MAIN NEWS
UK
പുന്നവേലിത്തടത്തിലെ ശ്രീ ജോയ് സാറിന്റെ മകൻ ശ്രീ അഭിഷേക് പുന്നവേലിലാണ് (36 വയസ്സ്) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ കെയിൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ : ശ്രീമതി ജോസ്ന അഭിഷേക്. രണ്ട് മക്കൾ. അഭിഷേക് പുന്നവേലിയുടെ അകാലനിാര്യണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഷിബു മാത്യൂ. സ്പോട്സ് ഡെസ്ക്. മലയാളം യുകെ. യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിച്ച ഡബിൾസ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തിരശ്ശീല വീണു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഒരു മണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെൻ്റിൽ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നായി 20 ഓളം ടീമുകൾ പക്കെടുത്തു. മൂന്ന് കോർട്ടുകളിലായിട്ടാണ് മത്സരം നടന്നത്. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് ഓരോ ടീമും കാഴ്ച്ചവെച്ചത്. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഫൈനൽ മത്സരത്തിനൊടുവിൽ ശിറാസ് ഹാസെൽ അരുൺ K S സഖ്യം കപ്പിൽ മുത്തമിട്ടു. ആൻ്റോ ജോസ് ക്രിസ് കുമാർ സഖ്യം റണ്ണേഴ്സപ്പായി. ജോസഫ് പ്രിൻസ് സാമുവേൽ ജോസഫ് സഖ്യം മൂന്നാമതെത്തി. മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തന്മയ തോമസ് ജെറിൻ ആൻ്റണി സഖ്യം ജേതാക്കളായി. ബിജു ചാക്കോ ലീനുമോൾ ചാക്കോ സഖ്യം റണ്ണേഴ്സപ്പായി. വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി. യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റിജണൽ ഡബിൾസ് ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിന് റീജിയണിൽ നിന്ന് നിസ്വാർത്ഥമായ സഹകരണമാണ് ലഭിച്ചത്. 16 ടീമുകളെ മാത്രം ഉൾപ്പെടുത്തി ടൂർണ്ണമെൻ്റ് നടത്താനായിരുന്നു സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. ടൂർണ്ണമെൻ്റ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ടീമുകളുടെ എണ്ണം പതിനാറ് കഴിഞ്ഞു. ഒടുവിൽ ടീമുകളുടെ എണ്ണം ഇരുപതിൽ എത്തിയപ്പോൾ രജിസ്ട്രേഷൻ നിർത്തിവെയ്ക്കേണ്ടതായി വന്നുവെന്ന് റീജണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. യുക്മ എന്ന സംഘടനയുടെ സ്വീകാര്യതയാണ് ടൂർണ്ണമെൻ്റിലുടനീളം കണ്ടത്. യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ, നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ജോയിൻ്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, സജിൻ രവീന്ദ്രൻ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. അറ് മണിക്ക് ആവേശകരമായ ടൂർണ്ണമെൻ്റിന് തിരശ്ശീല വീണു. "ൻ്റെ പീടിക" ഗ്രോസറി ഷോപ്പ് ഷെഫീൽഡാണ് ടൂർണ്ണമെൻ്റിൻ്റെ പ്രധാന സ്പോൺസർ.        
LATEST NEWS
INDIA / KERALA
ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍ നിന്നും 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനയാണ് അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്ന് പരാതിയില്‍ പറയുന്നു. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. . വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്ശത്തിന്റെ അടിസ്ഥാനത്തില് അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സമാനമായ രീതിയില്‍ ഒരാഴ്ച മുമ്പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
VIDEO GALLERY
ASSOCIATION
Travel
റോബിൻ എബ്രഹാം ജോസഫ് അപ്രതീക്ഷിതമായി ചെന്നെത്തുന്ന ചില ഇടങ്ങൾ എത്ര പെട്ടെന്നാണ് അത്രമേൽ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത്! പലപ്പോഴും നിരന്തരമായി ഉള്ളിൽ തട്ടുന്ന ഒരു സംഭവമാണ് മുകളിൽ പറഞ്ഞത്. അല്ലെങ്കിലും പ്ലാൻ ചെയ്യാതെ പോകുന്ന യാത്രകൾക്ക് അൽപ്പം മധുരം കൂടുതലായിരിക്കുമെന്നാണ് പൊതുവേ പറയാറുള്ളത്. അത്തരത്തിൽ ഈ അടുത്ത് പോയൊരു സ്ഥലമാണ് കുടക്കത്തുപ്പാറ. വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായാണ് കൊല്ലം ജില്ലയിലെ ചണ്ണപ്പേട്ടയിൽ എത്തിയത്. അവിടെ നിന്നും കേട്ടറിഞ്ഞാണ് തെന്മലയോട് ചേർന്നു കിടക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കുടക്കത്തുപ്പാറ. വലിയൊരു ​ഗേറ്റ് കടന്ന് മുപ്പത് രൂപ പാസ് എടുത്ത് ഏകദേശം മൂന്ന് കിലോമീറ്ററോളം ഓഫ് റോഡ് യാത്ര ചെയ്തുമാണ് ഇവിടേക്ക് എത്തേണ്ടത്. വനത്തിന്റെ നടുവിലൂടെയുള്ള ഓഫ് റോഡ് യാത്ര കുടക്കത്തുപ്പാറയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സഞ്ചാരികളെ നോക്കി ഇരിക്കുന്ന കുരങ്ങുകളും പീലി വിടർത്തി നിൽക്കുന്ന മയിലുകളും വനത്തിനിരുവശവും സഞ്ചാരികളെ വരവേൽക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 840 മീറ്റർ ഉയരത്തിൽ കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശത്താണ് കൂടക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. നല്ല തെളിഞ്ഞ കാലാവസ്ഥ ആണെങ്കിൽ കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടിന്റെ ഭാഗങ്ങളും ഇവിടെ നിന്നാൽ കാണാൻ കഴിയുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പാറയ്ക്ക് താഴ്ഭാ​ഗം ഇടതൂർന്ന വനമാണ്. 360 പടികൾ കയറിവേണം ഈ പാറയുടെ മുകളിലെത്താൻ. അതുകൊണ്ട് തന്നെ പ്രായമായവരും, പലവിധ അസുഖങ്ങൾ ഉള്ളവരും പോകാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. ഉയർന്ന് പ്രദേശമായതിനാൽ തന്നെ നിലവിലുള്ള മനോഹരമായ പാറക്കെട്ടുകൾ നിലനിർത്തി തന്നെയാണ് പഠിക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മനോഹരമായ ട്രക്കിം​ഗ് അനുഭവം ഇതിലൂടെ ലഭിക്കുന്നു. പടികയറുന്നവർക്ക് പിടിച്ച് കയറാൻ വശങ്ങളിൽ ചെറിയ വേലികൾ പണിതിട്ടുണ്ട്. ഇടയ്ക് വിശ്രമിക്കാൻ കോൺക്രീറ്റ് ബെഞ്ചുകളും ഉണ്ട്. 100 പടികൾ കഴിയുമ്പോൾ ഒരു ഗുഹയുണ്ട്. സായിപ്പിന്റെ ഗുഹയെന്നാണ് പേര്.പണ്ട് ഒരു സായിപ്പ് കുറെ കാലം ഇവിടെ താമസിച്ചിരുന്നു എന്നൊരു കഥയും നിലനിൽക്കുന്നുണ്ട്. ഏറ്റവും മുകളിൽ ചെന്ന് കഴിയുമ്പോൾ മനോഹരമായ പാറക്കെട്ടുകൾ കാണാം. ഇരുവശത്തും മനോഹരമായ മരങ്ങളും ചെടികളും നിറഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ച മനസ് നിറയ്ക്കുന്നതാണ്. കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടിന്റെ ചില ഭാ​ഗങ്ങളും ഇവിടെ നിന്നാൽ കാണാൻ കഴിയും.
BUSINESS / TECHNOLOGY
പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്നും പെട്ടന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ജോയ് ആലൂക്കാസിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയിഡ്. തൃശൂരിലെ ഹെഡ് ഓഫീസുകളില്‍ അടക്കമാണ് പരിശോധന നടന്നത്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുളള ഇ ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടിനെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. കേരളത്തില്‍ ജോയ് ആലുക്കാസിന്റെ തൃശൂരിലെ വീട്ടിലും റെയിഡ് നടത്തിയിരുന്നു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കമ്പനി തൃപ്തികരമായ മറുപടി നല്‍കിതായാണ് പുറത്തു വരുന്ന വിവരം.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യ സാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തളളിയിരുന്നു. ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്. എന്നാല്‍, ഇഡി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജോയ് ആലുക്കാസ് തയാറായിട്ടില്ല.
MOVIES / CHANNELS
Read more >>
WORLD
അമേരിക്കയിലെ ടെന്നസിയിൽ കാറപകടത്തിൽ ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഞയറാഴ്ച്ച അതിരാവിലെയാണ് അപകടമുണ്ടായത്. മലക്കംമറിഞ്ഞ് പൂർണമായും തകർന്ന കാറിലെ ഡ്രൈവറും മറ്റൊരു സ്ത്രീയും മാത്രമാണ് രക്ഷപെട്ടത്. ഒന്നിനും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ സ്ത്രീയേയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കാറുമായി ഇടിച്ച ശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ ശേഷമാണ് കാർ നിന്നത്. ഇവരുടെ കാറുമായി കൂട്ടിയിടിച്ച കാർ കറങ്ങി തിരിഞ്ഞ് എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. അപകട കാരണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ ടെന്നസി ഹൈവ് പട്രോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന വാഹനം ഇടിയുടെ ആഘാതത്തിൽ കറങ്ങിതിരിഞ്ഞപ്പോഴായിരിക്കാം യാത്രക്കാർ തെറിച്ച് പോയതെന്നാണ് വിദഗ്ധർ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്. പൂർണമായും തകർന്ന നിലയിലാണ് കാറുണ്ടായിരുന്നത്. ഡ്രൈവർ ഒഴികെയുള്ള യാത്രക്കാരെല്ലാം കാറിനുള്ളിൽ നിന്നും തെറിച്ച് റോഡിൽ വീണിരുന്നു. ആറ് പെൺകുട്ടികളും സംഭവ സ്ഥലത്ത് വച്ച് മരിച്ചു. കാറിൽ നിന്ന് തെറിച്ച് പുറത്ത് വീണ പ്രായ പൂർത്തിയായ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. സംഭവ സ്ഥലത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിൻറെ ഡ്രൈവർ മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ഇയാളുടെ പരിക്ക് അത്ര ഗുരുതരമല്ല. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
LITERATURE
ജേക്കബ് പ്ലാക്കൻ ഒരുനാൾ നീയറിയും പ്രിയേ ... ഞാനൊരാളായിരുന്നു നിൻ പ്രിയ കാമുകനെന്ന് ... നീ ചുറ്റും ശയന പ്രദക്ഷിണ വീഥിയിൽ ...ദൂരെ ..ദുരെ നിന്നെയും നോക്കി മിഴിചിമ്മിനിൽക്കും നിശാ പുത്രനാകും ശാരദംബരനക്ഷത്ര കുമാരൻ ...! ഈറനിറ്റിറ്റു വീഴും നിലാനേര്യതിൽ നഗ്‌നയായി നീയപ്പോൾ കമിഴ്ന്ന് കിടക്കുകയായിരുന്നു ...! പാറിപ്പറക്കുന്ന കറുത്ത മുടിയിഴകളാൽ നിന്റെ നിതംബങ്ങൾ മറച്ചിരുന്നു .. അപ്പോളും അരമണികളിളകും വെള്ളി യരഞ്ഞാണം മാത്രം തെളിഞ്ഞു കണ്ടു ...! കറുകറുത്താ കൂന്തലിൽ മുല്ലമൊട്ടുകൾ പോലെ മിന്നാമിന്നികൾ മിന്നി തെളിഞ്ഞിരുന്നു ...! തെളിഞ്ഞാകാശഛായ പ്രതിഫലിക്കുന്ന വെള്ളിക്കായാലിൽ നിന്നും നിൻ മനസ്സെനിക്ക് വായിക്കാമായിരുന്നു ..! അതിൽ പ്രേമ ലോലമാകും ഹൃദയതുടിപ്പും കണ്ടിരുന്നു ...ഞാനോ അതിലൊരു കുഞ്ഞു നക്ഷത്രമായി തെളിഞ്ഞതും ...!നിൻ ഉത്തരാധരങ്ങളിലൊരു ഹിമ കണമായി പൂക്കുവാൻ കൊതിക്കുന്ന കടൽത്തിര പോൽ .... ഉത്പുളകത്താൽ വിരിയും പുലർ മഞ്ഞു തുള്ളിയിലെ നക്ഷത്രമാകാൻ ഞാനും കൊതിച്ചിരുന്നു ...പ്രേമാർദ്രമാകും മാമ്പൂ മണമാകെ പരന്നിരുന്നു ...! പ്രകാശപ്രപഞ്ചം വിടർന്നു ...! പ്രഭാവതി നിൻ മാറിടത്തിലൊരു സ്വർണ്ണ പതക്കമായി സൂര്യൻ ചിരിക്കുന്നു ....! ഞാനോ യെങ്ങോ മറഞ്ഞു പോയിരിക്കുന്നു ... ഞാനിപ്പോൾ അസ്തമയ സുര്യനെ ഗർഭത്തിലേറ്റുന്ന കടലലകൾക്കായി കാത്തിരിക്കുന്നു ...... കരിമേഘമില്ലാത്ത ഋതുവിനെ കാംക്ഷിച്ചും ...! ജേക്കബ് പ്ലാക്കൻ മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. Phone # 00447757683814
Copyright © . All rights reserved