
പഞ്ചാബിലെ "അമൃത്സറിലെ ജാലിയൻവാലാബാഗ്" സന്ദർശനം യാത്രയിലെ പ്രധാന അനുഭവങ്ങളിലൊന്നായി. 1919 ഏപ്രിൽ 13-ന് നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഓർമകൾ ഇന്നും സൂക്ഷിക്കുന്ന ഈ സ്ഥലം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വേദനാജനകമായ അധ്യായത്തിന്റെ സാക്ഷ്യമാണ്. തുടർന്ന് അമൃത്സറിലെ "ഗോൾഡൻ ടെമ്പിളിലും" സംഘം സന്ദർശിച്ചു . സിഖ് മതവിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ ശ്രീ ഹർമന്ദിർ സാഹിബിന്റെ സ്വർണനിറത്തിലുള്ള വാസ്തുവിദ്യയും ചുറ്റുമുള്ള അമൃതസരോവറും സംഘത്തിന് വേറിട്ട അനുഭവമായി.
തുടർന്ന് അട്ടാരി–വാഗാ അതിർത്തിയിലെത്തിയ സംഘം ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിലെ പ്രത്യേക അന്തരീക്ഷവും ബീറ്റിങ് റിട്രീറ്റ് ചടങ്ങും നേരിൽ കണ്ടു. ഇരു രാജ്യങ്ങളുടെയും സൈനികർ പങ്കെടുക്കുന്ന ആവേശകരമായ പരേഡ് അതിർത്തിയിലെ പ്രധാന ആകർഷണമാണ്. തുടർന്ന് ജമ്മു–കശ്മീരിലേക്ക് കടന്ന സംഘം "പഹൽഗാം" സന്ദർശിച്ചു. ലിദ്ദർ നദിയും പച്ചപ്പാർന്ന താഴ്‌വരകളും മലനിരകളും ചേർന്ന പ്രകൃതിഭംഗിയാണ് പഹൽഗാമിന്റെ പ്രത്യേകത. ശ്രീനഗറിലെ "ദാൽ തടാകവും" സംഘം സന്ദർശിച്ചു. ശിക്കാരകളും ഹൗസ്‌ബോട്ടുകളും മഞ്ഞുമലകളുടെ പശ്ചാത്തലവും ദാൽ തടാകത്തെ കശ്മീരിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാക്കുന്നു.
കശ്മീരിലെ മുഗൾ ഗാർഡനും ശ്രീ ശങ്കരാചാര്യാ മന്ദിറും സംഘത്തിന്റെ യാത്രാപട്ടികയിലെ മറ്റൊരു പ്രധാന ഘട്ടമായി. ചിട്ടയായ ടെറസ് ഉദ്യാനങ്ങളും ജലധാരകളും പൂന്തോട്ടങ്ങളും മുഗൾകാല ഉദ്യാനനിർമാണത്തിന്റെ പ്രത്യേകതകൾ ഓർമിപ്പിക്കുന്നതാണ്. ശ്രീനഗർ നഗരത്തിന് മുകളിലെ ശങ്കരാചാര്യ മലനിരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പുരാതന ശൈവപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. ഇവിടെനിന്നുള്ള ശ്രീനഗർ നഗരത്തിന്റെയും ദാൽ തടാകത്തിന്റെയും വിശാലമായ കാഴ്ചയും യാത്രികർ ആസ്വദിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്നാണ് സി.പി. മോഹനന്റെ നേതൃത്വത്തിലുള്ള ഭാരതപര്യടനത്തിന് തുടക്കമായത്. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഒപ്പമുണ്ട്. കേരളത്തിൽനിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം ഇതിനകം 70,00 കിലോമീറ്ററിലധികം പിന്നിട്ടു. ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്.

പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും.
അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.