സീരിയലുകളിലും സിനിമകളിലും ചോക്ലേറ്റ് പരിവേഷണുണ്ടായിരുന്ന നടൻ കൃഷ്ണ മുൻപ് അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മാസങ്ങൾക്ക് മുൻപുള്ള ഈ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയും ആയിരുന്നു.
ഇപ്പോഴിതാ കൃഷ്ണയെ അനിയത്തിപ്രാവ് സിനിമയിലേക്ക് പരിഗണിച്ചിട്ടേ ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ ഒരു അഭിമുഖത്തിൽ ആണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
അനിയത്തിപ്രാവിലേക്കല്ല ഹരികൃഷ്ണൻസിലേക്ക് ആണ് കൃഷ്ണയെ പരിഗണിക്കാൻ ആലോചിച്ചിരുന്നതെന്ന് വാർത്ത നിഷേധിച്ചുകൊണ്ട് ഫാസിൽ പറഞ്ഞത്. ഹരികൃഷ്ണൻസിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന.
എന്നാൽ, ആ വേഷം ചാക്കോച്ചൻ തന്നെ ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ലെന്നും ഫാസിൽ പറയുന്നു. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണെന്നും തെറ്റിദ്ധാരണ തിരുത്തി ഫാസിൽ പ്രതികരിക്കുന്നു.
അനിയത്തിപ്രാവ് കഥ തയ്യാറായ ശേഷം പറ്റിയ ഒരു ആളെ തേടി നടന്നിരുന്നു. ആ സമയമാണ് പുതിയ വീട് വെച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോൾ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന ആശയം പറഞ്ഞത്.
‘ആ ചിത്രം കണ്ടപ്പോൾ എനിക്കും ഇഷ്ടമായി. പിന്നെ ഞാൻ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും പരിഗണിച്ചിട്ടില്ല.’- ഫാസിൽ തുറന്നുപറയുന്നു.
തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മുത്തുക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. നവദമ്പതികളെ അവർ താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നത്. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം.
ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ തുടക്കം മുതൽ ശക്തമായി എതിർത്തിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് രേഷ്മ മണികരാജുവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. എന്നാൽ മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
പ്രണയിച്ച് വിവാഹിതരായി മാറി താമസിച്ചിരുന്ന ദമ്പതികളെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി വഴങ്ങിയിരുന്നില്ല.
കൂലിപ്പണിക്കാരനാണ് മണിക് രാജു എന്നതിനാൽ തന്നെ ഇയാളെ അംഗീകരിക്കാനോ വീട്ടിൽ കയറ്റാനോ മുത്തുക്കുട്ടി തയ്യാറായില്ല. തുടർന്ന് ദമ്പതികൾ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പോലീസ് പറയുന്നു.
കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച കടുത്ത മദ്യപാന ശീലങ്ങളുടെ ഫലമായി അടുത്ത 20 വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിൽ സാധാരണയേക്കാൾ 25,000 പേർ വരെ മരിക്കുമെന്ന് രണ്ട് പഠനങ്ങൾ കണ്ടെത്തി. അവ ഏകദേശം 1 മില്യൺ അധികം ആശുപത്രി പ്രവേശനത്തിനും NHS-ന് £5bn-ൽ കൂടുതൽ ചിലവുണ്ടാക്കാനും ഇടയാക്കും.
NHS-ന്റെ ഫണ്ട് കണ്ടെത്തലുകൾ മദ്യത്തിന്റെ വില, ലഭ്യത, പ്രമോഷൻ എന്നിവ കൈകാര്യം ചെയ്യുന്നതിലൂടെ മദ്യവുമായി ബന്ധപ്പെട്ട ദോഷങ്ങൾ കുറയ്ക്കുന്നതിന് കൂടുതൽ നിശ്ചയദാർഢ്യമുള്ള സർക്കാർ നടപടിക്കായി ആരോഗ്യ വിദഗ്ധരിൽ നിന്ന് പുതിയ നിർദ്ദേശ്ശങ്ങൾ.
2020 മാർച്ചിൽ യുകെ ആദ്യത്തെ ലോക്ക്ഡൗണിലേക്ക് പോകുമ്പോൾ ഇതിനകം മിതമായ അളവിൽ മദ്യപിച്ച ആളുകൾ പൊതുവെ മദ്യം കഴിക്കുന്നത് കുറച്ചിരുന്നു, അതേസമയം സാമൂഹിക മിശ്രിതത്തിന് സർക്കാർ ഉത്തരവിട്ട നിയന്ത്രണങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും, പബ്ബുകളും റെസ്റ്റോറന്റുകളും മദ്യം വിൽക്കുന്ന മറ്റ് സ്ഥലങ്ങളും അടച്ചുപൂട്ടിയ സമയത്ത് ഇതിനകം തന്നെ അമിതമായി മദ്യപിച്ചവരിൽ പലരും കൂടുതൽ മദ്യപിച്ചു, ഇത് മരണങ്ങളിൽ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായി.
Immediate rebound
1,830 deaths
Drinkers return to pre-pandemic levels from 2022
Lower risk drinkers
7,153
Return to pre-pandemic levels, heavier drinkers continue drinking at pandemic levels
Increasing consumption
25,192
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ന്നാ താൻ കേസു കൊട്’. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്ന സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് ഇദ്ദേഹം. പുതിയ ചിത്രത്തിൽ നായകനായ എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്. ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കാതോട് കാതോരം എന്ന പഴയ മലയാള ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ.
പുറത്തിറങ്ങിയ വീഡിയോയിൽ ഏറെ ശ്രദ്ധ നേടുന്നത് കുഞ്ചാക്കോ ബോബൻ തന്നെ. വ്യത്യസ്ത രൂപഭാവങ്ങളോടെ, നല്ല കിടിലൻ റോക്ക് ഡാൻസുമായി സ്ക്രീനിൽ നിറയുകയാണ് ചാക്കോച്ചൻ. റോക്ക് ഡാൻസ് എന്നതിലുപരി പാമ്പു ഡാൻസ് പ്ലസ് റോക്ക് ഡാൻസ് എന്ന് പറയുന്നതായിരിക്കും ഒരുപക്ഷേ കുറച്ചുകൂടി നല്ലത്. ഏതോ ഒരു ഉത്സവ ആഘോഷവേളയിൽ സ്റ്റേജിൽ ഒരുകൂട്ടം ഗായകർ ഗാനം ആലപിക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇതിനനുസരിച്ച് ചുവടുവെക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ കാണാം.
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഇത് ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള സ്റ്റെപ്പുകൾ ഒക്കെ ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. ഉത്സവപ്പറമ്പുകളിൽ സ്ഥിരമായി കാണുന്ന പാമ്പ് ഡാൻസ് ആണല്ലോ ഇത് എന്നും ചിലർ കമൻറ് ചെയ്യുന്നുണ്ട്. എന്തായാലും സംഭവം കലക്കിയിട്ടുണ്ട് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.
എസ് ടി കെ ഫ്രെയിംസ് ബാനറിൽ സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിച്ചേഴ്സ് എന്നീ ബാനറുകളിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ തന്നെയാണ്. ആഗസ്റ്റ് 11നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
ഷെറിൻ പി യോഹന്നാൻ
ഒരു മലയോരഗ്രാമത്തിൽ ഇലക്ട്രോണിക്സ് ജോലികളുമായി ജീവിക്കുകയാണ് അനിക്കുട്ടൻ. നിർബന്ധ ബുദ്ധിയുള്ള, പ്രത്യേക സ്വഭാവക്കാരനായ അനി പുലർച്ചെ മൂന്നരയ്ക്ക് എണീറ്റാണ് ജോലി ചെയ്യുന്നത്. തന്റെ ജോലിക്ക് തടസ്സമാകുന്നവരോട് അയാൾ ദേഷ്യപ്പെടുന്നുണ്ട്. അസ്വസ്ഥമായ മനസ്സുമായി ജീവിക്കുന്ന, കടുത്ത ജാതീയത വച്ചു പുലർത്തുന്ന കഥാപാത്രത്തെ വ്യക്തമായി സ്‌ക്രീനിൽ എത്തിക്കുന്നുണ്ട് തിരക്കഥാകൃത്ത് മഹേഷ് നാരായണൻ.
റിലീസിന് മുൻപ്, ഒരു സർവൈവൽ ത്രില്ലർ എന്ന നിലയിലാണ് ‘മലയൻകുഞ്ഞ്’ സ്വീകാര്യത നേടിയത്. ഫഹദ്, എ ആർ റഹ്മാൻ, മഹേഷ് നാരായണൻ തുടങ്ങിയവർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയിൽ കുറഞ്ഞൊന്നും പ്രേക്ഷകൻ പ്രതീക്ഷിക്കില്ല. ആദ്യ പകുതിയിൽ അനിയുടെ ജീവിതം വളരെ വിശദമായി പകർത്തുന്നതിനൊപ്പം അയാളുടെ മാറ്റങ്ങൾക്ക് കാരണമായ ഭൂതകാല സംഭവങ്ങളെയും പരാമർശിക്കുന്നുണ്ട്. ഫ്ലാഷ്ബാക്ക് സീനിൽ മാത്രമാണ് ചിരിക്കുന്ന അനിയെ നാം കാണുന്നത്. ആ ചിരി മായാനുള്ള കാരണം സിനിമ പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുകൂടി ചിന്തിക്കാൻ പ്രേക്ഷകൻ തയ്യാറാകുന്നു.

അപ്രതീക്ഷിതമായ ദുരന്തത്തിൽ പെട്ടുപോകുന്ന അനിയുടെ കഥയാണ് രണ്ടാം പകുതിയിൽ. പ്രളയകാലത്തെ ഉരുൾപൊട്ടലാണ് സിനിമയുടെ പ്രധാന പ്ലോട്ട്. ആ ദുരന്തത്തിൽ അകപ്പെട്ടു പോകുന്ന അനി രക്ഷപെടാൻ പരിശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിവിലേക്കുള്ള കരകയറ്റം കൂടിയാണ്. ഇവിടെയാണ് ‘മലയൻകുഞ്ഞ്’ ഒരു സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയാകുന്നത്.
ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും എ. ആർ റഹ്മാന്റെ പശ്ചാത്തലസംഗീതവുമാണ് രണ്ടാം പകുതിയെ താങ്ങിനിർത്തുന്നത്. സംവിധായകന്റെ ക്രാഫ്റ്റോ തിരക്കഥയുടെ മേന്മയോ രണ്ടാം ഭാഗത്തു കാണാൻ കഴിയില്ല. എന്നാൽ ഫഹദിന്റെ ഭാവപ്രകടനങ്ങളിലൂടെയും മികച്ച ബിജിഎമ്മിലൂടെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നുണ്ട്. ജാഫർ ഇടുക്കിയുടെ പ്രകടനവും നന്നായിരുന്നു. കാഴ്ചകാരനുമായി ഒരു വൈകാരിക ബന്ധം സൃഷ്ടിക്കാൻ ക്ലൈമാക്സിനാവുന്നു.

മഴയുടെ ഭീകരതയും കഥാപരിസരവും കൃത്യമായി സ്‌ക്രീനിൽ എത്തിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയിലെ രംഗങ്ങളെല്ലാം എത്രമാത്രം ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചതെന്ന് സിനിമ കണ്ടാൽ ബോധ്യമാകും. സജിമോൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനാകില്ലെങ്കിലും കഥ പറച്ചിലിലും ഈയൊരു വിഷയം കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം നീതി പുലർത്തിയിട്ടുണ്ട്.
തന്റെ ജീവിതാനുഭവങ്ങൾ കാരണം ഒതുങ്ങി, ഒറ്റപ്പെട്ട്, കടുത്ത ജാതീയതയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ. പ്രകൃതി അയാളെ കൊണ്ടെത്തിക്കുന്നത് തിരിച്ചറിവുകളുടെ മലവെള്ളപാച്ചിലിലേക്കാണ്. ‘മലയൻകുഞ്ഞ്’ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആവുന്നതും അവിടെയാണ്.
Bottom Line – കഥാപാത്ര സൃഷ്ടിയിലും ആഖ്യാനത്തിലും മികച്ചു നിൽക്കുന്ന ചിത്രം സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അനിയുടെ താഴ്ചയും ഉയർച്ചയും അടയാളപ്പെടുത്തുന്നതിനൊപ്പം കൃത്യമായ രാഷ്ട്രീയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
ആയുരോഗ്യ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആരോഗ്യ രക്ഷാ ശാസ്ത്രമാണ് ആയുർവ്വേദം. ഒരുവൻ ഉറങ്ങി ഉണരുമ്പോൾ മുതൽ അടുത്ത ഉറക്കം വരെ എന്തെല്ലാം എങ്ങനെ എത്രത്തോളം ആകാം എന്ന് ദിനചര്യ നിർദേശക്കുന്നു എന്നത് ഏറെ കൃത്യതയോടെ പറയുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. ഇന്ന് നമുക്ക് ചുറ്റും കാണുന്ന അനവധി ആരോഗ്യ പ്രശ്നങ്ങൾ ജീവിതശൈലീ സംബന്ധമാണ് എന്ന് ആധുനിക കാലം അംഗീകരിച്ചു കഴിഞ്ഞു. അത് തന്നെ ആണ് അയ്യർവേദ ദിനചര്യ, ആയുർവേദ ആരോഗ്യ രക്ഷയുടെ പ്രത്യേകതയും.
ശുചിത്വ പാലനം പ്രധാനം. വ്യക്തിഗത കുടുംബ സാമൂഹിക ആത്മീയ മാനസിക ശുചിത്വം എല്ലാം ആരോഗ്യ രക്ഷയിൽ പ്രാധാന്യം അർഹിക്കുന്നു. ഉറങ്ങി ഉണരുമ്പോൾ മുതൽ മലമൂത്ര വിസർജനം ആഭ്യന്തര ശുചിത്വത്തിന്, ശൗച ക്രിയ, മുഖ ദന്ത ജിഹ്വാ ശുചിത്വം അഭ്യംഗം കുളി എല്ലാം പ്രത്യേകം എടുത്തു പറയുന്നു.
അഭ്യംഗം അഥവാ എണ്ണ തേച്ചുള്ള കുളി വളരെ ഏറെ ഗുണങ്ങൾ ഉള്ളത് ആണ്. ദിവസവും എണ്ണ തേച്ചു കുളിക്കുവാനാണ് നിർദേശം. പ്രത്യേകിച്ച് മൂർദ്ധ്നി ശിരസിന്റെ മദ്ധ്യം ചെവി ഉള്ളം കൈ പാദങ്ങൾ ഉള്ളം കാലുകൾ എന്നിവിടങ്ങളിൽ നന്നായി എണ്ണ തേയ്ക്കണം.
ഓരോരുത്തരുടെയും ശരീര പ്രകൃതി, ആരോഗ്യ കാര്യങ്ങൾ അനുസരിച്ച് വൈദ്യ നിർദേശം അനുസരിച്ചുള്ള എണ്ണ ഉപയോഗിക്കാം. ഇത്തരത്തിൽ ഉള്ള തേച്ചുകുളി ചാർമ്മത്തിന് ഉണ്ടാകുന്ന ഞുറിവുകൾ, ജര, ചർമ്മ രോഗങ്ങൾ എന്നിവയകറ്റും. കായികമായ അദ്ധ്വാനം മൂലം സന്ധികൾ പേശികൾ എന്നിവയ്ക്കുണ്ടാകുന്ന ക്ഷീണം, ചലനസംബന്ധമായ തകരാറുകൾ വാതരോഗങ്ങൾ എന്നിവക്ക് പരിഹാരമാകും. കണ്ണുകളുടെ ആരോഗ്യത്തിനും ശരീര പുഷ്ടി ആയുസ് നല്ല ഉറക്കം ത്വക്കിന്റെ രോഗ പ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കുകുയും ചെയ്യും.
ശിരസിന്റെ മദ്ധ്യത്തിൽ തേക്കുന്ന തൈലം ഒട്ടനവധി രോഗങ്ങൾക്ക് പ്രതിവിധി ആകും. പലതരം തലവേദന നേത്ര രോഗങ്ങൾ ദന്തരോഗങ്ങൾ ടോൺസിലൈറ്റിസ് സൈനസൈറ്റിസ് മുടികൊഴിച്ചിൽ അകാല നര ചെവിക്കുണ്ടാകുന്ന കേഴ്‌വിക്കുറവ് പക്ഷാഘാതം അർദിതം അപബഹുകം എന്നിങ്ങനെ ഉള്ള രോഗങ്ങക്ക് ചികിത്സ ആകും. നല്ല ആരോഗ്യ ശീലങ്ങൾ ആയുരാരോഗ്യ വർദ്ധകമാകുമെന്ന തിരിച്ചറിവ് ഇക്കാലത്തെ പകർച്ച വ്യാധി നമ്മെ ഓർമിപ്പിക്കുന്നു. കൈകാലുകൾ കഴുകി വൃത്തിയാക്കാനും വായും മൂക്കും മൂടി നടക്കാനും നമ്മൾ പഠിച്ചു കഴിഞ്ഞു. എന്നിട്ടും എണ്ണ തേച്ചുള്ള കുളിയുടെ നന്മ തിരിച്ചറിയാനാവാതെ അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് അറിവില്ലായ്മ എന്ന് മാത്രം കരുതിയാൽ മതി. കുളി തന്നെ ആവശ്യം ഇല്ല. രണ്ടു നേരം കുളിക്കുന്ന മലയാളി തണുപ്പ് പ്രദേശത്തു ചെന്നാലും ശീലം മറക്കില്ല. തണുപ്പ് രാജ്യത്ത് കുളിക്കാറില്ല എന്നാൽ അവിടുള്ളവർ ഇവിടെ വന്നാൽ കുളിക്കുന്നു. അയ്യർവേദ ഉഴിച്ചിലും തേച്ചുകുളിയും ലോകം അംഗീകരിച്ചത് അറിയുക.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാൻ വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. പുത്തൻപീടികയിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്
മലയാള സിനിമയിലെ ഒരുകാലത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ടി പി മാധവൻ. ഹാസ്യ കഥാപാത്രങ്ങളും, സീരിയസ് വേഷങ്ങളുമെല്ലാം ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമയിലേയ്ക്ക് പ്രവേശിച്ച സമയത്ത് വില്ലൻ കഥപാത്രങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ പിന്നീട് പതിയെ അത് കോമഡി വേഷങ്ങളിലേയ്ക്ക് മാറുകയായിരുന്നു.
അറുനൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹമിപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവൻ അന്തേവാസിയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും, കടുത്ത ദാരിദ്രവും അദ്ദേഹത്തെ അവിടേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്പോഴിതാ തൻ്റെ മകനെ ഒരു നോക്ക് കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു പത്തനാപുരത്തെ ഗാന്ദിഭവൻ സ്ഥാപകനും, ടി പി മാധവൻ്റെ അടുത്ത സുഹൃത്തു കൂടിയായ പുനലൂർ സോമരാജൻ ഇക്കാര്യങ്ങളെല്ലാം പങ്കുവെക്കാനിടയായത് . ഫ്ലവേഴ്സിലെ പരിപാടിയിൽ പങ്കെടുക്കാൻ പോവുന്നുണ്ടെന്ന് അറിഞ്ഞ തന്നോട് ടി പി മാധവൻ സർ തന്നോട് രണ്ട് ആഗ്രഹങ്ങൾ ശ്രീകണ്ഠൻ നായരോട് പറയാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നാമത്തെ ആഗ്രഹം മോഹൻലാലിനെ ഒന്ന് കാണണമെന്നും, രണ്ടാമത്തെ ആഗ്രഹം മകനെ ഒന്ന് കാണണമെന്നത് ആണെന്നും വേദിയിൽ വെച്ച് പുനലൂർ സോമരാജ് പറഞ്ഞു.
ടി പി മാധവൻ്റെ മകൻ രാജകൃഷ്ണമേനോന് ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. മകന് കേവലം രണ്ടര വയസ് മാത്രം പ്രായമുള്ള സമയത്താണ് ടി പി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയ്ക്ക് മാത്രമായി ജീവിതം മാറ്റിവെക്കുന്നത്. ആ കാലത്ത് സിനിമ അദ്ദേഹത്തിന് ഒരു ഭ്രാന്തായിരുന്നു. സിനിമ മോഹം കൂടി പിന്നെ കുടുംബത്തെ അദ്ദേഹം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് തനിയ്ക്ക് മകനെ ഒന്ന് കാണണമെന്ന ആഗ്രഹം ടി പി മാധവൻ പങ്കുവെക്കുന്നത്. തന്നെയും കുടുംബത്തെയും വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ തനിയ്ക്ക് കാണാൻ ആഗ്രഹമില്ലെന്ന് മകൻ രാജകൃഷ്‌ണമേനോൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സിനിമയിൽ അഭിനയിക്കുന്ന ആളുകൾക്ക് ഭർത്താവോ, ഭാര്യയോ പാടില്ലെന്നും ഭർത്താവ് മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം ഇഴകിച്ചേർന്ന് അഭിനയിക്കുന്നത് ഏത് ഭാര്യയ്ക്കാണ് ഇഷ്ടപ്പെടുകയെന്നും, അവരും ഒരു സ്ത്രീയല്ലേ ? അത് മാത്രമല്ല മാഗസിനുകളിൽ വരുന്ന ഗോസിപ്പുകളെല്ലാം ഭാര്യമാർ വിശ്വസിക്കുമെന്നും, ഒരു നടി ഫോൺ വിളിച്ചാലോ, നടിമാർക്കൊപ്പം സഞ്ചരിച്ചാലോ എല്ലാം വലിയ പ്രശ്നങ്ങളാണെന്നും ഇതൊന്നും സഹിക്കാനോ നേരിടാനോ കഴിയാത്തത് കൊണ്ടാണ് താൻ പിന്നീട് വിവാഹബന്ധം വേർപ്പെടുത്തിയത് എന്നായിരുന്നു ടി പി മാധവൻ മുൻപൊരിക്കൽ പറഞ്ഞത്. പിപ്പ, ഷെഫ്, എയർലിഫ്റ്റ് തുടങ്ങി ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങൾ ടി പി മാധവൻ്റെ മകൻ രാജാ കൃഷ്ണ മേനോൻ്റെ സംവിധാനത്തിൽ പിറന്ന ചിത്രങ്ങളാണ്. ബാംഗ്ലൂരിലാണ് അമ്മയ്‌ക്കൊപ്പം രാജകൃഷ്ണമേനോൻ പഠിച്ചതും, വളര്ന്നതും.
നിങ്ങൾക്ക് സുരക്ഷിതമായി ദീർഘദൂരം നീന്തണമോ, അല്ലെങ്കിൽ മനോഹരമായ ഒരു സ്ഥലത്ത് കുതിക്കണമോ, അതിന് അനുയോജ്യമായ ഒരു ഉൾക്കടലോ കൂരയോ ഉണ്ട്.
സൗത്ത്ബോൺ, ഡോർസെറ്റ്
സുവർണ്ണ മണലും തെളിഞ്ഞ വെള്ളവും ഉള്ളതിനാൽ സൗത്ത്ബോൺ സാധാരണയായി ബോൺമൗത്തിലെ അയൽ ബീച്ചുകളേക്കാൾ ശാന്തമാണ്. പാർക്കിംഗ് ഇപ്പോഴും സൗജന്യമായ തീരത്തെ ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നാണിത്. വേലിയേറ്റം അതിന്റെ ഉയർച്ചയും വീഴ്ചയും അനുസരിച്ച് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നീങ്ങുന്നു, അതിനാൽ വേലിയേറ്റ സമയം പരിശോധിക്കുന്നത് മൂല്യവത്താണ്. ഇവിടെയുള്ള തീരം മനോഹരമായ ഒരു നീണ്ട നീന്തൽ പ്രദാനം ചെയ്യുന്നു, നിങ്ങളുടെ ദൂരം മാപ്പ് ചെയ്യാൻ നിങ്ങൾക്ക് ഗ്രോയ്‌നുകൾ ഉപയോഗിക്കാം. നിങ്ങൾ ആരംഭിച്ച സ്ഥലത്തേക്ക് നീന്തുന്നതിന് മുമ്പ് വേലിയേറ്റ പ്രവാഹത്തിലേക്ക് നീന്തുക, കടൽത്തീരത്ത് നിന്ന് ഒരു ചെറിയ നടത്തം അകലെയുള്ള മികച്ച ബാഫി പിസേറിയയിൽ ദിവസം അവസാനിപ്പിക്കുക.
ഹോപ്പ് കോവ്, ഡെവോൺ
ഹോപ്പ് കോവ ഇന്നർ, ഔട്ടർ എന്നിങ്ങനെ രണ്ട് ബേകളുണ്ട്. ലൈഫ് ഗാർഡുകൾ ഔട്ടർ ബേയിലാണ്, പക്ഷേ ഉയർന്ന വേലിയേറ്റത്തിൽ നീന്താൻ ഇന്നർ ബേ മനോഹരമാണ്. തുറമുഖത്ത് നിന്ന് തുറമുഖത്തിന് കുറുകെയുള്ള നീന്തൽ ഏകദേശം 250 മീറ്ററാണ്, അതിനാൽ ഒരു കിലോമീറ്റർ വരെ നീളത്തിൽ ഇത് ചെയ്യാൻ എളുപ്പമാണ്. ഇവിടുത്തെ കാലാവസ്ഥയിൽ നിന്ന് അൽപ്പം കൂടി സുരക്ഷിതമാണ്, പക്ഷേ കാറ്റ് ഒരു വലിയ ഘടകമാണ്, അതിനാൽ കാറ്റിന്റെ പ്രവചനവും വേലിയേറ്റവും പരിശോധിക്കുക. അതിരാവിലെ വേലിയേറ്റത്തിൽ നീന്തുക, തുടർന്ന് കോവയിൽ പ്രഭാതഭക്ഷണം ആസ്വദിക്കുക.
ട്രെഡ്ഡൂർ ബേ, ആംഗ്ലീസി
ഈ കടൽത്തീരത്ത് ഒരു മികച്ച വിനോദയാത്രയ്ക്കുള്ള എല്ലാം ഉണ്ട്: കോട്ട പണിയുന്നതിനുള്ള മണൽ, വേലിയേറ്റം വരുമ്പോൾ പാറക്കുളങ്ങൾ, അടയാളപ്പെടുത്തിയ ബോയ്‌കളാൽ സംരക്ഷിതമായ മനോഹരമായ കുളിക്കടവ്. ഉൾക്കടലിനു കുറുകെ നീന്തുമ്പോൾ 400 മീറ്റർ പിന്നിടാൻ എളുപ്പമാണ്, നിങ്ങൾക്ക് താഴെയുള്ള മണൽ മാത്രം. ധാരാളം പാർക്കിംഗും സൗകര്യങ്ങളും ഉള്ളതിനാൽ, ദിവസം മുഴുവൻ ഇവിടെ ചെലവഴിക്കാനും ബോറടിക്കാതിരിക്കാനും കഴിയും. സീ ഷാന്റി കഫേയിൽ പ്രാദേശികമായി പിടിക്കുന്ന മത്സ്യം കഴിക്കാം.തണുത്ത മാസങ്ങളിൽ ചൂടുപിടിക്കാൻ ചിപ്പികൾ അനുയോജ്യമാണ്.
പോർട്ട്നാലുചൈഗ്, ഹൈലാൻഡ്സ്
സ്‌കോട്ട്‌ലൻഡ് അതിന്റെ ലൈഫ് ഗാർഡഡ് ബീച്ചുകൾക്ക് പേരുകേട്ടതല്ല, വിദൂര സ്ഥലങ്ങൾ അപ്പീലിന്റെ ഭാഗമാണ്. എന്നിരുന്നാലും ചിലതെല്ലാം ഉണ്ട് ഇവിടെ. പടിഞ്ഞാറൻ തീരം നീന്തൽക്കാരുടെ പറുദീസയാണ്. ഇൻവെർനെസ്-ഷെയറിലെ അരിസൈഗിന് വടക്കുള്ള പോർട്ട്‌നാലുചൈഗ് എന്ന തീരദേശ കുഗ്രാമത്തിന് ചുറ്റും ചെറിയ ബീച്ചുകളുടെയും കോവുകളുടെയും ഒരു കൂട്ടമുണ്ട്. ഇവിടെ അധികം ഒന്നുമില്ല, പക്ഷേ അതാണ് കാര്യം. കാമുസ്‌ദരാക്ക് ബീച്ചിൽ ഒരു കാർ പാർക്ക് ഉണ്ട്, അതിൽ മനോഹരമായ ഒരു ഉൾക്കടലും വെളുത്ത മണലും ടർക്കോയ്സ് വെള്ളവും തിളങ്ങുന്ന പാറക്കൂട്ടങ്ങളും ഉണ്ട്.
ബ്രോഡ്‌സ്റ്റെയർ, കെന്റ്
ബ്രോഡ്‌സ്റ്റെയർ വളരെ ജനപ്രിയമായ ഒരു ബീച്ചാണ്, പക്ഷേ നല്ല കാരണമുണ്ട്. വേലിയേറ്റം വരുമ്പോൾ നീന്താൻ പറ്റിയ ഒരു സുരക്ഷിതമായ ഉൾക്കടലാണിത്, കൂടാതെ ചുറ്റിക്കറങ്ങാൻ വിചിത്രമായ കടകളും ധാരാളം മണലും ബീച്ച് ഹട്ടുകളും ഉണ്ട്. ഇത് തിരക്കിലാണെങ്കിൽ, അടുത്തുള്ള ലൂയിസ ബേ ഒരു മുങ്ങാൻ അനുയോജ്യമാണ്. അതിരാവിലെ വേലിയേറ്റം ജനക്കൂട്ടത്തെ തോൽപ്പിക്കും. ശക്തമായ ഒഴുക്കുള്ളതിനാൽ കെന്റിന് ചുറ്റുമുള്ള വേലിയേറ്റങ്ങൾ ശ്രദ്ധിക്കുക. 1930-കളിൽ തുറന്നതും ഇപ്പോഴും ഒരു ജൂക്ക്ബോക്സും സോഡ ഫൗണ്ടനും ഉള്ള മോറെല്ലിയുടെ ഗെലാറ്റോയിലേക്ക് പോകുന്നതിലൂടെ ദിവസം മുഴുവൻ ആസ്വദിക്കൂ.
ഫെലിക്സ്സ്റ്റോവ്, സഫോക്ക്
ഫെലിക്‌സ്‌റ്റോവിലെ വെള്ളത്തിന്റെ നിറം കണ്ട് മടുത്തു പോകരുത്: ചെളി നിറഞ്ഞ നീർക്കെട്ടിൽ നിന്ന് കടൽ താടിയുമായി നിങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് അംഗീകരിക്കുക. ദൈർഘ്യമേറിയ നീന്തലിന് ഇത് ഒരു വെല്ലുവിളി നിറഞ്ഞ വെള്ളമാണ്, അതിനാൽ ചാനൽ നീന്തൽക്കാർ ഇവിടെ പരിശീലനം നടത്തുന്നു. വേലിയേറ്റത്തെ ആശ്രയിച്ച് വടക്കോട്ടോ തെക്കോ വലിച്ചുനീട്ടാം, പക്ഷേ അത് ശരിയായി ആസൂത്രണം ചെയ്യുക, നിങ്ങൾക്ക് വേലിയേറ്റത്തിനൊപ്പം നീന്താനും ഒരു ഒളിമ്പ്യനെപ്പോലെ തോന്നാനും കഴിയും. കഫേകൾക്കിടയിൽ ബീച്ച് ഫ്രണ്ടിന്റെ വടക്കേ അറ്റത്ത് പ്രദേശവാസികൾ നീന്തുന്നു; ഡിപ്പറുകൾക്ക്, ഗ്രോയ്‌നുകൾക്കിടയിലുള്ള ഭാഗം ബോബ് ചെയ്യാൻ നല്ല സുരക്ഷിതമായ ആഴം നൽകുന്നു.
വൈറ്റ്റോക്ക്സ്, പോർട്രഷ്, വടക്കൻ അയർലൻഡ്
ഡോൾഫിനുകളും സീലുകളും കടൽപ്പക്ഷികളും ഇതിനെ നീന്താനുള്ള യഥാർത്ഥ വന്യമായ സ്ഥലമാക്കി മാറ്റുന്നു. മനോഹരമായ ഉൾക്കടലുകളുടെ ഒരു കൂട്ടം പോലെ, തകർന്ന കോട്ടയായ ഡൺലൂസ് കാസിലിന്റെ മനോഹരമായ കാഴ്ചകളുള്ള ക്ലിഫ് വാക്ക് ഇത് പ്രദാനം ചെയ്യുന്നു. കാറ്റിന്റെ ദിശയെ ആശ്രയിച്ച്, വെസ്റ്റ് സ്ട്രാൻഡിൽ നീന്തൽ സ്ഥലങ്ങളുണ്ട്, അത് പോർട്രഷ് ഉപദ്വീപ് അല്ലെങ്കിൽ വൈറ്റ്റോക്ക്സിന്റെ നീണ്ട ഉൾക്കടലിൽ അഭയം പ്രാപിക്കുന്നു. മെനോപോസൽ മെർമെയ്ഡ്സ് വനിതാ സംഘം വർഷം മുഴുവനും പ്രദേശത്ത് നീന്തുന്നു.
ലാൻസലോസ്, കോൺവാൾ
ഈ കടൽത്തീരത്തേക്ക് നടക്കാൻ അൽപ്പം ദൂരമുണ്ട്, അതിനാൽ ഇത് പ്രദേശവാസികൾക്കും സാധാരണ കോർണിഷ് അവധിക്കാലക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഗ്രാമത്തിൽ ഒരു നാഷണൽ ട്രസ്റ്റ് കാർ പാർക്ക് ഉണ്ട്, തുടർന്ന് പള്ളിയിൽ നിന്ന് താഴേക്കുള്ള പാത പിന്തുടരുക. ഉയർന്ന വേലിയേറ്റത്തിൽ ബീച്ച് മിക്കവാറും അപ്രത്യക്ഷമാകും, അതിനാൽ പുറപ്പെടുന്നതിന് മുമ്പ് പരിശോധിക്കുക. ചുറ്റും നീന്താനും മുങ്ങാനും പാറകളുണ്ട്, ഒപ്പം വെള്ളച്ചാട്ടവും പാറക്കെട്ടുകളും കാഴ്ചകൾക്കായി. ബീച്ച്‌കോമ്പിംഗിനും സ്‌നോർക്കെല്ലിംഗിനും പറ്റിയ ഇടം കൂടിയാണിത്. വേലിയേറ്റം അനുവദിക്കുകയാണെങ്കിൽ, ഒരു പിക്നിക് പായ്ക്ക് ചെയ്ത് ദിവസത്തേക്ക് പോകുക.
ഫോംബി, മെർസിസൈഡ്
വടക്ക്-പടിഞ്ഞാറൻ തീരം ബുദ്ധിമുട്ടാണ്, കാരണം വേലിയേറ്റം പുറത്തുപോകുമ്പോൾ അത് വളരെ ദൂരം പോകുകയും ധാരാളം ചെളി, കളിമണ്ണ്, മുങ്ങുന്ന മണൽ എന്നിവ അവശേഷിപ്പിക്കുകയും ചെയ്യുന്നു. മനോഹരമായ, നീളമുള്ള, മണൽ നിറഞ്ഞ ബീച്ചിന് ഫോംബി ജനപ്രിയമാണ്, പക്ഷേ ഇവിടെ നീന്തുന്നത് ഉയർന്ന വേലിയേറ്റത്തിൽ മാത്രമാണ് – ഉയർന്ന വേലിയേറ്റത്തിന് 30 മിനിറ്റ് മുമ്പും മന്ദഗതിയിലുള്ള വേലിയേറ്റ സമയത്തും ഞാൻ ശുപാർശ ചെയ്യുന്നു. ലൈഫ് ഗാർഡുകൾ ഉണ്ട്, അതിനാൽ അവർ ഉള്ളപ്പോൾ നീന്തുന്നതാണ് നല്ലത്, അല്ലെങ്കിൽ പ്രദേശം നന്നായി അറിയാവുന്ന ഫോംബി സീ നീന്തൽക്കാരിൽ ചേരുക. നേരായ തീരത്ത് നീന്താൻ ഇത് മനോഹരമാണ്.
Tynemouth Longsands, Tyne and Wear
ഈ അവാർഡ് നേടിയ ബീച്ച് – മണൽ, പാറകൾ, മൺകൂനകൾ, പാറക്കെട്ടുകൾ എന്നിവ ഉൾക്കൊള്ളുന്നു – TOSers (ടൈൻമൗത്ത് ഔട്ട്‌ഡോർ നീന്തൽക്കാർ), വർഷം മുഴുവനും ഇവിടെ നീന്തൽക്കാരുണ്ട്. ആൾക്കൂട്ടം കടൽത്തീരത്ത് ഉള്ളപ്പോൾ നിങ്ങൾക്ക് കുറച്ച് ദൂരം കടക്കാനും കടലിൽ സമയം ചെലവഴിക്കാനും കഴിയും. ഈ തീരപ്രദേശം മുഴുവനും ആനന്ദകരമാണ് – മധ്യകാല പ്രയോറിയുടെയും കോട്ടയുടെയും വീക്ഷണത്തോടെ കിംഗ് എഡ്വേർഡ് ഉൾക്കടലിൽ നീന്തുക, അതേസമയം കടൽ കൂടുതൽ കുതിച്ചുയരുന്നെങ്കിൽ കുള്ളർകോട്ടിലെ ബ്രേക്ക്‌വാട്ടർ വേലിയേറ്റത്തിൽ കുറച്ച് സംരക്ഷണം നൽകുന്നു.
മൈക്കോനോസിൽ നിന്ന് ഹെലികോപ്റ്ററിൽ മടങ്ങുകയായിരുന്ന ബ്രിട്ടീഷ് സഞ്ചാരി ഗ്രീക്ക് മെയിൻലാൻഡിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ പ്രൊപ്പല്ലറിന് പരിക്കേറ്റ് മരിച്ചു.
ദ്വീപിൽ നിന്ന് ഏഥൻസിനടുത്തുള്ള സ്പാറ്റയിലേക്ക് പറക്കാൻ ഹെലികോപ്റ്റർ ചാർട്ടർ ചെയ്ത ബ്രിട്ടീഷ് വിനോദസഞ്ചാരികളിൽ ഒരാളാണ് ഇയാൾ. വിനോദസഞ്ചാരികളിൽ ഇയാളുടെ മാതാപിതാക്കളും ഉൾപ്പെടുന്നുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ ഹെലികോപ്റ്ററിന്റെ എഞ്ചിൻ പ്രവർത്തിക്കുന്നതിനിടെ സംഘം ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് പേർ വിമാനത്തിന്റെ പുറകിലേക്ക് നടന്നു, അവിടെ 21 കാരനായ ടെയിൽ റോട്ടർ തട്ടി മാരകമായി പരിക്കേറ്റു. ശിരഛേദം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാൾ എങ്ങനെയാണ് റോട്ടർ ബ്ലേഡുകളിൽ നിന്നും അപകടം നടന്നതെന്ന കാര്യം അന്വേഷിച്ചുവരികയാണ്.
രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളിൽ മൈക്കോനോസിൽ നിന്ന് മടങ്ങുകയായിരുന്നു ബ്രിട്ടീഷ് വിനോദസഞ്ചാരികൾ. ഏഥൻസ് ഇന്റർനാഷണൽ എയർപോർട്ടിൽ പോയി ബ്രിട്ടനിലേക്ക് മടങ്ങാൻ ഒരു സ്വകാര്യ ജെറ്റിൽ കയറാൻ അവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
പ്രോട്ടോ തീമയുടെ അഭിപ്രായത്തിൽ, ആദ്യം ഇറങ്ങിയ ഹെലികോപ്റ്റർ നാല് യാത്രക്കാരുമായി വിമാനത്താവളത്തിന് വളരെ അടുത്തുള്ള ഒരു ഹെലിപാഡിൽ ലാൻഡ് ചെയ്തു. രണ്ടാമത്തെ ഹെലികോപ്റ്ററിൽ യുവാവിന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആദ്യ വിമാനത്തിലെ നാല് യാത്രക്കാരെ ഇറക്കി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന കാറുകളിലേക്ക് മാറ്റേണ്ടതായിരുന്നു. ഈ സംഘത്തിൽ പെട്ടയാളാണ് മരിച്ചത്.