Latest News

2011 ഐസിസി ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് എം എസ് ധോണിയ്‌ക്ക് മാത്രം നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ടീമിലെ 11 കളിക്കാർക്കും ഒരുപോലെ അർഹിക്കുന്നുവെന്നും സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് ലൈവ് പ്രോഗ്രാമിൽ ഹർഭജൻ സിങ് പറഞ്ഞു.

ശ്രേയസ് അയ്യർ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ചുവെന്ന മുൻ സഹതാരം മൊഹമ്മദ് കൈഫിൻ്റെ വാക്കുകളോട് പ്രതികരിക്കവെയാണ് ലോകകപ്പ് വിജയത്തിൻ്റെ ധോണിയിലേക്ക് മാത്രമായി ചുരുങ്ങിപോവുന്നതിൽ ഹർഭജൻ സിങ് അതൃപ്തി അറിയിച്ചത്.

” എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല, ടീമിനെ ഫൈനലിൽ എത്തിച്ചത് ശ്രേയസ് അയ്യർ ആയിരുന്നോ, ബാക്കിയുള്ള കളിക്കാർ ഗല്ലി ദണ്ഡ കളിക്കുകയായിരിന്നോ ? ”

” ഓസ്ട്രേലിയ ലോകകപ്പ് നേടിയപ്പോൾ തലകെട്ടുകൾ ‘ ഓസ്ട്രേലിയ ലോകകപ്പ് നേടി ‘ എന്നായിരുന്നു, എന്നാൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ‘ എം എസ് ധോണി ലോകകപ്പ് നേടിയെന്നാണ് എല്ലാവരും പറഞ്ഞത്. ബാക്കിയുള്ള കാലിക്കറ്റ് അവിടെ മിൽക്ക് ഷേക്ക് കഴിക്കാനാണോ പോയത്. ? ” ഹർഭജൻ സിങ് തുറന്നടിച്ചു.

” മറ്റു 10 കളിക്കാർ എന്താണ് ചെയ്തത്, ഗംഭീർ ഒന്നും ചെയ്തില്ലേ, മറ്റുള്ളവർ ഒന്നും ചെയ്തില്ലേ, ഇതൊരു ടീം ഗെയിമാണ്, 7-8 കളിക്കാർ നന്നായി കളിച്ചാൽ മാത്രമെ ടീമിന് വിജയിക്കാൻ സാധിക്കൂ. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

ലവ് ജിഹാദ് വിവാദത്തില്‍ സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് മാപ്പ് പറയേണ്ടിവരുമെന്ന് താന്‍ കഴിഞ്ഞദിവസം പറഞ്ഞത് യാഥാര്‍ത്ഥ്യമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീവ്ര വര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതര സമൂഹം അംഗീകരിച്ചേ മതിയാകൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണ്. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാരാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ പറഞ്ഞു.

ലവ് ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ തയ്യാറായ ജോര്‍ജ് എം തോമസിന് ഇനി എത്ര നാള്‍ പാര്‍ട്ടിയില്‍ തുടരാനാവുമെന്ന് കണ്ടറിയണം എന്നായിരുന്നു കഴിഞ്ഞദിവസം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒന്നുകില്‍ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയില്‍ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇന്ന് ലവ് ജിഹാദ് വിവാദങ്ങളില്‍ വിശദീകരണവുമായി ജോര്‍ജ് എം തോമസ് രംഗത്തെത്തിയതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പുതിയ പ്രതികരണം.

ലവ് ജിഹാദില്‍ ജോര്‍ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. തീവ്രവര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎം ആയിരുന്നല്ലോ.

ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി.ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്ക് അയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല -എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണ്. കുഞ്ഞു കൈകളിലേക്ക് കൈനീട്ടം വെച്ച് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ നന്മ തിരിച്ചറിയാന്‍ കഴിയാത്ത ചൊറിയന്‍മാക്രികള്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു.

കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല അത്. ഒരു രൂപാ നോട്ടില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല, ഗാന്ധിജിയുടെ ചിത്രമാണുള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്. ഈ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്. അവര്‍ ചൊറിയന്‍ മാക്രി പറ്റങ്ങളാണെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയത് വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിമാര്‍ വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്. സുരേഷ്ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കൈ നീട്ട പരിപാടിയിലൂടെ സുരേഷ് ഗോപി തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ്. ഇത് തിരിച്ചറിയാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്നും സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞിരുന്നു.

കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ദിലീപിനും കാവ്യയ്ക്കും എതിരെ ഇവരുടെ അടുത്ത സുഹൃത്തുക്കൾ തന്നെ പല നിർണ്ണായക വെളിപ്പെടുത്തലും നടത്തുകയാണ്. പലതും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്.

കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ ദിലീപിനെതിരെയും കാവ്യക്കെതിരെയും നിർണായകമായ പല തെളിവുകൾ പുറത്തു വിട്ടിരിക്കുകായാണ് .അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിട്ടുള്ളത് .

അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ ആണ് ,മഞ്ജുവിനു ഭർത്താവ് എന്ന നിലയിൽ ദിലീപിനെ ഭയമായിരുന്നു. വിവാഹബന്ധം വേർപിരിയുന്നതുവരെ ഓരോ ദിവസവും മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിർത്തിയത്. പക്ഷെ കാവ്യയെ ദിലീപിന് പേടിയായിരുന്നു. പല സ്ഥലത്തു വെച്ചും താൻ അത് നേരിട്ട് കണ്ടിട്ടുള്ളതാണ്.

കാവ്യയുടെ സാമ്പത്തിക ശേഷിയും സൗധര്യവും ആയിരിക്കാൻ അതിന് കാരണം. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയുടെ സ്വഭാവത്തിന് സിനിമാ മേഖലയിൽ നിന്നും പുറത്ത് നിന്നും ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല.

കാവ്യയുമായി തമിഴ്‌നാട്ടിലെ പോലെ ചിന്നവീട് ബന്ധം കൊണ്ടു നടക്കാനായിരുന്നു ദീലീപ് ആദ്യം ഉദ്ദേശിച്ചിരുന്നത്.എന്നാൽ കാവ്യയെ ഭയന്ന് അത് നടന്നില്ല.നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു കൊണ്ടിരുന്നു.

അങ്ങിനെയാണ് അവർ തമ്മിലുള്ള അടുപ്പത്തിന് പുതിയ മാനങ്ങൾ ഉണ്ടായത്. മീശമാധവന്റെ 125 ാം ദിവസം എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ പുലർച്ചേ ഒന്നര മണിയോടെ മഞ്ജു കുട്ടിയെ മടിയിലിരുത്തി കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ചേട്ടനെ കാണാനില്ലെന്ന് മഞ്ജു പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു.

എന്നാൽ ഈ സമയം ദിലീപ് കാവ്യയെ ഫോൺ വിളിച്ചു കൊണ്ട് മറ്റൊരു മുറിയിലെ ബാത്ത്റൂമിനകത്തായിരുന്നു. മഞ്ജുവിന് ദൈവം തുണയുണ്ട്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത മഞ്ജു ഇന്ന് ശക്തമായി ചലിച്ചിത്ര രംഗത്ത് തുടരുകയാണ്.ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് മഞ്ജു .എന്നാണ് ലിബേർട്ടി ബഷീർ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് .

 

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റാഫ്‌ഫോഡ്ഷെയർ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ശ്രീ എബിൻ ബേബിയുടെ പിതാവ് ശ്രീ ബേബി പൗലോസ് (69) ഹൃദയാഘാതം മൂലം നിര്യാതനായി.

പാമ്പാക്കുട പഞ്ചായത്തിൽ പുന്നത്തറയിൽ (കുരുട്ടാമ്പുറം) കുടുംബാഗം ആണ്. എബിനും അനിതയും ആന്നേ ദിവസം പുലർച്ചെ രണ്ടു വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഈ സമയമത്രയും യാതൊരു ആരോഗ്യ പ്രശ്‍നവും ബേബി പൗലോസിന് ഉണ്ടായിരുന്നില്ല.

ഭാര്യ : സൂസി ബേബി. മക്കൾ: എബിൻ ബേബി ( സ്റ്റോക്ക് ) ബിബിൻ ബേബി . മരുമകൾ : അനിത എബിൻ . സംസ്കാരം നാളെ 13-04-2022 ബുധനാഴ്ച രാവിലെ 10 മണിക്ക് പിറമാടം സെന്റ് ജോൺസ് ബെത്‌ലെഹെം യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

എബിൻ ബേബിയുടെ പിതാവ് ശ്രീ ബേബി പൗലോസിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ഡെൽഹി : ”പ്രായമായവർക്ക് സ്നേഹം ലഭിക്കാൻ, ഇത്തരം വൃദ്ധസദനങ്ങൾ നിർമ്മിക്കേണ്ടി വരരുതേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്നാൽ ആർക്കെങ്കിലും സ്നേഹം ലഭിക്കുന്നില്ലെങ്കിൽ, പരിചരണം ആവശ്യമുണ്ടെങ്കിൽ, വിഷമിക്കേണ്ട, ഞാൻ നിങ്ങളുടെ മകനാണ്, ഞാൻ നിങ്ങളെ പരിപാലിക്കും” കിഴക്കൻ ഡൽഹിയിലെ കാന്തി നഗറിൽ തലസ്ഥാനത്തെ ലോകോത്തര നിലവാരത്തിലുള്ള നാലാമത്തെ വൃദ്ധസദനം ‘ബാബ സാഹാബ് ഡോ. ഭീം റാവു അംബേദ്കർ സീനിയർ സിറ്റിസൺ ഹോം’ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു. ”നമ്മുടെ മാതാപിതാക്കൾ ഒരിക്കലും അവരുടെ വീട് വിട്ടു പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ചില കാരണങ്ങളാൽ അവർക്ക് പോകേണ്ടി വന്നാലും അവരെ സന്തോഷിപ്പിക്കാൻ വേണ്ടത് എല്ലാം ചെയ്യും. ഞങ്ങൾ അവർക്ക് ഇവിടെ ഗൃഹാന്തരീക്ഷം ഒരുക്കും ” അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഇപ്പോൾ നാല് വൃദ്ധസദനങ്ങളുണ്ടെന്നും അഞ്ചെണ്ണം കൂടി ഉടൻ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തത്തിൽ, ഈ ഒമ്പത് വൃദ്ധസദനങ്ങളിൽ 1,000 മുതിർന്ന പൗരന്മാരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”ഡൽഹി സർക്കാർ മുതിർന്ന പൗരന്മാരെ ‘ജന്മയാത്ര’യ്ക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനാൽ 2020ലും 2021ലും യാത്ര നടത്താൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അത് പുനരാരംഭിച്ചു. ഞങ്ങൾ എല്ലാ മുതിർന്ന പൗരന്മാരെയും വൃദ്ധസദനങ്ങളിൽ നിന്ന് തീർത്ഥയാത്രയ്ക്ക് അയയ്ക്കും,” അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ മുതിർന്നവർക്കായി നിർമ്മിച്ച ബാബ സാഹാബ് ഡോ. ഭീം റാവു അംബേദ്കർ സീനിയർ സിറ്റിസൺ ഹോമിൽ വലിയ മുറികളും, നല്ല ബാത്ത്റൂം, ഫിസിയോതെറാപ്പി സൗകര്യവും, ഡോക്ടർമാരും ഉണ്ടായിരിക്കുമെന്നും ഈ വസതിയിൽ എല്ലാ സൗകര്യങ്ങളും തികച്ചും സൗജന്യമായിരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു.

മുഖ്യമന്ത്രി തീർഥ യാത്രാ യോജന പ്രകാരം ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് സർക്കാർ ചെലവിൽ തീർത്ഥാടനം നടത്താം. മുതിർന്ന പൗരന്മാർക്കുള്ള അഞ്ചാമത്തെ സൗകര്യമാണ് പശ്ചിമ വിഹാറിൽ വരുന്നതെന്നും മൂന്ന് മാസത്തിനുള്ളിൽ ഇത് സജ്ജമാകുമെന്നും സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.

 

സ്‌പോട്‌സ് ഡെസ്‌ക്. മലയാളം യുകെ.

ചിത്രങ്ങള്‍. ജോമേഷ് അഗസ്റ്റ്യന്‍
നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസ്സോസിയേഷന്‍ സണ്ടര്‍ലാന്റ് ‘മാസ്സ് ‘ സംഘടിപ്പിച്ച ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ മാഞ്ചെസ്റ്ററ്റല്‍ നിന്നുള്ള റിജോ ജോസ് സുരേഷ് കുമാര്‍ സഖ്യം കിരീടം ചൂടി. പ്രസ്റ്റണില്‍ നിന്നുള്ള സിബിന്‍ അമീന്‍ അമല്‍ പ്രസാദ് സഖ്യം റണ്ണേഴ്‌സ് അപ്പായി. ഫെബിന്‍ വിന്‍സന്റ്, എബി കുര്യന്‍ ടീമും റോബിന്‍ രാജ്, പ്രിന്‍സ് മാത്യൂ ടീമും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തില്‍ റോഷിനി റെജി, അനറ്റ് ടോജി വിജയിച്ചപ്പോള്‍ രശ്മി രാഹുത്, നിഷ കോസ് റണ്ണേഴ് അപ്പായി. ലീമ ഷാജിയും ഗീതികയും, ജയശ്രീ രാജുവും ഫിയോണ ഫെലിക്‌സും മൂന്നും നാലും സ്ഥാനം പങ്കിട്ടു.

ജൂനിയര്‍ ഗേള്‍സ് വിഭാഗം
സിഗിള്‍സില്‍ എയ്ഞ്ചല്‍ ബെന്നി വിജയിച്ചപ്പോള്‍ അനന്യ ബെന്നി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇസബെല്‍ കോസ്, ഒലിവിയ പ്രദീപ് മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

ജൂണിയര്‍ ബോയ്‌സ് വിഭാഗത്തില്‍
റിച്ചാര്‍ഡ് റെയ്മണ്‍ഡ്, ഗബ്രിയേല്‍ ബിജു രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ ബെഞ്ചമിന്‍ സിബി, ഡാനിയേല്‍ ബിജു ഒന്നാമതെത്തി. ദേവികയും ദീപകും, റൂബന്‍ റെജിയും ആര്യന്‍ ചന്ദ്ര ബോസും മൂന്നും നാലും സ്ഥാനത്തെത്തി.

സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഫ്‌ലമിന്‍ ബിനു, ആദി ചന്ദ്ര ബോസ് സഖ്യം വിജയിച്ചു. ബെസ്റ്റിന്‍ ബിജോ, സിറില്‍ സോജോ റണ്ണേഴ്‌സ് അപ്പായി. നോയല്‍, ടോം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂര്‍ണ്ണമെന്റിന്റെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മലയാളി അസ്സോസിയേഷന്‍ സണ്ടര്‍ലാന്റ് കരസ്ഥമാക്കി.

യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റിന്റെ സിറ്റി സ്‌പേസ് സ്‌പ്പോട്‌സ് ഹാളില്‍ ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റ് റെജി തോമസ്സ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്‌പോട്‌സ് കോര്‍ഡിനേറ്റര്‍ ഷാജി ജോസ്, ട്രഷറര്‍ അരുണ്‍ ജോളി, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോത്സന ജോയി, മാസ്സിന്റെ ഫൗണ്ടര്‍ മെമ്പറെന്‍മാരായ സോജന്‍ സെബാസ്റ്റ്യന്‍, ബെന്നി സെബാസ്റ്റ്യന്‍, പ്രതീപ് തങ്കച്ചന്‍, മാസ്സ് സ്‌പോട്‌സ് ഓര്‍ഗ്ഗനൈസര്‍ ജെറോം ജോസ്, അനുപ്രസാദ്, ജയശ്രീ രാജു, സുബദ്രാ ശൂലപാണി (samadarsi.com) നിഷ കോസ്, ജിമ്മി അഗസ്റ്റ്യന്‍, ബിജു വര്‍ഗ്ഗീസ്, മാസ്സിന്റെ ബാറ്റ്മിന്റന്‍ ക്യാപ്റ്റന്‍ ബിജു ചന്ദ്ര ബോസ് തുടങ്ങി മാസ്സിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

യുകെയുടെ നാനാഭാഗത്തു നിന്നായി ജൂണിയേഴ്‌സ് ബോയ്‌സ് വിഭാഗത്തില്‍ ആറ് ടീമും ഗേള്‍സ് വിഭാഗത്തില്‍ നാല് ടീമും സീനിയേഴ്‌സില്‍ അഞ്ച് ടീമും, അഡല്‍സ് വിഭാഗത്തില്‍ ഇരുപത്തിയേഴ് ടീമുമുള്‍പ്പെടെ നാല്‍പ്പത്തിരണ്ട് ടീമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. യുകെയിലെ തന്നെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റാണ് സണ്ടര്‍ലാന്റില്‍ ഇന്നലെ നടന്നത്.
നാല് ഗ്രൂപ്പായി തിരിച്ചു തുടങ്ങിയ മത്സരത്തില്‍ തീപാറും ഷോട്ടുകളാണ് എല്ലാ ടീമും കാഴ്ച്ചവെച്ചത്. അദ്യ റൗണ്ടില്‍ ആറ് മത്സരങ്ങളാണ് ഓരോ ടീമും കളിക്കുന്നത്. അതില്‍ വിജയിക്കുന്ന ടീമാണ് അടുത്ത റൗണ്ടിലേയ്ക്ക് യോഗ്യത നേടുന്നത്.
വൈകുന്നേരം അഞ്ച് മണിയോടെ ഓരോ വിഭാഗത്തിന്റെയും ഫൈനല്‍ റൗണ്ടില്‍ ടൂര്‍ണ്ണമെന്റെത്തി. അത്യധികം ആവേശകരമായി പുരുഷന്മാരുടെ ഡബിള്‍സ് മത്സരത്തോടെ ടൂര്‍ണ്ണമെന്റ് അവസാനിച്ചു.

തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. മാസ്സ് പ്രസിഡന്‍് റെജി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ യുകെയില്‍ വായനക്കാരുടെ എണ്ണത്തില്‍ മുന്‍ നിരയിലുള്ള മലയാളം യു കെ (www.malayalamuk.com) ന്യൂസിന്റെ ഡയറക്ടര്‍ ഷിബു മാത്യൂ മുഖ്യാതിഥിയായിരുന്നു. യുക്മ യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ കോര്‍ഡിനേറ്ററും ജോയിന്റ് ട്രഷറുമായ ബാബു സെബാസ്റ്റ്യന്‍, ബൈജു ഫ്രാന്‍സീസ് ഡയറക്ടര്‍ ഡിഗ്‌ന കെയര്‍, എല്‍ദോ പോള്‍ ഔവല്‍ ഫൈനാന്‍സ്, കമ്മറ്റിയംഗങ്ങളായ ഷാജി ജോസ്, അരുണ്‍ ജോളി, ജോസ്‌ന ജോയി, മുന്‍ പ്രസിഡന്റ് റെയ്മണ്ട് മുണ്ടക്കാട്ട്, ജിനു ജോര്‍ജ്ജ് (ICA), ടെറി ലോംഗ്സ്റ്റാഫ്, എന്നിവര്‍ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.
കോവിഡ് തകര്‍ത്ത മാനസികാവസ്ഥയെ മറികടന്ന് ഒരു പുത്തന്‍ ഊര്‍ജ്ജമായി പുതിയ തലമുറയെ ഉണര്‍ത്തുക എന്ന ലക്ഷ്യമാണ് ഈ ടൂര്‍ണ്ണമെന്റു കൊണ്ടുദ്ദേശിക്കുന്നതെന്ന് മാസ്സിന്റെ പ്രസിഡന്റ് റെജി തോമസ്സ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മാസ്സിന്റെ സ്‌പോട്‌സ് ടീമിന് എല്ലാവിധ പിന്തുണയും കൊടുക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റിന്റെ കോച്ച് ടെറി ലോംഗ്സ്റ്റാഫാണ്. അദ്ദേഹമായിരുന്നു ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ഹെഡ് റഫറിയും. പ്രാദേശീക സപ്പോര്‍ട്ടോടുകൂടിയാണ് മാസ്സ് ജൈത്രയാത്ര തുടരുന്നത്.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച കെവിന്‍ ബിക്കു കേംബ്രിഡ്ജ്, ജെറോം ജോസ്, അനുപ്രസാദ്, റോഷിനി റെജി എന്നിവരെ മൊമന്റൊ നല്‍കി ആദരിച്ചു.

കേരള തനിമയില്‍ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഷീബാ ബെന്നിയും, റോസമ്മ ഷാജിയും, സോണി റെജിയും ടൂര്‍ണ്ണമെന്റിന്റെ വിജയം ഉറപ്പാക്കി.
വൈകിട്ട് ഏഴ് മണിയോടെ കാര്യപരിപാടികള്‍ അവസാനിച്ചു.

 

കൊല്ലം കൊട്ടാരക്കരയില്‍ നടുറോഡില്‍ ഉണ്ടായ കൂട്ടത്തല്ലില്‍ എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്കേറ്റു. ഓവര്‍ ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

ശാസ്താംകോട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണന്‍ ഭാര്യ പ്രിയ, മകന്‍ അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹെല്‍മറ്റ് കൊണ്ട് അമലിന്റെ തലയ്ക്കടിക്കുകയും തറയില്‍ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു.

അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവൻൻ്റ്സ് ഉടമ ടിജുവി നും നന്ദിയെന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രാർത്ഥിച്ചവർക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദിയറിയിച്ചു. യാത്ര തുടരുകയാണെന്നും സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. തിരുവല്ലയിൽവെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

ഗിന്നസ് പക്രുവിൻ‌റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

സുഹൃത്തുക്കളെ …..
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാൻ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു…

മകൻ സഞ്ജയ്‌ക്കായി ഒരു കഥയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ വന്നിരുന്നതായി വിജയ്. ‘ബീസ്റ്റ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സഞ്ജയ് സിനിമയിലേക്ക് വരുമോ എന്ന നെൽസന്‍റെ ചോദ്യത്തിന് മറുപടിയായാണ് അൽഫോൻസ് പുത്രൻ വന്ന കാര്യവും വെളിപ്പെടുത്തിയത്.

‘വളരെ കൗതുകം തോന്നിയ ഒരു സംഭവം എന്തെന്നാൽ പ്രേമം സിനിമയുടെ സംവിധായകൻ അൽഫോൻസ് പുത്രൻ എന്നെ ഒരിക്കൽ കാണാൻ വന്നു. എന്നോട് കഥ പറയാൻ വന്നതാണ് എന്ന് കരുതി ഞാൻ സ്വീകരിച്ചു. സാറിന്‍റെ പയ്യൻ എവിടെ ഒരു കഥ പറയണം എന്ന് അദ്ദേഹം പറഞ്ഞു.

ആ കഥ സഞ്ജയ്‌ക്ക് പറ്റുന്നതാണ്. അത് നടക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് നോക്കാം എന്നതായിരുന്നു സഞ്ജയുടെ മറുപടി. അവൻ കാമറയ്ക്ക് മുന്നിൽ നിൽക്കുമോ അതോ പുറകിൽ നിൽക്കുമോ എന്ന് കണ്ടറിയണം’ വിജയ് പറഞ്ഞു. നേരത്തെ വിജയ് നായകനായ ‘വേട്ടൈക്കാരൻ’ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിൽ സഞ്ജയ് പ്രത്യക്ഷപ്പെട്ടിരുന്നു.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിജയ് ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം നാൾ അഭിമുഖം നൽകാതിരുന്നത് എന്ന ചോദ്യത്തിന്, ‘പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം മറ്റൊരു തരത്തിൽ ചർച്ച ചെയ്യപ്പെട്ടു. പിന്നീട് അഭിമുഖങ്ങളിൽ നിന്ന് ഒരു അകലം പാലിക്കാൻ തുടങ്ങി. അങ്ങനെ ഒടുവിൽ പത്ത് വർഷമായി. എനിക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ എല്ലാം കൂട്ടിവെച്ച് ഓഡിയോ ഫങ്ക്ഷനിൽ പറയുമെന്നാണ് വിജയ് നൽകിയ മറുപടി.

Copyright © . All rights reserved