Latest News

കോഴിക്കോട് പേരാമ്പ്ര ദമ്പതികള്‍ എ.സി പൊട്ടിത്തെറിച്ച്‌ മരിച്ചു. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്ബ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്ബ്ര കോടേരിച്ചാല്‍ അപ്പക്കല്‍ ജോയി (67) ഭാര്യ ഉഷ (60) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ രാത്രിയില്‍ ഉറങ്ങുന്നതിനിടയിലാണ് വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സക്കിടെ ഉഷ ബുധനാഴ്ച കാലത്തും ജോയി ഉച്ചയോടെയുമാണ് മരിച്ചത്. മക്കള്‍: ശിഖ, സുബിന്‍. മരുമകന്‍: ജോര്‍ജ് എഡിസണ്‍ ചീരാന്‍.

അമേരിക്കയിലെ മിസിസിപ്പിയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് നാലു പേർ മരിച്ചു. പ്രദേശിക സമയം ചൊവ്വാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം. ഹാറ്റിസ്ബർഗിൽ ഒരു വീടിനു മുകളിലേക്കാണു ചെറുയാത്രാ വിമാനം തകർന്ന് വീണത്.

മിസ്തുബുഷിയുടെ ഇരട്ട എൻജിൻ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും വീട്ടിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

 

രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ മൂന്നാംതരംഗം എപ്പോഴാണ് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ അധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമാണ് ഉള്ളത്.

 

ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ പിടിച്ചുകെട്ടാനായി നിർണായക നീക്കവുമായി അമേരിക്കൻ ഭരണകൂടം. കോവിഡ് വാക്‌സിൻ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. വാക്‌സിൻ കമ്പനികളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് തീരുമാനം. വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ ഭരണകൂടം കോവിഡ് വാക്‌സിനുകൾക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു.

ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും കാതറിൻ കൂട്ടിച്ചേർത്തു. അമേരിക്കൻ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക നിമിഷമെന്നും വിശേഷിപ്പിച്ചു.

ഇന്ത്യയാണ് ലോകവ്യാപാര സംഘനയോട് കൂടുതൽ മരുന്നു കമ്പനികളെ വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചതിൽ പ്രധാനപങ്ക് വഹിച്ചത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാൽ ഫൈസർ, മൊഡേണ അടക്കമുള്ള വാക്‌സിൻ ഉത്പാദക കമ്പനികൾ ഇതിനെ എതിർത്തു. എന്നാൽ, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തിൽ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.

ക്ലാസുകള്‍ ആരംഭിക്കുന്നത്, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ എന്നിവയുടെ തിയതികളില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും. നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുമ്പോള്‍ ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശമാണുള്ളത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈയ്യില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളില്‍ എത്തി കഴിഞ്ഞു. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ഇനിയും പൂര്‍ത്തിയാനാവുണ്ട്. പ്ലസ് വണ്‍ പരീക്ഷ നടത്തിയിട്ടില്ല.

വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതേസമയം, പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ഒരു നിർമ്മാതാവ് എന്ന നിലയിലും ഒരുപിടി സിനിമകൾ സൃഷ്ടിച്ച ഒരാളാണ് മോഹൻലാൽ. എന്നാൽ പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമ്മിച്ച പല സിനിമകളും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി എന്ന ആശയം കൈവിട്ടു. നിർമ്മിച്ച ചിത്രങ്ങൾ പരാജയപ്പെട്ടത് കൊണ്ട് ഒരുപാട് സാമ്പത്തിക നഷ്ടം മോഹൻലാലിന് ഉണ്ടായി എന്ന് പറയുകയാണ് നടൻ ശ്രീനിവാസൻ.

ശ്രീനിവാസൻ മോഹൻലാലിൻറെ ആ സമയത്തെ അവസ്ഥയെ പറ്റി പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു സമയത്ത് ഹിമാലയത്തിൽ സന്യസിക്കാൻ പോകാൻ പോലും അദ്ദേഹം തീരുമാനിച്ചതായി ശ്രീനിവാസൻ ഇന്റർവ്യൂയിൽ പറയുന്നു.വാനപ്രസ്തം പോലെയുള്ള സിനിമകൾ കൊണ്ട് അദ്ദേഹത്തിന് അവാർഡുകൾ കിട്ടിയിരുനെങ്കിലും ലക്ഷകണക്കിന് രൂപയാണ് നഷ്ടം വന്നതെന്ന് അദ്ദേഹം പറയുന്നു.

ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ..

മോഹൻലാൽ നിർമാതാവായത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നെനിക്കറിയില്ല. പണം നഷ്ടപ്പെട്ടു ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം ഒരു ഫിലോസഫറേ പോലെയായിരുന്നു. കാരണം പണം കുറെ പോകുമ്പോൾ   ജീവിതം അര്ഥമില്ലാത്തതാണ്., എന്താണ് എല്ലാത്തിന്റെയും അർഥം  എന്ന് തുടങ്ങുന്ന ഫിലോസഫി പലർക്കും വരാൻ സാധ്യതയുണ്ട്.ഒരു തവണ കുറെ ലക്ഷങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ആലപ്പുഴ ഒരു ഹോട്ടൽ റൂമിൽ വച്ചു ഞാൻ ലാലിനെ കണ്ടു. വളരെ വിഷാദമുഖനായി ആണ് ലാലിനെ കണ്ടത്. അങ്ങനൊന്നും ലാലിനെ കാണാറേ ഇല്ലാത്തതാണ്. ഞാൻ ചോദിച്ചു   ലാലിന് എന്താ പ്രശ്നം..?  അയാൾ പറഞ്ഞു   അത് സന്ധ്യ ആയതു കൊണ്ടാണ്.. സന്ധ്യ ആകുമ്പോൾ ഭയങ്കര വേദനയാണ് . ഈ അസ്തമയ സൂര്യൻ കടലിൽ മുങ്ങാൻ പോകുമ്പോൾ നമ്മുടെ നെഞ്ചിലും വേദനയും ഒക്കെ വരും  ഞാൻ ചോദിച്ചു എപ്പോൾ മുതലാണ് ഇത് തുടങ്ങിയത്. ലാൽ പറഞ്ഞു  കുറച്ചു നാളായി ഞാനിങ്ങനെയാണ് സന്ധ്യയാകുമ്പോൾ.

പിന്നിട് ഒരിക്കൽ കണ്ടപ്പോൾ ലാൽ പറഞ്ഞു, എന്താണടോ ഈ സിനിമ.. അതിലൊന്നും ഒരു കാര്യമില്ല.. ഞാൻ ഒരു പരിപാടി ആലോചിക്കുകയാണ്. താനും കൂടിയാൽ എനിക്ക് സന്തോഷമാകും. ഇവിടന്നു ഹിമാലയം വരെ ഒരു യാത്ര പോകുകയാണ്.   സന്യാസമാണോ.?  ഞാൻ ചോദിച്ചു. ലാൽ പറഞ്ഞു അങ്ങനൊന്നും പറയണ്ട.. നമ്മൾ കൈയിൽ കാശൊന്നും കരുതാതെ ആണ് ഹിമാലയത്തിലേക്ക് പോകുന്നത്. വിശക്കുമ്പോൾ അടുത്ത് കാണുന്ന സ്ഥലത്ത് എന്തെങ്കിലും ജോലി ചെയ്തു കാശിനു പകരം ഭക്ഷണം കഴിക്കാം.. അങ്ങനെ ഹിമാലയം വരെ പോകാം  കൈയിലെ പൈസ എല്ലാം പോയി പൊളിഞ്ഞു പാളീസായി നിൽക്കുന്ന ഒരാളുടെ ചിന്തകളായിരുന്നു അത്…..

ബിനോയ് എം. ജെ.

ഏകാന്തതയെ പ്രണയിക്കുവിൻ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു. ഏകാന്ത ജീവിതവും (solitude) സാമൂഹിക ജീവിതവും (sociability) മനുഷ്യന്റെ ജീവിതശൈലിയുടെ രണ്ടു വശങ്ങളാണ്. ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനിൽക്കുവാനാവില്ല. എന്നാൽ നിലവിലുള്ള കാഴ്ചപ്പാടനുസരിച്ച് സാമൂഹിക ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കപ്പെടുന്നതായി തോന്നുന്നു. അതുകൊണ്ടായിരിക്കാം ആധുനിക മനുഷ്യന്റെ സാമൂഹിക ജീവിതം വ്യർത്ഥതയിലേക്ക് ചായുന്നത്. അവൻ ഒറ്റ ചിറകുകൊണ്ട് പറക്കുവാൻ ശ്രമിക്കുന്നു.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സമൂഹത്തെ കൂടാതെ അവന് നിലനിൽക്കുവാനാവില്ലെന്നും വ്യക്തമാണ്. അതോടൊപ്പം തന്നെ വ്യക്തമായ വസ്തുതയാണ്, മനുഷ്യന്റെ ആന്തരിക സത്ത ,ബാഹ്യ ലോകത്തിൽ നിന്നും തികച്ചും ഭിന്നമാണെന്നുള്ളത്. ആ , ഭിന്നമായ സത്തയാണ് മനുഷ്യന്റെ ജീവിതത്തിന് ആനന്ദവും അർത്ഥവും നൽകുന്നത് . ആന്തരികമായ ഈ സത്തയെ ഈശ്വരൻ എന്ന് വിളിക്കാം. നാം സമൂഹത്തിന്റെ പിറകെ ഓടുമ്പോൾ ഉള്ളിലുള്ള ഈശ്വരൻ മറക്കപ്പെടുന്നു. ഈശ്വരനെ മറക്കുന്നവൻ അജ്ഞാനത്തിൽ വീഴുന്നു . ഈ അജ്ഞാന അന്ധകാരമാണ് മനുഷ്യജീവിതത്തിലെ എക്കാലത്തും ഉള്ള ഏറ്റവും വലിയ പ്രശ്നം .

ഏകാന്തതയെ സ്നേഹിക്കുന്നയാൾ ഉള്ളിലുള്ള ഈശ്വരനുമായി ചങ്ങാത്തം കൂടുന്നു . അനന്തമായ ഏകാന്തതയിൽ എത്തുന്നയാൾ ഉള്ളിലുള്ള ഈശ്വരനെ സാക്ഷാത്കരിക്കുന്നു . അയാൾ ഈശ്വരനായി മാറുന്നു . അപ്പോൾ മാത്രമാണ് ഒരാളുടെ സാമൂഹ്യജീവിതം അർത്ഥവത്തായി മാറുന്നത്. സ്വയം അറിഞ്ഞു കൂടാത്ത വ്യക്തിയുടെ സാമൂഹികജീവിതം നരക തുല്യമാണ്. അയാൾ ഒരു അനുകർത്താവ് മാത്രമാണ്. അയാൾ ആശയക്കുഴപ്പത്തിലാണ്.

മൂന്ന് നാൾ ഏകാന്തതയിൽ കഴിഞ്ഞാൽ മനോവിഭ്രാന്തിയിലേക്ക് വഴുതിവീഴുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും . നമുക്ക് അതിനുള്ള പരിശീലനം കിട്ടിയിട്ടില്ല. എന്നാൽ പരിശീലിച്ചു നോക്കൂ അവാച്യമായ ആനന്ദം നമുക്ക് അവിടെ കാണുവാൻ ആകും . പിന്നീട് നമ്മുടെ സുഹൃത്തുക്കൾ എല്ലാം തന്നെ നമ്മെ ഉപേക്ഷിച്ചു പോയാലും നമുക്ക് അത് വിഷയമല്ല. നാം അവരുടെ അടിമയല്ല. നമ്മുടെ സാമൂഹിക ജീവിതത്തിന് പുതിയൊരു അർത്ഥം കൈവന്നിരിക്കുന്നു . നാം വെറുതെ ജീവിക്കുകയല്ല മറിച്ച് നാം ലോകത്തിനു മാതൃകയും വഴികാട്ടിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു. സമൂഹം നമ്മെ ആദരിച്ചു തുടങ്ങുന്നു .

ഏകാന്തതയെ സ്നേഹിച്ചു തുടങ്ങുന്ന ആളുടെ മുന്നിൽ ആത്മസാക്ഷാത്കാരത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടുന്നു. ആ പാതയിലൂടെ നിർഭയം സഞ്ചരിക്കുവിൻ. അപ്പോൾ സാമൂഹിക ജീവിതം എന്നോ ഏകാന്തജീവിതം എന്നോ ജീവിതത്തെ നാം വേർതിരിച്ച് കാണുകയില്ല. അവ രണ്ടും നമുക്ക് ഒരുപോലെ സ്വീകാര്യം ആണ്. ഒന്നുള്ളിടത്ത് മറ്റതും ഉണ്ട്. അവ ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ ആകുന്നു. അപ്പോൾ മാത്രമാണ് മനുഷ്യജീവിതം പൂർണ്ണമാകുന്നത്.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ് ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും. മെഡിക്കൽ വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്‌സിൻ എടുത്തവരാണ്.

രണ്ടാമത്തെ ഡോസ് വാക്‌സിൻ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ വലിയ പ്രശ്‌നങ്ങളില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഓക്‌സിജൻ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികളിൽ പഠനം കഴിഞ്ഞവർക്കു താത്കാലിക രജിസ്‌ട്രേഷൻ നൽകും.എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % കടന്ന പഞ്ചായത്തുകൾ ബുധനാഴ്ച മുതൽ അടച്ചിടും. എറണാകുളത്തെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ അടച്ചിടും. മുനമ്പം ഹാർബർ പൂർണമായി അടച്ചിടും.

കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും. ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങൾ തൽക്കാലത്തേക്കു നിറുത്തണമെന്ന് ആവശ്യപ്പെട്ടും. സപ്ലൈക്കോ കൺസ്യൂമർഫെഡ് എന്നിവയ്ക്കു പുറമേ എൻജിഒകൾ രാഷ്ട്രീയ പാർട്ടികൾ അസോസിയേഷനുകൾ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. നേരിട്ടോ സർക്കാർ ഏജൻസികൾ വഴിയോ സഹായം വിതരണം ചെയ്യാം. വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയും. അത്തരം ഏജൻസികളെക്കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും. സർക്കാർ ഏജൻസികൾ മുഖേനയായിരിക്കും സഹായ വിതരണം.

കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെൻ്റ് ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.

ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്.

സർക്കാർ ഹോസ്പിറ്റലുകളിൽ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതിൽ 996 ബെഡുകൾ കോവിഡ് രോഗികളുടേയും 756 ബെഡുകൾ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകൾ ആണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ നിലവിൽ ഉള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെൻ്റിലേറ്ററുകളിൽ 377 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സിഎഫ്എൽടിസികളിലെ ബെഡുകളിൽ 0.96 ശതമാനവും സിഎൽടിസികളിലെ ബെഡുകളിൽ 20.6 ശതമാനവും ബെഡുകൾ ഓക്സിജൻ ബെഡുകളാണ്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അതിൽ 1429 ബെഡുകളിലും രോഗികൾ ചികിത്സയിലാണ്. 546 പേർ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും ഇപ്പോൾ ഉപയോഗത്തിൽ ആണ്.

ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനു കീഴിലുള്ള ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അതിൽ 2028 ബെഡുകൾ ആണ് കോവിഡ് ചികിത്സയ്ക്ക് നീക്കി വച്ചിരിക്കുന്നത്. അവയിൽ 1373 ഓക്സിജൻ ബെഡുകളിൽ ഇപ്പോൾ രോഗികൾ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താൽ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജൻ ബെഡുകളിലും രോഗികൾ ചികിത്സിക്കപ്പെടുന്നു. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.12 ശതമാനം ഓക്സിജൻ ബെഡുകൾ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ രജിസ്ട്രേഷന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ അടുത്തുളള വാക് സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതാണെന്നും അവിടെ സ്ലോട്ടുകള്‍ ഒഴിവുണ്ടോ എന്നറിയാനും വാട് സാപ്പ് സേവനം ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ MyGov ഡിജിറ്റല്‍ പോര്‍ട്ടലിന്റെയും വാട് സാപ്പിന്റെയും സഹകരണത്തോടെ വാട് സാപ്പ് ബോട്ട് വഴിയാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി +91 9013151515 എന്ന നമ്പർ നമ്മള്‍ മൊബൈലില്‍ സേവ് ചെയ്യുക. തുടര്‍ന്ന് വാട് സാപ്പിലൂടെ ഈ നമ്പറിലേക്ക് ഒരു Hi മെസേജ് അയക്കുക. ഇതോടെ MyGov കൊറോണ ഹെല്‍പ്ഡെസ്ക് ചാറ്റ്ബോട്ടിന്റെ സേവനം നമ്മള്‍ക്ക് ലഭിക്കും. നമ്മള്‍ അയച്ച മെസേജിന് മറുപടിയായി അടിയന്തര നമ്പറുകളും ഇമെയില്‍ ഐഡിയും സഹിതം ഒന്‍പത് ഓപ്ഷനുകളും അടങ്ങിയ മെനു തുറക്കും.

ഇവിടെ നിന്നും നമുക്ക് ഏത് ചോദ്യത്തിനാണ് മറുപടി വേണ്ടതെന്ന് നോക്കി ആ ചോദ്യനമ്പർ ടൈപ്പ് ചെയ്ത് അയക്കണം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുളള മാര്‍ഗങ്ങള്‍, കോവിഡിനെക്കുറിച്ചുളള പുതിയ കാര്യങ്ങള്‍, വ്യാജ വാര്‍ത്തകളെ തിരിച്ചറിയാം, വാക് സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിങ്ങനെ ഒന്‍പത് കാര്യങ്ങളാണ് ഇതിലുളളത്. വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചാണ് നമുക്ക് അറിയേണ്ടതെങ്കില്‍ 1 എന്ന് ടെെപ്പ് ചെയ്ത് അയക്കുക. ഉടനെ പിന്‍കോഡ് ആവശ്യപ്പെട്ട് മെസേജ് വരും. പിന്‍കോഡ് നല്‍കിയാല്‍ നമ്മുടെ പ്രദേശത്തുളള വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചും സ്ലോട്ടുകളെക്കുറിച്ചും അറിയാന്‍ കഴിയും.

ഇതുവഴി കൊവിന്‍ (www.cowin.gov.in) എന്ന വെബ്സെെറ്റില്‍ കയറി എളുപ്പത്തില്‍ സ് ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ നടപടികളിലേക്ക് കടക്കാനും സാധിക്കുന്നതാണ്.

കാറില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേയ്ക്ക് തള്ളുന്നത് പതിവ് കാഴ്ചയാണ്. എത്രയേറെ ബോധവത്കരണം നടത്തിയാലും മാലിന്യങ്ങള്‍ തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഒരു നായയുടെ വീഡിയോ.

കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോള്‍ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക് തന്നെ ഇടുന്ന നായയാണ് വീഡിയോയില്‍ ഉള്ളത്. ഈ നായ മനുഷ്യനെ പഠിപ്പിക്കുകയാണ്, ശുചിത്വത്തിന്റെ പാഠമെന്നാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്.

സുധാ രാമന്‍ ഐഎഫ്എസ് ആണ് വ്യത്യസ്തമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത്തരത്തിലൊരു ശീലം നായയെ പഠിപ്പിച്ച് അതിന്റെ ഉടമയെയും സോഷ്യല്‍മീഡിയ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്.

 

RECENT POSTS
Copyright © . All rights reserved