Latest News

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുടുംബം. നിലവറ തുറക്കുന്നതില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അതൃ്പ്തിയുണ്ടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി വ്യക്തമാക്കി. നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നും സുപ്രീം കോടതിയില്‍ ഈ നിലപാട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

നേരത്തേ ബി നിലവറയുടെ പൂമുഖമായ ചെറിയ അറ മാത്രമാണ് തുറന്നത്. ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. രാജകുടുംബത്തിലെ ഇപ്പോഴുള്ള തലമുറയ്ക്ക് ബി നിലവറ തുറന്നതായി അറിവില്ലെന്നും അവര്‍ പറഞ്ഞു. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂശിയ വെള്ളി ബി നിലവറയില്‍ നിന്ന് എടുത്തതാണെന്ന് വിശ്വസിക്കുന്നില്ല. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിന് ഉത്തരവാദി രാജകുടുംബമായിരിക്കില്ലെന്നും അവര്‍ പറഞ്ഞു.

ബി നിലവറ തുറക്കണമെന്ന് സുപ്രീം കോടതിയാണ് നിര്‍ദേശിച്ചത്. നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ രാജകുടുംബത്തിന്റെ അഭിപ്രായമറിയാന്‍ യോഗം വിളിച്ചു കൂട്ടണമെന്ന് അമിക്കസ് ക്യൂറിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുത്തു പ്രതിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലു വിളി ആയി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂവെന്ന് ആംആദ്മി പാര്‍ട്ടി. ഒരു കര്‍ഷകന്റെ മരണത്തിന് ഉത്തരവാദി എന്ന് പൊതുസമൂഹവും പോലീസും സംശയിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ ന്യായമായ രീതിയില്‍ അന്വേഷണം നടത്തി അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്ന് നടന്നുവരികയാണ്. കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കണം എന്ന് ആരും അവശ്യപ്പെടുകയില്ല. അത് സംബന്ധിച്ച ദുരൂഹതകള്‍ പോലീസ് അന്വേഷണത്തില്‍ മാറ്റപ്പെട്ട് അദ്ദേഹത്തിന് അര്‍ഹമായ ശിക്ഷ നല്‍കുന്നത് വരെ അതിനെതിരെ പ്രതികരിക്കാന്‍ ഔദ്യോഗികകമായ സംഘടനാ സംവിധാനം ഉപയോഗിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയായിട്ടാണ് ആം ആദ്മി പാര്‍ട്ടി കാണുന്നത്.

ഇത് ഒരു ക്രിമിനല്‍ കേസ് ആണ് അതിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സംഘടനാ സംവിധാനം പ്രയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ അഴിമതിക്കാരെയും കെടുകാര്യസ്ഥത പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥരെയും സംരക്ഷിച്ചുപോരുന്ന രീതിയാണ് ഇക്കാലമത്രെയും നാം കണ്ടു വന്നിട്ടുള്ളത്.ഇത് തുടരാനാവില്ല. ഇത്തരം ഭീഷിണികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങേണ്ടതില്ല. അത് കൊണ്ടുതന്നെ ഇത്തരം കൂട്ട അവധി എടുത്തുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം എന്ന് സംഘടനാ നേതാക്കളോട് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

നിങ്ങള്‍ക്ക് സംഘടനാ സ്വാതന്ത്യം കിട്ടുന്നത് ജനാധിപത്യത്തിന്റെ ബലത്തിലാണ് എന്ന് ഓര്‍ക്കുക. ആ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഉള്ള ബാധ്യതയും നിങ്ങള്‍ക്കുണ്ട്. ഇത്തരം സമരങ്ങളില്‍ നിന്ന് സര്‍വീസ് സംഘടനാ നേതാക്കള്‍ വിട്ടു നില്‍ക്കുക വഴി ജനാധിപത്യത്തോടുള്ള അവരുടെ നിലപാട് വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഒറ്റ സിനിമ കൊണ്ടു തന്നെ ജനഹൃദയങ്ങളില്‍ കുടിയേറിയ നടനാണു ഷൈന്‍ ടോം ചാക്കോ. എന്നാല്‍ മയക്കു മരുന്നു കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടു മാസം ജയിലില്‍ കിടന്നതിനെ കുറിച്ചു ഷൈന്‍ അടുത്തിടെ തുറന്നു പറയുകയുണ്ടായി. ഇതിഹാസ തിയേറ്റില്‍ ഹിറ്റായി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഒരു മാധ്യമത്തോട് ഷൈന്‍ ആ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.

ഒരിക്കലും ഞാൻ ചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിൻ കേസ് ഉണ്ടാകുമെന്ന്. പക്ഷേ, അന്നും ഞാൻ തളർന്നില്ല.കാരണം, പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നതല്ല ഞാൻ. വർഷങ്ങളോളം ഇതിൽ നിന്ന് കഷ്ടപ്പാടുകൾ അറിഞ്ഞു തന്നെയാണ് വളർന്നത്. രണ്ടുമാസം കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങി. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന് ഞാൻ പറയുമ്പോൾ ഇപ്പോഴത്തെ ചില സംഭവങ്ങൾ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. ആരൊക്കെയോ ചേർന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. പക്ഷേ, ഇപ്പോഴും കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ആരു പറഞ്ഞതാണ് നുണ, ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവർക്കും ബോധ്യപ്പെടും. ആ ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.

ഞാനുമായി ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ട് എന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതുജനത്തിൽ നിന്നു മറയ്ക്കാൻ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിക്കുവാനോ എന്റെ കൈയിൽ തെളിവൊന്നുമില്ല. അതുകൊണ്ട് അതിനു നിൽക്കുന്നില്ല. ആർക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവർക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവർ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്റെ പുറകെ പോകുന്നില്ല, കാരണം അതല്ല എന്റെ ജോലി. അത് ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവർ അനുഭവിക്കുന്നുവെന്നേയുള്ളൂ.

സ്കോട്‌ലൻഡിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം 12-ാം തീയതിവരെ വിട്ടുതരാനാകില്ലെന്നു സ്കോട്ടിഷ് പോലീസ്. വൈദികന്റെ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ലാപ്ടോപ്പും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചതായി മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികന്‍ ഫാ.ടെബിൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.

എല്ലാ അന്വേഷണങ്ങളും പൂർത്തിയാക്കി മരണകാരണത്തെക്കുറിച്ചുള്ള അന്തിമ നിഗമനത്തിലെത്തിയ ശേഷം മാത്രമേ മൃതദേഹം വിട്ടുതരാനാകുകയുള്ളൂവെന്നു ഫിസ്കൽ ഉദ്യോഗസ്ഥൻ അറിയിച്ചതായും ഫാ. ടിബിൻ കൂട്ടിചേര്‍ത്തു. കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി വിലയിരുത്തിയെങ്കിലും മറ്റ് അന്വേഷണങ്ങൾ പൂർത്തിയാകാത്തതിനാൽ മൃതദേഹം വിട്ടുതരാനാവില്ലെന്ന നിലപാടിലാണു പോലീസ്.

പുളിങ്കുന്നിലെ വീട്ടിൽ ആശ്വാസവുമായി ആത്മീയ, രാഷ്‌ട്രീയരംഗത്തെ പ്രമുഖർ. ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തോമസ് ചാണ്ടി എന്നിവര്‍ വൈദികന്‍റെ വീടു സന്ദർശിച്ചു. നേരത്തെ സ്ഥലം എംപിയായ കൊടിക്കുന്നിൽ സുരേഷ് വൈദികനെ കാണാനില്ലെന്ന വാർത്തയറിഞ്ഞ ദിവസം തന്നെ വീട്ടിലെത്തി അന്വേഷണത്തിനാവശ്യമായ കാര്യങ്ങൾ ഉറപ്പു നൽകിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഫാ. മാർട്ടിന്‍റെ സഹോദരനെ ഫോണിൽ വിളിച്ചിരുന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സഹോദരനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനമറിയിച്ചു. എംഎൽഎമാരായ പി.സി. ജോർജ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മുൻ എംഎൽഎ മാരായ എ.എ. ഷക്കൂർ, എം. മുരളി, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ എംപി ടി.ജെ. ആഞ്ചലോസ്,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ തുടങ്ങിയവരാണ് വീട്ടിൽ സന്ദർശനം നടത്തിയ പ്രമുഖർ.

അതേ സമയം ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. വീണ്ടും പരിശോധന നടത്തുവാന്‍ അധികൃതര്‍ തീരുമാനിച്ചതിനെ തുടര്‍ന്നു മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ വൈകുമെന്നാണ് സൂചന. പൗരോഹിത്യ സ്വീകരണത്തിനു ശേഷം നവവൈദികൻ രണ്ടുവർഷം സഹവികാരിയായി ശുശ്രൂഷ ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിലാകും മൃതദേഹം സംസ്കരിക്കുക.

യുവനടി ആക്രമത്തിന് ഇരയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവ്  പ്രവര്‍ത്തകരും ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

വിയു കുര്യാക്കോസിനാണ് അന്വേഷണ ചുമതല. നടിയെ കുറിച്ച് പരാമര്‍ശം നടത്തിയവര്‍ക്ക് ആദ്യം നോട്ടീസ് അയക്കും. അതിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.   ദിലീപ്, സലീം കുമാര്‍, അജുവര്‍ഗീസ്, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വനിതാ  കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനെ നേരിട്ടെത്തി പരാതി അറിയിക്കുകയായിരുന്നു. മറ്റ് ചിലസംഘടനകളും സമാനമായ പരാതികള്‍ നല്‍കിയിരുന്നു

‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സ്വന്തം മരണവാര്‍ത്ത സാജന്‍ പള്ളുരുത്തി  അറിയുന്നത്. രാവിലെ 6.10 ആയപ്പോള്‍ ആ വാര്‍ത്തയെത്തി. ‘മിമിക്രി താരവും, ചലച്ചിത്ര നടനുമായ സാജന്‍ പള്ളുരുത്തി മരിച്ചു’ എന്നായിരുന്നു വാര്‍ത്ത. തിരുവല്ലം സ്വദേശിയായ ഒരു ആരാധകനാണ് തന്റെ മരണ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സാജന്‍ പറയുന്നു.

‘യഥാര്‍ഥത്തില്‍ കലാഭവന്‍ സാജനായിരുന്നു മരിച്ചത്. ഫേസ്ബുക്കില്‍ മരണവാര്‍ത്ത പോസ്റ്റ് ചെയ്തയാള്‍ക്ക് പക്ഷെ ഒരൊറ്റ സാജനെ മാത്രമെ അറിയൂ. അത് ഞാനാണ്. മിമിക്രി എന്നും സാജനെന്നും കേട്ടപ്പോള്‍ അയാള്‍ എന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു’ എന്ന് സാജന്‍ പറയുന്നു.

വിവരമറിഞ്ഞ ഉടനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയോട് കാര്യം പറഞ്ഞു. വീട്ടില്‍ തന്നെയിരുന്ന് ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചു. ഷൂട്ടിംഗ് നടന്നിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് തപ്പിയും തടഞ്ഞുമാണ് അയാള്‍ സംസാരിച്ചതത്രേ. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഒടുവില്‍ ഫോണ്‍ എടുത്ത് എല്ലാവരോടും കൃത്യമായി കാര്യം പറയാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഈ ലോകത്ത് എനിക്കാരൊക്കെയുണ്ടെന്ന് മനസിലായ ദിവസങ്ങളായിരുന്നു അത്. ചിലര്‍ ഫോണില്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് എന്റെ ഹലോ എന്നുള്ള വിളി മാത്രം കേട്ടാല്‍ മതിയായിരുന്നു. ഒട്ടേറെ പേര്‍ എന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ‘ശരി വെറുതെ വിളിച്ചതാ’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. മദ്യപാനം കൂടി മരിച്ചതാണെന്നും ചികിത്സയിലായിരുന്നെന്നും വാര്‍ത്തകള്‍ പരന്നു.

പിറ്റേന്ന് രാവിലെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്ത പാടെ ആരാണെന്നായി ചോദ്യം. എനിക്ക് കാര്യം പിടികിട്ടി. അവന്റെ ഫോണില്‍ നിന്ന് എന്റെ പേര് മായ്ച്ചിരിക്കുന്നു. ഞാന്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ തന്നെ ഫോണില്‍ നിന്ന് എന്റെ പേര് ഡിലീറ്റ് ചെയ്ത നല്ല കൂട്ടുകാരന്‍. ഇനി അവനോട് എന്തു സംസാരിക്കാന്‍. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ചലച്ചിത്ര നടി സുരഭി വിവരമറിഞ്ഞ് എന്നെ വിളിച്ചു. അത് നിങ്ങളാകല്ലേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു. എന്നാണ് സുരഭി പറഞ്ഞത്. എന്റെ മരണവാര്‍ത്ത കേട്ട് ആദ്യം വിളിച്ചത് ചില പോലീസുകാരാണ്. ജനമൈത്രി പോലീസിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്.

കുവൈത്ത്, അമേരിക്ക, ലണ്ടന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നൊക്കെ വിളിയുണ്ടായി. ഇതുവരെ ഞാന്‍ കാണാത്ത, കേട്ടിട്ടില്ലാത്ത എത്രയോ പേര്‍ എന്നെ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടിലെത്തി, വീട്ടുകാരോട് ഒന്നും പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചവരെയും മറക്കാനാവില്ല’. മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഒരു പരാതിയും കൊടുത്തില്ല. ആരും മനപൂര്‍വ്വം അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് വിശ്വാസം എന്ന് മരിക്കാതെ മരിച്ച സാജന്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ തെളിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ദിലീപിന് താന്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ഒരു വാരികയിലെ തന്റെ അഭിമുഖത്തില്‍ വന്നത് അര്‍ദ്ധ സത്യങ്ങളാണ്. താന്‍ പറഞ്ഞത് തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു.

ചോദ്യം ചെയ്ത ദിവസം തെളിവില്ലെന്നാണ് പറഞ്ഞത്. കോടതിയില്‍ കൊടുക്കാനുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. തെളിവ് ശേഖരിച്ച ശേഷം വേണമായിരുന്നു ദിലീപിന്റെ ചോദ്യം ചെയ്യല്‍. ദിനേന്ദ്ര കശ്യപ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ എന്തുകൊണ്ട് സംഘത്തലവനായ കശ്യപ് ഉണ്ടായില്ലെന്നും  സെന്‍കുമാര്‍ ചോദിച്ചു.  അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്.  സന്ധ്യയെ അഭിനന്ദിച്ച ബെഹ്റയുടെ കത്ത് അവരുടെ ആഭ്യന്തരകാര്യമാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു അഭിമുഖത്തില്‍ വന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഡിജിപി ലോക്നാഥ് ബെഹ്റ തള്ളിക്കളഞ്ഞിരുന്നു. എഡിജിപി ബി സന്ധ്യക്ക് നല്‍കിയ കത്തിലാണ് അന്വേഷണം ശരിയായ ദിശയിലാണെന്നും മികച്ച ഏകോപനമുണ്ടെന്നും ബെഹ്റ വ്യക്തമാക്കിയത്. ഐജി ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി മനസിലാക്കുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ പോരായ്മകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബെഹ്റയുടെ കത്ത്. ഇതിന് പിന്നാലെയാണ് സെന്‍കുമാറിന്റെ പുതിയ പ്രതികരണം.

മുക്കം കാരശ്ശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മല്‍ റോഡിലാണ് തലയും, കയ്യും, കാലും, ഇല്ലാത്ത പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്.  അറവു മാലിന്യങ്ങള്‍ നിറച്ച ചാക്കിനോടൊപ്പമായിരുന്നു  മൃതദേഹം. തെരുവ് നായ്ക്കള്‍ റോഡില്‍ കിടന്നിരുന്ന ചാക്കുകെട്ടുകള്‍ കടിച്ചു കീറിയപ്പോഴാണ് ദിവസങ്ങള്‍ പഴക്കമുള്ള  മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു. രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് ജഡം നാട്ടുകാര്‍ കണ്ടത്. എസ്റ്റേറ്റിന് നടുവിലൂടെയുള്ള ഈ റോഡ് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലമായി മാറിയിട്ടുണ്ട്. കോഴിക്കടകളില്‍ നിന്നും കശാപ്പ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഏറെയും ഇവിടെ കൊണ്ടുവന്നിടുന്നത്. ഇതോടെ തെരുവ് നായ്ക്കളും ഇവിടെ പെറ്റുപെരുകിയിട്ടുണ്ട്. കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കാരശ്ശേരി പഞ്ചായത്തിന്റെ ഭാഗത്താണ് മാലിന്യം തള്ളുന്നതെങ്കിലും ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് തിരുവമ്പാടി പഞ്ചായത്തിലെ ഇരുന്നക്കുഴി, തൊണ്ടിമ്മല്‍ ഭാഗത്തുള്ളവരാണ്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ഫോണ്‍ ലഭിച്ച് സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സുനിയുടെ സഹതടവുകാരനായിരുന് വിഷ്ണുവിന് ഫോണും സിംകാര്‍ഡും എത്തിച്ച മലപ്പുറം സ്വദേശി ഇമ്രാന്‍ ആണ് അറസ്റ്റിലായത്. മാലമോഷണക്കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ വിഷ്ണുവിനൊപ്പം നേരത്തേ ജയിലില്‍ കഴിഞ്ഞിരുന്നു. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം ഫോണ്‍വിളിക്കേസില്‍ പ്രതയായിരുന്ന സനല്‍ പി മാത്യുവിനെ കേസില്‍ നിന്ന് ഒഴിവാക്കി. വട്ടേക്കുന്ന് സ്വദേശി അരവിന്ദനെ പകരം പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെയാണ് സനലിനെ ഒഴിവാക്കിയത്. ജയിലിനുള്ളില്‍ നിന്നാണ് ഫോണ്‍ ചെയ്തതെന്ന് സുനി സമ്മതിച്ചിരുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

ഫോണ്‍വിളി സംഭവത്തില്‍ ഏഴ് പേരെയാണ് പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. വിഷ്ണു, സനല്‍, സനില്‍, വിപിന്‍ലാല്‍, സനില്‍കുമാര്‍, ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ മഹേഷ് ഒഴികെ മറ്റെല്ലാവരും പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്നു.

പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയിൽ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കെ.എം.ജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63) എന്നിവരെ കൊലപ്പെടുത്തി ഇയാൾ പുരയിടത്തിന് സമീപമുള്ള കുഴിയിൽ മറവു ചെയ്യുകയായിരുന്നു.

ഒരാഴ്ച മുൻപാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം മാത്യൂസും ഭാര്യയും കുട്ടിയും താമസിച്ചുവരികയായിരുന്നു. ഭാര്യയും കുട്ടിയും ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിലേക്ക് പോയ ശേഷമാണ് ഇയാൾ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരെയും കാണാതെ വന്നതോടെ മകനോട് ഇവരെക്കുറിച്ച് പരിസരവാസികളും ബന്ധുക്കളും തിരക്കിയിരുന്നു. എന്നാൽ ഇവർ ധ്യാനത്തിന് പോയിരിക്കുകയാണെന്നാണ് ഇയാൾ മറുപടി നൽകിയത്.

ഇതിന് പിന്നാലെ മുന്ന് ദിവസം മുൻപ് ഇയാൾ വീട്ടിൽ ജെസിബി കൊണ്ടുവന്ന് മൃതദേഹം മറവുചെയ്ത കുഴി മണ്ണിട്ട് മൂടി. വേസ്റ്റ് നിക്ഷേപിക്കുന്നതിനാൽ കുഴി മൂടുന്നുവെന്ന് ഇയാൾ കാര്യം തിരക്കിയവരോട് പറയുകയും ചെയ്തു. പിന്നീട് സമീപത്ത് താമസിക്കുന്ന കെ.എം.ജോണിന്‍റെ സഹോദരനും സമീപവാസികൾക്കും സംശയം തോന്നിയതിനെ തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.

ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തിയപ്പോൾ മകൻ രക്ഷപെട്ടു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ഇയാളെ അടൂരിൽ വച്ച് അറസ്റ്റ് ചെയ്തു. പന്തളം പോലീസ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ കെട്ടഴിഞ്ഞത്. താനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും മൃതദേഹം വീടിന് സമീപത്തെ കുഴിയിൽ മറവു ചെയ്തെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നഴ്സിംഗ് ബിരുദധാരിയായ മകൻ ജോലിക്ക് ഒന്നും പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. മാതാപിതാക്കളുമായി ഇയാൾ പതിവായി വഴക്കിടാറുണ്ടെന്നും പരിസരവാസികൾ പോലീസിനോട് പറഞ്ഞു. മരിച്ച ദന്പതികൾക്ക് ഇയാളെ കൂടാതെ ഒരു മകനും കൂടിയുണ്ട്. ഇയാൾ ഖത്തറിൽ ജോലി ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

RECENT POSTS
Copyright © . All rights reserved