Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷത്തെ ക്രിസ്മസ് കോവിഡ് രോഗ വ്യാപനത്തിൽ മുങ്ങി പോകുമോ? ജനങ്ങളുടെ മനസ്സിലെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലുള്ള പ്രസ്താവനകളാണ് മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് . ക്രിസ്മസ് പാർട്ടികളിലേയ്ക്ക് 5 പേരിൽ കൂടുതൽ ആളുകളെ ക്ഷണിക്കരുതെന്ന് മന്ത്രിയായ ജോർജ്ജ് ഫ്രീമാൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും ക്രിസ്മസ് ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും ശോഭ നഷ്ടപ്പെടുത്തരുതെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ആളുകൾ അനാവശ്യമായി ഇടപെടരുതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മേധാവി ചൊവ്വാഴ്ച പറഞ്ഞതിനെ എതിർത്തുകൊണ്ട് ജനങ്ങൾ തങ്ങളുടെ ക്രിസ്മസ് പാർട്ടികളുമായി മുന്നോട്ടുപോകണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത് .

ഒമിക്രോണിനെ ഭയന്ന് ക്രിസ്മസ് പാർട്ടികൾ റദ്ദാക്കേണ്ടതില്ലെന്നാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞത് . ആളുകൾ സാമൂഹികമായി ഇടപെടുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്നും കോവിഡ് ടെസ്റ്റുകൾ നടത്തണമെന്നും ജാവിദ് കൂട്ടിച്ചേർത്തു. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനുവരി അവസാനത്തോടെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ ലക്ഷ്യത്തിലേക്കെത്താനായി ബൂസ്റ്റർ വാക്സിനേഷൻ മഹാദൗത്യത്തിന് തുടക്കം കുറിച്ചു. ഇംഗ്ലണ്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എല്ലാവരും പാലിക്കണമെന്നും ജാവിദ് പറഞ്ഞു. പ്രധാനമന്ത്രിയുടേയും ആരോഗ്യ സെക്രട്ടറിയുടെയും വാക്കുകൾ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. എന്നാൽ ക്രിസ്മസിന് മുന്നോടിയായി വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ചില എൻഎച്ച്എസ് ട്രസ്റ്റുകൾ ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോൺ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പത്തു ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. ഇവർ പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിലും ഐസൊലേഷനിൽ കഴിയണം. യുകെയിലേക്ക് വരുന്ന എല്ലാ ആളുകളും ഇപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ അധിക തരംഗങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ പ്രതിരോധ മരുന്നുകളുമായി യുകെ സജ്ജമായി. 114 ദശലക്ഷം അധിക വാക്സിനുകളാണ് രാജ്യം വാങ്ങാൻ കരാറിലേർപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ടു വർഷത്തേയ്ക്ക് ബൂസ്റ്റർ ഡോസ് നൽകാനായി ഇത്രയും വാക്സിനുകൾ മതിയാകുമെന്നാണ് കരുതപ്പെടുന്നത് . 2022 ലും 2023 ലും വിതരണം ചെയ്യുന്നതിനായി മോഡേണയുടെയും ഫൈസറിൻെറയും വാക്‌സിനുകൾക്കാണ് യുകെ ഓർഡർ ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ കോവിഡിൻെറ വേരിയന്റായ ഒമൈക്രോണിൻെറ വ്യാപന ഭീതി നിൽക്കുന്നതാണ് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുന്നതിനുള്ള കരാറിൽ പെട്ടെന്ന് ഒപ്പുവയ്ക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഒമൈക്രോണിനെയും അതുപോലെതന്നെ ഭാവിയിലുണ്ടാകുന്ന പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിന് ആവശ്യമെങ്കിൽ പരിഷ്കരിച്ച വാക്സിനുകൾ ലഭ്യമാക്കുന്നതിന് പുതിയ കരാറുകളിൽ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് ആവശ്യമായ പരസ്യപ്രചാരണങ്ങൾ ഉടൻതന്നെ എൻഎച്ച്എസ് ആരംഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. ലോകരാഷ്ട്രങ്ങളിൽ തന്നെ ആദ്യമായി ജനങ്ങൾക്ക് വാക്സിൻ വിതരണം ആരംഭിച്ചത് യുകെ ആയിരുന്നു. കഴിഞ്ഞ വർഷം ബ്രിട്ടൻ ഫൈസർ വാക്സിൻ രാജ്യത്ത് വിതരണം നൽകുന്നതിനുള്ള അനുമതി നൽകിയതിൻെറ ഒന്നാം വാർഷികത്തിലാണ് വൈറസിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 114 ദശലക്ഷം അധികഡോസ് വാക്സിൻ ലഭ്യമാക്കുന്ന കരാർ സാധ്യമാക്കിയത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമായി വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 15 ആഴ്ചകൾക്കു ശേഷമുള്ള അബോർഷനുകൾ നിയന്ത്രിക്കാനുള്ള മിസിസിപ്പി നിയമം യു എസ്‌ സുപ്രീംകോടതി അംഗീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അബോർഷനുകൾ നിയന്ത്രിക്കുന്നത് മാതൃ മരണങ്ങൾ വർധിക്കുന്നതിന് ഇടയാക്കും എന്ന ശക്തമായ വിമർശനവുമുണ്ട്. ഡോബ് സും ജാക്ക് സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷനും തമ്മിൽ 2018 മുതൽ നിലനിൽക്കുന്ന തർക്കത്തിലാണ് കോടതി മിസിസിപ്പി നിയമം അംഗീകരിക്കാൻ സാധ്യത. 1973 ലെ സുപ്രീംകോടതി വിധി പ്രകാരം എല്ലാ സ്ത്രീകൾക്കും അബോർഷനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയമമനുസരിച്ച് ആദ്യത്തെ മൂന്നു മാസങ്ങളിൽ അബോർഷൻ നടത്താൻ സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യവും, അടുത്ത മൂന്നു മാസങ്ങളിൽ നിയന്ത്രണങ്ങളോട് കൂടിയ അനുമതിയും ഉണ്ടായിരുന്നു. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം, വീണ്ടും ഉണ്ടായ വിധിയിൽ അബോർഷനുകൾ സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 2018 ലാണ് മിസ്സിസ്സിപ്പി 15 ആഴ്ചകൾക്കു ശേഷമുള്ള അബോർഷനുകൾ നിയമവിരുദ്ധമാക്കി ബിൽ പാസാക്കിയത്.

എന്നാൽ ഈ നിയമത്തിനെതിരെ നിരവധി വിമർശനങ്ങളും, കോടതി ഹർജികളും ഉണ്ടായതോടെ ഇതുവരെ ഈ നിയമം പൂർണ്ണമായി നടപ്പിലാക്കി വരുന്നില്ല. ഇത് സംബന്ധിച്ചുള്ള വാദമാണ് സുപ്രീംകോടതി അടുത്തയിടെ കേട്ടത്. എന്നാൽ കോടതി ഈ നിയമം അംഗീകരിക്കുകയാണെങ്കിൽ അത് ഭരണഘടനാവിരുദ്ധമാണെന്ന ആരോപണങ്ങൾ നിരവധി ഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് യു എസ്‌ സോളിസിറ്റർ ജനറൽ എലിസബത്ത് പ്രിലോഗറും ആരോപിച്ചു. മാതൃ മരണങ്ങൾ വർധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ആരോപണവും നിലനിൽക്കുന്നുണ്ട്. കോടതിവിധിയെ ആകാംഷയുടെ നോക്കിക്കാണുകയാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തെറ്റായ രീതിയിൽ അച്ചടിച്ച ബീട്രിക്സ് പോട്ടർ 50 പെൻസ്‌ നാണയം ഇബേയിൽ വിറ്റുപോയത് 255 പൗണ്ടിന്. രാജ്ഞിയുടെ രൂപം അച്ചടിച്ചതിൽ ഉണ്ടായ പിഴവാണ് നാണയത്തിന്റെ മൂല്യം 500 മടങ്ങ് വർധിക്കാൻ കാരണമായത്. ബെഞ്ചമിൻ ബണ്ണി നാണയത്തിലുള്ള രാജ്ഞിയുടെ മുഖം എതിർ ദിശയിലേക്ക് അഭിമുഖീകരിക്കുന്ന രീതിയിൽ അച്ചടിച്ചത് അബദ്ധമായെങ്കിലും അപൂര്‍വ്വമായ സംഭവമായതോടെ ലേലത്തിലൂടെ 255 പൗണ്ടിനാണ് വിറ്റുപോയത്. നവംബർ 24-നാണ് വില്പന നടന്നത്.

പീറ്റർ റാബിറ്റ്, ടോം കിറ്റൻ, ജെറമി ഫിഷർ എന്നിവരുടെ രൂപമുള്ള നാണയങ്ങൾക്കൊപ്പം 2017ലാണ് ബെഞ്ചമിൻ ബണ്ണി നാണയം പുറത്തിറക്കിയത്. കുട്ടികൾക്കു വേണ്ടി ചിത്രസഹിതമായ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരിയായിരുന്നു ഹെലൻ ബീട്രിക്സ് പോട്ടർ അഥവാ ബീട്രിക്സ് പോട്ടറുടെ സ്മരണാർത്ഥം പുറത്തിറക്കിയ നാണയങ്ങളാണ് ഇവ. റോയൽ മിന്റ് ഒരു ദിവസം നാല്പത് ലക്ഷത്തോളം നാണയങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ ഇടയ്ക്കിടെ പിഴവുകൾ ഉണ്ടാകും. ഇത്തരം പിഴവുകൾ ഉൾകൊള്ളുന്ന നാണയങ്ങൾ, നാണയ ശേഖരണമുള്ളവരെ ആകർഷിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി എൻഎച്ച്എസിന് കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . 2025 ഓടെ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 12 ദശലക്ഷമായി വർദ്ധിക്കുമെന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് കോവിഡ് അതിവ്യാപനമാണ് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കുന്നതിൻെറ മുഖ്യകാരണം. പുതിയ വേരിയന്റായ ഒമൈക്രോണിൻെറ വ്യാപനം പ്രവചനാതീതം ആകുമെന്ന ആശങ്ക ആരോഗ്യവിദഗ്ധർക്കുണ്ട്.

നാഷണൽ ഓഡിറ്റ് ഓഫീസ് പകർച്ചവ്യാധിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജനങ്ങൾ അവർക്ക് ലഭിക്കേണ്ട പരിഗണന ലഭിച്ചില്ലെന്ന കുറ്റപ്പെടുത്തൽ നടത്തിയിരുന്നു. നിലവിൽ തന്നെ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 5.8 ദശലക്ഷമാണ് . എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഇത്രയും ഉയരുന്നത് ചരിത്രത്തിലാദ്യമാണ്. 2025 ഓടെ ഇത് ഇരട്ടിയാകുന്നതോടെ രാജ്യത്തെ അഞ്ചിലൊരാൾ എൻഎച്ച് എസ് കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെടുമെന്ന ഗുരുതര പ്രതിസന്ധിയെയാണ് രാജ്യം നേരിടേണ്ടി വരുന്നത്. നാഷണൽ ഇൻഷുറൻസ് പെയ്മെന്റുകൾ 1.25% ഉയർത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നടപടിയും എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയരുന്നത് തടയാൻ അപര്യാപ്തമാണെന്ന അഭിപ്രായവും ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒമിക്രോണിനെ ഭയന്ന് ക്രിസ്മസ് പാർട്ടികൾ റദ്ദാക്കേണ്ടതില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. ആളുകൾ സാമൂഹികമായി ഇടപെടുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്നും കോവിഡ് ടെസ്റ്റുകൾ നടത്തണമെന്നും ജാവിദ് കൂട്ടിച്ചേർത്തു. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനുവരി അവസാനത്തോടെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ ലക്ഷ്യത്തിലേക്കെത്താനായി ബൂസ്റ്റർ വാക്സിനേഷൻ മഹാദൗത്യത്തിന് തുടക്കം കുറിച്ചു. ഇംഗ്ലണ്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എല്ലാവരും പാലിക്കണമെന്നും ജാവിദ് പറഞ്ഞു.

ക്രിസ്മസിന് മുന്നോടിയായി വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ചില എൻഎച്ച്എസ് ട്രസ്റ്റുകൾ ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോൺ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പത്തു ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. ഇവർ പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിലും ഐസൊലേഷനിൽ കഴിയണം. യുകെയിലേക്ക് വരുന്ന എല്ലാ ആളുകളും ഇപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തണം.

പ്രധാനമന്ത്രിയുടേയും ആരോഗ്യ സെക്രട്ടറിയുടെയും വാക്കുകൾ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ജനുവരി 31നകം ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. യുകെയിൽ മൂവായിരം വാക്സിനേഷൻ സൈറ്റുകൾ ഉണ്ടാവും. പൊതുജനങ്ങൾക്കും എൻഎച്ച്എസ് ജീവനക്കാർക്കും കുത്തിവയ്പ്പ് നൽകാൻ ഹോസ്പിറ്റൽ ഹബ്ബുകളോട് ആവശ്യപ്പെടും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സഹായത്തിനായി കൂടുതൽ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്നു ആരോഗ്യ സെക്രട്ടറി അറിയിച്ചു. അതേസമയം യുകെയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 22 ആയി ഉയർന്നു. ഇംഗ്ലണ്ടിൽ 13 ഉം സ്കോട്ട്ലൻഡിൽ ഒമ്പത് കേസുകളും ഇതുവരെ റിപ്പോർട്ട്‌ ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെന്റ്:  ഇന്ത്യയിലെ ഭാഷകൾക്കതീതമായി എല്ലാ മാധ്യമങ്ങളും ഒരു പോലെ റിപ്പോർട്ട് ചെയ്ത വാർത്തയായിരുന്നു യുകെ മലയാളി നഴ്‌സായ സിമി ഫിലിപ്പിന്റെ ലണ്ടൻ ഹീത്രുവിൽനിന്നും  നാട്ടിലേക്കുള്ള യാത്രാ മധ്യേ വിമാനത്തിൽ ഉണ്ടായ പ്രസവം. വാർത്തകൾ പല രീതിയിൽ അവതരിപ്പിക്കപ്പെട്ടു. ആരൊക്കെയാണ്, എങ്ങനെയായിരുന്നു എന്നൊന്നും അറിയാതെ പലരും വാർത്തകൾ പടച്ചു വിടുകയായിരുന്നു. എന്നാൽ എന്താണ്  വിമാനത്തിൽ നടന്നതെന്നും ആരൊക്കെയായാണ് പ്രവസമയത്തെ ജീവൻ മരണ പോരാട്ടത്തിൽ ഉണ്ടായിരുന്നതെന്നും വസ്തുനിഷ്ടമായി മലയാളം യുകെ യുകെ മലയാളികളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

ഈ സംഭവങ്ങളുടെ ലീഡ് ചെയ്‌ത നഴ്സുമാരിൽ ഒരാളായിരുന്നു സസ്സെക്‌സ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഓൺകോളജി നഴ്‌സായ ലീല ബേബി. എല്ലാത്തിനും സാക്ഷിയായ എയർ ഇന്ത്യ പോലും ഇവരെ അവഗണിച്ച സംഭവമാണ് യുകെയിലെ മലയാളികളുമായി പങ്കുവെക്കുന്നത്. എന്നാൽ ലീല ബേബി ചെയ്ത കാര്യങ്ങൾ സഹപ്രവർത്തകർ വഴി കേട്ടറിഞ്ഞ സസ്സെക്‌സ് NHS ട്രസ്ററ് വളരെ പ്രാധാന്യത്തോടെ അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.

15 വർഷത്തെ അബുദാബി നഴ്സിംഗ് സേവനത്തിന് ശേഷമാണ് 2003 ൽ ലീല ബേബി കുടുംബസമേതം യുകെയിൽ എത്തുന്നത്. കോലഞ്ചേരി സ്വദേശിനി. ഭർത്താവ് പിറവം മാമ്മലശ്ശേരി സ്വദേശി ബേബി ജോസഫ്, മക്കൾ  രൂപ നൈസിൽ, ദീപ നിബിൻ, ലോ വിദ്യാർത്ഥിനിയായ അനുപമ ബേബി എന്നിവരടങ്ങുന്നതാണ് ലീല യുടെ കുടുംബം.

ഹീത്രുവിൽനിന്നും പുറപ്പെട്ട് എല്ലാവരും ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു സമയം. പെട്ടെന്നാണ് പൈലറ്റ് അറിയിപ്പ് വരുന്നത്. രണ്ടാമത്തെ അറിയിപ്പാണ് ലീല ബേബി കേൾക്കുന്നതും സീറ്റിൽ നിന്നും എഴുന്നേൽക്കുന്നതും. ഈ സമയം കുറച്ചുപേർ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു.

ഇതിനിടയിൽ മറിയാമ്മ നേഴ്സ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ആരോഗ്യ പരമായ കാരണങ്ങളാൽ ചികിത്സാർത്ഥം ആണ് മറിയാമ്മ നാട്ടിലേക്ക് പുറപ്പെട്ടത്. ചെറുപ്പക്കാർ ഉണ്ടല്ലോ എന്ന് കരുതിയാണ് മറിയാമ്മ ഒന്ന് മടിച്ചത്.  ആദ്യമായി എഴുന്നേറ്റത് ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ചയാണ്. ഡോക്ടർ ബിരുദം നേടിയശേഷം നാട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു റിച്ച. ഒരമ്മയുടെയും കുഞ്ഞിന്റെയും ജീവനാണ് എന്ന തിരിച്ചറിവ് ലീല ബേബിയെ സിമിയുടെ അടുക്കലെത്തിച്ചു. ഈ സമയം എയർ ഹോസ്റ്റസ് ലീലയായോടായി  ചോദിച്ചത് പ്രസവ ശ്രുശൂഷയുമായി പരിചയം ഉണ്ടോ എന്ന് മാത്രം. ഞാൻ ഓൺകോളജി നഴ്‌സാണ് എങ്കിലും വർഷങ്ങൾക്ക് മുൻപ് നാട്ടിലെ ആശുപത്രിയിൽ ചെയ്ത പരിജ്ഞാനം ഉണ്ടെന്നും ലീല ബേബി  വ്യക്തമാക്കി.

സിമിയുടെ അടുക്കലെത്തിയ ലീല കാണുന്നത് കാര്യ വിവരങ്ങൾ തിരക്കുന്ന ഡോക്ടർ റിച്ചയെയാണ്. ലീലയെ കണ്ടതും ഡോക്ടർ റിച്ച ഫിലിപ്പ് ലീലക്കായി മാറിക്കൊടുത്തു. പിന്നീട് നടന്നത് വളരെ പെട്ടെന്ന് ആയിരുന്നു. ഇതിനകം വിമാനത്തിൽ ഉണ്ടായിരുന്ന ക്വിൽറ്റ് ഫ്ലോറിൽ നിരത്തി അതിലാണ് സിമിയെ കിടത്തിയത്. ഇതിനകം പറവൂർ സ്വദേശിയായ ഡോക്ടർ ഇൻഷാദ് ഇബ്രാഹിം റിച്ചയോടും ലീലയോടൊപ്പം ചേർന്നു. തുടർന്നെത്തിയവർ ചെങ്ങന്നൂർ സ്വദേശിനിയായ മറിയാമ്മ, മാലിനി, സ്റ്റെഫി, MALE  നഴ്സുമ്മാരായ ജെയ്സൺ, വിൻചെസ്റ്ററിൽ താമസിക്കുന്ന, മാതാവിന്റെ മരണവിവരമറിഞ്ഞു മറിഞ്ഞു നാട്ടിലേക്കു പുറപ്പെട്ട മനു മദനൻ, പ്രജേഷ്  (ITU MALE) നേഴ്സ്. ഇവരാണ് ഈ പ്രസവസമയത്തെ സഹപ്രവർത്തകർ.

ഇതിനകം സിമിയെ പരിശോധിച്ച ലീലയുടെ മനസ്സിലേക്ക് ഒരായിരം ചിന്തകൾ ആണ് ഞൊടിയിടയിൽ കടന്നുപോയത്. കുഞ്ഞിന്റെ തല വന്നു കൊണ്ടിരിക്കുന്നു. വെറും 7 മാസം മാത്രം വളർച്ചയുള്ള കുഞ്ഞ്. യാത്രയൊരു വിധ സൗകര്യങ്ങളും ഇല്ല. ലീലയും ഡോക്ടർ ഇൻഷാദും എല്ലാ കാര്യങ്ങളും ചെയ്യുന്നത് മുട്ടിൽ നിന്നുകൊണ്ടാണ്. ആത്മവിശ്വാസത്തെയും െദെവത്തെയും മനസ്സിൽ കരുതി… രണ്ടു പേരുടെ ജീവനാണ് എന്റെ കൈയിൽ എന്ന ചിന്ത… എന്തെങ്കിലും സംഭവിച്ചാൽ നഷ്ടമാവുന്നത് എന്റെയും ഡോക്ടർ ഇൻഷാദിന്റെയും പിൻ നമ്പർ ആണ് (യു കെയിൽ ജോലിചെയ്യാനുള്ള അംഗീകാരം). എന്നാൽ രണ്ട് ജീവനേക്കാൾ മേലെ എന്റെ പിൻ ഒന്നും  അല്ല എന്ന തിരിച്ചറിവ്… കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ആണ് പൊക്കിൾ കോടി മുറിക്കാൻ ഒരു ബ്ലേഡ് പോലും ഇല്ല എന്ന് തിരിച്ചറിയുന്നത്. ഉച്ചത്തിൽ വിളിച്ച ലീലയുടെ വാക്കുകൾ കേട്ട് ഒരു MALE നഴ്‌സാണ് പൊക്കിൾ കൊടി മുറിച്ചത്.  ഒരു ടീമായി ഒരു മനസ്സായി എല്ലാവരും സഹായിച്ചു. കുഞ്ഞിനെ നഴ്‌സായ ലീല ബേബിയും ഡോക്ടർ ഇൻഷാദിന് ചേർന്നാണ് എടുത്തത്. തിരിച്ചു സിമിയിലേക്ക് തിരിഞ്ഞപ്പോൾ  എല്ലാവരുടെയും മുഖഭാവം ഭീതിയിലേക്ക് വഴുതിവീണു. സിമിയുടെ ബ്ലഡ് പ്രഷർ താഴുന്നു. ഈ പ്രതികൂല സാഹചര്യത്തിലും റിച്ച എന്ന ഡോക്ടറുടെ ആശയവിനമയം… കൃത്യമായി സിമിയുടെ ഭർത്താവായ ചെറിയാനെ  വിവരങ്ങൾ പറഞ്ഞു ആശ്വസിപ്പിക്കുന്ന, സാധ്വനമേകുന്ന ഒരമ്മയെപ്പോലെ…

സിമിയുടെ ആരോഗ്യ നില കാത്തുസൂക്ഷിക്കാൻ ഐ വി കൊടുക്കണം. വിമാനത്തിൽ ആകെയുള്ളത്  രണ്ടെണ്ണം മാത്രം. ആദ്യത്തെ ശ്രമങ്ങൾ പരാജയപ്പെട്ടു. അത്രമാത്രം മുൾമുനയിൽ നിന്നാണ് എല്ലാവരും കാര്യങ്ങൾ ചെയ്യുന്നത്. രണ്ടാമത് കുത്തിയിട്ടും ലഭിക്കാതായതോടെ എല്ലാവരും പരിഭ്രമിക്കാൻ തുടങ്ങിയ സമയത്താണ് ഐ വി ഇടാൻ  പ്രജീഷ് തയ്യാറായി മുൻപോട്ടു വരികയും ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുകയും ചെയ്തതോടെ എല്ലാവരുടെയും ടെൻഷൻ അൽപം അയഞ്ഞു.

കുഞ്ഞിന്റെ താപനില നിലനിർത്താൻ പറ്റിയ ഒന്നും വിമാനത്തിൽ ഇല്ലായിരുന്നു. കുട്ടിയെ പിതാവായ ചെറിയാനെ കാണിക്കണം. പുതപ്പിൽ കുഞ്ഞിനെ പൊതിയാൻ സാധിക്കുന്നില്ല. നഴ്‌സായ മറിയാമ്മ പെട്ടെന്ന് കുട്ടികൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരായ അമ്മമാരെ സമീപിച്ചു. ഒരമ്മ ഉറങ്ങിക്കിടന്ന തന്റെ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവൽ മറിയാമ്മക്ക് എടുത്തു കൊടുത്തു. കാരണം മറ്റൊന്ന് ആരുടെയും അടുത്ത് മറ്റൊന്ന് എടുക്കാൻ ഇല്ലായിരുന്നു. പിന്നീട് നഴ്‌സായ മറിയാമ്മ തന്നെ കുഞ്ഞിനെ പിതാവായ ചെറിയാന് കൊടുക്കുകയാണ് ഉണ്ടായത്.

ഇതിനിടയിൽ പൈലറ്റുമായി സംസാരിച്ച ഇർഷാദ്.. കൂടുതൽ ചർച്ചകൾ മറ്റു സഹപ്രവർത്തകരോടും. ഏത്രയും പെട്ടന്ന് അടുത്തുള്ള എവിടെയെങ്കിലും ഇറക്കണമെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും എല്ലാവരും ഒരേ സ്വരത്തിൽ നിർദ്ദേശം വച്ചു. കാരണം 8 മണിക്കൂർ സഞ്ചരിച്ചു നാട്ടിൽ എത്താനുള്ള ആരോഗ്യസ്ഥിതി കുഞ്ഞിനില്ല എന്ന് ടീം ഒന്നാകെ അറിയിക്കുകയിരുന്നു.

എയർ ഇന്ത്യ ബെയ്സുകളിൽ മാത്രമേ ഇറങ്ങാൻ അനുമതി ലഭിക്കു എന്ന് വെളിപ്പെടുത്തിയ പൈലററ്റിന്റെ നിന്തരമായ ശ്രമം ഫലം കണ്ടു.  ഫ്രാങ്ക്ഫർട്ടിൽ നിന്നും അനുമതി ലഭിച്ചതോടെ  അമ്മയെയും കുഞ്ഞിനേയും ഫ്രാങ്ക്ഫർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നാട്ടിൽ ഇറങ്ങിയപ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്ത ലീലക്ക് കേരള റോട്ടറി ക്ലബ് ഗവേണർ ഒരു ഫലകം സമ്മാനിച്ചതാണ് ആകെയുള്ള അംഗീകാരം. ഒരു നന്ദി വാക്ക് എയർ ഇന്ത്യ പോലും പറഞ്ഞില്ല എന്നത് പോട്ടെ തിരിച്ചു യുകെക്ക് വരാനായി ടിക്കറ്റ് മാറ്റാനായി എയർ ഇന്ത്യ ഓഫീസിൽ എത്തിയ ലീല, കാര്യങ്ങൾ എല്ലാം ധരിപ്പിച്ചെങ്കിലും അവർക്കു ഇതുമായി യാതൊരു വിവരവും ഇല്ല എന്നാണ് അറിയിച്ചത്.

എന്നാൽ സിമിയുടെ ഹാൻഡ് ഓവർ ബാഗ് മാത്രം തയ്യാറാക്കിയ മറ്റൊരു നേഴ്സ് നാട്ടിലെ വാർത്ത ചാനലിൽ നിറയുകയായിരുന്നു അതിനർഹതപ്പെട്ടവർ പുറത്തുനിൽക്കുമ്പോൾ… മറ്റൊരു കാര്യം യുകെയിലെ മുൻനിര മാധ്യമങ്ങളിൽ നമ്മൾ മലയാളികൾ വാർത്തകൊടുക്കുമ്പോൾ ചെയ്യാത്ത കാര്യം സ്വന്തം പേരിൽ അവകാശപ്പട്ട് വാർത്ത വരുകയും പിന്നീട്  യഥാർത്ഥ അവകാശികൾ ഇതേ മാധ്യമങ്ങളെ സമീപിച്ചാൽ മെഡിക്കൽ ഫീൽഡിൽ തന്നെയുള്ള നമ്മൾ മലയാളികൾ നുണയൻമ്മാരാണ് എന്ന് അവർ മനസ്സിലാക്കുകയും പിന്നീട് ഏതൊരു കാര്യത്തിന് സമീപിച്ചാലും അവരുടെ മനോഭാവം എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിക്കുക.  കാരണം എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായ ആ പ്രസവത്തിൽ 80 ശതമാനം കാര്യങ്ങളും ചെയ്‌തത്‌ ഡോക്ടർ ഇൻഷാദ്, ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ച, നഴ്‌സായ ലീല ബേബി എന്നിവർ ചേർന്നാണ്.

ഒന്നിലും പരാതിയില്ലെന്ന് ആവർത്തിച്ച ലീല ബേബി ഒന്ന് പറഞ്ഞു…. വാർത്ത എനിക്ക് നൽകുന്ന സംതൃപ്തിയേക്കാൾ അധികമായി സംതൃപ്‌തി തോന്നുന്നത് ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതിൽ ആണ് എന്ന് മലയാളം യുകെയുമായി പങ്ക്‌ വെച്ചു. ഇതുതന്നെയല്ലേ ഇവർ തന്നെയല്ലേ ആ മാലാഖ എന്ന വിശേഷണത്തിന് അർഹ…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോഹന്നാസ്ബർഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരിക്കെ ഇത് എത്രത്തോളം അപകടകാരിയാണെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. ഒമിക്രോൺ പിടിപെടുന്നവർക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളെന്നും വീട്ടിൽ തന്നെ ചികിത്സിക്കാമെന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോക്ടർ ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു. പ്രൈവറ്റ് പ്രാക്ടീഷണറും സൗത്ത് ആഫ്രിക്കൻ മെഡിക്കൽ അസോസിയേഷന്റെ അധ്യക്ഷയുമാണ് ഡോ.ആഞ്ചലിക് കോറ്റ്‌സി. തന്റെ ക്ലിനിക്കിൽ ഏഴ് രോഗികളെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായവുമായി കോറ്റ്‌സി രംഗത്തെത്തിയത്. ഡെൽറ്റ വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ശരീരവേദനയും തലവേദനയും മൂലം ക്ഷീണിതനായ ഒരു വ്യക്തി നവംബർ 18ന് തന്റെ ക്ലിനിക്കിൽ എത്തിയതായി ഡോക്ടർ വെളിപ്പെടുത്തി. അതേ ദിവസം തന്നെ സമാനമായ ലക്ഷണങ്ങളുമായി കൂടുതൽ രോഗികൾ വന്നു. “ആ ഘട്ടത്തിലെ ലക്ഷണങ്ങൾ സാധാരണ വൈറൽ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശോധന നടത്തിയപ്പോഴാണ് രോഗിയും കുടുംബവും കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞത്.” – കോറ്റ്‌സി പറഞ്ഞു.

രോഗികൾക്ക് മണമോ രുചിയോ നഷ്ടപ്പെട്ടതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഓക്സിജന്റെ അളവിൽ വലിയ കുറവുണ്ടായിട്ടില്ലെന്നും മന്ത്രിതല ഉപദേശക സമിതിയിൽ അംഗമായ ഡോ.കോറ്റ്‌സി പറഞ്ഞു. ഇതുവരെയുള്ള തന്റെ അനുഭവത്തിൽ നിന്ന്, 40 വയസോ അതിൽ താഴെയോ പ്രായമുള്ളവരെയാണ് ഈ വേരിയന്റ് ബാധിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന കഠിനമായ ക്ഷീണമാണ് പ്രധാന ലക്ഷണം. തലവേദനയും ശരീരവേദനയും ഉണ്ടാകും. താൻ ചികിത്സിച്ച ഒമിക്രോൺ ലക്ഷണങ്ങളുള്ള രോഗികളിൽ പകുതിയോളം പേരും വാക്സിനേഷൻ എടുത്തിട്ടില്ലെന്നും ഡോക്ടർ വെളിപ്പെടുത്തി. എന്നാൽ, ഒമിക്രോൺ കൂടുതൽ അപകടകാരിയാവുന്നതെങ്ങനെ എന്നുള്ള ചോദ്യം നിലനിൽക്കുന്നു. കൊറോണ വൈറസിൽ നിന്ന് വ്യത്യസ്തമാണെന്നുള്ളതിനാൽ ആശങ്കയും ഒഴിയുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലുമായി 4.5 മില്യനോളം വീടുകൾ ലീസ്‌ഹോൾഡിലാണ് നിലനിന്നു വരുന്നത്. ഇത്തരം ആളുകൾക്ക് വസ്തു ഉടമയ്ക്ക് വർഷംതോറും ഗ്രൗണ്ട് റെന്റുകൾ നൽകുന്നത് സാധാരണമാണ്. ഇത്തരക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ഗ്രൗണ്ട് റെന്റുകൾ ഏറ്റവും കുറഞ്ഞ രീതിയിൽ തന്നെ നിലനിർത്തുവാനുള്ള തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് എംപിമാർ. തിങ്കളാഴ്ചയാണ് കോമൺസിൽ എതിർപ്പുകൾ ഒന്നുമില്ലാതെ ലീസ് ഹോൾഡ് റിഫോം ബിൽ പാസായത്. ഹൗസ് ഓഫ് ലോഡ്സ് മുൻപ് തന്നെ ഈ ബിൽ പാസാക്കിയിരുന്നു.


റെന്റുകൾ വർദ്ധിപ്പിക്കുന്നത് ജനങ്ങൾക്കുമേൽ കൂടുതൽ സമ്മർദ്ദം ഏൽപ്പിക്കും എന്ന കണ്ടെത്തലാണ് ഈ നിയമം പാസാകാനുള്ള പ്രധാനകാരണം. ലീസ്ഹോൾഡിലുള്ള വസ്തുവിലുള്ള വീട് ഉപയോഗിക്കുവാൻ അവകാശമുണ്ടെങ്കിലും, വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെങ്കിൽ വസ്തുവിൻെറ ഉടമയുടെ അനുവാദം ആവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 396 വർഷം ബ്രിട്ടന്റെ കോളനി രാജ്യമായിരുന്ന ബാർബഡോസ് പാർലമെന്റ് റിപ്പബ്ലിക് ആയി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധാർഹമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി മിയ മോട്ട്ലി വ്യക്തമാക്കി. ഇനിമുതൽ രാജ്യത്തിന്റെ പരമോന്നത അധികാരത്തിൽ എലിസബത്ത് രാജ്ഞി ഉണ്ടാവുകയില്ല. മൂന്നുവർഷമായി ഗവർണർ ജനറൽ പദവി വഹിക്കുന്ന സാൻഡ്ര മേസൺ തിങ്കളാഴ്ച രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡണ്ടായി ചുമതലയേറ്റു. രാജ്ഞിയുടെ പ്രതിനിധിയായി ചാൾസ് രാജകുമാരൻ ചടങ്ങിൽ പങ്കെടുത്തു. ചാൾസ് രാജകുമാരനോടൊപ്പംതന്നെ ബാർബഡോസ് പൗരത്വമുള്ള പ്രശസ്ത ഗായിക റിയാനയും ചടങ്ങിൽ പങ്കെടുത്തു. കരീബിയൻ രാജ്യമായ ബാർബഡോസ് അനുഭവിച്ച അടിമത്തത്തെ സംബന്ധിച്ച് ചാൾസ് രാജകുമാരൻ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വളരെ സൗഹാർദ്ദപരമായി ഒരു ബന്ധം നിലനിർത്തണമെന്ന് രാജകുമാരൻ ഓർമ്മിപ്പിച്ചു.


ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ അമ്പത്തിഅഞ്ചാം വാർഷിക ദിനത്തിൽ തന്നെയാണ് റിപ്പബ്ലിക് ആകാനുള്ള തീരുമാനവും രാജ്യം കൈക്കൊണ്ടത്. കോമൺവെൽത്ത് രാജ്യങ്ങളിലൊന്നായി തന്നെ ബാർബഡോസ് തുടരും. 1627 ലാണ് ആദ്യമായി ബാർബഡോസ് ബ്രിട്ടന്റെ കോളനിയായി തീർന്നത്. ബ്രിട്ടന്റെ ആദ്യകാല കോളനികളിൽ ഒന്നായിരുന്നു ബാർബഡോസ്. തുടർന്ന് ആഫ്രിക്കയിൽ നിന്നും മറ്റും അടിമകളെ എത്തിച്ച് ഇവിടെ വിപുലമായ കരിമ്പുകൃഷി ബ്രിട്ടീഷുകാർ ആരംഭിച്ചു. 1966 ലാണ് ബ്രിട്ടനിൽ നിന്നും പൂർണസ്വാതന്ത്ര്യം ബാർബഡോസ് നേടിയത്. 285000 ജനസംഖ്യയുള്ള, ഏറ്റവും വലിയ കരീബിയൻ ദ്വീപുകളിലൊന്നാണ് ബാർബഡോസ്.

RECENT POSTS
Copyright © . All rights reserved