MAIN NEWS
UK
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെമലയാളികളുടെ ബന്ധുക്കളായവരിൽ  ഒട്ടേറെപ്പേരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. അതിൽ പ്രമുഖനാണ്  സിബി ജോസഫ് മൂലംകുന്നം വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ കുട്ടനാടിന്റെ പൊതു രംഗത്ത് സജീവമായ സിബി ജോസഫ് മൂലംകുന്നത്തിന് പൊതുസേവനം എന്നത് എന്നും ആത്മസമർപ്പണത്തിന്റെ പാതയാണ്. 1967ൽ കുട്ടനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായതിനൊപ്പം ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയായും കർഷക കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റായും സേവനമനുഷ്ഠിച്ച അദ്ദേഹം മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും സ്നേഹനിധിയായി മാറിയ പരേതനായ അഡ്വ. എം. സി. ജോസഫ് മൂലംകുന്നത്തിന്റെ പുത്രനായ സിബിയുടെ രാമങ്കരി പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നുമുള്ള കന്നിയങ്കം 2015–2020 ലായിരുന്നു. അന്ന് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച സിബിക്ക് ഇത് രണ്ടാമത്തെ ഊഴമാണ്. ഇക്കുറി രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും രാമങ്കരി മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചുവരുന്ന സിബി എസ്.ബി കോളേജിലെ തന്റെ ബിരുദപഠന കാലഘട്ടത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ചവെച്ചത്. ശേഷം യൂത്ത് കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് നിയോജകമണ്ഡലം ഭാരവാഹി, കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റ്, കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി മെമ്പർ എന്നിങ്ങനെ വിവിധ പദവികൾ അലങ്കരിച്ചു.   3 പ്രാവശ്യം രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും (കൺവീനർ) പ്രവർത്തിച്ചിട്ടുണ്ട്.ഡി ബ്ലോക്ക് പുത്തനാറായിരം കായലിലെ നല്ലൊരു കർഷകൻ കൂടിയായ സിബി ജോസഫിനെ സംബന്ധിച്ചിടത്തോളം കുട്ടനാട്ടിലെ നെൽകർഷകർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പ്രധാനം. 2015–20 കാലഘട്ടത്തിൽ താൻ തുടങ്ങിവെച്ച നിരവധിവികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. എ.സി റോഡ് മണലാടി ജംഗ്ഷൻ മുതൽ ആറ്റുതീരം വരെയുള്ള റോഡ്, അവിടെ നിന്ന് മുക്കം റോഡ് എന്നിങ്ങനെ അടിയന്തിരമായി പൂർത്തീകരിക്കേണ്ട ജോലികൾ ഉണ്ട്. ഇതോടൊപ്പം രണ്ടാം വാർഡിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കണം. വാർഡിൽ കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും തോടുകൾ മാലിന്യമുക്തമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ജനങ്ങളുടെ മറ്റ് വികസനസ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകുകയും വേണം. ഭാര്യ: ആൻസമ്മ ജോസഫ് (പുളിങ്കുന്ന് ഐ.ടി.ഐ പ്രിൻസിപ്പൽ). മക്കൾ: സാൻജോ (എഞ്ചിനീയർ, യു.എസ്.എ), അജോ, ജിജോ (വിദ്യാർത്ഥി, ഗവ. മോഡൽ എഞ്ചിനിയറിംഗ് കോളേജ്, തൃക്കാക്കര). സിബി ജോസഫ്  പ്രവാസി മലയാളികളുടെ പ്രിയ സഹോദരനാണ്. അദ്ദേഹത്തിന്റെ സഹോദരന്മാരായ ജോസഫ് ചാക്കോ  ന്യൂയോർക്കിലും, ജിമ്മി ജോസഫ്   മൂലംകുന്നം  ബർമിംഗ്ഹാമിലും, റോയ് ജോസഫ്  ലിവർപൂളിലും സ്ഥിരതാമസക്കാരാണ് .  മലയാളം യുകെ  ഡയറക്ടർ ബോർഡ് മെമ്പർ ആയ ജിമ്മി മൂലംകുന്നവും  റോയി മൂലംകുന്നവും  യുകെയിലെ കുട്ടനാട് സംഗമത്തിന്റെ  കമ്മിറ്റി അംഗങ്ങളാണ്.   വിദേശത്ത് പ്രവർത്തിക്കുന്ന സഹോദരങ്ങളുടെ ഈ സാമൂഹിക ഇടപെടലും പിന്തുണയും സിബിയുടെ പൊതു പ്രവർത്തനങ്ങൾക്ക് വലിയ ശക്തിയാണ്  പകർന്ന് നൽകുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ബിനു മാത്യുവിൻറെ സഹോദരൻ പണൂർ കീപ്പച്ചാം കുഴിയിൽ മാത്യു എം കീപ്പച്ചാൻ (കുഞ്ഞ് 73) അന്തരിച്ചു. മൃതദേഹം നാളെ വെള്ളിയാഴ്ച വൈകുന്നേരം 5 - ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 10. 30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 . 30ന് പാദുവാ സെൻറ് ആൻറണീസ് പള്ളിയിൽ. ഭാര്യ മറ്റക്കര കീച്ചേരിൽ ആലീസ്. മക്കൾ: അനൂപ് മാത്യു (കാനഡ), അനിറ്റ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: ജോവാന രാജൻ ( കാനഡ ), ഷാരോൺ ജോസഫ് (ഓസ്ട്രേലിയ). ബിനു മാത്യുവിൻറെ സഹോദരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
LATEST NEWS
INDIA / KERALA
ബലാത്സംഗ കേസിൽ അറസ്റ്റ് ഒഴിവാക്കിയതിനെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കണ്ടെത്താനുള്ള ശ്രമവുമായി കര്‍ണാടകയിൽ പരിശോധന നടത്തിയ അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി. 11 ദിവസമായി രാഹുല്‍ ഒളിവിൽ തുടരുകയാണെന്നും, രണ്ടാമത്തെ കേസിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ചാലേ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയുള്ളുവെന്നുമാണ് ലഭ്യമായ വിവരം. അറസ്റ്റിന് തടയിട്ടിട്ടുണ്ടെങ്കിലും കേസിലെ അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന് നോട്ടീസ് അയയ്ക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല; അവരിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ പ്രത്യേക ശ്രമം തുടരുകയാണ്. അതേസമയം, രാഹുലിനെ സംരക്ഷിക്കുകയാണെന്നും, അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആരോപിച്ചു. രാഹുല്‍ എവിടെയുണ്ടെന്നത് മുഖ്യമന്ത്രിക്ക് അറിയാമെന്നും, അന്വേഷണ സംഘത്തിന്റെ തലവൻ പോലീസ് അസോസിയേഷൻ നേതാവാണെന്നും അദ്ദേഹം വിമർശിച്ചു.
VIDEO GALLERY
SPIRITUAL
Travel
ടോം ജോസ് തടിയംപാട്,ജോസ് മാത്യു . പ്രകൃതിയുടെ വികൃതികൾ യഥാർത്ഥത്തിൽ കാണണമെങ്കിൽ ഐസ് ലാൻഡിൽ തന്നെ പോകണം ഒരു വശത്തു ഐസ് കട്ടപിടിച്ചു കാലങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന നദികൾ. മറുവശത്തു പൊട്ടിയൊഴുകാൻ റെഡിയായി നിൽക്കുന്ന അഗ്നി പർവ്വതങ്ങൾ , മറ്റൊരിടത്തു അഗ്നി പർവ്വതങ്ങൾ പൊട്ടുന്നതുപോലെ ഉയരത്തിലേക്കു കുതിച്ചുയരുന്ന അഗ്നിയേക്കാൾ ചൂടുള്ള വെള്ളം (Geyser) ഇതിനിടയിൽ അന്തരീഷം തണുത്തുറഞ്ഞു നിൽക്കുന്നു. മനുഷ്യർ രണ്ടു കണ്ണുകൾ ഒഴിച്ച് മുഴുവൻ മൂടികെട്ടിയാണ് നടക്കുന്നത്. ഇതൊക്കെ ആണെങ്കിലും അവിടുത്തെ ജീവിതസൗകര്യങ്ങൾ യൂറോപ്പിനെ കടത്തിവെട്ടുന്നതാണ് . റോഡുകൾ വീതികുറഞ്ഞവയാണെങ്കിലും വളരെ നന്നായി പരിരക്ഷിക്കുന്നുണ്ട്. നല്ല വീടുകളും മറ്റുസൗകര്യങ്ങളും അവിടുത്തെ മനുഷ്യർക്കുണ്ട് . ഭൂമിയിൽ നിന്നും കുതിച്ചുയരുന്ന ചൂടുവെള്ളം തേർമ്മൽ പ്ലാന്റിൽ എത്തിച്ചു വൈദുതി ഉൽപ്പാദിപ്പിക്കുന്നു അതുകൂടാതെ ഗ്യസ് ഉൽപ്പാദിപ്പിച്ചു വലിയ പൈപ്പുകളിലൂടെ പട്ടണങ്ങളിൽ എത്തിച്ചു വീടുകളെ ഉഷ്മളമാക്കുന്നു . Geyser ൽ ഉയരുന്ന വെള്ളം ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽ കുളങ്ങൾ നിർമ്മിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. കൃഷിയും പെട്രോളും ഒന്നും ഇല്ലെങ്കിലും രാഷ്ട്രം സമ്പന്നമായി നിൽക്കുന്നു. ആറ്റമിക് പ്ലാൻറ്റുകൾ വൈദുതി ഉൽപ്പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത് . കൂടുതൽ മനുഷ്യരും നോർവീജിൻ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും മറ്റു ഇതര സമൂഹങ്ങളും അവിടെയുണ്ട് അവരുടെ ഭാഷ ഐസ് ലാന്റിക്ക് ആണെങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് നന്നായി അറിയാം. അവിടെ ചെല്ലുന്ന ആർക്കും ഒരു യൂറോപ്പ്യൻ രാജ്യത്തു ചെല്ലുന്ന അനുഭവമാണ് ഉണ്ടാകുന്നത് . കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ലോകത്തിലെ സമാധാനരാജ്യങ്ങളിൽ ഒന്നായി ഐസ് ലാൻഡ് എണ്ണപ്പെടുന്നു . അഗ്നി പർവ്വതങ്ങൾ ഉള്ളതുകൊണ്ടും ഐസും മഞ്ഞുകട്ടയും ഉൾപ്പെട്ട കട്ടിയുള്ള വെള്ളം ഒഴുകുന്നതുകൊണ്ടു " Land of ice and fire "എന്ന ഇരട്ടപ്പേരിൽ ഐസ് ലാൻഡിനെ അറിയപ്പെടുന്നു . രാവിലെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കോച്ചിൽ കയറി യാത്ര ആരംഭിച്ചു കുറെ സമയത്തെ യാത്രക്ക് ശേഷം ബസ് ഒരു വലിയ അഗ്നി പർവ്വതത്തിനരികിൽ എത്തി .Eyjafjallajökull എന്നാണ് ഈ പർവ്വതത്തിന്റെ നാമം. ആ പരിസരം മുഴുവൻ ലാവ പരന്നു ഒഴുകിയിരിക്കുന്നതു കാണാം. ഈ അഗ്നി പർവ്വതം 2010 ഏപ്രിൽ 14 മുതൽ 20 വരെ പുറത്തേക്കു വിട്ട ചാരം അന്തിരിക്ഷത്തെ മുഴുവൻ മലിനസമാക്കി യൂറോപ്പിലെ 20 രാഷ്ട്രങ്ങൾ അവരുടെ എയർ സ്‌പേസ് അടച്ചു. ഒരു കോടിയോളം വിമാന യാത്രക്കാരെ ഈ പർവതം ബുദ്ധിമുട്ടിച്ചു. ഐസ് ലാൻഡിൽ നിന്നുയർന്ന ചാരം ഇങ്ങു സ്കോട്ട് ലാൻഡ് വരെ എത്തി. പിന്നീട് ഒഴുകിയ ലാവ അവിടുത്തെ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി . എല്ലാ മനുഷ്യരെയും അപകടമുണ്ടാകുന്നതിനുമുൻപേ മാറ്റി പാർപ്പിച്ചു . പർവ്വതത്തിൽ നിന്നുയർന്ന ചാരത്തിന്റെയും തീ ജ്വാലകളുടെയും ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ പോയത് ഒരു നദി മുഴുവൻ ഐസ് വന്നു മൂടി കിടക്കുന്നതു കാണുന്നതിനുവേണ്ടിയാണ് ഞങ്ങൾ ബസ് പാർക്ക് ചെയ്ത സ്ഥലംവരെ നേരത്തെ ഐസ് മൂടികിടന്നതാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഐസ് മലകൾ ഉരുകി ഒഴുകി പോയതാണെന്നും ഗൈഡ് പറഞ്ഞു. നദിയിൽ നിറഞ്ഞു നിൽക്കുന്ന ഐസ് മലയുടെ അടുത്തുപോയി കണ്ടു അവിടെ ധാരാളം വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഐസ് മല സഞ്ചാരികൾ (Glacier hike) എത്തിയിരുന്നു ഗൈഡുകളുടെ സഹായത്തോടെ നമുക്കും മഞ്ഞുമലകളിലൂടെ നടന്നുപോകാം. പക്ഷെ അതിനു നേരത്തെ ബുക്ക് ചെയ്തു അനുവാദം വാങ്ങണം. അതിനുള്ള ഉപകരണങ്ങളൂം അവിടെനിന്നു ലഭിക്കും കൂടുതലും യുവാക്കളാണ് ഈ ഉദ്യമത്തിന് മുതിരുന്നതായി കണ്ടത് . അവിടെനിന്നും ഞങ്ങൾ ബ്ലാക്ക് ബീച്ച് കാണാൻ പോയി അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഈ ബീച്ച്. അഗ്നി പർവ്വതം പൊട്ടി ഒഴുകിവന്നു സ്വയം നിർമിച്ച ഒരു മല അവിടെ കാണാം . അതിമനോഹരമാണ് ഈ ബീച്ച് ,ഐസ് ലാൻഡിലെ ഏറ്റവും അപകടം പിടിച്ച ബീച്ചാണ് അതി ശ്കതമായ കാറ്റു നമ്മളെ കൊണ്ടുപോയി കടലിൽ വിഴിച്ചേക്കാം അതുകൊണ്ടു ആളുകൾ സമുദ്രത്തിനടുത്തേക്കു പോകരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട് കറുത്ത മണലുകളാണ് ഈ ബീച്ചിൽ ഉള്ളത് അതുകൊണ്ടാണ്‌ ഇതിനെ ബ്ലാക്ക് ബീച്ച് എന്നറിയപ്പെടാൻ കാരണം ഐസ് ലാൻഡിനെ ചുറ്റി നിൽക്കുന്ന അറ്റ്ലാന്റിക് സമുദ്രം വളരെ അപകടകാരിയാണ് എന്ന് കഴിഞ്ഞ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു അതുകൊണ്ടു തന്നെ ഷിപ്പിംഗ് ഐസ് ലാൻഡിന്റെ ഭാഗത്തുകൂടി കഴിയില്ല . തുടർന്ന് ഞങ്ങൾ പോയത് seljalandsfoss waterfall കാണാനായിരുന്നു ഇവിടുത്തെ പ്രകൃതിയെ അതിമനോഹരമായി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങളും സർക്കാരും എത്രയോ പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് അറിയാൻ കഴിയും ഈ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു . പിന്നീട് ഞങ്ങൾ ഐസ് ലാൻഡിലെ ഏറ്റവും വലിയ പള്ളിയായ Hallgrímskirkja പള്ളി കാണുന്നതിനുവേണ്ടി പോയി ഇതു ഒരു ലൂഥറൻ പള്ളിയാനാണ് .1945 പണി തുടങ്ങിയ പള്ളിപണി പൂർത്തീകരിച്ചത് 1986 ൽ ആയിരുന്നു പള്ളിയുടെ അകത്തു രൂപങ്ങൾ ഒന്നും കാണാനില്ലായിരുന്നു പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഐസ്‌ലന്റിലെ അഗ്നി പർവ്വതങ്ങളെയും പ്രകൃതിയെയും സംസ്ക്കാരത്തെയും എല്ലാം ഉൾപ്പെടുത്തിയാണ്. അവിടെനിന്നും ഞങ്ങൾ തിരിച്ചുവന്നു ഹോട്ടലിൽ വിശ്രമിച്ച ശേഷം 7 മണിയോടെ skylagoon ലേക്ക് പോയി ഇതു റൈക്കാവിക്കു പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തോട്‌ ചേർന്ന് നിർമിച്ചിരിക്കുന്ന അതിമനോഹരമായ സിമ്മിങ് പൂളാണ് .. പ്രകൃതിയിൽ നിന്നും വരുന്ന ചൂടുള്ള വെള്ളം ഉപയോഗിച്ചു പ്രകൃതിദത്തമായി നിർമിച്ചിരിക്കുന്നതാണിത് , നൂറുകിക്കിന് ആളുകൾക്ക് ഒരേ സമയം ഇവിടെ നീന്തി തുടിക്കാം . പൂളിൽ നീന്തികൊണ്ട് നമുക്ക് മദ്യ൦ മോന്തി രസിക്കുവാൻവേണ്ടി ബാറുകൾ പൂളിൽ കൃമികരിച്ചിട്ടുണ്ട്, പൂളിൽ നീന്തിയ ശേഷം ശരീരത്തു ഉപ്പു ലായനി പുരട്ടി സോണയിൽ ഇരുന്നു ശരീരം ചൂടാക്കി സൾഫർ കൂടുതലുളള പ്രകൃതി ഒരുക്കിയ ചൂടുവെള്ളത്തിൽ കുളിച്ചാൽ തൊലിപ്പുറമെയുള്ള രോഗങ്ങൾക്ക് ശാന്തികിട്ടുമെന്നാണ് അവിടെനിന്നും അറിയുന്നത് എന്താണെകിലും ഞങ്ങൾ രണ്ടുമണിക്കൂർ പൂളിൽ നീന്തി തുടിച്ചു . എല്ലാവരും പൂളിൽ കിടന്നു ബിയർ കുടിച്ചസ്വദിച്ചു . പൂളിലെ നീന്തൽ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു പൂളിനുള്ളിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നീന്തുന്നത് അതിൽ . ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ അപാരം തന്നെ, നമ്മൾ അവിടെപ്രവേശിക്കുമ്പോൾ കൈയിൽ കെട്ടാൻ തരുന്ന സ്ട്രാപ്പ്,സ്കാൻ ചെയ്താൽ നമുക്ക് എന്തും വാങ്ങാം കുളി കഴിഞ്ഞിറങ്ങുമ്പോൾ പണം അടച്ചാൽ മതി . ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം ,ചരിത്രവും നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസവും പ്രകൃതിദത്തമായ സിമ്മിങ് പൂളുമാണ് .സൂര്യനിൽ നിന്നും വിരമിക്കുന്ന ചെറിയ കണികകൾ ആകാശത്തിലെ വാദകങ്ങളുമായി കൂട്ടിമുട്ടി ഭൂമിയുടെ ഉപരിതലത്തിൽ അതിശയിപ്പിക്കുന്നതും ,വളരെ ആകർഷകവുമായ പല നിറങ്ങളിൽ (പച്ച, നീല, ചുവപ്പു )സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഫസമാണ് നോർത്തേൺ ലൈറ്റ്സ് .ഇതു രാത്രികാലങ്ങളിൽ കാണുന്നത് വളരെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണ് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഇതു കാണാമെങ്കിലും ഏറ്റവും മനോഹരമായി കാണാവുന്നത് ഐസ് ലാൻഡിൽ നിന്നുമാണ് അതിനാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇതുകാണുവാൻ ഐസ് ലാൻഡിൽ എത്തുന്നു . ഹൃദയത്തിൽ തീ പുകഞ്ഞുപൊങ്ങുമോളും വെള്ള പുതച്ചു ഹൃദയത്തിലെ തീ ആരെയും കാണിക്കാതെ ഐസ് ലാൻഡ് എന്ന സുന്ദരി നൈർമലിയ ഹൃദയമുള്ള ഒരു അമ്മയെപ്പോലെ ലോകത്തെ മുഴുവൻ ടൂറിസ്റ്റുകളെയും സന്തോഷിപ്പിച്ചു കൊണ്ട് അവൾ ജൈത്രയാത്ര തുടരുന്നു. . യാത്ര വിവരണം അവസാനിച്ചു .
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ അടുത്ത ആഴ്ച സമർപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് കാർ ഗ്രാൻ്റ് പദ്ധതിക്ക് സർക്കാർ £1.3 ബില്യൺ അധികമായി അനുവദിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം 35,000 പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതായി സർക്കാർ പറയുന്നു. എന്നാൽ ഈ ഇളവ് പൂർണ്ണമായും പുതിയതായി ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നവരെ ആകർഷിക്കുമെന്ന് ഉറപ്പില്ലെന്ന അഭിപ്രായവും ശക്തമാണ്‌ . £3,750 വരെ വിലക്കുറവ് നൽകുന്ന ഈ പദ്ധതിയോടൊപ്പം, രാജ്യത്ത് കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ £200 മില്യൺ കൂടി പ്രഖ്യാപിക്കാനാണ് സാധ്യത. ഇപ്പോള്‍ 44,000-ഓളം സ്ഥലങ്ങളിൽ 87,000-ലധികം ചാർജിംഗ് പോയിന്റുകൾ ആണ് ഉള്ളത് . വീട്ടുവളപ്പില്ലാത്തവർക്ക് വഴിയോര ചാർജിംഗ് സൗകര്യം ലഭ്യമാക്കാൻ നിയമാനുമതികളിൽ ഇളവ് നൽകുന്നതിനെ കുറിച്ചുള്ള സമാലോചനയും ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നു. അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്ക് 2028 മുതൽ മൈലിന് നികുതി ഈടാക്കുന്ന പുതിയ സംവിധാനവും പഠനത്തിലുണ്ടെന്നാണ് സൂചന. പെട്രോൾ–ഡീസൽ വാഹനങ്ങൾക്ക് ഇന്ധനനികുതി ഉള്ളപ്പോള്‍ ഇ.വി. വാഹനങ്ങൾക്കും ഒരു നികുതി രീതി വേണമെന്നതാണ് സർക്കാർ നിലപാടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
ന്യൂയോർക്കിൽ നടന്ന ഭീകര തീപിടിത്തത്തിൽ ഇന്ത്യൻ വംശജയായ 24കാരി സഹജ റെഡ്ഡി ഉദുമലയാണ് മരണപ്പെട്ടത്. ഹൈദരാബാദ് സ്വദേശിനിയായ സഹജ താമസിച്ചിരുന്ന വീട്ടിലേക്ക് സമീപ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം പടർന്നു കയറുകയായിരുന്നു. സംഭവസമയത്ത് ഉറങ്ങിക്കിടന്നതിനാൽ തീ പടർന്നത് പെൺകുട്ടിക്ക് തിരിച്ചറിയാനായില്ലെന്നാണ് പ്രാഥമിക വിവരം. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ സ്വദേശിനിയായ സഹജ ഉപരിപഠനത്തിനായി 2021-ലാണ് യുഎസിലെത്തിയത്. ന്യൂയോർക്കിലെ അൽബാനിയിലായിരുന്നു അവളുടെ താമസം. ഉന്നതപഠനത്തിനായി എത്തിയ സഹജയുടെ ജീവിതം ഇത്തരത്തിൽ അവസാനം കാണുന്നത് കുടുംബാംഗങ്ങളെ ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീ അയൽവാസികളുടെ കെട്ടിടത്തിൽ നിന്നാണ് പടർന്നതെന്നാണ് അധികൃതരുടെ സൂചന. ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സഹജയുടെ മരണക്കുറിപ്പിൽ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തതായി കോൺസുലേറ്റ് അറിയിച്ചു. ഹൈദരാബാദിലെ ടി സി എസ് ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡിയുടെയും അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളാണ് സഹജ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
LITERATURE
എം.ജി.ബിജുകുമാർ മുറ്റത്തിൻ്റെ കോണിൽ നിൽക്കുന്ന മഞ്ഞമന്ദാരത്തിന്റെ അരികിൽ അവധി ദിവസത്തിന്റെ ആലസ്യം നിറഞ്ഞ മനസ്സുമായി കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ. ചൂടുകാപ്പി ഊതിയൂതിക്കുടിക്കുമ്പോൾ വായിക്കാനെടുത്ത പത്രം മടിയിൽ തന്നെയിരിപ്പുണ്ടായിരുന്നു. റോഡിൽ അയൽവാസികളായ കുട്ടികൾ കളിക്കുന്നതിന്റെ ബഹളം മുഴങ്ങുമ്പോൾ കുളിയ്ക്കാനുള്ള മടി നിറഞ്ഞ മനസ്സുമായി പത്രം എടുത്തു നിവർത്തി . എന്നും പുഴയിലാണ് കുളിയ്ക്കാറ്. വീട്ടിൽ നിന്നിറങ്ങി നടന്ന് പുഴയിലെത്തുമ്പോഴേക്കും മടി മാറുമെന്നതാണ് വസ്തുത. പുഴയിലേക്ക് എടുത്തുചാടി അൽപ്പം നീന്തുമ്പോഴേക്കും ഒരു ദിവസത്തേക്കുള്ള ഉന്മേഷം താനേ വരുമെന്നതാണ് യാഥാർത്ഥ്യം. പത്രത്തിലെ ആദ്യപേജിൽ "ഇന്ന് ഹൃദയദിനം" എന്ന ചെറിയ കുറിപ്പ് വായിച്ചിരിക്കവേ ചാറ്റൽ മഴയെത്തി. പത്രവുമായി സിറ്റൗട്ടിലേക്ക് കയറിയിരുന്നു വായന തുടരുമ്പോഴും കുട്ടികൾ കളി നിർത്താൻ ഭാവമില്ലെന്ന രീതിയിൽ ബഹളം തുടർന്നു. അല്പം കഴിഞ്ഞപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഓലപ്പന്ത് സിറ്റൗട്ടിലേക്ക് വന്നു വീണു. അപ്പോഴേക്കും മഴ ഇരച്ചെത്തി. അതിനാൽ പന്തെടുക്കാൻ വരാതെ കുട്ടികൾ അവരവരുടെ വീടുകളിലേക്ക് ഓടി. എൻ്റെ ദൃഷ്ടി ആ ഓലപ്പന്തിൽത്തന്നെ തറഞ്ഞു നിന്നു. ബാല്യകാലത്ത് ഏറുപന്തും ചില്ലിപ്പന്തുമൊക്കെ കളിയ്ക്കാൻ എത്രയെത്ര ഓലപ്പന്തുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നത് ഗൃഹാതുരതയോടെ ഞാൻ ഓർത്തു. അതിനെപ്പറ്റി ആലോചിച്ച് ഇരിക്കവേയാണ് അബിയെപ്പറ്റിയുള്ള ഓർമ്മ എന്റെ മനസ്സിലേക്ക് ചാറ്റൽമഴ പോലെ എത്തിയത്. മാസങ്ങൾക്ക് മുമ്പ് ഒരേയൊരു പ്രാവശ്യമേ കണ്ടിട്ടുള്ളൂ എങ്കിലും അവന്റെ മുഖം ഇന്നും മറന്നിട്ടില്ല. അവൻ കൈത്തലം തിരിച്ചുപിടിച്ച് നെറ്റിയിൽ വെച്ച് ചൂട് നോക്കിയത് എങ്ങനെയാണ് മറക്കാൻ കഴിയുക....! ഓർമ്മകൾ മഴയുടെ താളത്തിൽ പിന്നിലേക്ക് ഒഴുകി. എവിടെയോ ദീർഘയാത്ര പോയിട്ട് തിരിച്ച് വരുന്നതിനിടയിലാണ് ഒരു വൈകുന്നേരം ബന്ധുവായ രാജേട്ടന്റെ വീട്ടിൽ സ്നേഹ സന്ദർശനത്തിനായി കയറിയത്. അവിടെയെത്തുമ്പോൾ ചേട്ടൻ വിറകു കീറുകയായിരുന്നു. എന്നെക്കണ്ട് പുളളിക്കാരൻ അതൊക്കെ നിർത്തി സിറ്റൗട്ടിൽ വന്നിരുന്നു. ഞങ്ങൾ വെടി പറഞ്ഞിരിക്കവേ ചേട്ടന്റെ ഭാര്യ നികിത കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു. "ആഹാ ! നീയീ വഴിയൊക്കെ അറിയുമോ? കുറേക്കാലമായല്ലോ ഈ വഴി വന്നിട്ട് ." കാപ്പിയുമായി വന്ന നികിതയങ്ങനെ പറയവേ മറുപടിയായി ഞാനൊന്നു ചിരിച്ചു. ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചവരും സമപ്രായക്കാരുമാണ്. കാപ്പി കുടിച്ചു കൊണ്ട് മൂവരും വിശേഷങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ "സന്ധ്യയ്ക്ക് മുമ്പ് കുളിച്ചേക്കാം, അല്ലെങ്കിൽ പിന്നെ തുമ്മലിൻ്റെ ഘോഷയാത്രയാണ്.! ഒരു അഞ്ചു മിനിറ്റ് ,ഞാൻ വേഗം കുളിച്ചിട്ടു വരാം " എന്ന് പറഞ്ഞു ചേട്ടൻ കുളിക്കാനായി അകത്തേക്ക് പോയി. ഞാനും നികിതയും സിറ്റൗട്ടിൽ തന്നെയിരുന്ന് അവരുടെ മകൾ അക്ഷരയുടെ പഠനകാര്യത്തെപ്പറ്റിയൊക്കെ സംസാരിക്കുകയായിരുന്നു. "അവൾ ഏഴാം ക്ലാസിലായി, എങ്കിലും അവധി എന്നു കേട്ടാൽ ട്യൂഷന് പോകാൻ മടിയാണ് " നികിത പരിഭവം പറഞ്ഞു. " കുട്ടികളൊക്കെ അങ്ങനെയാണ്, അവർക്കും കളിക്കാനൊക്കെ അല്പം സമയം വേണ്ടേ ?" എന്റെ മറുപടി കേട്ട് അവൾ നീട്ടിയൊന്നു മൂളി. " നല്ല പാർട്ടിയോട് ആണ് ഞാൻ എന്തായാലും ഇക്കാര്യം പറഞ്ഞത്. എന്തുപറഞ്ഞാലും പിള്ളേരുടെ ഭാഗത്താണ് നിൻ്റെ സപ്പോർട്ട് എന്ന് ഞാൻ ഓർത്തില്ല " അതും പറഞ്ഞ് അവൾ മുറ്റത്തേക്ക് നോക്കവേ ഒരു പയ്യൻ റോഡിൽ നിന്നും മുറ്റത്തേക്ക് കയറി വന്നു. "എന്താടാ എന്തുപറ്റി?'' അവൾ ആഗതനോടു തിരക്കവേ ഞാൻ കൗതുകത്തോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവൻ വായ തുറന്നു ഒരു പല്ലിൽ പിടിച്ച് അവളെ കാണിച്ചു. എന്നിട്ട് എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല. " വീട്ടിൽ പോ ,അമ്മയുടെ അടുത്തേക്ക് ചെല്ല് " അവൾ അവനോട് സ്നേഹത്തോടെ പറഞ്ഞു. " ഏതാ ഈ പയ്യൻ? എന്താ പറ്റിയത് ?" ഞാനവളോട് തിരക്കി. " ഇവൻ സംസാരിക്കില്ല ബുദ്ധിക്ക് അല്പം പ്രശ്നമുണ്ട്." എന്ന് അവൾ പറയുമ്പോൾ അവൻ നികിതയോട് അവന്റെ കൂടെ ഇറങ്ങിച്ചെല്ലാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. " അമ്മയുടെ അടുത്തേക്ക് ചെല്ല്, നേരം സന്ധ്യയായി, മഴയും വരുന്നുണ്ട് " അവൾ അവനോട് വീണ്ടും പറഞ്ഞു. മഴയുടെ മുന്നറിയിപ്പെന്നോണം ഒരു ചെറിയ തണുത്ത കാറ്റ് ഞങ്ങടെ തഴുകി കടന്നു പോയി. അപ്പോൾ അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് വായ തുറന്ന് പല്ലിൽ പിടിച്ച് എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിച്ചു. പല്ലിനു വേദന ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. പെട്ടെന്നാണ് അവൻ ബലമായി എന്റെ കയ്യിൽ കയറിപ്പിടിച്ചത്. ഞാനും അവനൊപ്പം ചെല്ലാൻ ആംഗ്യം കാണിച്ചു. ഞാൻ ഒന്നു പകച്ചു. " വിട് ! ആ ചേട്ടൻ ഇവിടെയുള്ളതല്ല." നികിത അവനോട് ഉറക്കെ പറഞ്ഞു. പക്ഷേ അവൻ പിടിവിട്ടില്ല. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴങ്ങി. ഭിന്നശേഷിയുള്ള പയ്യൻ ആയതിനാൽഎങ്ങനെ പ്രതികരിക്കും എന്നറിയാതെ ഞാൻ അല്പം ഭയന്നു. " അയ്യോ വിട് , ആ ചേട്ടന് പനിയാണ് ,ഉവ്വാവാണ്; വയ്യാതെ ഇരിക്കുകയാണ്." എൻ്റെ ഭീതി കണ്ട് നികിത അവനോട് ഉറക്കെപ്പറഞ്ഞു. പെട്ടെന്ന് അവന്റെ മുഖം അല്പം മ്ളാനമായി. അവൻ പിടിവിട്ടു കൊണ്ട് എന്നെ തന്നെ നോക്കി. അതിനുശേഷം അവൻ കൈത്തലത്തിൻ്റെ പിറകുവശം കൊണ്ട് എൻ്റെ നെറ്റിയിൽ വച്ചു. എന്നിട്ട് പനിയാണെന്ന് ബോധ്യപ്പെട്ടത് പോലെ സഹാനുഭൂതിയോടെ എന്നെ നോക്കി. പിന്നെ തിരിഞ്ഞു നടന്നു. റോഡിലേക്കിറങ്ങി അവൻ നടന്നു നീങ്ങി. എനിക്ക് ആകെ കഷ്ടം തോന്നി. ഞാൻ അവനെക്കുറിച്ച് നികിതയോട് അന്വേഷിച്ചു. അവൾ അവനെപ്പറ്റി പറഞ്ഞു തുടങ്ങിയത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു. " അഭിഷേക് എന്നാണ് അവന്റെ പേര്. അവൻ ആകെ പറയുന്നത് അമ്മ, അബി, ഗോണി എന്നീ വാക്കുകൾ മാത്രമാണ്. അവൻ്റെ പേര് ചോദിച്ചാൽ അബി എന്നാണ് അവൻ പറയുക. അതു കൊണ്ടെല്ലാവരും അവനെ അബി എന്നാണ് വിളിയ്ക്കാറ്. " അവൾ പറഞ്ഞു നിർത്തി. ബാക്കി കേൾക്കാൻ കൗതുകത്തോടെ ഇരിക്കുന്നത് കണ്ട് അവൾ തുടർന്നു. എപ്പോഴും അവൻ ഗോണീ.., ഗോണീ ..,,എന്ന് പറഞ്ഞുകൊണ്ടിരിക്കും. അപ്പോഴൊക്കെ ഓലപ്പന്ത് ഉണ്ടാക്കി കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ ഉണ്ടാക്കിക്കിട്ടുന്ന ഓലപ്പന്തുകളെല്ലാം ചാക്കിൽ ഇട്ടുവയ്ക്കുകയും ചെയ്യും" അവൾ പറയുന്നതും കേട്ടിരിക്കവേ എനിക്കുണ്ടായ സംശയം ഞാൻ നികിതയോട് പറഞ്ഞു. "ഗോണി എന്നത് ഹിന്ദി വാക്കല്ലേ ? അതവൻ എങ്ങനെ പഠിച്ചു.?" നികിത എൻ്റെ സംശയത്തിന് മറുപടിയായി തുടർന്നു. " അവൻ ജനിച്ചത് ഇവിടെയാണെങ്കിലും ഒരു വയസ്സിനു ശേഷം പത്തു വർഷത്തോളം വളർന്നത് പൂനയിലാണ്.അവിടെവച്ച് ആ വാക്ക് മനസ്സിൽ പതിഞ്ഞതാവും." അവൾ തന്റെ നിഗമനം പറഞ്ഞു. "ഇവന് സഹോദരങ്ങൾ ഉണ്ടോ ? അവർക്കും ഇങ്ങനെ പ്രശ്നമുണ്ടോ? " ഞാൻ തിരക്കി. " ഇളയത് പെൺകുട്ടിയാണ്, അവൾക്ക് യാതൊരു പ്രശ്നവുമില്ല. ഇവനെ ഗർഭംധരിച്ച് ഇരിക്കുമ്പോഴാണ് ഇവൻ്റെ അപ്പൂപ്പൻ കാളവണ്ടി ഓടിച്ചു കൊണ്ടു പോകവേ വല്ലായ്മ വന്ന് വീഴുകയും കാളവണ്ടിച്ചക്രം കഴുത്തിലൂടെ കയറിയിറങ്ങുകയും ആശുപത്രിയിലെത്തിച്ചുവെങ്കിലും താമസിയാതെ അയാൾ മരിക്കുകയും ചെയ്തു. അത് ഇവൻ്റെ അമ്മയ്ക്ക് ഒരു ഷോക്കായിരുന്നു. അതിൻ്റെ ആഘാതം ഗർഭസ്ഥശിശുവിലും ബാധിച്ചതിനാലാവും അവനിങ്ങനെയായതെന്ന് കരുതാനേ നിവൃത്തിയുള്ളു. " അതുകൂടി കേട്ടപ്പോൾ അവനോട് വീണ്ടും സ്നേഹം തോന്നിപ്പോയി. " കണ്ടാൽ പയ്യനെന്ന തോന്നുമെങ്കിലും മുപ്പതിനടുത്ത് പ്രായമുണ്ട്." അവൾ ഓർമ്മിച്ചിട്ടെന്നോണം പറഞ്ഞു. അങ്ങനെ അവൻ്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇരിഞ്ഞെടുത്ത കുറച്ച് ഓലക്കാലുമായി അബി നടന്നു വരുന്നത് കണ്ടു. അവൻ ഞങ്ങളെ നോക്കി ഒന്നു രണ്ട് സെക്കൻ്റ് നേരം നിന്നു. " വേഗം പോ, ഇരുട്ടിത്തുടങ്ങി ," അവനോട് നികത വിളിച്ചു പറഞ്ഞു. സമയം സന്ധ്യ മയങ്ങിയിരുന്നു. " സ്നേഹത്തോടെ പറഞ്ഞാൽ അവൻ എല്ലാം. കേൾക്കും. എവിടെപ്പോയാലും ഇവൻ ആരുടെയും ഒന്നും എടുക്കില്ല. ആകെ ഓലയും ഓലമടലും മാത്രം മതി അവന്. മടല് വെട്ടി മുറിച്ച് അവൻ തന്നെ ബാറ്റ് ഉണ്ടാകും. ഓലക്കാൽ അമ്മയുടെയോ, മറ്റാരുടെയെങ്കിലോ കയ്യിൽ കൊടുത്തു ഓലപ്പന്തുണ്ടാക്കിക്കും. എത്ര പന്ത് കിട്ടിയാലും അവൻ വീണ്ടും ഗോണി... ഗോണി എന്നു പറഞ്ഞു വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും." നികിത അവനെപ്പറ്റി പറഞ്ഞു നിർത്തവേ രാജേട്ടൻ കുളിച്ചിട്ട് വന്നു. പിന്നെ ഞങ്ങൾ മൂവരും കൂടി അവന്റെ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ അക്ഷര ട്യൂഷനും കഴിഞ്ഞെത്തി. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. " ഇന്ന് അടി വല്ലതും കിട്ടിയോടീ ?" നികിത അവളോട് കളിയാക്കും വിധം തിരക്കി. "ഓ പിന്നെ ! അടി വാങ്ങാനല്ലേ ട്യൂഷന് പോകുന്നേ.. ഒന്നു പോ അമ്മേ" അക്ഷരയുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു. തുടർന്ന് രസകരമായ പല സംഭവങ്ങളും പറഞ്ഞിരുന്നു നേരംപോയി. യാത്രപറഞ്ഞ് ഇറങ്ങുമ്പോഴേക്കും അബിയുടെ കാര്യം താത്കാലികമായി മറന്നിരുന്നു. പിന്നീട് ഇടയ്ക്കൊരു പ്രാവശ്യം രാജേട്ടൻ്റെ വീട്ടിൽ പോയപ്പോൾ അവൻ കൈത്തലം തിരിച്ച് നെറ്റിയിൽ വെച്ചത് ഓർത്തിട്ടുണ്ട്.അവരോട് അതിനെപ്പറ്റി സംസാരിച്ചിട്ടുമുണ്ട്. ഓർമ്മകളിൽ നിന്നുണർന്നപ്പോഴും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. പത്രം മടക്കി വെച്ച് ഞാൻ ആ ഓലപ്പന്തെടുത്ത് വെറുതേ അമ്മാനമാടി. അതെൻ്റെയുള്ളിൽ മറവിയിലാണ്ട ഒന്നിലേക്ക് എന്നെ വീണ്ടും കൊണ്ടുചെന്നെത്തിച്ചു.; ഹൃദയത്തിൽ വിങ്ങലായിത്തീർന്ന, മന:പ്പൂർവ്വം മറക്കാൻ ശ്രമിച്ചിരുന്ന ഒന്നിലേക്ക്.! ഹൈസ്കൂളിലെത്തിയപ്പോൾ മറ്റൊരു സ്കൂളിൽ നിന്നും ടി സി വാങ്ങി വന്ന ഒരു സഹപാഠി ഉണ്ടായിരുന്നു. ശ്വാസംമുട്ടലും മറ്റെന്തൊക്കെയോ അസുഖങ്ങളും ഉള്ളതിനാൽ അവൻ ഞങ്ങളോടൊപ്പം കളിക്കാൻ കൂടാറില്ലായിരുന്നു. ഞങ്ങൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് പായുമ്പോൾ അവൻ ക്ലാസ്സ് റൂമിനരികിലെ വരാന്തയിൽ തന്നെ ഇരിക്കും. ക്രമേണ ഞങ്ങൾ ചങ്ങാതിമാരായി. അവന് ഓലപ്പന്ത് വളരെ ഇഷ്ടമായിരുന്നു. സ്കൂളിലെ തെങ്ങിൽ നിന്നും ഓലക്കാലിരിഞ്ഞ് വരാന്തയിൽ നിൽക്കുമായിരുന്ന സഹപാഠിയ്ക്ക് ഞാൻ പന്തുണ്ടാക്കിക്കൊടുക്കുമായിരുന്നു. അത് മൂന്നും നാലും എണ്ണം ഉപയോഗിച്ച് അവൻ അമ്മാനമാടുന്നത് കാണാൻ എന്നും കൗതുകമായിരുന്നു. ആ വർഷം തന്നെ കൊല്ലപ്പരീക്ഷക്കു മുമ്പ് മുമ്പ് അവൻ ട്യൂമർ ബാധിച്ച് മരിച്ചത് ഒരു വിങ്ങലായി ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്നു. അവന്റെ മൃതദേഹം കാണാൻ പോകുമ്പോഴും എന്റെ കൈവശം ഒരു ഓലപ്പന്ത് ഉണ്ടായിരുന്നുവെന്ന് ഇന്നുമോർക്കുന്നു. അവന്റെ ജീവനറ്റ ശരീരം കണ്ട് തിരിഞ്ഞു നടക്കുമ്പോൾ നിറകണ്ണുകളോടെ ആ ഓലപ്പന്ത് അവന്റെ വീട്ടുമുറ്റത്തുള്ള വാടിയ ഗന്ധരാജൻ ചെടിയുടെ ചുവട്ടിൽ ഉപേക്ഷിച്ച് സങ്കടത്തോടെയാണ് വീട്ടിലേക്ക് തിരിച്ച് പോന്നത്. കുറേക്കാലം അത് വിങ്ങലായി മനസ്സിൽ ഉണ്ടായിരുന്നു. മനപൂർവ്വം അതിനെ മറവിയിലേക്ക് തള്ളിവിടാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ആ സംഭവം. എന്നാൽ കുറെ കാലത്തിനു ശേഷം അവൻ്റെ ഓർമ്മ മനസ്സിൽ എത്തിയപ്പോഴേക്കും ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. അവന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളിൽ നിറയുമ്പോഴേക്കും മഴ തോർന്നിരുന്നു സഹപാഠിയേപ്പറ്റിയുള്ള ചിന്തകളാൽ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. ഓർമ്മകളുടെ തിരയിളക്കത്തിൽ അത് ഉള്ളിലാകെ നുരഞ്ഞുപൊന്തി. വേഗമിറങ്ങി വീടിൻ്റെ പിന്നിൽ നിൽക്കുന്ന ചെറിയ തെങ്ങിൽ നിന്നും കുറച്ച് ഓലക്കാലെടുത്ത് ഈർക്കിൽ കളഞ്ഞ് എടുക്കുമ്പോൾ മീൻ വെട്ടിക്കൊണ്ടിരുന്ന അമ്മ അതു കണ്ട് എന്നെ സൂക്ഷിച്ചൊന്നു നോക്കി. ഇവനിതെന്തു ചെയ്യാൻ പോവാണെന്ന ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു. ഞാൻ ആ ഓലക്കാലുമായി സിറ്റൗട്ടിലെത്തി നാലഞ്ച് ഓലപ്പന്തുകളുണ്ടാക്കി. പെട്ടെന്ന് കുളിച്ച് വസ്ത്രവും ധരിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് ആ പന്തുമായി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അമ്മ തുണി വിരിച്ചു കൊണ്ട് മുറ്റത്തുണ്ടായിരുന്നു. "ഈ പുനർജന്മം എന്നു പറയുന്നത് ശരിക്കും ഉള്ളതാണോമ്മേ? " ഞാൻ അമ്മയോട് തിരക്കി. " പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ അനുഭവം വരാതെ എങ്ങനെയാ വിശ്വസിക്കുക !" അമ്മയോടതിന് മറുപടി പറയാതെ ഞാൻ ബൈക്കിൽ പുറപ്പെട്ടു. ചോദ്യത്തിൻ്റെ കാര്യമെന്തെന്നറിയാതെ അതിനെപ്പറ്റി ആലോചിച്ച് അമ്മ അകത്തേക്ക് കയറുമ്പോഴേക്കും ബൈക്കിൽ ഞാൻ കുറേ ദൂരം താണ്ടിയിരുന്നു. ഒരു മണിക്കൂറത്തെ യാത്രയ്ക്കു ശേഷം രാജേട്ടൻ്റെ വീട്ടിലെത്തി. പത്രം വായിച്ചു കൊണ്ടിരുന്ന രാജേട്ടൻ എന്നോട് കയറിയിരിക്കാൻ പറഞ്ഞപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാതെ ബൈക്കിൽ ഇരിക്കുമ്പോഴാണ് നികിത വെളിയിലേക്ക് വന്നത്. "ആഹാ ഈ വഴിയൊക്കെ നീ മറന്നെന്ന് അക്ഷര കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളു. " എന്നെക്കണ്ട നികിത കുശലം പറഞ്ഞു. " ആ അബിയെ ഒന്നു വിളിയ്ക്കാമോ? ആ മാനസിക അസ്വാസ്ഥ്യമുള്ള പയ്യനെ ?" അവളുടെ കുശലത്തിനു മറുപടി പറയാതെ ഞാൻ ചോദിച്ചു. "അയ്യോ ! അവനും അമ്മയും സഹോദരിയും അവൻ്റെ അച്ഛൻ്റെയടുത്തേക്ക് പോയി. പൂനയിലെ ജോലി സ്ഥലത്തേക്ക്. ഇനി കുറച്ചു കാലത്തേക്ക് മടങ്ങി വരവുണ്ടാകില്ലെന്നാ തോന്നുന്നത്. " നികിത പറഞ്ഞത് കേട്ട് എൻ്റെ മുഖം മ്ളാനമായി. "എന്ത് പറ്റിയെടാ ?എന്താ കാര്യം ?" രാജേട്ടനും ചോദിച്ചു. "ഏയ് ഒന്നുമില്ല! അവന് ഞാൻ ഓലപ്പന്ത് ഉണ്ടാക്കിക്കൊണ്ടു വന്നതായിരുന്നു." ഞാൻ ഗദ്ഗദത്തോടെ പറഞ്ഞു. " അത് പോട്ടെ ! കയറി വാ, കപ്പ പുഴുങ്ങിയത് കഴിയ്ക്കാം." നികിത കഴിക്കാൻ വിളിക്കവേ അക്ഷര ജനാലയ്ക്കരികിലിരുന്ന് എന്തോ എഴുതുന്നത് കാണാമായിരുന്നു. " ഇപ്പോൾ വേണ്ട, പോയിട്ടൽപ്പം കാര്യമുണ്ട് " എന്ന് മറുപടി പറഞ്ഞ് ഞാൻ ബൈക്ക് തിരിച്ചു. ബൈക്കിലിരുന്ന് മുറ്റത്തേക്ക് നോക്കുമ്പോൾ പൂക്കളില്ലാത്ത ഗന്ധരാജൻ ചെടിയിലേക്ക് എൻ്റെ ദൃഷ്ടി എത്തി. അത് വീണ്ടും എന്റെയുള്ളിലെ ഓർമ്മകളുടെ വേദനയുടെ തീ ആളിക്കത്തിച്ചു. കണ്ണു നിറയുന്നതുപോലെ തോന്നി. ഓലപ്പന്തുകൾ ഗന്ധരാജൻ ചെടികളുടെ ചുവട്ടിലേക്കിട്ട് റോഡിലേക്കിറങ്ങുമ്പോൾ "ഈ ചെറുക്കനിത് എന്തു പറ്റി ?" എന്ന് നികിത ചോദിക്കുന്നുണ്ടായിരുന്നു. റോഡിലൂടെ ബൈക്കിൽ യാത്ര തിരിക്കുമ്പാഴേക്കും മഴ തുടങ്ങിയിരുന്നു. ഉള്ളിലെ ചൂട് ശമിപ്പിക്കാൻ കഴിയുന്നതല്ലെങ്കിലും ആ മഴയിലൂടെ നനഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി. മറവിയിൽ ഒടുങ്ങാതെ തികട്ടി വരുന്ന ഓർമ്മകളിലെ ഹൃദയബന്ധങ്ങളുടെ വേദനയുമായി ആർത്തലച്ചു പെയ്യുന്ന മഴയിൽ വഴിയിലെ ഒഴുകുന്ന വെള്ളം തെറിപ്പിച്ചു കൊണ്ട് ഞാൻ ബൈക്കിൽ മുന്നോട്ട് പൊക്കോണ്ടേയിരുന്നു. അപ്പോൾ ജനാലയിലൂടെ മഴയും കണ്ടിരിക്കുന്ന അക്ഷര ഗന്ധരാജൻ്റെ ചുവട്ടിൽ കിടക്കുന്ന ഓലപ്പന്തുകളിൽ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു. "ഓർക്കാൻ മറക്കുമ്പോൾ " എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. "ഓർമ്മപ്പെയ്ത്തുകൾ " എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI ) കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.
EDITORIAL
Copyright © . All rights reserved