മാഞ്ചെസ്റ്റെർ . യു കെ ക്നാനായ കാത്തലിക് അസോസിയേയേഷൻ മുൻ ട്രഷററും , യു കെ യിലെ മലയാളികളുടെ മത സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷാജി വരാക്കുടിയുടെ മാതാവുമായ മേരി തോമസ് (94 ) നിര്യാതയായി . നീണ്ടൂർ വരാക്കുടിലിൽ പരേതനായ ലൂക്കാ തോമസിന്റെ ഭാര്യയാണ് .സംസ്കാരം പിന്നീട് മാഞ്ചസ്റ്ററിൽ നടക്കും . പരേത അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ് .
മക്കൾ : ഷാജി തോമസ് യു കെ , ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് ( യു സ് എ ). മരുമക്കൾ : ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം , സന്തോഷ് അരിശേരിയിൽ .
സംസ്കാരം പിന്നീട് യു കെയിൽ നടക്കും . യു കെയിലെ സാമുദായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി നിൽക്കുന്ന ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ , കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി , മുൻ എം എൽ എ സ്റ്റീഫൻ ജോർജ് എന്നിവർ അനുശോചിച്ചു , പരേതയുടെ ആത്മ ശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻ പുരയുടെ കാർമികത്വത്തിൽ വസതിയിൽ പ്രത്യേക പ്രാർത്ഥനകളൂം നടന്നു .
ഷാജി വരാക്കുടിയുടെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഭോപ്പാലിൽ രാത്രി റോഡിലൂടെ നടന്ന് പോകുന്ന പെൺകുട്ടിയെ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ബൈക്കിലെത്തിയ പൊലീസുകാരനാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ പോലീസുകാരൻ കയറിപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യപ്രദേശ് ഹൗൻമാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെൺകുട്ടിയുടെ പുറകെ എത്തിയ പോലീസുകാരൻ പെൺകുട്ടിയുടെ കൈൽ പിടിച്ച് വലിക്കുകയും, മാറിടത്തിൽ പിടിക്കുകയും ചെയ്യുന്നു. പോലീസുകാരനിൽ നിന്നും കുതറി മാറുന്ന പെൺകുട്ടിയെ ഇയാൾ വീണ്ടും പിന്തുടർന്ന് കയറിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. പോലീസുകാരൻ ബൈക്കിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
भाजपा राज में रक्षक भी भक्षक!
भोपाल के अल्पना टॉकीज के पास पुलिस का अमानवीय चेहरा देखा गया जिसका वीडियो वायरल हुआ।
हनुमानगंज थाने की एक पुलिस ने
अकेली खड़ी युवती के साथ अश्लील छेड़छाड़ की,
बेशद शर्मनाक! pic.twitter.com/33h0We3Tu6— Sangeeta Sharma (@SangeetaCongres) March 7, 2023
യുവ ഡോക്ടറെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. മാഹി സ്വദേശിനി ഷദ റഹ്മാൻ (26) നെ കഴിഞ്ഞ ദിവസം പുലർച്ചെ അപ്പാർട്മെന്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ഷദ റഹ്മാൻ ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം.
രണ്ട് ദിവസം മുൻപാണ് ഷദ റഹ്മാൻ സുഹൃത്തുക്കളുടെ അപ്പാർട്മെന്റിൽ എത്തിയത്. സംഭവ ദിവസം അപ്പാർട്മെന്റിൽ പിറന്നാൾ ആഘോഷം നടന്നിരുന്നു. പുലർച്ചെ നാല് മണിയോടെ അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും ഷദ റഹ്മാൻ ചാടി ജീവനൊടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഷദ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ പാഞ്ഞു കയറി മരിച്ച ശ്രേഷ്ഠയുടെ വിയോഗം താങ്ങാനാവാതെ ഉറ്റ സുഹൃത്ത് ആത്മഹത്യ ചെയ്തു. ആലംകോട് പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജ് (22) ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ തൂങ്ങി മരിച്ചത്. ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം അശ്വിന്‍ മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ യുവാവിനെ തേടിയെത്തിയപ്പോൾ കണ്ടത് ജീവനൊടുക്കിയ നിലയിലായിരുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ശ്രേഷ്ഠയുടെ മരണത്തില്‍ അശ്വിന്‍ രാജ് മാനസികമായി വളരെ വിഷമത്തില്‍ ആയിരുന്നെന്നും സ്‌കൂള്‍ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ദേശീയ പാതയില്‍ ആറ്റിങ്ങല്‍ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്‌റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയും തുടര്‍ന്ന് ഇവിടെ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
മെട്രിസ് ഫിലിപ്പ്
കോട്ടയം ക്നാനായ കത്തോലിക് അതിരൂപതയുടെ, നമ്മുടെ എല്ലാം പ്രീയപ്പെട്ട, അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ് 70 ന്റെ നിറവിൽ. ക്നാനായ മക്കളുടെ, വലിയ പിതാവിന് പിറന്നാൾ ആശംസകൾ.
1953 ഫെബ്രുവരി 27 ന് ഉഴവൂർ പള്ളി ഇടവക ( കുടക്കച്ചിറ) മൂലക്കാട്ട് ശ്രി. ജോൺ സാറിനും അന്നാമ്മ ‘അമ്മയ്ക്കും, മാത്യു എന്ന്, സ്നേഹത്തോടെ വിളിച്ച, സുന്ദരനായ ഒരു ആൺകുട്ടി പിറന്നു.
എലിസബത്ത് മാത്യു, സിസ്റ്റർ സൗമ്യ എസ്.എൻ.ഡി, സിസ്റ്റർ അനിജ എസ് വി എം, ലൂസി മാത്യു, പരേതനായ സിറിയക് ജോൺ, ഡോ ജോ എം ജോൺ, സിസി ജോൺ എന്നി സഹോദരി, സഹോദരങ്ങളോടൊപ്പം, കളിച്ചും ചിരിച്ചും പഠിച്ചും വളർന്നു വന്ന ആ മകൻ, ദൈവാലയത്തിൽ പോകാനും, യേശുവിനെ കൂടുതലായി അറിയുവാനും, യേശുവിന്റെ ‘അമ്മ, മറിയത്തെ കൂടുതലായും സ്നേഹിച്ചിരുന്നു.
പഠനത്തിലും, ആർട്സ് ആൻഡ് സ്പോർട്സിലും മിടുക്കൻ ആയിരുന്നു. കുറിച്ചിത്താനം എൽ പി സ്കൂളിൽ പ്രാദമിക വിദ്യാഭ്യാസം. ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിലെ പഠനത്തിന് ശേഷം, ഉഴവൂർ സ്റ്റീഫൻസ് കോളേജിൽ ബി എസി പഠിച്ചതിന് ശേഷമാണ്, കോട്ടയം രൂപതയുടെ സെമിനാരിയിൽ, വൈദികപഠനം പൂർത്തീകരിച്ച് , 1978 ഡിസംബർ 27 ന് അഭി. കുന്നശ്ശേരി പിതാവിനാൽ, കൈവയ്പ്പിലൂടെ, തിരുപ്പട്ടം സ്വീകരിച്ച് , വൈദികനായി പുത്തൻ കുർബാന അർപ്പിച്ച്, സഭയുടെ പള്ളികളിൽ സേവനം ചെയ്തു. തുടർന്ന് ബി എഡ് പഠിക്കുകയും ,ഉഴവൂർ ഓൾഹ്സിൽ (ആ സമയത്ത് എന്റെ അദ്ധ്യാപകൻ), കൂടാതെ സഭയുടെ വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായി. പീരുമേട് സ്കൂളിന്റെ പ്രിൻസിപ്പലായി ജോലി ചെയ്തു. എംഎ സോഷ്യോളജി പഠിച്ചു. സഭയുടെ വിവിധ പദവികളും, വഹിച്ചിരുന്നു.
അഭി. കുന്നശ്ശേരി പിതാവിന്റെ നിർബന്ധം കൊണ്ട്, ഇറ്റലിയിൽ പോയി കാനൻ നിയമത്തിൽ പി എച്ച് ഡി നേടി. തിരിച്ചുവന്ന് കോട്ടയം രൂപതയുടെ ചാൻസലർ ആയിട്ടും പ്രവർത്തിച്ചു. കോട്ടയം രൂപതയുടെ ഭാഗമായുള്ള വല്ലോംബ്രോസ സഭയുടെ തന്നെ, മറ്റൊരു വിഭാഗമായ ബെനെഡിക്ഷൻസിനോട് ചേർന്ന് പ്രവർത്തിക്കുന്നത്, ആ സഭയുടെ വളർച്ചയ്ക്കു നല്ലതാണ് എന്നുള്ള അഭിപ്രായം കുന്നശ്ശേരി പിതാവിനുണ്ടാകുകയും, ആ അഭിപ്രായം സ്വയം ഏറ്റെടുത്തുകൊണ്ട്, ആ സഭയുടെ വസ്ത്രം സ്വീകരിച്ച്, ഇറ്റലിയിൽ സേവനം ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ്,കോട്ടയം രൂപതയുടെ പിൻതുടർച്ചാവകാശത്തോട് കൂടിയുള്ള സഹായമെത്രാനായി 1998 ഡിസംബർ 28ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൈവയ്പു ശുശ്രൂഷ വഴി അഭിഷിക്തനായത്.
കണ്ണൂർ ബെറുമറിയം പാസ്റ്ററൽ സെന്ററിന്റെ, ചുമതല വഹിച്ചുകൊണ്ട്, മലബാറിലെ, ക്നനായ മക്കളുടെയും, പള്ളികളുടെയും വളർച്ചക്കായി, സേവനം ചെയ്തു. ബിഷ്പ് ആയി സേവനം ചെയ്തപോഴും, ആ സഭയുടെ വസ്ത്രം മാറ്റിയിരുന്നില്ല. എന്നാൽ പിന്നീട്, അതിരൂപതാ ആർച് ബിഷപ്പ് ആയപ്പോൾ, അഭി. കർദിനാൾ മാർ ആലഞ്ചേരി പിതാവിന്റെ സ്നേഹനിർബന്ധം കൊണ്ട്, വെള്ള വൈദീക വസ്ത്രം ധരിച്ചു.
The Benediction, officially the order of Saint Benedict (OSB) are a monastic religions order of the Catholic Church following the Rule of Saint Benedict. They were founded by Benedict of Nursia, a 6th Century monk who laid the foundation of Benedictions monasticism through the formulation of his Rule of Saint Benedict. Now members 6802(3419 priest as of 2020). Head Quarters at Sant’Anselmo all’Aventino, Italy. (CC)
2006 ജനുവരി14 ന് കോട്ടയം മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ആയി ചുമതല ഏറ്റെടുത്തു. അഭി. മാർ കുരിയാക്കോസ് കുന്നശ്ശേരി പിതാവിന്റെ റിട്ടയർമെന്റിനെ തുടർന്നാണ്, മൂലക്കാട്ട് പിതാവ് രൂപതയുടെ ഭരണം ഏറ്റെടുത്തത്.
അഭി. പിതാവ് Member of Liturgical Commission, Good Shepherd Major Seminary, Kunnoth, Synodal Commission Chairman of St. Thomas Apostolic Seminary, Vadavathoor, Permanent Synod member of Syro Malabar Catholic Church, Member of CBCI commission for Justice, Peace and Development, Chairman, KCBC Commission for Youth, Ecumenical Council Member എന്നി ചുമതലകൾ വഹിക്കുന്നു. വരും വർഷങ്ങളിൽ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും, കർദിനാൾ പദവിയും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
1999 ൽ, ഉഴവൂർ വൈ.എം.സി.എ സെക്രട്ടറിയായി പ്രവൃത്തിക്കുന്ന സമയത്, മെമ്പർ ആയ ഡോ . ജോയോടൊപ്പം, നിരവധി തവണ മൂലക്കാട്ട് തറവാട്ടിൽ പോയി ബഹു. ജോൺ സാറിനെ സന്ദർശിച്ചത് ഓർമ്മവരുന്നു. ബഹു. ജോൺ സാറിന്റെ സ്നേഹവും കരുണയും അനുകമ്പയും നിറഞ്ഞ വർത്തമാനം കേൾക്കാൻവേണ്ടിയാണ് വൈ.എം.സി.എ അംഗങ്ങൾ, ആ വീട്ടിലേക്കു പോകുന്നത് തന്നെ. ആ സ്വഭാവം തന്നെയാണ് സാറിന്റെ മക്കൾക്കും ലഭിച്ചിരിക്കുന്നത്. മൂലക്കാട്ട് പിതാവിന്റെ സ്നേഹവും കരുതലും എല്ലാവരോടും ഉണ്ട്. ഒരോരുത്തരോടും ബഹുമാനത്തോടെ, ചിരിച്ചുകൊണ്ട്, പേര് വിളിച്ചു, വിശേഷങ്ങൾ തിരക്കി, അവരുടെ ആവശ്യങ്ങൾക്കു പരിഹാരം നൽകി പറഞ്ഞയക്കുന്നു.
അഭി. തിരുമേനിയുടെ പ്രസംഗങ്ങൾ, വളരെ അർത്ഥവത്തായതും, ഓരോ വിഷയത്തെകുറിച്ചും പഠിച്ചുള്ള അവതരണ ശൈലി, അവർണ്ണനീയമാണ്. ബൈബിൾ പണ്ഡിതൻ കൂടിയാണ്. കത്തോലിക്ക സഭയെകുറിച്ചും, കാനൻ നിയമത്തെകുറിച്ചും, ക്നനായ സമുദായത്തെ കുറിച്ചും, അഗാത അറിവുള്ള പിതാവ്, സഭയുടെ ശക്തികൂടിയാണ് എന്ന് ഈ അവസരത്തിൽ പറയേണ്ടിയിരിക്കുന്നു. പൂർവ്വ പിതാക്കൾ, പുണ്യാത്മാവുകൾ, തെളിച്ച വഴിയിലൂടെ, സമുദായത്തെ മൂന്നോട്ട് നയിക്കാൻ, കൂടുതൽ ശക്തി പിതാവിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ പുതിയ ഹോളിലാൻഡ് യാത്രവിവരണ പുസ്തകം നൽകുവാൻ പിതാവിന്റെ അടുത്ത്ചെന്നപ്പോൾ സ്നേഹത്തോടെ ബുക്ക് സ്വീകരിച്ചുകൊണ്ട്, മലയാളത്തിൽ, ഇത്രയധികം, വിവരണങ്ങളോടെ, മെട്രിസ്ന്റെ ഈ പുസ്തകം മാത്രമാണെന്ന് പറഞ്ഞത് ഓർക്കുന്നു.
സൂര്യ ചന്ദ്രൻമാർ ഉള്ളോടുത്തോളം കാലം ക്നനായ സമുദായം നിലനിൽക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്, AD 345 മുതൽ ഗോത്രപിതാവായ ക്നാനായി തോമയുടെ പിൻതുടച്ചാവകാശിയായി, സമുദായത്തെ സ്നേഹിച്ചുകൊണ്ട് മുന്നോട്ട് സഞ്ചരിക്കുന്ന പ്രീയപെട്ട പിതാവിന് പിറന്നാൾ ആശംസകൾ.
ജര്‍മ്മന്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന മകളെ തിരികെ കിട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍. രണ്ട് വയസ്സുകാരി അരിഹ ഷാ 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മ്മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് കഴിയുന്നത്. അവളുടെ ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍ ഭവേഷും ധാരാ ഷായും തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തിനായി നിയമ പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
‘അവള്‍ ഒരു ഇന്ത്യന്‍ കുട്ടിയാണ്. ‘പെണ്‍കുട്ടിയെ രക്ഷിക്കുക’ എന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിര്‍ണായക സമയത്ത് ഞങ്ങളെ സഹായിക്കണം. അവള്‍ ഞങ്ങളുടെ കുട്ടിയാണ്. അവള്‍ക്ക് അമ്മയുടെ സംരക്ഷണം ആവശ്യമാണ്. ജര്‍മ്മന്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഞങ്ങളുടെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ പ്രധാനമന്ത്രി സഹായിക്കണമെന്ന് ഞാന്‍ കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു.’ധാരാ ഷാ പറഞ്ഞു.
2021 സെപ്റ്റംബറില്‍ മകളുടെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ദമ്പതികള്‍ ഈ പ്രശ്‌നത്തില്‍ അകപ്പെട്ടത്. ജര്‍മ്മന്‍ അധികാരികള്‍ കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തുകയും അവളെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ആക്കുകയും ചെയ്തു. കുട്ടിയെ പരിപാലിക്കാന്‍ കഴിവില്ലാത്തവരാണെന്ന് രക്ഷിതാക്കളെന്നും അവര്‍ ആരോപിച്ചു. അന്നുമുതല്‍, തങ്ങളുടെ മകളെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും സമരം ചെയ്യുകയും ചെയ്തുവരികയാണ്. ഇന്ന് മുംബൈയില്‍ എത്തിയ മാതാപിതാക്കള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും മറ്റ് നേതാക്കളെയും കണ്ട് പിന്തുണ ആവശ്യപ്പെട്ടു.
ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അരിഹയുടെ പിതാവിന് ജോലി നഷ്ടപ്പെട്ടു. മകളുടെ മോചനത്തിനായുളള നിയമപരമായ ഫീസും മറ്റ് കാര്യങ്ങളും മൂലം വലിയ കടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ‘ഭാവിയില്‍ എന്തായിത്തീരുമെന്ന് അറിയില്ല, എനിക്ക് ജോലിയില്ല, കടം കൂടിക്കൊണ്ടേയിരിക്കുന്നു. അരിഹ മടങ്ങിയെത്തുമ്പോഴേക്കും കടം വളരെ വലുതാകുമെന്നും’ ഭവേഷ് ഷാ പറഞ്ഞു.
ശിശു സംരക്ഷകേന്ദ്രത്തില്‍ തന്റെ കുട്ടിയുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവള്‍ക്ക് ഇന്ത്യന്‍ ഉത്സവങ്ങളെക്കുറിച്ചോ ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ചോ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചോ അറിയില്ല. ഹോളിയ്ക്ക് അവളെ പുറത്തിറങ്ങാന്‍ അനുവദിക്കണമെന്ന് ഞാന്‍ ജര്‍മ്മന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സംരക്ഷണ കേന്ദ്രത്തിലായതിനാല്‍ തന്നെ ഒരു ഗുജറാത്തി ജൈന എന്ന അവളുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടുന്നില്ല, ഞങ്ങള്‍ ഇതില്‍ വളരെയധികം ആശങ്കാകുലരാണ്.’അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കുട്ടിയെ കൊണ്ടുപോകാന്‍ ജര്‍മ്മന്‍ അധികൃതര്‍ കാരണമായി പറഞ്ഞ ലൈംഗികാരോപണം തങ്ങളെ ഞെട്ടിക്കുന്നതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. ‘മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും ബെര്‍ലിന്‍ ചൈല്‍ഡ് കെയര്‍ അധികൃതര്‍ കേസ് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. സാധാരണഗതിയില്‍ നിയമപരമായ കുരുക്കുകളിലും നീണ്ട കാലയളവുകളിലും നിരാശരായി മാതാപിതാക്കള്‍ കേസ് ഉപേക്ഷിക്കുകയാണ് പതിവ്, പക്ഷേ, എന്തു വന്നാലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല’ കുട്ടിയുടെ അമ്മ പറഞ്ഞു.
കൊൽക്കട്ട ബാംഗ്ലൂർ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ച 24 കാരിയായ യുവതി അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്കുളള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. ബെംഗളൂരുവില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മാർച്ച് അഞ്ചിന് കൊൽക്കത്തയിൽ നിന്നും രാത്രി 9.50ന് പുറപ്പെട്ട ഇൻഡിഗോ 6ഇ-716 വിമാനത്തിൽ കയറിയ പ്രിയങ്ക സി എന്ന യുവതിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യാത്രാമധ്യേ ശുചിമുറിയിൽ ആരോ പുകവലിക്കുന്നതായി സംശയം തോന്നിയ ജീവനക്കാർ വാതിലിൽ തട്ടി തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നപ്പോൾ ഒരു സിഗരറ്റ് ചവറ്റുകുട്ടയിൽ കിടക്കുന്നത് കണ്ടുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥനായ കെ ശങ്കർ നൽകിയ പരാതിയിൽ പറയുന്നത്.
വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്ത ശേഷം യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. 336-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. മനുഷ്യ ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായ പ്രവൃത്തി ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ് ചുമത്തുക.
ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ കയറി ഒളിച്ചിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാറൂഖിന്റെ മുബൈയിലെ വസതിയായ മന്നത്തിലാണ് ഇവർ കയറിയത്. താരത്തെ നേരിട്ട് കാണാനായിരുന്നു ഈ സാഹസം. മേക്കപ്പ് റൂമിൽ കയറി ഒളിച്ച ഇവർ എട്ടുമണിക്കൂറോളം ഇതിനുള്ളിലിരുന്നു. ബംഗ്ലാവിന്റെ മതിൽ ചാടിക്കടന്ന ഇരുവരും മൂന്നാം നിലയിലെ മേക്കപ്പ് റൂമിലെത്തുകയായിരുന്നു.
പത്താൻ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്‍വാഹ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവരും മേക്കപ്പ് റൂമിൽ കയറി ഇരിപ്പുറപ്പിച്ചത്. ഹൗസ് കീപ്പിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീഷ് ആണ് ഇവരെ ആദ്യം കണ്ടത്. ഇരുവരെയും ലോബിയിലേക്ക് കൊണ്ടുചെന്ന് വിവരം ഷാറൂഖ് ഖാനെ അറിയിച്ചു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയി എന്നാണ് ബാന്ദ്ര പൊലീസിന്റെ എഫ്ഐആറിലുള്ളത്.
വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഭവനഭേദനത്തിനടക്കം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാമെന്ന് പൊലീസ് വ്യക്തമാക്കി.
പുനലൂരിൽ അമ്മയേയും മക്കളേയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പിറവന്തൂർ സ്വദേശി രമ്യാരാജ് (30), മക്കളായ ശരണ്യ (5), സൗരവ് (3) എന്നിവരെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മൂന്ന് പേരുടെയും മൃതദേഹം കല്ലടയാറ്റിൽ നിന്നും കണ്ടെത്തിയത്.
ഷാൾ ഉപയോഗിച്ച് കുട്ടികളെ രമ്യയുടെ ശരീരത്തോട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതി കുട്ടികളേയും കൊണ്ട് വിജനമായ സ്ഥലത്ത് കൂടി പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നതായി പറയുന്നു. തമിഴ്നാട് സ്വദശികളാണ് മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിറവന്തൂർ സ്വദേശികളാണ് മരിച്ചതെന്ന് കണ്ടെത്തിയത്.
വീട് നിർമ്മാണം പൂർത്തിയാക്കാൻ പറ്റാത്തതിലുള്ള മാനവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിർമ്മാണം വർഷങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല
വീട് നിർമ്മിക്കാൻ തിരഞ്ഞെടുത്ത സ്ഥലം ചെരിവുള്ളതിനാൽ തൂണുകൾ നിർമ്മിക്കാനുൾപ്പടെ ചിലവ് കൂടുതൽ ആയിരുന്നു. അതിനാൽ വീട് പണി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇതേ തുടർന്ന് രമ്യ കടുത്ത മാനസിക വിഷമം നേരിട്ടിരുന്നു. ഭർതൃ വീട്ടിലായിരുന്ന രമ്യാരാജ് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് പോയത്. എന്നാൽ പിറവന്തൂരിൽ ഇറങ്ങേണ്ട രമ്യ മുക്കടവിൽ ബസ് ഇറങ്ങുകയായിരുന്നു. ജീവനൊടുക്കാനുള്ള ഉദ്ദേശത്തോടെയാണ് രമ്യ മുക്കടവിൽ എത്തിയതെന്ന് പോലീസ് കരുതുന്നു.