കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയ ബിജെപി നേതൃത്വത്തിനെ വിമർശിച്ച് മുൻ ബിജെപി സംസ്ഥാനധ്യക്ഷനും മിസോറം ഗവർണറുമായ പിഎസ് ശ്രീധരൻപിള്ള. ബിജെപി നേതാക്കൾക്കും ചില പരിവാർ നേതാക്കൾക്കും കേന്ദ്രഭരണത്തിന്റെ ഗുണഫലങ്ങളുടെ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യമെന്ന് ശ്രീധരൻപിള്ള വിമർശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിലാണ് ശ്രീധരൻപിള്ളയുടെ പരാമർശം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ ജയിക്കാമായിരുന്നെന്നും ശ്രീധരൻപിള്ള നിരീക്ഷിക്കുന്നു. ചില നേതാക്കളുടെ ഉദാസീന മനോഭാവം കാരണമാണ് സീറ്റു കിട്ടാതെ പോയത്.
എൻഡിഎയ്ക്ക് മൂന്നുശതമാനം വോട്ടു കുറഞ്ഞു. എൽഡിഎഫിന് മൂന്നു ശതമാനം വോട്ടുകൂടിയപ്പോൾ യുഡിഎഫിനും ഒരുശതമാനം വോട്ട് വർധിച്ചു. 90 സീറ്റുകളിൽ ബിജെപി വോട്ടു വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ.
ബംഗളൂരു ബലാത്സംഗ കേസില്‍ അറസ്റ്റിലായ ആറു പ്രതികളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് വെടിവെച്ചു വീഴ്ത്തി. കാലിനാണ് വെടിവെച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ആറുപേരില്‍ രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.
കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയെ ക്രൂരമായ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രണ്ട് ്‌സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് വിവരം. പിന്നീടാണ് മൃഗീയമായ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനിരയായ സ്ത്രീ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണെന്നും അവരെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം പുറപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അവര്‍ എത്തിക്കഴിഞ്ഞാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിരേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
യുകെയിലെ ഹോർഷാമിൽ രണ്ടു വർഷത്തോളമായി ഭർത്താവ് വിപിനും മകൻ സാംവേദിനുമൊപ്പം കുടുംബിനിയുടെ റോളിലാണിപ്പോൾ മലയാളികളുടെ പ്രിയ മനസപുത്രി ശ്രീകല . ഇവിടെ ഐടി മേഖലയിലാണ് വിപിന് ജോലി. ശ്രീകല എവിടെയാണ്, ഉടൻ സ്ക്രീനിൽ കാണാമോ….എന്നൊക്കെയാണ് മലയാളികൾ ചോദിക്കുന്നത് . ഒരുകാലത്ത്, ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ സോഫിയയുടെ സങ്കടങ്ങൾ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാർ. ‘ ശ്രീകല കഴിഞ്ഞ കുറേയേറെക്കാലമായി അഭിനയത്തിൽ നിന്നു പൂർണമായി വിട്ടു നിൽക്കുകയാണ്
എനിക്ക് സീരിയൽ മിസ് ചെയ്യുന്നുണ്ട്. ഒരുപാടു പേർ മെസേജ് അയയ്ക്കും, ‘എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറേക്കാലമായല്ലോ, വരുന്നില്ലേ…’ എന്നൊക്കെ. തിരിച്ചു വരണം, അ ഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം.ഒന്നര വർഷം മുൻപാണ് ഞാനും മോനും ഇങ്ങോട്ട് വന്നത്. രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെത്തന്നെ തുടരേണ്ടി വന്നു.
ഇവിടെ വന്ന ശേഷം കുറേ ഓഫറുകൾ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക്. ഒന്നും ഏറ്റെടുത്തില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭ ർത്താവിനും മകനുമൊപ്പമുള്ള കുടുംബജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതു ഞാൻ നന്നായി ആസ്വദിക്കുന്നുമുണ്ട്.
ഞാനും മോനും കുറേക്കാലം നാട്ടിൽ തന്നെയായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്കു വരാൻ തീരുമാനിച്ചതും അഭിനയത്തിൽ നിന്ന് അവധി എടുത്തതും.
പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ഇതത്ര വലിയ കുഴപ്പമാണോ’ എന്നൊക്കെയായിരുന്നു എന്റെ വിചാരം. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലേക്കെത്തി.
അമ്മ മരിച്ച ശേഷം ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മാസത്തിൽ കുറച്ചു ദിവസത്തെ വർക്കേ ഉണ്ടാകൂ. ആ ദിവസങ്ങളിലേക്ക് മാത്രം കണ്ണൂരിൽ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം. പ്രായമുള്ള ആളുകളാണല്ലോ, ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി മോനെയും കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി ഡേറ്റ് ക്രമീകരിക്കും. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളില്‍ പോയിക്കഴിഞ്ഞാൽ ഞാനൊറ്റയ്ക്കാണ് വീട്ടിൽ. ആ സമയത്തൊക്കെ, എന്താ പറയുക. വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോ ന്നും. അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ്സ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെയൊരാളാണ് പെട്ടെന്ന് ഇല്ലാതായത്. എന്റെ ഒരു ഭാഗം തളർന്നതു പോലെയായിരുന്നു.
മോനെയും വിപിനേട്ടനെയും ഓർത്തു മാത്രമാണ് പിടിച്ചു നിന്നത്. എനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നൽ. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നിൽക്കണ്ട…’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. എനിയ്ക്കിനി ഒറ്റയ്ക്ക് നിൽക്കാനാകില്ല. ഭർത്താവും മകനും ഒപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണ്.
അമ്മയാണ് എനിക്കൊപ്പം ലൊക്കേഷനിൽ വന്നിരുന്നത്. മോൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതും അമ്മയാണ്. ലിവർ സിറോസിസ് മൂലം അമ്മ ആശുപത്രിയിലായപ്പോള്‍ എനിക്കൊരു നല്ല വേഷം വന്നിരുന്നു. അതിനു വേണ്ടി കോസ്റ്റ്യൂംസൊക്കെ എടുത്തു. ആശുപത്രിയിൽ ചെന്ന് എല്ലാം അമ്മയെ കാണിച്ചു. പിന്നീട് അമ്മയെ മംഗലാപുരത്ത് ആശുപത്രിയിലേക്കു മാറ്റി. അവിടെ കാണാൻ ചെന്നപ്പോഴും പുതിയ സീരിയലിനെക്കുറിച്ചും വേഷത്തെക്കുറിച്ചുമാണ് അമ്മ ചോദിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് അമ്മ പോയി. ആ സീരിയൽ നടന്നുമില്ല. അമ്മ പോയതോട് ആ ഭാഗ്യവും നഷ്ടപ്പെട്ടു. ഇപ്പോഴും അമ്മയെ സ്വപ്നത്തിൽ കാണും. ‘എനിക്കു കാണണം അമ്മാ…’ എന്നു മനസ്സിൽ തോന്നുന്ന ദിവസം അമ്മ വരും. പിറ്റേന്ന് വലിയ സന്തോഷത്തിലാകും ഞാൻ.
വിപിനേട്ടൻ ജോലിക്കും മോന്‍ സ്കൂളിലും പോയിക്കഴിഞ്ഞാൽ പെയിന്റിങ്ങാണ് പ്രധാന സമയം പോക്ക്. കുറേ ചിത്രങ്ങൾ വരച്ചു. ഇടയ്ക്ക് നൃത്തം ചെയ്യും. ഒരു യൂട്യൂബ് ചാനൽ ഉണ്ട്.
ഫ്ലാറ്റിൽ നൃത്തം ചെയ്യുക കുറച്ച് പ്രയാസമാണ്. ഒരിക്കൽ മോൻ മുറിക്കുള്ളിൽ ഒന്നു രണ്ടു വട്ടം ചാടിയപ്പോൾ താഴത്തെ നിലയിൽ താമസിച്ചിരുന്നയാൾ ഓടി വന്നു, ‘താഴെ വലിയ ബഹളമാണ്’ എന്നു പരാതി പറഞ്ഞു. അപ്പോൾ പിന്നെ, നൃത്തം ചെയ്യുന്നതെങ്ങനെ? മോനെ സ്കൂളിൽ വിടാനും വിളിക്കാനും രാവിലെയും വൈകിട്ടും 20 മിനിറ്റ് നടക്കും. അതാണ് ഇപ്പോഴുള്ള പ്രധാന വ്യായാമം.
2012 ൽ ആയിരുന്നു വിവാഹം. പ്രണയം ആയിരുന്നെങ്കിലും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. എന്റെ ബന്ധു കൂടിയാണ് വിപിനേട്ടൻ. ഞങ്ങൾ ഓര്‍ക്കുട്ട് വഴി സുഹൃത്തുക്കളായി. പിന്നീട് അദ്ദേഹം വീട്ടിൽ വന്നു ചോദിച്ചു. അമ്മയുടെ അച്ഛന് ഞങ്ങൾ കല്യാണം കഴിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, കല്യാണത്തിന് മുൻപേ അച്ഛപ്പൻ മരിച്ചു. അത് വലിയ സങ്കടമായി.
ഒരു അഭിമുഖം കൊടുത്തു എന്നതു സത്യം. പക്ഷേ, ഞാന്‍ പറയാത്ത കാര്യങ്ങളൊക്കെ അതുമായി ബന്ധപ്പെട്ട് പലരും പ്രചരിപ്പിച്ചു. അതാണ് പ്രശ്‌നമായത്. നാട്ടിലെത്താന്‍ കൊതിയാകുന്നു, കേരളത്തിലേക്ക് വിമാനം കയറാന്‍ കാത്തിരിക്കുന്നു, പേടിച്ചു വിറച്ച് ജീവിക്കുന്നു, രാത്രിയില്‍ ഒളിച്ച് നടക്കാനിറങ്ങുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞത്രേ. വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ നാട്ടില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചു. എല്ലാവരും ഭയന്നു.
ലോക് ഡൗൺ സമയത്ത് വീട്ടിൽ തന്നെയായിരുന്നു. ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തും. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ വിശാലമായ ഉദ്യാനമാണ്. വൈകുന്നേരം അവിടെ നടക്കാനിറങ്ങുമായിരുന്നു.
നാട്ടിൽ ഇപ്പോൾ അച്ഛനും ചേച്ചിയും ഉണ്ട്. എന്റെ നാട് കണ്ണൂർ ചെറുകുന്ന് ആണ്. അച്ഛൻ ശശിധരൻ ഗൾഫിലായിരുന്നു. അമ്മ ഗീത. ചേച്ചി ശ്രീജയ വക്കീലാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ നൃത്തത്തിലും കലാരംഗത്തുമായിരുന്നു കൂടുതൽ താൽപര്യം. ഞാൻ കലാരംഗത്ത് അറിയപ്പെടണം എന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. ഡാൻസും പാട്ടും പഠിപ്പിച്ചു. ഓട്ടൻതുള്ളലായിരുന്നു ഏറ്റവും ഇഷ്ടം. കഥകളിയും അഭ്യസിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകമായിരുന്നു.
ആദ്യം സിറ്റി ചാനലിൽ പ്രിയഗീതം പോലെ ഒരു പരിപാടി അവതരിപ്പിച്ചാണ് തുടക്കം. പിന്നീട് ടെലിഫിലിം ചെയ്തു. കെ. കെ രാജീവ് സാറിന്റെ ‘ഓർമ’യിലൂടെയാണ് സീരിയൽ രംഗത്തെത്തിയത്. ബോബൻ സാമുവൽ ചേട്ടനാണ് എന്നെ വിളിക്കുന്നത്. അച്ഛൻ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ചെന്നു കാണാൻ പറഞ്ഞു. ബോബൻ ചേട്ടന്റെ ഭാര്യയും നടിയുമായ രശ്മി ചേച്ചി എന്റെ ബന്ധുവാണ്.
‘ഓർമ’യ്ക്ക് ശേഷം അമ്മമനസ്സ്, കായംകുളം കൊച്ചുണ്ണി തുടങ്ങി ധാരാളം അവസരങ്ങൾ വന്നു. പിന്നീടാണ് ‘മാനസപുത്രി’യിലേക്കു വിളിച്ചത്. ആദ്യം ‘പുനർജൻമം’ എന്ന പേരില്‍ മറ്റൊരു ചാനലില്‍ ആണ് ‘മാനസപുത്രി’ വന്നത്. എന്നാൽ റേറ്റിങ് തീരെ ഇല്ലാതെ അത് പാതിയിൽ നിർത്തി. വലിയ സങ്കടമായിരുന്നു അപ്പോൾ. പിന്നീട് ‘എന്റെ മാനസപുത്രി’യായി വന്നപ്പോൾ തരംഗമായി. ഇപ്പോഴും എല്ലാവരും എന്നെ ഓർക്കുന്നത് മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്ര ത്തിലൂടെയാണ്. ഇടയ്ക്ക് ഒരു വർഷത്തോളം ഇടവേള എടുത്തു. മടങ്ങി വന്നു ചെയ്ത ‘രാത്രിമഴ’യും വലിയ ഹിറ്റായി.
ലക്ഷദ്വീപില്‍ നടക്കുന്ന ജന ദ്രോഹ നടപടികള്‍ക്ക് എതിരെ വിമര്‍ശനം അറിയിച്ച പൃഥിരാജ്, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, റിമാ കല്ലിങ്കല്‍ എന്നിവരെ വിമര്‍ശിച്ച് നടന്‍ ദേവന്‍. ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരല്ല.കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തില്‍ പങ്കെടുക്കുന്നവരാണ്.ഇവര്‍ ബുദ്ധി ഇല്ലാത്തവറല്ല. പക്ഷെ വിവരവും വിവേകവും ഇല്ലാത്തവരാണെന്ന് ദേവന്‍ പറഞ്ഞു.
ലക്ഷദ്വീപിന് വേണ്ടി പ്രതിരോധിക്കുന്നവര്‍ കുട്ടത്തോടെ ഭീകരവാദികള്‍ക്കു കുടപിടിക്കുകയാണെന്നും ദേവന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവന്‍ ഇക്കാര്യം പറഞ്ഞ്.
ഫേസ്ബുക്ക് പോസ്റ്റ്:
‘SAVE LAKSHADWEEP ‘ #savelakshadweep
ഈ വിഷയത്തോടും ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു..’സേവ് ലക്ഷദ്വീപ് ‘ എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്… മറിച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് എന്റെ യോജിപ്പ്.. ഇതിനാണ് ‘സേവ് ലക്ഷദ്വീപ്’ എന്ന തലകെട്ടു യോജിക്കുന്നത്..
നമ്മുടെ പ്രിയപ്പെട്ട സിനിമ സൂപ്പര്‍ സ്റ്റാര്‍ പ്രഥ്വിരാജ്, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സച്ചി സംവിധാനം ചെയ്ത ‘ അനാര്‍ക്കലി ‘ എന്ന ചിത്രത്തിന്റെ ചിത്രികരണത്തിനിടയില്‍ ഒരു അഭിമുഖത്തില്‍ ഇങ്ങിനെ പറഞ്ഞിരുന്നു… ഇന്ത്യയിലെ വിനോദസഞ്ചരത്തിനു ഒരുപാടു സാധ്യതയുള്ള സ്ഥലമാണ് ഈ ദ്വീപ് എന്നും ഒരു വികസനവും ഇല്ലാതെ, താമസിക്കാന്‍ ഒരു ഹോട്ടല്‍ പോലും ഇല്ലാതെ അവഗണിക്കപ്പെട്ട സ്ഥലമാണെന്നും ചില കുടുംബങ്ങളുടെ വീടുകളിലാണ് ഷൂട്ടിംഗ് ദിവസങ്ങളില്‍ അവര്‍ക്കു താമസിക്കേണ്ടിവന്നതെന്നും പറഞ്ഞു… അദ്ദേഹത്തിന്റെ വാക്കുകള്‍…. ‘ ഒരു Socio- Political ഉയര്‍ത്തെഴുന്നേല്‍പ് ഈ സ്ഥലത്തിന് അത്യാവശ്യമാണ്. അവിടത്തെ ചെറുപ്പക്കാര്‍ എന്നോട് ഇതിനായി പ്രവര്‍ത്തിക്കണമെന്നും ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും പറഞ്ഞു… പക്ഷെ എന്റെ സ്വകാര്യ ചുറ്റുപാടുകള്‍ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല ‘…
സത്യത്തില്‍ പ്രഥ്വിരാജിന്റെ ഈ വാക്കുകളായിരിക്കാം കേന്ദ്രസര്‍ക്കാരിന് സേവ് ലക്ഷ്ദ്വീപ്എന്നാ ആശയത്തിന് രൂപം കൊടുക്കാന്‍ പ്രേരകമായ ഒരു കാരണം… അദ്ദേഹത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു…അങ്ങനെയാണ് ലക്ഷദ്വീപ്പിനെ, മാലദ്വീപ്, മൗറീഷസ് തുടങ്ങിയ ദ്വീപുകളിലെ വികസനമാതൃകയില്‍ വളര്‍ത്തിയെടുക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചതും ഇന്ന് കാണുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും…
ഇന്നത്തെ ഈ കോലാഹലങ്ങള്‍ ഉണ്ടാവുന്നത് Iysha sulthan എന്ന സിനിമ സംവിധായികയുടെ FB പോസ്റ്റിലൂടെ ആണ്… മോങാനിരിക്കുന്ന നായയുടെ നായയുടെ തലയില്‍ തേങ്ങ വീണപോലെയായി പിന്നിടുണ്ടായ സംഭവവികസങ്ങള്‍… മോദി വിരുദ്ധര്‍ക്ക് വീണുകിട്ടിയ ഒരവസരമായി ഇത്… മോദി സര്‍ക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ദ്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. V D സതീശനും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ലീഗും മറ്റു പാര്‍ട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായ propaganda നടത്തികൊണ്ടിരിക്കുന്നു..സാഹിത്യാസംസ്‌കാരികസിനിമ താരങ്ങള്‍ എല്ലാം കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നു..Indian Constitution അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്… മോഡിയുടെ നയങ്ങള്‍ അല്ല…
വികസനങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനയുള്ള അടിസ്ഥാന മുന്‍കരുതലുകള്‍, ഭരണപരിഷ്‌കാരങ്ങള്‍ എല്ലാം വേണ്ടിവരും… മോഡി സര്‍ക്കാര്‍ അതുതന്നെ ആണ് ചെയ്യുന്നതും…
Covid പ്രതിരോധത്തിന് lock down, containment zone, travel restrictions, 144 act, curfew തുടങ്ങിയ നടപടികള്‍ സര്‍ക്കാരിന് ചെയ്യേണ്ടി വരുന്നുണ്ടല്ലോ.അത് ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കും… ജനത്തിന്റെ സുരക്ഷക്ക് വേണ്ടി ആണത് … വ്യക്തി സ്വാതന്ത്ര്യം ഹാനികരണം ആകുന്നില്ല… നമ്മുടെ constitution അനുവദിക്കുന്നതുമാണത്… ആരും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നില്ല.. ഇത് മാത്രമാണ് മോഡി സര്‍ക്കാരും ചൈയ്യുന്നത്…ഇവിടെ പ്രതിരോധിക്കുന്നവര്‍ കുട്ടത്തോടെ ഭീകരവാദികള്‍ക്കു കുടപിടിക്കുകയാണ്…
കുറെ വര്ഷങ്ങളായി ലക്ഷദ്വീപ് ഭീകരവാദത്തിന്റെ hub ആയിരിക്കയാണ്… ദ്വീപ് വാസികളില്‍ നിന്നും മറച്ചുവെച്ച കൊണ്ടാണ് ഇത് നടത്തുന്നത്… IB റിപ്പോര്‍ട്ട് ഉണ്ട്…ഇയ്യിടെ Indian Coast Guard, ലക്ഷദ്വീപ്പില്‍ നിന്നും പിടിച്ചെടുത്ത 3000 കോടിയുടെ മയക്കുമരുന്ന് AK 47 ആയുധങ്ങള്‍ ഇതിനു തെളിവാണ്… ഈ കാര്യങ്ങളെപ്പറ്റി നമ്മുടെ മുഖ്യ വാര്‍ത്താ മാധ്യമങ്ങള്‍ ഒന്നും പറയുന്നില്ല… ഈ ആള്‍ക്കൂട്ടങ്ങളും പറയുന്നില്ല..സത്യം മറച്ചുവെച്ചു തെറ്റിദ്ധാരണകളും നുണകഥകളും പ്രചരിപ്പിക്കുന്നത് പത്രധര്‍മ്മം അല്ല… രാജ്യദ്രോഹം തന്നെ ആണ്…
ഈ ദുഷ്പ്രചാരണത്തിന്റെ മുന്‍നിരയില്‍ വിഷയത്തിന്റെ താരമൂല്യം കൂട്ടാന്‍ പ്രഥ്വിരാജ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, റിമ കല്ലുങ്കല്‍ തുങ്ങിയവര്‍ കുടി ഉണ്ടെന്നറിയുമ്പോള്‍ ആണ് ഇവരുടെ ലക്ഷ്യം എന്താണെന്നു പുറത്താവുന്നത്…ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരല്ല… കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തില്‍ പങ്കെടുക്കുന്നവരാണ്.. ഇവര്‍ ബുദ്ധി ഇല്ലാത്തവറല്ല… പക്ഷെ വിവരവും വിവേകവും ഇല്ലാത്തവരാണ്..
പ്രഥ്വിരാജിന്റെ ‘ anarkali’ ഷൂട്ടിംഗ് permission മതതീവ്രവാദികള്‍ തടഞ്ഞു..അതിനെതിരായി ശക്തമായി നിലകൊണ്ട് ഷൂട്ടിംഗ് പെര്‍മിഷന്‍ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്… പ്രഥ്വിരാജ്ും കൂട്ടരും വിദേശത്തു മരുഭൂമിയില്‍ Covid lock Down – ല്‍ കുടിങ്ങിയപ്പോള്‍ അവരെ സംരക്ഷിച്ചത് മോഡി സര്‍ക്കാരാണ്…
നാടിന്റെ നന്മക്കായി പ്രതികരിക്കാന്‍ സിനിമ തരങ്ങള്‍ക്കും അവകാശമുണ്ട്, അതോടൊപ്പം ഉത്തരവാദിത്വവുമുണ്ട്… പക്ഷെ അത് സെലക്റ്റീവ് ആവരുത്… കേരളത്തില്‍ എത്രയെത്ര കൊലപാതകങ്ങള്‍,സ്ത്രീ പീഠനങ്ങള്‍, വാളയാറില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ മൃഗീയമായി വലിച്ചുകീറി ബലാത്സംഗം ചെയ്തു കെട്ടിതുക്കികൊന്നപ്പോള്‍ ഇവരൊക്കെ എവിടെ ആയിരുന്നു?.. അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തങ്ങള്‍ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ഇവര്‍, ഇങ്ങിനെ സെലക്റ്റീവ് ആയി പ്രതികരിക്കുന്നതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്… ഇവരുടെ പിന്നില്‍ അദൃശ്യമായ രാജ്യദ്രോഹികള്‍ ഉണ്ട്.. കേന്ദ്ര തലത്തില്‍ അന്വേഷണം വേണ്ട വിഷയമാണിത്..
നടി ബലാത്സംഗസംഭവത്തില്‍ ആരോപിതനായ നടനെ പുറത്താക്കാന്‍, പ്രഥ്വിരാജ്, മമ്മുട്ടിയെയും മോഹന്‍ലാലിനെയും മാനസികമായി തടവിലാക്കി സമ്മര്‍ദ്ദം ചെലുത്തിയതിനു ഞാന്‍ ദൃക്സാക്ഷി ആണ്.. അമ്മ യുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ആ നടനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തില്‍ മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ ബാംഗ്ലൂര് ജയിലില്‍ കഴിയുന്ന നടനെ സസ്പെന്‍ഡ് ചെയ്യാന്‍ കുടി ‘അമ്മ ‘ തയ്യാറാകുന്നില്ല… പ്രഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തില്‍ നടന്ന ഒരു ദുരന്തത്തിലും പ്രഥ്വിരാജ് ഇന്നേ വരെ പ്രതികരിച്ചുകണ്ടില്ല…ഇപ്പൊ സേവ് ലക്ഷദ്വീപുമായി ഇറങ്ങിയിരിക്കുന്നു…
മോഡി സര്‍ക്കാര്‍ ഇതുവരെ രാജ്യത്തെ കാവിവത്കരിക്കാന്‍ ഒരു കാര്യവും ചെയ്തിട്ടില്ല..കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങള്‍ ഉണ്ടാക്കിവെച്ച കോട്ടങ്ങള്‍ പരിഹരിക്കാന്‍ നടപടി എടുത്തു… അതെല്ലാം വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ വേണ്ടി അല്ല എന്ന്, നടപ്പാക്കിയ ഓരോ പദ്ധതികളുടെയും സ്വഭാവം നോക്കിയാല്‍ മനസ്സിലാവും… ഉദാഹരണത്തിന്, നോട്ട് നിരോധനം, GST, മുത്തലാഖ്, കശ്മീര്‍ 370, കാര്‍, കാര്‍ഷിക ബില്ല്… ഇനിയുമുണ്ട്… ഇതെല്ലാം വോട്ട് നഷ്ടപ്പെടുത്തുന്ന പോളിസികളാണ്. എല്ലാം നാടിന്റെയും ജനങ്ങളുടേക്കും നന്മക്കായി ചെയ്തതാണ്… ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയപാര്‍ട്ടിയും ചെയ്യാന്‍ ഭയന്ന കാര്യങ്ങള്‍..ജനങ്ങള്‍ അത് മനസ്സിലാക്കി.. അതുകൊണ്ടുതന്നെ ആണ് രണ്ടാമത്തെ പ്രാവശ്യം കൂടുതല്‍ ശക്തിയോടെ തുടര്‍ഭരണത്തിലേക്കു ജനങ്ങള്‍ മോഡിയെ തിരഞ്ഞെടുത്തത്… കേരളത്തിലെ ജനങ്ങള്‍ ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കു അതീതമായി മോദിജിയെ അംഗീകരിക്കുന്നു..
പ്രതിരോധിക്കുന്ന ഈ ആള്‍ക്കൂട്ടം, മോഡിയെ ‘ വളഞ്ഞിട്ട് ‘ തല്ലു കയാണ്… ആള്‍ക്കൂട്ടം തല്ലിയാല്‍ പാമ്പ് ചാവില്ല… അടിക്കുന്ന വടി ഓടിയുകയും പാമ്പിന്റെ കടി കൊള്ളേണ്ടിവരുകയും ചെയ്യും…നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഭീകരമായ വലിയ വലിയ പ്രശ്‌നങ്ങള്‍ ഉണ്ട്… ശ്രീ പിണറായി വിജയന് രണ്ടാം വട്ടം അധികാരം കിട്ടിയാലും, കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനം ശ്രീ. V D സതീശനു കിട്ടിയാലും തീരാത്ത പ്രശ്‌നങ്ങള്‍….വികസനം വേണ്ടത നമ്മുടെ ഈ കൊച്ചു കേരളത്തിനാണ്.
ഭഷ്യ കിറ്റും, പാര്‍പ്പിടവും വെള്ളവും കിട്ടാത്ത ലക്ഷകണക്കിന് പാവപെട്ടവര്‍ ഇന്നും നമ്മുടെ മുക്കിനു കീഴെ ഉണ്ട്…അരിയില്ലാത്ത മക്കള്‍ക്കു ചക്കച്ചുള പുഴുങ്ങികൊടുക്കുന്ന അമ്മമാരുണ്ടിവിടെ, മക്കളുടെ വിശപ്പടക്കാനായി തെരുവിലിറങ്ങുന്ന അമ്മമാരുണ്ടിവിടെ, കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്ന സഹോദരിമാരുണ്ടിവിടെ, ‘ എന്റെ മക്കളുടെ വിശപ്പിനെക്കാള്‍ വലുതല്ല സാറെ, എന്റെ മാനം ‘ എന്ന് പറഞ്ഞു വയറ്റത്തടിച്ചു പൊട്ടിത്തെറിച്ചു പൊട്ടികരയുന്ന നമ്മുടെ സഹോദരിമാരുണ്ടിവിടെ, ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വഴിയില്‍ മരിച്ചുവീഴുന്ന പാവപെട്ടവരുണ്ടിവിടെ, ചികില്‍സിച്ചാല്‍ ഭേദമാകുന്ന രോഗമുള്ളവര്‍ ചികിത്സകിട്ടാതെ മരിച്ചുവീഴുന്നവരുണ്ടിവിടെ, പണമില്ലാതെ വിദ്യാഭ്യാസം മുടങ്ങി ആത്മഹത്യ ചെയ്യുന്ന പാവം കുട്ടികളുണ്ടിവിടെ, ഒരു ചെറിയ കാറ്റടിച്ചാല്‍ പറന്നുപോകുന്ന നീല പ്ലാസിക് ഷീറ്റ് കെട്ടി അതിനകത്തു പ്രായപൂര്‍ത്തിവന്ന പെണ്മക്കളുടെ ചാരിത്രം കാക്കാന്‍ ഉറക്കമൊഴിഞ്ഞു കാവലിരിക്കുന്ന അമ്മമാരുണ്ടിവിടെ, PSC test എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും രാഷ്ട്രീയസ്വാധീനമില്ലാത്തത്‌കൊണ്ട് തൊഴില്‍ നിരസിക്കപ്പെട്ടു ആത്മഹത്യക്കു ഒരുങ്ങുന്ന ചെറുപ്പക്കാരുണ്ടിവിടെ, പകച്ചുനിന്നു അലറിവിളിച്ചു കരയുന്ന തൊഴിലില്ലാത്ത അഭ്യാസ്ത വിദ്യരുണ്ടിവിടെ…… ഇത് ആഫ്രിക്കന്‍ കാടുകളിലല്ല, TV ചാനലുകളിലല്ല… ഞാന്‍ കണ്ട മലയാളികളുടെ കാഴ്ചകളാണ്…NH ലൂടെ വിനോദ യാത്രക്ക് പോകുമ്പോള്‍ കുറച്ചുദൂരെ ഒന്നെത്തിനോക്കിയാല്‍ നിങ്ങള്‍ക്കും കാണാം ഈ കാഴ്ചകള്‍…
ഇതൊന്നും കാണാതെ കേള്‍ക്കാതെ എതെങ്കിലും ഭീകരരാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിച്ചു അവരെ ന്യായീകര്‍ക്കാന്‍ പേനയും വാളും എടുക്കുന്ന, നേരത്തെ പറഞ്ഞ ആള്‍ക്കൂട്ടകാരോട് ഒരു ചോദ്യം…ഇന്ത്യയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാന്‍ നിങ്ങളും കൂട്ടുനില്‍ക്കണോ??? സത്യങ്ങള്‍, യാഥാര്‍ത്യങ്ങള്‍ അന്വേഷിച്ചറിയു… എന്നിട്ട് പ്രതികരിക്കൂ….
ഭാരതം വിജയിക്കട്ടെ
കേരളം വിജയിക്കട്ടെ…
ദേവന്‍ ശ്രീനിവാസന്‍
തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ യുവാവ് കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്ത്് ഇന്നലെയാണ് സംഭവം നടന്നത്. രതികല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വില്‍പനക്കാരനായ ബാബുരാജ് പിടിയിലായി.
സംശയത്തിന്റെ പേരിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.
ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണ് രതികല പോയതെന്ന് ബാബുരാജ് സംശയിച്ചു.
തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ഇതിന് പിന്നാലെ വീണ്ടും വഴക്കുണ്ടാവുകയും ബാബുരാജ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രോഗങ്ങള്‍ ബാധിയ്ക്കുമ്പോള്‍ അതിനെ അതിജീവിയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ രോഗത്തെ സമൂഹം അംഗീകരിയ്ക്കുന്നില്ലെങ്കില്‍ ആ അതിജീവനം വളരെ പ്രയാസവുമാണ്. മഹോഗാനി ഗെറ്റര്‍ എന്ന ഇരുപത്തിമൂന്നുകാരി ഒരു മോഡലാണ് എന്നാല്‍ അവരെ ബാധിച്ചിരിയ്ക്കുന്നത് അപൂര്‍വ്വമായ രോഗവുമാണ്. അമേരിക്കന്‍ സ്വദേശിയായ മഹോഗാനി ലിംഫെഡിമ (lymphedema) എന്ന രോഗവുമായാണ് ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ മഹോഗാനിയുടെ രോഗം കണ്ടെത്തിയിരുന്നു.
ശരീരത്തിലെ മൃദുവായ കോശങ്ങളില്‍ അധികമായ ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗങ്ങള്‍ അസാധാരണമാം വിധം നീരു വക്കുകയും ചെയ്യുന്ന രോഗമായിരുന്നു മഹോഗാനിയെ ബാധിച്ചത്. നിര്‍ഭാഗ്യവശാല്‍ മഹോഗാനിയുടെ ഇടതു കാലിനെയാണ് ഈ രോഗം ബാധിച്ചത്. ഇടത് കാലിന് മാത്രമായി 45 കിലോഗ്രാം ഭാരമാണ് മഹോഗാനിയ്ക്കുള്ളത്. കാലിന്റെ ഈ അവസ്ഥയ്ക്ക് മറ്റ് ചികിത്സകളൊന്നും തന്നെ ഇല്ല. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ മാത്രമാണുള്ളത്. കാലിലെ നീര് കുറയ്ക്കുന്നതിന് ചെയ്യാന്‍ കഴിയുന്നത് ഫിസിയോ തെറാപ്പിയും മസാജിങ്ങും മാത്രമാണ്. അമ്മയായ തിമിക്കയാണ് മകള്‍ക്ക് എല്ലാ ധൈര്യവും നല്‍കി ഒപ്പമുള്ളത്. ഇത്ര വലിയ അസുഖം തന്നെ ബാധിച്ചെങ്കിലും ഫാഷന്‍ മോഡലിംഗില്‍ തന്റേതായ ഒരു സ്ഥാനമുണ്ടാക്കാനാണ് മഹോഗാനി ശ്രമിയ്ക്കുന്നത്.
മഹോഗാനി ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലരും കടുന്ന പരിഹാസമാണ് മഹോഗാനിയ്ക്ക് നേരെ ഉയര്‍ത്തുന്നത്. ‘കാല് മുറിച്ചു കളയൂ, അപ്പോള്‍ കൂടുതല്‍ നന്നായിരിക്കും, കണ്ടാല്‍ അന്യഗ്രഹജീവിയെ പോലെ തോന്നുന്നു ‘ തുടങ്ങിയ പരിഹാസങ്ങളില്‍ മഹോഗാനി ഒരിക്കലും പതറിയില്ല. തന്റെ അവസ്ഥയെക്കുറിച്ചും ഇത്തരം രോഗം ബാധിക്കുന്നവരെ കുറിച്ചും മറ്റുള്ളവര്‍ക്ക് അറിവു നല്‍കാനും മഹോഗാനി ശ്രമിക്കുന്നുണ്ട്.
” ഈ രോഗവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുകയും ഉപ്പിട്ട ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കുകയും വേണം. കുട്ടിക്കാലത്ത് ഒരിക്കലും ഒരു സുന്ദരിയായി തോന്നിയിട്ടില്ല, ദൈവം എന്നെ ശപിച്ചതായിരിക്കുമെന്നു കരുതിയിരുന്നു. വിഷമം വരുമ്പോള്‍ ആരും കാണാതെ കരഞ്ഞിരുന്നു. എന്നെ പിന്തുണക്കുന്നവര്‍ ധാരാളമുണ്ട്, എന്റെ അമ്മയടക്കം. ഞാനിപ്പോള്‍ ഒരു പ്രചോദനമാണ്. ശരീരം കൊണ്ടും മനസു കൊണ്ടും ഞാന്‍ സുന്ദരിയാണ്. എന്റെ ശരീരത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.” തന്റെ ഇന്‍സ്റ്റഗ്രാമില്‍ മഹോഗാനി കുറിച്ചു.
വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ട് പഠിച്ച് ഡോക്ടറായ യുവാവ് കൊവിഡ് ബാധിച്ചു മരിച്ചു. ഡോക്ടറായി സേവനം അനുഷ്ഠിച്ച് ഒരു മാസം തികയും മുന്‍പേയാണ് കുടുംബത്തിന്റെയും ഒരു ഗ്രാമത്തിന്റെയും കൂടി പ്രതീക്ഷയായിരുന്ന യുവ ഡോക്ടര്‍ രാഹുല്‍ പവാര്‍ മരണപ്പെട്ടത്.
ഒരു മാസത്തിനിപ്പുറം ആശംസകള്‍ക്ക് പകരം ആദരാജ്ഞലികള്‍കൊണ്ട് നിറയുകയാണ് ഇപ്പോള്‍ ഡോ. രാഹുല്‍ പവാറിന്റെ ഫേസ്ബുക്ക് പേജ്. അവസാന വര്‍ഷവും വിജയിച്ച് ഏപ്രില്‍ 26നാണ് രാഹുല്‍ പവാര്‍ ഡോക്ടറാകുന്നത്. പിന്നാലെ കൊവിഡ് അദ്ദേഹത്തിന്റെ ജീവനെടുക്കുകയായിരുന്നു.
മഹാരാഷ്ട്ര ഔറംഗബാദിലെ ഒരു കരിമ്പ് കര്‍ഷകന്റെ മകനാണ് രാഹുല്‍. കുടുംബത്തിലെയും ഗ്രാമത്തിലെയും ആദ്യ ഡോക്ടറായിരുന്നു രാഹുല്‍. ‘അവസാനവര്‍ഷവും പാസായി, ഇനി ഔദ്യോഗികമായി ഡോ. രാഹുല്‍ ആശ വിശ്വനാഥ് പവാര്‍’ എന്ന കുറിപ്പും ചിത്രവും ഏപ്രില്‍ 26ന് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അന്ന് ആശംസകള്‍ നേര്‍ന്ന പോസ്റ്റിന് താഴെയാണ് ഇപ്പോള്‍ ആശംസകള്‍ക്ക് പകരം ആദരാഞ്ജലികള്‍ നിറയുന്നത്.
പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും മുള്‍മുനയില്‍ നിര്‍ത്താനും സേതു രാമയ്യര്‍ സിബിഐ 5 വരുന്നു. സസ്‌പെന്‍സുകള്‍ നിറഞ്ഞ മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ അഞ്ചാം ഭാഗം വരുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കെ മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.
ഒപ്പം അഞ്ചാം പതിപ്പില്‍ ആശ ശരത്, സൗബിന്‍ ഷാഹിര്‍, രഞ്ജി പണിക്കര്‍ എന്നിവരും ഭാഗമാകുന്നുണ്ട്. സിബിഐ സീരീസ് ചിത്രങ്ങളുടെ ഏറ്റവും പുതിയ പതിപ്പില്‍ ഭാഗമാകുന്നുവെന്നതിലെ സന്തോഷം ആശ ശരത് ഫേസ്ബുക്കില്‍ പങ്കുവച്ചു. സിനിമ ചെയ്യുന്നതില്‍ താന്‍ ആകാംക്ഷയിലാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
സിബിഐ അഞ്ചാം ഭാഗത്തിനെ കുറിച്ചുള്ള പത്രക്കുറിപ്പിന്റെ ഫോട്ടോ കൂടി താരം പങ്കുവെച്ചിട്ടുണ്ട്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറികുറിപ്പാണ് സിബിഐ സിനിമ പരമ്പരയിലെ ആദ്യ ചിത്രം. 1988ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മുകേഷ്, ജഗതി എന്നിവരും മുഖ്യവേഷത്തിലെത്തി. രണ്ടാം ഭാഗമായി 1989ല്‍ ഇറങ്ങിയ ജാഗ്രതയില്‍ മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥരായി വീണ്ടുമെത്തി.
2004ല്‍ സേതുരാമയ്യര്‍ സിബിഐ എന്ന പേരില്‍ മൂന്നാം ഭാഗമിറങ്ങിയപ്പോള്‍ മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, മുകേഷ് എന്നിവരും ഒപ്പം വിനീത് കുമാറും പ്രധാന കഥാപാത്രമായി എത്തി. 2005ലാണ് നാലാം പതിപ്പ് എത്തിയത്. നേരറിയാന്‍ സിബിഐ എന്ന സിനിമയില്‍ മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവര്‍ക്കൊപ്പം ജിഷ്ണുവാണ് എത്തിയിരുന്നത്.
360 സീറ്റുകളുള്ള എമിറേറ്റ്‌സ് വിമാനം മുംബൈയില്‍ നിന്ന് ദുബായിലേക്ക് പറന്നുയര്‍ന്നു ആ ഒറ്റ യാത്രക്കാരനു വേണ്ടി മാത്രം. നാല്‍പ്പതുകാരനായ ഭാവേഷ് ജാവേരിക്കാണ് സ്വപ്‌നതുല്യമായ യാത്രയ്ക്ക് ഭാഗ്യമുണ്ടായത്.
മെയ് 19നാണ് 360 സീറ്റുകളുള്ള ബോയിംഗ് 777 വിമാനം ഒറ്റ യാത്രക്കാരനായ ഭാവേഷ് ജാവേരിയുമായി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് എത്തിയത്. 909 ദിര്‍ഹം കൊടുത്താണ് അദ്ദേഹം വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
നിരവധി തവണ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്കാലത്തേയും മികച്ച യാത്ര അനുഭവം ആയിരുന്നുവെന്നും ഭാഗ്യ നമ്പര്‍ 18 ആയതിനാല്‍ ആ നമ്പര്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിച്ചു. വിമാനത്തിലെ ക്രൂവിനോട് അടുത്ത് സംസാരിക്കാനുള്ള അവസരവും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
മിസ്റ്റര്‍ ജാവേരി, ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കുക. മിസ്റ്റര്‍ ജാവേരി, നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. അങ്ങനെ വിമാനത്തിലെ സന്ദേശങ്ങള്‍ പോലും വിത്യസ്തമായിരുന്നു.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇലേക്ക് യുഎഇ പൗരന്മാര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍ക്കും നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഭാവേഷ് ജാവേരിക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭാവേഷ് ജാവേരി ഒറ്റയ്ക്ക് വിമാനത്തില്‍ പറന്നത്.
എയര്‍ലൈനിലേക്ക് വിളിച്ചതിന് ശേഷം 18,000 രൂപ എക്കണോമി ക്ലാസ് ടിക്കറ്റ് അദ്ദേഹം വാങ്ങി. യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടെര്‍മിനലിലേക്ക് പ്രവേശന അനുമതി നല്‍കിയില്ല. പിന്നീട് എമിറേറ്റ്‌സുമായി ബന്ധപ്പെട്ടു. EK501 എന്ന വിമാന വിമാനത്തിലെ ഏക യാത്രക്കാരനാണെന്ന് അറയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിമാനം പുറപ്പെട്ടത്.
വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബിജെപി എംഎല്‍എ. തരിക്കേരെ എം.എല്‍.എ ഡി.എസ് സുരേഷാണ് അപകടമുണ്ടായി റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് നിന്നത്. കോവിഡ് ചികിത്സ രംഗത്ത് സജീവമായ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേശ് കുമാറാണ് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് ഡോ. രമേശ് കുമാറിനെ അജ്ഞാത വാഹനം ഇടിക്കുന്നത്. സംഭവം നടന്ന് അല്‍പസമയത്തിനകം എം.എല്‍.എയും വാഹനവും അപകടസ്ഥലത്തെത്തിയിരുന്നു. വാഹനം അല്‍പദൂരം മാറ്റി നിര്‍ത്തി എം.എല്‍.എയുടെ ഗണ്‍മാന്‍ പുറത്തിറങ്ങി അപകട സ്ഥലത്ത് വന്ന് നോക്കിയ ശേഷം ആംബുലന്‍സിനെ വിളിക്കുകയായിരുന്നു. എം.എല്‍.എ ഡി.എസ് സുരേഷ് വാഹനത്തിന് പുറത്തിറങ്ങാന്‍ പോലും തയാറായില്ല.
20 മിനിട്ട് കഴിഞ്ഞാണ് ആംബുലന്‍സ് അപകടസ്ഥലത്തെത്തുന്നത്. അത് വരെ വാഹനത്തിലിരുന്ന എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഡോക്ടറെ ആശുപത്രിയിലെത്തിക്കാനെ സംഭവസ്ഥലം സന്ദര്‍ശിക്കാനോ തയറായില്ല. ചികിത്സകിട്ടാന്‍ വൈകിയതോടെ ഡോക്ടര്‍ റോഡില്‍ കിടന്ന് മരിക്കുകയായിരുന്നു.
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയറാകാതെ എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പത്ത് മിനിട്ട് നേരെത്തെയെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.