെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു.
വികാരിയെക്കൂടാതെ ഇടവകയിലെ പല പ്രമുഖരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന് 10 ലക്ഷം രൂപ നല്‍കി മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വം ഫാ. റോബിന്‍ ഏറ്റെടുക്കണമെന്ന ഉറച്ച നിലപാടില്‍ നിന്ന പെണ്‍കുട്ടി പറഞ്ഞ് വിവരമറിഞ്ഞ സഹപാഠികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ കാര്യമറിയിച്ചതെന്നാണു സൂചന. ഫാ. റോബിന്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരിയായിരിക്കെയായിരുന്നു സംഭവം.കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയത്. ആശുപത്രിയില്‍ പണമടച്ചത് ഫാ. റോബിനായിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചു. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പള്ളിജീവനക്കാരിയാണ് കുഞ്ഞിനെ വയനാട്ടില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്കു മാറ്റിയതെന്നും സൂചന ലഭിച്ചു. പീഡനവിവരം പുറത്തായതോടെ ഫാ. റോബിനെ സഹായിക്കാന്‍ ഇടവകയിലെ ചില പ്രമുഖര്‍ ശ്രമിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.കേസില്‍ വൈദികനെ തലശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാനഭംഗക്കുറ്റവും ബാല ലൈംഗികപീഡന നിരോധന നിയമവും (പോക്‌സോ) ചുമത്തിയാണു കേസ് എടുത്തത്.
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പണംതട്ടിയകേസിൽ മലയാളിയടക്കം രണ്ടുപേർ മുംബൈയിൽ അറസ്റ്റിൽ. കുട്ടനാട് പുളിങ്കുന്ന് സ്വദേശി ശ്രീരാഗ് ആണ് അറസ്റ്റിലായ മലയാളി. എഴുപതുപേരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ഇവർക്കെതിരെയുള്ള പരാതി.
നേവിമുംബൈയിലെ വാശിയിൽ പ്രവർത്തിച്ചിരുന്ന രാജഗോപാൽ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൻറെ നടത്തിപ്പുകാരാണ് അറസ്റ്റിലായത്. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ജോലിവാഗ്ദാനം ചെയ്ത് കേരളത്തിൽ വിവിധയിടങ്ങളില്‍നിന്നുള്ള എഴുപതുപേരെ തട്ടിപ്പിനിരയാക്കിയെന്നാണ് കേസ്. മാൾട്ടയിലുള്ള സെൻറ് ജെയിംസ് ഹോസ്പിറ്റലിലേക്ക് ഒഴിവുണ്ടെന്നുകാട്ടി പരസ്യംനൽകിയശേഷം, ബന്ധപ്പെടുന്നവരിൽനിന്ന് ആദ്യം അൻപതിനായിരംരൂപയും പിന്നീട് പന്ത്രണ്ടായിരത്തി അഞ്ഞൂറുരൂപയും ഈടാക്കും.
മൂന്നുമാസത്തിനുള്ളിൽ ജോലിതരപ്പെടുമെന്നാണ് പണംവാങ്ങുമ്പോഴുള്ള ഉറപ്പ്. എന്നാൽ, മൂന്നുമാസം എന്നതുമാറി, ഒരുവർഷമായിട്ടും ജോലി തരപ്പെടാതായതോടെ പണംനഷ്ടപ്പെട്ടവർ സ്ഥാപനത്തിനെിരെ രംഗത്തെത്തി. ഇതിനിടെ പണംനഷ്ടമായവർചേർന്ന് മാൾട്ടയിലുള്ള ആശുപത്രിയുമായി നേരിൽബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലൊരു സ്ഥാപനവുമായി യാതൊരുബന്ധവുമില്ലെന്ന് അറിയിച്ചു. പിന്നീടാണ് മുംബൈ വാശി പൊലീസിൽ പരാതിനൽകിയത്.
തുടർന്ന് കുട്ടനാട് സ്വദേശിയായ ശ്രീരാഗ്, തമിഴ്നാട് സ്വദേശി രാജഗോപാൽ എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ശ്രീരാഗിൻറെ ഭാര്യ ആതിര ഇപ്പോൾ കേരളത്തിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെയും പരാതിയുണ്ട്. അതേസമയം, പരാതി നൽകിയവരെകൂടാതെ മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശോഭനയ്ക്ക് ശേഷം മലയാളം കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ മഞ്ജു നടി ശോഭനയെ ഇഷ്ടപ്പെടുന്നതില്‍ ആരും ഒരു അപാകതയും പറയില്ല.പുതുതലമുറയില്‍ ആരാണ് ഇഷ്ടപ്പെട്ട നടി എന്ന് ചോദിച്ചാലോ? മഞ്ജു വാര്യര്‍ പറയുന്ന പേരുകളില്‍ ഒന്ന് റിമ കല്ലിങ്ങല്‍ എന്നായിരിക്കും. റിമയുടെ 22 ഫീമെയില്‍ കോട്ടയം കണ്ട് റിമയെ ഇഷ്ടപ്പെട്ടതാണ് മഞ്ജു. പിന്നെ മമ്ത, എന്തിനധികം നസ്രിയ വരെ മഞ്ജുവിന്റെ ഇഷ്ടനടിമാരുടെ കൂട്ടത്തിലുണ്ട്.എന്നാല്‍ കാവ്യ മാധവനോ ?
ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ചോദിച്ച ആരാധികയോടാണ് മഞ്ജു വാര്യര്‍ ഇത് പറഞ്ഞത്. ശോഭന മാഡം തനിക്ക് ഒരു ഹരമാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പേര് താന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്ന് തനിക്ക് തന്നെ അറിയില്ല. തന്റെ ഫേവറിറ്റ് നടിയാണ് ശോഭന.ആദ്യമായി ബാംഗ്ലൂര്‍ വെച്ചാണ് ശോഭന മാഡത്തെ കണ്ടത്. ഒരു ഡാന്‍സ് പ്രോഗ്രാമിന് വേണ്ടി പോയതായിരുന്നു. അന്ന് കണ്ണ് നിറയെ നോക്കി നിന്നു. ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എനിക്ക് ഭയങ്കര സന്തോഷമായിരിക്കും. പക്ഷേ അത് ശോഭന മാഡം കേള്‍ക്കണ്ട. ആത്മഹത്യ ചെയ്തുകളയും. – ചിരിച്ചുകൊണ്ട് മഞ്ജു വാര്യര്‍ പറയുന്നു.
മലയാളത്തിലെ യുവനായികമാര്‍ എല്ലാവരും വളരെ ടാലന്റഡ് ആണ് എന്ന അഭിപ്രായമാണ് മഞ്ജു വാര്യര്‍ക്ക്. ചിലരെ മഞ്ജു വാര്യര്‍ പേരെടുത്ത് പറയുകയും ചെയ്തു. 22 ഫീമെയില്‍ കോട്ടയത്തില്‍ അഭിനയിച്ചതിന് റിമ കല്ലിങ്ങലിനെ, മമത് മോഹന്‍ദാസിനെ,എന്തിനധികം പറയുന്നു, ആകെ വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ ചെയ്ത നസ്രിയയെ വരെ മഞ്ജു പേരെടുത്ത് പറഞ്ഞു.
മലയാളത്തില്‍ മഞ്ജു വാര്യര്‍ക്ക് ശേഷം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടിയാണ് കാവ്യ മാധവന്‍. ഒരു പതിറ്റാണ്ടിലധികമായി നായിക വേഷങ്ങളില്‍ അഭിനയിച്ച് ഇന്‍ഡസ്ട്രിയിലുണ്ട്. ഇത്രകാലം നായികയായി പിടിച്ചുനിന്നവര്‍ വിരളമാണ്. എന്നിട്ടും കാവ്യയുടെ പേര് മഞ്ജു പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്. ശരിക്കും മഞ്ജുവിനെ കാവ്യയെ ഇഷ്ടമല്ലേ എന്നും ചോദിക്കുന്നവരുണ്ട്.മോഹന്‍ലാലിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാന്‍. അടുത്ത ചിത്രം ലാലേട്ടന്റെ കൂടെയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍ ഭയങ്കര ആഘോഷമായിരുന്നു. അടുത്ത പടം മോഹന്‍ലാലിന്റെ കൂടെയാണ് എന്നൊക്കെ പറഞ്ഞ് ആളുകള്‍ അഭിനന്ദിച്ചു. നമ്മളൊക്കെ കുട്ടിക്കാലം മുതല്‍ കേട്ടുവളര്‍ന്ന പേരല്ലേ. പക്ഷേ സ്‌നേഹത്തോടെയാണ് ആറാം തമ്പുരാനിലെ ഷൂട്ടിങില്‍ പെരുമാറിയത്.
കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് തോന്നും ലാലേട്ടന്‍ ഇതിലൊന്നും അഭിനയിച്ചില്ലല്ലോ. ഇത് പക്ഷേ നമ്മുടെ മണ്ടത്തരം കൊണ്ട് തോന്നുന്നതാണ്. സ്‌ക്രീനില്‍ ആ സീനുകള്‍ ഉണ്ടാക്കുന്ന ഇംപാക്ട് എന്താണെന്ന് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് ഞാന്‍. അതൊരു മാജിക്കാണ്. അദ്ദേഹത്തെ പോലെ ഒരു കലാകാരന്‍ നമുക്ക് പണ്ടും ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല, ഇനിയും ഉണ്ടാകുമോ എന്ന് സംശയമാണ്.പണ്ട് മമ്മൂട്ടിക്കൊപ്പം ഒരു പടം ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോഴും അങ്ങനെ ഒരു അവസരം വന്നിട്ടൊന്നും ഇല്ല. എല്ലാം ഒത്തുവരികയാണെങ്കില്‍ അഭിനയിക്കാന്‍ സന്തോഷമേയുള്ളൂ. ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണല്ലോ മമ്മുക്കയെ പോലെ ഒരു മഹാനടന്റെ കൂടെ അഭിനയിക്കുക എന്നത്. – മമ്മൂട്ടിചിത്രത്തെപ്പറ്റി ചോദിച്ചാല്‍ മഞ്ജു വാര്യരുടെ മറുപടിയിങ്ങനെ.
ഹെവി റൊട്ടീന്‍ ഒന്നുമില്ല. ഡാന്‍സ് ചെയ്യുന്നുണ്ട്. വല്ലപ്പോഴും ജിമ്മിലൊക്കെ പോകും. റെഗുലര്‍ ആയി വര്‍ക്കൗട്ടൊന്നും ചെയ്യാറില്ല. ഡാന്‍സ് എന്റെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് അതങ്ങനെ നടന്നുപോകും. അല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഫേവറിറ്റ് ഫുഡ് എന്നൊന്നും ഇല്ല. എന്ത് കിട്ടിയാലും കഴിക്കും. കേരള ഭക്ഷണം ഇഷ്ടമാണ്. അങ്ങനെ എന്ത് കിട്ടിയാലും കഴിക്കാം.ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ നല്‍കിയ ഒരു ഫേസ്ബുക്ക് ലൈവിലാണ് മഞ്ജു വാര്യര്‍ ഈ അഭിപ്രായമെല്ലാം പറഞ്ഞത് എന്നതാണ് ഏറെ രസകരം. രണ്ട് വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.
ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യത്തെ പ്രതികരണം എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് – കാവ്യ വിവാഹം നടന്നപ്പോള്‍ ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജു വാര്യര്‍ എന്ത് പറയുന്നു എന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ മഞ്ജു അന്നൊന്നും ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ പരക്കുന്നത്.
എന്നാല്‍ ദിലീപിന്റെയും തന്റെയും വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നോ അത് സംബന്ധിച്ച സത്യാവസ്ഥ എന്താണെന്നോ മഞ്ജു ഇത് വരെ എവിടെയും പറഞ്ഞിട്ടില്ല. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ശേഷവും മഞ്ജു വാര്യര്‍ എവിടേയും ഇരുവരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. മഞ്ജു വാര്യര്‍ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇങ്ങനെ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
40 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയോക്കാവുന്ന പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കാന്‍ ഒരു പ്രതീക്ഷയുടെ തിരിനാളം. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള നീക്കങ്ങള്‍ മലയാളികള്‍ സജീവമാക്കുമ്പോള്‍ പ്രതീക്ഷയുടെ മറ്റൊരു സൂചന കൂടിയെത്തുന്നു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഓമാനിലെ ആശുപത്രികള്‍ ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി ഏറ്റെടുക്കുമെന്ന വാര്‍ത്തയാണ് ഇത്. അങ്ങനെ വന്നാല്‍ യുഇഎയിലെ നിയമനടപടികള്‍ പോലും പണമടച്ച് ഒഴിവാക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പിനാകും.
മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകള്‍ യുഎഇയിലെ കോടതിയുടെ പരിഗണനയിലും. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനായാല്‍ തന്നെ മലയാളികള്‍ രാമചന്ദ്രേട്ടനെന്ന വിളിക്കുന്ന പ്രവാസി വ്യവസായിക്ക് ജയില്‍ മോചനം ഉറപ്പാകും. അതേ സമയം ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ അറ്റ്ലസ് രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടി വരും.
കടക്കെണിയില്‍ നിന്ന് രാമചന്ദ്രനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ ബിആര്‍ ഷെട്ടിയുടെ ഗ്രൂപ്പ് തയ്യാറാകുന്നതെന്നാണ് സൂചന. അബുദാബി കേന്ദ്രീകരിച്ചാണ് ഷെട്ടിയുടെ എന്‍ എം സി ഹെല്‍ത്തിന്റെ പ്രവര്‍ത്തനം. അറ്റ്‌ലസ് ഗ്രൂപ്പിന് യു.എ.ഇ.യില്‍ ഇരുപതോളം ജൂവലറികളും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ 18 സ്ഥാപനങ്ങളും ആണ് ഉള്ളത് . ഇതെല്ലാം പൂട്ടിപ്പോയി. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നത് ഒമാനിലെ അറ്റ്‌ലസ് ആശുപത്രികളാണ്.ഈ ആശുപത്രികള്‍ ഷെട്ടി വിലയ്ക്ക് വാങ്ങിയാല്‍ വണ്ടി ചെക്ക് കേസെല്ലാം ഒത്തുതീര്‍പ്പാകും. ഇത് യാഥാര്‍ത്ഥമായാല്‍ രാമചന്ദ്രനു മകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് സൂചന.
ദൈവത്തിന്റെ അശരീരി ധ്യാനതിനിടയിൽ പുറത്തുവരുന്നതും അത് പിന്നീട് ശരിയായി മാറുന്നതും വിശ്വാസികള്‍ക്ക് സുപരിചിതമാണ്. ഈ വര്‍ഷം ആദ്യം കൊട്ടിയൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്ന വാര്‍ഷിക ധ്യാനത്തില്‍ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ ഇതുപോലൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു – ഇവിടെ എന്തോ അസുഖകരമായത് സംഭവിക്കാന്‍ പോകുന്നു. കരുതിയിരിക്കുക എന്നായിരുന്നു അത്. എന്നാല്‍ അത് ഇങ്ങനെ അച്ചട്ടാവുമെന്ന് ആരും കരുതിയില്ല. ആ ധ്യാനത്തിന്റെ മുഖ സംഘാടകനായിരുന്ന റോബിന്‍ വടക്കുഞ്ചേരിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായത്. ധ്യാനം നടക്കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. ആ വിവരം റോബിനും അറിയാമായിരുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്നാല്‍ അതൊക്കെ പുഷ്പം പോലെ കൈകാര്യം ചെയ്ത് ഗര്‍ഭമൊക്കെ വേറാരുടെയെങ്കിലും തലയില്‍ കൊടുക്കാമെന്നായിരുന്നത്രെ വൈകാരിയച്ചനായ റോബിന്‍ കരുതിയിരുന്നത്. പക്ഷെ ദൈവം അങ്ങനെ നിരപരാധികളെ ക്രൂശില്‍ തറയ്ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും ഉപ്പു തിന്നയാള്‍ തന്നെ വെള്ളം കുടിയ്ക്കുമെന്നുമായിരുന്നു അന്ന് ധ്യാനമധ്യെ വട്ടായിലച്ചന് വെളിപ്പെടുത്തലുണ്ടായതെന്ന് ഇടവകക്കാര്‍ക്ക് ഇപ്പോഴാണത്രെ മനസിലായത്. ലോക പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമാണ് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായി പ്രസവിച്ചത്. ഈ സ്കൂളിന്റെ മാനേജര്‍ ആയിരുന്നു ഇടവക വികാരിയായ റോബിന്‍ അച്ചന്‍. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരിൽ ചിലർ രഹസ്യമായി ചൈൽഡ്ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്. ഒളിവിൽ പോയ വൈദികനെ തിങ്കളാഴ്ചയാണ് തൃശ്ശൂർ ചാലക്കുടിയിൽനിന്ന് പൊലീസ് പിടികൂടിയത്അറസ്റ്റിലായതോടെ ഫാദർ റോബിൻ വടക്കുംചേരിയുടെ പൊയ്മുഖമാണ് നാട്ടുകാർക്ക് മുന്നിൽ തകർന്നത്. കർക്കശക്കാരനായ വികാരിയെ ഇടവകകാർക്ക് ബഹുമാനമായിരുന്നു. ചില കാര്യങ്ങളിൽ ഫാദറിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും ഈ കാർക്കശ്യം കൊണ്ട് തന്നെപുറത്ത് പറയാൻ ആരും ധൈര്യപെട്ടിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ഇയാൾ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. റോബിൻ വടക്കുംചേരി പെൺകുട്ടികളെ നേഴ്സിങ് പഠനത്തിനും ജോലിക്കുമായി അയൽ സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും കൊണ്ടു പോകാറുണ്ടായിരുന്നു. പീഡന വാർത്ത പുറത്തു വന്നതോടെ ഇതേ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ, എബിവിപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. സംഭവം നടന്ന് ഇത്രനാളായിട്ടും വിഷയം മറച്ചുവച്ചതിൽ സഭയ്ക്കും ഉത്തരവാദിത്തം ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അന്വേഷണം നീളാതിരിക്കാൻ പ്രത്യേക കരുതൽ സഭയിലെ ഉന്നതർ എടുക്കുന്നുമുണ്ട്. നേഴ്സിങ് വിദ്യാർത്ഥികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും ഫാദർ റോബിനായിരുന്നു. ഫാദറിനെതിരെ പീഡനകുറ്റത്തിനെതിരെ ഗുരുതരമായ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഈ റിക്രൂട്ട്മെന്റുകളെ കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു ക്രിസ്തുരാജ ഹോസപിറ്റലിൽ നിന്ന് പതിനാറു വയസുള്ള പെൺകുട്ടി പ്രസവിച്ചിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതും വിഷയം മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടന്നതിന് തെളിവാണ്. ഇതെല്ലാം അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണ് ആവശ്യമുയരുന്നത്.
അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനി പിതാവിൻ്റെ കുത്തേറ്റ് മരിച്ചു. മുംബൈയിലെ മോത്തിലാൽ നഗറിൽ ആണ് സംഭവം. കോളജ് വിദ്യാർത്ഥിനിയായ മേഘ്ന അഗവാനെയാണ് മരിച്ചത്. അയൽക്കാരുമായുള്ള തർക്കത്തിനിടയിൽ പിതാവായ രാജേഷ് മകളുടെ ദേഹത്തേക്ക് നിലതെറ്റി വീഴുകയും കൈയിൽ ഉണ്ടായിരുന്ന കത്തി മേഘ്നയുടെ നെഞ്ചിൽ കുത്തിക്കയറുകയുമായിരുന്നു.
അയൽക്കാരായ സുഭാഷ് ഗോദെറാവുവിൻ്റെ കുടുംബവുമായാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടയിൽ രാജേഷിനെ സുഭാഷ് പിടിച്ചു തള്ളുകയും അടിതെറ്റിയ രാജേഷ് മകളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. തുണി കഴുകുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്‍ച രാവിലെയാണ് ഇരു വീട്ടുകാരും തമ്മിൽ തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ അലിഗഢില്‍ 24കാരിയായ നവവധുവിന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തി. രചന സിസോധരയെന്ന യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതായാണ് പ്രാഥമിക സൂചന. കഴിഞ്ഞ ഡിസംബര്‍ മുതല്‍ യുവതിയെ സ്വന്തം വീട്ടില്‍ നിന്ന് കാണാതായിരുന്നതായി പോലീസ് പറയുന്നു.
ഫെബ്രുവരി 25ന് യുവതി ഹൃദയസംബന്ധമായ അസുഖത്താല്‍ മരണമടഞ്ഞതായാണ് നോയ്ഡയിലെ ആശുപത്രിയിലെ രേഖകള്‍ കാണിക്കുന്നത്. എന്നാല്‍ ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസകോശത്തില്‍ ചാരത്തിന്റെ അംശം കണ്ടെത്തി. ഇതാണ് യുവതിയെ തീകൊളുത്തി കൊന്നതാണെന്ന സംശയത്തിന് വഴിവെച്ചത്.തങ്ങളുടെ മകളെ ഭര്‍ത്താവ് ജീവനോടെ ദഹിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് രചനയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. 70 ശതമാനം പൊള്ളലേറ്റ നിലയിലാണ് രചനയുടെ മൃതദേഹം പോലീസ് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രചനയുടെ ഭര്‍ത്താവ് ദെവേഷ് ചൗധരിക്കും (23) മറ്റ് 11 പേര്‍ക്കെതിരേയും കേസെടുത്തു. രചനയെ വീട്ടില്‍ നിന്ന് കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അലിഗഢിലെ ദേവേഷിന്റെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതായി മാതൃസഹോദരന്‍ കൈലാഷ് സിംഗ് പറഞ്ഞു. എന്നാല്‍ അവിടെയെത്തി നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്താനായില്ലെന്ന് ഇയാള്‍ പറഞ്ഞു. ദേവേഷിനെ വിവാഹം കഴിച്ച ശേഷം രചന നോയ്ഡയില്‍ ബിരുദ പഠനം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് കാണിച്ച് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
16കാരിയായ പെൺകുട്ടിയേ ഗർഭിണിയാക്കിയ വൈദീകനേ കേസിൽ നിന്നും രക്ഷപെടുത്താൻ പ്രവസ രേഖകളിൽ പ്രായം 18വയസുകാണിച്ചു. പ്രായ പൂർത്തിയായ പെൺകുട്ടിയാണെന്ന് കാണിക്കാനാണിത്. മാത്രമല്ല പിതൃത്വം ആശുപത്രിയിൽ രേഖപെടുത്തിയില്ല. അവിടെ വിവാഹം കഴിഞ്ഞില്ല എന്നാണ് കൊടുത്തത്. 18വയസന്നാണ് ആശുപത്രി അധികൃതർ കൂത്തുപറമ്പ് മുനിസിപാലിറ്റിയിലും പെൺകുട്ടിയുടെ പ്രായം കാണിച്ചത്.
കന്യാസ്ത്രീകൾ നടത്തുന്ന കൂത്തുപറമ്പിലേ ക്രിസ്തുരാജാ ആശുപത്രിയിലാണ് കുട്ടിയുടെ ജനനം. ഇത് അതീവ രഹസ്യമായിരുന്നു. പ്രവസ കാര്യങ്ങൾക്ക് സഹായിക്കാൻ ഇടവകയിലേ ഒരു സ്ത്രീയേ ഫാ.റോബിൻ അയച്ചിരുന്നു. പള്ളിയിലെ ദമ്പതി കൂട്ടായ്മയിലേ നേതാവായിരുന്ന ഒരു സ്ത്രീയാണിത്. വൈദീകന്റെ കുഞ്ഞാണെന്ന് അറിഞ്ഞിട്ടും അവർ വിവരം പുറത്തു പറയാതെ എല്ലാം രഹസ്യമായി ഒളിപ്പിച്ചു. ഈ സ്ത്രീക്ക് പ്രതിയായ വൈദീകൻ 3.5 ലക്ഷം രൂപ നല്കിയിരുന്നത്രേ. ആശുപത്രി ചിലവിനും, കുഞ്ഞിനേ ഒളിപ്പിക്കാനും, ബാക്കി സത്രീക്കുള്ള കൂലിയായും ആയിരുന്നു തുക.
പെൺകുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പത്രകുറിപ്പ് ഇറക്കിയതിലാണ് 16വയസ് എന്നുള്ളത് 18 വയസാക്കി കാണിച്ചിരിക്കുന്നത്. പ്രായം പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു തന്നതാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈ കേസിൽ തങ്ങൾ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിൽ ഏറ്റവും വിചിത്രമായത് പെൺകുട്ടി വന്നപ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ്. വയർ വേദനയാണെന്ന് പറഞ്ഞാണ് വന്നത്. ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ ആണ് പ്രസവ വേദനയെന്ന് മനസിലായത് എന്നാണ്. പൂർണ്ണ ഗർഭിണിയേ കണ്ടിട്ട് കാര്യം മനസിലായില്ല എന്നു പറഞ്ഞാൽ അതും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.
പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും പോലീസ് മുറയില്‍ ചോദ്യം ചെയ്യരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശം. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്യരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി ഇതുവരെ പോലീസിനോട് പറഞ്ഞിട്ടില്ല.
പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി ഇതുവരെ പോലീസിനോട് പറഞ്ഞിട്ടില്ല.