MAIN NEWS
UK
ന്യൂസ് ഡെസ്ക്, മലയാളം യുകെ അമേരിക്കൻ വ്യോമസേനയുടെ ശക്തമായ ബി-2 സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെ RAF Fairford വിമാനത്താവളത്തിൽ എത്തിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഇറാനെതിരായ ആക്രമണം ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഓരോ വിമാനത്തിനും ഏകദേശം 40,000 പൗണ്ട് വരെ ഭാരം വഹിക്കാനാകുന്ന ആയുധങ്ങൾ കൊണ്ടു പോകാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. വൈറ്റ് ഹൗസിൽ നടന്ന യോഗത്തിന് ശേഷം ഇറാനെതിരായ സൈനിക നടപടികൾക്ക് അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇറാൻ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെങ്കിൽ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. യു.എസ്. സൈനിക നീക്കങ്ങൾക്കൊപ്പമെന്ന പോലെ ബ്രിട്ടനും യൂറോപ്യൻ സഖ്യങ്ങളും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഇറാന്റെ തലസ്ഥാനമായ Tehran നഗരത്തിൽ സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം അമേരിക്കൻ നടപടികളെ ചില രാഷ്ട്രീയ നേതാക്കളും വിദഗ്ധരും വിമർശിച്ചു. ബ്രിട്ടനിൽ ഈ വിഷയത്തിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്; ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളിൽ രാജ്യത്തിന് നേരിട്ട് പങ്കുണ്ടോ എന്നതിനെ കുറിച്ചും വിശദീകരണം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിമാനക്കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള പ്രധാന വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്നതായാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ദുബായിൽ നിന്ന് യുകെയിലേക്കുള്ള ചില സർവീസുകൾ വീണ്ടും ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കുള്ള സർവീസുകൾ മാത്രമായിരിക്കും ആരംഭിക്കുക എന്നാണു സൂചന. റിപ്പോർട്ടുകൾ പ്രകാരം ലണ്ടൻ ഹീട്രോ എയർപോർട്ടിലേക്കുള്ള സർവീസ് ആദ്യം പുനരാരംഭിക്കാനാണ് പദ്ധതി. പിന്നീട് സാഹചര്യം അനുകൂലമായാൽ ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ട്, മാഞ്ചസ്റ്റർ എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട് തുടങ്ങിയ സർവീസുകൾ ക്രമേണ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും പ്രദേശത്തെ സ്ഥിതിഗതികളും വിലയിരുത്തിയ ശേഷമുള്ള സർവീസുകൾ ആരംഭിക്കുകയുള്ളുവെന്ന് വ്യക്തമാക്കി. അതേസമയം ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളിലും മാറ്റങ്ങൾ ഉണ്ടാകാമെന്ന ആശങ്കയുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി ചില സർവീസുകൾ താൽക്കാലികമായി മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു.
LATEST NEWS
INDIA / KERALA
ജോയൽ സോവിച്ചൻ തൃശ്ശൂർ ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളിൽ 2026 തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് രാഷ്ട്രീയ പോരാട്ടം കടുത്ത ആവേശത്തിലേക്ക് നീങ്ങുകയാണ്. പരമ്പരാഗതമായി എൽഡിഎഫ് ശക്തമായ സാന്നിധ്യം പുലർത്തുന്ന മേഖലകളിൽ പോലും ഇത്തവണ മത്സരരംഗം കൂടുതൽ കടുപ്പമാർന്നതായാണ് വിലയിരുത്തൽ. ചേലക്കര (എസ്.സി) മണ്ഡലത്തിൽ എൽഡിഎഫിന് വ്യക്തമായ മുൻതൂക്കം നിലനിൽക്കുന്നു. സി.പി.എം സ്ഥാനാർത്ഥി യു.ആർ. പ്രദീപ് മുന്നിൽ നിൽക്കുമ്പോൾ, യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ശിവൻ വീട്ടിക്കുണ്ട് പിന്നിലാണ്. ബിജെപിയുടെ കെ. ബാലകൃഷ്ണനും ശ്രദ്ധേയമായ വോട്ടുവിഹിതത്തോടെ ചില ബൂത്തുകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. കുന്നംകുളം മണ്ഡലത്തിൽ എൽഡിഎഫിന്റെ എ.സി. മൊയ്തീനും യുഡിഎഫിന്റെ പി.ടി. അജയ് മോഹനും തമ്മിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ബിജെപി-ബിഡിജെഎസ് സ്ഥാനാർത്ഥി റിജിൽ കെ.ആർ. ഇവിടെ നിർണായക ഘടകമാകാൻ സാധ്യതയുണ്ട്. ഗുരുവായൂരിൽ എൽഡിഎഫിന്റെ എൻ.കെ. അക്ബർ, യുഡിഎഫിന്റെ സി.എച്ച്. റഷീദ്, ബിജെപിയുടെ ബി. ഗോപാലകൃഷ്ണൻ എന്നിവർ തമ്മിൽ അത്യന്തം അടുത്ത ത്രികോണ മത്സരം നടക്കാനാണ് സാധ്യത. മണലൂരിൽ യുഡിഎഫിന്റെ ടി.എൻ. പ്രതാപനും എൽഡിഎഫിന്റെ സി. രവീന്ദ്രനാഥും തമ്മിൽ കടുത്ത പോരാട്ടമാണ്. ബിജെപിയുടെ കെ.കെ. അനീഷ് കുമാർ ഇവിടെ ഫലം സ്വാധീനിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയാണ്. വടക്കാഞ്ചേരി മണ്ഡലത്തിൽ എൽഡിഎഫിന്റെ സേവ്യർ ചിറ്റിലപ്പിള്ളി മുൻതൂക്കം പുലർത്തുമ്പോൾ, യുഡിഎഫിന്റെ വൈശാഖ് നാരായണസ്വാമി ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. ബിജെപിയുടെ ടി.എസ്. ഉള്ളാസ് ബാബുവിനും സ്വാധീനമുള്ള വോട്ടുവിഹിതമുണ്ട്. ഒല്ലൂർ മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ. രാജനും യുഡിഎഫിന്റെ ഷാജി കോടങ്കണ്ടത്തും തമ്മിൽ കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്നു. ബിജെപിയുടെ ബിജോയ് തോമസ് ഇവിടെ ഫലം നിർണയിക്കുന്ന ഘടകമാകാം. തൃശ്ശൂർ മണ്ഡലത്തിൽ യുഡിഎഫിന്റെ രാജൻ പള്ളൻ, എൽഡിഎഫിന്റെ ആലങ്കോട് ലീലാകൃഷ്ണൻ, ബിജെപിയുടെ പത്മജ വേണുഗോപാൽ എന്നിവർ തമ്മിൽ അത്യന്തം ആവേശകരമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. നാട്ടിക (എസ്.സി) മണ്ഡലത്തിൽ എൽഡിഎഫിന്റെ ഗീതാ ഗോപിയും യുഡിഎഫിന്റെ സുനിൽ ലാലൂരും തമ്മിൽ മത്സരിക്കുമ്പോൾ, ബിജെപിയുടെ സി.സി. മുകുന്ദൻ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. കൈപ്പമംഗലം മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ.കെ. വൽസരാജ് വ്യക്തമായ മുൻതൂക്കം നിലനിർത്തുന്നു. യുഡിഎഫിന്റെ ടി.എം. നാസറും ബിജെപി-ബിഡിജെഎസ് സ്ഥാനാർത്ഥിയായ അതുല്യ ഘോഷും മത്സര രംഗത്തുണ്ട്. ഇരിങ്ങാലക്കുടയിൽ യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനും എൽഡിഎഫിന്റെ ആർ. ബിന്ദുവും തമ്മിൽ കടുത്ത പോരാട്ടമാണ്. ബിജെപിയുടെ സന്തോഷ് ചേർക്കളം ഇവിടെ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. പുതുക്കാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ.കെ. രാമചന്ദ്രൻ മുന്നിലാണ്. യുഡിഎഫിന്റെ കെ.എം. ബാബുരാജും ബിജെപിയുടെ എ. നാഗേഷും മത്സര രംഗത്തുണ്ട്. ചാലക്കുടിയിൽ യുഡിഎഫിന്റെ ടി.ജെ. സനീഷ് കുമാർ ജോസഫും എൽഡിഎഫിന്റെ ബിജു ചിറയത്തും തമ്മിൽ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ ചാർലി പോളും ശ്രദ്ധേയ സ്ഥാനാർത്ഥിയാണ്. കൊടുങ്ങല്ലൂരിൽ യുഡിഎഫിന്റെ ഒ.ജെ. ജാനീഷ്, എൽഡിഎഫിന്റെ വി.ആർ. സുനിൽ, ബിജെപിയുടെ വർഗീസ് ജോർജ് എന്നിവർ തമ്മിൽ കടുത്ത ത്രികോണ പോരാട്ടമാണ് നടക്കുന്നത്. പ്രവചനം : പ്രവചനം (14 മണ്ഡലങ്ങൾ): എൽഡിഎഫ്: 8 – 9 സീറ്റുകൾ യുഡിഎഫ്: 4 – 5 സീറ്റുകൾ തൃശ്ശൂർ ജില്ലയിലെ രാഷ്ട്രീയ പോരാട്ടം ഇത്തവണ ഏകപക്ഷീയമല്ല. ചില മണ്ഡലങ്ങളിൽ എൽഡിഎഫ് ശക്തമായ മുൻതൂക്കം നിലനിർത്തുമ്പോൾ, പല സ്ഥലങ്ങളിലും യുഡിഎഫ് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അതേസമയം, ബിജെപി വോട്ടുവിഹിതത്തിലെ വർധന നിരവധി മണ്ഡലങ്ങളിൽ അന്തിമ ഫലം സ്വാധീനിക്കാൻ സാധ്യതയുള്ള നിർണായക ഘടകമായി മാറുകയാണ്. ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.
VIDEO GALLERY
Travel
ടോം ജോസ് തടിയംപാട്,ജോസ് മാത്യു . പ്രകൃതിയുടെ വികൃതികൾ യഥാർത്ഥത്തിൽ കാണണമെങ്കിൽ ഐസ് ലാൻഡിൽ തന്നെ പോകണം ഒരു വശത്തു ഐസ് കട്ടപിടിച്ചു കാലങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന നദികൾ. മറുവശത്തു പൊട്ടിയൊഴുകാൻ റെഡിയായി നിൽക്കുന്ന അഗ്നി പർവ്വതങ്ങൾ , മറ്റൊരിടത്തു അഗ്നി പർവ്വതങ്ങൾ പൊട്ടുന്നതുപോലെ ഉയരത്തിലേക്കു കുതിച്ചുയരുന്ന അഗ്നിയേക്കാൾ ചൂടുള്ള വെള്ളം (Geyser) ഇതിനിടയിൽ അന്തരീഷം തണുത്തുറഞ്ഞു നിൽക്കുന്നു. മനുഷ്യർ രണ്ടു കണ്ണുകൾ ഒഴിച്ച് മുഴുവൻ മൂടികെട്ടിയാണ് നടക്കുന്നത്. ഇതൊക്കെ ആണെങ്കിലും അവിടുത്തെ ജീവിതസൗകര്യങ്ങൾ യൂറോപ്പിനെ കടത്തിവെട്ടുന്നതാണ് . റോഡുകൾ വീതികുറഞ്ഞവയാണെങ്കിലും വളരെ നന്നായി പരിരക്ഷിക്കുന്നുണ്ട്. നല്ല വീടുകളും മറ്റുസൗകര്യങ്ങളും അവിടുത്തെ മനുഷ്യർക്കുണ്ട് . ഭൂമിയിൽ നിന്നും കുതിച്ചുയരുന്ന ചൂടുവെള്ളം തേർമ്മൽ പ്ലാന്റിൽ എത്തിച്ചു വൈദുതി ഉൽപ്പാദിപ്പിക്കുന്നു അതുകൂടാതെ ഗ്യസ് ഉൽപ്പാദിപ്പിച്ചു വലിയ പൈപ്പുകളിലൂടെ പട്ടണങ്ങളിൽ എത്തിച്ചു വീടുകളെ ഉഷ്മളമാക്കുന്നു . Geyser ൽ ഉയരുന്ന വെള്ളം ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽ കുളങ്ങൾ നിർമ്മിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. കൃഷിയും പെട്രോളും ഒന്നും ഇല്ലെങ്കിലും രാഷ്ട്രം സമ്പന്നമായി നിൽക്കുന്നു. ആറ്റമിക് പ്ലാൻറ്റുകൾ വൈദുതി ഉൽപ്പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത് . കൂടുതൽ മനുഷ്യരും നോർവീജിൻ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും മറ്റു ഇതര സമൂഹങ്ങളും അവിടെയുണ്ട് അവരുടെ ഭാഷ ഐസ് ലാന്റിക്ക് ആണെങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് നന്നായി അറിയാം. അവിടെ ചെല്ലുന്ന ആർക്കും ഒരു യൂറോപ്പ്യൻ രാജ്യത്തു ചെല്ലുന്ന അനുഭവമാണ് ഉണ്ടാകുന്നത് . കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ലോകത്തിലെ സമാധാനരാജ്യങ്ങളിൽ ഒന്നായി ഐസ് ലാൻഡ് എണ്ണപ്പെടുന്നു . അഗ്നി പർവ്വതങ്ങൾ ഉള്ളതുകൊണ്ടും ഐസും മഞ്ഞുകട്ടയും ഉൾപ്പെട്ട കട്ടിയുള്ള വെള്ളം ഒഴുകുന്നതുകൊണ്ടു " Land of ice and fire "എന്ന ഇരട്ടപ്പേരിൽ ഐസ് ലാൻഡിനെ അറിയപ്പെടുന്നു . രാവിലെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കോച്ചിൽ കയറി യാത്ര ആരംഭിച്ചു കുറെ സമയത്തെ യാത്രക്ക് ശേഷം ബസ് ഒരു വലിയ അഗ്നി പർവ്വതത്തിനരികിൽ എത്തി .Eyjafjallajökull എന്നാണ് ഈ പർവ്വതത്തിന്റെ നാമം. ആ പരിസരം മുഴുവൻ ലാവ പരന്നു ഒഴുകിയിരിക്കുന്നതു കാണാം. ഈ അഗ്നി പർവ്വതം 2010 ഏപ്രിൽ 14 മുതൽ 20 വരെ പുറത്തേക്കു വിട്ട ചാരം അന്തിരിക്ഷത്തെ മുഴുവൻ മലിനസമാക്കി യൂറോപ്പിലെ 20 രാഷ്ട്രങ്ങൾ അവരുടെ എയർ സ്‌പേസ് അടച്ചു. ഒരു കോടിയോളം വിമാന യാത്രക്കാരെ ഈ പർവതം ബുദ്ധിമുട്ടിച്ചു. ഐസ് ലാൻഡിൽ നിന്നുയർന്ന ചാരം ഇങ്ങു സ്കോട്ട് ലാൻഡ് വരെ എത്തി. പിന്നീട് ഒഴുകിയ ലാവ അവിടുത്തെ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി . എല്ലാ മനുഷ്യരെയും അപകടമുണ്ടാകുന്നതിനുമുൻപേ മാറ്റി പാർപ്പിച്ചു . പർവ്വതത്തിൽ നിന്നുയർന്ന ചാരത്തിന്റെയും തീ ജ്വാലകളുടെയും ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ പോയത് ഒരു നദി മുഴുവൻ ഐസ് വന്നു മൂടി കിടക്കുന്നതു കാണുന്നതിനുവേണ്ടിയാണ് ഞങ്ങൾ ബസ് പാർക്ക് ചെയ്ത സ്ഥലംവരെ നേരത്തെ ഐസ് മൂടികിടന്നതാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഐസ് മലകൾ ഉരുകി ഒഴുകി പോയതാണെന്നും ഗൈഡ് പറഞ്ഞു. നദിയിൽ നിറഞ്ഞു നിൽക്കുന്ന ഐസ് മലയുടെ അടുത്തുപോയി കണ്ടു അവിടെ ധാരാളം വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഐസ് മല സഞ്ചാരികൾ (Glacier hike) എത്തിയിരുന്നു ഗൈഡുകളുടെ സഹായത്തോടെ നമുക്കും മഞ്ഞുമലകളിലൂടെ നടന്നുപോകാം. പക്ഷെ അതിനു നേരത്തെ ബുക്ക് ചെയ്തു അനുവാദം വാങ്ങണം. അതിനുള്ള ഉപകരണങ്ങളൂം അവിടെനിന്നു ലഭിക്കും കൂടുതലും യുവാക്കളാണ് ഈ ഉദ്യമത്തിന് മുതിരുന്നതായി കണ്ടത് . അവിടെനിന്നും ഞങ്ങൾ ബ്ലാക്ക് ബീച്ച് കാണാൻ പോയി അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഈ ബീച്ച്. അഗ്നി പർവ്വതം പൊട്ടി ഒഴുകിവന്നു സ്വയം നിർമിച്ച ഒരു മല അവിടെ കാണാം . അതിമനോഹരമാണ് ഈ ബീച്ച് ,ഐസ് ലാൻഡിലെ ഏറ്റവും അപകടം പിടിച്ച ബീച്ചാണ് അതി ശ്കതമായ കാറ്റു നമ്മളെ കൊണ്ടുപോയി കടലിൽ വിഴിച്ചേക്കാം അതുകൊണ്ടു ആളുകൾ സമുദ്രത്തിനടുത്തേക്കു പോകരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട് കറുത്ത മണലുകളാണ് ഈ ബീച്ചിൽ ഉള്ളത് അതുകൊണ്ടാണ്‌ ഇതിനെ ബ്ലാക്ക് ബീച്ച് എന്നറിയപ്പെടാൻ കാരണം ഐസ് ലാൻഡിനെ ചുറ്റി നിൽക്കുന്ന അറ്റ്ലാന്റിക് സമുദ്രം വളരെ അപകടകാരിയാണ് എന്ന് കഴിഞ്ഞ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു അതുകൊണ്ടു തന്നെ ഷിപ്പിംഗ് ഐസ് ലാൻഡിന്റെ ഭാഗത്തുകൂടി കഴിയില്ല . തുടർന്ന് ഞങ്ങൾ പോയത് seljalandsfoss waterfall കാണാനായിരുന്നു ഇവിടുത്തെ പ്രകൃതിയെ അതിമനോഹരമായി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങളും സർക്കാരും എത്രയോ പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് അറിയാൻ കഴിയും ഈ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു . പിന്നീട് ഞങ്ങൾ ഐസ് ലാൻഡിലെ ഏറ്റവും വലിയ പള്ളിയായ Hallgrímskirkja പള്ളി കാണുന്നതിനുവേണ്ടി പോയി ഇതു ഒരു ലൂഥറൻ പള്ളിയാനാണ് .1945 പണി തുടങ്ങിയ പള്ളിപണി പൂർത്തീകരിച്ചത് 1986 ൽ ആയിരുന്നു പള്ളിയുടെ അകത്തു രൂപങ്ങൾ ഒന്നും കാണാനില്ലായിരുന്നു പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഐസ്‌ലന്റിലെ അഗ്നി പർവ്വതങ്ങളെയും പ്രകൃതിയെയും സംസ്ക്കാരത്തെയും എല്ലാം ഉൾപ്പെടുത്തിയാണ്. അവിടെനിന്നും ഞങ്ങൾ തിരിച്ചുവന്നു ഹോട്ടലിൽ വിശ്രമിച്ച ശേഷം 7 മണിയോടെ skylagoon ലേക്ക് പോയി ഇതു റൈക്കാവിക്കു പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തോട്‌ ചേർന്ന് നിർമിച്ചിരിക്കുന്ന അതിമനോഹരമായ സിമ്മിങ് പൂളാണ് .. പ്രകൃതിയിൽ നിന്നും വരുന്ന ചൂടുള്ള വെള്ളം ഉപയോഗിച്ചു പ്രകൃതിദത്തമായി നിർമിച്ചിരിക്കുന്നതാണിത് , നൂറുകിക്കിന് ആളുകൾക്ക് ഒരേ സമയം ഇവിടെ നീന്തി തുടിക്കാം . പൂളിൽ നീന്തികൊണ്ട് നമുക്ക് മദ്യ൦ മോന്തി രസിക്കുവാൻവേണ്ടി ബാറുകൾ പൂളിൽ കൃമികരിച്ചിട്ടുണ്ട്, പൂളിൽ നീന്തിയ ശേഷം ശരീരത്തു ഉപ്പു ലായനി പുരട്ടി സോണയിൽ ഇരുന്നു ശരീരം ചൂടാക്കി സൾഫർ കൂടുതലുളള പ്രകൃതി ഒരുക്കിയ ചൂടുവെള്ളത്തിൽ കുളിച്ചാൽ തൊലിപ്പുറമെയുള്ള രോഗങ്ങൾക്ക് ശാന്തികിട്ടുമെന്നാണ് അവിടെനിന്നും അറിയുന്നത് എന്താണെകിലും ഞങ്ങൾ രണ്ടുമണിക്കൂർ പൂളിൽ നീന്തി തുടിച്ചു . എല്ലാവരും പൂളിൽ കിടന്നു ബിയർ കുടിച്ചസ്വദിച്ചു . പൂളിലെ നീന്തൽ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു പൂളിനുള്ളിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നീന്തുന്നത് അതിൽ . ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ അപാരം തന്നെ, നമ്മൾ അവിടെപ്രവേശിക്കുമ്പോൾ കൈയിൽ കെട്ടാൻ തരുന്ന സ്ട്രാപ്പ്,സ്കാൻ ചെയ്താൽ നമുക്ക് എന്തും വാങ്ങാം കുളി കഴിഞ്ഞിറങ്ങുമ്പോൾ പണം അടച്ചാൽ മതി . ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം ,ചരിത്രവും നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസവും പ്രകൃതിദത്തമായ സിമ്മിങ് പൂളുമാണ് .സൂര്യനിൽ നിന്നും വിരമിക്കുന്ന ചെറിയ കണികകൾ ആകാശത്തിലെ വാദകങ്ങളുമായി കൂട്ടിമുട്ടി ഭൂമിയുടെ ഉപരിതലത്തിൽ അതിശയിപ്പിക്കുന്നതും ,വളരെ ആകർഷകവുമായ പല നിറങ്ങളിൽ (പച്ച, നീല, ചുവപ്പു )സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഫസമാണ് നോർത്തേൺ ലൈറ്റ്സ് .ഇതു രാത്രികാലങ്ങളിൽ കാണുന്നത് വളരെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണ് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഇതു കാണാമെങ്കിലും ഏറ്റവും മനോഹരമായി കാണാവുന്നത് ഐസ് ലാൻഡിൽ നിന്നുമാണ് അതിനാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇതുകാണുവാൻ ഐസ് ലാൻഡിൽ എത്തുന്നു . ഹൃദയത്തിൽ തീ പുകഞ്ഞുപൊങ്ങുമോളും വെള്ള പുതച്ചു ഹൃദയത്തിലെ തീ ആരെയും കാണിക്കാതെ ഐസ് ലാൻഡ് എന്ന സുന്ദരി നൈർമലിയ ഹൃദയമുള്ള ഒരു അമ്മയെപ്പോലെ ലോകത്തെ മുഴുവൻ ടൂറിസ്റ്റുകളെയും സന്തോഷിപ്പിച്ചു കൊണ്ട് അവൾ ജൈത്രയാത്ര തുടരുന്നു. . യാത്ര വിവരണം അവസാനിച്ചു .
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വിപണികളിൽ അനിശ്ചിതത്വം വർധിച്ചതോടെ യുകെയിലെ ചില പ്രമുഖ ബാങ്കുകൾ മോർട്ട്ഗേജ് പലിശനിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. എച്ച്എസ്ബിസി, നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി, കവൻട്രി ബിൽഡിംഗ് സൊസൈറ്റി എന്നിവ അടുത്ത ദിവസങ്ങളിൽ തന്നെ ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവർ, വീടുമാറ്റുന്നവർ, റീമോർട്ട്ഗേജ് ചെയ്യുന്നവർ, ബൈ റ്റു ലെറ്റ് വീടുടമകൾ എന്നിവർക്കുള്ള ചില മോർട്ട്ഗേജ് പദ്ധതികളിലാണ് പ്രധാനമായും നിരക്ക് വർധന ബാധകമാകുക. മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യം മൂലം വിലക്കയറ്റം ഉയരാനിടയുണ്ടെന്ന ആശങ്ക വിപണികളിൽ ശക്തമായതോടെ ‘സ്വാപ് റേറ്റുകൾ’ ഉയർന്നതാണ് ബാങ്കുകൾ നിരക്ക് വർധിപ്പിക്കാൻ കാരണം. ബാങ്കുകൾ മോർട്ട്ഗേജ് നൽകാൻ ആവശ്യമായ ധനം സമാഹരിക്കുന്നതിനുള്ള പലിശയാണ് സ്വാപ് റേറ്റ്. ഇത് ഉയർന്നാൽ മോർട്ട്ഗേജ് നിരക്കുകളും സ്വാഭാവികമായി ഉയരുമെന്ന് വിദഗ്ധർ പറയുന്നു. അടുത്ത കാലത്ത് പലിശ കുറയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആ പ്രവണത ഇപ്പോൾ നിർത്തിവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്. സാമ്പത്തിക വിശകലന വെബ്സൈറ്റായ മണി ഫാക്സ് പ്രകാരം രണ്ട് വർഷത്തേക്കുള്ള ശരാശരി ഫിക്സ്ഡ് മോർട്ട്ഗേജ് നിരക്ക് 4.82 ശതമാനത്തിൽ നിന്ന് 4.83 ശതമാനമായും അഞ്ച് വർഷത്തേക്കുള്ള നിരക്ക് 4.94 ശതമാനത്തിൽ നിന്ന് 4.95 ശതമാനമായും ഉയർന്നിട്ടുണ്ട്. പ്രധാന ബാങ്കുകൾ നിരക്ക് വർധിപ്പിച്ചാൽ മറ്റു വായ്പാദാതാക്കളും അതിനെ പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വീടു വാങ്ങാനോ റീമോർട്ട്ഗേജ് ചെയ്യാനോ ആലോചിക്കുന്നവർ വേഗത്തിൽ ഫിക്സ്ഡ് റേറ്റ് ഉറപ്പാക്കുന്നത് സുരക്ഷിതമാകാമെന്നും സാമ്പത്തിക ഉപദേഷ്ടാക്കൾ നിർദേശിക്കുന്നു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
വാഷിങ്ടൺ: ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും പത്ത് ദിവസത്തേക്ക് നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനം എടുത്തതെന്നും, ഏപ്രിൽ ആറു രാത്രി എട്ട് മണിവരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായും, മാധ്യമങ്ങളിൽ വരുന്ന ചില തെറ്റായ റിപ്പോർട്ടുകൾ വിശ്വസിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ നടക്കുന്ന ചര്‍ച്ചകള്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ. അമേരിക്കയും ഇസ്രായേലും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. മാർച്ച് 22-ന് ഇറാനെതിരായ സൈനിക നടപടികൾ 48 മണിക്കൂർ നിർത്തിവെക്കുന്നതായി ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു. പുതിയ പ്രഖ്യാപനത്തോടെ സമാധാന ശ്രമങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
LITERATURE
 രാജേഷ് ജോസഫ് ലെസ്റ്റർ ദുഃഖവെള്ളി… വാക്കുകൾ നിശ്ശബ്ദമാകുന്ന ഒരു ദിവസം, കാറ്റ് പോലും മന്ദമായി ശ്വാസമെടുക്കുന്ന ഒരു നിമിഷം, ക്രൂശിന്റെ നിഴലിൽ ദൈവസ്നേഹം രക്തമായി ഒഴുകിയ ഒരു സമയമുദ്ര. ഗോൾഗോത്തയുടെ മലമുകളിൽ ഒരു മൗനം പിറന്നു— മുള്‍ക്കിരീടം ധരിച്ച വേദന നക്ഷത്രങ്ങളെക്കാൾ പ്രകാശമായി മനുഷ്യഹൃദയങ്ങളിൽ വീണു. “അവരെ ക്ഷമിക്കേണമേ…” ആ വാക്കുകൾ കാലത്തിന്റെ നെഞ്ചിലൂടെ ഒഴുകുന്ന ഒരു നദി, പാപവും വൈരവും കഴുകിക്കളയാൻ ഇന്നും ശ്രമിക്കുന്ന ഒരു ദൈവശബ്ദം. ഇന്നത്തെ ലോകം— പൊട്ടിയ സ്വപ്നങ്ങളുടെ ഒരു ശവകുടീരം, യുദ്ധത്തിന്റെ തീയിൽ കത്തുന്ന മനുഷ്യവംശം, വിഭജനത്തിന്റെ മതിലുകളിൽ കുടുങ്ങിയ മനുഷ്യന്റെ ഏകാന്തത. ഓരോ ബോംബ് പൊട്ടലിലും ഒരു ഹൃദയം തകർന്നുവീഴുന്നു, ഓരോ വൈരവാക്കിലും ഒരു സ്നേഹം മരിക്കുന്നു. എന്നാൽ, ആ ഇരുട്ടിന്റെ നടുവിൽ ഒരു ക്രൂശ് നിൽക്കുന്നു— അതു വെറും മരക്കഷണമല്ല, അതൊരു പ്രാർത്ഥനയുടെ രൂപം, ഒരു ത്യാഗത്തിന്റെ സംഗീതം, ഒരു സ്നേഹത്തിന്റെ അനന്തത. രക്തം ചൊരിഞ്ഞ കൈകൾ ഇന്നും ആകാശത്തെ തൊടുന്നു, നമ്മെ വിളിക്കുന്നു— “സ്നേഹിക്കുക… വേദനിച്ചാലും സ്നേഹിക്കുക… ക്ഷമിക്കുക… ഹൃദയം തകർന്നാലും ക്ഷമിക്കുക…” ക്രൂശ് ചോദിക്കുന്നു— നീ എന്തിന് ഇപ്പോഴും വൈരം പിടിക്കുന്നു? നീ എന്തിന് ഇപ്പോഴും പ്രതികാരം തേടുന്നു? നിനക്കുള്ളിൽ ഇനിയും ഒരു മനുഷ്യൻ ജീവിക്കുന്നുണ്ടോ? ദുഃഖവെള്ളി— ഒരു വേദനയുടെ കവിത, ഒരു സ്നേഹത്തിന്റെ സമുദ്രം, ഒരു മൗനത്തിലെ മഹാഗാനം. മരണം പോലും കീഴടക്കാനാവാത്ത ഒരു സത്യത്തിന്റെ ശബ്ദം— ഇരുട്ടിനെ കീറിയിറങ്ങി പ്രകാശമാകുന്ന ഒരു പ്രത്യാശ. അതുകൊണ്ട്, ഈ നിശ്ശബ്ദ ദിനത്തിൽ നമ്മൾ കേൾക്കേണ്ടത് ശബ്ദങ്ങളല്ല, ഒരു മൗനം— ക്രൂശിൽ നിന്നും വീഴുന്ന സ്നേഹത്തിന്റെ തുള്ളികൾ. ദുഃഖവെള്ളി… ഒരു ദിവസം അല്ല— ഒരു ഹൃദയസ്പന്ദനം, ഒരു വിളി— മനുഷ്യനാകാൻ, സ്നേഹമായി മാറാൻ, ക്ഷമയായി ജീവിക്കാൻ രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി. യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു. യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.  
Copyright © . All rights reserved